Published on Thu, 07/07/2011

ലണ്ടന്‍: സിറിയയില്‍ ബശ്ശാര്‍ അല്‍ അസദിന്റെ സൈന്യം രാജ്യത്തെ സിവിലിയന്മാര്‍ക്കെതിരെ നടത്തുന്ന ക്രൂരകൃത്യങ്ങളെ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സിറിയയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് യു.എന്‍ അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ആംനെസ്റ്റി കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൈന്യത്തിന്റെ പീഡനങ്ങളെയും മറ്റും പരാമര്‍ശിക്കുന്ന പല വിവരങ്ങളുമുണ്ട്.  ലിബിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തെല്‍ ഖലാഖില്‍നിന്നും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ആംനെസ്റ്റി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്്.
സിറിയയിലെ പ്രശ്‌നങ്ങള്‍ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പരിഗണനക്ക് വിടണമെന്നും ആംനെസ്റ്റി ആവശ്യപ്പെട്ടു. എന്നാല്‍, സിറിയന്‍ അധികൃതര്‍ ഇതുവരെ ആംനെസ്റ്റി റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment