Published on Tue, 01/10/2012 

പഴയ തിരക്കഥ; പുതിയ കഥാപാത്രങ്ങള്‍
എത്ര അപഹാസ്യമായാണ് ചരിത്രത്തിന്‍െറ തനിയാവര്‍ത്തനത്തിന് വന്‍ ശക്തികള്‍ കോപ്പുകൂട്ടുന്നത്? 2003ല്‍ കേട്ട അതേ ആക്രോശങ്ങളും ജല്‍പനങ്ങളുമാണ് 2012ലും മുഴങ്ങിക്കേള്‍ക്കുന്നത്. അന്ന് സദ്ദാം ഹുസൈന്‍െറ ഇറാഖിനെതിരായിരുന്നു കൊലവിളിയെങ്കില്‍ ഇന്ന് മുഹമ്മദ് അഹ്മദി നെജാദിന്‍െറ ഇറാന് എതിരാണെന്ന അന്തരം മാത്രം. സദ്ദാം സംഭരിച്ചുവെച്ച കൂട്ട നശീകരണായുധം യു.എസ് പൗരന്മാരുടെ ജീവന് ശാശ്വത ഭീഷണിയാണെന്ന് പറഞ്ഞായിരുന്നു ജോര്‍ജ് ഡബ്ള്യു. ബുഷ് യാങ്കിപ്പടയെ ഇറാഖിലേക്കയച്ചത്. അന്താരാഷ്ട്ര ആണവ ഏജന്‍സി പലവട്ടം ഇറാഖിന്‍െറ മുക്കിലും മൂലയിലും തിരഞ്ഞുനടന്നിട്ടും ഒരു തരിപോലും കണ്ടെത്താന്‍ കഴിയാത്ത ആണവ-രാസായുധങ്ങളുടെ പേരിലായിരുന്നു ഇറാഖിനെതിരെ യു.എന്‍.ഒ പ്രമേയങ്ങള്‍ ചുട്ടെടുത്തത്. അന്ന് പറഞ്ഞത് നൈജറില്‍നിന്ന് സദ്ദാം ഹുസൈന്‍ യുറേനിയം സംഭരിക്കാന്‍ ശ്രമം നടത്തിയതിന് തെളിവുകളുണ്ടെന്നായിരുന്നു. യുദ്ധവെറിയന്മാര്‍ക്കെതിരെ ലണ്ടന്‍ നഗരത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ കൊടുമ്പിരിക്കൊണ്ടപ്പോള്‍ ടോണി ബ്ളെയര്‍ പറഞ്ഞതെന്തായിരുന്നു? 45 മിനിറ്റിനകം ന്യൂക്ളിയര്‍ ബോംബ് വികസിപ്പിക്കാന്‍ മാത്രം സദ്ദാം ശേഷി നേടിയിട്ടുണ്ടെന്ന്. അല്‍ഖാഇദയുമായി സദ്ദാം സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അങ്ങനെയാണ് 2003 മാര്‍ച്ചില്‍ ഐക്യരാഷ്ട്രസഭയെ മൂകസാക്ഷിയാക്കി സഖ്യസേന രണ്ടര കോടി മനുഷ്യരുടെമേല്‍ അധിനിവേശം നടത്തുന്നത്.
പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. കൂട്ടനശീകരണായുധങ്ങളെക്കുറിച്ച് പിന്നെ കേട്ടതേയില്ല. ദശകത്തോളം നീണ്ട ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഇറാനെതിരെ പ്രയോഗിക്കുന്നതിന് അമേരിക്ക എത്തിച്ചുകൊടുത്ത രാസായുധങ്ങളുടെ ഒഴിഞ്ഞ വീപ്പകള്‍ മാത്രമേ പരിശോധകര്‍ക്ക് കണ്ടെത്താനായുള്ളൂ. ആ ഘട്ടത്തില്‍ അല്‍ഖാഇദയുടെ പൊടിപോലും മഷിയിട്ട് തിരഞ്ഞിട്ടും കാണാനായില്ല (പിന്നീട് അല്‍ഖാഇദ വിളയാട്ടം നടത്തിയത് യു.എസ് പട്ടാളത്തിന്‍െറ തണലിലാണ്). യഥാര്‍ഥ ‘കൂട്ടനശീകരണായുധങ്ങള്‍’ ഉപയോഗിച്ച് 10 ലക്ഷം ഇറാഖികളെ കൊന്നൊടുക്കുകയും നാഗരികതയുടെ കളിത്തൊട്ടിലായ യൂഫ്രട്ടീസ്-ടൈഗ്രീസ് തീരങ്ങള്‍ ധൂമപടലങ്ങളാക്കിയെറിയുകയും ചെയ്തപ്പോള്‍ ലോകത്തിന് ചില തിരിച്ചറിവുകള്‍ ഉണ്ടായി എന്നാണ് പലരും ധരിച്ചുവെച്ചത്. അത് തെറ്റായ ധാരണയാണെന്ന്  ഇറാനെതിരായ ഏറ്റവുമൊടുവിലത്തെ പടപ്പുറപ്പാട് വിളിച്ചുപറയുന്നു.
പഴയ അതേ തിരക്കഥ ഒരു തിരുത്തുമില്ലാതെ അവതരിപ്പിച്ചിരിക്കുകയാണ്് വീണ്ടും. മുഖ്യ കഥാപാത്രങ്ങളുടെ പേരുകള്‍ മാറിയെന്ന് മാത്രം. ബുഷിന് പകരം ഒബാമ; കോണ്ടലീസ റൈസിന് പകരം ഹിലരി ക്ളിന്‍റന്‍; ബ്ളെയറിന് പകരം കാമറണ്‍! ഒപ്പം സാര്‍കോസിയെപ്പോലുള്ള പുത്തന്‍ അവതാരങ്ങളും! സദ്ദാം ഹുസൈന്‍െറ പേരില്‍ രണ്ടര കോടി ഇറാഖികളെയാണ് അന്ന് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ അഹ്മദി നെജാദിന്‍െറ പേരില്‍ ഏഴ് കോടി ഇറാനികളെയാണ് ഇന്ന് ഉന്നംവെക്കുന്നത്!
1979 മുതല്‍ അമേരിക്ക ശത്രുപക്ഷത്ത് നിര്‍ത്തിയ, ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകര്‍ക്കെതിരായ പുതിയ യുദ്ധപ്രഖ്യാപനം പെന്‍റഗണിന്‍െറ കണക്കുപുസ്തകത്തിലെ കുടിശ്ശിക തീര്‍ക്കല്‍ മാത്രമാണെന്നതാണ് സത്യം. 1990കളില്‍ ആക്രമിച്ചുകീഴടക്കാന്‍ പെന്‍റഗണ്‍ തീരുമാനിച്ച ഒമ്പത് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഇറാനുണ്ടായിരുന്നു. ഇറാഖിനെതിരെ ഉന്നയിച്ച അതേ ആരോപണം -കൂട്ടനശീകരണായുധം (ആറ്റംബോംബ്) ഉണ്ടാക്കാന്‍ പോകുന്നു എന്ന് പെറുമ്പറയടിച്ച് ആ രാജ്യത്തെ ലോകസമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്താനും കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി പട്ടിണിക്കിട്ട് കൊല്ലാനും 2006 തൊട്ടേ കരുക്കള്‍ നീക്കുന്നുണ്ടായിരുന്നു. മൂന്നു പതിറ്റാണ്ടായി പല രൂപത്തിലുള്ള ഉപരോധങ്ങളെക്കൊണ്ട് ഞെരിച്ചുകൊല്ലുന്നുണ്ടായിരുന്നു ഇവരെ. ഏറ്റവുമൊടുവിലായി, പ്രതിദിനം 3.5 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന ഇറാനില്‍നിന്ന് ഒരാളും എണ്ണ വാങ്ങാന്‍ പാടില്ല എന്ന ശാസനയാണ്് അമേരിക്കയും യൂറോപ്യന്‍ യൂനിയനും നല്‍കിയിരിക്കുന്നത്്. ഇറാനിയന്‍ സെന്‍ട്രല്‍ ബാങ്കുമായി ഇടപാട് നടത്താന്‍ സാധിക്കാത്തവിധം പാസാക്കിയ നിയമത്തില്‍  ഒബാമ ഡിസംബര്‍ അവസാനം ഒപ്പുവെച്ചപ്പോള്‍ അദ്ദേഹം സൗകര്യപൂര്‍വം മറന്നത് മുസ്ലിം ലോകവുമായി അടുക്കാന്‍ ഇക്കാലമത്രയും കൊണ്ടുനടന്ന ശാന്തിമന്ത്രങ്ങളാണ്. യൂറോപ്യന്‍ യൂനിയനാവട്ടെ, അങ്കിള്‍സാമിനെ ചാണിന് ചാണ്‍ അനുധാവനം ചെയ്ത് അടുത്ത നീക്കം യുദ്ധത്തിലേക്കാണെന്ന സൂചനയോടെ യൂറോപ്പിലേക്കുള്ള എണ്ണയൊഴുക്കിന് വിലക്കേര്‍പ്പെടുത്തുകയാണ്.  
1979ലെ ഇസ്ലാമിക വിപ്ളവത്തിനുമുമ്പ് മേഖലയില്‍ അമേരിക്കയുടെ ഉറ്റചങ്ങാതിയായിരുന്നു ഇറാന്‍. ഷാ റിസാ പഹ്ലവി എന്ന പാവയുടെ ചുമലിലിരുന്നാണ് അന്ന് വൈറ്റ്ഹൗസ് പശ്ചിമേഷ്യയുടെ കടിഞ്ഞാന്‍ പിടിച്ചത്. അറബ് രാജ്യങ്ങളെ നിലക്കുനിര്‍ത്താനായിരുന്നു അന്ന് ഇറാനെ കൂട്ടുപിടിച്ചത്. അങ്കിള്‍സാമും സയണിസ്റ്റ് രാഷ്ട്രവും ചേര്‍ന്ന് ഒരുവേള തെഹ്റാനെ അണ്വായുധമണിയിക്കാന്‍ രഹസ്യനീക്കങ്ങള്‍ നടത്തിയിരുന്നുവെന്ന വസ്തുത ഇന്ന് പലരും വിസ്മരിച്ചിട്ടുണ്ടാവാം. ഇറാന്‍െറ ആണവപദ്ധതിയെക്കുറിച്ചുള്ള പടിഞ്ഞാറന്‍ ശക്തികളുടെ ആശങ്ക കാപട്യത്തിലപ്പുറമൊന്നുമല്ല. ‘ആയത്തുല്ലമാരുടെ കൈകളില്‍ ന്യൂക്ളിയര്‍ ബോംബ് വന്നുപെടാന്‍ പോകുന്നു’ എന്ന മുറവിളി അഖണ്ഡനീയമായ തെളിവുകളുടെ പിന്‍ബലത്തിലല്ല; പ്രത്യുത, ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ പ്രയോഗവത്കരണത്തിന്‍െറ ഭാഗം മാത്രമാണ്. വിദേശ ശാസ്ത്രജ്ഞരുടെ നിര്‍ണായക പിന്തുണയോടെ ന്യൂക്ളിയര്‍ ബോംബുണ്ടാക്കാനുള്ള സാങ്കേതികവിദ്യ ഇറാന്‍ കരഗതമാക്കിയിരിക്കാന്‍ സാധ്യതയുണ്ട് എന്നു മാത്രമാണ് അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ അവസാനത്തെ അന്വേഷണ റിപ്പോര്‍ട്ടിലും പറയുന്നത്. ശാസ്ത്രീയജ്ഞാനവും വിദ്യയും കരഗതമാക്കുന്നത് 21ാം നൂറ്റാണ്ടിന്‍െറ പുലരിയിലും ഇത്ര വലിയ അപരാധമാണോ? ആണവ ഏജന്‍സി വക്താക്കള്‍ നിരന്തരം ഇറാന്‍െറ ആണവനിലയങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. അണുബോംബ് നിര്‍മിക്കാന്‍ പോകുന്നു എന്നതിന് ഇതുവരെ അവര്‍ക്ക് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ നാഷനല്‍ ഇന്‍റലിജന്‍സ് എസ്റ്റിമേറ്റ് 2007ല്‍ റിപ്പോര്‍ട്ട് ചെയ്തതും മറ്റൊന്നല്ല. അണുബോംബുണ്ടാക്കുന്നതിന് ഒരു റഷ്യന്‍ ശാസ്ത്രജ്ഞന്‍ സഹായം നല്‍കിയതിന്‍െറ ‘തെളിവ് ’ മോഷ്ടിക്കപ്പെട്ട ഒരു ലാപ്ടോപ്പില്‍നിന്ന് ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണത്രെ ഇപ്പോഴത്തെ ഈ മുറവിളയത്രയും. റഷ്യ ആ ആരോപണം നിഷേധിച്ചിട്ടും അമേരിക്കയുടെ ‘സ്വന്തം ഏജന്‍സി’ക്ക് വിശ്വാസം വരുന്നില്ലത്രെ. ആണവ ശക്തികളായ ഇസ്രായേല്‍, ഉത്തര കൊറിയ, ഇന്ത്യ, പാകിസ്തന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവെച്ച രാജ്യമാണ് ഇറാന്‍. അതുകൊണ്ടുതന്നെ ഇറാന്‍െറ ആണവനിലയങ്ങള്‍ അന്താരാഷ്ട്ര പരിശോധനക്ക് എന്നും വിധേയമാണ്. എന്നാല്‍, വന്‍ശക്തി രാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പ്  തുറന്നുകാട്ടപ്പെടുന്നത് ഇറാന്‍െറ ആണവപദ്ധതിക്കെതിരെ സദാ നാക്കിട്ടടിക്കുന്ന ഇസ്രായേലിന്‍െറ കാര്യത്തില്‍ പ്രദര്‍ശിപ്പിക്കുന്ന കാപട്യമാണ്. അന്താരാഷ്ട്രനിയമങ്ങളെ നിരന്തരം ഉല്ലംഘിക്കുകയും യു.എന്‍ പ്രമേയങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കുകയും ചെയ്യുന്ന മേഖലയിലെ യഥാര്‍ഥ തെമ്മാടിരാഷ്ട്രമായ ഇസ്രായേലിന്‍െറ കൈവശമുള്ള ഏതാണ്ട് 200 ആറ്റംബോബുകളെക്കുറിച്ച് ലോകശക്തികള്‍ക്ക് അശേഷം പരിഭ്രാന്തിയില്ളെങ്കില്‍ ഇറാന്‍െറ കാര്യത്തില്‍ എന്തിന് തല പുകക്കണം? കോളമിസ്റ്റ് ലിന്‍ഡ ഹേര്‍ഡ് സൂചിപ്പിച്ചതുപോലെ, ഒരു ആണവശക്തിയുടെമേല്‍ ഒരിക്കലും അധിനിവേശം നടത്താന്‍ ധൈര്യം കിട്ടില്ല എന്നതുകൊണ്ടാണ്  ഇറാന്‍െറ ആണവപരീക്ഷണങ്ങളെ യാങ്കികള്‍ക്ക് സഹിക്കാനാവാത്തത്.
ഇറാന്‍ ആണവായുധം വികസിപ്പിച്ചെടുത്താല്‍തന്നെ അത് പടിഞ്ഞാറിനോ ഇസ്രായേലിനോ എതിരെ പ്രയോഗിക്കാന്‍ പോവുന്നില്ളെന്ന് എല്ലാവര്‍ക്കുമറിയാം. പിന്നെന്തിന് അമേരിക്കയും കൂട്ടാളികളും വെകിളി പിടിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം ലളിതം: അമേരിക്കയുടെ ആശങ്കക്ക് പിറകില്‍ വലിയ അജണ്ടകളുണ്ട്. ഒന്ന്, മേഖലയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധിപത്യം വീണ്ടെടുക്കുകയും പശ്ചിമേഷ്യയില്‍ പുതുതായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന യു.എസ് സൈനിക താവളങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്തുകയും ചെയ്യുക. രണ്ട്, അമേരിക്കയുടെ ആയുധ ഫാക്ടറികള്‍ക്ക് കരാര്‍ ഉണ്ടാക്കിക്കൊടുക്കുകയും തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ആയുധകച്ചവടത്തിലൂടെ പിടിച്ചുനിര്‍ത്തുകയും ചെയ്യുക. ഇറാഖിനെ ആക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോഴത്തെ അമേരിക്കയല്ല ഇന്ന് നമ്മുടെ മുന്നിലുള്ളത്. രണഭൂമിയില്‍ പരാജയപ്പെട്ട്, സാമ്പത്തികമായി തകര്‍ന്ന്, സ്വന്തം ജനതയാല്‍ വെറുക്കപ്പെട്ട്, തെരുവിലിറങ്ങിയ യുവതയുടെ മുന്നില്‍ തല കുനിച്ചുനില്‍ക്കുന്ന ഒരു രാഷ്ട്രം പ്രതീകവത്കരിക്കുന്നത്് പകലറുതി കണ്ട ഒരു സാമ്രാജ്യത്തെയാണ്. ഊര്‍ജകേദാരമായ പശ്ചിമേഷ്യയുടെമേലുള്ള നിയന്ത്രണംകൂടി എന്നെന്നേക്കുമായി നഷ്ടപ്പെട്ടാല്‍ പിന്നെ ഇന്നീ കാണുന്ന അമേരിക്കയുണ്ടാവില്ല. ആ പതനം മുന്‍കൂട്ടി കണ്ടാണ്് ഇറാനെ മുഖ്യശത്രുവായി നിര്‍ത്തി ലോകരാഷ്ട്രങ്ങളെ തങ്ങളുടെ ചേരിയില്‍ അണിനിരത്തുകയും ഇറാന്‍ അറബ്-ഇസ്ലാമിക ലോകത്തിന്‍െ കൂടി  ശത്രുവാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ കുതന്ത്രങ്ങള്‍ പയറ്റുകയും ചെയ്യുന്നത്. ഇറാന്‍െറ ഭീഷണി ചൂണ്ടിക്കാട്ടി ഗള്‍ഫിലുടനീളം ആയുധക്കച്ചവടം പൊടിപൊടിക്കുന്ന കുതൂഹലമാണിപ്പോള്‍. സൗദി അറേബ്യ 29.4 ബില്യന്‍ റിയാലിന്‍െറ ആയുധ ഇടപാടിന് കരാറൊപ്പിട്ടുകഴിഞ്ഞു. ഈ ഇടപാടിലൂടെ, തൊഴിലില്ലായ്മ രൂക്ഷമായ അമേരിക്കയില്‍ പ്രതിവര്‍ഷം 50,000 പേര്‍ക്ക് ജോലി കിട്ടുമെന്നും ഖജനാവിലേക്ക് 3.5 ബില്യന്‍ ഡോളര്‍ ഒഴുകുമെന്നും യു.എസ് പ്രതിരോധ വക്താവ് ആഹ്ളാദിക്കുന്നു. യു.എ.ഇയുമായും വന്‍  ആയുധ ഇടപാട് ഉറപ്പിച്ചുകഴിഞ്ഞു. മേഖലയിലെ മറ്റു രാജ്യങ്ങളും ആയുധച്ചാര്‍ത്തുമായി വാഷിങ്ടണിലേക്ക് പറക്കാനിരിക്കുകയാണ്.
അതേസമയം, പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളില്‍ ഇറാന്‍ കൈക്കൊള്ളുന്ന നിലപാട് നിഷ്പക്ഷമതികളെ അസ്വസ്ഥരാക്കുന്നുണ്ട്. യു.എസ് അധിനിവേശത്തിന് തൊട്ടുമുമ്പ് സദ്ദാം ഹുസൈന്‍ പ്രദര്‍ശിപ്പിച്ച പിത്തലാട്ടങ്ങളും വീരസ്യംപറച്ചിലുകളുമാണ് ഇറാന്‍ ഇന്നാവര്‍ത്തിക്കുന്നത്. തങ്ങള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ ഒരൊറ്റ എണ്ണക്കപ്പലും കടന്നുപോകില്ല എന്ന താക്കീത് ആ കപ്പല്‍ച്ചാലിനെക്കുറിച്ച് വിവരമുള്ളവരാരും ഗൗരവത്തിലെടുക്കില്ല. കാരണം, ലോകത്ത് ഉല്‍പാദിപ്പിക്കുന്ന മൊത്തം എണ്ണയുടെ 40 ശതമാനം, അതായത്, ദിനംപ്രതി 17 ദശലക്ഷം ബാരല്‍ കടത്തിക്കൊണ്ടുപോകുന്ന കപ്പല്‍പ്പാത അടച്ചിടാന്‍ ഇറാന് കഴിയില്ല എന്നു മാത്രമല്ല, അതിന് ശ്രമിച്ചാല്‍ പ്രത്യാഘാതം അചിന്തനീയമായിരിക്കും. ഇറാനെ സംബന്ധിച്ചിടത്തോളം അത് രാഷ്ട്രീയമായും സൈനികമായും ആത്മഹത്യാപരമായിരിക്കുമെന്നാണ് സൗദി മുന്‍ നാവിക ഉദ്യോഗസ്ഥനും കോളമിസ്റ്റുമായ അബ്ദുല്‍ ലത്തീഫ് അല്‍ മുല്‍ഹിം ചൂണ്ടിക്കാട്ടുന്നത്. 1967ല്‍ ജമാല്‍ അബ്ദുല്‍ നാസര്‍ തിറാന്‍ കടലിടുക്ക് അടച്ചിടാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത് ആരും മറന്നിട്ടില്ല. ദിവസവും 15 എണ്ണ ടാങ്കറുകള്‍ കടന്നുപോകുന്ന 35 മൈല്‍ വീതിയുള്ള ഈ കടലിടുക്കിന്‍െറ നിയന്ത്രണം ഇറാഖുമായുള്ള യുദ്ധകാലത്ത് ഒരു ദിവസംപോലും ഇറാന് കൈയേല്‍ക്കാന്‍ സാധിച്ചിട്ടില്ല എന്ന വസ്തുതയും വിദഗ്ധര്‍ എടുത്തുകാട്ടുന്നു. എല്ലാറ്റിനുമുപരി, അമേരിക്കയുടെ വിമാന വാഹിനി കപ്പലായ യു.എസ്.എസ് ജോണ്‍ സി. സ്റ്റെന്നിസ് പോലുള്ള കൂറ്റന്‍ നാവികശക്തിയുടെ മുന്നില്‍ ഇറാന്‍െറ നാവിക ശേഷി ഒന്നുമല്ല. ഹോര്‍മുസ് കടലിടുക്ക് സ്വന്തമാക്കിവെക്കാനുള്ള കരുത്തൊന്നും ഇറാനില്ല. എന്നിട്ടും തെഹ്റാന്‍െറ പത്തുദിവസത്തെ നാവിക അഭ്യാസങ്ങള്‍ക്ക് ഇത്രമാത്രം വാര്‍ത്താപ്രാധാന്യം കിട്ടിയത് ശത്രുപക്ഷത്തിന്‍െറ പ്രചാരണംകൊണ്ട് മാത്രമാണ്. പ്രതിയോഗികളുടെ ചതിക്കുഴിയിലേക്കാണ് ഇറാന്‍ സ്വപ്നാടനം നടത്തുന്നതെന്ന് വിലയിരുത്തുന്നതാവും ബുദ്ധി. ഇറാനെ ആക്രമിക്കാനും അതിന്‍െറ ആണവനിലയങ്ങള്‍ തകര്‍ക്കാനും വാഷിങ്ടണില്‍നിന്ന് പച്ചക്കൊടി  കാണിക്കുന്നത് കാത്തിരിക്കുന്ന ജൂതരാഷ്ട്രത്തിന് വടി കൊടുത്ത് അടി വാങ്ങാന്‍ മാത്രം ബുദ്ധിശൂന്യത അഹ്മദി നെജാദ് കാട്ടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അതേസമയം, യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അടുക്കുന്തോറും സയണിസറ്റ്, നവയാഥാസ്ഥിതിക, ഇവാഞ്ചലിക്കല്‍ തീവ്രവാദികള്‍ ആളിക്കത്തിക്കുന്ന ഇറാന്‍വിരുദ്ധ, യുദ്ധഭ്രാന്തില്‍ ഒബാമ കടുംകൈക്ക് തുനിയാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളഞ്ഞുകൂടാ. അങ്ങനെയെങ്കില്‍, പശ്ചിമേഷ്യ കത്തിയാളുന്നതായിരിക്കും ലോകം ഒരിക്കല്‍കൂടി കാണേണ്ടിവരുക.

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


നാസര്‍ ഊരകം
 

 

 
അറബ് നാടുകളില്‍ കത്തിപ്പടരുന്ന ഭരണകൂടത്തിനെതിരെയുള്ള വിപ്ലവത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ ചര്‍ച്ചകള്‍ പങ്കുവഹിച്ചതുപോലെ സിനിമകള്‍ക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍, ഇപ്പോള്‍ ലോകത്ത് നടന്നുവരുന്ന ചലിച്ചിത്ര മേളകളിലെ അറബ് വസന്ത സിനിമകളുടെ സജീവത കാണുമ്പോള്‍ വിപ്ലവത്തിന്റെ ചാലകശക്തികളില്‍ സിനിമകള്‍ക്കും പങ്കുള്ളതായി അനുഭവപ്പെടും. വിപ്ലവത്തിനു മുമ്പ് ഏകാധിപതികളുടെ കിരാത മുഖത്തിനു നേരെ ക്യാമറ തിരിക്കാന്‍ അറബ് സിനിമാ പ്രവര്‍ത്തകര്‍ മടി കാട്ടിയെങ്കില്‍ വിപ്ലവാനന്തര ഈജിപ്തിലും തുനീഷ്യയിലും റിലീസാകുന്ന സിനിമകള്‍ക്കധികവും മുല്ലപ്പൂ മണമുണ്ട്.
 
കാലത്തിന്റെ മുദ്രകളാണ് സിനിമകളെങ്കില്‍ അറബ് സിനിമാ പ്രവര്‍ത്തകര്‍ക്കും തങ്ങളുടെ നാടുകളില്‍ നടക്കുന്ന രാഷ്ട്രീയ വിപ്ലവങ്ങളോടെങ്ങനെ മുഖം തിരിക്കാന്‍ കഴിയും?
 
അന്താരാഷ്ട്ര ചലച്ചിത്ര മേളകളെല്ലാം അറബ് പാക്കേജുകളുണ്ടാക്കി അറബ് വസന്ത സിനിമകള്‍ക്ക് വന്‍ പ്രാധാന്യമാണ് നല്‍കുന്നത്. ഈയിടെ സമാപിച്ച ഗോവ, തിരുവനന്തപുരം, ദുബൈ ചലിച്ചിത്ര മേളകളിലെല്ലാം അറബ് വസന്ത സിനിമകള്‍ക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. മൂന്ന് ചലച്ചിത്ര മേളകളിലും പ്രദര്‍ശനത്തിനെത്തിയത് വ്യത്യസ്ത ചിത്രങ്ങളായിരുന്നു എന്നത് അറബ് വസന്തം പ്രമേയമാക്കി ഇറങ്ങിയ സിനിമകളുടെ എണ്ണപ്പെരുപ്പത്തെ സൂചിപ്പിക്കുന്നു.
 
തിരുവനന്തപുരം അന്താരാഷ്ട്ര മേളയില്‍ ഉള്‍പ്പെടുത്തിയ അറബ് പാക്കേജില്‍ രണ്ടും ഗോവ മേളയില്‍ നാലും സിനിമകളെങ്കിലും അറബ് വസന്തത്തിന്റെ ചലനങ്ങളുടെ ദൃശ്യാവിഷ്‌കാരം എന്ന നിലയില്‍ സവിശേഷമാണ്. എട്ടാമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കപ്പെട്ട അഞ്ച് സിനിമകളിലെയും പ്രമേയം അറബ് വസന്തമായിരുന്നു.
 
അര വിപ്ലവം, ജനുവരി ഇരുപത്തഞ്ചിലെ ജനനം, സൂര്യന്റെ ഇന്‍ക്യൂബേറ്റര്‍, തഹ്‌രീര്‍ ലബനാന്‍ സ്‌ക്വയര്‍, ഒരിക്കലും ഭയപ്പെടേണ്ട തുടങ്ങിയവയാണ് ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച മുല്ലപ്പൂ മണമുള്ള സിനിമകള്‍.
 
ഈജിപ്ഷ്യന്‍ സംവിധായകന്‍ അഹ്മദ് റഷ്‌വാന്‍ സംവിധാനം  നിര്‍വഹിച്ച 'ജനുവരി ഇരുപത്തഞ്ചിലെ ജനനം' വിപ്ലവം പൊട്ടിപ്പുറപ്പെട്ട ജനുവരി 25 മുതല്‍ ഹുസ്‌നി മുബാറക് പുറത്തായ മെയ് 27 വരെയുള്ള സംഭവങ്ങളെ വരച്ചിടുകയാണ്. മെയ് 27-ന് വിപ്ലവം അവസാനിക്കുന്നില്ലെന്നും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് അത് മുന്നേറിക്കൊണ്ടിരിക്കുമെന്നും ഓര്‍മിപ്പിക്കാന്‍ സംവിധായകന്‍ മറക്കുന്നില്ല.
 
ഒരു സിനിമ ഒരുങ്ങവെ തഹ്‌രീര്‍ സ്‌ക്വയറില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തെ സംവിധായകന്‍ ഉമര്‍ ഷര്‍ഗാവി സ്വന്തം അനുഭവത്തിലൂടെ വിവരിക്കുകയാണ് 'അര വിപ്ലവം.' കയ്‌റോയിലെ തെരുവുകളില്‍ സാധാരണ ജനങ്ങളുടെ ഭാവ പ്രകടനങ്ങള്‍ ദൃശ്യവത്കരിക്കാന്‍ സംവിധായകന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
 
ലിന മെഹ്ന്നി എന്ന ബ്ലോഗറുടെ കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ തുനീഷ്യന്‍ വിപ്ലവത്തെ അവതരിപ്പിക്കുകയാണ് 'ഒരിക്കലും ഭയപ്പെടേണ്ട' എന്ന ചിത്രത്തിലൂടെ സംവിധായകന്‍ മുറാദ് ബിന്‍ ശൈഖ്. ബിന്‍ അലിയുടെ പുറത്താക്കല്‍ വരെയുള്ള തുനീഷ്യയിലെ സംഭവ വികാസങ്ങളെ വിവിധ കോണുകളില്‍ ചിത്രീകരിക്കുന്ന ചിത്രം ബിന്‍ അലിയുടെ തിരോധനത്തോടെ ഒരിക്കലും ഭയപ്പെടേണ്ടെന്ന് ആശ്വസിപ്പിക്കുന്നു.
 
തിരുവനന്തപുരം ചലിച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട അറബ് സിനിമകളില്‍ ശ്രദ്ധേയമായത് തുനീഷ്യയില്‍ നിന്ന് ഇല്യാസ് ബഖര്‍ സംവിധാനം ചെയ്ത റുഷ് പരോള്‍ ആണ്. അറബ് വിപ്ലവത്തിന് നിമിത്തമായ തുനീഷ്യയിലെ മുഹമ്മദ് ബൂ അസീസി വിപ്ലവത്തിന് തിരികൊളുത്തിയത് മുതല്‍ പ്രസിഡന്റ് ബിന്‍ അലിയുടെ പുറത്താക്കല്‍ വരെ ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്.
 
ഈജിപ്തില്‍ നിന്നുമുള്ള 'തഹ്‌രീര്‍ 2011', 'ദ ഗുഡ്, ദ ബാഡ് ആന്റ് ദ പൊളിറ്റീഷ്യന്‍' ഡോക്യുമെന്ററി വിപ്ലവത്തെ കൂടുതല്‍ ആഴത്തില്‍ സ്പര്‍ശിക്കുന്നു.
 
വിപ്ലവങ്ങള്‍ക്ക് കാതോര്‍ക്കുന്ന മോറോക്കോ, ജോര്‍ദാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. ദി എന്‍ഡ് (മൊറോക്കോ), ഇവിടെ മഴ പെയ്യുമ്പോള്‍ (ലബനാന്‍) തുടങ്ങിയ ചിത്രങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു.
 
എന്നാല്‍ ഏകാധിപത്യ ഭരണകൂടങ്ങളെ താങ്ങിയിരുന്നവര്‍ തന്നെയാണ് വിപ്ലവാനന്തര അറബ് ലോകത്തെ സിനിമകളുടെയും പിന്നിലെന്നത് നല്‍കുന്ന അപകട സൂചനകളെയും കാണാതിരുന്നുകൂടാ.
 
സിനിമകള്‍ക്ക് പ്രമേയപരമായ ദൗര്‍ബല്യങ്ങളുണ്ടെങ്കിലും റിയലിസ്റ്റിക്ക് സമീപനത്തിലൂടെയുള്ള അവതരണ മികവ് കൊണ്ട് അറബ് ചിത്രങ്ങള്‍ വേറിട്ടു നിന്നു. ഇക്കാലത്ത് ഫലസ്ത്വീനില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു രാഷ്ട്രീയം കൈകാര്യം ചെയ്തിരുന്നത്. മറ്റു അറബ് സിനിമകള്‍ പ്രണയവും കുടുംബ പ്രശ്‌നങ്ങളുമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഭരണകൂടങ്ങള്‍ അറബ് ദേശീയതയുടെ പേരില്‍ മുന്നോട്ടു  വെച്ച സാംസ്‌കാരിക നിയന്ത്രണങ്ങളാണ് അരാഷ്ട്രീയ സിനിമകള്‍ നിര്‍മിക്കാന്‍ അവര്‍ നിര്‍ബന്ധിതരായത്.
 
അറബ് രാജ്യങ്ങളിലെ ജനകീയ മുന്നേറ്റം സിനിമകളുടെയും വസന്തത്തിന് കാരണമായിട്ടുണ്ടെന്നാണ് വിപ്ലവാനന്തര ഈജിപ്തിലെയും തുനീഷ്യയിലെയും സിനിമകളുടെ പ്രളയം ബോധ്യപ്പെടുത്തുന്നത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


പി. സുരേന്ദ്രന്‍
 
അറബ് വസന്തം ലോക വിപ്ലവ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയാണ്. വിപ്ലവത്തിന് ആന്തരികമായ അഥവാ ആത്മീയമായ ഒരു തലമുണ്ട് എന്നും ദൈവശാസ്ത്രത്തിന് വിപ്ലവത്തില്‍ ഇടമുണ്ടാക്കാന്‍ കഴിയും എന്നുമുള്ള തിരിച്ചറിവ് ഇത് നമുക്ക് പ്രദാനം ചെയ്തിരിക്കുന്നു. അഫ്രിക്കന്‍-അറബ് രാജ്യങ്ങളിലെ സാമ്രാജ്യത്വ പാവ ഭരണാധിപന്മാരെ തൂത്തെറിഞ്ഞുകൊണ്ട് ജനങ്ങള്‍ പുതിയ ജനാധിപത്യ ഇടങ്ങള്‍ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. കമ്യൂണിസ്റ്റ് വിപ്ലവങ്ങളുടെ കൊടി താഴ്ന്നതിനു ശേഷം ഇപ്പോഴാണ് മറ്റൊരു വിപ്ലവം അരങ്ങേറുന്നത്.
 
ഏകാധിപതികളായ ഭരണാധികാരികളുടെ നുകപ്പാടിനകത്ത് അമര്‍ന്നു കഴിഞ്ഞിരുന്ന മുസ്‌ലിംകളടക്കമുള്ള സാമാന്യജനതയുടെ  മുന്‍ കൈയിലാണ് ഈ വിപ്ലവം നടക്കുന്നത്. ഇത് പാശ്ചാത്യ കേന്ദ്രീകൃതമായിട്ടുള്ള ആശയങ്ങളുടെയോ അവരുടെ  മാധ്യമങ്ങളുടെയോ പിന്തുണ ഒട്ടും തന്നെ  ലഭിക്കാത്ത ഒരു മുന്നേറ്റമാണ്.
 
കമ്യൂണിസ്റ്റ് എന്നു വിളിക്കപ്പെടുന്ന രാജ്യങ്ങളിലും ഇത് സംഭവിക്കാന്‍ സാധ്യതകളുണ്ട് . കാരണം അവിടെയും സ്വാതന്ത്ര്യം ചങ്ങലകളിലാണ്. ചൈന തിബത്തിനുമേല്‍ നടത്തിയ അധിനിവേശം നമുക്കറിയാം. തിബത്ത് ഒരു സ്വതന്ത്ര രാജ്യമായിരുന്നു. ബുദ്ധമതത്തിന്റെ ആത്മീയമായ ഒരുതലം തിബത്തിന്റെ പോരാട്ടങ്ങളില്‍ ദര്‍ശിക്കാം. ഇതിനര്‍ഥം ലോകത്തെല്ലായിടത്തും വിപ്ലവങ്ങള്‍ കമ്യൂണിസ്റ്റ് തന്നെയാവണമെന്നില്ല എന്നാണ്. ചൈനക്ക് ടിബത്തിന്റെ സ്വയം നിര്‍ണയാവകാശത്തെ അംഗീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അങ്ങനെയാണ് ദലൈലാമ ഒരു ലക്ഷത്തിലധികം അനുയായികളുമായി അഭയാര്‍ഥി ജീവിതം നയിക്കാനാരംഭിച്ചത്. തീര്‍ച്ചയായും തിബത്തിന് അവരാഗ്രഹിക്കുന്ന തരത്തിലുള്ള സ്വാതന്ത്യം നല്‍കാന്‍ കമ്യൂണിസ്റ്റ് ചൈനക്ക് സാധിക്കേണ്ടതായിരുന്നു. ഇന്ന് കിരാതമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന രാജ്യമായി ചൈന മാറിയിരിക്കുന്നു. ബുദ്ധഭിക്ഷുക്കളെയും സന്യാസിനിമാരെയും അനേകം ജയിലുകളില്‍ ചൈന നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്.                               
 
കോര്‍പറേറ്റുകള്‍ക്കും അമേരിക്കക്കും ഇടമുള്ള ചൈനയില്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്ന ഒരു കവിക്ക് ഇടമില്ല എന്നത് തിരിച്ചറിയണം. ടിയാന്‍മെന്‍സ്‌ക്വയര്‍ അടിച്ചമര്‍ത്തപ്പെട്ടു. എന്നാല്‍, അത് ഒരു പരാജയമാണ് എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കാരണം പരാജയങ്ങളില്‍ നിന്ന് ഊര്‍ജം നേടിയ മഹാവിജയങ്ങള്‍ വരാനിരിക്കുന്നു.
 
റഷ്യയിലും ഏകാധിപത്യം ഉപദേശീയതകളെ അടിച്ചമര്‍ത്തിയപ്പോഴാണ് അത് ഛിന്നഭിന്നമായത്. അറബ് വസന്തവും സമാനമായ അനുഭവമാണ്. എന്നാല്‍ അതിന് കാതലായ ഒരു വ്യത്യാസമുണ്ട്. ഇസ്‌ലാംമതത്തിന്റെ ഒരു ധര്‍മം തന്നെയായിരുന്നു അവിടെ സംഭവിച്ചത് .
 
ഒരു ഇസ്‌ലാംമതവിശ്വാസിക്ക് ആ മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ലോകത്തെ കാണാന്‍ സാധിക്കൂ. അതൊരു പരിമിതിയല്ല എന്നുമാത്രമല്ല അത് പലപ്പോഴും ഒരു മഹാവിജയമായിരിക്കും. തന്റെ വിശ്വാസ സംഹിതക്കനുസരിച്ച് ഒരു ജനാധിപത്യത്തെ സ്വപ്നം കാണാന്‍ ആര്‍ക്കും അവകാശമുണ്ട്. അവന്റെ സര്‍ഗാത്മകതയെയും വിപ്ലവത്തെയും അതിനനുസരിച്ച് രൂപപ്പെടുത്താം. അതിനുള്ള അവകാശം ആര്‍ക്കുമുണ്ട്. അതങ്ങനെ ആയിരിക്കുകയും വേണം.
 
പാശ്ചാത്യ കേന്ദ്രീകൃതമായ മതേതരത്വം മതരഹിതമാണ്. ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയില്‍ മുന്നോട്ടുവെക്കുന്ന മതേതരത്വം മതരഹിതമല്ല. മറിച്ച് എല്ലാ മതങ്ങള്‍ക്കും സ്വതന്ത്രമായി നിലനില്‍ക്കാനും പ്രചാരണം നടത്താനും കഴിയുന്ന മതേതരത്വമാണത്.
 
ഇന്ന് ലോകത്ത് മുസ്‌ലിംകള്‍ക്കിടയില്‍ തീവ്രവാദം നിലനിക്കുന്നുണ്ടെങ്കില്‍ അത് ഉല്‍പാദിപ്പിച്ചുവിട്ടത് സാമ്രാജ്യത്വം തന്നെയായിരുന്നു. ശാന്തമായി ജീവിക്കാനാഗ്രഹിച്ച ഒരു ജനതയെ ആയുധപന്തയങ്ങളുടെയും ആയുധക്കച്ചവടങ്ങളുടെയും ലോകത്തിലേക്ക് മാറ്റിയത് അവരാണ്. താലിബാനിസത്തോട് നാം വിയോജിക്കുന്നത് അവരെ ആയുധസജ്ജരാക്കിയവരുടെ ദുഷ്ടലക്ഷ്യം തിരിച്ചറിയാന്‍ അവര്‍ക്കായില്ല എന്നതുകൊണ്ടാണ്. അവരുടെ ആയുധങ്ങളുടെ കമ്പോളങ്ങളായി നിങ്ങളുടെ രാജ്യങ്ങള്‍ മാറ്റുക എന്നതാണ് ആ ലക്ഷ്യം. അതിനാല്‍ തന്നെ കലാഷ്‌നിക്കോവ് തോക്കുകള്‍ ഞങ്ങള്‍ വലിച്ചെറിയുകയാണ് എന്ന് പ്രഖ്യാപിക്കുന്ന വിപ്ലവങ്ങള്‍ തന്നെയാണ് സാമ്രാജ്യത്വവിരുദ്ധമാവുക. ഇത് താലിബാന് മനസ്സിലായില്ല എന്നതാണ് അതിന്റെ പ്രധാന പ്രശ്‌നം. അറബ് വസന്തത്തിന്റെ മാതൃക പിന്‍പറ്റിയിരുന്നെങ്കില്‍ സത്യത്തില്‍ അഫ്ഗാനില്‍ വലിയ വിമോചനം തന്നെ ഉണ്ടാവുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് അവിടെയുള്ള ജനതയോട് തന്നെയുള്ള യുദ്ധമായി മാറുകയായിരുന്നു. സ്ത്രീകളടക്കമുള്ളവരുടെ എല്ലാവിധ സര്‍ഗാത്മകതകളും നിഷേധിച്ചതിന്റെ പാപഫലമാണ് ഇപ്പോള്‍ താലിബാന്‍ അനുഭവിക്കുന്നത്.
 
ഇറാന്‍ വിപ്ലവം ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു. ഇറാന്‍, കലയിലാണ് ദൈവശാസ്ത്രത്തെ പുഷ്‌കലമാക്കിയത്. ഇറാനില്‍ നിന്നുകൊണ്ട് ഒരു മുസ്‌ലിം പെണ്‍കുട്ടിക്ക് ലോകോത്തരമായ സിനിമയുണ്ടാക്കി ലോകമെമ്പാടും സഞ്ചരിക്കാനുള്ള അവസരമുണ്ടായി. ഇതാണ് ഇറാനും താലിബാനും തമ്മിലുള്ള വ്യത്യാസം.
 
അറബ് വസന്തത്തിന് നേതൃത്വം നല്‍കിയവരില്‍ കവികളും സാഹിത്യകാരന്മാരുമുണ്ട്. റഷ്യയിലൊക്കെ വിപ്ലവം നടക്കുമ്പോള്‍ അതില്‍ എഴുത്തുകാരും കലാകാരന്മാരും വ്യാപകമായി പങ്കു ചേര്‍ന്നിരുന്നു. അവരുടെ കലാസൃഷ്ടികളിലൂടെയാണ് വിപ്ലവത്തിന്റെ ആദ്യ ബീജങ്ങള്‍ മുളപൊട്ടിയത്. എന്നാല്‍, യമനിലും തുനീഷ്യയിലും നാം കാണുന്ന മാറ്റമെന്താണ്? അവിടെ കലാകാരന്മാര്‍ക്കൊപ്പം ആദ്യമായി ഒത്തുചേരുന്നത് ദൈവശാസ്ത്രജ്ഞരാണ്. അവരുടെ കലാസൃഷ്ടികളും വിപ്ലവാഹ്വാനങ്ങളും മാധ്യമങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരുന്നു. അത്തരം മാധ്യമങ്ങള്‍ നിരോധിച്ചുകൊണ്ടാണ് ഭരണകൂടം പ്രതികരിച്ചത്. അവര്‍ക്ക് പത്രങ്ങളും ചാനലുകളും നിരോധിക്കാനാവും. എന്നാല്‍ ഫേസ്ബുക്ക്,  ട്വിറ്റര്‍ പോലുള്ള വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചില്ല. ജനാധിപത്യപരമായ അവകാശ പോരാട്ടങ്ങളുടെ പുതിയ ആകാശങ്ങള്‍ തുറന്നുവെക്കുന്ന ഇത്തരം മാധ്യമങ്ങളാണ് അറബ് വസന്തത്തിന്റെ ഉച്ചഭാഷിണികളായി വര്‍ത്തിച്ചത്. ഇത്തരം കലാസൃഷ്ടികള്‍ കൂടി, കഥകളും നോവലുകളും മറ്റെല്ലാ ആവിഷ്‌കാരങ്ങളും, മലയാളികള്‍ക്ക് പരിചയപ്പെടാനുള്ള ഒരുശ്രമം കൂടി ഇത്തരം പരിപാടികളുടെ ഭാഗമായി നടക്കേണ്ടതാണെന്നാണ് എനിക്ക് പറയാനുള്ളത്.
 
മറ്റൊരു ചിന്ത ഞാന്‍ പങ്കുവെക്കട്ടെ. യഥാര്‍ഥ  ഇസ്‌ലാമിന് എന്തുചെയ്യാന്‍ പറ്റും? വര്‍ഷങ്ങളായി ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്. ഒരു മുസല്‍മാന് എന്തുചെയ്യാന്‍ പറ്റും, എന്താണ് ഖുര്‍ആന്റെ ധര്‍മം, അതവര്‍  എവിടെയെങ്കിലും പൂട്ടിവെക്കണോ? അതല്ല വീട്ടിലിരുന്ന് ദിവസവും പാരായണം നടത്തണോ? പള്ളികളിലിരുന്ന് വായിക്കണോ? അതല്ല ഇത് പുതിയ കാലഘട്ടത്തിലുള്ള രാഷ്ട്രീയത്തോടും പാരിസ്ഥിതിക പ്രശ്‌നങ്ങളോടും ഇടപെടാനുള്ള ഒരായുധമാണോ എന്നതാണ് ഏറ്റവും പ്രധാന ചോദ്യം. തീര്‍ച്ചയായും മുഹമ്മദ് നബിക്ക് മൂലമ്പിള്ളിയിലും ചെങ്ങറയിലും ഇടമുണ്ട് എന്നതും നബി അവിടെയുള്ള അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി സംസാരിക്കേണ്ടതുണ്ട് എന്നതും യാതൊരു തര്‍ക്കവുമില്ലാത്ത കാര്യമാണ് . അങ്ങനെ ചെയ്യാന്‍ അവര്‍ മാര്‍ക്‌സിസ്റ്റുകളാവണമെന്ന് ഞാന്‍ പറയില്ല. അവിടെ മാര്‍ക്‌സിസത്തെക്കുറിച്ച്  പറയേണ്ട യാതൊരു കാര്യവുമില്ല. ലോകത്ത് എല്ലാവരും മാര്‍ക്‌സിസ്റ്റുകളാവണമെന്ന് എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല.
 
ഞാനൊരു മതവാദിയല്ല. എന്നാല്‍ മതവാദികളോട് കൂടെ നിന്നുകൊണ്ടുതന്നെ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നയിക്കാന്‍ പൊതു ഇടങ്ങളുണ്ട് എന്നും പാരിസ്ഥിതികവും പാര്‍ശ്വവത്കരണത്തിനെതിരെയുള്ളതുമായ പ്രക്ഷോഭങ്ങള്‍ അവരുമായി ചേര്‍ന്നുകൊണ്ട് സാധ്യമാണ് എന്നും ഞാന്‍ വിശ്വസിക്കുന്നു. ഒരു യുക്തിവാദിക്കും ഒരു മതവാദിക്കും സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍ ബാധ്യതയുണ്ട്. വിപ്ലവാനന്തരം ഉയര്‍ന്നുവരുന്ന ഒരു ചോദ്യത്തെ ഞാന്‍ അവഗണിക്കുന്നില്ല. എല്ലാ വിഭാഗം ആളുകള്‍ക്കും അവിടെ ഇടമുണ്ടാവുമോ, അവര്‍ക്ക് എന്ത് ഇടമായിരിക്കും ഉണ്ടാവുക എന്നീ ചോദ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവരെ  അവഗണിക്കുന്നുവെങ്കില്‍ അതും അപകടകരമാണ്.
 
നിലനില്‍ക്കുന്ന ജനാധിപത്യത്തില്‍ നിന്നും മുന്നോട്ടു നയിക്കുന്ന വളരെ ബഹുസ്വരമായ ഒരു സങ്കല്‍പമായിരിക്കണം നാം മുന്നോട്ടുവെക്കേണ്ടത്. മതവാദിക്ക് മതാധിഷ്ഠിതമായ ഒരു വ്യവസ്ഥയെക്കുറിച്ച് സങ്കല്‍പനം ചെയ്യാന്‍ അവകാശമുണ്ട്. അത്തരം ഒരു രാജ്യത്ത് ഒരു യുക്തിവാദിക്കും അവന്റെ ആശയങ്ങള്‍ അനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കാനും ഇടമുണ്ടായിരിക്കണം. അതല്ലെങ്കില്‍ അത് സര്‍ഗാത്മകമാവില്ല. കമ്യൂണിസ്റ്റുകള്‍ക്ക് പറ്റിയ അബദ്ധം അതായിരുന്നു. കമൃൂണിസം ഞാന്‍ അംഗീകരിക്കുന്നില്ല എന്ന് പറയുന്ന ഒരാള്‍ക്കും വളരെ സ്വതന്ത്രമായി കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ജീവിക്കാന്‍ സാധിക്കണമായിരുന്നു. എന്നാല്‍, സംഭവിച്ചത് മറിച്ചാണ്. വലിയൊരു വസന്തത്തെ തല്ലിച്ചതക്കുകയായിരുന്നു. പ്രാഗ് വസന്തത്തെ തല്ലിച്ചതച്ചതിന്റെ പാപ ഭാരത്തില്‍ നിന്ന് സോവിയറ്റ് റഷ്യക്ക് മാറിനില്‍ക്കാനാവില്ല. അവിടേക്ക് സോവിയറ്റ് യൂനിയന്റെ ടാങ്കുകള്‍ ഉരുണ്ടുപോകുന്നതിനുമുമ്പ് അതിന്റെ ആകാശങ്ങളില്‍ കനം തൂങ്ങി നില്‍ക്കുന്ന ഇരുണ്ട മേഘങ്ങളെ ദര്‍ശിച്ച എം.ഗോവിന്ദന്‍ എന്ന ചിന്തകനെ ഞാനോര്‍ക്കുകയാണ്. സാമ്രാജ്യത്വ ചാരനായും സി.ഐ.എയുടെ പണം കൊണ്ട് പ്രവര്‍ത്തിക്കുന്നവനായുമാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ അദ്ദേഹത്തെ ചിത്രീകരിച്ചത്. പക്ഷേ  അദ്ദേഹം പറഞ്ഞതായിരുന്നു നേര്  എന്ന് നമ്മളിപ്പോള്‍ തിരിച്ചറിയുകയാണ്. ആ റഷ്യ ഇപ്പോള്‍ എവിടെയുണ്ട്? ജനാധിപത്യത്തിന്റെ എല്ലാവിധ  അവകാശങ്ങളേയും തല്ലിച്ചതച്ച ആ കമ്യൂണിസ്റ്റ് റഷ്യ ഇപ്പോള്‍ എവിടെയുണ്ട്? പ്രാഗ് വസന്തത്തെ തല്ലിച്ചതച്ചില്ലായിരുന്നുവെങ്കില്‍ ബഹുസ്വരതകളെ അംഗീകരിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ പ്രകടനം കൂടുതല്‍ മാനവികവും ഉദാത്തവുമായി മാറുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു .
 
ഒരു വിശ്വാസിയെ സം ബന്ധിച്ചേടത്തോളം അവന്‍ അവന്റെ മതത്തില്‍ അഗാധമായി വിശ്വസിച്ചുകൊണ്ടുതന്നെ ആ ദൈവശാസ്ത്രത്തെ ഏകാധിപത്യത്തിനും സാമ്രാജ്യത്വത്തിനും എതിരെയുള്ള പോരാട്ടത്തിനു വേണ്ടി ഉപയോഗിക്കുമ്പോഴാണ് ഞാന്‍ അതിനെ  പൊളിറ്റിക്കല്‍ ഇസ്‌ലാമെന്ന് വിശേഷിപ്പിക്കാന്‍  ആഗ്രഹിക്കുന്നത്. അതിലും അനുയോജ്യമായി ഞാന്‍ കരുതുന്നത് ലെഫ്റ്റ് ഇസ്‌ലാമെന്ന വാക്കാണ്. ലെഫ്റ്റ് എന്നു പറയുന്നത് ഒരു അവബോധത്തിന്റെ പേരാണ്. അതിനെ നിങ്ങള്‍ കമ്യൂണിസമോ മാര്‍ക്‌സിസമോ ആയി ചേര്‍ക്കേണ്ട കാര്യമൊന്നുമില്ല. ഏതു തരത്തിലുള്ള അവകാശലംഘനങ്ങള്‍ക്കുനേരെയും സംസാരിക്കുക എന്നത് ലെഫ്റ്റിസമാണ്. സ്ത്രീകള്‍ക്കുനേരെയുള്ള, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുനേരെയുള്ള  അവകാശലംഘനങ്ങള്‍ക്കെതിരെ സംസാരിക്കുക എന്നത് ഇടത് അവബോധമാണ്. ചെ ഗുവേരയുടെ ചിത്രങ്ങള്‍ എല്ലായിടത്തും തൂക്കുകയും വിദേശ മൂലധനത്തിന് ചുവപ്പുപരവതാനി വിരിക്കുകയും ചെയ്യുന്നതല്ല ലെഫ്റ്റിസം. സാമ്രാജ്യത്വത്തിനെതിരായ വലിയ പോരാട്ടങ്ങള്‍ നടത്തിയാണ് ചെ ഗുവേര  ബൊളീവിയന്‍ കാടുകളില്‍ മരിച്ചുവീണത്. അതല്ലാതെ അദ്ദേഹം അവിടെ കപ്പകൃഷി നടത്തുകയായിരുന്നില്ല. അതിനുവേണ്ടി എ.ഡി.ബി.യില്‍ നിന്ന് വായ്പ കിട്ടുമോയെന്ന് അന്വേഷിച്ചു നടന്നിട്ടുമില്ല അദ്ദേഹം. അദ്ദേഹത്തിന്റെ ചിത്രം വെക്കുന്നവര്‍ ഇതെല്ലാം അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്.
 
ദൈവശാസ്ത്രത്തില്‍ വിശ്വസിക്കുന്നവന്‍ തന്റെ കൈയ്യിലുള്ള വേദഗ്രന്ഥത്തെ ജനാധിപത്യ പോരാട്ടത്തിനുള്ള വലിയ ആയുധമായി സ്വീകരിക്കുമ്പോഴാണ് അറബ് വസന്തങ്ങള്‍ ഉണ്ടാവുന്നത്. കലാഷ്‌നിക്കോവ് തോക്ക് ഞങ്ങള്‍ക്ക് വേണ്ട എന്നും അതിന് പകരമായി ഈ വേദഗ്രന്ഥം മതി എന്നും പറഞ്ഞപ്പോഴാണ് അറബ് വസന്തം സംഭവിച്ചത്. അതിനെയാണ് ജനാധിപത്യ വിപ്ലവങ്ങള്‍ എന്നു പറയുന്നത്. എന്തുകൊണ്ട് നാല്‍പതുകളില്‍ ഉണ്ടായിരുന്ന ബാത്തിസത്തിന് പിന്നീട് അപചയങ്ങള്‍ സംഭവിച്ചു എന്നത് നാമന്വേഷിക്കേണ്ടതുണ്ട് . അതിന്റെ രൂപവത്കരണത്തില്‍ മതവിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ പങ്കുണ്ടായിരുന്നു. സാമ്രാജ്യത്വത്തിന്റെ കെണികളില്‍ അവര്‍ വീണുപോയതിനാലാണ് ഇത് സം ഭവിച്ചത്. അവിടെയുണ്ടായിരുന്ന വലിയൊരു സാംസ്‌കാരിക തനിമയുടെ അടയാളങ്ങള്‍ മായ്ക്കപ്പെട്ടു. പാശ്ചാത്യ വത്കരണത്തിന്റെ ഭാഗമായി അവരുടെ തനത് സംസ്‌കാരം നഷ്ടപ്പെടുന്നു  എന്ന ഭയമാണ് അവരില്‍ ആഴത്തില്‍ മുറിവേല്‍പിച്ചത് . അവിടെയുള്ള എണ്ണ മാത്രമല്ല പാശ്ചാത്യര്‍ കൊള്ളയടിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പേര്‍ഷ്യന്‍ ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങള്‍ കൂടി പാശ്ചാത്യവത്കരണത്തില്‍ വിസ്മൃതമായി .
 
തത്വചിന്തകനായ ഫ്രാന്‍സ് ഫാനന്‍ പറയുന്നതുപോലെ ഫാസിസത്തിന്റെ നാളുകളില്‍ ഞങ്ങളുടെ ഭാഷക്ക് മുറിവേറ്റു. സംസ്‌കാരത്തിന് മുറിവേറ്റു. എന്നാല്‍ ജനത തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ബോധവാന്മാരാവുന്നത് വളരെക്കാലത്തിനു ശേഷമാണ് . പാശ്ചാത്യ പിന്തുണയോടെ ഭരിക്കുന്ന ഇവര്‍ തങ്ങളുടെ എല്ലാ മൂല്യങ്ങള്‍ക്കും പുരോഗതിക്കും എതിരാണ്  എന്നവര്‍ തിരിച്ചറിഞ്ഞു. എല്ലാ രാജ്യങ്ങളിലെയും കറന്‍സിക്ക് മൂല്യം കുറഞ്ഞു. ഒരു ഭാഗത്ത് സമ്പത്ത് ധാരാളമായി ഉണ്ടാവുന്നു. അത് വളരെക്കുറഞ്ഞ ഒരു വിഭാഗം ആളുകളിലേക്ക് ഒതുങ്ങുന്ന സാഹചര്യം വന്നു . അങ്ങനെയാണ് ദൈവശാസ്ത്രം പോരാട്ടമായി മാറിയത്. ഖുര്‍ആന്‍ തെരുവിലേക്ക് വരുന്നു. അത് മൈതാനങ്ങളിലേക്ക് വരുന്നു. അത് പുതിയ ആവേശത്തോടു കൂടി ജനങ്ങള്‍ ഏറ്റുവാങ്ങുന്നു. വിപ്ലവത്തിന് ആത്മീയമായ ഒരു തലമുണ്ടെന്നതാണ് അറബ് വസന്തത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് നിഷേധിക്കാന്‍ സാധ്യമല്ല.
 
വിപ്ലവം നടത്തലല്ല പ്രയാസം. വിപ്ലവത്തിനു ശേഷം സര്‍ഗാത്മകതയും ജനാധിപത്യവും പൂത്തുലയുന്ന ഒരു രാഷ്ട്രമുണ്ടാക്കിയെടുക്കാന്‍ കഴിയുമോ എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇടമുള്ള ഒരു രാജ്യം. മതവാദി വിപ്ലവം നടത്തുമ്പോള്‍ അതില്‍ യുക്തിവാദിക്കും നിരീശ്വരവാദിക്കും ഇടമുണ്ടാവാം. എന്നാല്‍ അവന്റെ രാഷ്ട്രത്തില്‍ അവര്‍ക്ക് ഇടമുണ്ടാവുമോ എന്നതാണ് പ്രധാനചോദ്യം. രാഷ്ട്രം എത്രമാത്രം ബഹുസ്വരമായിരിക്കും. ആ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഒരു വിപ്ലവ ഭരണകൂടമുണ്ടായിരിക്കുക. അതിനാണ് യഥാര്‍ഥത്തില്‍ ആത്മീയത എന്നു പറയുന്നത്, ദൈവശാസ്ത്രമെന്നു പറയുന്നത്. കരുണാമയന്റെ മാര്‍ഗത്തില്‍ നിന്ന് ലഭിച്ച സന്ദേശമാണെന്നു പറയുമ്പോള്‍ അത് എല്ലാ ചരാചരങ്ങളെയും ഉള്‍ക്കൊള്ളണം. അത് മനുഷ്യനോട് മാത്രമായി സംവദിക്കുന്നതാവില്ല. പരിസ്ഥിതി ഒരു വലിയ പ്രശ്‌നമായി വരികയാണ്. സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഭാഗമായി ലോകം നേരിടുന്ന ഒരു വലിയ പ്രശ്‌നമാണിത്. സോളിഡാരിറ്റി പോലുള്ള പ്രസ്ഥാനങ്ങള്‍ പാരിസ്ഥിതികമായ പ്രശ്‌നങ്ങളിലേക്ക് ഞങ്ങളെ വിളിക്കുമ്പോള്‍ സന്തോഷം തോന്നുന്നത് അതുകൊണ്ടാണ്.
 
വിപ്ലവാനന്തരം വലിയ കരുതലുകള്‍ ആവശ്യമായി വരും . വൈലോപ്പിള്ളി പറഞ്ഞതുപോലെ എല്ലാ വസന്തത്തിനകത്തും വസൂരിയുടെ അണുക്കള്‍ പതുങ്ങിയിരിക്കുന്നു. മനോഹരമായ പനിനീര്‍പൂവിന്റെ ദളങ്ങള്‍ക്കിടയില്‍ അതിന്റെ എല്ലാ മനോഹാരിതയും തിന്നുതീര്‍ക്കുന്ന ഒരു പുഴു കൂടി ഒളിച്ചിരിപ്പുണ്ട്. വിപ്ലവത്തെത്തന്നെ കൊന്നുതിന്നുന്ന അതിനെതിരെ ഒരു ജാഗ്രതകൂടി ഉണ്ടാവാന്‍ നിങ്ങളുടെ ദൈവശാസ്ത്ര മാര്‍ഗത്തിലെ മഹാന്വേഷണങ്ങള്‍ സഹായിക്കട്ടെ. തീര്‍ച്ചയായും അറബ് വസന്തത്തിന്  മരുഭൂമിയില്‍ ലോകത്തിലെ വലിയ പൂന്തോട്ടങ്ങള്‍ തന്നെ സൃഷ്ടിക്കാന്‍ സാധിക്കട്ടെ എന്ന സ്വപ്നം പങ്കുവെച്ചുകൊണ്ട്  ഈ സംസാരം ഉപസംഹരിക്കുന്നു.
 
 
(പ്രശസ്ത സാഹിത്യകാരനും ആക്ടിവിസ്റ്റുമായ പി. സുരേന്ദ്രന്‍, തൃശൂര്‍ കൈപമംഗലത്ത് നടന്ന അറബ് വസന്തം സന്ദേശ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണം)
 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


ഫസ്‌ലുര്‍റഹ്മാന്‍ കൊടുവള്ളി
അഹ്‌ലാം  തമീമി. ഫലസ്ത്വീന്‍ ജനതയുടെ ആവേശമായ വനിതാ പോരാളി. സ്വന്തം മണ്ണില്‍നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ട ഫലസ്ത്വീനികളുടെ ജീവന്‍മരണ പോരാട്ടത്തിന്റെ പ്രതീകം. ഹമാസിന്റെ സൈനിക വിംഗായ 'ഇസ്സുദ്ദീനുല്‍ ഖസ്സാമിലെ' പ്രഥമ വനിതാ സൈനിക. അധിനിവേശക്കാരായ ഇസ്രയേലിനെ തുരത്തി സ്വന്തം മണ്ണിലേക്ക് വിജയശ്രീലാളിതരായി തിരിച്ചു വരുമെന്ന ഓരോ ഫലസ്ത്വീനിയുടെയും ജീവിത സ്വപ്നത്തിന്റെ പ്രതീകം. ഇതെല്ലാമാണ് അഹ്‌ലാം.  ഫലസ്ത്വീനിയുടെ രക്തം പുരണ്ട കഥയിലേക്ക് കൂട്ടിചേര്‍ക്കപ്പെട്ട മറ്റൊരു അധ്യയമാവുകയായിരുന്നു അവര്‍. നീണ്ട പതിനൊന്നു വര്‍ഷത്തെ കാരാഗൃഹ വാസത്തിനു ശേഷം ഇക്കഴിഞ്ഞ മാസം അവര്‍ ഇസ്രയേലീ തടവറയില്‍ നിന്ന് മോചിതയായി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഫലസ്ത്വീനീ തടവറയില്‍ കഴിയുന്ന ഇസ്രയേല്‍ പൗരന്‍ ശാലിത്തിനെ മോചിപ്പിക്കുന്നതിനു പകരമായി വിട്ടയക്കപ്പെട്ട തടവുകാരുടെ പട്ടികയില്‍ അഹ്‌ലാം തമീമിയും ഇടം പിടിക്കുകയായിരുന്നു. 'എന്റെ തല ഞാന്‍ ഉയര്‍ത്തി പിടിച്ചു. എന്നിട്ട് പ്രൗഢമായി പുഞ്ചിരിച്ചു. സാധാരണ തടവു പുള്ളികള്‍ തല താഴ്ത്തിയാണല്ലോ നടക്കുക. അല്ലാഹുവിനു സ്തുതി! ഇനി ഇസ്രയേലികളെ  ഞങ്ങള്‍ ജയിക്കുകയും ഫലസ്ത്വീന്‍ മണ്ണില്‍ നിന്ന് പൂര്‍ണമായി പുറന്തള്ളുകയും ചെയ്യും.' ജയിലില്‍ നിന്ന് പുറത്തുകടന്നപ്പോള്‍ അഹ്‌ലാമിന്റെ ആദ്യ പ്രതികരണം ഇതായിരുന്നു.
2000-ല്‍  ഇന്‍തിഫാദ ആരംഭിച്ചതോടെ ഇസ്രയേലിലെ ജൂത കേന്ദ്രങ്ങള്‍ നടുങ്ങാന്‍ തുടങ്ങിയിരുന്നു. ചാവേര്‍ സ്‌ഫോടനങ്ങള്‍ അതിനു എരിവു പകര്‍ന്നു.
പിറ്റേ വര്‍ഷം ജൂത കേന്ദ്രമായ സബാരോയില്‍ നടന്ന ചാവേര്‍ ഓപ്പറേഷനില്‍  കുട്ടികള്‍ ഉള്‍പ്പെടെ 16  ഇസ്രയേലികളാണ് കൊല്ലപ്പെട്ടത് . ഈ സംഭവം ഇസ്രയേലിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരുന്നു. ഇതിന്റെ ആസൂത്രകയെന്ന കുറ്റം ചാര്‍ത്തിയാണ് അഹ്‌ലാമിനെ ഇസ്രയേല്‍ സേന അറസ്റ്റുചെയ്ത് ജയിലിലടച്ചത്. യുദ്ധോത്സുകമായ ഒരു സാമൂഹിക പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഫലസ്ത്വീനിക്ക് സ്വന്തം ജനതയുടെയും നാടിന്റെയും സുരക്ഷക്ക് വേണ്ടി ഏതു വിധേനയും പൊരുതാനുള്ള ധാര്‍മികമായ ന്യായം മനുഷ്യാവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന എല്ലാ പരിഷ്‌കൃത ജനതയും അംഗീകരിച്ചിട്ടുള്ളതാണ്. ചാവേര്‍ സ്‌ഫോടനം ഈ അര്‍ഥത്തില്‍ ഫലസ്ത്വീന്‍ സമരത്തിന്റെ ചോര കലര്‍ന്ന ഏടായി മാറുകയായിരുന്നു.
ഒരു സാധാരണ ഫലസ്ത്വീനി കുടുംബമാണ് അഹ്‌ലാമിന്റേത്. മതബോധവും ദീനീപ്രതിബദ്ധതയും ദേശ സ്‌നേഹവും ആവോളം ആവാഹിച്ച ഒരു വിനയാന്വിത കുടുംബം. ഈ ഗുണ വിശേഷങ്ങളെല്ലാം അഹ്‌ലാമിലും സമ്മേളിച്ചിരുന്നു. മാതാപിതാക്കള്‍ അഹ്‌ലാമില്‍ നട്ടുവളര്‍ത്തിയ ഈ നന്മകള്‍, ദീനിനും സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത അവരില്‍ അങ്കുരിപ്പിച്ചിരുന്നു.
സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം അവര്‍ പഠന വിഷയമായി പത്ര പ്രവര്‍ത്തനം തെരഞ്ഞെടുത്തത് ബോധപൂര്‍വമായിരുന്നു. സ്വന്തം നാടിന്റെയും ജനതയുടെയും പ്രശ്‌നങ്ങള്‍ അതിന്റെ ആഴത്തിലും പരപ്പിലും ഏറ്റവും  അടുത്തു നിന്ന് വീക്ഷിക്കണം എന്ന ആഗ്രഹമായിരുന്നു അതിനു പിന്നില്‍. ഫലത്തില്‍ സംഭവിച്ചതും അതുതന്നെ. പത്രപ്രവര്‍ത്തനം അവരുടെ ജീവിതത്തിലെ വഴിത്തിരിവായി മാറി. ഫലസ്ത്വീനിയുടെ ദൈന്യതയുടെ മര്‍മം തൊട്ടറിയാനായതിലൂടെ അവരുടെ ചിന്തയില്‍ പലപ്പോഴും തീപ്പന്തം ജ്വലിച്ചു.
സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം ബെര്‍സീത് യൂനിവേഴ്‌സിറ്റിയില്‍ ജേര്‍ണലിസത്തിനു ചേര്‍ന്നു. പ്രസ്തുത ക്യാമ്പസ് ഫലസ്ത്വീനിലെ യുവാക്കളുടെ കേന്ദ്രമായാണ് അറിയപ്പെടുന്നത്. പല വിപ്ലവ വിമോചന ചിന്തകളും പൊട്ടിമുളക്കുന്ന ഇടം. ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങളുമായി സംവദിക്കാനുള്ള സന്ദര്‍ഭവും അതുവഴി കരഗതമായി. മൊത്തത്തില്‍ അഹ്‌ലാമിന്റെ ജീവിതത്തെ സാരമായി സ്വാധീനിച്ചു ക്യാമ്പസ് ജീവിതം. പത്ര പ്രവര്‍ത്തന മേഖലയോടുള്ള പ്രതിബദ്ധതയും താല്‍പര്യവും കാരണമായാണ് കോഴ്‌സ് കഴിയും മുമ്പ് തന്നെ ജോലിയില്‍ പ്രവേശിച്ചത്. തന്റെ ധാരണകള്‍  തിരുത്തിയെഴുതിയ പല സംഭവങ്ങള്‍ക്കും പത്ര പ്രവര്‍ത്തനത്തില്‍ അവര്‍ സാക്ഷ്യം വഹിച്ചു. സ്വന്തം കണ്‍മുന്നില്‍ വെച്ചു ഫലസ്ത്വീനി വീട്ടമ്മയും പിഞ്ചു ബാലനും നിഷ്‌കരുണം കൊല്ലപ്പെടുന്ന സംഭവം പോലുമുണ്ടായി. ആദ്യം 'അല മീലാദ്'എന്ന ഒരു ജേര്‍ണലില്‍ ആണ് ജോലി ലഭിച്ചത്. അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ക്ക് മുന്‍തൂക്കം നല്‍കിയ പ്രസിദ്ധീകരണമായിരുന്നു അത്. പിന്നീട് ദൃശ്യ മാധ്യമത്തിലേക്കു തിരിഞ്ഞു. ഒരു പ്രാദേശിക ചാനലിലാണ് ജോലി നോക്കിയത്. സമകാലിക സംഭവ വികാസങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള ഒരു വാരാദ്യ പരിപാടി 'വാരക്കൊയ്ത്ത്' എന്ന പേരില്‍ അവര്‍ കൈകാര്യം ചെയ്തിരുന്നു.
അധിനിവേശ സേനക്കും വേട്ടക്കാരായ ഭരണ കൂടത്തിനുമെതിരിലുള്ള വികാരം ഫലസ്ത്വീനി യുവാക്കളില്‍ കത്തി നിന്ന കാലമായിരുന്നു ഇന്‍തിഫാദയുടേത്. തുടരെത്തുടരെയുള്ള ഫലസ്ത്വീനി നേതാക്കളുടെ കൊലപാതകങ്ങള്‍ യുവാക്കളുടെ മനസ്സില്‍ പ്രതികാരാഗ്‌നി ജ്വലിപ്പിച്ചു  നിര്‍ത്തുകയും ചെയ്തു. ഈ ചുറ്റുപാടിലാണ് ചാവേര്‍ സ്‌ഫോടനങ്ങളിലൂടെ ഇന്‍തിഫാദ ശക്തി ആര്‍ജിച്ചത്. ഓരോ ഫലസ്ത്വീനിയിലും നാടിനു വേണ്ടി എന്ത് ചെയ്യാനാവും എന്ന ആലോചന സജീവമായ കാലം. പലരും രക്തസാക്ഷികളുടെ കുടുംബങ്ങളെ സേവിച്ചും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മുഴുകിയും പ്രവര്‍ത്തനനിരതരായി. അതിലപ്പുറം പലതും  തനിക്കു കഴിയുമെന്നും അത് സമര്‍പ്പിക്കണമെന്നും അഹ്‌ലാമിന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. നിലവിലെ അവസ്ഥയില്‍ അങ്ങേയറ്റത്തെ വിഷമവും വേദനയും അവരെ വേട്ടയാടി. അങ്ങനെയാണ് അവര്‍ ഇസ്സുദ്ദീനുല്‍ ഖസ്സാമിന്റെ പ്രഥമ വനിതാ സൈനികയായി മാറിയത്. അതിനു ശേഷം ഒരുപാടു സ്ത്രീകള്‍ ഹമാസിന്റെ സൈനിക വിംഗിലേക്ക് കടന്നുവരികയുണ്ടായി. യൂനിവേഴ്‌സിറ്റിയിലെ സതീര്‍ഥ്യനും ഹമാസ് സൈനികനുമായ വാഇലിന്റെ പ്രേരണ കൂടിയായപ്പോള്‍  അത് യാഥാര്‍ഥ്യമായി. അബ്ദുല്ല ബര്‍ഗൂസി എന്ന ബുദ്ധി കൂര്‍മതയും ആവേശവും  ഒത്തിണങ്ങിയ ഫലസ്ത്വീനി നായകനെ കുറിച്ച് മനസ്സിലാക്കിയത് വിമോചന പോരാളിയാകാനുള്ള വേഗവും ആവേശവും വര്‍ധിപ്പിക്കുകയും ചെയ്തു.
സബാരോ ഓപ്പറേഷന് ഒന്നര മാസത്തിനു ശേഷമാണു അഹ്‌ലാമിനെ ഇസ്രയേല്‍ പട്ടാളം അറസ്റ്റു ചെയ്തു ജയിലിലടച്ചത് .അറസ്റ്റിനെയും ജയില്‍ ജീവിതത്തെയും കുറിച്ച് അഹ്‌ലാം മനസ്സ് തുറക്കുന്നു:
'പ്രിയ  മാതാവിന്റെ മരണം കഴിഞ്ഞു രണ്ടു മൂന്നു ദിവസം മാത്രം പിന്നിട്ട ദുഃഖകരമായ സാഹചര്യമായിരുന്നു അത്. അതിരാവിലെ ഏകദേശം മൂന്നു മണി സമയം. ഗ്രാമവാസികള്‍ ഉറക്കിലാണ്ട നേരം. ഇസ്രയേലി സൈന്യത്തിലെ ഒരു വന്‍പട എന്റെ കൊച്ചുവീട്ടിലേക്ക് ഇരമ്പി വന്നു. ആയുധസജ്ജമായിട്ടായിരുന്നു അവരുടെ വരവ്. എന്നെ പിടികൂടി കൈകാലുകള്‍ ബന്ധിച്ചു. കണ്ണുകളും വായും മൂടിക്കെട്ടി. ഉമ്മ മരിച്ചു രണ്ടു നാള്‍ മാത്രം പിന്നിട്ട മരണ വീടാണ് ഇതെന്നോ പ്രായം ചെന്ന ദുഃഖിതനായി കഴിയുന്ന ഉപ്പയുടെ അവസ്ഥയോ ഒന്നും പരിഗണിക്കപ്പെട്ടില്ല. തട്ടിക്കൊണ്ടു പോകുന്ന പ്രതീതിയായിരുന്നു ആ അറസ്റ്റ് നടപടിക്ക്. വര്‍ഷങ്ങള്‍ക്കിപ്പുറം   പോലും ഓര്‍ക്കുമ്പോള്‍ നടുങ്ങിപ്പോകുന്ന കരാള ഭീകര രംഗങ്ങളായിരുന്നു അത്. മനുഷ്യത്വം തൊട്ടു തീണ്ടാത്ത, മൃഗീയതയുടെ ഒന്നാന്തരം ഉദാഹരണം. വിചാരണയുടെ ആദ്യ ദിവസം രോഗിയായ എന്നെ ശക്തി പ്രയോഗിച്ചാണ് കൊണ്ടുപോയത്. എല്ലാം തുറന്നുപറയാന്‍ വേണ്ടി അത്യന്തം വേദനാജനകമായ കൊടിയ പീഡനമുറകള്‍ക്ക്  ഇരയാക്കി. ഖബ്ര്‍ പോലെയുള്ള അണ്ടര്‍ ഗ്രൗണ്ടിലെ ഇടുങ്ങിയ ഒരു ഇരുട്ട്  മുറിയിലായിരുന്നു വിചാരണ. നാല്‍പ്പത്തി മൂന്നുനാള്‍ നീണ്ട വിചാരണ. നാല്‍പതു  ദിവസം രാപ്പകലില്ലാതെ ഇട തടവില്ലാത്ത വിചാരണ. മൂന്നു ദിവസം അല്‍പം വിശ്രമം അനുവദിച്ചു. ആ ഇടുങ്ങിയ തടവറ പക്ഷേ എന്റെ നാഥനോടുള്ള വൈകാരിക ബന്ധം ഊട്ടിയുറപ്പിക്കാന്‍ നിമിത്തമായി. മൂന്നാമത് ഒരാള്‍ അറിയാത്ത വിധം ഞാന്‍ അല്ലാഹുവില്‍ നിന്നുള്ള  കരുത്തുറ്റ ഒരു പാശ ത്തില്‍ ബന്ധിതയായി. അതിനാല്‍ എന്റെ സകല കാര്യങ്ങളും മനോഹരമായി കലാശിച്ചു. അണ്ടര്‍ ഗ്രൗണ്ടിലെ കൊച്ചു ഇരുട്ടു മുറിയില്‍ കഴിച്ചു കൂട്ടാന്‍ എനിക്ക് ക്ഷമ നല്‍കിയത് പടച്ചവനോട് സ്ഥാപിച്ച ഈ കൂട്ട് തന്നെ. ഇസ്രയേലിന്റെ ശിക്ഷാ രീതികളില്‍ ശാരീരികവും മാനസികവുമായ മുറകള്‍ ഉണ്ട്. ഈ രണ്ടു രീതികളും അവര്‍ എന്നില്‍ പ്രയോഗിച്ചു. പക്ഷേ എന്നെ കൂടുതല്‍ വേദനിപ്പിച്ചത് മാനസിക പീഡനമായിരുന്നു. അന്നത്തെ എന്റെ മാനസിക തലവുമായും അതിനു ബന്ധമുണ്ട്. ഉമ്മ മരിച്ച ദുഃഖം ഘനീഭവിച്ചു നിന്നിരുന്നു. വിചാരണക്കിടെ ഞാന്‍ കുറ്റം സമ്മതിച്ചാലും ഇല്ലെങ്കിലും ഫലം ഒന്നായിരുന്നു. ഇതേ കേസില്‍ പിടിക്കപ്പെട്ട മറ്റു തടവുകാരെ  എന്റെ മുമ്പാകെ വെച്ചു പീഡിപ്പിച്ചു എന്റെ പേര് അവരെക്കൊണ്ടു  പറയിപ്പിക്കുകയുണ്ടായി.  അവരുടെ ശരീരത്തിലെ ചോരയൊലിക്കുന്ന മുറിവുകള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു.
എന്നെ അറസ്റ്റു ചെയ്തു ഏകദേശം മൂന്നു വര്‍ഷം പിന്നിട്ടപ്പോഴാണ് ശിക്ഷാ വിധി വന്നത്. അന്ന് കൊല്ലപ്പെട്ട പതിനാറു ഇസ്രായേലി പൗരന്മാരില്‍ ഒരാള്‍ക്ക് ഒരു ജീവപര്യന്തം എന്ന തോതില്‍ പതിനാറു ജീവപര്യന്തം തടവായിരുന്നു ശിക്ഷ. വേട്ടക്കാര്‍ ഇസ്രയേല്‍ ആയതിനാല്‍ ഈ ശിക്ഷാ വിധി ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. ശിക്ഷയുടെ അവസാന വര്‍ഷത്തില്‍ മറ്റൊരു സംഭവം കൂടിയുണ്ടായി. ജയിലിലെ സൈനികനുമായി വഴക്കിട്ടു എന്ന പേരില്‍ ഒരു പ്രാവശ്യം ആറു  മാസവും മറ്റൊരു തവണ നാലുമാസവുമായി പത്തു മാസം ശിക്ഷ വര്‍ധിപ്പിച്ചു. പതിനാറു ജീവ പര്യന്തത്തോട് പത്തു മാസം ശിക്ഷ കൂട്ടിച്ചേര്‍ത്തത് എത്രത്തോളം ചിരിക്കു വക നല്‍കുന്നു എന്ന് ഓര്‍ത്തുനോക്കൂ. വയോധികനായ എന്റെ പിതാവ് കഴിഞ്ഞ പതിനൊന്നു വര്‍ഷക്കാലം ക്ഷമയോടെ ഈ സാഹചര്യം നേരിട്ടതും എന്നെ കാണാനുള്ള അദ്ദേഹത്തിന്റെ കലശലായ ആഗ്രഹം പൂവണിയാന്‍ പോകുന്നതുമായ സാഹചര്യമാണ് എന്നെ ഏറെ വികരാധീനയാക്കുന്നത്.'
മാതൃ സഹോദരീ മകന്‍ നിസാര്‍ തമീമിയുമായി അഹ്‌ലാമിന്റെ വിവാഹം 2005 ജൂണ്‍ പത്തൊമ്പതിന് നടന്നു. വധുവിന്റെയും വരന്റെയും പക്ഷക്കാര്‍  ഏര്‍പ്പാടാക്കിയ വക്കീലുമാര്‍  മുഖാന്തിരമാണ് വിവാഹം നടന്നത്. വരന്റെയും വധുവിന്റെയും പിതാക്കന്മാര്‍ നികാഹിന്റെ  പ്രത്യേകമായ ഔദ്യോഗിക ചിട്ടവട്ടങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. നിസാര്‍ ഹര്‍കത്തുല്‍ ഫത്ഹിന്റെ പ്രവര്‍ത്തകനാണ്. വിവിധ ഫലസ്ത്വീന്‍ ഗ്രൂപ്പുകള്‍ തമ്മില്‍ ഉണ്ടാവേണ്ട ഐക്യത്തിന്റെ മനോഹരമായ ഒരു ആവിഷ്‌കാരമാണ് നിസാറുമായുള്ള വിവാഹമെന്നും ഇത് നല്ലൊരു സന്ദേശം ആണെന്നുമാണ് അഹ്‌ലാമിന്റെ പക്ഷം. എന്നാല്‍ 2010 മാര്‍ച്ച് ഒന്നിന് ഒറ്റ പ്രാവശ്യമാണ് ഇരുവര്‍ക്കും ജയിലധികൃതര്‍ കൂടിക്കാഴ്ച അനുവദിച്ചത്.
'ഇസ്രയേല്‍ ജയിലിലെ ഫലസ്ത്വീനികളായ തടവുകാര്‍ ഹമാസിന്റെയോ ഫലസ്ത്വീനി സമൂഹത്തിന്റെയോ പിരടിയില്‍ മാത്രമുള്ള ഉത്തരവാദിത്വമല്ല. മൊത്തം അറബ് ഇസ്‌ലാമിക സമൂഹത്തിന്റെ ബാധ്യതയാണ്. അതാകട്ടെ അടിക്കടി ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. 'അഹ്‌ലാം പറയുന്നു. 'ജോര്‍ദാനിലായിരുന്ന  ഞാന്‍ ഒറ്റക്കാണ് കഴിഞ്ഞ തവണ ഫലസ്ത്വീനിലേക്ക് വന്നത്. കുടിയിറക്കപ്പെട്ട മുഴുവന്‍ ഫലസ്ത്വീനികളോടുമൊപ്പം വിജയ ശ്രീലാളിതയായി അടുത്ത പ്രാവശ്യം തിരിച്ചു വരണം എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. അന്ന് മസ്ജിദുല്‍ അഖ്‌സ്വ മോചിതമായിരിക്കും. ഇസ്രയേല്‍  വേറെ മണ്ണും ഭൂമിയും അന്വേഷിക്കുന്നതാണ് നല്ലത്. അവര്‍ കുടിയിറങ്ങിതരുന്നില്ലെങ്കില്‍ അവര്‍ക്ക് വിധിച്ചത് മരണവും പരാജയവുമായിരിക്കും എന്നവര്‍ ഓര്‍ക്കുന്നത് നന്ന്. ഞാന്‍ ശ്വസിച്ചിരുന്ന വായുവിലേക്ക്, ഒലിവു ചില്ലയില്‍ ഹൃദയം ചേര്‍ത്തു വെച്ച എന്റെ സ്വന്തം ഫലസ്ത്വീനിലേക്ക് ഞാന്‍ തിരിച്ചുവരിക തന്നെ ചെയ്യും. ഇന്‍ശാ അല്ലാഹ്!'
അവലംബം: 'ഫലസ്ത്വീനുല്‍ മുസ്‌ലിമ'
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati



ഖാലിദ് മൂസാ നദ്‌വി

സമൂഹത്തെ പരിവര്‍ത്തിപ്പിച്ചും നീതിരഹിതമായ രാഷ്ട്രീയ വ്യവസ്ഥകളോട് കലഹിച്ചും സാമൂഹിക നീതിയലധിഷ്ഠിതമായ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ഇസ്‌ലാം ചരിത്രത്തില്‍ എന്നും മുന്നില്‍ നടന്നിട്ടുണ്ട്. ഇബ്‌ലീസിന്റെ ജാതി മഹിമാ മേധാവിത്വ സിദ്ധാന്തത്തോട് വിയോജിച്ചുകൊണ്ടാണ് പരമാധികാരിയായ അല്ലാഹു ഭൂമിയുടെ ഭരണച്ചുമതല മനുഷ്യനെ ഏല്‍പിച്ചത്. പ്രാതിനിധ്യ ജനാധിപത്യം അഥവാ ഖിലാഫത്താണ് അതിന്റെ അടിസ്ഥാനം. വിട്ടുവീഴ്ചയില്ലാത്ത ഏകദൈവ ദര്‍ശനത്തിലും കണിശമായ പരലോക ചിന്തയിലും ഊന്നുന്ന മതാത്മക സാമൂഹിക രാഷ്ട്രീയ ഉള്ളടക്കം ഇസ്‌ലാമില്‍ പിന്നീട് ഏതെങ്കിലും ദാര്‍ശനികന്‍ ചേര്‍ത്തുവെച്ചതല്ല. ഇസ്‌ലാമിന്റെ തനിസ്വഭാവം തന്നെയാണത്. ഈ തനിസ്വഭാവം പ്രവാചകന്മാര്‍ സാധിച്ച വിപ്ലവത്തിലൂടെ നമുക്ക് കൃത്യമായി മനസ്സിലാക്കാവുന്നതാണ്. ഇബ്‌റാഹീം (അ) ആസറിനോടും നംറൂദിനോടും ഒരേ സമയം ഏറ്റുമുട്ടിയത് ഇസ്‌ലാമിക വിപ്ലവത്തിന്റെ പ്രധാന മുന്‍മാതൃകകളിലൊന്നാണ്. സുഭിക്ഷതയിലധിഷ്ഠിതമായ ക്ഷേമ രാഷ്ട്രമാണ് തൗഹീദിന്റെ ബലത്തില്‍ യൂസുഫ്(അ) പണ്ട് ഈജിപ്തില്‍ കെട്ടിപ്പടുത്തത്. മൂസ(അ) ഫറോവയുടെ മര്‍ദക ഭരണകൂടത്തെ എതിര്‍ത്തതും ഖാറൂനിയന്‍ മുതലാളിത്തത്തോട് പടവെട്ടിയതും അതേ ഈജിപ്തില്‍ തന്നെയാണ്. മുഹമ്മദ് (സ) വിജയിപ്പിച്ചെടുത്ത മദീനാ വിപ്ലവത്തിന്റെ അടിത്തറയായി വര്‍ത്തിച്ചതും തൗഹീദും ഖിലാഫത്തും തന്നെ. തുടര്‍ന്ന് ദീര്‍ഘകാലം ഒരു ലോക ഗവണ്‍മെന്റിന്റെ ചാലകശക്തിയായി ഇസ്‌ലാം നിലകൊള്ളുകയുണ്ടായി.
പുതിയ കാലത്ത് ഇസ്‌ലാമിന്റെ വിപ്ലവപദ്ധതി ഒരു ദാര്‍ശനിക ചട്ടക്കൂടായി അവതരിപ്പിച്ച മഹാ പ്രതിഭകളായ ധിഷണാശാലികളാണ് മൗലാനാ മൗദൂദി, ഹസനുല്‍ ബന്നാ, സയ്യിദ് ഖുത്വ്ബ്, അലി ശരീഅത്തി, മാലിക് ബിന്നബി തുടങ്ങിയവര്‍. അനറബ് ലോകത്ത് ജമാഅത്തെ ഇസ്‌ലാമി എന്ന പൊതു ബാനറിലും അറബ് നാട്ടില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന നാമത്തിലും ആ ദാര്‍ശനിക ചട്ടക്കൂടിന് സംഘടനാ രൂപം ലഭിക്കുകയും ചെയ്തു. പ്രസ്തുത വിപ്ലവ ദര്‍ശനത്തെ നാം ജീവിക്കുന്ന കാലത്ത് ആദ്യമായി തെരുവിലിറക്കിയത് ഇമാം ഖുമൈനിയാണ്. മതാത്മക ജനാധിപത്യത്തിന്റെ വിപ്ലവ പരീക്ഷണത്തിനും ക്രമാനുഗതമായ അതിന്റെ വളര്‍ച്ചക്കും ഇറാന്‍ വേദിയായിത്തീര്‍ന്നു. സാമ്രാജ്യത്വ ഭീകരതയെ, മതേതര ഫാഷിസത്തെ, ജനാധിപത്യ പക്ഷത്തുനിന്ന് ലോക വേദികളില്‍ നിന്ന് ചോദ്യം ചെയ്യുന്ന അഹ്മദീ നിജാദ് ഇറാന്‍ വിപ്ലവത്തിന്റെ പുത്രനാണ്. മതേതര അപമാനവീകരണവും സായുധ ഭീകരതയും ജനാധിപത്യ ധ്വംസനവും മനുഷ്യാവകാശ ലംഘനവും മുഖമുദ്രയാക്കിയ അമേരിക്കന്‍ അഹന്തക്ക് ഏറ്റ ഏറ്റവും കരുത്തുള്ള തിരിച്ചടിയും വിപ്ലവത്തിന് ചുവപ്പുനിറമേയുള്ളൂ എന്ന ഇടതുപക്ഷ ഡോഗ്മക്ക് നല്‍കിയ മറുപടിയും ആയിരുന്നു ഇറാന്‍ വിപ്ലവം. സുസ്ഥിര മതമൂല്യങ്ങളും ജനാധിപത്യ നവ മൂല്യങ്ങളും പരസ്പരം പൊരുത്തപ്പെട്ട് പ്രവര്‍ത്തിക്കുന്നിടത്താണ് ഇറാന്‍ വേറിട്ട റിപ്പബ്ലിക്കായി മാറുന്നത്.
ഇറാനു ശേഷം തുര്‍ക്കിയാണ് ആ രംഗത്ത് കൂടുതല്‍ സര്‍ഗാത്മകമായ, നിശ്ശബ്ദമനോഹരമായ പുതിയ ചുവടുവെപ്പ് നടത്തിയത്. റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മതവും മതേതരത്വവും വിസ്മയാവഹമാണ്. ശില്‍പഭംഗിയും ശില്‍പഭദ്രതയുമുണ്ടതിന്. യൂറോപ്പിന്റെ 'രോഗിയെ' മതമൂല്യങ്ങളുടെ കാന്തിക ശക്തിയാലും ജനാധിപത്യ മൂല്യങ്ങളുടെ പ്രയോഗബലത്താലും 'കര്‍മയോഗി'യാക്കി മാറ്റുന്നതില്‍ ഉര്‍ദുഗാന്‍ ജയിച്ചിരിക്കുന്നു.
ഇറാന്റെയും തുര്‍ക്കിയുടെയും വഴിയേ അറബിത്തെരുവുകള്‍ യാത്ര തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട അറബ്-ബാത്തിസ്റ്റ്-സെക്യുലരിസ്റ്റ് വാഴ്ച അറബികള്‍ക്ക് നല്‍കിയത് വിശപ്പും തൊഴിലില്ലായ്മയുമായിരുന്നു. ഭരണകൂടത്തിന്റെ കൂലിത്തല്ലുകാരല്ലാതെ എല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തു. ഒരേ കക്ഷി എപ്പോഴും 99.99 ശതമാനം വോട്ട് നേടി അധികാരത്തില്‍ വരുന്ന വിചിത്രമായ തെരഞ്ഞെടുപ്പ് ഫലമാണ് പല മുസ്‌ലിം രാജ്യങ്ങളില്‍ നിന്നും മുക്കാല്‍ നൂറ്റാണ്ട് കാലമായി നാം കേട്ടുകൊണ്ടിരുന്നത്. ആധുനികതയുടെ പേരില്‍ അധികാരമേറ്റവര്‍ പുസ്തകരചന പോലും ക്രിമിനല്‍ കുറ്റമായി കണ്ടു. വഴിയടയാളങ്ങള്‍ എന്ന പുസ്തകമെഴുതിയതിന്റെ പേരില്‍ സയ്യിദ് ഖുത്വ്ബിനെ അവര്‍ തൂക്കിക്കൊന്നു. 'പൗരസ്വാതന്ത്ര്യം മുസ്‌ലിം നാടുകളില്‍' എന്ന പുസ്തകമെഴുതിയതിന്റെ പേരില്‍ റാശിദുല്‍ ഗനൂശിയെ അവര്‍ നാടുകടത്തി. ഇബ്‌നു ഖല്‍ദൂന്‍ ഉള്‍പ്പെടെയുള്ള മഹാ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ സൈത്തൂന യൂനിവേഴ്‌സിറ്റി അവര്‍ അടച്ചുപൂട്ടി. വ്യക്തിജീവിതത്തിലെ മതാനുഷ്ഠാനങ്ങള്‍ക്ക് പോലും അവര്‍ വിലക്കേര്‍പ്പെടുത്തി. വിദേശ സുന്ദരികളെ കണ്ടുമുട്ടുന്ന മുറക്ക് ഭാര്യമാരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരുന്ന സെക്യുലര്‍ വീരപ്രസുക്കള്‍ ശരീഅത്ത് നിയമങ്ങള്‍ റദ്ദ് ചെയ്യുന്ന കാഴ്ചയും നാം കണ്ടു. ആധുനികതയുടെ പേരില്‍ ആക്രോശമിട്ടവര്‍ തന്നെ മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി. ഫെമിനിസത്തിന്റെ പേരില്‍ പെണ്ണുങ്ങളുടെ പര്‍ദ വലിച്ചുകീറിയവര്‍ സൈനബുല്‍ ഗസാലിയെ പോലുള്ള വീരാംഗനകളെ തടവറയില്‍ പീഡിപ്പിച്ചു. മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട ഈ മതേതര ഗുണ്ടാരാജിനെതിരെയുള്ള മതാത്മ സാമൂഹികതയുടെ ജനാധിപത്യ പ്രയോഗമായിട്ടാണ് അറബ് വസന്തം പീലിവിടര്‍ത്തിയിരിക്കുന്നത്.
വിശക്കുന്നവന്‍ വിപ്ലവകാരിയാവണമെന്നത് ഒരു ഖുര്‍ആനിക ആഹ്വാനമാണ്. വിശപ്പിനെതിരെ വിപ്ലവം സംഘടിപ്പിക്കാത്തവന്റെ വിശ്വാസം മുഖവിലക്കെടുക്കാനാവില്ലെന്നതാണ് ഖുര്‍ആനിക നിലപാട്. അനീതി ചെയ്യുന്ന ഭരണാധികാരിയോട് സത്യം വിളിച്ചു പറയലാണ് മഹത്തായ വിപ്ലവമെന്ന പ്രവാചക പാഠം ഏറെ പഠിച്ചവരാണ് അറബ് വസന്തത്തിന്റെ മുന്നണിയിലുള്ളത്. വിശക്കുന്നവന് ഭക്ഷണമായിത്തീരാനും ഭയത്തില്‍നിന്ന് മോചനമേകാനും മനുഷ്യാവകാശങ്ങള്‍ പരിരക്ഷിക്കാനുമുള്ള കെല്‍പ് ഇസ്‌ലാമിന് സ്വയം സിദ്ധമാണ്. ആ കെല്‍പ് നെഞ്ചേറ്റിയവരാണ് അറബ് വസന്തത്തിന് വഴിയൊരുക്കിയിരിക്കുന്നത്. യൂസുഫി(അ)ന്റെയും മൂസാ(അ)യുടെയും മുഹമ്മദി(സ)ന്റെയും പാദമുദ്രകള്‍ പിന്തുടര്‍ന്ന ഒരു ജനത മുക്കാല്‍ നൂറ്റാണ്ടുകാലമായി അറബിത്തെരുവുകളില്‍ സഹന സമരത്തിന്റെ വീരചരിതം രചിച്ചുവരികയായിരുന്നു. ഫാറൂഖ് രാജാവിനെതിരായ ജനാധിപത്യ മുന്നേറ്റത്തില്‍ സ്വന്തം സ്ഥാപക നേതാവിനെ ബലി നല്‍കിയ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനമാണ് അറബ് വസന്തത്തിന്റെ പ്രധാന ചാലകശക്തി. ജമാല്‍ അബ്ദുന്നാസിറിന്റെ തടവറയില്‍ ആയിരക്കണക്കിന് ഇഖ്‌വാനികള്‍ ചോരനല്‍കി നനച്ചുവളര്‍ത്തിയ വിപ്ലവവിത്തുകളാണ് പുതിയ വസന്തത്തില്‍ മുളപൊട്ടിയത്. ദീര്‍ഘ ദീര്‍ഘമായ സമരപ്പോരാട്ടത്തിലൂടെ ഇഖ്‌വാന്‍ പാകപ്പെടുത്തിയ മണ്ണിലാണ് വാഇല്‍ ഗുനൈം ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും അകമ്പടിയോടെ വിപ്ലവത്തിന്റെ വില്ലുകുലച്ചത്.
അറബ് വസന്തത്തെ വിശപ്പും തൊഴിലില്ലായ്മയും സൃഷ്ടിച്ച കേവലം കലാപമായും ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും അകമ്പടിയോടെ ചെറുപ്പക്കാര്‍ തട്ടിക്കൂട്ടിയ ഉടന്‍ വിപ്ലവമായും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഉപരിസൂചിത യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ ത്രാണിയില്ലാത്തവരാണ്. പ്രമുഖ ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകനായ സലീം അസീസി കുറിച്ചിട്ടത് അവരുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാവേണ്ടതാണ്. ''ജാസ്മിന്‍ കാറ്റ് ശാന്തമാവും മുമ്പ് റാശിദുല്‍ ഗനൂശി തിരിച്ചെത്തിയിരുന്നെങ്കില്‍ ഖുമൈനി പാരീസില്‍ നിന്ന് തെഹ്‌റാനില്‍ ഇറങ്ങിയ ദിനം തൂനിസില്‍ പുനര്‍ജനിക്കുമായിരുന്നു.'' ഇറാന്‍ വിപ്ലവത്തിന്റെയും തുനീഷ്യന്‍ വിപ്ലവത്തിന്റെയും ദാര്‍ശനിക ഉള്ളടക്കത്തിലെ സമാനതയാണ് സലീം അസീസി ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നത്. അറബിത്തെരുവുകളിലെ പ്രക്ഷോഭങ്ങളെ അനുനിമിഷം പ്രചോദിപ്പിച്ചുകൊണ്ടിരുന്നത് യൂസുഫുല്‍ ഖറദാവി എന്ന മതപണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ ജുമുഅ ഖുത്വ്ബകള്‍ പ്രക്ഷോഭങ്ങള്‍ക്ക് വെള്ളവും വളവുമായി വര്‍ത്തിച്ചു. ജുമുആനന്തരം സംഘടിപ്പിക്കപ്പെട്ട മഹാ റാലികളാണ് അറബിത്തെരുവുകളെ ഇളക്കിമറിച്ചത്. ഈജിപ്ഷ്യന്‍ പ്രക്ഷോഭത്തിന്റെ വിജയോത്സവം നടന്നത് രണ്ട് മില്യന്‍ ജനങ്ങള്‍ പങ്കെടുത്ത ജുമുഅ നമസ്‌കാരം വഴിയാണ്. യൂസുഫുല്‍ ഖറദാവിയാണ് അന്ന് ഖുത്വ്ബ നിര്‍വഹിച്ചത്. യമനില്‍ മാര്‍ച്ച് 11 ജുമുഅത്തുസ്സമൂദ് ആയി പ്രഖ്യാപിക്കുകയുണ്ടായി. മൂന്ന് മില്യന്‍ ജനങ്ങള്‍ അന്ന് തെരുവിലിറങ്ങി. സിറിയയില്‍ ഏപ്രില്‍ എട്ട് രോഷത്തിന്റെ വെള്ളിയാഴ്ചയായും ഏപ്രില്‍ 22 മഹത്തായ വെള്ളിയാഴ്ചയായും പ്രഖ്യാപിച്ചുകൊണ്ട് വിപ്ലവത്തെ പ്രക്ഷോഭകാരികള്‍ ജ്വലിപ്പിക്കുകയുണ്ടായി. ചുരുക്കത്തില്‍ മതാത്മക സാമൂഹികതയുടെ ദാര്‍ശനിക ഉള്ളടക്കവും മതചിഹ്നങ്ങളുടെ വൈകാരിക ഉള്ളടക്കവും സമം ചേര്‍ത്തുകൊണ്ടാണ് വിപ്ലവം മുന്നേറിയതെന്നത് സൂര്യവെളിച്ചം പോലെ വ്യക്തം.
ഇസ്‌ലാമിന്റെ ജനാധിപത്യ ശേഷിയെ അംഗീകരിക്കാന്‍ ലോക രാഷ്ട്രീയത്തെ നിര്‍ബന്ധിച്ചു എന്നതാണ് അറബ് വസന്തത്തിന്റെ ഏറ്റവും വലിയ ഫലം. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയെല്ലാം ഭീകരപട്ടികയില്‍ പെടുത്തി വേട്ടയാടുകയും ബാത്തിസ്റ്റ്-മതേതര ഗുണ്ടാരാജിനെ വെള്ള പൂശുകയും ചെയ്ത യൂറോ-യു.എസ് വൈരുധ്യത്തെ വെളിപ്പെടുത്തുന്നതിനും അറബ് വസന്തം വിജയിച്ചിരിക്കുന്നു. 'ഞാന്‍ മൗദൂദിയുടെയും ഖുത്വ്ബിന്റെയും ശിഷ്യനാണെ'ന്ന് തുറന്നു പറഞ്ഞ റാശിദുല്‍ ഗനൂശി എന്ന രാഷ്ട്രീയക്കാരനെയും അദ്ദേഹം നയിക്കുന്ന അന്നഹ്ദ എന്ന രാഷ്ട്രീയ പാര്‍ട്ടിയെയും അംഗീകരിക്കാതെ മുന്നോട്ടു പോകാന്‍ കഴിയാത്ത ആഗോള സാഹചര്യമാണ് അറബ് വസന്താനന്തരം രൂപപ്പെട്ടിരിക്കുന്നത്. അള്‍ജീരിയന്‍ തെരഞ്ഞെടുപ്പ് ഫലത്തെ നേരത്തെ അട്ടിമറിച്ച അങ്കിള്‍ സാമിനെ കൊണ്ട് തുനീഷ്യന്‍ തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിപ്പിച്ചതിന് ഗനൂശിക്കും വിപ്ലവകാരികള്‍ക്കും നാം നന്ദി പറയണം.
'ഇസ്‌ലാം ഭീതി' എന്ന തുറുപ്പുചീട്ടിലാണ് അറബ് നാടുകളിലെ ഏകാധിപത്യ വാഴ്ച ഇതുവരെയും നിലനിന്നിരുന്നത്. താലിബാനിസം എന്ന് പേരിട്ട് വിളിക്കുന്ന മതാന്ധതയുടെ മുല്ലായിസത്തെ ലോക ഇസ്‌ലാമിന്റെ വ്യാജ പ്രതീകമായി മതേതര മാധ്യമ ലോകം പരിചയപ്പെടുത്തുകയും ചെയ്തു. മക്കന ധരിക്കാതെ ഷോപ്പിംഗ് മാളുകളിലെത്തുന്ന യുവതികള്‍ക്കെതിരെ ചാട്ടവാര്‍ ചുഴറ്റുന്നവരായി, താടിവടിച്ചെടുക്കുന്ന ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചുപൂട്ടിക്കുന്നവരായി, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പഠിക്കുന്ന സ്‌കൂളുകള്‍ക്ക് തീയിടുന്നവരായി, അവര്‍ ഇസ്‌ലാമിസ്റ്റുകളെ ലോകത്തിന് തെറ്റായി പരിചയപ്പെടുത്തി. മറുവശത്ത് മക്കനക്കാരെ കാമ്പസുകളില്‍ നിന്ന് പുറത്താക്കുന്ന, താടിക്കാരെ ഭീകരരാണെന്ന് വിളിച്ച് വേട്ടയാടുന്ന, നമസ്‌കാരവും നോമ്പും ക്രിമിനല്‍ കുറ്റമാക്കുന്ന സെക്യുലര്‍ ഫാഷിസത്തെ അവര്‍ പുരോഗമനത്തിന്റെ പേരില്‍ വെള്ളപൂശി. ഇവിടെ മതേതര ഗുണ്ടാരാജിനും മതാന്ധതയുടെ താലിബാന്‍ രാജിനും മതാത്മകമായ ജനകീയ രാഷ്ട്രീയം നല്‍കിയ സര്‍ഗാത്മക മറുപടിയാണ് അറബ് വസന്തം.
ഇസ്‌ലാം സമം സ്ത്രീവിരുദ്ധം എന്ന പടിഞ്ഞാറന്‍ സൂത്രവാക്യത്തെയും അറബ് വസന്തം അട്ടിമറിച്ചിരിക്കുന്നു. നാസിറിന്റെ ഭീകര തടവറയില്‍ മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനും വേണ്ടി തന്റെ നിറയൗവനം ബലിനല്‍കിയ സൈനബുല്‍ ഗസാലിയെ കാണാതെ പോയവരെ കൊണ്ട് യമന്‍ വിപ്ലവത്തിന്റെ വീരപുത്രിയായ തവക്കുല്‍ കര്‍മാനെ അംഗീകരിപ്പിക്കാനും അറബ് വസന്തത്തിന് കഴിഞ്ഞിരിക്കുന്നു.
ഇസ്‌ലാമിന്റെ സപ്തവര്‍ണങ്ങളും മഴവില്ലായി വിടര്‍ന്നപ്പോഴാണ് അറബ് വസന്തം സാക്ഷാത്കരിക്കപ്പെട്ടത്. മതസംഘടനകളെയും ഇടതുപക്ഷക്കാരെയും വിവരസാങ്കേതിക വിദഗ്ധരെയും ലിബറലുകളെയും ക്രിസ്ത്യാനികളെയും ഒരു പൊതുലക്ഷ്യത്തിനു വേണ്ടി, വൈവിധ്യത്തില്‍ സൗന്ദര്യമായി, മഴവില്ലുപോലെ ഏകോപിപ്പിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞപ്പോഴാണ് അറബ് വസന്തത്തിന്റെ മുല്ലപ്പൂ സൗന്ദര്യം പടര്‍ത്തിവിടര്‍ന്നത്.
മാര്‍ക്‌സിസവും സോഷ്യലിസവും സെക്യുലരിസവും അവരുടെ വസന്തകാലത്ത് തുര്‍ക്കിയെയും തുനീഷ്യയെയും മാതൃകയാക്കാനും കാലഹരണപ്പെട്ട മതനിയമങ്ങളോട് ലാല്‍സലാം പറയാനും ഇസ്‌ലാമിസ്റ്റുകള്‍ ഉപദേശിച്ചത് ഒരു കൗതുകസ്മരണയായി ഇവിടെ രേഖപ്പെടുത്തട്ടെ. എല്ലാ അടിച്ചമര്‍ത്തലുകള്‍ക്ക് ശേഷവും ഏറ്റവും പുതിയ കാലത്തെ അഭിമുഖീകരിച്ചുകൊണ്ട് പുനരുദയം ചെയ്യാനുള്ള മതത്തിന്റെ വിപ്ലവ പ്രാപ്തിയെ മനസ്സിലാക്കാനുള്ള ഗൃഹപാഠം ചെയ്യാന്‍ ഇടതും വലതും പക്ഷത്തുള്ളവര്‍ മുന്നോട്ടുവരണമെന്നുള്ളതാണ് അറബ് വസന്തത്തിന്റെ പൊതു ആഹ്വാനം. അമേരിക്കന്‍ സാമ്രാജ്യത്വത്തെ നേരിടുന്നതില്‍ ഇസ്‌ലാമിസ്റ്റുകളെ സഹകരിപ്പിച്ചുകൂടെന്ന ഇടതുപക്ഷത്തിന്റെ 'പുറത്താക്കല്‍' രാഷ്ട്രീയത്തിനെതിരെ പൊതുശത്രുവിനെതിരെ ഐക്യമുന്നണി എന്ന ഇസ്‌ലാമിസ്റ്റുകളുടെ 'ഉള്‍ക്കൊള്ളല്‍' രാഷ്ട്രീയത്തിന്റെ വിജയഭേരി മുഴക്കം കൂടിയാണ് അറബ് വസന്തം. ബ്രാഹ്മണ്യ-പാശ്ചാത്യ അളവുകോല്‍ വെച്ചുള്ള 'ഇസ്‌ലാം വായന' തിരുത്താന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്കും ഇതൊരവസരമാണ്. ഇസ്‌ലാമിനെയും അറബ് വസന്തത്തെയും ശരിയായി വിലയിരുത്താന്‍ പുതിയ പാര്‍ട്ടി കോണ്‍ഗ്രസ്സുകളുടെ പശ്ചാത്തലത്തില്‍ അവര്‍ മുന്നോട്ടുവരുമെന്ന് നമുക്കാശിക്കാം.
നമുക്ക് പുതിയ ഐക്യമുന്നണി വേണം. മതവും മതേതരത്വവും ജനാധിപത്യ മൂല്യങ്ങളില്‍ പരസ്പര രാഷ്ട്രീയ പങ്കാളിത്തം ഉറപ്പുവരുത്തുന്ന പുതിയ ജനകീയ ഐക്യമുന്നണിയാണ് ഭാവിയുടെ ലോക രാഷ്ട്രീയം പ്രതീക്ഷിക്കുന്നത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 01/08/2012 

വാഷിങ്ടണ്‍: ഈജിപ്തിലെ പുതിയ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാന്‍ അമേരിക്കന്‍ ഭരണനേതൃത്വം തയാറെടുക്കുന്നു. ഈജിപ്തിലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ മുസ്ലിം ബ്രദര്‍ഹുഡിന് അംഗീകാരം നല്‍കാനും അവരുമായി സംഭാഷണങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചതായി അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. ബ്രദര്‍ഹുഡിനെ അതിക്രൂരമായി അടിച്ചമര്‍ത്തിയിരുന്ന ഹുസ്നി മുബാറകിന്‍െറ ഏകാധിപത്യ വാഴ്ചക്കായിരുന്നു നേരത്തേ അമേരിക്കയുടെ പിന്തുണ.
ഈജിപ്തിലെ ഏക രാഷ്ട്രീയ മേല്‍ക്കോയ്മയായി വളര്‍ന്ന ബ്രദര്‍ഹുഡുമായി സംഭാഷണം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന്  ഞായറാഴ്ച കാര്‍ണെഗി എന്‍ഡോവ്മെന്‍റിലെ മധ്യപൗരസ്ത്യ വിഭാഗം മേധാവി മറീന ഒട്ടാവേ വ്യക്തമാക്കി.
‘ബ്രദര്‍ഹുഡ് ഇസ്ലാമിക കക്ഷിയാണെന്നും അവരുടെ തീവ്രവാദ ബന്ധം ഈജിപ്തിന് ഭീഷണിയാണെന്നുമുള്ള മുബാറകിന്‍െറ നിലപാടാണ് ബുഷ് ഭരണകൂടം കണ്ണുമടച്ച് സ്വീകരിച്ചത്. 2005ലെ തെരഞ്ഞെടുപ്പില്‍ ബ്രദര്‍ഹുഡ് 20 ശതമാനം വോട്ടുകള്‍ നേടിയതോടെ ഈജിപ്തില്‍ ജനാധിപത്യം പ്രോത്സാഹിപ്പിക്കണമെന്ന നിര്‍ദേശത്തെക്കുറിച്ച് ബുഷ് മൗനം ദീക്ഷിക്കാനും തുടങ്ങി’ -ഒട്ടാവേ ചൂണ്ടിക്കാട്ടി. മാധ്യസ്ഥ്യര്‍വഴി ബ്രദര്‍ഹുഡുമായി ബന്ധപ്പെടാനുള്ള നീക്കങ്ങള്‍ക്ക് അമേരിക്ക തുടക്കംകുറിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.  മനുഷ്യാവകാശങ്ങള്‍ മാനിക്കാമെന്ന് ബ്രദര്‍ഹുഡ് മാധ്യസ്ഥ്യരെ അറിയിച്ചതായി സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റ് വക്താവ് വിക്ടോറിയ ന്യൂലാന്‍ഡ് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


 സ്വന്തം ലേഖകന്‍
മനോരമ 7.1.2012

കയ്റോ: മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്കിനും മുന്‍ ആഭ്യന്തര മന്ത്രി ഹബിബ് എല്‍ അഡ്ലിയടക്കം മറ്റ് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് ഇൌജിപ്തിലെ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഫ്രെബ്രുവരിയില്‍ അധികാര ഭ്രഷ്ടരായ മുബാറക് ഭരണകൂടം, 18 ദിവസം നീണ്ട പ്രക്ഷോഭകാലത്ത് 800 പേരെ കൊലപ്പെടുത്തിയെന്നാണു കേസ്. മുബാറക്കിന്റെ ഏകാധിപത്യത്തിന്‍ കീഴില്‍ ജനം അനുഭവിച്ച പീഡനങ്ങളുടെ മുറിവുകളില്‍ ചിലതെങ്കിലും കോടതി വിധിയിലൂടെ ഉണങ്ങുമെന്ന് ഇൌജിപ്തുകാര്‍ കരുതുന്നു.

എന്നാല്‍ കടുത്ത ശിക്ഷയില്‍ നിന്നു മുബാറക്കും കൂട്ടരും രക്ഷപ്പെട്ടേക്കാം എന്നു കരുതുന്നവരുമുണ്ട്. സാക്ഷികളുടെ എണ്ണം, കുറ്റങ്ങളുടെ വൈവിധ്യം, സുരക്ഷാ സര്‍വീസില്‍ നിന്നു തെളിവുലഭിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്കുള്ള ബുദ്ധിമുട്ട് എന്നിവയാണ് കേസിനെ ദുര്‍ബലപ്പെടുത്തിയേക്കാവുന്ന ഘടകങ്ങള്‍.വിധിക്കു പിന്നാലെ നീണ്ട അപ്പീല്‍ നടപടികളും ഉണ്ടായേക്കാം. അതുപോലെ ഇൌജിപ്തില്‍ ഇപ്പോള്‍ ഭരണം നടത്തുന്ന സൈനിക ജനറല്‍മാര്‍ക്ക് വധശിക്ഷ വീറ്റോ ചെയ്യാന്‍ അധികാരവുമുണ്ട്.

കഴിഞ്ഞ ദിവസം നടന്ന അവസാന തെളിവെടുപ്പില്‍ കോടതിയിലെ പ്രതിക്കൂട്ടില്‍ മക്കള്‍ക്കും മുന്‍ ആഭ്യന്തര മന്ത്രിക്കും ആറ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒപ്പം എണ്‍പത്തി രണ്ടുകാരനായ മുബാറക്കും ഉണ്ടായിരുന്നു.അഴിമതിക്കും മറ്റുമാണ് മുബാറക്കിന്റെ മക്കള്‍ വിചാരണ നേരിടുന്നത്. അതില്‍ വധശിക്ഷയ്ക്കു സാധ്യതയില്ല.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


 സ്വന്തം ലേഖകന്‍
 മനോരമ 7.1.2012

കയ്റോ: ഇൌജിപ്തില്‍ നടന്ന അവസാന ഘട്ട പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇസ്ലാമിക മുന്നണിയായ മുസ്ലിം ബ്രദര്‍ഹുഡിന്റെ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി (എഫ്ജെപി)ക്ക് മുന്‍തൂക്കം. മൂന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞദിവസമാണു പൂര്‍ത്തിയായത്. ഇതില്‍ എഫ്ജെപി 37.5% വോട്ടു നേടി. കഴിഞ്ഞ റൌണ്ടുകളില്‍ കണ്ടതുപോലെ തന്നെ മൌലികവാദികളായ നൂര്‍ പാര്‍ട്ടി രണ്ടാമതെത്തി.

ഇസ്ലാമിക പാര്‍ട്ടികളാണ് എഫ്ജെപിയും നൂര്‍ പാര്‍ട്ടിയും. ഇതോടെ പുതിയ ഭരണ ഘടന തയാറാക്കുന്നതിലും മറ്റും ഇസ്ലാമിക പാര്‍ട്ടികള്‍ വന്‍ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പായി. എന്നാല്‍ എല്ലാ വിഭാഗത്തിലും പെട്ട ഇൌജിപ്തുകാരുടെ അഭിപ്രായം മാനിക്കുമെന്ന് ബ്രദര്‍ഹുഡ് പറയുന്നുണ്ട്.

ഇസ്ലാമിക നിയമങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത നടപ്പാക്കലാണ് നൂര്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്. എന്നാല്‍ താരതമ്യേന മിതവാദികളായ ബ്രദര്‍ഹുഡ് മിതവാദ ഗ്രൂപ്പുകളുമായുള്ള മുന്നണി സാധ്യത ആരാഞ്ഞേക്കുമെന്നു ചില നിരീക്ഷകര്‍ കരുതുന്നു. മുബാറക്കിനുശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ അധികാരം ഏറ്റെടുത്ത സൈനിക ജനറല്‍മാരാണ് രാജ്യത്ത് ഇപ്പോള്‍ അധികാരത്തിലുള്ളത്.




Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Details

അറബ് ലോകത്ത് ജനാധിപത്യം പുലരാന്‍ എന്തുചെയ്യണമെന്ന് ഏറെക്കാലം ചിന്തയിലാണ്ടവര്‍ അതേ ജനാധിപത്യം പുലര്‍ന്നു കാണുമ്പോള്‍ നിരാശരാകുകയാണ്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ‘ടുണീഷ്യയിലും, ഈജിപ്തിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അനുകൂലമാണ് എന്നതാണ് അവരെ നിരാശരാക്കുന്നത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ജനാധിപത്യ വിരുദ്ധരും, സ്ത്രീസ്വാതന്ത്ര്യത്തിന് പുല്ലുവില കല്‍പിക്കാത്ത മൃഗതുല്യരുടെ കൂട്ടായ്മകളുമാണ് എന്ന പ്രചാരവേലയുടെ അടിത്തറയിളക്കുന്നതാണ് യമനിലെയും, ഈജിപ്തിലെയും വിശേഷങ്ങള്‍ എന്ന് കൂടി അറിയുമ്പോള്‍ ജനാധിപത്യത്തോട് എന്തേ ഇത്ര ഭയം എന്നതിന് ഉത്തരങ്ങള്‍ ലഭിക്കുന്നു. 
ഈജിപ്തിലെ തെരഞ്ഞെടുപ്പില്‍ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയും, സലഫീ അനുകൂല അന്നൂര്‍ പാര്‍ട്ടിയും ഉജ്വലവിജയം നേടുമെന്നാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിച്ചു കൊണ്ടിരിക്കേ ലഭിക്കുന്ന വിവരങ്ങള്‍. ആദ്യഫലങ്ങള്‍ ഇസ്‌ലാമിക പാര്‍ട്ടികള്‍ തികച്ചും അനുകൂലമാണ്. 
ഈജിപ്തിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ബി ബി സി ന്യൂസ് അന്നൂര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ സലാഹ് അബ്ദുല്‍ മബൂദിനോട്  നടത്തിയ ഇന്റര്‍വ്യൂവില്‍ ആഗോളതലത്തില്‍ മാധ്യമങ്ങള്‍ വളര്‍ത്തുന്ന തെറ്റിധാരണയോട് സലാഹ് പ്രതികരിക്കുന്നുണ്ട്. ഞങ്ങള്‍ കൈകളില്‍ വാളുകള്‍ ഏന്തിയല്ല സഞ്ചരിക്കുന്നത്. ഞങ്ങള്‍ സാധാരണ വസ്ത്രങ്ങള്‍ ധരിക്കുകയും, കുതിര സവാരി നടത്തുകയും ചെയ്യുന്നു. പ്രാര്‍ഥന നടത്താത്തവരെ അടിക്കുന്നവരല്ല ഞങ്ങള്‍. സലാഹ് പറയുന്നു.
സലാഹ് അബ്ദുല്‍ മബൂദ് ഇത്രയൊക്കെ പറഞ്ഞിട്ടും, ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിജയിപ്പിച്ച സലഫികളെ കുറിച്ച് ബി ബി സിക്ക് ആശങ്കകള്‍ തീരുന്നില്ല. അവര്‍ യഥാര്‍ഥ ഇസ്‌ലാമിനെയാണ് പ്രതിനിധീകരിക്കുന്നതെന്നും, അവര്‍ നേരത്തെ മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവരാണെന്നും, ഈജിപ്ഷ്യന്‍ ബീച്ച് റിസോര്‍ട്ടുകളിലെ കുളിസീനുകളില്‍ അവര്‍ എതിര്‍പ്പുള്ളവരാണെന്നും ബി ബി സി മുന്നറിയിപ്പ് നല്കുന്നുണ്ട്. ബീച്ചുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ കുളിസ്ഥലങ്ങള്‍ തുടങ്ങിയ ഭീകരമായ ആശയങ്ങളാണ് സലഫി നേതാക്കളില്‍ ചിലര്‍ ആവശ്യപ്പെട്ടിട്ടുള്ളതത്രേ. 
ഈജിപ്തിലെ ടൂറിസം സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന മദ്യനിരോധം ആവശ്യമായി ഉന്നയിച്ചിട്ടുള്ള സലഫി സംഘടനയുടെ നിലപാട് മുസ്‌ലിം ഭീകരവാദത്തിന്റെ ജനാധിപത്യത്തിനകത്തെ ആദ്യ പരീക്ഷണമായി കരുതുന്നവരുമുണ്ട്. ഈജിപ്തിലെ സലഫി സംഘടന തീവ്രമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും, എന്നാല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഇത്തിരി കൂടി മധ്യമ നിലപാടിലാണെന്നും ബി ബി സി ലേഖകന്‍ ജോണ്‍ ലെയ്ന്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഒന്നാം സ്ഥാനത്തും, അല്‍ നൂര്‍ രണ്ടാം സ്ഥാനത്തും എത്തിയ ഈജിപ്ത് തെരഞ്ഞെടുപ്പില്‍ സെക്യുലറിസ്റ്റുകളും, സോഷ്യലിസ്റ്റുകളും വളരെയേറെ പിന്തള്ളപ്പെട്ടു. ഈ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അറബ് വസന്തം ജനാധിപത്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും പ്രഖ്യാപനമല്ലെന്ന് വിലയിരുത്തുന്നവരുണ്ട്. അവര്‍ക്ക് നൈല്‍നദീതീരത്തെ സ്ത്രീകള്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ സലഫികള്‍ക്കാണ് വോട്ട് നല്കിയത്. എന്നാല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത് പാചകവാതകം വെക്കാനുള്ള പുരയിടമാണ്. സലഫി സംഘടനയായ അല്‍നൂറിനെ പിന്തുണച്ച ഉള്‍പ്രദേശത്തെ സ്ത്രീയുടെ ഇതേ വികാരമാണ് മറ്റുള്ളവരെയും പ്രേരിപ്പിച്ചതെന്ന ബി ബി സിയുടെ വിലയിരുത്തല്‍ പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. ഇത്രകാലം ഈജിപ്ത് ഭരിച്ച ഹുസ്‌നി മുബാറക്ക് ഈജിപ്തിന്റെ ഉള്‍പ്രദേശങ്ങളിലെ വികസനത്തിന് യാതൊന്നും ചെയ്തിട്ടില്ല. അവിടെ വികസനം വാഗ്ദാനം ചെയ്താണ് സലഫികളും, ഇഖ്‌വാനികളും വോട്ട് നേടിയത്. പറയുന്നത് പ്രവര്‍ത്തിക്കുന്നവരാണ് എന്ന ഇസ്‌ലാമിക സംഘടനകളുടെ അവകാശവാദം ഈജിപ്തിലും യാഥാര്‍ഥ്യമാകട്ടെ എന്ന് പ്രാര്‍ഥിക്കുക. 
ഈജിപ്തില്‍ തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിച്ചത് മതമോ, തീവ്രവാദമോ അല്ല, ജനകീയ സ്വപ്നങ്ങളാണ് എന്ന യാഥാര്‍ഥ്യമാണ് ഈജിപ്തിലെ തെരുവുകള്‍ പറയുന്നത്. തഹ്‌രീര്‍ ചത്വരത്തില്‍ ഒരുമിച്ച് കൂടിയത് അരാഷ്ട്രീയ വാദികളായ ആള്‍ക്കൂട്ടമായിരുന്നില്ല. ഇസ്‌ലാമിക ജനാധിപത്യത്തിന്റെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ കൂടുതല്‍ പ്രിയങ്കരമാകുമ്പോള്‍ നിരാശരാകുന്നവര്‍ ജനാധിപത്യ രഹിതമായിരുന്ന യു എസ് എസ് ആറിനെ അന്ധമായി പ്രണയിച്ചവരായിരുന്നു എന്നത് കൗതുകമാണ്.  ഇഖ്‌വാുല്‍ മുസ്‌ലിമൂന്‍ ആഭിമുഖ്യമുള്ള ജസ്റ്റിസ് ആന്റ് ഫ്രീഡം പാര്‍ട്ടിയും, സലഫി സ്വഭാവമുള്ള അല്‍ നൂര്‍ പാര്‍ട്ടിയും ഈജിപ്ത് പാര്‍ലമെന്റില്‍ സഖ്യത്തിലാണ്. പുതിയ ഈജിപ്ത് കെട്ടിപ്പടുക്കാന്‍ അവര്‍ ഒന്നിച്ച് മുന്നേറുമെന്ന് പ്രതീക്ഷിക്കാം. പുതിയ ലോകത്ത് ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കാനും, ബഹുസ്വരതയെ അംഗീകരിക്കാനും, പുതിയ വികസനസംസ്‌കാരം അറബ്‌ലോകത്ത് വളര്‍ത്തിയെടുക്കാനും ഈജിപ്തിലെയും, തുണീഷ്യയിലെയും പുതിയ രാഷട്രീയനേതൃത്വങ്ങള്‍ക്ക് സാധ്യമാകേണ്ടതുണ്ട്. 
തവക്കുല്‍ കര്‍മാന്‍ എന്ന യെമനിലെ അല്‍ ഇസ്‌ലാഹ് പാര്‍ട്ടി നേതാവിന്റെ നൊബേല്‍ സമ്മാനലബ്ധി ഇസ്‌ലാമിസ്റ്റുകള്‍ സ്ത്രീസ്വാതന്ത്ര്യത്തിന് എതിരാണ് എന്ന വാദത്തിന് ഏറെ പരുക്കുകള്‍ ഏല്പിച്ചിരുന്നു.  ടുണീഷ്യയില്‍ തുടങ്ങി ഈജിപ്തില്‍ എത്തിനില്ക്കുന്ന ജനാധിപത്യത്തിന്റെ തിരിച്ചു വരവുകള്‍ മുസ്‌ലിംകള്‍ ജനാധിപത്യ വിരോധികളാണ് എന്ന പ്രചാരണത്തിനും ശക്തമായ വെല്ലവിളിയാണ് ഉയര്‍ത്തുന്നത്. 
വിപ്ലവം 24 മണിക്കൂര്‍ നീണ്ടുനില്ക്കുന്ന ഏര്‍പ്പാടാണ്. ജനങ്ങളുടെ ഭരണകൂടത്തോടുള്ള അസംതൃപ്തിയും, ദാരിദ്ര്യവും മാത്രം വിപ്ലവത്തെ മുന്നോട്ടു നയിക്കുന്നില്ല. എന്നാല്‍ അവ വിപ്ലവത്തിന് കാരണമാണ്. പട്ടിണിയെന്ന ഒറ്റക്കാരണം വിപ്ലവത്തിന് കാരണമാകുന്നുവെങ്കില്‍ ലോകത്തെ മിക്ക രാജ്യങ്ങളിലും ഇപ്പോള്‍ കലാപങ്ങള്‍ ഉണ്ടാകണം. കാരണം ലോകത്തെ കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണിയിലാണ്. അപ്പോള്‍ ലോകത്ത് ഏറെ സമയവും വിപ്ലവം ഉണ്ടാകണമല്ലോ. വിപ്ലവത്തെ പ്രോത്സാഹിപ്പിക്കുന്നത് കേവലം സോഷ്യല്‍നെറ്റ് വര്‍ക്കുകളുമല്ല. വിദ്യുത്പ്രവാഹം പോലെ ഒരു ചിന്താപ്രവാഹമാണ് വിപ്ലവത്തെ നയിച്ചത്.  ടുണീഷ്യയിലും, ഈജിപ്തിലും ആ ചിന്താവിപ്ലവം നടന്നിട്ടുണ്ടാകണം. തികച്ചും രാഷ്ട്രീയമാനങ്ങളുള്ള ആ ചിന്താപ്രവാഹത്തിന്റെ തുടര്‍ച്ചയാണ് ജനാധിപത്യപരമായ വളര്‍ച്ചയും, തെരഞ്ഞെടുപ്പ് വിജയങ്ങളും എന്ന് അംഗീകരിക്കാനുള്ള വിശാലതയാണ് ഇപ്പോള്‍ പ്രകടിപ്പിക്കേണ്ടത്. 
ജനാധിപത്യം എന്നത് ജനങ്ങള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തുന്നതാണ്. ഈ ലളിതമായ ബോധം പോലും നഷ്ടപ്പെടുന്നത് ഭൂഷണമല്ല.
ടി റിയാസ് മോന്‍
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Wed, 12/28/2011 -

ഗള്‍ഫ് ഭരണകൂടങ്ങള്‍ മാറിച്ചിന്തിക്കുമ്പോള്‍
‘മുല്ലപ്പൂവിപ്ളവ’ങ്ങള്‍ വിരിയിച്ചുകൊണ്ടിരിക്കുന്ന ‘അറബ് വസന്ത’ത്തില്‍, തങ്ങളുടെ ചുറ്റുപാടും ദ്രുതഗതിയില്‍ പൊട്ടിവീഴുന്ന മാറ്റങ്ങളെ ദേശാതിരുകള്‍കൊണ്ട് പ്രതിരോധിക്കാനാവില്ളെന്ന ഗള്‍ഫ് ഭരണകൂടങ്ങളുടെ തിരിച്ചറിവിന്‍െറ പ്രതിഫലനമാണ് ഡിസംബര്‍ 20, 21 തീയതികളില്‍ റിയാദില്‍ ചേര്‍ന്ന 32ാം ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയില്‍ ദൃശ്യമായത്. സൗദിയുടെ പൗരാണിക തലസ്ഥാനമായ ദറഇയ്യകൊട്ടാരത്തില്‍, ആറ് രാഷ്ട്രങ്ങളിലെ ഭരണ-ഉദ്യോഗസ്ഥ, മാധ്യമ സാരഥികളെ അഭിസംബോധന ചെയ്യവ, ആതിഥേയനായ അബ്ദുല്ല രാജാവിന് ഉണര്‍ത്താനുണ്ടായിരുന്നത് ഇതായിരുന്നു: ‘യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ നിര്‍നിമേഷരായി നില്‍ക്കുകയല്ല വേണ്ടതെന്നാണ് ചരിത്രത്തില്‍നിന്നും ജീവിതാനുഭവങ്ങളില്‍നിന്നും നാം പാഠമുള്‍ക്കൊണ്ടത്. കേവലം കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ക്ക് നഷ്ടമുറപ്പാണ്. നിലവിലെ അവസ്ഥയില്‍ തൃപ്തരായി മുന്നോട്ട് പോകുന്നത് ശരിയായ നിലപാടായിരിക്കില്ല. അങ്ങനെയെങ്കില്‍, ‘ഖാഫില’യുടെ (സാര്‍ഥവാഹക സംഘത്തിന്‍െറ) ഏറ്റവുമൊടുവിലായിരിക്കും നമ്മുടെ സ്ഥാനം. നമ്മുടെ രാജ്യത്തിന്‍െറയും ജനങ്ങളുടെയും സുരക്ഷയുടെയും ഭദ്രതയുടെയും കാര്യമോര്‍ക്കുമ്പോള്‍ നമുക്കിത് ഒരിക്കലും ആശാസ്യമല്ല’.
1981ല്‍ നിലവില്‍വന്ന ആറ് രാഷ്ട്രങ്ങളുടെ സഹകരണ കൂട്ടായ്മയെ ഒരു യൂനിയനായി വളര്‍ത്തുന്നതിനെക്കുറിച്ചാണ് ഇനി ആലോചിക്കേണ്ടത്് എന്ന അബ്ദുല്ല രാജാവിന്‍െറ ആഹ്വാനം അറബ്-ഇസ്ലാമിക ലോകത്ത് ഇന്ന് സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. തുണീഷ്യയില്‍നിന്ന് തുടങ്ങി, നൈല്‍ തീരത്തൂടെ ആഞ്ഞുവീശി, യമനിലും ലിബിയയിലും സിറിയയിലുമൊക്കെ വന്‍മരങ്ങളെ കടപുഴക്കിയെറിഞ്ഞ് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് മുന്നേറുന്ന മാറ്റത്തിന്‍െറ കൊടുങ്കാറ്റിന് മുന്നില്‍ ശാശ്വതമായി പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന ധാരണ മിഥ്യയാണ് എന്ന മുന്നറിയിപ്പാണ് മേഖലയിലെ ഏറ്റവും അനുഭവസമ്പന്നനായ അബ്ദുല്ല രാജാവ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരിക്കുന്നത്്. എണ്ണയുടെയും വാതകങ്ങുടെയും അക്ഷയ ഖനികളാല്‍ അനുഗൃഹീതമായ ലോകത്തിലെ ഏറ്റവും സമ്പല്‍സമൃദ്ധമായ ഒരു ഭൂവിഭാഗത്തിന്‍െറ മുന്നിലും ഋതുപ്പകര്‍ച്ചയുടെ ഈ സന്ദിഗ്ധ കാലസന്ധി ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്ന തിരിച്ചറിവില്‍നിന്നുള്ളതാണ് ഈ താക്കീത്.
 ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും കെട്ടഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഗതിവിഗതികള്‍ മേഖലയുടെ ശാക്തിക ബലാബലം പൂര്‍ണമായും മാറ്റിമറിച്ചിരിക്കുകയാണ്. ഒന്നാം ലോക യുദ്ധത്തിനുശേഷം, ബ്രിട്ടനും ഫ്രാന്‍സും  ഒപ്പുവെച്ച 1916ലെ കുപ്രസിദ്ധമായ സ്കെയ്സ്- പൈകോട് ഉടമ്പടിയുടെ ഫലമായി നിലവില്‍വന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ അവസാനത്തെ അവശിഷ്ടങ്ങളെയും  തൂത്തെറിഞ്ഞ് അറബ്സമൂഹം സ്വന്തം സ്വത്വവും ഹിതവും തിരിച്ചുപിടിക്കുന്ന ഹൃദയസ്പര്‍ശിയായ കാഴ്ചക്കാണ്് ലോകമിന്ന് ദൃക്സാക്ഷിയാവുന്നത്. ഇതുവരെ ഈ ഭൂവിഭാഗത്തിന്മല്‍േ ആധിപത്യം നിലനിര്‍ത്തുകയും അറബ് -ഇസ്ലാമിക സമൂഹത്തിന്‍െറ ഭാഗധേയം നിര്‍ണയിക്കുകയും ചെയ്ത ബാഹ്യശക്തികളുടെ സ്വാധീനം കുറഞ്ഞില്ലാതാവുന്നു എന്നതാണ് ഈ മാറ്റങ്ങളുടെ കാതല്‍. അതോടെ ഉടലെടുക്കുന്ന വിടവ് നികത്താന്‍ അറബ് ഇസ്ലാമിക ലോകത്തുതന്നെ പുതിയ ശാക്തിക കൂട്ടുകെട്ടുകള്‍ രൂപപ്പെടുക സ്വാഭാവികം. ഇതിലേക്കായി രണ്ടു രാഷ്ട്രീയ പദ്ധതികള്‍ ഇതിനകം ഉരുത്തിരിഞ്ഞുവന്നിട്ടുണ്ടെന്നാണ്് ചിന്തകനും മനുഷ്യാവകാശവാദിയുമായ അബ്ദുല്‍ ഹുസൈന്‍ ശാബാനെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. അതിലൊന്ന്, മിതവാദ ഇസ്ലാമിനെയും മതേതരത്വത്തെയും സമന്വയിപ്പിച്ച് ബഹുസ്വരതയോടും ആഗോളീകൃത സമ്പദ്വ്യവസ്ഥയോടും രമ്യതയില്‍ വര്‍ത്തിക്കുന്ന തുര്‍ക്കി മാതൃകയാണ്. തുണീഷ്യയും മൊറോക്കോയും ഇതിനകം ഈ മാതൃകയോടുള്ള ആഭിമുഖ്യം പ്രകടിപ്പിക്കുകയും ആ പാത തെരഞ്ഞെടുക്കുകയും ചെയ്തുകഴിഞ്ഞു. എന്നാല്‍, ഇറാന്‍ നേതൃത്വം കൊടുക്കുന്ന രണ്ടാമത്തെ പദ്ധതി ഷിയാ വിഭാഗീയതയില്‍ അധിഷ്ഠിതമായ പേര്‍ഷ്യന്‍, സഫാവിദ് മാനങ്ങളുള്ള ദേശീയതയാണെന്നും അത് മേഖലക്ക് അപകടകരമാണെന്നുമാണ് മുഖ്യധാരാ മാധ്യമങ്ങളും നിരീക്ഷകരും എടുത്തുകാട്ടുന്നത്. അറബ് ഇസ്ലാമിക ലോകത്ത് ഭിന്നത വളര്‍ത്താനും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും കലാപങ്ങള്‍ സൃഷ്ടിക്കാനും ഇറാന്‍െറ നേതൃത്വത്തില്‍ വ്യാപകമായ ചാരപ്പണിയും കുത്സിത നീക്കങ്ങളും നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ കൊണ്ട് അറബ് മീഡിയ നിറഞ്ഞുകവിയുന്നു. കോളമിസ്റ്റ് അലി ബ്ലൂവി എഴുതുന്നു: ‘അറബ് വസന്തം ഇറാനിയന്‍ വിപ്ളവത്തിന്‍െറ മറ്റൊരു പതിപ്പാണെന്ന ധാരണ പരത്താനാണ് ഇറാന്‍ ശ്രമിക്കുന്നത്. മുതിര്‍ന്ന ഇറാന്‍ അധികൃതര്‍ നല്‍കുന്ന പരോക്ഷമായ സന്ദശേമിതാണ്: മേഖല സാക്ഷ്യം വഹിക്കുന്നത് ഇസ്ലാമിക ഉണര്‍വിന്‍െറ ഒരു കാലഘട്ടത്തിനാണെന്നും ഇറാന്‍ അതിന്‍െറ നേതൃപദവി ഏറ്റടെുക്കണമെന്നും. അറബ് വസന്തത്തിന് ഇറാന്‍ സാമ്പത്തിക സഹായം ചെയ്യന്നതായി തെളിവുകളുണ്ട്. സുരക്ഷയുടെ കാര്യം പറഞ്ഞാണ് ഇറാന്‍ അറബ് രാജ്യങ്ങളെ സമീപിക്കുന്നത്. എന്നാല്‍, അറബികള്‍ക്ക് ഇറാന്‍െറ കാര്യത്തില്‍ ലവലേശം വിശ്വാസമില്ല. ഇറാനില്‍നിന്നുള്ള തീര്‍ഥാടകരെ പരിശോധിച്ചാല്‍ മനസ്സിലാവും അവര്‍ റവലൂഷനറി ഗാര്‍ഡിന്‍െറ ഭാഗമാണെന്ന്. എന്തിന്, ഇറാനിയന്‍ കമ്പനികളുടെ കാര്യത്തില്‍ പോലും വിശ്വാസമില്ല; എന്നിട്ടല്ളേ എംബസിയുടെ കാര്യം? (അറബ് ന്യൂസ്-2011ഡിസംബര്‍ 3).
ജി.സി.സി ഉച്ചകോടിയുടെ മുന്നോടിയായി മേഖലയില്‍ ഇസ്രായേലും ഇറാനും ചെലുത്തുന്ന ദുഃസ്വാധീനങ്ങളെക്കുറിച്ചും അത് ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും വ്യാപകമായി ചര്‍ച്ച ചെയ്യപ്പട്ടിരുന്നു. ഇസ്രായേലും ഇറാനും ആണവ പദ്ധതികള്‍ ഉപേക്ഷിക്കുന്നില്ളെങ്കില്‍ അത്തരം ആയുധങ്ങള്‍ സ്വായത്തമാക്കുന്നതിനെക്കുറിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ചിന്തിക്കേണ്ടിവന്നേക്കാമെന്നും അല്ളെങ്കില്‍ വരുംതലമുറയോട് നാം മറുപടി പറയേണ്ടിവരുമെന്നും സൗദിയുടെ മുന്‍ യു.എസ് അംബാസഡറും കിങ് ഫൈസല്‍ സെന്‍റര്‍ ഫോര്‍ റിസര്‍ച് ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസിന്‍െറ തലവനുമായ  തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ റിയാദില്‍ ‘ദ ഗള്‍ഫ് ആന്‍ഡ് ദ  ഗ്ളോബ് ’ സമ്മേളനത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. ബാഹ്യവെല്ലുവിളികളെ നേരിടുന്നതിനുള്ള ഒറ്റമൂലി ഒന്നിച്ച് ശക്തിയാര്‍ജിക്കുക എന്നതാണെന്ന് അദ്ദഹേം ഊന്നിപ്പറഞ്ഞു. ജി.സി.സിയെ ‘പരമാധികാര രാഷ്ട്രങ്ങളുടെ യൂനിയന്‍’ ആയി പരിവര്‍ത്തിപ്പിക്കുന്നതിന് വേണ്ട മുന്‍ ഉപാധികളും തുര്‍ക്കി അല്‍ഫൈസല്‍ മുന്നോട്ടുവെച്ചു.‘ ഏകീകൃത അറേബ്യന്‍ ഉപവന്‍കര, തെരഞ്ഞെടുക്കപ്പെടുന്ന ശൂറാ കൗണ്‍സില്‍, ഏകീകൃത പട്ടാളം, പൊതു പ്രതിരോധ വ്യവസായം, ഏകീകൃത കറന്‍സി, ഏകീകൃത ഐ.ടി വ്യവസായം, പൊതു കരിക്കുലത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം, ഏകീകൃത നീതിന്യായ വ്യവസ്ഥ’... മികച്ച ഗൃഹപാഠത്തിന് ശേഷമാവണം വിഷയത്തെ അദ്ദഹേം ആഴത്തില്‍ അവതരിപ്പിച്ചത്. ലോകത്തിന്‍െറ ശാക്തിക സന്തുലനം മാറിമറിയുന്നുണ്ടെന്നും ചൈനയും ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും തുര്‍ക്കിയും ജപ്പാനും റഷ്യന്‍ ഫെഡററേഷനുമൊക്കെ അധികാരത്തിലും പദവിയിലും വളരുകയാണെന്നും ഓര്‍മപ്പെടുത്താനും അദ്ദഹേം മറന്നില്ല.
പരസ്പര സഹകരണം എന്നതിനപ്പുറം, യൂറോപ്യന്‍ യൂനിയന്‍െറ മാതൃകയില്‍ ശക്തമായ രാഷ്ട്ര കൂട്ടായ്മയിലേക്ക് വളരുന്നതോടെ പൊതു വെല്ലുവിളികളെ കാര്യക്ഷമമായി നേരിടാനാവുമെന്ന് ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ ചിന്തിപ്പിച്ചത് സമീപകാല അനുഭവങ്ങള്‍ തന്നെയാണ്്. അംഗരാജ്യമായ ബഹ്റൈനില്‍ ഷിയാ വിഭാഗം തെരുവിലിറങ്ങിയപ്പോള്‍ അതിന്‍െറ പിന്നില്‍ അയല്‍ രാജ്യത്തിന്‍െറ കുത്സിത അജണ്ടയുണ്ടെന്നാണ് കണ്ടെത്തിയത്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഖതീഫ് പ്രദേശങ്ങളില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്കുപിന്നിലും ബാഹ്യശക്തികളുടെ കരങ്ങളാണെന്ന് അധികൃതര്‍ എടുത്തുകാട്ടി.  ജി.സി.സിക്ക് പൊതുവായ പ്രതിരോധ സേന എന്ന ആശയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പടുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. അങ്ങനെയാണ് ജി.സി.സിയുടെ ശൈശവദശയിലുള്ള പൊതു മിലിട്ടറി വിങ് -പെനിന്‍സുല ഷീള്‍ഡ് ഫോഴ്സ് ബഹ്റൈനില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ രംഗത്തിറങ്ങുന്നത്. ആറ് രാജ്യങ്ങളില്‍നിന്നുള്ള 10,000 ഭടന്മാരാണ് നിലവില്‍ ഈ വിങ്ങിലുള്ളത്. ഭാവിയിലേക്ക് ഈ സൈനികശേഷി മതിയാവില്ല എന്ന തിരിച്ചറിവില്‍നിന്നാണ് കുടുതല്‍ സൈനികക്കരുത്തുള്ള അറബ് രാജ്യങ്ങളെ കൂടി കൂട്ടായ്മയില്‍ അംഗങ്ങളാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ക്ക് തുടക്കമിട്ടതത്രെ. ജോര്‍ഡനെയും മൊറോക്കോയെയും ജി.സി.സിയില്‍ ഉള്‍പ്പെടുത്താനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈജിപ്തും യമനും കൂട്ടായ്മയിലേക്ക് ഇന്നല്ളെങ്കില്‍ നാളെ വന്നുചേരുമെന്നാണ് കേള്‍ക്കുന്നത്.
ബാഹ്യ വെല്ലുവിളി മാത്രമല്ല; ആഭ്യന്തര യാഥാര്‍ഥ്യങ്ങളും ചുവരെഴുത്ത് വായിക്കാന്‍ ജി.സി.സി നേതൃത്വത്തെ പ്രേരിപ്പിക്കുന്നു. വസന്തമെന്നോ ശൈത്യമെന്നോ എന്ത് പേരിട്ടുവിളിച്ചാലും മാറ്റം അനിവാര്യമാണെന്നും പുതുതലമുറയുടെ ആഗ്രഹാഭിലാഷങ്ങളെയും അഭിവാഞ്ഛകളെയും തൃണവല്‍ഗണിച്ച് ആര്‍ക്കും ഇനിമുന്നോട്ടുപോവാനാവില്ളെന്നും പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന പറയുമ്പോള്‍ അദ്ദഹേം കൈമാറാന്‍ ശ്രമിക്കുന്ന താക്കീത് മാറ്റങ്ങള്‍ക്കായി തെരുവിലിറങ്ങിയ ‘സോഷ്യല്‍നെറ്റ്വര്‍ക് ജനറേഷന്‍’ ദേശാതിരുകള്‍ക്കതീതമായ ഒരു പ്രതിഭാസത്തിന്‍െറ സന്തതികളാണെന്നതാണ്. എല്ലാ ഗള്‍ഫ് രാജ്യങ്ങളും തൊഴിലില്ലായ്മക്ക് അറുതികാണാനും സ്വദേശിവത്കരണം ഊര്‍ജിതപ്പെടുത്താനും കലാ-കായിക മേഖലകളിലേക്ക് യുവതയുടെ ശ്രദ്ധ തിരിച്ചുവിടാനും വിവിധ കര്‍മപരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന തിരക്കിലാണിന്ന്. അതിന്‍െറ പ്രത്യാഘാതമെന്നോണം വിദേശി തൊഴില്‍സേന പലതരത്തിലുള്ള ആശങ്കള്‍ക്ക് നടുവിലാണ്്. ഗള്‍ഫിന്‍െറ കവാടങ്ങള്‍ പൂര്‍ണമായി കൊട്ടിയടക്കപ്പെടില്ളെങ്കിലും, അറുപതുകളില്‍ തുടങ്ങിയ ഗള്‍ഫ് പ്രവാസത്തിന് അറുതി കുറിക്കപ്പെടാന്‍ പോവുകയാണെന്നും മടക്കയാത്രയുടെ ആരംഭം കുറിച്ചുകഴിഞ്ഞുവെന്നുമുള്ള യാഥാര്‍ഥ്യത്തോട് ഇന്ത്യക്കാരടക്കമുള്ളവര്‍ സമരസപ്പെടാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.
ജി.സി.സി എന്ന സഹകരണ കൂട്ടായ്മയില്‍നിന്ന് ആറ് രാഷ്ട്രങ്ങളുടെ യൂനിയന്‍ എന്ന വിശാലമായ ആശയത്തിലേക്കുള്ള വഴിയില്‍ കടമ്പകള്‍ ഒട്ടനവധിയാണെങ്കിലും ലക്ഷ്യം കരഗതമാവുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഒരു ബ്ളോക്കായിരിക്കും ഉദയം ചെയ്യക. 1940 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള ഗള്‍ഫ് റെയില്‍വേവഴി കൂട്ടിയിണക്കുന്ന ഈ രാജ്യങ്ങളെ വാണിജ്യ-വ്യവസായ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിനുള്ള അവസരങ്ങളാണ് കാത്തിരിക്കുന്നത്. ഒറ്റ രാഷ്ട്രീയ ശക്തിയായി മാറുന്നതോടെ ആര്‍ജിക്കുന്ന വിലപേശല്‍ശേഷി രാഷ്ട്രാന്തരീയ തലങ്ങളില്‍പോലും അനുരണനങ്ങള്‍ സൃഷ്ടിച്ചുകൂടായ്കയില്ല. സൗദി അറേബ്യയുടെ നേതൃത്വത്തില്‍, തുര്‍ക്കിയുടേതില്‍നിന്നും ഇറാന്‍റേതില്‍നിന്നും  ഭിന്നമായ മൂന്നാമതൊരു രാഷ്ട്രീയ പദ്ധതിയുടെ പിറവി മുസ്ലിം ലോകത്തിലെ നിര്‍ണായക വഴിത്തിരിവായേക്കാം. അപ്പോഴും, ജി.സി.സിയുടെ റിയാദ് പ്രഖ്യാപനത്തില്‍ ഊന്നിപ്പറയുന്ന, രാഷ്ട്രീയ പരിഷ്കരണവും രാജ്യകാര്യത്തില്‍ പൗരന്മാരായ സ്ത്രീപുരുഷന്മാര്‍ക്കുള്ള പങ്കാളിത്തവും ഉറപ്പുവരുത്താനുള്ള ആന്തരിക ഘടനാമാറ്റങ്ങള്‍ തന്നെയാവും അടിസ്ഥാന രോഗപ്രതിവിധി.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


ഞായര്‍, 01 ജനുവരി 
യുനൈറ്റഡ് നേഷന്‍സ്: മധ്യപൗരസ്ത്യദേശങ്ങളില്‍ അസാധാരണമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച അറബ്വസന്തം നിലനിര്‍ത്താന്‍ ഊന്നല്‍ നല്‍കുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍.
ജനുവരി ഒന്നു മുതല്‍ സെക്രട്ടറി ജനറല്‍ പദവിയുടെ രണ്ടാം ഊഴത്തിലേക്ക് പ്രവേശിക്കുന്ന മൂണ്‍ പുതുവത്സര സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അറബ് വസന്തം സമ്മാനിച്ച ജനാധിപത്യം സംരക്ഷിക്കാന്‍ സഹായമാകുന്ന പദ്ധതികള്‍ യു.എന്‍ ആവിഷ്കരിക്കും. ‘വാള്‍സ്ട്രീറ്റ് കീഴടക്കല്‍’ പ്രസ്ഥാനം ഉന്നയിച്ച ധനിക-ദരിദ്ര വിടവ് നികത്താനും പദ്ധതികള്‍ തയാറാക്കും.
കാട്ടുതീപോലെ പടര്‍ന്നുപിടിച്ച അറബ്വസന്തമാണ് അമേരിക്കയിലും ഇതര രാജ്യങ്ങളിലും കുത്തകവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പ്രേരണ നല്‍കിയതെന്നും മൂണ്‍ വ്യക്തമാക്കി.
തുനീഷ്യ, ഈജിപ്ത്, യമന്‍, ലിബിയ എന്നീ രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ പിന്തുണ പ്രഖ്യാപിച്ച ബാന്‍ കി മൂണിനെ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ അനുമോദിച്ചിരുന്നു.



Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati