Published on Tue, 10/18/2011 -
ഫലസ്തീന്‍െറ സമ്പൂര്‍ണ മോചനത്തിനായി പോരാടുന്ന ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസും അധിനിവേശ ശക്തികളായ ഇസ്രായേലും തമ്മിലുള്ള ശത്രുതക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്രായേലിന്‍െറ ഹിംസാത്മക പ്രത്യയശാസ്ത്രത്തെ സായുധമായി നേരിടുകയല്ലാതെ മറ്റു വഴികളില്ളെന്നതാണ് ഹമാസിന്‍െറ നിലപാട്. എന്നാല്‍, കഴിഞ്ഞദിവസം ഇരുകൂട്ടരും തമ്മില്‍ ഒരു കരാറിലെത്തി. അഞ്ചുവര്‍ഷത്തിലേറെയായി കസ്റ്റഡിയിലുള്ള ഇസ്രായേലി സൈനികന് ഗിലാത് ഷാലിതിനെ സ്വതന്ത്രനാക്കാന്‍ ഹമാസും പകരം 1027 ഫലസ്തീന് തടവുകാരെ മോചിപ്പിക്കാന്‍ ഇസ്രായേലും സമ്മതിച്ചിരിക്കുന്നു. ചൊവ്വാഴ്ച നടക്കുന്ന തടവുകാരുടെ കൈമാറ്റത്തിന് ഇരുവിഭാഗങ്ങളും വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. നിഷ്ഠൂരമായ ബോംബാക്രമണങ്ങള്‍ക്കും വര്‍ഷങ്ങളായി തുടരുന്ന ഉപരോധങ്ങള്‍ക്കും മുന്നില്‍ അടിപതറാതെ നിന്ന ഹമാസിനു മുന്നില്‍ ഇസ്രായേല്‍ ഭരണകൂടം വീണ്ടും മുട്ടുമടക്കിയിരിക്കുന്നു. ഒരു ഇസ്രായേലി ഭടന് പകരം ആയിരത്തിലേറെ തടവുകാരെ സ്വതന്ത്രരാക്കാന്‍ കഴിയുന്നത് ഹമാസിനെ സംബന്ധിച്ചിടത്തോളം വമ്പിച്ച വിജയമാണ്. 2006 ജൂണ്‍ 25ന് ഇസ്രായേല്‍ അതിര്‍ത്തിയിലെ കെരം ശാലോം ക്രോസിങ്ങില്‍ ഹമാസ് പോരാളികള്‍ നടത്തിയ റെയ്ഡിലാണ് ഷാലിത് പിടിയിലാവുന്നത്. ഷാലിതിന്‍െറ മോചനത്തിന് അന്നത്തെ പ്രധാനമന്ത്രി യഹൂദ് ഓല്‍മര്‍ട്ട് നടത്തിയ സൈനിക നീക്കങ്ങള്‍ പരാജയപ്പെടുകയായിരുന്നു. 2006ലെ ഖാന് യൂനിസ് ആക്രമണങ്ങളും, സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്‍െറ കൊട്ടാരത്തിനു മുകളില്‍ നാല് ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ഭീതിപരത്തി പറന്നതുമൊക്കെ ഷാലിതിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. 2008-2009ലെ ഗസ്സ ആക്രമണത്തിന്‍െറ പ്രധാന ലക്ഷ്യങ്ങളിലൊന്നും ഇതുതന്നെ. എന്നാല്‍, ഗസ്സയെ തവിടുപൊടിയാക്കിയ ഓപറേഷന് കാസ്റ്റ് ലീഡ് ഫലം കണ്ടില്ളെന്നു മാത്രമല്ല, ഷിന് ബെറ്റിന്െറയും മൊസാദിന്‍െറയും കഴുകക്കണ്ണുകള്‍ക്ക് ഷാലിത് എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ പോലുമായില്ല. ഷാലിത് ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവായി ഒരു വീഡിയോ ടേപ്പെങ്കിലും നല്കിയാല് 20 സ്ത്രീ തടവുകാരെ വിട്ടയക്കാമെന്ന് കെഞ്ചി പറയേണ്ട ഗതികേടുപോലും ഇസ്രായേലിനുണ്ടായി. വീഡിയോ ടേപ്പ്് നല്കി 20 വനിതകളെ വീട്ടിലെത്തിക്കുന്നതില്‍ ഹമാസ് വിജയം കൊയ്യുകയും ചെയ്തു. ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന 5200ലേറെ ഫലസ്തീനി തടവുകാരില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരം പേരെ വിട്ടയക്കുക എന്ന ഒരേയൊരു വ്യവസ്ഥയാണ് ഷാലിതിന്‍െറ മോചനത്തിന് ഹമാസ് തുടക്കം മുതലേ മുന്നോട്ടുവെച്ചത്. ചില തടവുകാരെ പരസ്പരം കൈമാറാന്‍ 2009 മാര്‍ച്ചില്‍ ഏതാണ്ട് ധാരണയിലെത്തിയെങ്കിലും ഹമാസ് നല്കിയ ലിസ്റ്റിലെ 450 പേരെ വിട്ടയക്കാനാവില്ളെന്ന ഇസ്രായേലിന്‍െറ കടുംപിടിത്തം ചര്‍ച്ച സ്തംഭിപ്പിച്ചു. യു.എന്നും ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഒത്തുകളിച്ച് ഇരുന്നൂറോളം ഫത്ഹ് തടവുകാരെ മാത്രം മോചിപ്പിക്കാനുള്ള തന്ത്രം ഹമാസിന്‍െറ കടുംപിടിത്തത്തിനു മുന്നില്‍ പാളിപ്പോവുകയും ചെയ്തു. ഷാലിത് വിഷയം ഇസ്രായേലില്‍ വലിയ കോളിളക്കം സൃഷ്ടിച്ചതോടെ പുതിയ പ്രധാനമന്ത്രി നെതന്യാഹുവിനുമേല്‍ സമ്മര്‍ദം ശക്തിപ്പെട്ടു. ഈജിപ്തിന്‍െറ മധ്യസ്ഥതയില്‍ ഹമാസുമായി ചര്‍ച്ച നടത്തി കരാറിലെത്താന്‍ മുതിര്‍ന്ന മൊസാദ് ഉദ്യോഗസ്ഥന് ഡേവിഡ് മെയ്ദാനെ ഏപ്രിലില്‍ നെതന്യാഹു നിയമിക്കുന്നത് അങ്ങനെയാണ്. വിട്ടയക്കപ്പെടുന്ന ഫലസ്തീനികളുടെ പൂര്‍ണവിവരങ്ങള്‍ ഹമാസ് പുറത്തുവിട്ടിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മോചിതരാകുന്ന 477 പേരില്‍ 27 പേര് വനിതകളാണ്. 30 വര്‍ഷം തടവറയില്‍ കഴിഞ്ഞ നായില്‍ ബര്‍ഗൂതി മുതല്‍ ഏറ്റവും പ്രായം കൂടിയ 79കാരന് സമി യൂനുസ് വരെയുണ്ട് കൂട്ടത്തില്‍. ബാക്കി 550 പേര് രണ്ടു മാസത്തിനകം മോചിതരാകും. എന്നാല്‍, ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഫത്ഹ് നേതാവ് മര്വാന് ബര്‍ഗൂതിയും ഹമാസ് സൈനിക വിഭാഗത്തിലെ മൂന്നു നേതാക്കളും വിട്ടയക്കപ്പെടുന്നവരില്‍ ഉള്‍പ്പെടില്ല. അബ്ബാസിന് വെല്ലുവിളി ഉയര്‍ത്തുന്ന ബര്‍ഗൂതിയുടെ പേര് ആദ്യം ചര്‍ച്ചയില്‍ വന്നെങ്കിലും ഇസ്രായേല്‍ നിരസിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ മോചിതരാകുന്നവരില്‍ 178 പേരെ വെസ്റ്റ്ബാങ്കിലേക്ക് മടങ്ങാന്‍ അനുവദിക്കില്ളെന്ന ഇസ്രായേലിന്‍െറ ഉപാധി ഹമാസ് അംഗീകരിക്കുകയുണ്ടായി. ഇവര്‍ ഇസ്രായേലിന് ഭീഷണിയായതിനാല്‍ ഫലസ്തീന് പുറത്ത് ഈജിപ്ത്, ലിബിയ, സിറിയ എന്നിവയല്ലാത്ത എവിടേക്കെങ്കിലും അയക്കണമെന്നാണ് വ്യവസ്ഥ. ഇതില്‍ ഏറെയും ഫത്ഹ് വിഭാഗക്കാരായതിനാല്‍ അബ്ബാസിന്‍െറ കൂട്ടാളികള്‍ വിമര്‍ശവുമായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, ഉപാധി അംഗീകരിച്ചില്ളെങ്കില് മരണം വരെ ജയിലില്‍ കഴിയാനായിരിക്കും ഇവരുടെ വിധിയെന്നും തടവുകാരുമായി ആലോചിച്ചാണ് തീരുമാനം കൈക്കൊണ്ടതെന്നും ഹമാസ് വിശദീകരിക്കുന്നു. അതേസമയം, ഇസ്രായേലില്‍നിന്ന് മോചിതമായ ഗസ്സയില്‍ വന്നുപോകുന്നതിന് ഇവര്‍ക്ക് വിലക്കില്ല. 2002ല്‍ ബത്ലഹേമിലെ ചര്‍ച്ച് ഓഫ് നേറ്റിവിറ്റി ഉപരോധവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ അറസ്റ്റു ചെയ്ത 13 ഫലസ്തീനികളെ വിട്ടുകിട്ടാന്‍ ഫത്ഹ് നേതൃത്വത്തിലുള്ള ഫലസ്തീന് അതോറിറ്റിയും ഇതുപോലെ കരാറിലെത്തിയത് ഹമാസ് ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ 40 പേരെ തുര്‍ക്കി ഏറ്റെടുക്കും.
ഇസ്രായേലി ഭടനെ നിരുപാധികം മോചിപ്പിക്കാന്‍ അമേരിക്കയും യു.എന്നും യൂറോപ്യന്‍ യൂനിയനുമൊക്കെ ഹമാസിനോട് ആവശ്യപ്പെട്ടിരുന്നു. ഷാലിതിന് ഫ്രഞ്ച് പൗരത്വവുമുള്ളതിനാല് ഫ്രാന്‍സ് വിഷയത്തില്‍ അതീവ താല്പര്യം കാട്ടി. ഇറ്റലിയാകട്ടെ, ഷാലിതിന് പൗരത്വം നല്കി സയണിസത്തോടുള്ള കൂറ് പ്രകടമാക്കി. അമേരിക്കന്‍ നഗരങ്ങളായ മിയാമിയും ന്യൂ ഓര്‍ലിയന്‍സും ബാള്‍ട്ടിമോറും പിറ്റ്സ്ബര്‍ഗും ഓണററി പൗരത്വം പ്രഖ്യാപിച്ചു. എന്നാല്‍, ഫലസ്തീനി തടവുകാരുടെ നരകയാതന കാണാന്‍ ഇവര്‍ക്കൊന്നും മനസ്സുണ്ടായില്ല. ലോകത്തിന്‍െറ കണ്ണു തുറപ്പിക്കാന്‍ 2009 ജൂലൈയില്‍ ഗസ്സയിലെ ഹമാസ് ടെലിവിഷന്‍ ചാനല്‍ ഒരു ആനിമേഷന്‍ ഫിലിം പ്രദര്‍ശിപ്പിച്ചിരുന്നു. തന്നെ മോചിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ഒരു ഫലസ്തീനി ബാലനോട് ഷാലിത് അപേക്ഷിക്കുന്നതും, ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന തന്‍െറ മാതാപിതാക്കളെയും ബന്ധുക്കളെയും ചൂണ്ടിക്കാട്ടി ബാലന് അത് നിരസിക്കുന്നതുമാണ് ചിത്രം. പതിവുപോലെ സെമിറ്റിക് വിരുദ്ധമെന്ന് പറഞ്ഞ് ഇതിനെ അപലപിക്കാനാണ് ഇസ്രായേലും അനുകൂലികളും ശ്രമിച്ചത്.
അധിനിവേശ പ്രദേശങ്ങളില്‍ ഒരു ഇസ്രായേലി ഭടനെ കല്ളെറിയുന്നത് 20 കൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വെസ്റ്റ്ബാങ്കിനെ വിഭജിക്കുന്ന 20 അടി ഉയരത്തിലുള്ള ഉരുക്കുമതിലിനുനേരെ കല്ളെറിഞ്ഞാലും ഇതുതന്നെ ശിക്ഷ. ഫലസ്തീന് ജയില്‍കാര്യ മന്ത്രാലയത്തിന്‍െറ കണക്കനുസരിച്ച് 2000ത്തിനുശേഷം മാത്രം 6,500 കുട്ടികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്യുകയുണ്ടായി. കല്ളേറാണ് ഏറെ പേര്‍ക്കുമെതിരായ കുറ്റം. ഇസ്രായേലും അമേരിക്കയും ഉള്‍പ്പെടെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പ്രായപൂര്‍ത്തിക്കുള്ള മാനദണ്ഡം 18 വയസ്സാണ്. എന്നാല്‍, ഫലസ്തീനി കുട്ടികളാണെങ്കില്‍ 16 തികഞ്ഞാല്‍ പ്രായപൂര്‍ത്തിയായതായി കണക്കാക്കുന്ന നിയമമാണ് ഇസ്രായേലിന്േറതെന്ന് ആ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പൗരാവകാശ സംഘടന ബിടിസെലം ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്നവര്‍ക്ക് നല്കുന്ന ശിക്ഷ പട്ടാളക്കോടതികള്ക്ക് കുട്ടികളുടെമേലും നടപ്പാക്കാനാണ് ഈ വെള്ളംചേര്‍ക്കല്‍. 2005 ആഗസ്റ്റില്‍ ഗസ്സയില്‍നിന്ന് നിരുപാധികം സൈന്യത്തെ പിന്‍വലിച്ചാണ് ഹമാസ് പോരാളികള്‍ക്കു മുന്നില്‍ ഇസ്രായേല്‍ ആദ്യം മുട്ടുമടക്കിയത്. ഹമാസിനെ ഉന്മൂലനം ചെയ്യാനും ഷാലിതിനെ മോചിപ്പിക്കാനും ലക്ഷ്യമിട്ട് 2008 ഡിസംബര്‍ 28 മുതല്‍ മൂന്നാഴ്ചക്കാലം ഗസ്സയില്‍ ഭീകരതാണ്ഡവം നടത്തിയ ഇസ്രായേലിന് അവിടെയും പരാജയം സമ്മതിക്കേണ്ടി വന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍െറയും ഹമാസിന്‍െറ എതിരാളികളായ ഫത്ഹിന്െറയും പിന്തുണയോടെയായിരുന്നു ഗസ്സയിലെ സൈനിക ഓപറേഷന്. ഇപ്പോഴിതാ മറ്റൊരു അടിയറവു പറയല്‍. ഫലസ്തീന് തടവുകാരെ മോചിപ്പിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പിനില്ളെന്ന് തുടക്കത്തില്‍ പറഞ്ഞിടത്തുനിന്ന് ബഹുദൂരം പിന്നോട്ട് പോകാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു. തടവുകാരെ കൈമാറ്റം ചെയ്യുന്ന കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഹമാസ് സൈനികമായി കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്യുകയെന്ന് ഇസ്രായേല്‍ സുരക്ഷാ ഏജന്‍സി ഡയറക്ടര്‍ യോറാം കോഹന് സമ്മതിക്കുന്നു. മോചിതരാകുന്ന ഹമാസ് നിരയിലെ ഇരുന്നൂറോളം പ്രമുഖര്‍ ഫത്ഹിന്‍െറ ശക്തികേന്ദ്രമായ വെസ്റ്റ്ബാങ്കിലാണ് തിരിച്ചെത്തുന്നത്. ഹമാസിന്‍െറ സൈനിക വിഭാഗമായ ഇസ്സദ്ദീന്‍ അല്‍ ഖസ്സാമിന്െറ കമാന്‍ഡര്‍മാരായ സഹര്‍ ജബറാനിയും യഹ്യ സല്വറും ഇവരില്‍ ഉള്‍പ്പെടും. ഇതോടെ വെസ്റ്റ്ബാങ്കില്‍ സൈനിക സാന്നിധ്യം പുനഃസ്ഥാപിക്കാന്‍ ഹമാസിനു കഴിയും. ഇത് ഫത്ഹിനെ ദുര്‍ബലപ്പെടുത്തും. ഇത്രയുംകാലം ഫലസ്തീന് അതോറിറ്റിയുടെ അധികാരം കൈയാളിയിട്ടും ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഉറ്റവരെ മോചിപ്പിക്കാന്‍ കഴിയാത്ത ഫത്ഹിന്‍െറ ജനപിന്തുണ ഇടിയാനും ഇത് വഴിവെക്കും. 5000ത്തിലേറെ തടവുകാരെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ കാല്‍വെപ്പാണിതെന്ന് ഹമാസ് പറയുന്നു. യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ നോക്കുകുത്തികളായി നില്ക്കുമ്പോള് പുതിയ ഡിപ്ളോമസി ഫലിച്ചതിന്‍െറ ത്രില്ലിലാണവര്‍. എന്നാല്‍, കൂടുതല്‍ ഇസ്രായേലി ഭടന്മാരെ തട്ടിക്കൊണ്ടുപോയി വിലപേശാന്‍ ഇത് ഹമാസിന് ഊര്‍ജം നല്‍കുമെന്നാണ് ഇസ്രായേലി നേതൃത്വത്തിന്‍െറ ആശങ്ക.
ഇസ്രായേലി ഭടനെ നിരുപാധികം മോചിപ്പിക്കാന്‍ അമേരിക്കയും യു.എന്നും യൂറോപ്യന്‍ യൂനിയനുമൊക്കെ ഹമാസിനോട് ആവശ്യപ്പെട്ടിരുന്നു. ഷാലിതിന് ഫ്രഞ്ച് പൗരത്വവുമുള്ളതിനാല് ഫ്രാന്‍സ് വിഷയത്തില്‍ അതീവ താല്പര്യം കാട്ടി. ഇറ്റലിയാകട്ടെ, ഷാലിതിന് പൗരത്വം നല്കി സയണിസത്തോടുള്ള കൂറ് പ്രകടമാക്കി. അമേരിക്കന്‍ നഗരങ്ങളായ മിയാമിയും ന്യൂ ഓര്‍ലിയന്‍സും ബാള്‍ട്ടിമോറും പിറ്റ്സ്ബര്‍ഗും ഓണററി പൗരത്വം പ്രഖ്യാപിച്ചു. എന്നാല്‍, ഫലസ്തീനി തടവുകാരുടെ നരകയാതന കാണാന്‍ ഇവര്‍ക്കൊന്നും മനസ്സുണ്ടായില്ല. ലോകത്തിന്‍െറ കണ്ണു തുറപ്പിക്കാന്‍ 2009 ജൂലൈയില്‍ ഗസ്സയിലെ ഹമാസ് ടെലിവിഷന്‍ ചാനല്‍ ഒരു ആനിമേഷന്‍ ഫിലിം പ്രദര്‍ശിപ്പിച്ചിരുന്നു. തന്നെ മോചിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ഒരു ഫലസ്തീനി ബാലനോട് ഷാലിത് അപേക്ഷിക്കുന്നതും, ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന തന്‍െറ മാതാപിതാക്കളെയും ബന്ധുക്കളെയും ചൂണ്ടിക്കാട്ടി ബാലന് അത് നിരസിക്കുന്നതുമാണ് ചിത്രം. പതിവുപോലെ സെമിറ്റിക് വിരുദ്ധമെന്ന് പറഞ്ഞ് ഇതിനെ അപലപിക്കാനാണ് ഇസ്രായേലും അനുകൂലികളും ശ്രമിച്ചത്.
അധിനിവേശ പ്രദേശങ്ങളില്‍ ഒരു ഇസ്രായേലി ഭടനെ കല്ളെറിയുന്നത് 20 കൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വെസ്റ്റ്ബാങ്കിനെ വിഭജിക്കുന്ന 20 അടി ഉയരത്തിലുള്ള ഉരുക്കുമതിലിനുനേരെ കല്ളെറിഞ്ഞാലും ഇതുതന്നെ ശിക്ഷ. ഫലസ്തീന് ജയില്‍കാര്യ മന്ത്രാലയത്തിന്‍െറ കണക്കനുസരിച്ച് 2000ത്തിനുശേഷം മാത്രം 6,500 കുട്ടികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്യുകയുണ്ടായി. കല്ളേറാണ് ഏറെ പേര്‍ക്കുമെതിരായ കുറ്റം. ഇസ്രായേലും അമേരിക്കയും ഉള്‍പ്പെടെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പ്രായപൂര്‍ത്തിക്കുള്ള മാനദണ്ഡം 18 വയസ്സാണ്. എന്നാല്‍, ഫലസ്തീനി കുട്ടികളാണെങ്കില്‍ 16 തികഞ്ഞാല്‍ പ്രായപൂര്‍ത്തിയായതായി കണക്കാക്കുന്ന നിയമമാണ് ഇസ്രായേലിന്േറതെന്ന് ആ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പൗരാവകാശ സംഘടന ബിടിസെലം ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്നവര്‍ക്ക് നല്കുന്ന ശിക്ഷ പട്ടാളക്കോടതികള്ക്ക് കുട്ടികളുടെമേലും നടപ്പാക്കാനാണ് ഈ വെള്ളംചേര്‍ക്കല്‍. 2005 ആഗസ്റ്റില്‍ ഗസ്സയില്‍നിന്ന് നിരുപാധികം സൈന്യത്തെ പിന്‍വലിച്ചാണ് ഹമാസ് പോരാളികള്‍ക്കു മുന്നില്‍ ഇസ്രായേല്‍ ആദ്യം മുട്ടുമടക്കിയത്. ഹമാസിനെ ഉന്മൂലനം ചെയ്യാനും ഷാലിതിനെ മോചിപ്പിക്കാനും ലക്ഷ്യമിട്ട് 2008 ഡിസംബര്‍ 28 മുതല്‍ മൂന്നാഴ്ചക്കാലം ഗസ്സയില്‍ ഭീകരതാണ്ഡവം നടത്തിയ ഇസ്രായേലിന് അവിടെയും പരാജയം സമ്മതിക്കേണ്ടി വന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍െറയും ഹമാസിന്‍െറ എതിരാളികളായ ഫത്ഹിന്െറയും പിന്തുണയോടെയായിരുന്നു ഗസ്സയിലെ സൈനിക ഓപറേഷന്. ഇപ്പോഴിതാ മറ്റൊരു അടിയറവു പറയല്‍. ഫലസ്തീന് തടവുകാരെ മോചിപ്പിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പിനില്ളെന്ന് തുടക്കത്തില്‍ പറഞ്ഞിടത്തുനിന്ന് ബഹുദൂരം പിന്നോട്ട് പോകാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു. തടവുകാരെ കൈമാറ്റം ചെയ്യുന്ന കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഹമാസ് സൈനികമായി കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്യുകയെന്ന് ഇസ്രായേല്‍ സുരക്ഷാ ഏജന്‍സി ഡയറക്ടര്‍ യോറാം കോഹന് സമ്മതിക്കുന്നു. മോചിതരാകുന്ന ഹമാസ് നിരയിലെ ഇരുന്നൂറോളം പ്രമുഖര്‍ ഫത്ഹിന്‍െറ ശക്തികേന്ദ്രമായ വെസ്റ്റ്ബാങ്കിലാണ് തിരിച്ചെത്തുന്നത്. ഹമാസിന്‍െറ സൈനിക വിഭാഗമായ ഇസ്സദ്ദീന്‍ അല്‍ ഖസ്സാമിന്െറ കമാന്‍ഡര്‍മാരായ സഹര്‍ ജബറാനിയും യഹ്യ സല്വറും ഇവരില്‍ ഉള്‍പ്പെടും. ഇതോടെ വെസ്റ്റ്ബാങ്കില്‍ സൈനിക സാന്നിധ്യം പുനഃസ്ഥാപിക്കാന്‍ ഹമാസിനു കഴിയും. ഇത് ഫത്ഹിനെ ദുര്‍ബലപ്പെടുത്തും. ഇത്രയുംകാലം ഫലസ്തീന് അതോറിറ്റിയുടെ അധികാരം കൈയാളിയിട്ടും ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഉറ്റവരെ മോചിപ്പിക്കാന്‍ കഴിയാത്ത ഫത്ഹിന്‍െറ ജനപിന്തുണ ഇടിയാനും ഇത് വഴിവെക്കും. 5000ത്തിലേറെ തടവുകാരെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ കാല്‍വെപ്പാണിതെന്ന് ഹമാസ് പറയുന്നു. യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ നോക്കുകുത്തികളായി നില്ക്കുമ്പോള് പുതിയ ഡിപ്ളോമസി ഫലിച്ചതിന്‍െറ ത്രില്ലിലാണവര്‍. എന്നാല്‍, കൂടുതല്‍ ഇസ്രായേലി ഭടന്മാരെ തട്ടിക്കൊണ്ടുപോയി വിലപേശാന്‍ ഇത് ഹമാസിന് ഊര്‍ജം നല്‍കുമെന്നാണ് ഇസ്രായേലി നേതൃത്വത്തിന്‍െറ ആശങ്ക.

Tags:
പി.കെ. നിയാസ്,
ഫലസ്തീൻ
Leave a comment