ലിബിയന്‍ പ്രക്ഷോഭകര്‍ക്കായി ഫ്രാന്‍സിന്റെ ആയുധവര്‍ഷം

ലിബിയന്‍ പ്രക്ഷോഭകര്‍ക്കായി  ഫ്രാന്‍സിന്റെ ആയുധവര്‍ഷം
ട്രിപളി: ലിബിയയിലെ സംഘര്‍ഷബാധിതപ്രദേശങ്ങളില്‍ ആയുധവര്‍ഷം നടത്തിയെന്ന് ഫ്രാന്‍സ് സമ്മതിച്ചതോടെ പ്രക്ഷോഭകരുടെ കൈകളിലേക്ക് മറ്റുരാജ്യങ്ങള്‍ വഴിയെത്തിയ ആധങ്ങളെക്കുറിച്ച് ആഫ്രിക്കന്‍ യൂനിയനില്‍ ആശങ്കയുയരുന്നു.  ലിബിയയില്‍ ഫ്രാന്‍സ് ആയുധവര്‍ഷം നടത്തിയതോടെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ സുരക്ഷിതത്വം അവതാളത്തിലാണെന്ന ആശങ്ക ആഫ്രിക്കന്‍ യൂനിയന്‍ കമീഷണര്‍ ജീന്‍ പിന്‍ഗ് പ്രകടിപ്പിച്ചു.
പ്രക്ഷോഭകര്‍ക്ക് ലഭിച്ചിട്ടുള്ള ആയുധങ്ങള്‍ അല്‍ഖാഇദയുടെ കൈകളിലെത്തുമോയെന്ന സന്ദേഹവും അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചു. ആയുധങ്ങള്‍ അനധികൃതമായി വര്‍ഷിക്കപ്പെട്ടത് തീവ്രവാദസംഘടനയുടെ കൈകളിലെത്തിച്ചേരുമെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സ് നല്‍കിയ ആയുധങ്ങളില്‍ മെഷീന്‍ ഗണ്‍, റോക്കറ്റുകള്‍, ഗ്രനേഡുകള്‍ തുടങ്ങി അത്യാധുനിക ആയുധങ്ങള്‍  ഉള്‍പ്പെടുന്നതായാണ് വിവരം. മുമ്പ് വാര്‍ത്താ ഏജന്‍സികളും 'ലേ ഫിഗാറോ' എന്ന പത്രവും ഫ്രാന്‍സ് ലിബിയയില്‍ ആയുധവര്‍ഷം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലിബിയയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയായ തുനീഷ്യക്കിടയിലുള്ള നാഫ്യൂസ മലനിരകളിലാണ് ആയുധവര്‍ഷം നടന്നത്. ലിബിയയിലെ പ്രക്ഷോഭകര്‍ക്കുമേല്‍ ഖദ്ദാഫി അനുകൂലികള്‍ മേല്‍ക്കോയ്മ നേടുമെന്നുറപ്പായിരുന്നുവെന്നും അതുകൊണ്ടാണ് തങ്ങള്‍ ഭക്ഷണവും വസ്ത്രങ്ങളൂം മരുന്നും മറ്റും വിതരണം ചെയ്തതെന്ന് ഫ്രഞ്ച്‌സേനാ വൃത്തങ്ങള്‍ പറഞ്ഞു. പ്രക്ഷോഭകര്‍ക്ക് സ്വയംരക്ഷക്കായാണ് തങ്ങള്‍ ആയുധങ്ങള്‍ നല്‍കിയതെന്ന് അവര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ മാര്‍ച്ച് 19നാണ് ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ ഖദ്ദാഫിക്കെതിരെ നാറ്റോ സഖ്യസൈന്യം ആക്രമണം ആരംഭിച്ചത്. ഖദ്ദാഫിക്കെതിരായ ജനങ്ങളുടെ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ലിബിയന്‍ ജനതയെ വിട്ടുകൊടുക്കേണ്ടതില്ലെന്ന് യു.എന്‍ പ്രമേയം പാസാക്കിയതിനെ തുടര്‍ന്നായിരുന്നു നാറ്റോ ഫസൈന്യത്തിന്റെ ഇടപെടല്‍.

ഫ്രാന്‍സിന്റെ ആയുധവര്‍ഷം യു.എന്‍ പ്രമേയങ്ങള്‍ക്കെതിര്: റഷ്യ

മോസ്‌കോ: ലിബിയയില്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ആയുധവര്‍ഷം നടത്തിയ ഫ്രാന്‍സിന്റെ നടപടി 1970 ല്‍ യു.എന്‍ സുരക്ഷാ സമിതി സമവായത്തിലൂടെ കൈക്കൊണ്ട പ്രമേയങ്ങള്‍ക്കെതിരെയുള്ള ശക്തമായ ലംഘനമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫ്രഞ്ച് വിദേശമന്ത്രിയായ അലൈന്‍ ജൂപ്പ മോസ്‌കോയിലെത്തുന്നതിന്റെ  ഒരു ദിവസം മുമ്പാണ് സെര്‍ജി ലെവ്‌റോവിന്റെ പ്രസ്താവന. നാറ്റോ സഖ്യസൈന്യം ലിബിയയില്‍ നടത്തിയ ആക്രമണത്തിന് ആയുധവര്‍ഷം നടത്തിയതായി  ബുധനാഴ്ച  ഫ്രാന്‍സ് സമ്മതിച്ചിരുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിച്ചുകൊണ്ട് പ്രക്ഷോഭകര്‍ക്ക് സ്വയം രക്ഷക്കായാണ് തങ്ങള്‍ ആയുധം നല്‍കിയതെന്ന് വ്യാഴാഴ്ച അവര്‍  വ്യക്തമാക്കി.

ഫ്രാന്‍സിന്റെ ആയുധ വര്‍ഷത്തിെനതിെര റഷ്യ

മോസ്‌കോ: ലിബിയയില്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ആയുധവര്‍ഷം നടത്തിയ ഫ്രാന്‍സിന്റെ നടപടി   1970ല്‍ യു.എന്‍ സുരക്ഷാ സമിതി  സമവായത്തിലൂടെ കൈക്കൊണ്ട  പ്രമേയങ്ങള്‍ക്കെതിരെയുള്ള ശക്തമായ  ലംഘനമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ്  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. . ഫ്രഞ്ച് വിദേശമന്ത്രിയായ അലൈന്‍ ജൂപ്പ മോസ്‌കോയിലെത്തുന്നതിന്റെ  ഒരുദിവസം മുമ്പാണ് സെര്‍ജി ലെവ്‌റോവിന്റെ പ്രസ്താവന. നാറ്റോ സഖ്യസൈന്യം ലിബിയയില്‍ നടത്തിയ ആക്രമണത്തിന് ആയുധവര്‍ഷം നടത്തിയതായി  ബുധനാഴ്ച  ഫ്രാന്‍സ് സമ്മതിച്ചിരുന്നു.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment