Published on Fri, 10/21/2011 

ലിബിയക്ക് ചരിത്രപരമായ പരിവര്‍ത്തനത്തിന്‍െറ ദിവസമാണ് ഇതെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ആഹ്ളാദ പ്രകടനങ്ങള്‍ക്കും എല്ലാം നഷ്ടമായവരുടെ ദുഃഖങ്ങള്‍ക്കും നമുക്ക് സാക്ഷ്യം വഹിക്കേണ്ടി വരും. ലിബിയന്‍ ജനതക്ക് ഒറ്റക്കെട്ടായി നില്‍ക്കാനുള്ള അവസരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഏകാധിപത്യത്തിന്‍െറ അവസാനമാണ് ഖദ്ദാഫിയുടെ മരണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍റ് ഹെര്‍മന്‍ വാന്‍ റോംപി പറഞ്ഞു. കാലങ്ങളായി നേരിടുന്ന അടിച്ചമര്‍ത്തലില്‍നിന്ന് ലിബിയന്‍ ജനതയുടെ മോചനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ലിബിയന്‍ ജനതക്ക് മികച്ച ഭാവി കെട്ടിപ്പടുക്കാനുള്ള അവസരമാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
ലിബിയയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുദ്ധം അവസാനിച്ചതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണി പറഞ്ഞു.
എട്ടു മാസത്തിലേറെ നീണ്ടുനിന്ന പോരാട്ടത്തിലെ നിര്‍ണായക ചുവട്വെപ്പാണ് ഖദ്ദാഫിയുടെ അന്ത്യമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് നികോളാസ് സര്‍കോസി പറഞ്ഞു.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment