സ്വന്തം ലേഖകന്‍
 മനോരമ 7.1.2012

കയ്റോ: ഇൌജിപ്തില്‍ നടന്ന അവസാന ഘട്ട പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇസ്ലാമിക മുന്നണിയായ മുസ്ലിം ബ്രദര്‍ഹുഡിന്റെ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി (എഫ്ജെപി)ക്ക് മുന്‍തൂക്കം. മൂന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞദിവസമാണു പൂര്‍ത്തിയായത്. ഇതില്‍ എഫ്ജെപി 37.5% വോട്ടു നേടി. കഴിഞ്ഞ റൌണ്ടുകളില്‍ കണ്ടതുപോലെ തന്നെ മൌലികവാദികളായ നൂര്‍ പാര്‍ട്ടി രണ്ടാമതെത്തി.

ഇസ്ലാമിക പാര്‍ട്ടികളാണ് എഫ്ജെപിയും നൂര്‍ പാര്‍ട്ടിയും. ഇതോടെ പുതിയ ഭരണ ഘടന തയാറാക്കുന്നതിലും മറ്റും ഇസ്ലാമിക പാര്‍ട്ടികള്‍ വന്‍ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പായി. എന്നാല്‍ എല്ലാ വിഭാഗത്തിലും പെട്ട ഇൌജിപ്തുകാരുടെ അഭിപ്രായം മാനിക്കുമെന്ന് ബ്രദര്‍ഹുഡ് പറയുന്നുണ്ട്.

ഇസ്ലാമിക നിയമങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത നടപ്പാക്കലാണ് നൂര്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്. എന്നാല്‍ താരതമ്യേന മിതവാദികളായ ബ്രദര്‍ഹുഡ് മിതവാദ ഗ്രൂപ്പുകളുമായുള്ള മുന്നണി സാധ്യത ആരാഞ്ഞേക്കുമെന്നു ചില നിരീക്ഷകര്‍ കരുതുന്നു. മുബാറക്കിനുശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ അധികാരം ഏറ്റെടുത്ത സൈനിക ജനറല്‍മാരാണ് രാജ്യത്ത് ഇപ്പോള്‍ അധികാരത്തിലുള്ളത്.




These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment