Published on Sat, 06/25/2011
കിയവ്: 2004ലെ ഓറഞ്ച് വിപ്ലവനായികയും യുക്രെയ്ന് മുന്‍ പ്രധാനമന്ത്രിയുമായ യൂലിയ തിമഷങ്കോയെ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് വിചാരണ ചെയ്യുന്നു. യൂലിയക്കെതിരെ നിരവധി ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് 2010 മാര്‍ച്ചില്‍ അവിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് അധികാര ഭ്രഷ്ടയായിരുന്നു ഇവര്‍. തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളെ യൂലിയ നിഷേധിച്ചു.
യൂലിയയെ പിന്തുണക്കുന്ന 1000ത്തിലധികം പേരാണ് വിചാരണക്കോടതിക്കു മുന്നില്‍ കാത്തുനിന്നത്. കോടതിയില്‍ വിചാരണ അല്ല നടക്കുന്നത് വെറും സര്‍ക്കസാണെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
റഷ്യയില്‍നിന്ന് പ്രകൃതിവാതകം വാങ്ങിക്കാനുള്ള പത്തു വര്‍ഷത്തെ കരാറില്‍ മന്ത്രിസഭയുടെ അനുമതിയില്ലാതെ ഒപ്പിട്ടുവെന്നതാണ് ഇവരുടെ പേരിലുള്ള ഒരു ആരോപണം. യുക്രെയ്ന് സമ്പദ്വ്യവസ്ഥയെ നശിപ്പിക്കാനുള്ള ഒരു തീരുമാനമായാണ് എതിരാളികള്‍ ഇതിനെ ഉയര്‍ത്തിക്കാട്ടിയത്. സര്‍ക്കാറിന്റെ വികസനപദ്ധതികള്‍ക്കായി നീക്കിവെച്ച 32 മില്യന്‍ ഡോളര്‍ ദുരുപയോഗം ചെയ്തുവെന്നാണ് ഇവരുടെ പേരിലുള്ള മറ്റൊരു ആരോപണം. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ യൂലിയ പത്തു വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരും. എന്നാല്‍, യൂലിയക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ കെട്ടിച്ചമച്ചതാണെന്ന് യു.എസും യൂറോപ്യന്‍ യൂനിയനും ആരോപിച്ചു.

Tags:
ഉക്രൈൻ,
ഗ്ലോബൽ ഇംപാക്ട്
Leave a comment