Published on Sun, 09/04/2011 

ട്രിപളി:  ഭീകരരെന്ന് സംശയിച്ച് അന്യരാജ്യങ്ങളില്‍ നിന്ന് പിടികൂടിയവരെ ലിബിയയില്‍ ചോദ്യം ചെയ്യുന്നതിന് മുഅമ്മര്‍ ഖദ്ദാഫിയുടെ ഇന്‍റലിജന്‍സ് ഏജന്‍സികളുമായി അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ സഹകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ട്രിപളിയിലെ ലിബിയന്‍ സുരക്ഷാ ഏജന്‍സി കെട്ടിടത്തില്‍നിന്ന് കണ്ടെത്തിയ രേഖയിലാണ് ഈ വിവരം പുറത്തുവന്നത്. അമേരിക്കയും ലിബിയയിലെ പുതിയ ഭരണാധികാരികളും തമ്മിലുള്ള ബന്ധം വഷളാവാന്‍ ഇത് കാരണമായേക്കും.
ഖദ്ദാഫി ഭരണകൂടവും സി.ഐ.എയും തമ്മില്‍ ഇത്തരം വിഷയങ്ങളില്‍ നേരത്തേയും സഹകരിച്ചിരുന്നുവെങ്കിലും ലിബിയയിലെ ഭരണമാറ്റത്തിന്‍െറ പശ്ചാത്തലത്തില്‍ പുതിയ വെളിപ്പെടുത്തല്‍ വിവാദമായിരിക്കുകയാണ്. ലിബിയയില്‍ വിമതര്‍ ഖദ്ദാഫിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയത് അമേരിക്കയുടെയും പാശ്ചാത്യരാജ്യങ്ങളുടെയും അവരുടെ സംയുക്ത സേനയായിരുന്ന നാറ്റോയുടെയും പിന്തുണയോടെയായിരുന്നു.
സി.ഐ.എ ഏജന്‍റുമാര്‍ തന്നെ രഹസ്യ തടവറയില്‍ പീഡിപ്പിച്ചിരുന്നതായി ഖദ്ദാഫിവിരുദ്ധ വിമതസേനയുടെ കമാന്‍ഡറും അല്‍ഖാഇദ ബന്ധമുള്ള തീവ്രവാദ സംഘടനയുടെ മുന്‍ നേതാവുമായ അബ്ദുല്‍ ഹകീം ബില്‍ഹാജ് ആരോപിക്കുന്നു.
സി.ഐ.എയും ഖദ്ദാഫി  ഭരണകൂടവും തമ്മിലുള്ള രഹസ്യബന്ധം അമേരിക്കന്‍ ഇന്‍റലിജന്‍സിന്‍െറ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് ഹ്യൂമന്‍റൈറ്റ്സ് വാച്ചിലെ പീറ്റര്‍ ബുക്കാര്‍ട്ട് പറഞ്ഞു. എന്നാല്‍, ഭീകരതയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനായി അമേരിക്കന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ വിദേശ രാജ്യങ്ങളുമായി സഹകരിക്കാറുണ്ടെന്ന് സി.ഐ.എ വക്താവ് ജെന്നിഫര്‍ യങ്ബ്ളഡ് വാഷിങ്ടണില്‍ പറഞ്ഞു.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment