വടക്കന്‍ ആഫ്രിക്കയിലെ ജര്‍മനിയുടെ പ്രവര്‍ത്തനങ്ങളെ ഒബാമ പ്രശംസിച്ചു
വാഷിങ്ടണ്‍:വടക്കന്‍ ആഫ്രിക്കയില്‍ ജനാധിപത്യസംസ്ഥാപനത്തിനായി ജര്‍മനി  നടത്തുന്ന ശ്രമങ്ങളെ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പ്രശംസിച്ചു.ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ നടത്തിയ യു.എസ് സന്ദര്‍ശനത്തിനിടെയാണ് ഒബാമയുടെ ഈ പുകഴ്ത്തല്‍.ലിബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ മാറ്റങ്ങളില്‍ എങ്ങനെ ക്രിയാത്മകമായി ഇടപെടാമെന്നതിനെക്കുറിച്ച് ഇരുരാജ്യനേതാക്കളും ചര്‍ച്ച ചെയ്തതായാണറിയുന്നത്.ആഗോളനേതാക്കളിലൊരാളായാണ് തങ്ങള്‍ ജര്‍മനിയെ കാണുന്നതെന്നും ആ രാജ്യവുമായി എല്ലാകാര്യങ്ങളിലും ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.
ജര്‍മനിയുടെ 7000ത്തിലധികം വരുന്ന സൈന്യത്തെ  വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്രസുരക്ഷ ഉറപ്പിക്കുന്നതില്‍ എന്നും ജര്‍മനി ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും ഒബാമ പ്രസ്താവിച്ചു.അഫ്ഗാനിസ്താനിലെ തീവ്രവാദികളെ നേരിടുന്നതിനായി നിലനിര്‍ത്തിയിരിക്കുന്ന സഖ്യസൈന്യത്തില്‍ 5000ത്തിലധികമാളുകള്‍ ജര്‍മനിയില്‍ നിന്നുള്ളവരാണെന്നും ജര്‍മനിയുടെ വികസനപരമായ എല്ലാ പ്രവൃത്തികളെയും തങ്ങള്‍ ശ്ലാഘിക്കുന്നുവെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment