Published on Mon, 07/04/2011
തൂനിസ്: മുല്ലപ്പൂവിപ്ലവത്തിലൂടെ പുറത്താക്കപ്പെട്ട തുനീഷ്യന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ രണ്ടാം വിചാരണ തൂനിസില്‍ ആരംഭിച്ചു. മയക്കുമരുന്ന്-ആയുധക്കടത്ത് കുറ്റകൃത്യങ്ങള്‍ക്കാണ് അദ്ദേഹത്തെ വിചാരണ ചെയ്യുന്നത്. ബിന്‍ അലിയും ഭാര്യ ലൈല ട്രാബെല്സിയും ജനുവരിയിലുണ്ടായ ജനകീയവിപ്ലവത്തെ തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് നാടുവിട്ടിരുന്നു. പ്രാഥമികവിചാരണയില് ഇവര്‍ക്ക് 35 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.
രാജ്യത്തിന്റെ പൊതുമുതല്‍ ദുരുപയോഗം ചെയ്തതും കോടിക്കണക്കിനു സ്വത്തുക്കള്‍ ബിന്‍അലിയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയതും ഇദ്ദേഹത്തിനെതിരെയുള്ള ശക്തമായ തെളിവുകളാണ്്. നിരവധിയാളുകള്‍ കോടതിക്കുവെളിയില്‍ വിചാരണ കേള്ക്കാനെത്തിയിരുന്നെങ്കിലും പ്രതിഷേധപ്രകടനങ്ങളൊന്നും ഇവരുടെ ഭാഗത്തു നിന്നുണ്ടായില്ല.

Tags:
തുനീഷ്യ,
സൈനുൽ ആബിദീൻ ബിൻ അലി
Leave a comment