Published on Sat, 02/26/2011 

ബെയ്ജിങ്:  ജനാധിപത്യത്തിന് പാതയൊരുക്കാനുള്ള മുല്ലപ്പൂ വിപ്ലവത്തിന്റെ ഗന്ധം ചൈനയിലേക്കും പടരുന്നുവെന്ന സൂചന ലഭിച്ചതോടെ ചൈന ഇന്റര്‍നെറ്റിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ചൈനയിലെ ഇന്റര്‍നെറ്റ് പോര്‍ട്ടലില്‍ ഇപ്പോള്‍ ഈജിപ്ത്, മുല്ലപ്പൂ വിപ്ലവം, ഹിലരി ക്ലിന്റണ്‍ തുടങ്ങിയ വിവരങ്ങള്‍  തിരഞ്ഞാല്‍ ഫലമില്ല. മാത്രമല്ല, യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് കരുതുന്ന ചൈനയിലെ  യു.എസ് അംബാസഡര്‍ ജോണ്‍ ഹണ്ട്‌സ്മാന്റെ പേരു തിരഞ്ഞാലും കാണാന്‍ സാധിക്കില്ല.
ചൈനീസ് ഭാഷയിലുള്ളതും യു.എസില്‍ നിയന്ത്രിക്കുന്നതുമായ ഒരു വെബ്‌സൈറ്റില്‍ മുല്ലപ്പൂ വിപ്ലവത്തിനായി അണിചേരാന്‍ ആഹ്വാനമുണ്ടായതിനെ തുടര്‍ന്നാണ് ചൈന ഇന്റര്‍നെറ്റുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
ബെയ്ജിങ്ങിലെ ഒരു തെരുവില്‍ വിപ്ലവകാരികളോടൊപ്പം ഹണ്ട്‌സ്മാനെ കണ്ടതുകൊണ്ടാണ് അദ്ദേഹത്തിന് ഇന്റര്‍നെറ്റില്‍ 'ഊരുവിലക്ക്' കല്‍പിച്ചത്. അദ്ദേഹം അബദ്ധവശാല്‍ പ്രക്ഷോഭകാരികള്‍ക്കരികെ എത്തിച്ചേര്‍ന്നതാണെന്ന്  യു.എസ് പറയുന്നുണ്ടെങ്കിലും ടിയാനന്‍മെന്‍ സ്‌ക്വയറിന് വളരെയടുത്തു നിന്ന് അദ്ദേഹം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നുണ്ട്.

മുല്ലപ്പൂ വിപ്ലവം ചൈനയില്‍ വിജയം വരിക്കില്ലെന്ന് അധികൃതര്‍

പശ്ചിമേഷ്യയില്‍ ഏകാധിപത്യ ഭരണകൂടങ്ങളെ താഴെയിറക്കാന്‍ തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തിന്റെ അലയൊലികള്‍ ചൈനയില്‍ ചെന്നണയാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് അധികൃതരുടെ പ്രതികരണം. എതിരഭിപ്രായക്കാരെ ജയിലിലടച്ചും പൗരാവാകശലംഘനങ്ങള്‍ നടത്തിയും  സര്‍വാധിപത്യ രീതികള്‍ തുടരുന്ന ചൈനയില്‍ ഭരണപരിഷ്‌കരണത്തിനുവേണ്ടി പ്രക്ഷോഭാഹ്വാനം മുഴങ്ങുന്നുണ്ട്.  ഓണ്‍ലൈനിലൂടെയും മറ്റും പ്രവഹിക്കുന്ന പ്രക്ഷോഭ ആഹ്വാനങ്ങള്‍ക്കനുസരിച്ചുള്ള പ്രകടനങ്ങളൊന്നും  ചൈനയില്‍ ഉണ്ടായില്ല. എങ്കിലും രാജ്യത്ത്  കരുതല്‍ തടങ്കലും വാര്‍ത്താ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രക്ഷോഭസമരങ്ങള്‍ക്ക് തെരുവിലിറങ്ങിയവര്‍ പട്ടാളത്തിന്റെ ഉരുക്കുമുഷ്ടിയില്‍ പിന്തിരിഞ്ഞു. നിരവധിപേര്‍ അറസ്റ്റിലായി. പ്രധാന നഗരങ്ങളില്‍ കൂടുതല്‍സുരക്ഷാ വിഭാഗങ്ങളെ അണിനിരത്തിയിട്ടുണ്ട്.

ചൈനയിലും വിപ്ലവക്കാറ്റ്: ഇല്ലെന്ന് ചൈന

ചൈനയിലും വിപ്ലവക്കാറ്റ്:  ഇല്ലെന്ന് ചൈന
ബെയ്ജിങ് : പശ്ചിമേഷ്യയില്‍ അലയടിക്കുന്ന ജാസ്മിന്‍ വിപ്ലവത്തിന്റെ മണം ചൈനയിലേക്കും കടക്കുന്നു. ഓണ്‍ലൈനിലൂടെയും മറ്റും ്രപവഹിക്കുന്ന ്രപക്ഷോഭ ആഹ്വാനങ്ങള്‍ക്കനുസരിച്ചുള്ള ്രപകടനങ്ങളൊന്നും ചൈനയില്‍ ഉണ്ടായില്ല. എങ്കിലും രാജ്യത്ത് കരുതല്‍ തടങ്കലും വാര്‍ത്താ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്്. ്രപക്ഷോഭസമരങ്ങള്‍ക്ക് തെരുവിലിറങ്ങിയിറങ്ങവര്‍ പട്ടാളത്തിന്റെ ഉരുക്കുമുഷ്ടിയില്‍ പിന്തിരിഞ്ഞു.
അതേസമയം ജനകീയ്രപക്ഷോഭം ചൈനയില്‍ അസാധ്യമാണെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസ് മേധാവി ഷാവോ കിഷെങ് ്രപസ്താവിച്ചു. തുനീഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ ്രപക്ഷോഭങ്ങളില്‍ സര്‍ക്കാര്‍ താെഴ ഇറങ്ങിയതു േപാലൊരു ജനകീയസമരത്തില്‍ ഈ സര്‍ക്കാര്‍ താെഴ ഇറങ്ങുമെന്ന് കരുതുന്നത് വിഡഢിത്തമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ചൈനയിശല സംഭവവികാസങ്ങളെപ്പറ്റി 
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment