
Published on Tue, 01/10/2012
എത്ര അപഹാസ്യമായാണ് ചരിത്രത്തിന്‍െറ തനിയാവര്ത്തനത്തിന് വന്‍ ശക്തികള്‍ കോപ്പുകൂട്ടുന്നത്? 2003ല്‍ കേട്ട അതേ ആക്രോശങ്ങളും ജല്പനങ്ങളുമാണ് 2012ലും മുഴങ്ങിക്കേള്‍ക്കുന്നത്. അന്ന് സദ്ദാം ഹുസൈന്‍െറ ഇറാഖിനെതിരായിരുന്നു കൊലവിളിയെങ്കില്‍ ഇന്ന് മുഹമ്മദ് അഹ്മദി നെജാദിന്‍െറ ഇറാന് എതിരാണെന്ന അന്തരം മാത്രം. സദ്ദാം സംഭരിച്ചുവെച്ച കൂട്ട നശീകരണായുധം യു.എസ് പൗരന്മാരുടെ ജീവന് ശാശ്വത ഭീഷണിയാണെന്ന് പറഞ്ഞായിരുന്നു ജോര്‍ജ് ഡബ്ള്യു. ബുഷ് യാങ്കിപ്പടയെ ഇറാഖിലേക്കയച്ചത്. അന്താരാഷ്ട്ര ആണവ ഏജന്‍സി പലവട്ടം ഇറാഖിന്‍െറ മുക്കിലും മൂലയിലും തിരഞ്ഞുനടന്നിട്ടും ഒരു തരിപോലും കണ്ടെത്താന്‍ കഴിയാത്ത ആണവ-രാസായുധങ്ങളുടെ പേരിലായിരുന്നു ഇറാഖിനെതിരെ യു.എന്‍.ഒ പ്രമേയങ്ങള്‍ ചുട്ടെടുത്തത്. അന്ന് പറഞ്ഞത് നൈജറില്‍നിന്ന് സദ്ദാം ഹുസൈന് യുറേനിയം...

0 Comments
Tags:
കാസിം ഇരിക്കൂർ,
മാധ്യമം