Published on Sat, 10/01/2011 - 23:23 ( 8 weeks 2 days ago)

പുതിയ ഭരണമാറ്റങ്ങള്‍ക്ക് പിന്നിലും ഗാന്ധിജിയുടെ അഹിംസാ രീതി -മൂണ്‍
ന്യൂയോര്‍ക്: ഈജിപ്ത്, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഏകാധിപത്യ ഭരണകൂടങ്ങള്‍ കടപുഴകുന്നതില്‍ പ്രധാന സഹായമായി വര്‍ത്തിച്ചത് മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍.ഈ രാജ്യങ്ങളിലെ ജനങ്ങള്‍ ഗാന്ധിയന്‍ സമരരീതിയാണ് അവലംബിച്ചത്. തോക്കെടുത്ത് വെടിയുതിര്‍ക്കുന്നതിനുപകരം അവര്‍ ട്വിറ്റര്‍ വഴി സമരസന്ദേശം അയക്കുക മാത്രമാണ് ചെയ്തത്. സമാധാനപരമായ ഭാവി സൃഷ്ടിക്കാന്‍ സമാധാനപരമായ പാത സൃഷ്ടിക്കണം എന്ന സിദ്ധാന്തമാണ് ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ചത്. അദ്ദേഹത്തിന് ലക്ഷ്യവും മാര്‍ഗവും ഒന്നുതന്നെയായിരുന്നു.ഗാന്ധിജയന്തിയുടെ മുന്നോടിയായി യു.എന്നില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് മൂണ്‍ ഗാന്ധിയന്‍ സിദ്ധാന്തങ്ങളുടെ പ്രസക്തി വിശദീകരിച്ചത്. ഭരണാധികാരികളിലും അഹിംസാ സിദ്ധാന്തം സ്വാധീനം ഉളവാക്കിയതായി മൂണ്‍ ചൂണ്ടിക്കാട്ടി. അഹിംസയുടെ കരുത്തിനെ സംബന്ധിച്ച് ശരിയായ ധാരണ സ്വായത്തമാക്കിയിരുന്നതുകൊണ്ടാണ് അദ്ദേഹം കൊളോണിയല്‍ ഭരണത്തിനെതിരെ അഹിംസയുടെ മാര്‍ഗം അവലംബിച്ചത്. ദക്ഷിണാഫ്രിക്കയിലെ ജീവിതാനുഭവങ്ങളില്‍നിന്നാണ് ഗാന്ധിജി ഇത്തരം സിദ്ധാന്തങ്ങള്‍ക്ക് രൂപംനല്‍കിയത്. ഗാന്ധിജിയുടെ സത്യഗ്രഹ സമരരീതി ഇന്നും ഇന്ത്യയില്‍ അവലംബിക്കപ്പെടുന്നതായി ചരിത്രകാരനായ രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടി. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരം ജനലക്ഷങ്ങളെ ആകര്‍ഷിച്ചതിന്‍െറ രഹസ്യം അതാണെന്നും ഗുഹ വിലയിരുത്തി.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment