Published on Tue, 03/01/2011

ജിദ്ദ: ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫിക്കെതിരെ അന്നാട്ടില്‍ ആഞ്ഞടിക്കുന്ന ജനകീയ പ്രക്ഷോഭത്തിന് സൗദി അറേബ്യയിലെ പണ്ഡിതന്മാരുടെ പിന്തുണ. രാജ്യത്ത് പ്രക്ഷോഭം തുടങ്ങിയ ശേഷം ഏതാനും പണ്ഡിതന്മാര് ലിബിയയില്‍ വന്ന് ഖദ്ദാഫിക്ക് എല്ലാ ആശീര്‍വാദങ്ങളും നല്‍കിയിരുന്നുവെന്ന അദ്ദേഹത്തിന്റെ പുത്രന് സൈഫുല്‍ ഇസ്ലാമിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞാണ് പണ്ഡിതന്മാര് ഇപ്പോള്‍ രാജ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭങ്ങളെ ന്യായീകരിച്ചത്. ലിബിയയില്‍ തുടരുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തെ പണ്ഡിതന്മാര് അപലപിച്ചതായും ഖദ്ദാഫിയുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.
സൗദിയിലെ മുതിര്‍ന്ന പണ്ഡിത സഭാംഗമായ ശൈഖ് സാലിഹ് അല്‍ ലെഹയ്ദാന് താന്‍ പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞ് ഫത്വ ഇറക്കിയിട്ടില്ലെന്ന് വ്യക്തമാക്കി. താന്‍ കഴിഞ്ഞവര്‍ഷം ലിബിയയില്‍ പോയത് ജനങ്ങളുമായി സംവദിക്കാനായിരുന്നുവെന്നും അതല്ലാതെ ഖദ്ദാഫിയെ പ്രകീര്ത്തിക്കാനായിരുന്നില്ലെന്നും മറ്റൊരു പണ്ഡിതനായ ശൈഖ് ആദില്‍ അല്‍ കര്‍നി വെളിപ്പെടുത്തി. ഇപ്പോള്‍ തുടരുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്നും ഖദ്ദാഫിയുടെ ഭരണകൂടം ഇസ്ലാമികമല്ലെന്നുമാണ് ശൈഖ് സാലിഹ് അല്‍ ലഹ്യ്ദാന്റെ അഭിപ്രായം. നാല് പതിറ്റാണ്ട് മുമ്പ് സനൂസി രാജാവിനെതിരെ കലാപം കൂട്ടിയാണ് ഖദ്ദാഫി ഭരണം പിടിച്ചെടുത്തത്. അതിനു ശേഷം ജനങ്ങളുടെ അംഗീകാരം വാങ്ങിയിട്ടേയില്ല.- അദ്ദേഹം പറഞ്ഞതായി പ്രമുഖ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രവാചക വചനങ്ങളെ നിരാകരിക്കുന്ന ഖദ്ദാഫിയെ അംഗീകരിക്കാനാവില്ലെന്നാണ് പണ്ഡിതരുടെ അഭിപ്രായം. ഖുര്‍ആന്‍ മാത്രം മതി എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. പണ്ഡിതരുടെ ഏകോപിത അഭിപ്രായത്തെയും (ഇജ്മ )അദ്ദേഹം അംഗീകരിക്കാറില്ലെന്നും യഥാര്‍ഥ മുസ്ലിമോ ഇമാമോ (നേതാവ് ) അല്ലാത്ത ഇദ്ദേഹം വിവരം കെട്ട, അഹങ്കാരിയായ ബദൂവിയന്‍ തലവന്‍ മാത്രമാണെന്നും പണ്ഡിതന്മാര് അഭിപ്രായപ്പെട്ടു.

Tags:
മുസ്ലിം സംഘടനകൾ,
ലിബിയ
Leave a comment