Published on Wed, 09/14/2011 - 11:10 ( 10 weeks 6 days ago)

വാഷിങ്ടണ്‍ : നേരിട്ടുള്ളതില്‍ വെച്ച് ഏററവും കടുത്ത ദാരിദ്ര്യത്തിലൂടെയാണ് അമേരിക്ക ഇപ്പോള്‍ കടന്ന് പോവുന്നതെന്ന് റിപ്പോര്‍ട്ട്. യു. എസ്. സെന്‍സസ് ബ്യൂറോയാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം മാത്രം 26 ലക്ഷം ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെയായെന്നാണ് കണക്കുകള്‍ പറയുന്നത് . മൊത്തം 462ലക്ഷം ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ്. കഴിഞ്ഞ 52 വര്‍ഷത്തിനിടക്ക് ഇത്ര വലിയ സാമ്പത്തിക പ്രതിസന്ധി രാജ്യം നേരിട്ടിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ദര്‍ സൂചിപ്പിച്ചു.
മധ്യവര്‍ഗ കടുംബങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായത് രാജ്യത്തെ സാരമായി ബാധിച്ചെന്നാണ് വിദഗ്ദരുടെ അഭിപ്രായം. 1990കളില്‍ ഉള്ളതിനേക്കാള്‍ മോശമായ അവസ്ഥയാണ് ഇപ്പോള്‍ മധ്യവര്‍ഗ കുടു ംബങ്ങളുടേതെന്ന് ഹാവാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രം പ്രൊഫസര്‍ ലോറന്‍സ് കട്സ് പറഞ്ഞു. രാജ്യത്തിന്റെ അവസ്ഥ തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ പരിതാപകരമാണെന്നാണ് കണക്കുകളില്‍ നിന്നും മനസ്സിലാവുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒബാമ തന്റെ പതിയ പദ്ധതിയായ തൊഴില്‍ ബില്‍ നടപ്പാക്കാനൊരുങ്ങുന്നതിനിടെയാണ് കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് തന്റെ പദ്ധതി പെട്ടെന്ന് നടപ്പില്‍ വരുത്താന്‍ അദ്ദേഹത്തിന് സഹായകമായേക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഈ കണക്കുകള്‍ അദ്ദേഹത്തിനെനെതിരെ പ്രയോഗിക്കാന്‍ എതിരാളികള്‍ക്ക് കിട്ടിയിരിക്കുന്ന ഒരു ആയുധം കൂടിയാണ്. തൊഴിലില്ലായ്മയാണ് ഇപ്പോള്‍ രാജ്യം നേരിടുന്നപ്രധാന വെല്ലുവിളി. കഴിഞ്ഞവര്‍ഷം 18നും 64നും ഇടയിലുള്ള 48ലക്ഷം ജനങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരാഴ്ച മാത്രമാണ് തൊഴിലുണ്ടായത്. പുതിയ തൊഴില്‍ നിയമമനുസരിച്ച് ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടി കുറക്കുന്നത് അവരെ കൂടുതല്‍ പ്രയാസത്തിലാക്കാനാണ് സാധ്യത.

Tags:
അമേരിക്ക,
ഗ്ലോബൽ ഇംപാക്ട്
Leave a comment