Published on Sat, 03/05/2011 - 

ലണ്ടന്‍: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാര ഭൃഷ്ടനായ ഈജിപ്ത് മുന്‍ പ്രസിഡണ്ട് ഹുസ്‌നി മുബാറക് ലോകത്തെ ഏറ്റവും വലിയ സമ്പന്നനാണെന്ന് ബ്രിട്ടനിലെ ദ ഗാര്‍ഡിയന്‍ പത്രം റിപോര്‍ട്ട് ചെയ്യുന്നു. 7000 കോടി യു.എസ് ഡോളറാണ് മുബാറകിന്റെ സമ്പാദ്യമെന്ന് പത്രം പറയുന്നു.
ധനികരില്‍ മുമ്പനെന്ന് കരുതിയിരുന്ന മെക്‌സിക്കന്‍ ബിസിനസ് രാജാവ് കാര്‍ലോസ് സ്‌ലിമിന്റെ സമ്പാദ്യം 5350 കോടി ഡോളറാണെങ്കില്‍ മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സിന്റെ ആസ്തി 5000 കോടി ഡോളറാണ്. 30 വര്‍ഷം തുടര്‍ച്ചയായി ഈജിപ്ത് ഭരിച്ച മുബാറക് പണം ഇംഗ്ലണ്ടിലേയും സ്വിറ്റ്‌സര്‍ലണ്ടിലേയും ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുകയാണത്രെ. വിദേശ കമ്പനികളുമായുള്ള ബിസിനസ് പങ്കാളിത്തത്തിലൂടേയും നിക്ഷേപത്തിലൂടെയുമാണ് മുബാറക് പണം സമ്പാദിച്ചതത്രെ. കോടീശ്വരന്‍മാരില്‍ കോടീശ്വരനായ ഈ ഏകാധിപതി കാന്‍സര്‍ രോഗത്തിന്റെ പിടിയിലാണ്.

ഹുസ്‌നി മുബാറക്കിന് 4000- 7000 കോടി ഡോളര്‍ ആസ്തി

ഹുസ്‌നി മുബാറക്കിന് 4000- 7000  കോടി ഡോളര്‍ ആസ്തി
കൈറോ: ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ  ആസ്തി 4000 കോടി ഡോളറും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആസ്തി 7000 കോടി ഡോളറുമാണെന്ന് റിപ്പോര്‍ട്ട്. വ്യോമയാന ഉദ്ദ്യോഗസ്ഥാനായിരുന്നപ്പോള്‍ നടത്തിയ മിലിട്ടറി ഇടപാടുകളില്‍ നിന്നുമാണ് സ്വത്തു സമ്പാദ്യമെന്നാണ് റിപ്പോര്‍ട്ട്്.  
യു.കെ, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളിലെ ബാങ്കുകളിലാണ് നിക്ഷേപങ്ങള്‍. ലണ്ടന്‍, പാരിസ്, മാഡ്രിഡ്, ദുബൈ, വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലും മുബാറക്ക് കുടുംബത്തിന് ആസ്തിയുണ്ട്. മുബാറക്കിനും ഭാര്യക്കും രണ്ടു മക്കള്‍ക്കും വിദേശ സമ്പാദ്യവുമുണ്ട്.

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Fri, 03/04/2011

തൂനിസ്: തുനീഷ്യയുടെ മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി നിരോധിച്ചിരുന്ന ഇസ്‌ലാമിക പ്രസ്ഥാനമായ 'അന്നഹ്ദ'ക്ക് പുതിയ ഭരണകൂടം പ്രവര്‍ത്തനാനുമതി പ്രഖ്യാപിച്ചു. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സൈനുല്‍ ആബിദീന്‍ രാജിവെച്ച് പലായനം ചെയ്തശേഷം അധികാരമേറ്റ പുതിയ ഭരണകൂടമാണ് സംഘടനയുടെ നിരോധം പിന്‍വലിച്ചത്. രാജ്യത്തെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ 20 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് 'അന്നഹ്ദ' നേതാവ് റാശിദ് ഗനൂശി തുനീഷ്യയില്‍ തിരിച്ചെത്തിയിരുന്നു.
പ്രക്ഷോഭകര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു അന്നഹ്ദയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം. 1989ലെ പൊതുതെരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമങ്ങള്‍ അരങ്ങേറിയിട്ടും അന്നഹ്ദ രണ്ടാമത്തെ വലിയ കക്ഷിയായി മാറിയിരുന്നു. എന്നാല്‍, വിജയം അംഗീകരിക്കാന്‍ കൂട്ടാക്കാതെ സംഘടനക്ക് സൈനുല്‍ ആബിദീന്‍ ഭരണകൂടം നിരോധമേര്‍പ്പെടുത്തുകയും നേതാക്കളെയും പ്രവര്‍ത്തകരെയും തുറുങ്കിലടച്ച് പീഡിപ്പിക്കുകയുമാണുണ്ടായത്.

ബ്രദര്‍ഹുഡിനെ നിരോധിക്കണം -ഇസ്രായേല്‍

ബ്രസല്‍സ്: മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിക്കണമെന്ന് ഇസ്രായേല്‍ ഈജിപ്തിലെ പുതിയ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ബ്രദര്‍ഹുഡ് തീവ്രവാദ ഗ്രൂപ്പാണെന്നും അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കരുതെന്നും ഇസ്രായേല്‍ വിദേശകാര്യ ഉപമന്ത്രി ഡാനി അയനേണ്‍ ആവശ്യപ്പെട്ടു.

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati