Published on Wed, 12/28/2011 -

ഗള്‍ഫ് ഭരണകൂടങ്ങള്‍ മാറിച്ചിന്തിക്കുമ്പോള്‍
‘മുല്ലപ്പൂവിപ്ളവ’ങ്ങള്‍ വിരിയിച്ചുകൊണ്ടിരിക്കുന്ന ‘അറബ് വസന്ത’ത്തില്‍, തങ്ങളുടെ ചുറ്റുപാടും ദ്രുതഗതിയില്‍ പൊട്ടിവീഴുന്ന മാറ്റങ്ങളെ ദേശാതിരുകള്‍കൊണ്ട് പ്രതിരോധിക്കാനാവില്ളെന്ന ഗള്‍ഫ് ഭരണകൂടങ്ങളുടെ തിരിച്ചറിവിന്‍െറ പ്രതിഫലനമാണ് ഡിസംബര്‍ 20, 21 തീയതികളില്‍ റിയാദില്‍ ചേര്‍ന്ന 32ാം ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയില്‍ ദൃശ്യമായത്. സൗദിയുടെ പൗരാണിക തലസ്ഥാനമായ ദറഇയ്യകൊട്ടാരത്തില്‍, ആറ് രാഷ്ട്രങ്ങളിലെ ഭരണ-ഉദ്യോഗസ്ഥ, മാധ്യമ സാരഥികളെ അഭിസംബോധന ചെയ്യവ, ആതിഥേയനായ അബ്ദുല്ല രാജാവിന് ഉണര്‍ത്താനുണ്ടായിരുന്നത് ഇതായിരുന്നു: ‘യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ നിര്‍നിമേഷരായി നില്‍ക്കുകയല്ല വേണ്ടതെന്നാണ് ചരിത്രത്തില്‍നിന്നും ജീവിതാനുഭവങ്ങളില്‍നിന്നും നാം പാഠമുള്‍ക്കൊണ്ടത്. കേവലം കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ക്ക് നഷ്ടമുറപ്പാണ്. നിലവിലെ അവസ്ഥയില്‍ തൃപ്തരായി മുന്നോട്ട് പോകുന്നത് ശരിയായ നിലപാടായിരിക്കില്ല. അങ്ങനെയെങ്കില്‍, ‘ഖാഫില’യുടെ (സാര്‍ഥവാഹക സംഘത്തിന്‍െറ) ഏറ്റവുമൊടുവിലായിരിക്കും നമ്മുടെ സ്ഥാനം. നമ്മുടെ രാജ്യത്തിന്‍െറയും ജനങ്ങളുടെയും സുരക്ഷയുടെയും ഭദ്രതയുടെയും കാര്യമോര്‍ക്കുമ്പോള്‍ നമുക്കിത് ഒരിക്കലും ആശാസ്യമല്ല’.
1981ല്‍ നിലവില്‍വന്ന ആറ് രാഷ്ട്രങ്ങളുടെ സഹകരണ കൂട്ടായ്മയെ ഒരു യൂനിയനായി വളര്‍ത്തുന്നതിനെക്കുറിച്ചാണ് ഇനി ആലോചിക്കേണ്ടത്് എന്ന അബ്ദുല്ല രാജാവിന്‍െറ ആഹ്വാനം അറബ്-ഇസ്ലാമിക ലോകത്ത് ഇന്ന് സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. തുണീഷ്യയില്‍നിന്ന് തുടങ്ങി, നൈല്‍ തീരത്തൂടെ ആഞ്ഞുവീശി, യമനിലും ലിബിയയിലും സിറിയയിലുമൊക്കെ വന്‍മരങ്ങളെ കടപുഴക്കിയെറിഞ്ഞ് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് മുന്നേറുന്ന മാറ്റത്തിന്‍െറ കൊടുങ്കാറ്റിന് മുന്നില്‍ ശാശ്വതമായി പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന ധാരണ മിഥ്യയാണ് എന്ന മുന്നറിയിപ്പാണ് മേഖലയിലെ ഏറ്റവും അനുഭവസമ്പന്നനായ അബ്ദുല്ല രാജാവ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരിക്കുന്നത്്. എണ്ണയുടെയും വാതകങ്ങുടെയും അക്ഷയ ഖനികളാല്‍ അനുഗൃഹീതമായ ലോകത്തിലെ ഏറ്റവും സമ്പല്‍സമൃദ്ധമായ ഒരു ഭൂവിഭാഗത്തിന്‍െറ മുന്നിലും ഋതുപ്പകര്‍ച്ചയുടെ ഈ സന്ദിഗ്ധ കാലസന്ധി ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്ന തിരിച്ചറിവില്‍നിന്നുള്ളതാണ് ഈ താക്കീത്.
 ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും കെട്ടഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഗതിവിഗതികള്‍ മേഖലയുടെ ശാക്തിക ബലാബലം പൂര്‍ണമായും മാറ്റിമറിച്ചിരിക്കുകയാണ്. ഒന്നാം ലോക യുദ്ധത്തിനുശേഷം, ബ്രിട്ടനും ഫ്രാന്‍സും  ഒപ്പുവെച്ച 1916ലെ കുപ്രസിദ്ധമായ സ്കെയ്സ്- പൈകോട് ഉടമ്പടിയുടെ ഫലമായി നിലവില്‍വന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ അവസാനത്തെ അവശിഷ്ടങ്ങളെയും  തൂത്തെറിഞ്ഞ് അറബ്സമൂഹം സ്വന്തം സ്വത്വവും ഹിതവും തിരിച്ചുപിടിക്കുന്ന ഹൃദയസ്പര്‍ശിയായ കാഴ്ചക്കാണ്് ലോകമിന്ന് ദൃക്സാക്ഷിയാവുന്നത്. ഇതുവരെ ഈ ഭൂവിഭാഗത്തിന്മല്‍േ ആധിപത്യം നിലനിര്‍ത്തുകയും അറബ് -ഇസ്ലാമിക സമൂഹത്തിന്‍െറ ഭാഗധേയം നിര്‍ണയിക്കുകയും ചെയ്ത ബാഹ്യശക്തികളുടെ സ്വാധീനം കുറഞ്ഞില്ലാതാവുന്നു എന്നതാണ് ഈ മാറ്റങ്ങളുടെ കാതല്‍. അതോടെ ഉടലെടുക്കുന്ന വിടവ് നികത്താന്‍ അറബ് ഇസ്ലാമിക ലോകത്തുതന്നെ പുതിയ ശാക്തിക കൂട്ടുകെട്ടുകള്‍ രൂപപ്പെടുക സ്വാഭാവികം. ഇതിലേക്കായി രണ്ടു രാഷ്ട്രീയ പദ്ധതികള്‍ ഇതിനകം ഉരുത്തിരിഞ്ഞുവന്നിട്ടുണ്ടെന്നാണ്് ചിന്തകനും മനുഷ്യാവകാശവാദിയുമായ അബ്ദുല്‍ ഹുസൈന്‍ ശാബാനെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. അതിലൊന്ന്, മിതവാദ ഇസ്ലാമിനെയും മതേതരത്വത്തെയും സമന്വയിപ്പിച്ച് ബഹുസ്വരതയോടും ആഗോളീകൃത സമ്പദ്വ്യവസ്ഥയോടും രമ്യതയില്‍ വര്‍ത്തിക്കുന്ന തുര്‍ക്കി മാതൃകയാണ്. തുണീഷ്യയും മൊറോക്കോയും ഇതിനകം ഈ മാതൃകയോടുള്ള ആഭിമുഖ്യം പ്രകടിപ്പിക്കുകയും ആ പാത തെരഞ്ഞെടുക്കുകയും ചെയ്തുകഴിഞ്ഞു. എന്നാല്‍, ഇറാന്‍ നേതൃത്വം കൊടുക്കുന്ന രണ്ടാമത്തെ പദ്ധതി ഷിയാ വിഭാഗീയതയില്‍ അധിഷ്ഠിതമായ പേര്‍ഷ്യന്‍, സഫാവിദ് മാനങ്ങളുള്ള ദേശീയതയാണെന്നും അത് മേഖലക്ക് അപകടകരമാണെന്നുമാണ് മുഖ്യധാരാ മാധ്യമങ്ങളും നിരീക്ഷകരും എടുത്തുകാട്ടുന്നത്. അറബ് ഇസ്ലാമിക ലോകത്ത് ഭിന്നത വളര്‍ത്താനും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും കലാപങ്ങള്‍ സൃഷ്ടിക്കാനും ഇറാന്‍െറ നേതൃത്വത്തില്‍ വ്യാപകമായ ചാരപ്പണിയും കുത്സിത നീക്കങ്ങളും നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ കൊണ്ട് അറബ് മീഡിയ നിറഞ്ഞുകവിയുന്നു. കോളമിസ്റ്റ് അലി ബ്ലൂവി എഴുതുന്നു: ‘അറബ് വസന്തം ഇറാനിയന്‍ വിപ്ളവത്തിന്‍െറ മറ്റൊരു പതിപ്പാണെന്ന ധാരണ പരത്താനാണ് ഇറാന്‍ ശ്രമിക്കുന്നത്. മുതിര്‍ന്ന ഇറാന്‍ അധികൃതര്‍ നല്‍കുന്ന പരോക്ഷമായ സന്ദശേമിതാണ്: മേഖല സാക്ഷ്യം വഹിക്കുന്നത് ഇസ്ലാമിക ഉണര്‍വിന്‍െറ ഒരു കാലഘട്ടത്തിനാണെന്നും ഇറാന്‍ അതിന്‍െറ നേതൃപദവി ഏറ്റടെുക്കണമെന്നും. അറബ് വസന്തത്തിന് ഇറാന്‍ സാമ്പത്തിക സഹായം ചെയ്യന്നതായി തെളിവുകളുണ്ട്. സുരക്ഷയുടെ കാര്യം പറഞ്ഞാണ് ഇറാന്‍ അറബ് രാജ്യങ്ങളെ സമീപിക്കുന്നത്. എന്നാല്‍, അറബികള്‍ക്ക് ഇറാന്‍െറ കാര്യത്തില്‍ ലവലേശം വിശ്വാസമില്ല. ഇറാനില്‍നിന്നുള്ള തീര്‍ഥാടകരെ പരിശോധിച്ചാല്‍ മനസ്സിലാവും അവര്‍ റവലൂഷനറി ഗാര്‍ഡിന്‍െറ ഭാഗമാണെന്ന്. എന്തിന്, ഇറാനിയന്‍ കമ്പനികളുടെ കാര്യത്തില്‍ പോലും വിശ്വാസമില്ല; എന്നിട്ടല്ളേ എംബസിയുടെ കാര്യം? (അറബ് ന്യൂസ്-2011ഡിസംബര്‍ 3).
ജി.സി.സി ഉച്ചകോടിയുടെ മുന്നോടിയായി മേഖലയില്‍ ഇസ്രായേലും ഇറാനും ചെലുത്തുന്ന ദുഃസ്വാധീനങ്ങളെക്കുറിച്ചും അത് ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും വ്യാപകമായി ചര്‍ച്ച ചെയ്യപ്പട്ടിരുന്നു. ഇസ്രായേലും ഇറാനും ആണവ പദ്ധതികള്‍ ഉപേക്ഷിക്കുന്നില്ളെങ്കില്‍ അത്തരം ആയുധങ്ങള്‍ സ്വായത്തമാക്കുന്നതിനെക്കുറിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ചിന്തിക്കേണ്ടിവന്നേക്കാമെന്നും അല്ളെങ്കില്‍ വരുംതലമുറയോട് നാം മറുപടി പറയേണ്ടിവരുമെന്നും സൗദിയുടെ മുന്‍ യു.എസ് അംബാസഡറും കിങ് ഫൈസല്‍ സെന്‍റര്‍ ഫോര്‍ റിസര്‍ച് ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസിന്‍െറ തലവനുമായ  തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ റിയാദില്‍ ‘ദ ഗള്‍ഫ് ആന്‍ഡ് ദ  ഗ്ളോബ് ’ സമ്മേളനത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. ബാഹ്യവെല്ലുവിളികളെ നേരിടുന്നതിനുള്ള ഒറ്റമൂലി ഒന്നിച്ച് ശക്തിയാര്‍ജിക്കുക എന്നതാണെന്ന് അദ്ദഹേം ഊന്നിപ്പറഞ്ഞു. ജി.സി.സിയെ ‘പരമാധികാര രാഷ്ട്രങ്ങളുടെ യൂനിയന്‍’ ആയി പരിവര്‍ത്തിപ്പിക്കുന്നതിന് വേണ്ട മുന്‍ ഉപാധികളും തുര്‍ക്കി അല്‍ഫൈസല്‍ മുന്നോട്ടുവെച്ചു.‘ ഏകീകൃത അറേബ്യന്‍ ഉപവന്‍കര, തെരഞ്ഞെടുക്കപ്പെടുന്ന ശൂറാ കൗണ്‍സില്‍, ഏകീകൃത പട്ടാളം, പൊതു പ്രതിരോധ വ്യവസായം, ഏകീകൃത കറന്‍സി, ഏകീകൃത ഐ.ടി വ്യവസായം, പൊതു കരിക്കുലത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം, ഏകീകൃത നീതിന്യായ വ്യവസ്ഥ’... മികച്ച ഗൃഹപാഠത്തിന് ശേഷമാവണം വിഷയത്തെ അദ്ദഹേം ആഴത്തില്‍ അവതരിപ്പിച്ചത്. ലോകത്തിന്‍െറ ശാക്തിക സന്തുലനം മാറിമറിയുന്നുണ്ടെന്നും ചൈനയും ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും തുര്‍ക്കിയും ജപ്പാനും റഷ്യന്‍ ഫെഡററേഷനുമൊക്കെ അധികാരത്തിലും പദവിയിലും വളരുകയാണെന്നും ഓര്‍മപ്പെടുത്താനും അദ്ദഹേം മറന്നില്ല.
പരസ്പര സഹകരണം എന്നതിനപ്പുറം, യൂറോപ്യന്‍ യൂനിയന്‍െറ മാതൃകയില്‍ ശക്തമായ രാഷ്ട്ര കൂട്ടായ്മയിലേക്ക് വളരുന്നതോടെ പൊതു വെല്ലുവിളികളെ കാര്യക്ഷമമായി നേരിടാനാവുമെന്ന് ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ ചിന്തിപ്പിച്ചത് സമീപകാല അനുഭവങ്ങള്‍ തന്നെയാണ്്. അംഗരാജ്യമായ ബഹ്റൈനില്‍ ഷിയാ വിഭാഗം തെരുവിലിറങ്ങിയപ്പോള്‍ അതിന്‍െറ പിന്നില്‍ അയല്‍ രാജ്യത്തിന്‍െറ കുത്സിത അജണ്ടയുണ്ടെന്നാണ് കണ്ടെത്തിയത്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഖതീഫ് പ്രദേശങ്ങളില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്കുപിന്നിലും ബാഹ്യശക്തികളുടെ കരങ്ങളാണെന്ന് അധികൃതര്‍ എടുത്തുകാട്ടി.  ജി.സി.സിക്ക് പൊതുവായ പ്രതിരോധ സേന എന്ന ആശയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പടുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. അങ്ങനെയാണ് ജി.സി.സിയുടെ ശൈശവദശയിലുള്ള പൊതു മിലിട്ടറി വിങ് -പെനിന്‍സുല ഷീള്‍ഡ് ഫോഴ്സ് ബഹ്റൈനില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ രംഗത്തിറങ്ങുന്നത്. ആറ് രാജ്യങ്ങളില്‍നിന്നുള്ള 10,000 ഭടന്മാരാണ് നിലവില്‍ ഈ വിങ്ങിലുള്ളത്. ഭാവിയിലേക്ക് ഈ സൈനികശേഷി മതിയാവില്ല എന്ന തിരിച്ചറിവില്‍നിന്നാണ് കുടുതല്‍ സൈനികക്കരുത്തുള്ള അറബ് രാജ്യങ്ങളെ കൂടി കൂട്ടായ്മയില്‍ അംഗങ്ങളാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ക്ക് തുടക്കമിട്ടതത്രെ. ജോര്‍ഡനെയും മൊറോക്കോയെയും ജി.സി.സിയില്‍ ഉള്‍പ്പെടുത്താനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈജിപ്തും യമനും കൂട്ടായ്മയിലേക്ക് ഇന്നല്ളെങ്കില്‍ നാളെ വന്നുചേരുമെന്നാണ് കേള്‍ക്കുന്നത്.
ബാഹ്യ വെല്ലുവിളി മാത്രമല്ല; ആഭ്യന്തര യാഥാര്‍ഥ്യങ്ങളും ചുവരെഴുത്ത് വായിക്കാന്‍ ജി.സി.സി നേതൃത്വത്തെ പ്രേരിപ്പിക്കുന്നു. വസന്തമെന്നോ ശൈത്യമെന്നോ എന്ത് പേരിട്ടുവിളിച്ചാലും മാറ്റം അനിവാര്യമാണെന്നും പുതുതലമുറയുടെ ആഗ്രഹാഭിലാഷങ്ങളെയും അഭിവാഞ്ഛകളെയും തൃണവല്‍ഗണിച്ച് ആര്‍ക്കും ഇനിമുന്നോട്ടുപോവാനാവില്ളെന്നും പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന പറയുമ്പോള്‍ അദ്ദഹേം കൈമാറാന്‍ ശ്രമിക്കുന്ന താക്കീത് മാറ്റങ്ങള്‍ക്കായി തെരുവിലിറങ്ങിയ ‘സോഷ്യല്‍നെറ്റ്വര്‍ക് ജനറേഷന്‍’ ദേശാതിരുകള്‍ക്കതീതമായ ഒരു പ്രതിഭാസത്തിന്‍െറ സന്തതികളാണെന്നതാണ്. എല്ലാ ഗള്‍ഫ് രാജ്യങ്ങളും തൊഴിലില്ലായ്മക്ക് അറുതികാണാനും സ്വദേശിവത്കരണം ഊര്‍ജിതപ്പെടുത്താനും കലാ-കായിക മേഖലകളിലേക്ക് യുവതയുടെ ശ്രദ്ധ തിരിച്ചുവിടാനും വിവിധ കര്‍മപരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന തിരക്കിലാണിന്ന്. അതിന്‍െറ പ്രത്യാഘാതമെന്നോണം വിദേശി തൊഴില്‍സേന പലതരത്തിലുള്ള ആശങ്കള്‍ക്ക് നടുവിലാണ്്. ഗള്‍ഫിന്‍െറ കവാടങ്ങള്‍ പൂര്‍ണമായി കൊട്ടിയടക്കപ്പെടില്ളെങ്കിലും, അറുപതുകളില്‍ തുടങ്ങിയ ഗള്‍ഫ് പ്രവാസത്തിന് അറുതി കുറിക്കപ്പെടാന്‍ പോവുകയാണെന്നും മടക്കയാത്രയുടെ ആരംഭം കുറിച്ചുകഴിഞ്ഞുവെന്നുമുള്ള യാഥാര്‍ഥ്യത്തോട് ഇന്ത്യക്കാരടക്കമുള്ളവര്‍ സമരസപ്പെടാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.
ജി.സി.സി എന്ന സഹകരണ കൂട്ടായ്മയില്‍നിന്ന് ആറ് രാഷ്ട്രങ്ങളുടെ യൂനിയന്‍ എന്ന വിശാലമായ ആശയത്തിലേക്കുള്ള വഴിയില്‍ കടമ്പകള്‍ ഒട്ടനവധിയാണെങ്കിലും ലക്ഷ്യം കരഗതമാവുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഒരു ബ്ളോക്കായിരിക്കും ഉദയം ചെയ്യക. 1940 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള ഗള്‍ഫ് റെയില്‍വേവഴി കൂട്ടിയിണക്കുന്ന ഈ രാജ്യങ്ങളെ വാണിജ്യ-വ്യവസായ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിനുള്ള അവസരങ്ങളാണ് കാത്തിരിക്കുന്നത്. ഒറ്റ രാഷ്ട്രീയ ശക്തിയായി മാറുന്നതോടെ ആര്‍ജിക്കുന്ന വിലപേശല്‍ശേഷി രാഷ്ട്രാന്തരീയ തലങ്ങളില്‍പോലും അനുരണനങ്ങള്‍ സൃഷ്ടിച്ചുകൂടായ്കയില്ല. സൗദി അറേബ്യയുടെ നേതൃത്വത്തില്‍, തുര്‍ക്കിയുടേതില്‍നിന്നും ഇറാന്‍റേതില്‍നിന്നും  ഭിന്നമായ മൂന്നാമതൊരു രാഷ്ട്രീയ പദ്ധതിയുടെ പിറവി മുസ്ലിം ലോകത്തിലെ നിര്‍ണായക വഴിത്തിരിവായേക്കാം. അപ്പോഴും, ജി.സി.സിയുടെ റിയാദ് പ്രഖ്യാപനത്തില്‍ ഊന്നിപ്പറയുന്ന, രാഷ്ട്രീയ പരിഷ്കരണവും രാജ്യകാര്യത്തില്‍ പൗരന്മാരായ സ്ത്രീപുരുഷന്മാര്‍ക്കുള്ള പങ്കാളിത്തവും ഉറപ്പുവരുത്താനുള്ള ആന്തരിക ഘടനാമാറ്റങ്ങള്‍ തന്നെയാവും അടിസ്ഥാന രോഗപ്രതിവിധി.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment