Published on Thu, 02/10/2011 - 07:37 ( 41 weeks 5 days ago)

കൈറോ: പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ 30 വര്‍ഷത്തെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈജിപ്തില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം അത്യധികം രൂക്ഷമായി. തലസ്ഥാനമായ കൈറോയിലെ തഹ്‌രീര്‍ സ്‌ക്വയര്‍ ബുധനാഴ്ച ജനസഞ്ചയത്തെക്കൊണ്ട് നിറഞ്ഞു. പ്രക്ഷോഭം തുടങ്ങിയതിനുശേഷം സ്‌ക്വയറില്‍ ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത് ബുധനാഴ്ചയാണ്. അതേസമയം, രാജ്യത്ത് അട്ടിമറിയുണ്ടാവുമെന്ന വൈസ് പ്രസിഡന്റ് ഉമര്‍ സുലൈമാന്റെ അഭിപ്രായപ്രകടനം വിവാദമായിരിക്കുകയാണ്.
പ്രക്ഷോഭത്തിന് പുതുതായി എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണെന്ന് അല്‍ജസീറ ലേഖകന്‍ വെളിപ്പെടുത്തി. വിദേശത്തുനിന്നുള്ള ഈജിപ്തുകാര്‍ നാട്ടിലെത്തി പ്രക്ഷോഭത്തില്‍ പങ്കുചേരുകയാണ്. ഹുസ്‌നി മുബാറക് രാജിവെക്കുന്നതുവരെ പിരിഞ്ഞുപോകില്ലെന്ന് തമ്പുകെട്ടി കഴിയുന്ന സമരക്കാര്‍ വ്യക്തമാക്കി.
പാര്‍ലമെന്റിലേക്കുള്ള വഴികള്‍ പ്രക്ഷോഭകര്‍ തടഞ്ഞിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലും വ്യവസായശാലകളിലും പണിമുടക്ക് നടന്നു. കൈറോക്ക് പുറമെ മറ്റ് നഗരങ്ങളിലും സമരം തുടരുകയാണ്. ന്യൂവാലി പ്രവിശ്യയില്‍ പൊലിസിന്റെ വെടിയേറ്റ് ഒരു പ്രക്ഷോഭകന്‍ കൊല്ലപ്പെട്ടു.
അതേസമയം, പ്രക്ഷോഭകര്‍ക്ക് എതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് വൈസ് പ്രസിഡന്റ് ഉമര്‍ സുലൈമാന്‍ വ്യക്തമാക്കി. ഈജിപ്ഷ്യന്‍ സര്‍ക്കാറില്‍ മാറ്റമുണ്ടാവില്ലെന്നും ഹുസ്‌നി മുബാറക് ഉടന്‍ രാജിവെക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്കായി പ്രക്ഷോഭകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്ന് സുലൈമാന്‍ വെളിപ്പെടുത്തി. എന്നാല്‍, ഭരണഘടനാ പരിഷ്‌കാരം ഉണ്ടാവാത്തപക്ഷം അട്ടിമറിയുണ്ടാവുമെന്നും അതിനെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. വൈസ് പ്രസിഡന്റിന്റെ അട്ടിമറി പ്രയോഗം വിവാദമായതോടെ പത്രങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഓഫിസില്‍നിന്ന് വിശദീകരണം നല്‍കി. സൈനിക അട്ടിമറിയല്ല, സുലൈമാന്‍ ഉദ്ദേശിച്ചതെന്നും അരാജകവാദികള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പിടിച്ചെടുക്കുമെന്ന് ആശങ്കപ്പെടുകയാണ് അദ്ദേഹം ചെയ്തതെന്നും വിശദീകരണ കുറിപ്പില്‍ പറഞ്ഞു.
സുലൈമാന്റെ പ്രസ്താവനകള്‍ ഈജിപ്തിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് അമേരിക്ക വ്യക്തമാക്കി. 30 വര്‍ഷത്തെ അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നും യു.എസ് ഭരണകൂടം ആവശ്യപ്പെട്ടു. ഈജിപ്തിലെ ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ അനുസരിച്ച് രാജ്യത്ത് ഉടന്‍ അധികാരക്കൈമാറ്റം ഉണ്ടാവണമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍ പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ രാഷ്ട്രീയ കക്ഷികളുടെ യോഗം കാര്യമായ ഫലപ്രാപ്തിയുണ്ടാക്കിയിട്ടില്ല. പ്രധാന പ്രതിപക്ഷമായ മുസ്‌ലിം ബ്രദര്‍ഹുഡും മുന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അധ്യക്ഷന്‍ മുഹമ്മദ് അല്‍ബറാദിയുടെ സംഘടനയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സര്‍ക്കാറിന്റെ പ്രസ്താവനകളെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
പ്രക്ഷോഭത്തിന് പുതുതായി എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണെന്ന് അല്‍ജസീറ ലേഖകന്‍ വെളിപ്പെടുത്തി. വിദേശത്തുനിന്നുള്ള ഈജിപ്തുകാര്‍ നാട്ടിലെത്തി പ്രക്ഷോഭത്തില്‍ പങ്കുചേരുകയാണ്. ഹുസ്‌നി മുബാറക് രാജിവെക്കുന്നതുവരെ പിരിഞ്ഞുപോകില്ലെന്ന് തമ്പുകെട്ടി കഴിയുന്ന സമരക്കാര്‍ വ്യക്തമാക്കി.
പാര്‍ലമെന്റിലേക്കുള്ള വഴികള്‍ പ്രക്ഷോഭകര്‍ തടഞ്ഞിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലും വ്യവസായശാലകളിലും പണിമുടക്ക് നടന്നു. കൈറോക്ക് പുറമെ മറ്റ് നഗരങ്ങളിലും സമരം തുടരുകയാണ്. ന്യൂവാലി പ്രവിശ്യയില്‍ പൊലിസിന്റെ വെടിയേറ്റ് ഒരു പ്രക്ഷോഭകന്‍ കൊല്ലപ്പെട്ടു.
അതേസമയം, പ്രക്ഷോഭകര്‍ക്ക് എതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് വൈസ് പ്രസിഡന്റ് ഉമര്‍ സുലൈമാന്‍ വ്യക്തമാക്കി. ഈജിപ്ഷ്യന്‍ സര്‍ക്കാറില്‍ മാറ്റമുണ്ടാവില്ലെന്നും ഹുസ്‌നി മുബാറക് ഉടന്‍ രാജിവെക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്കായി പ്രക്ഷോഭകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്ന് സുലൈമാന്‍ വെളിപ്പെടുത്തി. എന്നാല്‍, ഭരണഘടനാ പരിഷ്‌കാരം ഉണ്ടാവാത്തപക്ഷം അട്ടിമറിയുണ്ടാവുമെന്നും അതിനെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. വൈസ് പ്രസിഡന്റിന്റെ അട്ടിമറി പ്രയോഗം വിവാദമായതോടെ പത്രങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഓഫിസില്‍നിന്ന് വിശദീകരണം നല്‍കി. സൈനിക അട്ടിമറിയല്ല, സുലൈമാന്‍ ഉദ്ദേശിച്ചതെന്നും അരാജകവാദികള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പിടിച്ചെടുക്കുമെന്ന് ആശങ്കപ്പെടുകയാണ് അദ്ദേഹം ചെയ്തതെന്നും വിശദീകരണ കുറിപ്പില്‍ പറഞ്ഞു.
സുലൈമാന്റെ പ്രസ്താവനകള്‍ ഈജിപ്തിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് അമേരിക്ക വ്യക്തമാക്കി. 30 വര്‍ഷത്തെ അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നും യു.എസ് ഭരണകൂടം ആവശ്യപ്പെട്ടു. ഈജിപ്തിലെ ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ അനുസരിച്ച് രാജ്യത്ത് ഉടന്‍ അധികാരക്കൈമാറ്റം ഉണ്ടാവണമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍ പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ രാഷ്ട്രീയ കക്ഷികളുടെ യോഗം കാര്യമായ ഫലപ്രാപ്തിയുണ്ടാക്കിയിട്ടില്ല. പ്രധാന പ്രതിപക്ഷമായ മുസ്‌ലിം ബ്രദര്‍ഹുഡും മുന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അധ്യക്ഷന്‍ മുഹമ്മദ് അല്‍ബറാദിയുടെ സംഘടനയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സര്‍ക്കാറിന്റെ പ്രസ്താവനകളെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

Leave a comment