Published on Mon, 10/24/2011 -

സത്യത്തില്‍, നമ്മളീ അമേരിക്കയെ അവഗണിക്കേണ്ട കാലമായില്ളേ? തൊട്ടതിനും തൊടാത്തതിനുമൊക്കെ അമേരിക്കാപൂതി മനസ്സിലിട്ട് നടക്കുന്ന മലയാളി മുഖ്യധാരയുടെ (പ്രഖ്യാപിത സഖാക്കളടക്കം) വീക്ഷണപരമായ പിന്നാക്കാവസ്ഥയല്ളേ ഇക്കാര്യത്തില്‍ തടസ്സംനില്‍ക്കുന്നത്?
ഉദാഹരണമായി, എം.പി പരമേശ്വരനെപ്പോലുള്ളവര്‍ എഴുതിവിടുന്നു: ‘ഒക്യുപ്പൈ വാള്‍സ്ട്രീറ്റ്’ പ്രക്ഷോഭത്തിന് നമ്മളെല്ലാംകൂടി സിന്ദാബാദ് വിളിക്കണമെന്ന്. കാരണം, എന്നാലേ അമേരിക്കയെ നന്നാക്കിയെടുക്കാന്‍ പറ്റൂ. അമേരിക്ക നന്നായാലേ ലോകം നന്നാവൂ, ആ വഴിക്ക് നമ്മളും ഗതിപിടിക്കൂ എന്നു വ്യംഗ്യം. എന്താണിവിടെ പ്രശ്നം?
അമേരിക്കന്‍ കാമ്പസുകളിലെ മധ്യവര്‍ഗപ്പിള്ളേര്‍ക്ക് വിദ്യാഭ്യാസ വായ്പയും ‘സ്കോളര്‍ഷിപുമൊക്കെ കിട്ടാന്‍ പാട്. കിട്ടിയാല്‍ത്തന്നെ തിരിച്ചടക്കാന്‍ അതിലും പാട് (ഇവിടത്തെപ്പോലല്ല, അവര്‍ക്ക് പഠനം വളരെ ചെലവുള്ള ഏര്‍പ്പാടാണ്). കൂടാതെ, പൊതുവായ സാമ്പത്തിക ഞെരുക്കം അതികലശല്‍. തൊഴിലില്ലായ്മാനിരക്ക് പത്തിനുമീതെ. ദാരിദ്ര്യരേഖക്കു കീഴിലായിരിക്കുന്നത് 15 ശതമാനം പേര്‍. സര്‍വോപരി അസമത്വതോത് അതിഗംഭീരമാകുന്നു. നില്‍ക്കക്കള്ളിയില്ലാതായ പിള്ളേരും കൂട്ടരും തെരുവിലിറങ്ങി. അക്രമമൊന്നും ഏശില്ല (പുറംലോകരോട് പട്ടാളത്തെവിട്ട് അക്രമം കാണിച്ചേ ശീലമുള്ളൂ). പകരം നഗരപ്പാര്‍ക്കുകളില്‍ കമ്യൂണ്‍ ലൈനില്‍ കുടിപാര്‍പ്പും സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി വിപ്ളവ വായാടിത്തവും. അമേരിക്കന്‍ പിള്ളേരിളകിയാല്‍ ഭൂഗോളം സ്തംഭിച്ചുകളയുമെന്ന പൊങ്ങന്‍ വിചാരം ഇക്കാലത്ത് സാമാന്യധാരണയുള്ള സ്കൂള്‍കുട്ടികള്‍ക്ക് പോലുമില്ല. കാരണം, ലോകചട്ടമ്പി പെന്‍ഷനായിട്ട് കൊല്ലം പത്താവുന്നു. അതിനും പത്തുകൊല്ലം മുമ്പേ തുടങ്ങി സൂപ്പര്‍ പവര്‍ കസേരയുടെ ആണിയിളക്കം. ഇതൊന്നും ഏതെങ്കിലും ബാഹ്യശക്തിയുടെ ഇടപെടലോ തന്ത്രമോ മൂലമല്ല. ഏതൊരു സാമ്രാജ്യത്തിനും ഒരു പ്രവര്‍ത്തനായുസ്സുണ്ട്. അതു കഴിയുമ്പോള്‍ സാമ്രാജ്യം സ്വയം വെടിതീരും. അതാണ് ചരിത്രം- റോമാ സാമ്രാജ്യം തൊട്ട് സോവിയറ്റ് യൂനിയന്‍ വരെ സാക്ഷി.
പോയനൂറ്റാണ്ടില്‍ ‘അമേരിക്കന്‍ അപൂര്‍വത’ എന്ന മയക്കുവെടിവെച്ചാണ് ആ സാമ്രാജ്യം സ്വന്തം പൗരാവലിയെ മയക്കിക്കിടത്തിയതും ആ മയക്കത്തിന്‍െറ ബലത്തില്‍ അന്യരാജ്യങ്ങളില്‍ ഗുണ്ടായിസം കാണിച്ചതും. ആ മിത്ത് 20ാം നൂറ്റാണ്ടിന്‍െറ ഒടുവോടെ കാലഹരണപ്പെട്ടു. ശരിക്കുപറഞ്ഞാല്‍ 1970കളില്‍ ആരംഭിച്ച സാമ്പത്തിക ജീര്‍ണതയും സോവിയറ്റ് യൂനിയന്‍െറ (എണ്‍പതുകളുടെ ഒടുവില്‍) തിരോധാനംമൂലമുണ്ടായ പ്രത്യയശാസ്ത്രപരമായ അങ്കലാപ്പുമൊക്കെ ചേര്‍ന്ന് സൂപ്പര്‍പവറിനെ ആന്തരികമായി ക്ഷുദ്രമാക്കിവന്നു. 21ാം നൂറ്റാണ്ടില്‍ അമേരിക്ക, ലോകരാഷ്ട്രങ്ങളില്‍ ഏതോ ഒന്നുമാത്രമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഈ യാഥാര്‍ഥ്യം അവിടത്തുകാര്‍ തിരിച്ചറിയാന്‍ സമയമെടുത്തു. കാരണം, തറവാട് കുളംതോണ്ടിപ്പോവുന്ന കഥ, തറവാട്ടിലെ താമ്പൂരിവിത്തുകള്‍ ഏറ്റവുമൊടുക്കം മാത്രമേ അറിയാറുള്ളൂ. ‘വാള്‍ സ്ട്രീറ്റ് കൈയടക്കൂ’ എന്ന പ്ളക്കാര്‍ഡും പിടിച്ചിറങ്ങിയിരിക്കുന്ന പിള്ളേര്‍ സംഗതി തിരിച്ചറിഞ്ഞതിപ്പഴാണ്. ‘മാളികമുകളേറിയ മന്നന്‍െറ തോളില്‍ മാറാപ്പു’ കേറിയ കാര്യം ദഹിക്കാന്‍ ഏതു മന്നനും ലേശം സമയം വേണ്ടിവരും.
അമേരിക്കന്‍ പിള്ളേരുടെ ആധിവ്യാധികള്‍ക്ക് നമ്മള്‍ ചങ്കുപറിച്ചുകൊടുക്കേണ്ട കാര്യമൊന്നുമില്ല. അന്യനാടുകളിലെ ഗതികേടുകളെപ്പറ്റി തരിമ്പും കൂസലുള്ള കൂട്ടരൊന്നുമല്ല ഇഷ്ടന്മാര്‍.
ഇനി, ലോകത്തിന് വല്ല ഗുണവുമുണ്ടാക്കാന്‍ പറ്റിയ പൊതുവായ വല്ല അജണ്ടയും ഈ കക്ഷികള്‍ മുന്നോട്ടുവെക്കുന്നെങ്കില്‍ ഒരുകൈ നോക്കാമായിരുന്നു. എന്താണവരുടെ അജണ്ടയും ചേതോവികാരവും?
സോഷ്യല്‍ നെറ്റ്വര്‍ക് മാധ്യമങ്ങളിലെ വാചകക്കസര്‍ത്തുകളൊക്കെ ഇരിക്കെത്തന്നെ, ഈ പ്രതിഷേധകര്‍ക്ക് പ്രത്യേകിച്ച്, ഒരാശയഗതിയും മുന്നോട്ടുവെക്കാനില്ല. ഒരു ശതമാനം മാത്രമുള്ള അമേരിക്കന്‍ സമ്പന്നര്‍ 99 ശതമാനം വരുന്ന ബാക്കി ജനതയെ പ്രതിസന്ധിയിലാക്കുന്നു എന്നതാണവരുടെ പരാതി. കുറ്റവാളിയെ അവര്‍ കണ്ടുവെക്കുകയും ചെയ്തു- വാള്‍സ്ട്രീറ്റ്. ബാങ്കുകള്‍, സ്വകാര്യ സെക്യൂരിറ്റിസ് വ്യവസായം, ഹെഡ്ജ് ഫണ്ട് മാനേജര്‍മാര്‍ ഇത്യാദിയുടെ ചുരുക്കപ്പേരാണവര്‍ക്ക് വാള്‍സ്ട്രീറ്റ്. ഈ റാക്കറ്റുകളെല്ലാംകൂടി തങ്ങളെ കൊള്ളയടിച്ച് ദരിദ്രരാക്കുന്നു എന്നാണ് പ്രതിഷേധകരുടെ പക്ഷം. അതിന് അമേരിക്കന്‍ ഭരണകൂടം കൂട്ടുനില്‍ക്കുന്നെന്നും. നേരെന്താണ്?
2009ലെ കണക്കുപ്രകാരം, അമേരിക്കയുടെ ദേശീയ സമ്പത്തിന്‍െറ 35.6 ശതമാനം അന്നാട്ടിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്‍െറ പക്കലാണ്. പത്തുകൊല്ലം മുമ്പ് ഈ വര്‍ഗത്തിന്‍െറ പക്കലുണ്ടായിരുന്നത് 38 ശതമാനം. ഇനി സമ്പന്ന-ദരിദ്ര അന്തരം നോക്കാം. മൊത്തം വരുമാനത്തിന്‍െറ 21.7 ശതമാനം കൈയടക്കുന്നത് ഏറ്റവും മുകളിലത്തെ അഞ്ചുശതമാനം പേരാണ്. 1970കളില്‍ ഈ അഞ്ചുശതമാനത്തിന്‍െറ വരുതിയിലായത് 16.6 ശതമാനമായിരുന്നു. (ഈ കണക്കെല്ലാം യു.എസ് സെന്‍സസ് ബ്യൂറോയുടേത്). ചുരുക്കിപ്പറഞ്ഞാല്‍, അമേരിക്കയിലെ സാമ്പത്തികാസമത്വം പുതിയ കാര്യമേയല്ല. സത്യത്തില്‍ മുന്‍കാലത്തെക്കാള്‍ ലേശം കുറവുവന്നിട്ടുണ്ട്. അല്ലാതെ 99ശതമാനം Vs ഒരുശതമാനം എന്ന വാചകമടിയൊക്കെ തനി ഉഡായിപ്പാണ്.
അതേസമയം, മറ്റു രണ്ടു കാര്യങ്ങളുണ്ട് -കഴമ്പുള്ളതായി. ഒന്ന്, പണക്കാര്‍ക്ക് സര്‍ക്കാറിന്‍െറ ഒത്താശ. ഉദാഹരണമായി, സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് തടിതപ്പാന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ 2008ല്‍ കൊടുത്ത കിഴി 413 ബില്യണ്‍ ഡോളറാണ്. ഇതില്‍ 314 ബില്യണ്‍ നികുതിദായകരില്‍നിന്ന് ട്രഷറിവകുപ്പ് പിരിച്ചെടുത്ത തുകയാണ്. ഇതുകൂടാതെ, സര്‍ക്കാര്‍ മറ്റൊരു 245 ബില്യണ്‍ നിക്ഷേപിക്കുകയും ചെയ്തു- കുഴപ്പത്തിലായ 700 ധനകാര്യ സ്ഥാപനങ്ങളെ പിടിച്ചുനിര്‍ത്താന്‍. ആ വകയില്‍ 256 ബില്യണ്‍ തിരിച്ചുകിട്ടി. എന്നുവെച്ചാല്‍, 11 ബില്യണ്‍ സര്‍ക്കാറിന് ലാഭം കിട്ടിയെന്നര്‍ഥം. എന്നാല്‍, സര്‍ക്കാറോ നാട്ടുകാരുടെ കാശെടുത്ത് തടിതപ്പിയ ബാങ്കുകളോ കാലണയുടെ നന്ദികാട്ടാതെ നാട്ടുകാരെ കടുത്ത ഞെരുക്കത്തിലേക്ക് തള്ളുന്നു എന്നാണ് ആവലാതി.
മറ്റൊന്ന്, ഈ സാമ്പത്തികാഭ്യാസത്തിലെ യഥാര്‍ഥ വില്ലന്‍ഗണത്തിന്‍െറ ഉദയമാണ്. മാനേജരെക്കാള്‍ ഊഹക്കച്ചോടക്കാരനും ഉല്‍പാദകനെക്കാള്‍ ഫൈനാന്‍സറും വിജയിക്കുന്ന സവിശേഷ സ്ഥിതി. ആധുനിക സാമ്പത്തിക ജീവിതത്തില്‍ ഫൈനാന്‍സിന് കൈവന്നിരിക്കുന്ന ഭീകരറോളാണിവിടെ പ്രശ്നം. ഇപ്പറയുന്ന ഫൈനാന്‍സര്‍ മുതലാളിയോ മുതലിറക്കുന്നവനോ അല്ളെങ്കിലും ഇടനിലനിന്ന് മുതല്‍ ഈടാക്കുന്ന ഇത്തിള്‍ക്കണ്ണിയാണെന്നും വകതിരിച്ചറിയേണ്ടതുണ്ട്. വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റ്, ഹെഡ്ജ് ഫണ്ട് മാനേജര്‍ എന്നൊക്കെ പല ലേബലൊട്ടിച്ചാണ് ഇത്തിള്‍ക്കണ്ണിയുടെ വിഹാരം. തങ്ങള്‍ മാനേജ് ചെയ്തുകൊടുക്കുന്ന മുതലിന് രണ്ടു ശതമാനം വാര്‍ഷികവരുമാനവും ലാഭമുണ്ടാകുന്നപക്ഷം ലാഭത്തിന്‍െറ 20 ശതമാനം വീതവും കൈപ്പറ്റി ചുളുവില്‍ കൊടുക്കുന്ന വര്‍ഗമാണിത്. വ്യക്തമായ അജണ്ടയുള്ള വര്‍ഗമൊന്നുമല്ല, മറിച്ച് വ്യാപകമായി വിതരണംചെയ്യപ്പെട്ടുകിടക്കുന്ന ഒരു ഐക്യമുന്നണിയാണ്. സമ്പത്തിന്‍െറയും വരുമാനത്തിന്‍െറയും സാമൂഹിക വിതരണത്തിന് മുഖ്യതടസ്സം ഈ വിഭാഗമാണ്. ഫലമോ? ഇത്തരക്കാര്‍ക്ക് പ്രവര്‍ത്തനപുഷ്ടിമുള്ളിടങ്ങളില്‍ വിഭവങ്ങളുടെ പുനര്‍വിതരണം നടക്കാതെ സമൂഹം മുരടിച്ചുകിടക്കും. ഈ ‘മുതലെടുപ്പുവത്കരണ’ത്തിന് കൊടിപിടിച്ചുകൊടുത്ത സമൂഹമാണ് അമേരിക്കയിലെ മധ്യവര്‍ഗം. സ്വന്തം കാശു പെരുപ്പിക്കാന്‍ അവരെ ഉപയോഗിച്ചെന്നു മാത്രമല്ല, ആ വര്‍ഗത്തിലേക്ക് സ്വയം പ്രവേശിച്ച് മിടുക്കരാവുകയും ചെയ്തവരാണ് ഇപ്പോള്‍ ധാര്‍മികരോഷവുമായി തെരുവിലിറങ്ങിയിട്ടുള്ളത്. ഈ പോഴത്തം അറിയാതെ പറ്റിയതല്ല. അമേരിക്കന്‍ മുതലാളിത്തത്തിന്‍െറ സ്വാഭാവിക പരിണതികളില്‍ ഒന്നുമാത്രമാണിത്.
എന്നാല്‍, പ്രതിഷേധകരുടെ ഡയലോഗ് കേട്ടുനോക്കുക. ഒരുത്തനും ഈ സാമ്പത്തിക പ്രത്യയശാസ്ത്രത്തിന് എതിരല്ല. ഒക്കെ രാഷ്ട്രീയത്തിന്‍െറ കുഴപ്പമാണെന്നാണ് പെരുമ്പറ. രാഷ്ട്രീയമെന്നാല്‍, അമേരിക്കന്‍ പിള്ളേരെ സംബന്ധിച്ച് റിപ്പബ്ളിക്കന്‍/ ഡെമോക്രാറ്റ് കക്ഷിരാഷ്ട്രീയം. കമ്യൂണിസം പിന്നെ പണ്ടേതന്നെ ശത്രുമുദ്രയടിച്ച് ചോരയില്‍ പതിപ്പിച്ച ഉരുപ്പടിയാണ്. ഇതൊന്നുമല്ലാത്തത് തറവാട്ടുകുഞ്ഞുങ്ങള്‍ക്ക് പിടിയുമില്ല. അതുകൊണ്ട്, കാമ്പസിലെ ബുജിഗണം ഓതിക്കൊടുത്ത കലാപരിപാടിയാണ് രാഷ്ട്രീയവിരുദ്ധ ജനാധിപത്യം. അതെന്തു ജാതി ആനമയിലൊട്ടകമാണെന്ന് ചോദിക്കരുത്. കാരണം, അതില്‍നിന്ന് ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള കായ്കനികള്‍ പറിച്ചെടുത്ത് വ്യാഖ്യാനിച്ചവ നിര്‍വഹിക്കാന്‍ സൗകര്യമുണ്ട്. എം.പി. പരമേശ്വരനെപ്പോലുള്ളവര്‍ അതില്‍ പഴയ നാലാംലോക ഭക്ഷ്യവസ്തു കാണുന്നു. സിസേകിനെപ്പോലുള്ള സൈദ്ധാന്തിക കോമാളികള്‍ ‘നേരിട്ടുള്ള ജനാധിപത്യം’ ദര്‍ശിക്കുന്നു. ജോസഫ് സ്റ്റിഗ്ളിറ്റ്സിനെപ്പോലുള്ള മുന്‍ ലോകബാങ്ക് -പിന്‍സോഷ്യലിസ്റ്റ് ജീവികള്‍ അസമത്വത്തിന്‍െറ അഡ്ജസ്റ്റ്മെന്‍റ് സാധ്യത കാണുന്നു.
നേരുപക്ഷേ, ഇത്രകണ്ടങ്ങ് സങ്കീര്‍ണമൊന്നുമല്ല. മുതലാളിത്തം, ആത്യന്തികമായി അതിന്‍െറ പ്രായോജകരും മുഖ്യ ഉപഭോക്താക്കളുമായ മധ്യവര്‍ഗത്തെ (ബൂര്‍ഷ്വാസി) കൊന്നുതിന്നുമെന്ന് മാര്‍ക്സ് പ്രവചിച്ചത് അമേരിക്ക സത്യമാക്കുന്നു. അതുകൊണ്ട്, മാര്‍ക്സിന് സിന്ദാബാദ് വിളിച്ച് വാള്‍സ്ട്രീറ്റില്‍ ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ പതിക്കാന്‍ എടുത്തുചാടണ്ട. കാരണം, ഈ പ്രവചനം നടത്തിയത് മുതലാളിത്തത്തെ ശാസ്ത്രീയമായി വിശകലനംചെയ്ത മാര്‍ക്സിലെ നിര്‍മനായ ശാസ്ത്രജ്ഞനാണ്. അതുകഴിഞ്ഞ് ടിയാനിലെ വികാരജീവിയായ മനുഷ്യന്‍ നടത്തിയ പ്രവചനം ബാക്കിയുണ്ടല്ളോ- വര്‍ഗസമരംവഴി വിപ്ളവം വന്നാണ് മുതലാളിത്തത്തെ തകര്‍ക്കുകയും തൊഴിലാളിവര്‍ഗ സര്‍വാധിപത്യം വരുത്തുകയും ചെയ്യുമെന്ന്. വികാരം തലക്കുപിടിക്കുമ്പോള്‍ വിവേകം കാശിക്കുപോകും. രണ്ടാമതുപറഞ്ഞ ഉരുപ്പടിയല്ല അമേരിക്ക തൊട്ട് എവിടെയും സ്ഥിതിമാറ്റം വരുത്തുന്നതെന്ന് നമുക്കറിയാം. മുതലാളിത്തത്തിന്‍െറ അന്തകന്‍ അതുതന്നെയാണ്. ഈ അനുഭവയാഥാര്‍ഥ്യത്തിനുനേരെ കണ്ണടച്ച് അഥവാ അങ്ങനൊന്നുണ്ടെന്ന് കാണാനറിയാതെ, രാഷ്ട്രീയ വിരുദ്ധ കോമാളിത്തം കാട്ടുന്ന പിള്ളേരുസെറ്റിനോട് അനുഭാവമല്ല, സഹതാപമാണ് വേണ്ടത്. സ്വയംകൃതാനര്‍ഥം മുടിയുന്ന തറവാട്ടിലെ ഗതികേടുകാരായ പുതുതലമുറയോടുള്ള മാനുഷികമായ സഹതാപം. ന്യൂയോര്‍ക്കിലെ ആ പാര്‍ക്കില്‍ കുത്തിയിരിക്കെ ബോറടിമാറ്റാന്‍ അവര്‍ക്കൊരു കുഞ്ഞുപുസ്തകവും അയച്ചുകൊടുക്കാം -ജ്ഞാനപ്പാന.
l
ഉദാഹരണമായി, എം.പി പരമേശ്വരനെപ്പോലുള്ളവര്‍ എഴുതിവിടുന്നു: ‘ഒക്യുപ്പൈ വാള്‍സ്ട്രീറ്റ്’ പ്രക്ഷോഭത്തിന് നമ്മളെല്ലാംകൂടി സിന്ദാബാദ് വിളിക്കണമെന്ന്. കാരണം, എന്നാലേ അമേരിക്കയെ നന്നാക്കിയെടുക്കാന്‍ പറ്റൂ. അമേരിക്ക നന്നായാലേ ലോകം നന്നാവൂ, ആ വഴിക്ക് നമ്മളും ഗതിപിടിക്കൂ എന്നു വ്യംഗ്യം. എന്താണിവിടെ പ്രശ്നം?
അമേരിക്കന്‍ കാമ്പസുകളിലെ മധ്യവര്‍ഗപ്പിള്ളേര്‍ക്ക് വിദ്യാഭ്യാസ വായ്പയും ‘സ്കോളര്‍ഷിപുമൊക്കെ കിട്ടാന്‍ പാട്. കിട്ടിയാല്‍ത്തന്നെ തിരിച്ചടക്കാന്‍ അതിലും പാട് (ഇവിടത്തെപ്പോലല്ല, അവര്‍ക്ക് പഠനം വളരെ ചെലവുള്ള ഏര്‍പ്പാടാണ്). കൂടാതെ, പൊതുവായ സാമ്പത്തിക ഞെരുക്കം അതികലശല്‍. തൊഴിലില്ലായ്മാനിരക്ക് പത്തിനുമീതെ. ദാരിദ്ര്യരേഖക്കു കീഴിലായിരിക്കുന്നത് 15 ശതമാനം പേര്‍. സര്‍വോപരി അസമത്വതോത് അതിഗംഭീരമാകുന്നു. നില്‍ക്കക്കള്ളിയില്ലാതായ പിള്ളേരും കൂട്ടരും തെരുവിലിറങ്ങി. അക്രമമൊന്നും ഏശില്ല (പുറംലോകരോട് പട്ടാളത്തെവിട്ട് അക്രമം കാണിച്ചേ ശീലമുള്ളൂ). പകരം നഗരപ്പാര്‍ക്കുകളില്‍ കമ്യൂണ്‍ ലൈനില്‍ കുടിപാര്‍പ്പും സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി വിപ്ളവ വായാടിത്തവും. അമേരിക്കന്‍ പിള്ളേരിളകിയാല്‍ ഭൂഗോളം സ്തംഭിച്ചുകളയുമെന്ന പൊങ്ങന്‍ വിചാരം ഇക്കാലത്ത് സാമാന്യധാരണയുള്ള സ്കൂള്‍കുട്ടികള്‍ക്ക് പോലുമില്ല. കാരണം, ലോകചട്ടമ്പി പെന്‍ഷനായിട്ട് കൊല്ലം പത്താവുന്നു. അതിനും പത്തുകൊല്ലം മുമ്പേ തുടങ്ങി സൂപ്പര്‍ പവര്‍ കസേരയുടെ ആണിയിളക്കം. ഇതൊന്നും ഏതെങ്കിലും ബാഹ്യശക്തിയുടെ ഇടപെടലോ തന്ത്രമോ മൂലമല്ല. ഏതൊരു സാമ്രാജ്യത്തിനും ഒരു പ്രവര്‍ത്തനായുസ്സുണ്ട്. അതു കഴിയുമ്പോള്‍ സാമ്രാജ്യം സ്വയം വെടിതീരും. അതാണ് ചരിത്രം- റോമാ സാമ്രാജ്യം തൊട്ട് സോവിയറ്റ് യൂനിയന്‍ വരെ സാക്ഷി.
പോയനൂറ്റാണ്ടില്‍ ‘അമേരിക്കന്‍ അപൂര്‍വത’ എന്ന മയക്കുവെടിവെച്ചാണ് ആ സാമ്രാജ്യം സ്വന്തം പൗരാവലിയെ മയക്കിക്കിടത്തിയതും ആ മയക്കത്തിന്‍െറ ബലത്തില്‍ അന്യരാജ്യങ്ങളില്‍ ഗുണ്ടായിസം കാണിച്ചതും. ആ മിത്ത് 20ാം നൂറ്റാണ്ടിന്‍െറ ഒടുവോടെ കാലഹരണപ്പെട്ടു. ശരിക്കുപറഞ്ഞാല്‍ 1970കളില്‍ ആരംഭിച്ച സാമ്പത്തിക ജീര്‍ണതയും സോവിയറ്റ് യൂനിയന്‍െറ (എണ്‍പതുകളുടെ ഒടുവില്‍) തിരോധാനംമൂലമുണ്ടായ പ്രത്യയശാസ്ത്രപരമായ അങ്കലാപ്പുമൊക്കെ ചേര്‍ന്ന് സൂപ്പര്‍പവറിനെ ആന്തരികമായി ക്ഷുദ്രമാക്കിവന്നു. 21ാം നൂറ്റാണ്ടില്‍ അമേരിക്ക, ലോകരാഷ്ട്രങ്ങളില്‍ ഏതോ ഒന്നുമാത്രമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഈ യാഥാര്‍ഥ്യം അവിടത്തുകാര്‍ തിരിച്ചറിയാന്‍ സമയമെടുത്തു. കാരണം, തറവാട് കുളംതോണ്ടിപ്പോവുന്ന കഥ, തറവാട്ടിലെ താമ്പൂരിവിത്തുകള്‍ ഏറ്റവുമൊടുക്കം മാത്രമേ അറിയാറുള്ളൂ. ‘വാള്‍ സ്ട്രീറ്റ് കൈയടക്കൂ’ എന്ന പ്ളക്കാര്‍ഡും പിടിച്ചിറങ്ങിയിരിക്കുന്ന പിള്ളേര്‍ സംഗതി തിരിച്ചറിഞ്ഞതിപ്പഴാണ്. ‘മാളികമുകളേറിയ മന്നന്‍െറ തോളില്‍ മാറാപ്പു’ കേറിയ കാര്യം ദഹിക്കാന്‍ ഏതു മന്നനും ലേശം സമയം വേണ്ടിവരും.
അമേരിക്കന്‍ പിള്ളേരുടെ ആധിവ്യാധികള്‍ക്ക് നമ്മള്‍ ചങ്കുപറിച്ചുകൊടുക്കേണ്ട കാര്യമൊന്നുമില്ല. അന്യനാടുകളിലെ ഗതികേടുകളെപ്പറ്റി തരിമ്പും കൂസലുള്ള കൂട്ടരൊന്നുമല്ല ഇഷ്ടന്മാര്‍.
ഇനി, ലോകത്തിന് വല്ല ഗുണവുമുണ്ടാക്കാന്‍ പറ്റിയ പൊതുവായ വല്ല അജണ്ടയും ഈ കക്ഷികള്‍ മുന്നോട്ടുവെക്കുന്നെങ്കില്‍ ഒരുകൈ നോക്കാമായിരുന്നു. എന്താണവരുടെ അജണ്ടയും ചേതോവികാരവും?
സോഷ്യല്‍ നെറ്റ്വര്‍ക് മാധ്യമങ്ങളിലെ വാചകക്കസര്‍ത്തുകളൊക്കെ ഇരിക്കെത്തന്നെ, ഈ പ്രതിഷേധകര്‍ക്ക് പ്രത്യേകിച്ച്, ഒരാശയഗതിയും മുന്നോട്ടുവെക്കാനില്ല. ഒരു ശതമാനം മാത്രമുള്ള അമേരിക്കന്‍ സമ്പന്നര്‍ 99 ശതമാനം വരുന്ന ബാക്കി ജനതയെ പ്രതിസന്ധിയിലാക്കുന്നു എന്നതാണവരുടെ പരാതി. കുറ്റവാളിയെ അവര്‍ കണ്ടുവെക്കുകയും ചെയ്തു- വാള്‍സ്ട്രീറ്റ്. ബാങ്കുകള്‍, സ്വകാര്യ സെക്യൂരിറ്റിസ് വ്യവസായം, ഹെഡ്ജ് ഫണ്ട് മാനേജര്‍മാര്‍ ഇത്യാദിയുടെ ചുരുക്കപ്പേരാണവര്‍ക്ക് വാള്‍സ്ട്രീറ്റ്. ഈ റാക്കറ്റുകളെല്ലാംകൂടി തങ്ങളെ കൊള്ളയടിച്ച് ദരിദ്രരാക്കുന്നു എന്നാണ് പ്രതിഷേധകരുടെ പക്ഷം. അതിന് അമേരിക്കന്‍ ഭരണകൂടം കൂട്ടുനില്‍ക്കുന്നെന്നും. നേരെന്താണ്?
2009ലെ കണക്കുപ്രകാരം, അമേരിക്കയുടെ ദേശീയ സമ്പത്തിന്‍െറ 35.6 ശതമാനം അന്നാട്ടിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്‍െറ പക്കലാണ്. പത്തുകൊല്ലം മുമ്പ് ഈ വര്‍ഗത്തിന്‍െറ പക്കലുണ്ടായിരുന്നത് 38 ശതമാനം. ഇനി സമ്പന്ന-ദരിദ്ര അന്തരം നോക്കാം. മൊത്തം വരുമാനത്തിന്‍െറ 21.7 ശതമാനം കൈയടക്കുന്നത് ഏറ്റവും മുകളിലത്തെ അഞ്ചുശതമാനം പേരാണ്. 1970കളില്‍ ഈ അഞ്ചുശതമാനത്തിന്‍െറ വരുതിയിലായത് 16.6 ശതമാനമായിരുന്നു. (ഈ കണക്കെല്ലാം യു.എസ് സെന്‍സസ് ബ്യൂറോയുടേത്). ചുരുക്കിപ്പറഞ്ഞാല്‍, അമേരിക്കയിലെ സാമ്പത്തികാസമത്വം പുതിയ കാര്യമേയല്ല. സത്യത്തില്‍ മുന്‍കാലത്തെക്കാള്‍ ലേശം കുറവുവന്നിട്ടുണ്ട്. അല്ലാതെ 99ശതമാനം Vs ഒരുശതമാനം എന്ന വാചകമടിയൊക്കെ തനി ഉഡായിപ്പാണ്.
അതേസമയം, മറ്റു രണ്ടു കാര്യങ്ങളുണ്ട് -കഴമ്പുള്ളതായി. ഒന്ന്, പണക്കാര്‍ക്ക് സര്‍ക്കാറിന്‍െറ ഒത്താശ. ഉദാഹരണമായി, സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് തടിതപ്പാന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ 2008ല്‍ കൊടുത്ത കിഴി 413 ബില്യണ്‍ ഡോളറാണ്. ഇതില്‍ 314 ബില്യണ്‍ നികുതിദായകരില്‍നിന്ന് ട്രഷറിവകുപ്പ് പിരിച്ചെടുത്ത തുകയാണ്. ഇതുകൂടാതെ, സര്‍ക്കാര്‍ മറ്റൊരു 245 ബില്യണ്‍ നിക്ഷേപിക്കുകയും ചെയ്തു- കുഴപ്പത്തിലായ 700 ധനകാര്യ സ്ഥാപനങ്ങളെ പിടിച്ചുനിര്‍ത്താന്‍. ആ വകയില്‍ 256 ബില്യണ്‍ തിരിച്ചുകിട്ടി. എന്നുവെച്ചാല്‍, 11 ബില്യണ്‍ സര്‍ക്കാറിന് ലാഭം കിട്ടിയെന്നര്‍ഥം. എന്നാല്‍, സര്‍ക്കാറോ നാട്ടുകാരുടെ കാശെടുത്ത് തടിതപ്പിയ ബാങ്കുകളോ കാലണയുടെ നന്ദികാട്ടാതെ നാട്ടുകാരെ കടുത്ത ഞെരുക്കത്തിലേക്ക് തള്ളുന്നു എന്നാണ് ആവലാതി.
മറ്റൊന്ന്, ഈ സാമ്പത്തികാഭ്യാസത്തിലെ യഥാര്‍ഥ വില്ലന്‍ഗണത്തിന്‍െറ ഉദയമാണ്. മാനേജരെക്കാള്‍ ഊഹക്കച്ചോടക്കാരനും ഉല്‍പാദകനെക്കാള്‍ ഫൈനാന്‍സറും വിജയിക്കുന്ന സവിശേഷ സ്ഥിതി. ആധുനിക സാമ്പത്തിക ജീവിതത്തില്‍ ഫൈനാന്‍സിന് കൈവന്നിരിക്കുന്ന ഭീകരറോളാണിവിടെ പ്രശ്നം. ഇപ്പറയുന്ന ഫൈനാന്‍സര്‍ മുതലാളിയോ മുതലിറക്കുന്നവനോ അല്ളെങ്കിലും ഇടനിലനിന്ന് മുതല്‍ ഈടാക്കുന്ന ഇത്തിള്‍ക്കണ്ണിയാണെന്നും വകതിരിച്ചറിയേണ്ടതുണ്ട്. വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റ്, ഹെഡ്ജ് ഫണ്ട് മാനേജര്‍ എന്നൊക്കെ പല ലേബലൊട്ടിച്ചാണ് ഇത്തിള്‍ക്കണ്ണിയുടെ വിഹാരം. തങ്ങള്‍ മാനേജ് ചെയ്തുകൊടുക്കുന്ന മുതലിന് രണ്ടു ശതമാനം വാര്‍ഷികവരുമാനവും ലാഭമുണ്ടാകുന്നപക്ഷം ലാഭത്തിന്‍െറ 20 ശതമാനം വീതവും കൈപ്പറ്റി ചുളുവില്‍ കൊടുക്കുന്ന വര്‍ഗമാണിത്. വ്യക്തമായ അജണ്ടയുള്ള വര്‍ഗമൊന്നുമല്ല, മറിച്ച് വ്യാപകമായി വിതരണംചെയ്യപ്പെട്ടുകിടക്കുന്ന ഒരു ഐക്യമുന്നണിയാണ്. സമ്പത്തിന്‍െറയും വരുമാനത്തിന്‍െറയും സാമൂഹിക വിതരണത്തിന് മുഖ്യതടസ്സം ഈ വിഭാഗമാണ്. ഫലമോ? ഇത്തരക്കാര്‍ക്ക് പ്രവര്‍ത്തനപുഷ്ടിമുള്ളിടങ്ങളില്‍ വിഭവങ്ങളുടെ പുനര്‍വിതരണം നടക്കാതെ സമൂഹം മുരടിച്ചുകിടക്കും. ഈ ‘മുതലെടുപ്പുവത്കരണ’ത്തിന് കൊടിപിടിച്ചുകൊടുത്ത സമൂഹമാണ് അമേരിക്കയിലെ മധ്യവര്‍ഗം. സ്വന്തം കാശു പെരുപ്പിക്കാന്‍ അവരെ ഉപയോഗിച്ചെന്നു മാത്രമല്ല, ആ വര്‍ഗത്തിലേക്ക് സ്വയം പ്രവേശിച്ച് മിടുക്കരാവുകയും ചെയ്തവരാണ് ഇപ്പോള്‍ ധാര്‍മികരോഷവുമായി തെരുവിലിറങ്ങിയിട്ടുള്ളത്. ഈ പോഴത്തം അറിയാതെ പറ്റിയതല്ല. അമേരിക്കന്‍ മുതലാളിത്തത്തിന്‍െറ സ്വാഭാവിക പരിണതികളില്‍ ഒന്നുമാത്രമാണിത്.
എന്നാല്‍, പ്രതിഷേധകരുടെ ഡയലോഗ് കേട്ടുനോക്കുക. ഒരുത്തനും ഈ സാമ്പത്തിക പ്രത്യയശാസ്ത്രത്തിന് എതിരല്ല. ഒക്കെ രാഷ്ട്രീയത്തിന്‍െറ കുഴപ്പമാണെന്നാണ് പെരുമ്പറ. രാഷ്ട്രീയമെന്നാല്‍, അമേരിക്കന്‍ പിള്ളേരെ സംബന്ധിച്ച് റിപ്പബ്ളിക്കന്‍/ ഡെമോക്രാറ്റ് കക്ഷിരാഷ്ട്രീയം. കമ്യൂണിസം പിന്നെ പണ്ടേതന്നെ ശത്രുമുദ്രയടിച്ച് ചോരയില്‍ പതിപ്പിച്ച ഉരുപ്പടിയാണ്. ഇതൊന്നുമല്ലാത്തത് തറവാട്ടുകുഞ്ഞുങ്ങള്‍ക്ക് പിടിയുമില്ല. അതുകൊണ്ട്, കാമ്പസിലെ ബുജിഗണം ഓതിക്കൊടുത്ത കലാപരിപാടിയാണ് രാഷ്ട്രീയവിരുദ്ധ ജനാധിപത്യം. അതെന്തു ജാതി ആനമയിലൊട്ടകമാണെന്ന് ചോദിക്കരുത്. കാരണം, അതില്‍നിന്ന് ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള കായ്കനികള്‍ പറിച്ചെടുത്ത് വ്യാഖ്യാനിച്ചവ നിര്‍വഹിക്കാന്‍ സൗകര്യമുണ്ട്. എം.പി. പരമേശ്വരനെപ്പോലുള്ളവര്‍ അതില്‍ പഴയ നാലാംലോക ഭക്ഷ്യവസ്തു കാണുന്നു. സിസേകിനെപ്പോലുള്ള സൈദ്ധാന്തിക കോമാളികള്‍ ‘നേരിട്ടുള്ള ജനാധിപത്യം’ ദര്‍ശിക്കുന്നു. ജോസഫ് സ്റ്റിഗ്ളിറ്റ്സിനെപ്പോലുള്ള മുന്‍ ലോകബാങ്ക് -പിന്‍സോഷ്യലിസ്റ്റ് ജീവികള്‍ അസമത്വത്തിന്‍െറ അഡ്ജസ്റ്റ്മെന്‍റ് സാധ്യത കാണുന്നു.
നേരുപക്ഷേ, ഇത്രകണ്ടങ്ങ് സങ്കീര്‍ണമൊന്നുമല്ല. മുതലാളിത്തം, ആത്യന്തികമായി അതിന്‍െറ പ്രായോജകരും മുഖ്യ ഉപഭോക്താക്കളുമായ മധ്യവര്‍ഗത്തെ (ബൂര്‍ഷ്വാസി) കൊന്നുതിന്നുമെന്ന് മാര്‍ക്സ് പ്രവചിച്ചത് അമേരിക്ക സത്യമാക്കുന്നു. അതുകൊണ്ട്, മാര്‍ക്സിന് സിന്ദാബാദ് വിളിച്ച് വാള്‍സ്ട്രീറ്റില്‍ ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ പതിക്കാന്‍ എടുത്തുചാടണ്ട. കാരണം, ഈ പ്രവചനം നടത്തിയത് മുതലാളിത്തത്തെ ശാസ്ത്രീയമായി വിശകലനംചെയ്ത മാര്‍ക്സിലെ നിര്‍മനായ ശാസ്ത്രജ്ഞനാണ്. അതുകഴിഞ്ഞ് ടിയാനിലെ വികാരജീവിയായ മനുഷ്യന്‍ നടത്തിയ പ്രവചനം ബാക്കിയുണ്ടല്ളോ- വര്‍ഗസമരംവഴി വിപ്ളവം വന്നാണ് മുതലാളിത്തത്തെ തകര്‍ക്കുകയും തൊഴിലാളിവര്‍ഗ സര്‍വാധിപത്യം വരുത്തുകയും ചെയ്യുമെന്ന്. വികാരം തലക്കുപിടിക്കുമ്പോള്‍ വിവേകം കാശിക്കുപോകും. രണ്ടാമതുപറഞ്ഞ ഉരുപ്പടിയല്ല അമേരിക്ക തൊട്ട് എവിടെയും സ്ഥിതിമാറ്റം വരുത്തുന്നതെന്ന് നമുക്കറിയാം. മുതലാളിത്തത്തിന്‍െറ അന്തകന്‍ അതുതന്നെയാണ്. ഈ അനുഭവയാഥാര്‍ഥ്യത്തിനുനേരെ കണ്ണടച്ച് അഥവാ അങ്ങനൊന്നുണ്ടെന്ന് കാണാനറിയാതെ, രാഷ്ട്രീയ വിരുദ്ധ കോമാളിത്തം കാട്ടുന്ന പിള്ളേരുസെറ്റിനോട് അനുഭാവമല്ല, സഹതാപമാണ് വേണ്ടത്. സ്വയംകൃതാനര്‍ഥം മുടിയുന്ന തറവാട്ടിലെ ഗതികേടുകാരായ പുതുതലമുറയോടുള്ള മാനുഷികമായ സഹതാപം. ന്യൂയോര്‍ക്കിലെ ആ പാര്‍ക്കില്‍ കുത്തിയിരിക്കെ ബോറടിമാറ്റാന്‍ അവര്‍ക്കൊരു കുഞ്ഞുപുസ്തകവും അയച്ചുകൊടുക്കാം -ജ്ഞാനപ്പാന.
l

Leave a comment