Published on Sun, 01/08/2012 

വാഷിങ്ടണ്‍: ഈജിപ്തിലെ പുതിയ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാന്‍ അമേരിക്കന്‍ ഭരണനേതൃത്വം തയാറെടുക്കുന്നു. ഈജിപ്തിലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ മുസ്ലിം ബ്രദര്‍ഹുഡിന് അംഗീകാരം നല്‍കാനും അവരുമായി സംഭാഷണങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചതായി അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. ബ്രദര്‍ഹുഡിനെ അതിക്രൂരമായി അടിച്ചമര്‍ത്തിയിരുന്ന ഹുസ്നി മുബാറകിന്‍െറ ഏകാധിപത്യ വാഴ്ചക്കായിരുന്നു നേരത്തേ അമേരിക്കയുടെ പിന്തുണ.
ഈജിപ്തിലെ ഏക രാഷ്ട്രീയ മേല്‍ക്കോയ്മയായി വളര്‍ന്ന ബ്രദര്‍ഹുഡുമായി സംഭാഷണം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന്  ഞായറാഴ്ച കാര്‍ണെഗി എന്‍ഡോവ്മെന്‍റിലെ മധ്യപൗരസ്ത്യ വിഭാഗം മേധാവി മറീന ഒട്ടാവേ വ്യക്തമാക്കി.
‘ബ്രദര്‍ഹുഡ് ഇസ്ലാമിക കക്ഷിയാണെന്നും അവരുടെ തീവ്രവാദ ബന്ധം ഈജിപ്തിന് ഭീഷണിയാണെന്നുമുള്ള മുബാറകിന്‍െറ നിലപാടാണ് ബുഷ് ഭരണകൂടം കണ്ണുമടച്ച് സ്വീകരിച്ചത്. 2005ലെ തെരഞ്ഞെടുപ്പില്‍ ബ്രദര്‍ഹുഡ് 20 ശതമാനം വോട്ടുകള്‍ നേടിയതോടെ ഈജിപ്തില്‍ ജനാധിപത്യം പ്രോത്സാഹിപ്പിക്കണമെന്ന നിര്‍ദേശത്തെക്കുറിച്ച് ബുഷ് മൗനം ദീക്ഷിക്കാനും തുടങ്ങി’ -ഒട്ടാവേ ചൂണ്ടിക്കാട്ടി. മാധ്യസ്ഥ്യര്‍വഴി ബ്രദര്‍ഹുഡുമായി ബന്ധപ്പെടാനുള്ള നീക്കങ്ങള്‍ക്ക് അമേരിക്ക തുടക്കംകുറിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.  മനുഷ്യാവകാശങ്ങള്‍ മാനിക്കാമെന്ന് ബ്രദര്‍ഹുഡ് മാധ്യസ്ഥ്യരെ അറിയിച്ചതായി സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റ് വക്താവ് വിക്ടോറിയ ന്യൂലാന്‍ഡ് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment