Published on Tue, 08/23/2011 

ഡമസ്‌കസ്: സിറിയയില്‍ മാര്‍ച്ചില്‍ പ്രക്ഷോഭമാരംഭിച്ചതിനു ശേഷം 2,200 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി യു.എന്‍ മനുഷ്യാവകാശ സംഘടന മേധാവി നവി പിള്ള പറഞ്ഞു. തിങ്കളാഴ്ച ജനീവയില്‍ തുടങ്ങിയ മനുഷ്യാവകാശ കമീഷന്റെ പ്രത്യേക യോഗത്തിലാണ് അവര്‍ സിറിയയിലെ സൈനിക നടപടികളുടെ രൂക്ഷത വ്യക്തമാക്കുന്ന കണക്കുകള്‍ നിരത്തിയത്.
റമദാനില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 350 വരുമെന്നും അവര്‍ പറഞ്ഞു. സിറിയയിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ ലോകരാജ്യങ്ങളുടെ നിരന്തര ശ്രദ്ധ ആവശ്യപ്പെടുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബശ്ശാറിന്റെ സൈനിക നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉറുഗ്വായ് അംബാസഡര്‍ ലോറ ഡുപെയ് ആണ് സമിതി അധ്യക്ഷന്‍.
നാലിനെതിരെ 33 വോട്ടുകള്‍ക്കാണ് സമിതിയെ നിയോഗിക്കാന്‍ സഭയില്‍ തീരുമാനമായത്.ചൈനയും റഷ്യയും അന്വേഷണ കമീഷനെ നിയോഗിക്കുന്നതിന് എതിരായാണ് വോട്ട് രേഖപ്പെടുത്തിയത്.  ഒമ്പത് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
അതിനിടെ ബശ്ശാറിന്, സൈനിക നടപടികള്‍ അവസാനിപ്പിക്കുമെന്ന തന്റെ വാക്ക് പാലിക്കാനായില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. നേരത്തേ, ബശ്ശാറുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയപ്പോള്‍ സൈനികാക്രമണം അവസാനിപ്പിക്കാമെന്ന് അദ്ദേഹം വാക്കുതന്നിരുന്നു. എന്നാല്‍, ഇപ്പോഴും സിറിയയില്‍ നിന്ന് വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അദ്ദേഹം തന്റെ വാക്ക് പാലിച്ചില്ലെന്നാണ് കാണിക്കുന്നതെന്ന് മൂണ്‍ യു.എന്‍ കാര്യാലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.   
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment