Published on Tue, 08/23/2011 

ഫെബ്രുവരി 15: രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫെത്തി താര്‍ബല്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ബെന്‍ഗാസിയില്‍  പ്രക്ഷോഭം  ആരംഭിക്കുന്നു.
ഫെബ്രുവരി 24: ഖദ്ദാഫിയുടെ  സൈന്യത്തില്‍നിന്ന് മിസ്‌റത്തയുടെ നിയന്ത്രണം പ്രക്ഷോഭകര്‍ ഏറ്റെടുത്തു.
ഫെബ്രുവരി 26: ഖദ്ദാഫിക്കും കുടുംബത്തിനും യു.എന്‍ രക്ഷാ കൗണ്‍സില്‍ ഉപരോധമേര്‍പ്പെടുത്തുന്നു. വിമതരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് വിട്ടു.
ഫെബ്രുവരി 28: യാത്രക്കും ആയുധകടത്തിനുമെതിരെ ഖദ്ദാഫിക്കും അടുത്ത അനുയായികള്‍ക്കും യൂറോപ്യന്‍ യൂനിയന്‍ ഉപരോധമേര്‍പ്പെടുത്തി.
മാര്‍ച്ച് 5: സമാന്തര ഭരണസമിതിയായ നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ ബെന്‍ഗാസിയില്‍ ഒത്തുകൂടുന്നു. ലിബിയന്‍ ജനതയുടെ യഥാര്‍ഥ  പ്രതിനിധികള്‍ തങ്ങളാണെന്ന് പ്രഖ്യാപിക്കുന്നു.
മാര്‍ച്ച് 10: നാഷനല്‍ ട്രാന്‍സിഷനല്‍  കൗണ്‍സിലിനെ ഫ്രാന്‍സ് അംഗീകരിച്ചു.
മാര്‍ച്ച് 11: ഫ്രാന്‍സുമായുള്ള നയതന്ത്രബന്ധം ലിബിയ ഉപേക്ഷിച്ചു.
മാര്‍ച്ച് 28: ലിബിയന്‍ വിമതര്‍ക്ക്  ഖത്തറിന്റെ അംഗീകാരം. എന്‍.ടി.സിയെ അംഗീകരിക്കുന്ന ആദ്യ അറബ് രാജ്യം.
മാര്‍ച്ച് 30: ലിബിയന്‍ വിദേശമന്ത്രി മൂസ കൗസ ഖദ്ദാഫി ഭരണകൂടത്തില്‍നിന്ന് രാജിവെച്ച് ബ്രിട്ടനിലേക്കുപോയി.
ഏപ്രില്‍ 30: ട്രിപളിയിലെ വസതിക്കു നേരെയുണ്ടായ നാറ്റോ ആക്രമണത്തില്‍ ഖദ്ദാഫിയുടെ ഇളയ മകനും മൂന്ന് പേരക്കുട്ടികളും കൊല്ലപ്പെട്ടു.
ജൂണ്‍ 8: പാശ്ചാത്യ-അറബ് രാഷ്ട്രങ്ങള്‍ അബൂദബിയില്‍വെച്ച് എന്‍.ടി.സി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
ജൂണ്‍ 27: മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങള്‍ ചുമത്തി ഖദ്ദാഫിക്കും മകന്‍ സെയ്ഫുല്‍ ഇസ്‌ലാമിനും രഹസ്യാന്വേഷണ മേധാവി അബ്ദുല്ല അല്‍ സനൂസിക്കും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
ജൂലൈ 15: തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചയില്‍ ട്രാന്‍സിഷനല്‍ നാഷനല്‍ കൗണ്‍സിലിന് (എന്‍.ടി.സി) യു.എസ് അംഗീകാരം നല്‍കുന്നു.
ജുലൈ 27: എന്‍.ടി.സിയെ ബ്രിട്ടന്‍ അംഗീകരിക്കുന്നു. ബ്രിട്ടനിലെ ലിബിയന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്നു
ജൂലൈ 28: ഖദ്ദാഫിയുടെ മുന്‍ ആഭ്യന്തരമന്ത്രിയും വിമത സേനാ തലവനുമായിരുന്ന അബ്ദുല്‍ ഫതഹ് യൂനിസ് കൊല്ലപ്പെട്ടു.
ആഗസ്റ്റ് 9: പടിഞ്ഞാറന്‍ മിസ്‌റത്തയിലെ സ്‌ലീതനിലുണ്ടായ വ്യോമാക്രമണത്തില്‍ 85 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു.
ആഗസ്റ്റ് 11: പ്രക്ഷോഭകര്‍ ബ്രേഗ ഭാഗികമായി പിടിച്ചെടുത്തു.
ആഗസ്റ്റ് 14: ട്രിപളിക്കു സമീപമുള്ള അസാവിയ പിടിച്ചെടുത്തു.
സിര്‍ത്തെക്കു സമീപം ഖദ്ദാഫി സഖ്യം സ്‌കഡ് മിസൈല്‍ വിക്ഷേപിച്ചു.
ആഗസ്റ്റ് 16: തലസ്ഥാന നഗരിയിലേക്കുളള റോഡുകള്‍ പ്രക്ഷോഭകര്‍ തടഞ്ഞു.
ആഗസ്റ്റ് 20: ട്രിപളിയില്‍ വെടിവെപ്പും സ്‌ഫോടനങ്ങളും രൂക്ഷമാകി.
ആഗസ്റ്റ് 21: വിമതര്‍ ട്രിപളിയില്‍ പ്രവേശിക്കുന്നു.
ആഗസ്റ്റ് 22:  ട്രിപളി പിടിച്ചടക്കിയതായി  വിമതസേന അവകാശപ്പെട്ടു. ഖദ്ദാഫിയുടെ രണ്ട് മക്കളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment