Published on Sat, 08/06/2011 - 

മുബാറക്കിന്റെ വിചാരണയില്‍  ഇസ്രായേല്‍ മാധ്യമങ്ങള്‍ക്ക് അമര്‍ഷം
കൈറോ: ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്തായ ഈ ജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ വിചാരണയില്‍ ഇസ്രായേല്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിരാശയും അസംതൃപ്തിയും. ലോകരാഷ്ട്രങ്ങളും മുഖ്യധാരാ മാധ്യമങ്ങളും പ്രസ്ഥാനങ്ങളുമെല്ലാം ബുധനാഴ്ച ആരംഭിച്ച വിചാരണയെ ചരിത്രപ്രധാന സംഭവമായി അടയാളപ്പെടുത്തുമ്പോഴാണ് ഒരു വിഭാഗം ഇസ്രായേല്‍ മാധ്യമങ്ങള്‍ വിചാരണക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.ഇസ്രായേലിലെ പ്രമുഖ വാര്‍ത്താ നെറ്റ്‌വര്‍ക്കായ 'ചാനല്‍ 10 ന്യൂസ്' ആണ് വാര്‍ത്തകളിലും വിശകലനങ്ങളിലുമായി വിചാരണയെ കടുത്ത അനീതിയായി അവതരിപ്പിച്ചത്. ബുധനാഴ്ച വിചാരണ ആരംഭിക്കുന്നതിന്റെ മുമ്പ് മുബാറക് അനുകൂലികളുടെ പ്രകടനങ്ങളും പ്രതികരണങ്ങളും മാത്രമാണ് ചാനലില്‍ സംപ്രേഷണം ചെയ്തത്.  മുബാറക്കിന്റെ 'ദയനീയാവസ്ഥ' കണ്ട് പൊട്ടിക്കരയുന്ന ഒരു സ്ത്രീയെ ചാനല്‍ ആവര്‍ത്തിച്ചു കാണിക്കുകയുണ്ടായി. രാജ്യത്തെ പ്രക്ഷോഭം വിജയിക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അവരുടെ നേതാവിനെ കുരുതികൊടുക്കുകയാണെന്നാണ് വിചാരണയെ അപലപിച്ചുകൊണ്ട് ചാനല്‍ ലേഖകന്‍ സ്‌വി യെഹ്‌സ്‌കേലി അഭിപ്രായപ്പെട്ടത്.
മറ്റൊരു  ഇസ്രായേല്‍ ചാനലായ ചാനല്‍ 2 അതിന്റെ റിപ്പോര്‍ട്ടില്‍ കൂടുതലായും ശ്രദ്ധിച്ചത് മുബാറക്കിന്റെ രോഗവിവരങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുന്നതിലായിരുന്നു. മുബാറക്കിന് ലഭിക്കേണ്ട മാനുഷിക പരിഗണന ലഭിച്ചില്ലെന്ന് പ്രമുഖ ദിനപത്രമായ 'മആരിവ്' അഭിപ്രായപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ ദിനപത്രമായ 'യദിയൂത്ത് അഹ്‌റുനൂത്തും' വിചാരണ നടപടികളെ അപലപിച്ചു.
എന്നാല്‍, ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ ബുധനാഴ്ചത്തെ വിചാരണ നടപടികളുടെ വിശദാംശങ്ങളോരോന്നും  അതീവ പ്രാധാന്യത്തോടെ അവതരിപ്പിച്ചു.
ഒരു ചരിത്ര നിമിഷത്തെ രേഖപ്പെടുത്തുന്ന ജാഗ്രത ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ പാലിച്ചതായി മാധ്യമ നിരൂപകനായ റാണാ ഖസ്ബക് പറയുന്നു. സ്വകാര്യ  ഉടമസ്ഥതയിലുള്ള അല്‍ തഹ്‌രീറിന്റെയും ഭരണകൂടത്തിന്റെ കീഴിലുള്ള അല്‍ അഖ്ബാറിന്റെയും വ്യാഴാഴ്ചയിലെ മുന്‍ പേജുകള്‍ ഏതാണ്ട് ഒരുപോലെയായത് യാദൃച്ഛികമല്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
'ഈജിപ്ഷ്യന്‍ ഫറോവ കൂട്ടിലായി' എന്നാണ് അല്‍ തഹ്‌രീര്‍ തലവാചകം നല്‍കിയത്;അല്‍ അഖ്ബാര്‍, ' മുബാറക്ക് കൂട്ടിലായി, വിപ്ലവം വിജയിച്ചു' എന്നും. അല്‍ അഖ്ബാര്‍ ഒരു പടികൂടി മുന്നില്‍ കടന്ന് മുബാറക്കിനൊപ്പം വിചാരണ നേരിടുന്ന മുന്‍ ആഭ്യന്തര മന്ത്രിയെ 'കൊലയാളി'യെന്നും ജമാല്‍ മുബാറകിനെ 'ആര്‍ത്തിയുള്ളവന്‍' എന്നുമാണ് വിശേഷിപ്പിച്ചത്.  
രാജ്യത്തെ മിക്കവാറും എല്ലാ പത്രങ്ങളും വിചാരണയില്‍ അതീവ സന്തോഷം രേഖപ്പെടുത്തിയുള്ള മുഖപ്രസംഗം പ്രസിദ്ധീകരിച്ചു.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment