Published on Tue, 09/13/2011

കൈറോ: സിറിയയിലെ അസ്വസ്ഥതകള്‍ ആഭ്യന്തരയുദ്ധത്തിലേക്കെത്തിച്ചേക്കുമെന്ന് അറബ് രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന തുര്‍ക്കി പ്രധാനമന്ത്രി റജബ് തയ്യിബ് ഉര്ദുഗാന്. ആറു മാസമായി തുടരുന്ന ജനങ്ങളുടെ പ്രക്ഷോഭത്തെ സിറിയന്‍ ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായി, 2,600 പേര് കൊല്ലപ്പെട്ടെന്ന യുഎന്നിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ഉറുദുഗാന് ആരോപിച്ചു. സിറിയയിലെ ഭരണവിഭാഗമായ അലവികളും സുന്നികളും തമ്മില്‍ നേര്‍ക്കുനേര്‍ തിരിഞ്ഞേക്കുമെന്ന ഭയവും ഉര്ദുഗാന് ഒരു പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.
തുര്‍ക്കി സിറിയയുടെ അയല്‍രാജ്യവും പ്രധാന വാണിജ്യ പങ്കാളിയുമാണ്. എന്നാല്‍, ദമസ്കസിന്റെ നീക്കങ്ങളില്‍ നേതാക്കന്മാര്ക്ക് അസ്വസ്ഥതയുണ്ട്.
ലോകരാഷ്ട്രങ്ങള്‍ അതീവ ശ്രദ്ധയോടെ നോക്കിക്കാണുന്നതാണ് തുര്‍ക്കി പ്രധാനമന്ത്രി ഉര്‍ദുഗാന്റെ ഈജിപ്ത് പര്യടനം. മാറുന്ന പശ്ചിമേഷ്യയെക്കുറിച്ചായിരിക്കും മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും പ്രതിനിധികളും അടങ്ങിയ സംഘം ചര്‍ച്ച ചെയ്യുക. രാഷ്ട്രീയ സംഭവ വികാസങ്ങള്‍ തകര്‍ത്ത ഈജിപ്തിന്റെ സമ്പദ്രംഗം ശരിപ്പെടുത്തുന്നതിന് ആവശ്യമായ മേഖലകളില്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്യും. ഇസ്രായേലുമായുള്ള തുര്‍ക്കിയുടെ ബന്ധങ്ങള്‍ വഷളായ പശ്ചാത്തലത്തിലുള്ള സന്ദര്‍ശനമാണ് ഉര്ദുഗാന്േറത്. ഒമ്പതു തുര്‍ക്കി സൈനികരെ കൊന്നത് ഇസ്രായേലീ അതിര്‍ത്തി സേന ന്യായീകരിച്ചിരുന്നു.
ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ സ്വയം ഒറ്റപ്പെട്ടതായി അറബ് വിദേശമന്ത്രിമാരെ അഭിസംബോധന ചെയ്യവെ ഉര്ദുഗാന് വ്യക്തമാക്കി. ഗസ്സ കപ്പല്‍ ആക്രമിച്ചതില്‍ മാപ്പ് പറയണമെന്ന നിര്‍ദേശം തള്ളിയ ഇസ്രായേല്‍ നിരുത്തരവാദ സമീപനമാണ് കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തുര്‍ക്കി സിറിയയുടെ അയല്‍രാജ്യവും പ്രധാന വാണിജ്യ പങ്കാളിയുമാണ്. എന്നാല്‍, ദമസ്കസിന്റെ നീക്കങ്ങളില്‍ നേതാക്കന്മാര്ക്ക് അസ്വസ്ഥതയുണ്ട്.
ലോകരാഷ്ട്രങ്ങള്‍ അതീവ ശ്രദ്ധയോടെ നോക്കിക്കാണുന്നതാണ് തുര്‍ക്കി പ്രധാനമന്ത്രി ഉര്‍ദുഗാന്റെ ഈജിപ്ത് പര്യടനം. മാറുന്ന പശ്ചിമേഷ്യയെക്കുറിച്ചായിരിക്കും മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും പ്രതിനിധികളും അടങ്ങിയ സംഘം ചര്‍ച്ച ചെയ്യുക. രാഷ്ട്രീയ സംഭവ വികാസങ്ങള്‍ തകര്‍ത്ത ഈജിപ്തിന്റെ സമ്പദ്രംഗം ശരിപ്പെടുത്തുന്നതിന് ആവശ്യമായ മേഖലകളില്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്യും. ഇസ്രായേലുമായുള്ള തുര്‍ക്കിയുടെ ബന്ധങ്ങള്‍ വഷളായ പശ്ചാത്തലത്തിലുള്ള സന്ദര്‍ശനമാണ് ഉര്ദുഗാന്േറത്. ഒമ്പതു തുര്‍ക്കി സൈനികരെ കൊന്നത് ഇസ്രായേലീ അതിര്‍ത്തി സേന ന്യായീകരിച്ചിരുന്നു.
ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ സ്വയം ഒറ്റപ്പെട്ടതായി അറബ് വിദേശമന്ത്രിമാരെ അഭിസംബോധന ചെയ്യവെ ഉര്ദുഗാന് വ്യക്തമാക്കി. ഗസ്സ കപ്പല്‍ ആക്രമിച്ചതില്‍ മാപ്പ് പറയണമെന്ന നിര്‍ദേശം തള്ളിയ ഇസ്രായേല്‍ നിരുത്തരവാദ സമീപനമാണ് കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തുനീഷ്യയും ലിബിയയും സന്ദര്‍ശിക്കുമെന്ന് പറഞ്ഞ ഉര്ദുഗാന് ഈ യാത്രയില്‍ ഗാസ സന്ദര്‍ശിക്കുന്നില്ലെന്നും എന്നാല്‍, സമീപഭാവിയില്‍തന്നെ സന്ദര്‍ശിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു.

Tags:
ഉറുദുഖാൻ
Leave a comment