Published on Sat, 02/26/2011 വാഷിങ്ടണ്‍: അല്‍ജീരിയയില്‍ 19 വര്‍ഷമായി നിലവിലുള്ള അടിയന്തരാവസ്ഥ പിന്‍വലിച്ച നടപടി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ സ്വാഗതം ചെയ്തു. സ്വന്തം ജനതയുടെ അഭിലാഷങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അല്‍ജീരിയന്‍ ഭരണകൂടം പരിഗണന നല്‍കാന്‍ തുടങ്ങിയത് ശുഭസൂചനയാണെന്ന് ഒബാമ വ്യക്തമാക്കി. അതിനിടെ മേഖലയില്‍ പര്യടനം ആരംഭിച്ച യു.എസ് വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ബില്‍ബേണ്‍സ് അല്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍അസീസ്  ബൂതഫ്‌ലീഖുമായി കൂടിക്കാഴ്ച നടത്തി.

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 02/26/2011 

ബെയ്ജിങ്:  ജനാധിപത്യത്തിന് പാതയൊരുക്കാനുള്ള മുല്ലപ്പൂ വിപ്ലവത്തിന്റെ ഗന്ധം ചൈനയിലേക്കും പടരുന്നുവെന്ന സൂചന ലഭിച്ചതോടെ ചൈന ഇന്റര്‍നെറ്റിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ചൈനയിലെ ഇന്റര്‍നെറ്റ് പോര്‍ട്ടലില്‍ ഇപ്പോള്‍ ഈജിപ്ത്, മുല്ലപ്പൂ വിപ്ലവം, ഹിലരി ക്ലിന്റണ്‍ തുടങ്ങിയ വിവരങ്ങള്‍  തിരഞ്ഞാല്‍ ഫലമില്ല. മാത്രമല്ല, യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് കരുതുന്ന ചൈനയിലെ  യു.എസ് അംബാസഡര്‍ ജോണ്‍ ഹണ്ട്‌സ്മാന്റെ പേരു തിരഞ്ഞാലും കാണാന്‍ സാധിക്കില്ല.
ചൈനീസ് ഭാഷയിലുള്ളതും യു.എസില്‍ നിയന്ത്രിക്കുന്നതുമായ ഒരു വെബ്‌സൈറ്റില്‍ മുല്ലപ്പൂ വിപ്ലവത്തിനായി അണിചേരാന്‍ ആഹ്വാനമുണ്ടായതിനെ തുടര്‍ന്നാണ് ചൈന ഇന്റര്‍നെറ്റുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
ബെയ്ജിങ്ങിലെ ഒരു തെരുവില്‍ വിപ്ലവകാരികളോടൊപ്പം ഹണ്ട്‌സ്മാനെ കണ്ടതുകൊണ്ടാണ് അദ്ദേഹത്തിന് ഇന്റര്‍നെറ്റില്‍ 'ഊരുവിലക്ക്' കല്‍പിച്ചത്. അദ്ദേഹം അബദ്ധവശാല്‍ പ്രക്ഷോഭകാരികള്‍ക്കരികെ എത്തിച്ചേര്‍ന്നതാണെന്ന്  യു.എസ് പറയുന്നുണ്ടെങ്കിലും ടിയാനന്‍മെന്‍ സ്‌ക്വയറിന് വളരെയടുത്തു നിന്ന് അദ്ദേഹം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നുണ്ട്.

മുല്ലപ്പൂ വിപ്ലവം ചൈനയില്‍ വിജയം വരിക്കില്ലെന്ന് അധികൃതര്‍

പശ്ചിമേഷ്യയില്‍ ഏകാധിപത്യ ഭരണകൂടങ്ങളെ താഴെയിറക്കാന്‍ തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തിന്റെ അലയൊലികള്‍ ചൈനയില്‍ ചെന്നണയാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് അധികൃതരുടെ പ്രതികരണം. എതിരഭിപ്രായക്കാരെ ജയിലിലടച്ചും പൗരാവാകശലംഘനങ്ങള്‍ നടത്തിയും  സര്‍വാധിപത്യ രീതികള്‍ തുടരുന്ന ചൈനയില്‍ ഭരണപരിഷ്‌കരണത്തിനുവേണ്ടി പ്രക്ഷോഭാഹ്വാനം മുഴങ്ങുന്നുണ്ട്.  ഓണ്‍ലൈനിലൂടെയും മറ്റും പ്രവഹിക്കുന്ന പ്രക്ഷോഭ ആഹ്വാനങ്ങള്‍ക്കനുസരിച്ചുള്ള പ്രകടനങ്ങളൊന്നും  ചൈനയില്‍ ഉണ്ടായില്ല. എങ്കിലും രാജ്യത്ത്  കരുതല്‍ തടങ്കലും വാര്‍ത്താ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രക്ഷോഭസമരങ്ങള്‍ക്ക് തെരുവിലിറങ്ങിയവര്‍ പട്ടാളത്തിന്റെ ഉരുക്കുമുഷ്ടിയില്‍ പിന്തിരിഞ്ഞു. നിരവധിപേര്‍ അറസ്റ്റിലായി. പ്രധാന നഗരങ്ങളില്‍ കൂടുതല്‍സുരക്ഷാ വിഭാഗങ്ങളെ അണിനിരത്തിയിട്ടുണ്ട്.

ചൈനയിലും വിപ്ലവക്കാറ്റ്: ഇല്ലെന്ന് ചൈന

ചൈനയിലും വിപ്ലവക്കാറ്റ്:  ഇല്ലെന്ന് ചൈന
ബെയ്ജിങ് : പശ്ചിമേഷ്യയില്‍ അലയടിക്കുന്ന ജാസ്മിന്‍ വിപ്ലവത്തിന്റെ മണം ചൈനയിലേക്കും കടക്കുന്നു. ഓണ്‍ലൈനിലൂടെയും മറ്റും ്രപവഹിക്കുന്ന ്രപക്ഷോഭ ആഹ്വാനങ്ങള്‍ക്കനുസരിച്ചുള്ള ്രപകടനങ്ങളൊന്നും ചൈനയില്‍ ഉണ്ടായില്ല. എങ്കിലും രാജ്യത്ത് കരുതല്‍ തടങ്കലും വാര്‍ത്താ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്്. ്രപക്ഷോഭസമരങ്ങള്‍ക്ക് തെരുവിലിറങ്ങിയിറങ്ങവര്‍ പട്ടാളത്തിന്റെ ഉരുക്കുമുഷ്ടിയില്‍ പിന്തിരിഞ്ഞു.
അതേസമയം ജനകീയ്രപക്ഷോഭം ചൈനയില്‍ അസാധ്യമാണെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസ് മേധാവി ഷാവോ കിഷെങ് ്രപസ്താവിച്ചു. തുനീഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ ്രപക്ഷോഭങ്ങളില്‍ സര്‍ക്കാര്‍ താെഴ ഇറങ്ങിയതു േപാലൊരു ജനകീയസമരത്തില്‍ ഈ സര്‍ക്കാര്‍ താെഴ ഇറങ്ങുമെന്ന് കരുതുന്നത് വിഡഢിത്തമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ചൈനയിശല സംഭവവികാസങ്ങളെപ്പറ്റി 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Thu, 02/17/2011 

ഈജിപ്ഷ്യന്‍ ജനത സ്വയം ഭാഗധേയം നിര്‍ണയിക്കുന്നു
ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ 2011ല്‍ എന്ത് സംഭവിക്കുമെന്ന കാര്യം സൈന്യാധിപനും സുല്‍ത്താനുമായിരുന്ന സലാഹുദ്ദീന്‍ അയ്യൂബി വളരെ കൃത്യമായി മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്നു  തോന്നിപ്പോകുന്നു. എട്ട് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജറൂസലം നഗരം തിരിച്ചുപിടിക്കാന്‍ ഇറങ്ങിത്തിരിച്ച അദ്ദേഹം ആദ്യമായി നീങ്ങിയത് കൈറോയിലേക്കായിരുന്നു. കൈറോയിലെ ജീര്‍ണിച്ച് ബലക്ഷയം സംഭവിച്ച ഭരണകൂടത്തെ താഴെയിറക്കുന്ന ദൗത്യമാണ് അദ്ദേഹം പ്രഥമ പടിയായി നിര്‍വഹിച്ചത്. അറബ് മേഖലയുടെ ഹൃദയഭാഗത്ത് ചലനം സൃഷ്ടിക്കാതെ അറബ് വിജയം സാധ്യമല്ലെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ആ നിഗമനം അദ്ദേഹം സ്‌പഷ്ടമാക്കുകയും ചെയ്തു. അബ്ബാസിയ ഭരണകൂടത്തിന്റെ പ്രതാപം അസ്തമിച്ചതോടെ അറബ് ലോകത്തിന്റെ കേന്ദ്ര ബിന്ദു ബഗ്ദാദില്‍നിന്ന് കൈറോ ആയി പരിണമിച്ചിരുന്നു. യൂറോപ്പ് അതിന്റെ കോളനീകരണ തന്ത്രം നടപ്പാക്കാന്‍ ആരംഭിച്ചപ്പോള്‍ ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ആദ്യമെത്തിയത് കൈറോക്ക് സമീപത്തെ അലക്‌സാന്‍ഡ്രിയയിലേക്കായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലേക്കും ബ്രിട്ടീഷ് ഇന്ത്യയിലേക്കുമുള്ള അനായാസ മാര്‍ഗം അവിടെയാണെന്ന് അങ്ങോര്‍ മനസ്സിലാക്കി. ബ്രിട്ടനും അതിന്റെ സാമ്രാജ്യത്വ വികസന മോഹം സാക്ഷാത്കരിക്കാന്‍ ക്രോമര്‍ പ്രഭുവിനെ കൈറോയില്‍ നിയോഗിക്കുകയുണ്ടായി. കൈറോയിലെ ഏകാധിപതി വീണതിന്റെ ആഘാതത്തില്‍ മറ്റെല്ലാ 'ഹംറ്റി ഡംറ്റി'കളും നടുങ്ങി വിറക്കുകയാണ്. സ്വന്തം സില്‍ബന്തികളും സേനാവ്യൂഹങ്ങളും ഒരുമിച്ച് പ്രയത്‌നിച്ചാലും പതനത്തില്‍നിന്ന് അവരെ രക്ഷിക്കാന്‍ സാധ്യമല്ല. മാറ്റത്തിന് സമയത്തിന്റെ സാവകാശം മാത്രമേ ഇനി പൂര്‍ത്തീകരിക്കാനുള്ളൂ. സമയം പാകമാകുമ്പോള്‍ സ്വേച്ഛാധിപത്യത്തോടുള്ള കൂറ് അവസാനിപ്പിച്ച് ജനങ്ങള്‍ ജനാധിപത്യത്തെ വരിക്കും. സ്വന്തം രചനയിലെ പ്രയോഗം ഉദ്ധരിക്കുന്നത് മോശം സ്വഭാവമായി വിശേഷിപ്പിക്കരുതെന്ന ഉപാധിയോടെ അറബ് ലോകത്തെ സംബന്ധിച്ച എന്റെ അവലോകനം ഒരിക്കല്‍കൂടി വിശദീകരിക്കാം.(2002ല്‍ പ്രസിദ്ധീകരിച്ച എന്റെ 'ദ ഷേഡ് ഓഫ് സ്വോഡ്‌സി'ലേതാണ് പരാമര്‍ശം) 'മിക്ക അറബ് രാജ്യങ്ങളും അതിന്റെ ഫ്രഞ്ച് വിപ്ലവത്തിന്റെ പത്തോ പതിനഞ്ചോ വര്‍ഷം മാത്രം അകലെയാണ്' എന്നതാണ് എന്റെ ആ പഴയ അവലോകനം. ഭാഗ്യവശാല്‍ ഗില്ലറ്റിന്‍ പ്രയോഗങ്ങളൊന്നും ഈ രാജ്യങ്ങളില്‍ ഉണ്ടാകാറില്ല. ജനങ്ങളാകട്ടെ അതിനൂതന ആയുധമായ ഗാന്ധിയന്‍ അഹിംസാ മാര്‍ഗം അവലംബിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നൈല്‍നദി വഴി രക്തമൊഴുകിയില്ല. സ്ഫിങ്‌സിനുമീതെ രക്തക്കറ പുരണ്ടതുമില്ല. കൈറോയിലെ സിംഹാസനം ജനങ്ങള്‍ക്ക് സ്വന്തമാക്കാനും സാധിച്ചു.
പരിവര്‍ത്തനം സമ്പൂര്‍ണമായി എന്ന നിഗമനത്തിലെത്താന്‍ സമയമായിട്ടില്ല. ജനകീയ ഉയിര്‍ത്തെഴുന്നേല്‍പ് വന്‍ വിജയമായി എന്നും വിധിയെഴുതേണ്ട. തുനീഷ്യയില്‍നിന്നും ഈജിപ്തില്‍നിന്നും ഇപ്പോഴും പൊടിപടലങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. ഒരു പക്ഷേ, ദശകങ്ങള്‍കൊണ്ട് കവര്‍ച്ച ചെയ്തവ വീണ്ടുകിട്ടാന്‍ മുന്‍ ഭരണകൂടങ്ങള്‍ ഹീനതന്ത്രങ്ങള്‍ അവലംബിച്ചേക്കാം. പക്ഷേ, ഇനിയും അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന പക്ഷം ഇന്നത്തെ കോപം നാളെയുടെ രൗദ്രതയായി രൂക്ഷത പ്രാപിക്കാതിരിക്കില്ല. ദശകങ്ങളായി പാശ്ചാത്യ പരാമര്‍ശങ്ങളില്‍ ഇസ്രായേലിന്റെ ജനാധിപത്യത്തിന് പ്രശംസയും അറബ് ലോകത്തെ മൃതപ്രായമായ ഏകാധിപത്യങ്ങള്‍ക്ക് വിമര്‍ശവും പതിവാണ്്. രാഷ്ട്രീയ, സാമൂഹിക രംഗത്തെ പിന്നാക്കാവസ്ഥ, സാമ്പത്തിക മുരടിപ്പ് എന്നിവ മൂലം ഈ വിമര്‍ശത്തെ സാധൂകരിക്കാം. എന്നാല്‍, അറബ് രാജ്യങ്ങളില്‍ ജനകീയ വിപ്ലവങ്ങള്‍ അരങ്ങേറുമ്പോള്‍ പാശ്ചാത്യര്‍ എന്തിനീവിധം അസ്വാസ്ഥ്യം പ്രകടിപ്പിക്കണം. ജനാധിപത്യത്തിന് ഒരിക്കലും ഒറ്റക്ക് പ്രയാണം ചെയ്യാന്‍ കഴിയില്ല. സഹയാത്രികനായി അതിന് ദേശീയത കൂടി വേണം. ജനാധിപത്യമില്ലാതെ ദേശീയതക്ക് പുലരാനാകും.
എന്നാല്‍, ദേശീയതയില്ലാതെ ജനാധിപത്യത്തിന് പുലരാന്‍ വയ്യ. ഏകാധിപത്യത്തിന് ബദലായി മുസ്‌ലിം ബ്രദര്‍ഹുഡ് അധികാരത്തിലേറുേമാ എന്നതല്ല പടിഞ്ഞാറിന്റെ യഥാര്‍ഥ ഭീതി. സ്വന്തം ജനതയുടെ താല്‍പര്യങ്ങളേക്കാള്‍ വിദേശ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് പരിഗണന നല്‍കുന്ന ഏകാധിപത്യങ്ങള്‍ നിലം പതിക്കുമോ എന്നതാണ് പാശ്ചാത്യരെ അലട്ടുന്ന യഥാര്‍ഥ ഭയാശങ്ക. അതുകൊണ്ടായിരുന്നു ഏകാധിപതികള്‍ കൊള്ള തുടരുമ്പോള്‍ ഇടപെടാതെ പടിഞ്ഞാറന്‍ ഭരണകൂടങ്ങള്‍ കൈകെട്ടി നിഷ്‌ക്രിയരായി നിലകൊണ്ടത്. സ്വിസ് രഹസ്യ അക്കൗണ്ടിലും ഇതര വിദേശ ബാങ്കുകളിലുമൊക്കെ ഹുസ്‌നി മുബാറക് എത്രസംഖ്യകള്‍ നിക്ഷേപിച്ചു എന്ന കാര്യം സ്‌പഷ്ടമല്ല. അവ അതിശയിപ്പിക്കും വിധം ഭീമമാണെന്ന് അഭ്യൂഹങ്ങള്‍ സൂചിപ്പിക്കുന്നു. സ്ഥാനഭ്രഷ്ടനായ തുനീഷ്യന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയില്‍ നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു എന്ന യാഥാര്‍ഥ്യം പൊതുജനങ്ങള്‍ക്കറിയാം. ഭാര്യാ സഹോദരന്‍ ബിന്‍ഹസന്‍ ബാങ്ക് ഓഫ് തുനീഷ്യ സ്വന്തമാക്കിയപ്പോള്‍ ബിന്‍ അലിയുടെ സീമന്ത പുത്രി നസ്‌റീന്‍, സൈതൂന, അല്‍തി ജാരി എന്നീ രണ്ട് ബാങ്കുകളാണ് സ്വന്തമായി നടത്തുന്നത്. രണ്ടാമത്തെ മകള്‍ സൈറീന്റെതാണ് അറബ് ഇന്റര്‍നാഷനല്‍ ബാങ്ക്. മെഡിയോ ബാങ്കിന്റെ ഉടമയാണ് തൃതീയ പുത്രി ഗസ്‌വ. മക്കളും കുടുംബവും ബാങ്ക് നടത്തുമ്പോള്‍ എന്തിന് അക്കൗണ്ട് തുറക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് വരെ പോകണം?
ജനായത്ത വ്യവസ്ഥയും സ്വേച്ഛാധിപത്യവും തമ്മിലുള്ള വ്യത്യാസം ഗ്രഹിക്കുക ഒട്ടും പ്രയാസകരമല്ല. ജനാധിപത്യ വ്യവസ്ഥയില്‍ ഭരണകൂടങ്ങള്‍ അടിക്കടി മാറിയെന്നുവരും. പക്ഷേ, ജനങ്ങള്‍ക്ക് വേണ്ടുവോളം സ്വാതന്ത്ര്യം അനുഭവിക്കാം. രാഷ്ട്രം ഭദ്രമായി തുടരും. എന്നാല്‍, സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരത ഉണ്ടാകും. പക്ഷേ, ജനങ്ങള്‍ അസ്വതന്ത്രരും അതുമൂലം അസ്വസ്ഥരുമായിരിക്കും. ഈ അടിത്തട്ടിലെ അസ്വസ്ഥതയുടെ ലാവ, സ്‌ഫോടനത്തിലൂടെ ബഹിര്‍ഗമിക്കുന്ന ദിവസംവരെ മാത്രമാണ് ഏകാധിപതിയുടെ ആയുസ്സ്.
ഈജിപ്ഷ്യന്‍ തലസ്ഥാനമായ കൈറോക്കും ഇന്ത്യന്‍ നഗരമായ കൊല്‍ക്കത്തക്കും തമ്മില്‍ വല്ല സാമ്യങ്ങളുമുണ്ടോ? കൊല്‍ക്കത്ത ഗംഗാനദിയുടെ കാല്‍പാദത്തിനു കീഴില്‍ കിടക്കുന്നു. കൈറോ നൈല്‍നദിയുടെ കാല്‍മുട്ടു ഭാഗത്ത് സ്ഥിതി ചെയ്യുന്നു. ദശകങ്ങളായി അധികാരം വാഴുന്ന ഭരണകൂടം മാറണമെന്നാണ് ഇരു നഗരങ്ങളിലെയും ജനങ്ങള്‍ അഭിലഷിക്കുന്നത്. സാധ്യതകള്‍ ഇവിടെ അവസാനിക്കുകയാണ്. ജനാധിപത്യവ്യവസ്ഥക്കു കീഴിലാണ് കൊല്‍ക്കത്തയിലെ കമ്യൂണിസ്റ്റ് ഭരണം. മുബാറക്കാകട്ടെ സൈനിക പിന്തുണയുള്ള ഏകാധിപത്യമാണ് നടപ്പാക്കിയത്. ഭയപ്പെടുത്തി ഭരിച്ച മുബാറക്കിനെ താഴെയിറക്കാന്‍ യുവജനങ്ങള്‍ തെരുവുകളിലിറങ്ങി. എന്നാല്‍, സര്‍ക്കാറിനെ താഴെയിറക്കാന്‍ കൊല്‍ക്കത്തക്കാര്‍ക്ക് തെരുവുപ്രക്ഷോഭത്തെ ആശ്രയിക്കേണ്ടതില്ല. ഇലക്ഷന്‍ കമീഷന്‍ നിശ്ചയിക്കാനിരിക്കുന്ന ആ തീയതിക്ക് കാത്തിരിക്കുകയാണവര്‍. ജാസ്മിന്‍ വിപ്ലവത്തിന്റെ ആവശ്യമില്ല. ജനാധിപത്യം സമാധാനപരമായ മാര്‍ഗേണയാണ് രാഷ്ട്രീയ വിപ്ലവങ്ങളെ സാക്ഷാത്കരിക്കാറ്. ഈജിപ്ത് ജനത സ്വയം ഭാഗധേയം നിര്‍ണയിക്കുകയാണ്. അപാര സാധ്യതകള്‍ തുറക്കുന്ന രൂപാന്തരമാണ് നൈല്‍ നദീതടത്തില്‍ സംഭവിച്ചിരിക്കുന്നത്. അയല്‍ദേശങ്ങളില്‍ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റ് വിതക്കാന്‍ പ്രാപ്തമായ ദിശാമാറ്റം.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 02/12/2011 

ഇത് ഈജിപ്തിന്റെ സ്വന്തം ചരിത്രം
ഈജിപ്തുകാര്‍ വിപ്ലവം ജയിച്ചു. ഈജിപ്തിലെ പൗരാവകാശസംഘടനകളുടെ ഒന്നിച്ചൊന്നായ നീക്കത്തിലൂടെയാണ് അവരത് സാധിച്ചത്. തൊഴിലില്ലായ്മ, മിനിമം വേതനം, അടിയന്തരാവസ്ഥ എന്നീ വിഷയങ്ങളില്‍ കൃത്യമായ സാമ്പത്തിക, രാഷ്ട്രീയ ആവലാതികള്‍ ഉന്നയിച്ച് ഈജിപ്ഷ്യന്‍യുവത ഒരു മാര്‍ച്ചിന് ആഹ്വാനം ചെയ്തു. ഈജിപ്തിന്റെ നാനാതുറകളില്‍നിന്ന് മത, സാമ്പത്തിക, പ്രത്യയശാസ്ത്ര ഭേദമെന്യേ മുഴുവന്‍ ജനതയും അതിനോട് ക്രിയാത്മകമായി പ്രതികരിച്ചു. അങ്ങനെ നിയതമായ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 25ന് ജനം സമാധാനപൂര്‍വം മാര്‍ച്ച് ചെയ്തു. ഈജിപ്തില്‍ രൂപംകൊള്ളുന്ന ശരിയായ ജനാധിപത്യക്രമത്തിന്റെ ഒരു പ്രകടനമായിരുന്നു അത്. പൗരത്വത്തിന്റെ വ്യായാമപ്രകടനം കൂടിയായിരുന്നു അത്. നിലവിലെ സംഭവങ്ങളെ ചരിത്രം എങ്ങനെ രേഖപ്പെടുത്തുമെന്ന് അറിഞ്ഞുകൂടാ. എന്നാല്‍, ഒന്നുറപ്പ്: ഈജിപ്തില്‍ ഭരണകൂടത്തിനും പൗരന്മാര്‍ക്കും ഇടയിലുള്ള ബന്ധം എന്നേക്കുമായി മാറിക്കഴിഞ്ഞു.
ജനുവരി 25ന് 'സമാധാനം, സമാധാനം' എന്ന് പ്രകടനക്കാര്‍ മന്ത്രിക്കുന്നതാണ് ഞങ്ങള്‍ കേട്ടത്. കലാപം നേരിടുന്ന പൊലീസുമായി ഒരു സംഘര്‍ഷത്തിനുപോലും മുതിരാതെ പക്വമാര്‍ന്ന ആത്മനിയന്ത്രണവും പൗരബോധവുമാണ് അവര്‍ കാഴ്ചവെച്ചത്.
പറയപ്പെടുന്ന ഒരു നേതൃത്വമില്ലാതെ, കൃത്യമായ സംഘാടകരില്ലാതെ ഈജിപ്തുകാര്‍ നൂറും ആയിരവുമായി തടിച്ചുകൂടിയപ്പോഴും ആവശ്യങ്ങള്‍ അത്യുച്ചത്തില്‍ ഉന്നയിച്ചുകൊണ്ടുതന്നെ ക്രമസമാധാനപാലനത്തിന് തങ്ങള്‍ക്കാവുമെന്ന് അവര്‍ ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ക്കു കാണിച്ചുകൊടുത്തു.
പക്ഷേ, അപ്പോഴും പ്രസിഡന്റ് മുബാറക് നിശ്ശബ്ദനായിരുന്നു. ആദ്യമാര്‍ച്ച് അവസാനിച്ചിട്ടും ഔദ്യോഗികപ്രതികരണമൊന്നും കണ്ടില്ല. പതിവു സര്‍ക്കാര്‍മുറ പോലും ഇക്കാര്യത്തില്‍ ദീക്ഷിക്കപ്പെട്ടില്ല. അതോടെ, പ്രകടനക്കാര്‍ അടിയന്തരാവശ്യങ്ങളുമായി ഒരു ശക്തമായ കൂട്ടായ്മ രൂപപ്പെടുത്തിയെടുത്തു. അവരുടെ പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു. അങ്ങനെ ജനുവരി 28ന്റെ റാലി തീരുമാനിക്കപ്പെട്ടു. ക്രൈസ്തവരും മുസ്‌ലിംകളും, മതവിശ്വാസികളും മതേതരരും, കുബേരരും കുചേലരും, കര്‍ഷകരും നഗരവാസികളും എല്ലാം കൈറോ നഗരമധ്യത്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ഒത്തുചേര്‍ന്നു. അതോടൊപ്പം തങ്ങളുടെ ആവശ്യത്തിനുനേരെ പ്രസിഡന്റ് ചെവികൊടുക്കുന്നില്ലെന്നു കണ്ടതോടെ അവരുടെ പ്രതിഷേധവികാരം രോഷമായി മാറുകയായിരുന്നു.  വെള്ളിയാഴ്ച 'രോഷദിനം' ആചരിച്ചതു മുതല്‍ ചൊവ്വാഴ്ചയിലെ 'ദശലക്ഷം മാര്‍ച്ചു'വരെയുള്ള നാളുകള്‍ക്കുള്ളില്‍ ഭരണകൂടം ഇന്റര്‍നെറ്റും ടെലിഫോണും കട്ടുചെയ്തു. അതോടെ ഈജിപ്തുകാര്‍ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. അതൊരു കൂട്ടശിക്ഷയായിരുന്നു. ഒറ്റപ്പെടുത്തി സമ്മര്‍ദത്തിലാക്കി പേടിപ്പിച്ച് ജനത്തെ വരുതിയിലാക്കാമെന്നായിരുന്നു മുബാറക്കിന്റെ പൂതി. അതുവഴി അരാജകത്വവും അസ്ഥിരതയും തുറന്നുവിട്ട് പ്രതിഷേധക്കാരെ ഒന്നു പഠിപ്പിക്കാമെന്ന് അയാള്‍ കണക്കുകൂട്ടി. നഗരങ്ങളില്‍നിന്ന് പൊലീസിനെ പിന്‍വലിച്ച് പട്ടാളം വിന്യസിക്കപ്പെട്ടു. ഈജിപ്ഷ്യന്‍ ഭരണകൂടം ജനങ്ങളെവെച്ച് ചതുരംഗം കളിക്കാന്‍ തീരുമാനിച്ചതുപോലെ. പൊലീസ് നിഷ്‌ക്രമിച്ചതോടെ തെരുവുകളില്‍ അക്രമവും സംഘര്‍ഷവും പൊട്ടിപ്പുറപ്പെട്ടു. ഇത് ഭരണകൂട ഭീകരത തന്നെയായിരുന്നു. പല സംഭവങ്ങളിലും സ്‌റ്റേറ്റിന്റെ നേരിട്ടുള്ള ഇടപെടല്‍ വ്യക്തമായിരുന്നു.
എന്നിട്ടും പകരം എന്തുണ്ടായി? ഈ ഭീകരാന്തരീക്ഷത്തിലും ഈജിപ്ഷ്യന്‍ പ്രതിഷേധക്കാര്‍ തങ്ങളുടെ എണ്ണിപ്പറഞ്ഞ ആവശ്യങ്ങളെല്ലാം കൂടി ഒന്നിച്ചുവെച്ച് മുബാറക് ഭരണകൂടം താഴെ ഇറങ്ങുക എന്ന പൊതുമുദ്രാവാക്യമുയര്‍ത്തി. അല്ലെങ്കിലും ഭരണകൂടം എന്നൊന്ന് മിക്ക ഈജിപ്തുകാര്‍ക്കും അനുഭവത്തിലുണ്ടായിരുന്നില്ല. 'മുബാറക് നാട് ഭരിക്കുന്നുവെങ്കില്‍ പിന്നെ ഈ ഭീകരവാഴ്ചകളെല്ലാം അദ്ദേഹം കണ്ടുകൊണ്ടിരിക്കുന്നതെന്തുകൊണ്ട്? ഇങ്ങനെയുള്ള ഒരു പ്രസിഡന്റിന് നാട്ടില്‍ ക്രമസമാധാനവും സ്ഥിരതയും കൊണ്ടുവരാന്‍ എങ്ങനെ കഴിയും?' ലളിതമായിരുന്നു അവരുടെ ചോദ്യം.
പ്രതിഷേധത്തിനു നാലുനാള്‍ കഴിഞ്ഞ് മുബാറക് ആദ്യമായി നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാര്‍ മാറ്റത്തിനൊരുക്കമാണെന്ന് പ്രഖ്യാപിച്ചു. ' പോരാ, പോരാ, വൈകിപ്പോയി' എന്നായിരുന്നു ജനത്തിന്റെ പ്രതികരണം. അതോടെ മുബാറക് പടിയിറങ്ങിയേ തീരൂ എന്ന വികാരം ശക്തമായി. എന്നിട്ടും പിന്നെയും രാജിവെക്കാന്‍ ഉദ്ദേശ്യമില്ലെന്നു പറഞ്ഞ് മറ്റൊരു പ്രസംഗം കൂടി അദ്ദേഹം നടത്തി. ഭരണഘടനാ പരിഷ്‌കാരത്തിന് താന്‍ മേല്‍നോട്ടം വഹിക്കുമെന്നും ഇനിയൊരു ഊഴത്തിനു ശ്രമിക്കുകയില്ലെന്നും അദ്ദേഹം തീര്‍ത്തുപറഞ്ഞു. എന്നാല്‍, അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. വൈറ്റ്ഹൗസ് പ്രസ്‌സെക്രട്ടറി റോബര്‍ട്ട് ഗിബ്‌സ് തന്നെ ഇക്കാര്യം എടുത്തുപറഞ്ഞു. അതോടെ പിന്നെ പുതിയ നമ്പറുമായി മുബാറക് രംഗത്തെത്തി. 'ഞാന്‍ ഈജിപ്തുകാരനാണ്, ഈ മണ്ണില്‍തന്നെ ഞാന്‍ മരിച്ചൊടുങ്ങും' തുടങ്ങിയ വൈകാരികപരാമര്‍ശങ്ങളോടെയാണ് മുബാറക് രണ്ടാം പ്രസംഗം അവസാനിപ്പിച്ചത്. ഇത് ജനങ്ങളില്‍ നേരിയൊരു ചലനമുണ്ടാക്കി. പ്രതിഷേധനിരയില്‍ വിള്ളലുണ്ടാക്കാനുള്ള ഈ നീക്കം പെട്ടെന്ന് തിരിച്ചറിയപ്പെട്ടു. വൈകാതെ ഒന്നു വ്യക്തമായി: ഇനിയൊരിക്കലും ജനുവരി 25നു മുമ്പുള്ള നിലയിലേക്ക് ഈജിപ്തിനു തിരിച്ചുപോക്കില്ല.
മുബാറക്കിന്റെ ചിത്രങ്ങള്‍ കത്തിക്കുന്നതിന്റെ, ഗുണ്ടകള്‍ കൊള്ളയും മര്‍ദനവും നടത്തുന്നതിന്റെ, നൂറുകണക്കിന് ഈജിപ്തുകാര്‍ കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഒന്നൊന്നായി ഈജിപ്തുകാരുടെ സ്മൃതിപഥത്തില്‍ അവിസ്മരണീയമാംവിധം കുന്നുകൂടി. എന്നിട്ടും പ്രതിസന്ധി മറികടക്കാനുള്ള സന്ദര്‍ഭങ്ങളുണ്ടായിരുന്നു. ഈജിപ്തിലെ പ്രമുഖര്‍ മുന്‍കൈയെടുത്ത് സമാധാനസംഭാഷണത്തിന് ചില നിര്‍ദേശങ്ങള്‍ വെച്ചു.
പൗരസ്വാതന്ത്ര്യവും അവകാശങ്ങളും അനുവദിക്കുകയും അതുവഴി ഭരണമാറ്റത്തിന് വഴിതുറക്കുകയും ചെയ്യുന്ന ഒരു ഭരണഘടന തയാറാക്കുന്നതിന് യുവതീയുവാക്കളുടെ ഒരു കൗണ്‍സിലിന് രൂപം നല്‍കുക, ജുഡീഷ്യറിക്ക് സ്വാതന്ത്ര്യം നല്‍കുക, നിഷ്പക്ഷരായ ജൂറിമാരെ വെച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുക, സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കുക, എല്ലാറ്റിനും മുന്നോടിയായി ഒരു താല്‍ക്കാലിക ഗവണ്‍മെന്റ് രൂപവത്കരിക്കുക. എന്നാല്‍, ഇതും വേണ്ടവണ്ണം നടപ്പിലായില്ല. പരസ്‌പരവിശ്വാസം നഷ്ടപ്പെട്ടതുതന്നെ കാരണം.
ഏതായാലും ഈജിപ്ഷ്യന്‍ ജനത സമാധാനപരമായ പ്രതിഷേധപരമ്പരയിലൂടെ, ഭരണകൂടത്തിന്റെ എല്ലാ ആക്രമണങ്ങളെയും പ്രകോപനങ്ങളെയും അതിജീവിച്ച് വിപ്ലവത്തിന് വഴിതുറന്നിരിക്കുന്നു. ഈ നൈരന്തര്യം നിലനിര്‍ത്താന്‍ സൈന്യം സ്വതന്ത്രമായി നിലകൊള്ളണം. മുബാറക്കിന്റെ തകര്‍ന്ന ഭരണത്തെ പുനഃസ്ഥാപിക്കാനല്ല, രാജ്യത്തെയും ഈജിപ്തുകാരെയും സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളാരായുകയാണ് അവരുടെ ബാധ്യത. ജനാധിപത്യത്തിന്റെ വിലയറിഞ്ഞ് രാഷ്ട്രീയപാര്‍ട്ടികളും പൗരസമൂഹങ്ങളും ഈജിപ്തിന്റെ ജനാധിപത്യപരമായ ഭാവിക്കുവേണ്ടിയുള്ള സ്വന്തം ഭാഗധേയം തിരിച്ചറിഞ്ഞ് നിര്‍വഹിക്കാന്‍ രംഗത്തുവരണം.
ഇത് ജനതക്കുള്ളില്‍നിന്ന് ഉയര്‍ന്നുവന്ന ജനതക്കുവേണ്ടിയുള്ള ഒരു 'ജൈവിക'വിപ്ലവമാണ്. ഈജിപ്തുകാര്‍ അവര്‍ക്കുവേണ്ടി രചിച്ച സ്വന്തം വിപ്ലവം. തങ്ങളുടേതായ സംഭാവനകളൊന്നുമില്ലാത്ത പഴയ ചരിത്രത്തിന്റെ കെട്ടുപാടുകളില്‍ ഇനിയും കുരുക്കിയിടാനാവില്ലെന്നാണ് ഈജിപ്തുകാര്‍ വിളിച്ചുപറയുന്നത്. അവരിപ്പോള്‍ ചരിത്രം പുതുതായി രചിക്കുകയാണ്. ലോകം ഈ വേലിയേറ്റത്തോടൊപ്പം നിന്നു തുടങ്ങി. കാരണം, സ്വാതന്ത്ര്യവും ആത്മാഭിമാനവുമുള്ള ജനതയാണ് തങ്ങളെന്ന് ഈജിപ്തുകാര്‍ ഇപ്പോള്‍ നെഞ്ചുവിരിച്ച് പറയുന്നത് അവര്‍ കാണുന്നുണ്ട്.
(ഈജിപ്ഷ്യന്‍ ദിനപത്രമായ അല്‍മസ്‌രി അല്‍യൗം കോളമിസ്റ്റാണ് ലേഖിക)
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati