Published on Sat, 03/05/2011 - 

ലണ്ടന്‍: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാര ഭൃഷ്ടനായ ഈജിപ്ത് മുന്‍ പ്രസിഡണ്ട് ഹുസ്‌നി മുബാറക് ലോകത്തെ ഏറ്റവും വലിയ സമ്പന്നനാണെന്ന് ബ്രിട്ടനിലെ ദ ഗാര്‍ഡിയന്‍ പത്രം റിപോര്‍ട്ട് ചെയ്യുന്നു. 7000 കോടി യു.എസ് ഡോളറാണ് മുബാറകിന്റെ സമ്പാദ്യമെന്ന് പത്രം പറയുന്നു.
ധനികരില്‍ മുമ്പനെന്ന് കരുതിയിരുന്ന മെക്‌സിക്കന്‍ ബിസിനസ് രാജാവ് കാര്‍ലോസ് സ്‌ലിമിന്റെ സമ്പാദ്യം 5350 കോടി ഡോളറാണെങ്കില്‍ മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സിന്റെ ആസ്തി 5000 കോടി ഡോളറാണ്. 30 വര്‍ഷം തുടര്‍ച്ചയായി ഈജിപ്ത് ഭരിച്ച മുബാറക് പണം ഇംഗ്ലണ്ടിലേയും സ്വിറ്റ്‌സര്‍ലണ്ടിലേയും ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുകയാണത്രെ. വിദേശ കമ്പനികളുമായുള്ള ബിസിനസ് പങ്കാളിത്തത്തിലൂടേയും നിക്ഷേപത്തിലൂടെയുമാണ് മുബാറക് പണം സമ്പാദിച്ചതത്രെ. കോടീശ്വരന്‍മാരില്‍ കോടീശ്വരനായ ഈ ഏകാധിപതി കാന്‍സര്‍ രോഗത്തിന്റെ പിടിയിലാണ്.

ഹുസ്‌നി മുബാറക്കിന് 4000- 7000 കോടി ഡോളര്‍ ആസ്തി

ഹുസ്‌നി മുബാറക്കിന് 4000- 7000  കോടി ഡോളര്‍ ആസ്തി
കൈറോ: ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ  ആസ്തി 4000 കോടി ഡോളറും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആസ്തി 7000 കോടി ഡോളറുമാണെന്ന് റിപ്പോര്‍ട്ട്. വ്യോമയാന ഉദ്ദ്യോഗസ്ഥാനായിരുന്നപ്പോള്‍ നടത്തിയ മിലിട്ടറി ഇടപാടുകളില്‍ നിന്നുമാണ് സ്വത്തു സമ്പാദ്യമെന്നാണ് റിപ്പോര്‍ട്ട്്.  
യു.കെ, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളിലെ ബാങ്കുകളിലാണ് നിക്ഷേപങ്ങള്‍. ലണ്ടന്‍, പാരിസ്, മാഡ്രിഡ്, ദുബൈ, വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലും മുബാറക്ക് കുടുംബത്തിന് ആസ്തിയുണ്ട്. മുബാറക്കിനും ഭാര്യക്കും രണ്ടു മക്കള്‍ക്കും വിദേശ സമ്പാദ്യവുമുണ്ട്.

These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment