Published on Sat, 07/30/2011
തൂനിസ്: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് തുനീഷ്യയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിക്ക് വീണ്ടും 16 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത അഴിമതിക്കേസുകളിലാണ് അലിയുടെ അഭാവത്തില്‍ വ്യാഴാഴ്ച ശിക്ഷ വിധിച്ചത്.
നേരത്തെ നടത്തിയ രണ്ട് വിചാരണകളില്‍ അലിക്ക് 50 വര്‍ഷത്തിലധികം ശിക്ഷ വിധിച്ചിട്ടുണ്ട്. അനധികൃതമായി ലഹരിയും ആയുധങ്ങളും കൈവശം വച്ചെന്ന കേസില്‍ ബിന്‍ അലിക്ക് 15 വര്‍ഷം കഠിന തടവും പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്തെന്ന കേസില്‍ അദ്ദേഹത്തിനും ഭാര്യ ലൈല ട്രാബല്‍സിക്കും 35 വര്‍ഷത്തെ കഠിന തടവും ആണ് തുനീഷ്യ കോടതി വിധിച്ചിട്ടുള്ളത്.
ഇതിന് പുറമെ രണ്ട് വ്യത്യസ്ത കേസുകളിലായി അലിയുടെ മകള്‍ക്ക് എട്ട് വര്‍ഷവും മരുമകന് 16 വര്‍ഷവും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

Tags:
തുനീഷ്യ,
സൈനുൽ ആബിദീൻ ബിൻ അലി
Leave a comment