Published on Mon, 06/27/2011 

ഖദ്ദാഫിക്ക് അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട്
ഹേഗ്: ലിബിയന്‍ നേതാവ് മുഅമ്മര്‍ ഖദ്ദാഫിക്ക് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തുന്ന എതിരാളികള്‍ക്കെതിരെ ഗദ്ദാഫി നടത്തുന്ന മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഖദ്ദാഫിക്ക് പുറമെ മകന്‍ സൈഫുല്‍ ഇസ്‌ലാമിനും  ഇന്റലിജന്‍സ് മേധാവി അബ്ദുല്ല സെനുസ്സിക്കും വാറണ്ട് അയച്ചിട്ടുണ്ട്.
ജഡ്ജി സാന്‍ജി എമ്മസനോനോ മൊണാഗെങ് ആണ് മൂന്ന് ജഡ്ജിമാര്‍ ഉള്‍പ്പെട്ട പാനലിന്റെ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഖദ്ദാഫിയും മകനും അദ്ദേഹത്തിന്റെ ഇന്റലിജന്‍സ് മേധാവിയും കോടതിക്ക് മുന്നില്‍ ഹാജരാവണമെന്ന് ജഡ്ജി വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് രാഷ്ട്ര തലവനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. 2009 ല്‍ സുഡാന്‍ പ്രസിഡണ്ട് ഉമര്‍ അല്‍ ബഷീറിനെതിരെയാണ് നേരത്തെ വാറണ്ട് പുറപ്പെടുവിച്ചത്.
അറസ്റ്റ് വാറണ്ട് ഇവര്‍ക്കെതിരായ കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലല്ലെന്നും കുറ്റം വിചാരണയിലൂടെ തെളിയിക്കപ്പെടേണ്ടതുണ്ടെന്നും ജഡ്ജി സാന്‍ജി എമ്മസനോനോ മൊണാഗെങ് വ്യക്തമാക്കി.
,
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment