Published on Fri, 02/18/2011

തഹ്രീര്‍ സ്ക്വയറില്‍ ഖറദാവിയുടെ പ്രഭാഷണം
കൈറോ: ഹുസ്നി മുബാറക്കിന്റെ മൂന്നു ദശകം നീണ്ട ഏകാധിപത്യ ഭരണകൂടത്തെ കടപുഴക്കിയതിന്റെ ആഹ്ലാദം പങ്കിടാന്‍ ഈജിപ്ഷ്യന്‍ ജനത വെള്ളിയാഴ്ച തഹ്രീര്‍ സ്ക്വയറില്‍ പടുകൂറ്റന്‍ വിജയറാലി സംഘടിപ്പിച്ചു.
രാജ്യത്ത് പുതിയ ഗവണ്മെന്റിന് രൂപംനല്കാനും എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കാനും തഹ്രീര്‍ സ്ക്വയറില്‍ ജുമുഅ നമസ്കാരത്തിന് നേതൃത്വം നല്കിയ യൂസഫ് ഖറദാവി ആവശ്യപ്പെട്ടു.
ഈജിപ്ഷ്യന്‍ വംശജനും അന്താരാഷ്ട്ര പണ്ഡിതസഭാ സമിതി അധ്യക്ഷനുമായ ഖറദാവി വര്‍ഷങ്ങളായി ഖത്തറില്‍ പ്രവാസജീവിതം നയിച്ചുവരികയാണ്.
18 ദിവസത്തെ ജനകീയ പ്രക്ഷോഭത്തോടെ ഈജിപ്ഷ്യന്‍ ജനത ഭയത്തില്‍നിന്ന് മുക്തി നേടിയിരിക്കുകയാണെന്നും മുബാറക്കിന്റെ ഏകാധിപത്യത്തിന്റെ ശേഷിപ്പുകളില്നിന്ന് ജനങ്ങളെ പൂര്‍ണമായി മോചിപ്പിക്കാന്‍ സൈന്യം തയാറാകുമെന്നാണ് തന്റെ പ്രത്യാശയെന്നും ഖറദാവി വ്യക്തമാക്കി. ഹര്‍ഷാരവം മുഴക്കിയും ദേശീയ പതാക വീശിയുമാണ് ജനക്കൂട്ടം ഖറദാവിയുടെ പ്രഭാഷണത്തോട് പ്രതികരിച്ചത്.
അഴിമതിയുടെയും ഹിംസയുടെയും മുഖങ്ങളെ ഇനിയും പൊതുവേദികളില്‍ കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം സൈന്യത്തെ ഓര്‍മിപ്പിച്ചു. ഈ മഹത്തായ വിപ്ലവത്തിന്റെ ൈചതന്യം കാത്തുസൂക്ഷിക്കാന്‍ യുവജനത ജാഗ്രത പുലര്‍ത്തണം. ഈ ജനകീയ ഐക്യത്തെ നിലനിര്‍ത്താന്‍ സര്‍വരും പ്രയത്നിക്കണമെന്നും ഖറദാവി ആഹ്വാനം ചെയ്തു.
പ്രക്ഷോഭത്തെ തുടര്‍ന്ന് സ്തംഭിച്ച സാധാരണ ജീവിതം ഇനിയും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. വിദ്യാലയങ്ങളും ബാങ്കുകളും അടഞ്ഞുകിടക്കുകയാണ്. ഫാക്ടറികളില്‍ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടുള്ള പണിമുടക്കുകള്‍ തുടരുകയാണ്.
തഹ്രീര്‍ സ്ക്വയറിലെ വിജയറാലിയില്‍ കഴിഞ്ഞ ദിവസം 20 ലക്ഷം പേരാണ് പങ്കെടുത്തത്. രാജ്യത്തിന്റെ മറ്റ് നഗരങ്ങളിലും ഇത്തരം വിജയാഘോഷ റാലികള്‍ അരങ്ങേറി.
ഈജിപ്തിലെ പുതുവിപ്ലവത്തെ കാത്തുസൂക്ഷിക്കാന്‍ മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഅ് ആഹ്വാനം ചെയ്തു.
ആര്‍ക്കും വഞ്ചിക്കാനാകാത്ത പുതിയ ഈജിപ്ത് പിറവികൊണ്ടിരിക്കുകയാണെന്നും അതേസമയം അവസരവാദികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം, പ്രധാനമന്ത്രി അഹ്മദ് ശഫീഖ് അടുത്ത ആഴ്ച പുതിയ മന്ത്രിസഭ പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്ത് പുതിയ ഗവണ്മെന്റിന് രൂപംനല്കാനും എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കാനും തഹ്രീര്‍ സ്ക്വയറില്‍ ജുമുഅ നമസ്കാരത്തിന് നേതൃത്വം നല്കിയ യൂസഫ് ഖറദാവി ആവശ്യപ്പെട്ടു.
ഈജിപ്ഷ്യന്‍ വംശജനും അന്താരാഷ്ട്ര പണ്ഡിതസഭാ സമിതി അധ്യക്ഷനുമായ ഖറദാവി വര്‍ഷങ്ങളായി ഖത്തറില്‍ പ്രവാസജീവിതം നയിച്ചുവരികയാണ്.
18 ദിവസത്തെ ജനകീയ പ്രക്ഷോഭത്തോടെ ഈജിപ്ഷ്യന്‍ ജനത ഭയത്തില്‍നിന്ന് മുക്തി നേടിയിരിക്കുകയാണെന്നും മുബാറക്കിന്റെ ഏകാധിപത്യത്തിന്റെ ശേഷിപ്പുകളില്നിന്ന് ജനങ്ങളെ പൂര്‍ണമായി മോചിപ്പിക്കാന്‍ സൈന്യം തയാറാകുമെന്നാണ് തന്റെ പ്രത്യാശയെന്നും ഖറദാവി വ്യക്തമാക്കി. ഹര്‍ഷാരവം മുഴക്കിയും ദേശീയ പതാക വീശിയുമാണ് ജനക്കൂട്ടം ഖറദാവിയുടെ പ്രഭാഷണത്തോട് പ്രതികരിച്ചത്.
അഴിമതിയുടെയും ഹിംസയുടെയും മുഖങ്ങളെ ഇനിയും പൊതുവേദികളില്‍ കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം സൈന്യത്തെ ഓര്‍മിപ്പിച്ചു. ഈ മഹത്തായ വിപ്ലവത്തിന്റെ ൈചതന്യം കാത്തുസൂക്ഷിക്കാന്‍ യുവജനത ജാഗ്രത പുലര്‍ത്തണം. ഈ ജനകീയ ഐക്യത്തെ നിലനിര്‍ത്താന്‍ സര്‍വരും പ്രയത്നിക്കണമെന്നും ഖറദാവി ആഹ്വാനം ചെയ്തു.
പ്രക്ഷോഭത്തെ തുടര്‍ന്ന് സ്തംഭിച്ച സാധാരണ ജീവിതം ഇനിയും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. വിദ്യാലയങ്ങളും ബാങ്കുകളും അടഞ്ഞുകിടക്കുകയാണ്. ഫാക്ടറികളില്‍ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടുള്ള പണിമുടക്കുകള്‍ തുടരുകയാണ്.
തഹ്രീര്‍ സ്ക്വയറിലെ വിജയറാലിയില്‍ കഴിഞ്ഞ ദിവസം 20 ലക്ഷം പേരാണ് പങ്കെടുത്തത്. രാജ്യത്തിന്റെ മറ്റ് നഗരങ്ങളിലും ഇത്തരം വിജയാഘോഷ റാലികള്‍ അരങ്ങേറി.
ഈജിപ്തിലെ പുതുവിപ്ലവത്തെ കാത്തുസൂക്ഷിക്കാന്‍ മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഅ് ആഹ്വാനം ചെയ്തു.
ആര്‍ക്കും വഞ്ചിക്കാനാകാത്ത പുതിയ ഈജിപ്ത് പിറവികൊണ്ടിരിക്കുകയാണെന്നും അതേസമയം അവസരവാദികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം, പ്രധാനമന്ത്രി അഹ്മദ് ശഫീഖ് അടുത്ത ആഴ്ച പുതിയ മന്ത്രിസഭ പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Tags:
ഈജിപ്ത്,
ഡോ. യൂസുഫുൽ ഖറദാവി
Leave a comment