Published on Thu, 09/08/2011 

ലിബിയ വിട്ടുപോകില്ല; നാറ്റോയും എന്‍.ടി.സിയും പരാജയപ്പെടും -ഖദ്ദാഫി
ട്രിപളി: വിമതര്‍ ട്രിപളി പിടിച്ചടക്കിയതിനെ തുടര്‍ന്ന് താനും  കുടുംബവും നൈജറിലേക്ക് പലായനം ചെയ്തുവെന്ന വാര്‍ത്ത മുഅമ്മര്‍ ഖദ്ദാഫി നിഷേധിച്ചു. തന്റെ  പൂര്‍വികരുടെ സ്മരണകള്‍ നിലനില്‍ക്കുന്ന  മണ്ണില്‍നിന്നും വിട്ടുപോകില്ലെന്ന് വ്യാഴാഴ്ച നല്‍കിയ ശബ്ദസേന്ദശത്തില്‍ അദ്ദേഹം പറഞ്ഞു. സിറിയയില്‍നിന്ന്  സംപ്രേഷണം ചെയ്യുന്ന  അല്‍ റായ് ടെലിവിഷനാണ് ഖദ്ദാഫിയുടെ സന്ദേശം പുറത്തുവിട്ടത്.രാജ്യത്ത് നിലയുറപ്പിച്ചിട്ടുള്ള നാറ്റോ സൈന്യത്തെയും നാഷനല്‍ ട്രആന്‍സിഷനല്‍ കൗണ്‍സില്‍ ഭരണകൂടത്തേയും പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ രാജ്യദ്രോഹികളേയും ഭരണം കൈയ്യടക്കാന്‍ ശ്രമിക്കുന്നവരേയും പ്രതിരോധിക്കേണ്ടത് ഒരോ ലിബിയക്കാരന്‍േറയും കടമയാണ്.  തന്റെ സൈനികര്‍ നൈജറിലേക്ക് കടന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഖദ്ദാഫിയുടെ ഭരണസിരാകേന്ദ്രമായ ട്രിപളിയിലെ ബാബുല്‍ അസീസിയയും ജന്മനഗരമായ സിര്‍ത്തും പിടച്ചടക്കി ആഴ്ചകള്‍ പിന്നിട്ടിട്ടും അദ്ദേഹം എവിടെ എന്ന ചോദ്യം അവശേഷിക്കുകയാണ്. ആദ്യം അദ്ദേഹവും കുടുംബവും അല്‍ജീരിയയിലേക്ക് കടന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. മാനുഷികമായ പരിഗണനകളുടെ പുറത്ത് ഖദ്ദാഫിക്ക് സംരക്ഷണം നല്‍കുമെന്ന് അല്‍ജീരിയന്‍ വിദേശകാര്യ മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം 200ഓളം വാഹനങ്ങളിലായി ഖദ്ദാഫി അനുകൂലികള്‍ നൈജറിലേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വാഹനവ്യൂഹത്തില്‍ ഖദ്ദാഫിയും അടുത്ത കൂട്ടാളികളും ഉണ്ടായിരുന്നതായി വാര്‍ത്ത വന്നു. ഇതു സംബന്ധിച്ച് നൈജര്‍ ഭരണകൂടം നടത്തിയ പ്രസ്താവനകളില്‍ വൈരുധ്യമുണ്ടായിരുന്നു. 20 ല്‍കൂടുതല്‍ വാഹനങ്ങള്‍ നൈജറില്‍ പ്രവേശിച്ചിട്ടില്ലെന്ന്   വിദേശകാര്യ മന്ത്രി മുഹമ്മദ് ബാസൂം പറഞ്ഞു. ലിബിയയിലെ ഏതാനും ഖദ്ദാഫി അനുകൂല ബിസിനസുകാര്‍ മാത്രമായിരുന്നു അവര്‍. അവര്‍ക്ക് നൈജറില്‍ സ്വതന്ത്രമായി കഴിയാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നൈജര്‍ നീതിന്യായ വകുപ്പ് മന്ത്രി മര്‍വാ അമാദുവും, സംഘത്തില്‍ ഖദ്ദാഫിയും കൂട്ടരും ഉണ്ടോ എന്ന് വ്യക്തമാക്കിയില്ല. അതേസമയം, നൈജറിലേക്ക് കടന്ന സംഘത്തെ എത്രയും പെട്ടന്ന് തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍.ടി.സി  വക്താവ് പറഞ്ഞു.
ഇപ്പോള്‍ ഖദ്ദാഫിയുടേതായി പുറത്തു വന്ന ശബ്ദസന്ദേശം എവിടെ നിന്നാണെന്ന കാര്യത്തിലും എന്‍.ടി.സിക്ക് വ്യക്തമായ ധാരണയില്ല.
മിസ്‌റതയിലെ ബനീ വലീദില്‍നിന്നാണ് ഖദ്ദാഫി ഓഡിയോ പ്രഭാഷണം നടത്തിയതെന്നാണ് എന്‍.ടി.സി പറയുന്നത്്. ഇവിടെ വിമത സൈന്യം ആക്രമണത്തിനൊരുങ്ങുകയാണ്. ഒരു രക്തച്ചൊരിച്ചിലൊഴിവാക്കി ബനീ വലീദ് പിടിച്ചെടുക്കാന്‍ ഇവിടത്തെ ഗോത്ര തലവന്മാരുമായി എന്‍.ടി.സി നേതൃത്വം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് വിമതപക്ഷം സൈനിക നടപടിക്കൊരുങ്ങുന്നത്. ബനീ വലീദ് കൂടി നിയന്ത്രണത്തിലാകുന്നതോടെ ഖദ്ദാഫി പിടിക്കപ്പെടുമെന്നാണ് എന്‍.ടി.സിയുടെ പ്രതീക്ഷ.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati