Published on Mon, 02/21/2011 -

കൈറോ: ഈജിപ്ത് നൊന്തു പ്രസവിച്ച വിപ്ലവ ശിശുവിനെ ശ്രദ്ധാപൂര്‍വം നോക്കിവളര്‍ത്തുമെന്ന് പ്രമുഖ വനിതാ നോവലിസ്റ്റ് അഹ്ദഫ് സൂയിഫ്. വെള്ളിയാഴ്ച മുബാറകിന്റെ പതനം പ്രാര്‍ഥിച്ചും പാട്ടുപാടിയും ആഘോഷിച്ച ജനക്കൂട്ടം ശനി, ഞായര്‍ ദിവസങ്ങളില്‍ തഹ്‌രീര്‍ സ്‌ക്വയറിലെത്തി സര്‍വ മാലിന്യങ്ങളും നീക്കം ചെയ്തുകൊണ്ടിരിക്കുന്നത് ആവേശകരമായ ദൃശ്യമാണെന്ന് തന്റെ ബ്ലോഗില്‍ എഴുതിയ ലേഖനത്തില്‍ അഹ്ദഫ് വ്യക്തമാക്കി. 'ഈജിപ്തിനെ സ്‌നേഹിക്കുന്ന സര്‍വരും തിരിച്ചുവരുക; രാഷ്ട്രത്തെ പുനര്‍നിര്‍മിക്കുക' എന്ന മാന്ത്രിക ആഹ്വാനമാണ് ഇപ്പോള്‍ രാജ്യമെമ്പാടും മുഴങ്ങുന്നത്.
'നാടിനെ കൊള്ളയടിച്ച ഭരണവര്‍ഗമേ, മുതലുകള്‍ തിരിച്ചുനല്‍കൂ' എന്നും അവര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
ഈ വിപ്ലവ പൈതലിനെ മാതൃവാത്സല്യത്തോടെ പരിചരിക്കാന്‍ താന്‍ പരിശീലനം നേടുകയാണ്. 80 ലക്ഷം വരുന്ന ഈജിപ്ഷ്യന്‍ ജനത ഒന്നടങ്കം ഈ കുഞ്ഞിനെ ഹൃദയപൂര്‍വം വളര്‍ത്തുമെന്നും അഹ്ദഫ് പറയുന്നു. നോവലുകള്‍ക്കും ചെറുകഥകള്‍ക്കും പുറമെ രാഷ്ട്രീയ ലേഖനങ്ങളും എഴുതി ശ്രദ്ധേയയായ അഹ്ദഫിന്റെ ജന്മനഗരമാണ് കൈറോ.

These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment