Published on Sat, 12/24/2011

കൈറോ: ഈജിപ്തിലെ പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പിന്‍െറ രണ്ടാംഘട്ടത്തില്‍ 90 ശതമാനം വോട്ടുകള്‍ നേടി ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി നിര്‍ണായക മുന്നേറ്റം നടത്തി. മുസ്ലിം ബ്രദര്‍ഹുഡിന്‍െറ രാഷ്ട്രീയ വേദിയായ ഈ സംഘടന ഒന്നാംഘട്ടത്തില്‍ 40 ശതമാനത്തിനടുത്ത് വോട്ടുകള്‍ നേടിയിരുന്നു.
രണ്ടാംഘട്ട മത്സരം നടന്ന 60ല്‍ 40 സീറ്റുകളും ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിക്ക് ലഭിച്ചതായി ഒൗദ്യോഗിക ദിനപത്രമായ അല്‍ അഹ്റാം റിപ്പോര്‍ട്ട് ചെയ്തു. സലഫി ഗ്രൂപ്പായ അന്നൂറിന് 13 സീറ്റുകള്‍ ലഭിച്ചു. ബാക്കി സീറ്റുകളില്‍ ഇടതു വലതു കക്ഷികളാണ് വിജയം കണ്ടത്. നവംബര്‍ 18ന് നടന്ന ആദ്യഘട്ടത്തിലും ഡിസംബര്‍ 14, 15 തീയതികളില്‍ നടന്ന രണ്ടാംഘട്ടത്തിലും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി മന്ത്രിസഭാ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ജനുവരി മൂന്നിന് ഏതാനും സീറ്റുകളില്‍ കൂടി പോളിങ് നടക്കുന്നതോടെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പൂര്‍ണമാകും.
എന്നാല്‍, അടുത്ത ജൂണ്‍ അവസാന വാരം നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കൂടി അവസാനിക്കാതെ അധികാര കൈമാറ്റത്തിന് തയാറല്ളെന്നാണ് സൈനിക ഭരണകൗണ്‍സിലിന്‍െറ പ്രഖ്യാപനം. അടിയന്തരമായി സൈന്യം സിവിലിയന്‍ ഭരണകൂടത്തിന് അധികാരം കൈമാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുടനീളം പ്രകടനങ്ങള്‍ നടന്നുവരുകയാണ്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

കാര്യങ്ങളുടെ പോക്ക് ഈ ദിശയിലാണെങ്കിൽ ഇസ്ലാമിസ്ററുകൾ ഭൂരിപക്ഷം നേടുന്ന രഷ്ട്രങ്ങളിൽ നടപ്പാക്കപ്പെടുന്ന ഭരണഘടനയുടെ സ്വഭാവം മതേതരമായിരിക്കുകയില്ല., തീർച്ച. ലിബറൽ ജനാധിപത്യ രാഷ്ട്രം എന്നതിന് പകരം ഇസ്ലാമിക രാഷ്ട്രം എന്ന പരികൽപനയിൽ അധിഷ്ടിതമായിരിക്കും ഭരണഘടന. അങ്ങനെ വന്നാൽ സ്വേച്ഛാധിപത്യത്തിൽ നിന്ന് വിമോചിതരായ അറബ് ജനത മത സ്വേച്ഛാധിപത്യത്തിന്റെ ചങ്ങലകളിൽ തളക്കപ്പെടുന്ന സ്ഥിതിവിശേഷമാണ വന്നുകൂടുക. തഹ്രീർ വിദൂര സ്വപ്നമായി അവശേഷിക്കും. ഹമീദ് ചേന്ദമംഗല്ലൂർ അറബ് വസന്തത്തെ കുറിച്ച തന്റെ ഉറച്ച അസ്വസ്ഥതകൾ പങ്കുവെക്കുന്ന ലേഖനം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 2011 ഡിസംബർ 18 ന് എഴുതിയ ലേഖനം.
http://www.scribd.com/doc/75550338/Hameed-Chennamangallur-Arab-Vasantham-Ma-Thru-Week-18-12-2011
Hameed Chennamangallur Arab Vasantham Ma Thru Week 18-12-2011
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


November 28th, 2011


എസ്സേയ്‌സ് / ടി.കെ മുഹമ്മദ് ഹാരിസ്


‘അറബ് വസന്തം എന്ന പേരില്‍ അറബ് ലോകത്ത് ആഞ്ഞുവീശിയ ജനകീയ പ്രക്ഷോഭ കൊടുങ്കാറ്റില്‍ ടുണീഷ്യ, ഈജിപ്ത് ലിബിയ എന്നീ രാജ്യങ്ങളില്‍ ഏകാധിപത്യ വാഴ്ച്ചക്കറുതി വരികയും ജനാധിപത്യ പ്രക്രിയ സമാരംഭിക്കുകയും ചെയ്തിരിക്കയാണല്ലോ. അതിന്റെ ഭാഗമായി ടുണീഷ്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അല്‍നഹ്ദ (നവോത്ഥാനം) എന്ന ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ഈജിപ്തിലും മുസ്ലിം ബ്രദര്‍ഹുഡ് എന്ന മതമൗലിക കക്ഷി നേട്ടം കൊയ്യുമെന്നാണ് നിരീക്ഷക മതം. ജനാധിപത്യ രീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇസ്ലാമിസ്റ്റ് കക്ഷികള്‍ക്ക് ലഭിക്കുന്ന മേല്‍ക്കൈ അവരെ സന്തോഷിപ്പിക്കുകയും മതേതര ജനാധിപത്യവാദികളില്‍ ഉതികണ്ഠ ജനിപ്പിക്കുകയും ചെയ്യുന്നത് സ്വാഭാവികം മാത്രം.
എന്നാല്‍ അറബ് വസന്തം ഇസ്ലാമിസത്തിന് രൂപപരിണാമം വരുത്തിയിരിക്കുന്നുവെന്ന വാദം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ‘പോസ്റ്റ് ഇസ്ലാം’ എന്നൊരു പ്രയോഗം ഇപ്പോള്‍ പ്രചുര പ്രചാരം നേടിയിട്ടുണ്ട്. സിവിക് ഇസ്ലാമിസം എന്നും ഇത് വിശേഷിക്കപ്പെടുന്നുണ്ട്. അറബ് രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുപ്പുകള്‍ നടത്താന്‍ തുടങ്ങിയതോടെ ഇസ്ലാമിസം പോസ്റ്റ് ഇസ്ലാമിസത്തിലേക്ക്് പരിണമിച്ചിരിക്കുന്നുവെന്നാണ് വാദം.
ജനുവരിയില്‍ ടുണീഷ്യന്‍ തെരുവുകളില്‍ ‘മുല്ലപ്പൂ വിപ്ലവം’ അരങ്ങേറിയത് ഒരു നേതാവോ, രാഷ്ട്രീയ പാര്‍ട്ടിയോ, മതസംഘടനകളോ, ഒരു പ്രത്യയശാസ്ത്രമോ നേതൃത്വം കൊടുത്തുകൊണ്ടല്ല. പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ റസന്‍ അലിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ കഴിഞ്ഞ ഈ വിപ്ലവം മറ്റു അറബ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കും പ്രചോദനമായി. ബഹ്‌റൈനിലും യമനിലും ലിബിയയിലും സിറിയയിലും ജനങ്ങള്‍ തെരുവിലിറങ്ങി. ഈജിപ്തിലേയും ലിബിയയിലേയും ഏകാധിപത്യ ഭരണകൂടങ്ങള്‍ നിലം പതിക്കുകയും അവിടങ്ങളില്‍ ജനാധിപത്യ പ്രക്രിയ ആരംഭിക്കാനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചു വരികയും ചെയ്യുന്നു.
റാഷിദ് ഗനൂഷി എന്ന ഇസ്ലാമിസ്റ്റ് സൈദ്ധാന്തികന്‍ നേതൃത്വം നല്കുന്ന അല്‍ നഹ്ദ പാര്‍ട്ടി 40 ശതമാനം വോട്ട് നേടി ടുണീഷ്യയില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ നേട്ടം കൊയ്തു.സെയ്‌നുല്‍ ആബിദിന്റെ ഭരണത്തില്‍ കീഴില്‍ നിരോധിക്കപ്പെട്ട സംഘടനയായിരുന്നു അല്‍നഹ്ദ. ഗനൂഷി 20 വര്‍ഷം പ്രവാസിയായി വിദേശത്തായിരുന്നു. വിപ്ലവത്തിനു ശേഷമാണ് അദ്ദേഹം ടുണീഷ്യയില്‍ മടങ്ങിയെത്തിയത്. 2006ലെ ഫലസ്തീന്‍ തെരെഞ്ഞെടുപ്പില്‍ ഹമാസ് നേടിയ വിജയത്തിന് ശേഷം അറബ് ലോകത്തെ ആദ്യത്തെ ഇസ്ലാമിസ്റ്റ് തെരെഞ്ഞെടുപ്പു വിജയമാണ് ടുണീഷ്യയിലേത്. അല്‍നഹ്ദ സ്വയം വിശേഷിപ്പിക്കുന്നത് ലോകത്തിന് ‘പുതിയൊരു മാതൃക’യെന്നാണ് ഞങ്ങളൊരു ആധുനിക ജനാധിപത്യ കക്ഷിയാണെന്നും അവര്‍ അവകാശപ്പെടുന്നു.
സാമുഹ്യ രംഗത്ത് പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തില്‍ ടുണീഷ്യ കൈവരിച്ച പുരോഗതിയെ ഇസ്ലാമിസ്റ്റ് പാര്‍ട്ടി പിറകോട്ട് നയിക്കാമോയെന്നാണ് മതേതരവാദികള്‍ ഭയപ്പെടുന്നത്. ബഹുഭാര്യത്വം നിയമം മൂലം നിരോധിക്കുകയും സ്ത്രീകള്‍ക്ക് വിവാഹ മോചനത്തിന്ന് അവകാശം നല്‍കുകയും വിവാഹ പ്രായപരിധി ഉയര്‍ത്തുകയും സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം തുല്യ പൗരവകാശം നല്കുകയും ചെയ്തിരുന്നു ടുണീഷ്യയിലെ മുന്‍ സര്‍ക്കാരുകള്‍. ഫലപ്രദമായ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ കൊണ്ടുവരികയും സമൂഹത്തില്‍ സ്ത്രീകളുടെ നില ഭദ്രമാക്കുകയും ചെയ്തിരുന്നു. സാര്‍വത്രിക വിദ്യഭ്യാസം നടപ്പിലാക്കി സാക്ഷരതാ നിലവാരം ഉയര്‍ത്തി കൊണ്ടുവന്നു. ദേശീയ ബജറ്റിന്റെ 30 ശതമാനം വിദ്യഭ്യാസത്തിന് നീക്കിവെച്ച്‌കൊണ്ട് ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയില്‍ തന്നെ നില കൊണ്ടു ടുണീഷ്യ.
മധ്യധരണ്യാഴി തീരത്തെ ഒരു ചെറിയ ആഫ്രിക്കന്‍ അറബ് മുസ്ലിം രാജ്യമായ ടുണീഷ്യയുടെ നീണ്ടകാലത്തെ മതേതര പാരമ്പര്യം സുവിഭിതമാണ്. കൂടാതെ ഒരു ശക്തമായ പൗരസമൂഹത്തിന്റെ സാന്നിധ്യവും മതവിശ്വാസത്തോടുളള ഭൂരിപക്ഷത്തിന്റേയും ഉദാസീന മനോഭാവവും സ്ത്രീകളുടെ ഉയര്‍ന്ന സാമൂഹ്യ പദവിയും ടുണീഷ്യയിലെ മറ്റെല്ലാ അറബ് രാജ്യങ്ങളില്‍ നിന്നും വ്യതിരക്തമാക്കുന്നു.
ഈ നേട്ടങ്ങളൊക്കെ ഒറ്റയടിക്കല്ലെങ്കിലും ക്രമേണ ഇല്ലാതാക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ ശ്രമിക്കുമോ എന്നാണ് മതേതരവാദികള്‍ ആശങ്കപ്പെടുന്നത്. ടുണീഷ്യന്‍ ജനത നേടിയെടുത്ത അവകാശങ്ങളെല്ലാം കവര്‍ന്നെടുക്കാനാണ് ഇസ്ലാമിസ്റ്റുകള്‍ തുനിയുന്നതെങ്കില്‍ അവരോടു ഒരു തരത്തിലുമുള്ള ദയാ ദാക്ഷണ്യവും കാട്ടുകയില്ല എന്നാണ് പ്രൊഗ്രസ്സീവ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) യുടെ ചെയര്‍മാന്‍ നജീബ് ചെബ്ബി മുന്നറിയിപ്പ് നല്കിയത്. ജനങ്ങളെ സ്വാധീനിക്കാന്‍ മതത്തെ ഉപയോഗിക്കുന്നവര്‍ക്ക് ടുണീഷ്യന്‍ ജനതയെ എക്കാലവും വിഡ്ഡികളാക്കാന്‍ കഴിയില്ലെന്ന് പി.ഡി.പി സെക്രട്ടറി ജനറല്‍ മായ് ജ്രിബിയും അഭിപ്രായപ്പെട്ടു.
എന്നാല്‍, മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളുടെയും മതേതര വാദികളുടേയും ഭയാശങ്കകള്‍ അസ്ഥാനത്താണെന്നാണ് ഗനൂഷി പറയുന്നത്. അല്‍നഹ്ദയെക്കുറിച്ച് ജനങ്ങളില്‍ ഭയം ജനിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ടൂറിസത്തിന്ന് ഹാനികരമാകും വിധം മദ്യനിരോധനം ഏര്‍പ്പെടുത്തുകയില്ലെന്നും ശിരോവസ്ത്രം എന്ന ബാഹ്യവും പ്രകടവുമായ മതചിഹ്നം അടിച്ചേല്പ്പിക്കുകയില്ലെന്നും അല്‍നഹ്ദയുടെ കാര്യ പരിപാടിയില്‍ ഇവയെന്നും തന്നെയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇസ്ലാമിന്റെ പേരില്‍ ശിരോവസ്ത്രം അടിച്ചേല്‍പ്പിക്കുന്നതിന്ന് തങ്ങള്‍ എതിരാണെന്നതിനോടൊപ്പം മതേതരത്വത്തിന്റെയോ ആധുനികതയുടെയോ പേരില്‍ ശിരോവസ്ത്രം നിരോധിക്കുന്നതിന്ന് തങ്ങള്‍ എതിരാണ് എന്നും ഗനൂഷി അല്‍നഹ്ദയുടെ നയം വ്യക്തമാക്കുന്നു. സ്‌കാന്‍ഡിനേവിയന്‍ മാത്രകയിലുളള സാമൂഹിക സാമ്പത്തിക വ്യവസ്ഥയായിരിക്കും ടുണീഷ്യയില്‍ നടപ്പിലാക്കുക. തൊഴിലാളികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കും. ഇവയൊക്കെയാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്.
ഒരു സംഭാഷണത്തില്‍ തുര്‍ക്കിയുടെ ഇസ്ലാമിസ്റ്റ് ഭരണകക്ഷിയായ എ.കെ.പി (ജസ്റ്റിസ് ആന്‍ഡ് ഡെവലപ്പമെന്റ് പാര്‍ട്ടി) യുടെ നയങ്ങളാണ് തന്റെ കക്ഷിയുടെ നയങ്ങള്‍ക്ക് സാദൃശ്യമുളളത് എന്ന് ഗനൂഷി വ്യകതമാക്കിയിരുന്നു. സംസ്കാരികമായും രാഷ്ട്രീയമായും സാമൂഹികമായും തുര്‍ക്കിയുടെ അനുഭവങ്ങളുമായാണ് ടുണീഷ്യന്‍ സാഹചര്യങ്ങള്‍ അടുത്തു നില്‍ക്കുന്നത്. അതിനാല്‍ അല്‍നഹ്ദ എന്ന ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തെ മറ്റേതെങ്കിലും രാജ്യത്തെ ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ അത് കൂടുതല്‍ യോജിക്കുക തുര്‍ക്കിയിലെ എ.കെ.പിയുമായിട്ടായിരിക്കാം. അല്ലാതെ ഇറാനുമായോ താലിബാനുമായോ സാദൃശ്യം കാണുന്നതില്‍ അര്‍ത്ഥമില്ല. തന്റെ ഗ്രന്ഥങ്ങളും ലേഖനങ്ങളും ടര്‍ക്കിഷ് ഭാഷയിലേക്ക് വ്യാപകമായി പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും എ.കെ.പിയുടെ നയരൂപീകരണത്തില്‍ ഇതേറെ സഹായിച്ചിട്ടുണ്ടാകുമെന്നും ഗനൂഷി അവകാശപ്പെടുന്നു.

തുര്‍ക്കിയിലെ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പരീക്ഷണവും ഗനൂഷിയുടേയും മുസ്ലിം ബ്രദര്‍ഹുഡിന്റെ ചില നേതാക്കളുടേയും പ്രസ്താവനളും കണക്കിലെടുത്ത് കൊണ്ടാണ് ഇസ്ലാമിസത്തില്‍ നിന്ന് പോസ്റ്റ് ഇസ്ലാമിസത്തിലേക്കാണ് അറബ് വസന്താനന്തര കാലത്തെ അറബ് രാഷ്ട്രീയം നീങ്ങുന്നതെന്ന് ചില രാഷട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
‘അറബ് ലോക’ത്തെ വിവിധ രാഷ്ട്രങ്ങളെ സാമാന്യവത്കരിക്കുന്നത് അബദ്ധമാണെന്നതുപോലെ അതിലും വലിയ അബദ്ധമായിരിക്കും ഏതെങ്കിലും അറബ് രാജ്യത്തെ തുര്‍ക്കിയുമായി സാദൃശ്യപ്പെടുത്താന്‍ തുനിയുന്നത്. ടുണീഷ്യയില്‍ തെരെഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റ് കക്ഷി ഏറ്റവും വലിയ ഒറ്റ കക്ഷിയായതും ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് പ്രതീക്ഷിക്കുന്ന വിജയവും കൊണ്ട് മാത്രം ഇസ്ലാമിസ്റ്റ് കക്ഷി ഭരിക്കുന്ന തുര്‍ക്കിയുമായി അവയ്ക്ക് സമാനതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് ബുദ്ധിശൂന്യമാണ്.
തുര്‍ക്കിയില്‍ എ.കെ.പി. നടപ്പിലാക്കുന്ന ഇസ്ലാമിസ്റ്റ് നയങ്ങളും ടുണീഷ്യയിലും ഈജിപ്തിലും അവിടങ്ങളിലെ ഇസ്ലാമിക കക്ഷികള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന നയങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരിക്കുകയില്ല എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തുര്‍ക്കി മാതൃകയായിരിക്കും അല്‍നഹ്ദയും മുസ്ലിം ബ്രദര്‍ഹുഡും സ്വീകരിക്കുക എന്ന നിഗമനത്തിലെത്തുന്നത്. എന്നാല്‍ ഒരു കാര്യത്തിലെങ്കിലും തുര്‍ക്കി മേല്‍ പറഞ്ഞ അറബ് രാജ്യങ്ങില്‍ നിന്ന് മൗലികമായി വ്യത്യാസപ്പെട്ടിരിക്കുന്നു.
അറബ് രാജ്യങ്ങളില്‍ ഇസ്ലാമിസ്റ്റ് കക്ഷികള്‍ അധികാരത്തിലേറുന്നതിന്റെ ആപത്ത് കുറച്ച് കാണാന്‍ ചിലര്‍ ശ്രമിക്കുന്നതും തുര്‍ക്കിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ്. തുര്‍ക്കിയുടെ സാഹചര്യം തുലോം വ്യത്യസ്ഥമാകേണ്ട കാര്യം ഇവര്‍ കാണുന്നില്ല. തുര്‍ക്കി രാഷ്ട്രീയ ചരിത്രത്തില്‍ അവിടുത്തെ സൈന്യം വഹിച്ച് കൊണ്ടിരിക്കുന്ന പങ്ക് എടുത്ത് പറയേണ്ടതാണ്. അവര്‍ തുര്‍ക്കിയിലെ മതനിരപേക്ഷകരുടെ കാവല്‍ ഭടന്മാരായി നില കൊളളുന്നു. 90 വര്‍ഷത്തെ മതേതര പാരമ്പര്യം തകര്‍ത്തെറിയാന്‍ സൈന്യം ഒരു ഇസ്ലാമിസ്റ്റ് കക്ഷിയേയും അനുവദിക്കുന്ന പ്രശ്‌നമില്ലെന്നത് പലപ്പോഴായി തെളിയിക്കപ്പെട്ടിട്ടുളള വസ്തുതയാണ്.
എ.കെ .പി യുടെ മുന്‍ഗാമിയും തീവ്ര മതമൗലിക സംഘടനയുമായ വെല്‍ഫെയര്‍ പാര്‍ട്ടി ഇസ്ലാമികവത്കരിക്കാന്‍ നടത്തിയ നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍ സൈന്യം സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു. അധികാരത്തിന്ന് പിന്നില്‍ എപ്പോഴും ജാഗരൂകരായി സൈന്യം നിലയുറപ്പിച്ചിട്ടുണ്ടാകും. മുസ്തഫാ കമാല്‍ പാഷ നടപ്പിലാക്കിയ ‘അത്താതുര്‍ക്കിസം’ എന്നു വിളിച്ചു വരുന്ന തത്വങ്ങളില്‍ ഒന്നായ മതനിരപേക്ഷതയ്ക്ക് തുര്‍ക്കിയുടെ പരിവര്‍ത്തനത്തിലും ബോധ നവീകരണങ്ങളിലും ചരിത്രപരമായ പങ്കുണ്ട്. ഭരണഘടനയുടെ സംരക്ഷണത്തിനും ജനാധിപത്യമതേതരത്വ ആശയങ്ങള്‍ക്കും വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും സൈന്യം വളരെയധികം പ്രാധാന്യം കൊടുക്കുന്നു.
ഫലസ്തീന്‍ അനുകൂല മൂടുപടവും അത്യുക്തിയും എടുത്തണിയുന്ന എ.കെ.പി അമേരിക്കയുമായും ഇസ്രയേലുമായും ശക്തമായ സാമ്പത്തിക രാഷ്ട്രീയ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിച്ചിട്ടുണ്ട്
സൈന്യത്തിന്റെ മുന്നറിയിപ്പൊന്നും വകവെയ്ക്കാതെ ഇസ്ലാമികവത്ക്കരണവുമായി മുന്നോട്ടു പോകാന്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഗവണ്‍മെന്റിനെ പിരിച്ചു വിട്ടു സൈന്യം അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നിരോധിക്കപ്പെടുകയും ചെയ്തു. അതേ മൗലികവാദികള്‍ തന്നെയാണ് പേരും കൊടിയും നേതൃത്വവും മാറി എ.കെ.പിയായി രൂപാന്തരം പ്രാപിച്ചത്. തുര്‍ക്കിയില്‍ രാഷ്ട്രീയ കക്ഷിയായി നിലനില്‍ക്കുകയും തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഭരണത്തിലേറുകയും ചെയ്യണമെങ്കില്‍ തങ്ങളുടെ മതപ്രോക്തമായ വാശി ഉപേക്ഷിച്ചേ തീരൂവെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു.
തുര്‍ക്കിയുടെ രാഷ്ട്രീയ സാമൂഹിക ഘടനയില്‍ അധീശത്വം വഹിക്കുന്ന സൈന്യത്തെ വെല്ലുവിളിച്ചു കൊണ്ട് തുര്‍ക്കിയെ ഇസ്ലാമികവത്കരിക്കാന്‍ സാധ്യമല്ലെന്നു അവര്‍ മനസ്സിലാക്കി. മതനിരപേക്ഷകതയ്ക്കു സൈന്യം കാവല്‍ നില്‍ക്കുന്നതു കൊണ്ട് തങ്ങളുടെ പിന്തിരിപ്പന്‍ മതമൗലിക ആശയങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവാതെ വന്നപ്പോള്‍ ‘മൃദുഇസ്ലാമിസം’ സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഫലസ്തീന്‍ അനുകൂല മൂടുപടവും അത്യുക്തിയും എടുത്തണിയുന്ന എ.കെ.പി അമേരിക്കയുമായും ഇസ്രയേലുമായും ശക്തമായ സാമ്പത്തിക രാഷ്ട്രീയ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിച്ചിട്ടുണ്ട്.
അടവുപരമായി എ.കെ.പി തുര്‍ക്കിയില്‍ സ്വീകരിച്ച ‘മൃദു ഇസ്ലാമിസ’ സമീപനമാണ്. ടുണീഷ്യയില്‍ അല്‍അഹ്ദ സ്വീകരിക്കാനുദ്ദേശിക്കുന്നതായി പറയുന്നത്. ടുണീഷ്യയിലെ സാമൂഹികരാഷ്ട്രീയസാംസ്‌കാരിക സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടാവണം ഇങ്ങിനെയൊരു നിലപാട് അല്‍നഹ്ദ സ്വീകരിക്കുന്നത്. 40 ശതമാനം വോട്ട് അല്‍നഹ്ദക്കു കിട്ടിയപ്പോള്‍ 60 ശതമാനം മതേതര ജനാധിപത്യ കക്ഷികള്‍ക്കാണ് ലഭിച്ചതെന്നോര്‍ക്കണം. ഇസ്ലാമിക മൗലികവാദികളുടെ നീക്കങ്ങളെ ജാഗരൂകരായി വീക്ഷിക്കുന്ന ഒരു പൗരസമൂഹം ഏതായാലും ടുണീഷ്യയിലുണ്ട്.
ചിട്ടയായി സംഘടിക്കപ്പെട്ടിട്ടുള്ള പരമ്പരാഗത ഇസ്ലാമിസ്റ്റു പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ നേടുന്ന വിജയം ഇസ്ലമിസത്തിന്റെ വിജയമായി പരിവര്‍ത്തനം ചെയ്യാന്‍ അവര്‍ക്കു കഴിയുന്നില്ല. അറബു രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ് പോസ്റ്റ് ഇസ്ലാമിസം എന്നു വിശേഷിപ്പിക്കാവുന്ന ഒരു തലത്തിലേക്ക് ഇസ്ലാമിസ്റ്റുകളുടെ പ്രത്യയ ശാസ്ത്രത്തെ പുനര്‍നിര്‍വ്വചിക്കേണ്ടി വരുന്നത്. ഇത് ഇസ്ലാമിസത്തിന്റെ പരാജയം തന്നെയാണ്.
http://www.doolnews.com/islamism-to-post-islamism-arab-springt-k-mohamad-haris-232.html

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 12/04/2011

 കൈറോ: ദശകങ്ങളായി ഏകാധിപത്യം നിലനിന്ന ഈജിപ്തില്‍ ഇസ്ലാമിക കക്ഷികള്‍ ചരിത്രവിജയത്തിലേക്ക്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍െറ ഒന്നാംഘട്ടം പൂര്‍ത്തീകരിക്കെ മുസ്ലിം ബ്രദര്‍ഹുഡ് രൂപംനല്‍കിയ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി (എഫ്.ജെ.പി) 40 ശതമാനം വോട്ടുകള്‍ കൊയ്ത് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന റെക്കോഡിലേക്ക് കുതിക്കുകയാണ്.
സലഫി ഗ്രൂപ്പായ ‘അന്നൂര്‍’ 25 ശതമാനത്തോളം വോട്ടുകള്‍ നേടിയതായാണ് റിപ്പോര്‍ട്ട്. അതി യാഥാസ്ഥിതിക വിഭാഗമെന്ന് വിശേഷിപ്പിക്കുന്ന സംഘടനയാണ് അന്നൂര്‍. ഇസ്ലാമിക കക്ഷികള്‍ മൊത്തം 65 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കിയപ്പോള്‍ മതേതര വിഭാഗമായി അറിയപ്പെടുന്ന ‘ഈജിപ്ഷ്യന്‍ ബ്ളോകി’ന് 15 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
വോട്ടെടുപ്പിന്‍െറ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാനിരിക്കെ ജനുവരി 11നുശേഷമേ പൂര്‍ണ ഫലം വ്യക്തമാകൂ എന്ന് തെരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഈജിപ്തിന്‍െറ ചരിത്രത്തിലെ ഏറ്റവും നിഷ്പക്ഷമായ തെരഞ്ഞെടുപ്പെന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ബി.ബി.സി നല്‍കിയ വിശേഷണം.
യഥാര്‍ഥ ജനാഭിലാഷം പ്രതിഫലിപ്പിക്കുന്ന ഈ ജനവിധി മാനിക്കാന്‍ മുസ്ലിം ബ്രദര്‍ഹുഡ് പ്രസ്താവനയില്‍ സര്‍വവിഭാഗങ്ങളെയും ആഹ്വാനം ചെയ്തു. ദശകങ്ങളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ബ്രദര്‍ഹുഡ് പ്രസിഡന്‍റ് ഹുസ്നി മുബാറക്കിനെതിരായ ജനകീയ പ്രക്ഷോഭങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Mon, 12/05/2011തെല്‍ അവീവ്: ഈജിപ്ത് പാര്‍ലമെന്‍റിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 45 ശതമാനം സീറ്റ് നേടിയ മുസ്ലിം ബ്രദര്‍ ഹുഡിന്‍െറ വിജയത്തില്‍ ഇസ്രായേലിന് ആശങ്ക. ഇസ്രായേല്‍ സര്‍ക്കാറും മാധ്യമങ്ങളുമാണ് കഴിഞ്ഞദിവസങ്ങളില്‍ ബ്രദര്‍ഹുഡിന്‍െറ  രാഷ്ട്രീയ സംഘടനയായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ (എഫ്.ജെ.പി)വിജയത്തില്‍ ആശങ്ക അറിയി ച്ചത്. ബ്രദര്‍ഹുഡിന്‍െറ വിജയത്തോടെ ഈജിപ്ത് ഇസ്ലാമിക രാജ്യമായി മാറുമെന്ന് ഭയപ്പെടുന്നതായി ഇസ്രായേല്‍ ധനമന്ത്രി യുവാല്‍ സ്റ്റൈന്‍റ്സ് പറഞ്ഞു. ബ്രദര്‍ഹുഡിന്‍െറ വിജയം മേഖലക്ക് തന്നെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. എഫ്.ജെ.പിയുടെയും   തീവ്ര സലഫി വിഭാഗമായ അന്നൂറിന്‍െറയും വിജയത്തോടെ മേഖലയിലെ സ്ഥിതി  കൂടുതല്‍ വഷളായതായി  പ്രമുഖ ദിനപത്രമായ യദിയൂത് അഹ്റുനൂത് അഭിപ്രായപ്പെട്ടു. അന്നൂറിന്  25 ശതമാനം സീറ്റ് ലഭിച്ചിട്ടുണ്ട്.

ഈജിപ്തില്‍ വരാനിരിക്കുന്ന നാളുകളെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നില്ളെന്ന് ഈജിപ്തിലെ ഇസ്രായേല്‍ അംബാസഡര്‍ ഇസ്ഹാഖ് ലെവനാന്‍ പറഞ്ഞു.

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

റാശിദ് ഗനൂശി ജീവിതം കാലം


കെ. അശ്‌റഫ്
 
ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദ തുനീഷ്യയില്‍ അധികാരമേറ്റെടുക്കാന്‍ പോവുകയാണ്. റാശിദ് ഗനൂശിയെന്ന ഇസ്‌ലാമിക ദാര്‍ശനികനാണ് പ്രസ്ഥാനത്തിന്റെ ബൗദ്ധിക കരുത്ത്. അദ്ദേഹത്തിന്റെ പ്രായോഗിക സമീപനങ്ങളാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മറ്റു സംഘടനകളെ മുന്‍കടക്കാന്‍ അതിനെ പ്രാപ്തമാക്കിയത്. ഈ ഘട്ടത്തിലാണ് 2001-ല്‍ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച, ഇസ്‌ലാമിക പ്രവണതകളെക്കുറിച്ചുള്ള പഠനത്തില്‍ ഏറെ മുന്നോട്ടുപോയ അസ്സാം തമീമിയുടെ പുസ്തകത്തിന്റെ പരിചയം പ്രസക്തമാവുന്നത്. പുസ്തകത്തിന്റെ പേര് റാശിദ് ഗനൂശി: എ ഡമോക്രാറ്റ് വിതിന്‍ ഇസ്‌ലാമിസം (റാശിദ് ഗനൂശി: ഇസ്‌ലാമിസത്തിനകത്തെ ജനാധിപത്യ വാദി). രണ്ടു തലമാണ് പുസ്തകത്തിനുള്ളത്. ഒന്ന്, ഗനൂശിയുടെ വ്യക്തി ചിത്രം. രണ്ട്, ഗനൂശിയുടെ ബൗദ്ധിക ജീവചരിത്രം. ഗനൂശിയുടെ വ്യക്തിജീവിതവും ആക്ടിവിസവും ബൗദ്ധികജീവിതവും കൂടിക്കലര്‍ന്നാണുള്ളത്. മൗലാനാ മൗദൂദി, സയ്യിദ് ഖുത്വ്ബ് എന്നിവരെപ്പോലെ വിശദമായ ബൗദ്ധിക ചര്‍ച്ചകളോ തര്‍ക്ക-വിതര്‍ക്കങ്ങളോ ഗനൂശി ഉന്നയിക്കുന്നില്ല. വളരെ വ്യക്തതയോടെ മാത്രമേ ഗനൂശി എന്തിനെക്കുറിച്ചും സംസാരിക്കൂ. ഒന്നിനെയും പൂര്‍ണമായി തള്ളിക്കളയാനോ സ്വീകരിക്കാനോ ഗനൂശി തയാറാവുന്നില്ല. അതുകൊണ്ടുതന്നെ ആധുനിക ഇസ്‌ലാമിക രാഷ്ട്രീയ ചിന്ത ഇരുപതാം നൂറ്റാണ്ടില്‍ ഉദയം ചെയ്തതിനു ശേഷം നടന്നിട്ടുള്ള എല്ലാ ചര്‍ച്ചകളും ഗനൂശി പരിഗണിക്കുന്നു. അപ്പോള്‍ തന്നെ ഒരു നിശ്ചിതത്വവും (specifity) ആപേക്ഷികതയും(relativity)  ഗനൂശി കാത്തുസൂക്ഷിക്കുന്നു.
 
ഉദാഹരണത്തിന്, ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ അടിസ്ഥാനപരമായ ഒരു കാഴ്ചപ്പാടാണല്ലോ ഹാകിമിയ്യത്ത്. ലിബറല്‍ ജനാധിപത്യത്തെ സംബന്ധിച്ചേടത്തോളം ജനങ്ങളുടെ പരമാധികാരം എന്നത് ദൈവിക പരമാധികാരത്തെ തള്ളിക്കളയുന്നതാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ചിന്തകര്‍ ദൈവിക പരമാധികാരത്തെ തള്ളിക്കളയുന്ന ലിബറല്‍ ജനാധിപത്യത്തെ തള്ളിക്കളയുന്നു. എന്നാല്‍ ജനങ്ങള്‍ ആധുനിക ദേശരാഷ്ട്രത്തിനകത്ത് ദൈവിക പരമാധികാരത്തെ അംഗീകരിക്കുന്ന ഒരു കക്ഷിയെ തെരഞ്ഞെടുക്കുമ്പോള്‍ ഹാകിമിയ്യത്ത് അവിടെ സ്വയമവതരിക്കുന്നില്ല. മറിച്ച് ഒരു പ്രത്യേക തരത്തിലുള്ള മനുഷ്യ ഇടപെടല്‍ ആവശ്യമായി വരും. ഈ പ്രക്രിയയെ ഇജ്തിഹാദായാണ് ഗനൂശി കാണുന്നത്. മനുഷ്യ ഇടപെടലിലൂടെ സാക്ഷാല്‍ക്കരിക്കേണ്ട ഒന്ന്. എന്താണ് ഈ വിശദീകരണത്തിന് ചരിത്രപരമായ പ്രസക്തി? ഇസ്‌ലാം അല്ലാത്തതിനെയെല്ലാം നിരാകരിക്കുന്നു എന്ന് പറയുന്ന ഉട്ടോപ്യന്‍ വീക്ഷണത്തെ ഇന്നത്തെ ദേശരാഷ്ട്രവും ഭരണകൂടവും ഉള്‍പ്പെട്ട ഘടനകളുടെ വെളിച്ചത്തില്‍ കാണാനുള്ള ശ്രമം. ഇതിലൂടെ പ്രസ്തുത ആശയത്തിന്റെ സാക്ഷാത്കാരത്തിനു മുമ്പിലെ പ്രതിബന്ധങ്ങളെ കൂടി കണ്ടുകൊണ്ടുള്ള സമീപനം. ഈ സംജ്ഞയെ ചരിത്രപരമായി വ്യാഖ്യാനിക്കാന്‍ മൗദൂദിക്കും ഖുത്വ്ബിനും സാധിച്ചില്ലെന്നാണ് ഗനൂശിയുടെ ഒരു പ്രധാന വിമര്‍ശം. ഇതാണ് ഗനൂശിയുടെ ഇടപെടല്‍ രീതി. ഒരേസമയം ഹാകിമിയ്യത്തിന്റെ സാധ്യതയും പ്രതിബന്ധവും കാണാനുള്ള കരുത്ത് ഗനൂശി പ്രകടിപ്പിക്കുന്നു.
 
ഗനൂശിയുടെ കാഴ്ചപ്പാടുകള്‍ സൂക്ഷ്മമായി മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്. മതേതരത്വം, പൗരസമൂഹം, ജനാധിപത്യം, സ്റ്റേറ്റ് ഇവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഗനൂശി നടത്തുന്നുണ്ട്. ഇത്തരം ചര്‍ച്ചകളില്‍ പൊതുവെ കണ്ടുവരാറുള്ള ധാരണകളെ കശക്കിയെറിയാന്‍ ഗനൂശി തയാറാവുന്നു. എന്നാല്‍, ഇസ്‌ലാം/ പടിഞ്ഞാറ്, ആധുനികത/ ഇസ്‌ലാം തുടങ്ങിയ ദ്വന്ദ്വങ്ങളെ സവിശേഷമായി പഠിക്കുകയും തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി വിശദീകരിക്കുകയും ചെയ്യുന്നു. പലപ്പോഴും ആപേക്ഷികമായ തള്ളിക്കളയലും (relative rejectioni-sm) വസ്തുനിഷ്ഠ വിമര്‍ശനവും (objective interaction) തന്നെയാണ് ഗനൂശിയുടെ ശൈലി എന്നാണ് അസ്സാം തമീമി വിശദീകരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഗനൂശിയുടെ ബൗദ്ധിക ജീവചരിത്രമെന്നത് (ജനാധിപത്യം, മതേതരത്വം, പൗരസമൂഹം ഇവയെക്കുറിച്ച് ആത്മ വിമര്‍ശനപരമായ സമീപനങ്ങള്‍) ധാരാളം വിശദീകരണമാവശ്യപ്പെടുന്നതിനാല്‍ ഇപ്പോള്‍ അതിന് മുതിരുന്നില്ല. മറിച്ച് റാശിദ് ഗനൂശിയുടെ ജീവിതവും കാലവും എങ്ങനെയാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ രൂപവത്കരിച്ചതെന്ന് ലഘുവായി പരിചയപ്പെടുത്താന്‍ ശ്രമിക്കാം.
 
1941-ല്‍ ജനിച്ച റാശിദ് ഗനൂശി തെക്കു കിഴക്കന്‍ തുനീഷ്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് തന്റെ ബാല്യവും കൗമാരത്തിന്റെ ആദ്യ കാലവും പിന്നിട്ടത്. ഗ്രാമത്തിലെ പാരമ്പര്യ മതപഠന രീതിയില്‍ വളര്‍ന്ന ഗനൂശി കൊളോണിയല്‍ വിരുദ്ധനും അതിന്റെ ഫലമായി ഒരു നാസറിസ്റ്റും ആയിരുന്നു. അദ്ദേഹത്തിന്റെ അമ്മാവന്റെ സ്വാധീന ഫലമായിരുന്നു ഇത്. പതിനൊന്നാം വയസ്സില്‍ തുനീഷ്യയില്‍ നടന്ന ഫ്രഞ്ച് അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പിന് ഗനൂശി സാക്ഷിയായിരുന്നു. എന്നാല്‍ ഗനൂശിയുടെ വായനയും ചിന്തകളും വികസിക്കാന്‍ തുടങ്ങിയതോടെ പരമ്പരാഗതമായി കിട്ടിയ മതപരമായ വിജ്ഞാനം വെല്ലുവിളിക്കപ്പെട്ടു. വീടിനടുത്തുള്ള ജലസംഭരണിയുടെ മുകളില്‍ കയറി ടോള്‍സ്റ്റോയ്, ദസ്തയോവ്‌സ്‌കി തുടങ്ങിയവരെ വായിച്ചുതുടങ്ങിയപ്പോള്‍ തന്റെ ഹൃദയം കിഴക്കും പടിഞ്ഞാറുമായി വലിച്ചു കീറപ്പെട്ടുവെന്ന് ഗനൂശി വിശദീകരിക്കുന്നു. വിക്ടര്‍ ഹ്യൂഗോ, ഏണസ്റ്റ് ഹെമിംഗ്‌വേ, മാക്‌സിം ഗോര്‍ക്കി, ബര്‍ണാഡ് ഷാ തുടങ്ങിയവരെയും പതിനെട്ടു വയസ്സാവുമ്പോഴേക്കും ഗനൂശി പരിചയപ്പെട്ടിരുന്നു. ഇതോടു കൂടി പാരമ്പര്യ മതബോധം ഒലിച്ചുപോകാന്‍ തുടങ്ങി. മതാനുഷ്ഠാനങ്ങളൊക്കെ വലിയ ബാധ്യതയായി തോന്നിത്തുടങ്ങി. കാരണം, ഇസ്‌ലാമിന്റെ ലോകബോധം ഗനൂശിക്കന്യമായിരുന്നു.
 
1959-ല്‍ പതിനെട്ടാം വയസ്സില്‍ നഗരത്തിലെ അസ്സയ്തൂന എന്ന മതകലാലയത്തില്‍ ചേര്‍ന്നു. 1959-1962 വരെയാണ് ഗനൂശി അവിടെ പഠിച്ചത്. അക്കാലത്ത് ഫ്രഞ്ച് കൊളോണിയല്‍ സ്വാധീനം നഗരങ്ങളില്‍ വ്യാപകമായിരുന്നു. അന്നത്തെ തുനീഷ്യന്‍ പ്രസിഡന്റ് ഹബീബ് ബൂറഖീബ പാശ്ചാത്യവത്കരണത്തെ നന്നായി പിന്തുണച്ചിരുന്നു. അധികാരമുപയോഗിച്ച് മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിച്ചതിനാല്‍ പള്ളികളിലൊന്നും വിദ്യാര്‍ഥികളും ചെറുപ്പക്കാരും പോകാറുണ്ടായിരുന്നില്ല. ഔഖാഫ് ദേശസാല്‍ക്കരിക്കുകയും റമദാന്‍ മാസങ്ങളില്‍ ഗവണ്‍മെന്റ് ജോലികള്‍ക്ക് പോകുന്നവരോട് നോമ്പ് മുറിക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള അന്തരീക്ഷത്തില്‍ മതപഠനം ജോലി നേടാനും നഗര പരിചയത്തിനുമുള്ള വഴി മാത്രമായിരുന്നു. നഗര ജീവിതമാകട്ടെ മതബോധം ഇല്ലാതാക്കാനുള്ള ഒരു മാര്‍ഗവും.
 
തന്റെ പഠനത്തിന്റെ അവസാന ഘട്ടത്തില്‍ തത്ത്വചിന്തയില്‍ ആകൃഷ്ടനായ ഗനൂശി തന്റെ മതാധ്യാപകരെ ചോദ്യങ്ങള്‍ ചോദിച്ച് വട്ടം കറക്കി. താന്‍ യുക്തിവാദ ചിന്തയിലൂടെയും ദൈവനിരാസത്തിലൂടെയും കടന്നുപോവുകയാണെന്ന് ഇക്കാലത്ത് ഗനൂശിക്ക് തോന്നിയിരുന്നു. ഇസ്‌ലാമെന്നത് ഗനൂശിയെ സംബന്ധിച്ചേടത്തോളം ഒരു ചരിത്ര മ്യൂസിയമായിരുന്നു. അധ്യാപകര്‍ ആ മ്യൂസിയത്തെ ആശ്രയിച്ച് ജീവിക്കുന്ന ടൂറിസ്റ്റ് ഗൈഡുകളും. 1959-1962-ലെ അള്‍ജീരിയന്‍ വിപ്ലവം പുതിയൊരു ആവേശമാണ് ഗനൂശിയില്‍ ഉണ്ടാക്കിയത്. ജമാല്‍ അബ്ദുന്നാസിറിന് പുറമെ ആദ്യത്തെ അള്‍ജീരിയന്‍ പ്രസിഡന്റായ ബെന്‍ബെല്ലയും ഗനൂശിയുടെ ആരാധനാപാത്രമായി. അറബിസത്തിന്റെ വസന്തകാലമായിരുന്നു അത്. ഞങ്ങള്‍ അറബികള്‍ എന്ന് ജനം ആര്‍ത്തു വിളിച്ച സന്ദര്‍ഭം.
 
ഗനൂശി തുനീഷ്യന്‍ തെരുവുകളില്‍ പ്രകടനം നടത്തിയിരുന്നു. ഫ്രാന്‍സിനെതിരായ യുദ്ധത്തില്‍ പരിക്ക് പറ്റിയ ഒരു അള്‍ജീരിയന്‍ മുജാഹിദിന് സ്വന്തം മുറിയില്‍ വിശ്രമിക്കാന്‍ അവസരം നല്‍കി ഗനൂശി അറബിസത്തെ നെഞ്ചേറ്റി. അങ്ങനെയാണ് അറബിസത്തിന്റെ നടുമുറ്റമായ ഈജിപ്തിലേക്ക് ഗനൂശി പോകുന്നത്. 1964-ല്‍ കയ്‌റോ യൂനിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് അഗ്രികള്‍ച്ചറില്‍ ഗനൂശി ചേര്‍ന്നു. എന്നാല്‍ മഗ്‌രിബില്‍ നിന്ന് മശ്‌രിഖിലെത്തിയ ഗനൂശി നാസറും ബൂറഖീബയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജ്യം വിടാന്‍ നിര്‍ബന്ധിതനായി. ഇതോടെ അറബിസം എന്നത് മറ്റൊരു മര്‍ദക വ്യവസ്ഥയാണെന്ന് ഗനൂശി തിരിച്ചറിഞ്ഞു. മാത്രമല്ല, നാസറിന്റെ ജനപ്രിയ സ്റ്റണ്ടുകളുടെ കാപട്യവും നേരിട്ടറിഞ്ഞു. തന്നെയും സഹവിദ്യാര്‍ഥികളെയും ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് പുറത്താക്കുമെന്നറിഞ്ഞതോടെ കേട്ടറിഞ്ഞു മാത്രം പരിചയമുള്ള 'അല്‍ബേനിയ'യിലേക്ക് രക്ഷപ്പെടാന്‍ വിമാന ടിക്കറ്റെടുത്തു. അല്‍ബേനിയയിലെ ചുകപ്പന്‍ ഭരണകൂടം നാസറിന്റെ മാസ്റ്റര്‍ ബ്രെയ്‌നാണെന്ന വിവരം കിട്ടിയതോടെ ഗനൂശി സിറിയയിലേക്ക് രക്ഷപ്പെട്ടു. ദമസ്‌കസ് യൂനിവേഴ്‌സിറ്റിയില്‍ തത്ത്വചിന്ത പഠിക്കാന്‍ അവസരം ലഭിച്ചു. ആ യൂനിവേഴ്‌സിറ്റി അന്നത്തെ എല്ലാ സാമൂഹിക വൈരുധ്യങ്ങളെയും പ്രതിഫലിപ്പിച്ചിരുന്നു. ഈ നാലു വര്‍ഷത്തിനിടക്കാണ് നാസറിസ്റ്റുകളെയും ബഅ്‌സിസ്റ്റുകളെയും സെക്യുലരിസ്റ്റുകളെയും ഇസ്‌ലാമിസ്റ്റുകളെയും സലഫികളെയും സൂഫികളെയും ഇഖ്‌വാനികളെയും ഹിസ്ബുല്‍ തഹ്‌രീറുകാരെയും ഗനൂശി കണ്ടുമുട്ടുന്നത്. അക്കാലത്തെ ഇസ്രയേല്‍വിരുദ്ധ റാലികളില്‍ ഒരു നാഷനലിസ്റ്റ് എന്ന നിലയിലാണ് ഗനൂശി പങ്കെടുത്തത്. എന്നാല്‍, ഈ നാഷനലിസ്റ്റ് ചായ്‌വ് അവസാനിച്ചത് രണ്ട് കാരണങ്ങളാലാണ്. ഒന്ന്, തത്ത്വചിന്താ പഠനം. രണ്ട്, 1965-ല്‍ നടത്തിയ യൂറോപ്യന്‍ യാത്ര.
 
നാഷനലിസത്തോടുള്ള താല്‍പര്യം ക്ഷയിക്കുന്നതോടു കൂടി ഇസ്‌ലാമിസ്റ്റുകളുടെ പരിപാടികളിലും ഒന്നു പോയി നോക്കാമെന്നായി. നാല് പ്രധാന വിഭാഗങ്ങളെ അവിടെ കണ്ടുമുട്ടുന്നു.
 
1. ഇഖ്‌വാനികള്‍ (ഇഖ്‌വാനിയും സിറിയന്‍ പണ്ഡിതനുമായ മുസ്ത്വഫസ്സിബാഇ, ഗനൂശി ദമസ്‌കസില്‍ എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു).
 
2. നാസിറുദ്ദീന്‍ അല്‍ബാനിയുടെ പ്രഭാഷണം.
 
3. ഹിസ്ബുതഹ്‌രീര്‍
 
4. അദീബ് സ്വാലിഹ്, ശൈഖ് അല്‍ ബൂത്വി, ജൗദത് സഈദ് എന്നീ ബുദ്ധിജീവികള്‍.
 
എന്നാല്‍, സിറിയന്‍ പ്രവാസകാലത്ത് ഒരു പാര്‍ട്ടിയിലും ചേരുന്നില്ല. മുഹമ്മദ് ഇഖ്ബാല്‍, അബുല്‍ അഅ്‌ലാ മൗദൂദി, മുഹമ്മദ് ഖുത്വ്ബ്, ഹസനുല്‍ ബന്ന, മുസ്ത്വഫസ്സിബാഇ, മാലിക് ബിന്നബി, അബുല്‍ ഹസന്‍ അലി നദ്‌വി തുടങ്ങിയവരെ വായിക്കാനാരംഭിക്കുകയും ചെയ്തു. മാത്രമല്ല, ഇസ്‌ലാമിസ്റ്റുകള്‍ കമ്യൂണിസത്തെയും നാഷനലിസത്തെയും എതിര്‍ക്കാന്‍ കൂട്ടുപിടിച്ചിരുന്ന പാശ്ചാത്യ ബുദ്ധിജീവികളായ ആര്‍നള്‍ഡ് ടോയന്‍ബി, അലക്‌സിസ് കാറല്‍, ആര്‍തര്‍ കെസ്‌ലര്‍ ഇവരെയും പുസ്തകങ്ങളിലൂടെ പരിചയപ്പെട്ടു.
 
1965-ലെ യൂറോപ്യന്‍ യാത്ര ഗനൂശിയുടെ ചിന്തകളില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. ജര്‍മനിയില്‍ ടാക്‌സി ഡ്രൈവറായും ഫ്രാന്‍സില്‍ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരനായും ബെല്‍ജിയത്തില്‍ റെസ്റ്റോറന്റുകളില്‍ പാത്രം കഴുകിയും ഹോളണ്ടില്‍ മരപ്പണി ചെയ്തും ഗനൂശി ഉപജീവനമാര്‍ഗം കണ്ടെത്തി. തിരിച്ചുവന്ന ഉടനെ ഹദീസ്, ഖുര്‍ആന്‍, തഫ്‌സീര്‍ ഇവയിലൂടെയുള്ള വായന ആരംഭിച്ചു. ഇഖ്‌വാനികള്‍ വീണ്ടും വീണ്ടും ക്ഷണിച്ചെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നില്ല. എന്നാല്‍ നാസിറുദ്ദീന്‍ അല്‍ബാനിയുമായി വ്യക്തിബന്ധം സൂക്ഷിക്കുകയും സലഫിസത്തോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്തു.
 
ഇങ്ങനെയുള്ള ഒരു ബൗദ്ധിക യാത്രയുടെ ഭാഗമായാണ് 1968-ല്‍ ഗനൂശി ഫ്രാന്‍സിലേക്ക് പോവുന്നത്. സോര്‍ബോണില്‍ ഗവേഷകനായി (തത്ത്വചിന്ത) ചേര്‍ന്നു. 1968-ലെ പാരിസ് വിദ്യാര്‍ഥി കലാപത്തിന് തൊട്ടുടനെയുള്ള മാസങ്ങളിലാണ് ഗനൂശി അവിടെയെത്തുന്നത്. അവിടെ വെച്ച് തുനീഷ്യന്‍ വിദ്യാര്‍ഥികളെ പരിചയപ്പെട്ടു. അവര്‍ പ്രധാനമായും രണ്ട് ക്യാമ്പുകളിലാണ് ഉണ്ടായിരുന്നത്. ഒരു കൂട്ടര്‍ നാഷ്‌നലിസ്റ്റുകളും മറ്റൊരു കൂട്ടര്‍ മാര്‍ക്‌സിസ്റ്റുകളുമായിരുന്നു. ഇവരുമായി ഒത്തുപോകാനാവാതെ ഗനൂശി തുനീഷ്യക്കാരായ ഒരു സംഘം തബ്‌ലീഗുകാര്‍ക്കൊപ്പം പോകുന്നു. മാത്രമല്ല, പാരീസിലെ ഭൗതികതയുടെ അതിപ്രസരം മറികടക്കുന്നതിന് ഒരു കാത്തലിക് ചര്‍ച്ചില്‍ സ്ഥിരമായി പോകാനും തുടങ്ങി. അക്കാലത്തെ ഫ്രാന്‍സില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന മെഹ്ദി ബസര്‍ഗനെ പോലുള്ള ആധുനിക ഇറാനിയന്‍ ബുദ്ധിജീവികളെയും ഇക്കാലത്ത് ഗനൂശി കാണുന്നുണ്ട്. ഇറാനിയന്‍ വിദ്യാര്‍ഥികളിലൂടെ ശീഈ അവാന്തര വിഭാഗങ്ങളിലേക്കും ഗനൂശി ആകൃഷ്ടനാകുന്നുണ്ട്. ഇവരൊക്കെ ചേര്‍ന്ന് ഫ്രഞ്ചുകാരനും ഇന്ത്യന്‍ വംശജനുമായ ഡോ. മുഹമ്മദ് ഹമീദുല്ലയുടെ കീഴില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു.
 
നീണ്ട താടിയും പാകിസ്താനി തൊപ്പിയും ധരിച്ച് പാരീസിലെ തെരുവുകളില്‍ ദഅ്‌വത്തും തബ്‌ലീഗുമായി നടന്ന ഗനൂശിയുടെ ഭാവമാറ്റം കുടുംബത്തിനകത്ത് അത്ഭുതവും ആകാംക്ഷയുമുണ്ടാക്കി. ഒരു തനി ഭൗതികവാദിയായി തിരിച്ചുവരുമെന്നു കരുതിയയാള്‍ എല്ലാ കണക്കുകൂട്ടലുകളെയും തിരുത്തി ഇവിടെയിതാ അലഞ്ഞു നടക്കുന്നു. അപ്പോഴാണ് സഹോദരന്‍ മുഖ്താര്‍, ഉമ്മക്ക് അസുഖമാണെന്ന് പറഞ്ഞ് ഗനൂശിയെ തുനീഷ്യയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പാരീസിലെത്തുന്നത്. ഇസ്‌ലാമില്ലാത്ത തുനീഷ്യയിലേക്ക് താനില്ലെന്നായിരുന്നു ഗനൂശിയുടെ ആദ്യ പ്രതികരണം. മാത്രമല്ല, തബ്‌ലീഗ് പ്രവര്‍ത്തകനായി പാകിസ്താനിലേക്ക് പോകാനുള്ള ഒരുക്കത്തിലുമായിരുന്നു അദ്ദേഹം. ഒടുവില്‍ സഹോദരനോടൊത്ത് വീട്ടില്‍ പോയി ഉമ്മയെ കാണാന്‍ തീരുമാനിക്കുന്നു. സ്‌പെയിനിലൂടെയായിരുന്നു യാത്ര. തകര്‍ക്കപ്പെട്ട കൊര്‍ദോവയിലെത്തിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു നഷ്ടബോധം ഗനൂശിയെ അലട്ടാന്‍ തുടങ്ങി. കൊര്‍ദോവയിലെ ഗ്രാന്റ് മസ്ജിദിനുള്ളില്‍ വെച്ച് ഗനൂശിയും മുഖ്താറും അജ്ഞാതമായ ആ നഷ്ടബോധത്തെ പ്രതി കരഞ്ഞുപോയി. പാരീസിലേക്ക് തിരിച്ചുവരുമെന്ന് തന്നെയായിരുന്നു ഗനൂശി കരുതിയത്. അതിനാല്‍ തന്റെ വസ്തുവകകള്‍ അവിടെ ഉപേക്ഷിച്ചാണ് പാരീസിനോട് വിടപറയുന്നത്. എന്നാല്‍ 1969-1980 വരെയുള്ള കാലം തുനീഷ്യയില്‍ തന്നെ ഗനൂശി കഴിച്ചുകൂട്ടുകയാണുണ്ടായത്.
 
തുനീഷ്യയിലെത്തിയ ശേഷം അസ്സയ്ത്തൂന മസ്ജിദില്‍ ഗനൂശി വെറുതെയൊന്ന് കയറി നോക്കി. അവിടെ പള്ളിമൂലയില്‍ കുറച്ച് ചെറുപ്പക്കാര്‍ ഖുര്‍ആന്‍ ഓതുന്നത് കാണാനിടയായി. ഒരിക്കല്‍ ഒരു ചെറുപ്പക്കാരനും തിരിഞ്ഞു നോക്കാതെ പൊടി പിടിച്ചുകിടന്നിരുന്ന ആ പള്ളിമൂല ഇപ്പോള്‍ സജീവമായതെന്തുകൊണ്ടാണെന്ന് ഗനൂശി അന്വേഷിച്ചു. ഈ അന്വേഷണമാണ് അബ്ദുല്‍ ഫതാഹ് മോറോയെ പരിചയപ്പെടാനിടയാക്കിയത് (അബ്ദുല്‍ ഫതാഹ് മോറോയുമായി ചേര്‍ന്നാണ് പിന്നീട് ഇസ്‌ലാമിക് ടെന്‍ഡന്‍സി മൂവ്‌മെന്റ് ആരംഭിക്കുന്നത്). അങ്ങനെ തബ്‌ലീഗ് ജമാഅത്തിന്റെ തുനീഷ്യന്‍ പതിപ്പായ പള്ളിമൂലയിലെ ആ ചെറുപ്പക്കാരുടെ സംഘത്തില്‍ ഗനൂശി ചേര്‍ന്നു. 1970-ല്‍ തബ്‌ലീഗുകാരുടെ സംഘം അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ (ഇസ്‌ലാമിക് ഗ്രൂപ്പ്) എന്ന 'രഹസ്യ' സംഘടനക്ക് രൂപം നല്‍കി. അന്ന് തുനീഷ്യയില്‍ നിലനിന്നിരുന്നത് ഏക പാര്‍ട്ടി സംവിധാനമായിരുന്നതിനാല്‍ ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോം ആയ ഖുര്‍ആനിക പ്രിസര്‍വേഷന്‍ സൊസൈറ്റിയാണ് അവര്‍ ഉപയോഗപ്പെടുത്തിയത്.
 
തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തില്‍ ഗനൂശിയും സുഹൃത്തുക്കളും മാലിക് ബിന്നബി അള്‍ജീരിയയില്‍ സംഘടിപ്പിച്ചിരുന്ന സെമിനാറുകളിലേക്ക് മുടക്കമില്ലാതെ പോയിരുന്നു. അന്നത്തെ സുഹൃത്തുക്കള്‍ അബ്ദുല്‍ ഫതാഹ് മോറോ, സ്വാലിഹ് ബിന്‍ അബ്ദില്ല എന്നിവരായിരുന്നു.
 
ഗനൂശിയുടെ കാഴ്ചപ്പാടുകളെ അടിസ്ഥാനപരമായി സ്വാധീനിച്ചത് മാലിക് ബിന്നബിയാണ്. അതുവരെ ചിന്താപരമായി തന്നെ സ്വാധീനിച്ച മൗദൂദിയും ഖുത്വ്ബും യാഥാര്‍ഥ്യത്തെയും (reality) പാഠ(text)ത്തെയും വേര്‍തിരിച്ചു കണ്ട്, പാഠമാണ് യാഥാര്‍ഥ്യത്തെക്കുറിച്ച കാഴ്ചപ്പാട് ഉണ്ടാക്കുന്നത് എന്നായിരുന്നു ഗനൂശിയെ പഠിപ്പിച്ചത്. എന്നാല്‍ ബിന്നബി യാഥാര്‍ഥ്യത്തെ സൂക്ഷ്മമായി അപഗ്രഥിക്കുകയും ഈ അപഗ്രഥനത്തിലൂന്നി മതപാഠ(religious text)ത്തെ സംവാദവിധേയമാക്കുകയുമാണ് ചെയ്തത് (മാലിക് ബിന്നബി, അല്‍ഖദായ അല്‍ കുബ്‌റ, ബെയ്‌റൂത്ത്, ദാറുല്‍ ഫിക്ര്‍, 1991).
 
മാലിക് ബിന്നബിയെ റാശിദ് ഗനൂശി വിശേഷിപ്പിക്കുന്നത് ഇസ്‌ലാമിക ചിന്തയുടെ നെടുന്തൂണെന്നും ഇബ്‌നുല്‍ ഖല്‍ദൂന്റെ പിന്‍മുറക്കാരനെന്നുമാണ്. സിറിയയില്‍ പഠിച്ചിരുന്ന കാലത്ത് ബിന്നബി ഖുത്വ്ബിനെ നന്നായി വായിച്ചിരുന്നു. ബിന്നബിയുടെ ചിന്തകള്‍ തന്നെയാണ് 'മഗ്‌രിബ്' ചിന്താസരണയിലേക്കും 'മശ്‌രിഖ്' ചിന്താവിമര്‍ശനത്തിലേക്കും നയിക്കുന്നത്. മാത്രമല്ല, പാരീസില്‍ നിന്ന് വരുമ്പോള്‍ ഒരുതരം സലഫിസം ഗനൂശിയെ ബാധിച്ചിരുന്നു. ബിന്നബിയുടെ സെമിനാറുകളാണ് സലഫി ചിന്തയുടെ പരിമിതി ഗനൂശിയെ ബോധ്യപ്പെടുത്തിയത്. തുനീഷ്യയില്‍ കൊളോണിയല്‍ ആധുനികതയും ഇസ്‌ലാമിക പാരമ്പര്യത്തിലൂന്നിയ ഫിഖ്ഹ്, കലാം, സൂഫി ത്വരീഖത്ത് എന്നിവയും തമ്മിലെ സംഘര്‍ഷമാണ് ഗനൂശി കണ്ടത്. അതുകൊണ്ടുതന്നെ തന്റെ ചിന്താ പ്രവര്‍ത്തന പരിപാടികളെ മാലിക് ബിന്നബിയുടെ മഗ്‌രിബ് ചിന്തകളുടെ അടിസ്ഥാനത്തില്‍ അല്‍-ഖുസൂസിയ്യ അത്തൂനിസിയ്യ (Tunisian specificity) എന്ന രീതിയിലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു ഗനൂശി.
 
തുനീഷ്യന്‍ മാര്‍ക്‌സിസ്റ്റുകളുമായി ഗനൂശി സംഘര്‍ഷപ്പെടുന്നുണ്ട്. എന്നാല്‍ സാമ്പത്തിക ഘടകങ്ങളുടെ പ്രാധാന്യം ഗനൂശി ഒരിക്കലും തള്ളിക്കളയുന്നുമില്ല. ഇത് പാശ്ചാത്യ ചിന്തയോടുള്ള ഗനൂശിയുടെ സമീപനത്തിന്റെ പ്രത്യേകതയാണ്. അറബ് സെക്യുലരിസ്റ്റുകള്‍ കൊളോണിയല്‍ ആധുനികതയെ പൂര്‍ണമായും സ്വീകരിച്ചപ്പോള്‍ ഇസ്‌ലാമിസ്റ്റുകള്‍ പൂര്‍ണമായും തള്ളിക്കളയുന്നു. ഗനൂശിയുടെ സമീപനം ഇസ്‌ലാം/ പടിഞ്ഞാറ് എന്ന വിഭജനം നിലനില്‍ക്കുന്നില്ല എന്നാണ്. യൂറോപ്യന്‍ നവോത്ഥാനം തന്നെ ഇസ്‌ലാമിന്റെ സ്വാധീനഫലമായി ഉണ്ടായതാണ്. ഇന്നത്തെ കോളനിയാനന്തര സാഹചര്യത്തില്‍ പാശ്ചാത്യ സ്വാധീനമുണ്ടെങ്കില്‍ അതിനോട് സംവദിക്കുകയാണ് വേണ്ടതെന്നാണ് ഗനൂശി കരുതുന്നത്. 1973 വരെ 'തബ്‌ലീഗ്' രീതിയില്‍ അല്‍ ജമാഅ അല്‍ ഇസ്‌ലാമിയയില്‍ ഗനൂശി പ്രവര്‍ത്തിച്ചു. പുതിയ പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ഇതാണ് ഗനൂശിയുടെ ശ്രദ്ധ ഇഖ്‌വാനുല്‍ മുസ്‌ലിമീനിലേക്കും മൗദൂദിയിലേക്കും വീണ്ടും തിരിയാനിടയായത്. ഗനൂശിയെ സംബന്ധിച്ചേടത്തോളം ഇഖ്‌വാനെന്നത് ഒരു മാതൃകയും പ്രചോദന കേന്ദ്രവുമായി മാറി. ഇതിനെയാണ് 'മശ്‌രിഖ് സ്വാധീനം' എന്നു വിളിക്കുന്നത്.
 
സാഹചര്യത്തിനനുസരിച്ച് മാറുകയും തിരുത്തുകയും ചെയ്യുക എന്നതാണ് ഗനൂശിയുടെ രീതി. ഒരു പ്രത്യേക നിലപാട് പറ്റില്ല എന്നു തോന്നിയാല്‍ അത് സത്യസന്ധമായി തുറന്നു പറയാനുള്ള ബുദ്ധിപരമായ ആര്‍ജവം തന്നെയാണ് ഗനൂശിയുടെ കരുത്ത്. പലപ്പോഴും മറ്റു പല ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കുമില്ലാതെ പോയതും ഇതുതന്നെയാണ്.
 
തുനീഷ്യയില്‍ ആദ്യഘട്ടത്തില്‍ പാരമ്പര്യ ഇസ്‌ലാമിക ഘടകങ്ങളെ നിശിതമായി തന്നെയാണ് ഗനൂശി വിമര്‍ശിച്ചത്. കാരണം, കൊളോണിയലിസത്തോട് സംവദിക്കാനോ സംസാരിക്കാനോ ആ പാരമ്പര്യം മുസ്‌ലിമിന് കരുത്തേകുന്നില്ല. എന്നാല്‍, മാലികി മദ്ഹബിനോടും അശ്അരി ദൈവശാസ്ത്രത്തോടും സൂഫി ധാരകളോടും ഏറ്റുമുട്ടുന്നത് ശരിയല്ലെന്ന നിലപാടിലേക്ക് ഗനൂശി പിന്നീട് എത്തുന്നു. ഇത്തരം പാരമ്പര്യങ്ങളെ രചനാത്മകമായി പുനഃസംഘടിപ്പിക്കുന്ന ഒരു രാഷ്ട്രീയ വീക്ഷണമാണ് വേണ്ടതെന്നാണ് ഗനൂശി പിന്നീട് മനസ്സിലാക്കുന്നത്.
 
എന്നാല്‍, പാരമ്പര്യത്തോടുള്ള ഗനൂശിയുടെ മൃദുസമീപനം സംഘടനയില്‍ പിളര്‍പ്പുണ്ടാക്കി. ഇസ്‌ലാമിക ചിന്താ നവീകരണത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന മുഅ്തസിലി സരണിയും ഡോ. ഫത്ഹി ഉസ്മാന്റെ ഇഖ്‌വാന്‍ വിമര്‍ശനവും സമന്വയിപ്പിച്ച് ഒരു വിഭാഗം രംഗത്തുവരികയുണ്ടായി. അശ്അരി/ മുഅ്തസിലി സംഘര്‍ഷവും തഖ്‌ലീദ്/ ഇജ്തിഹാദ് ഇവയുടെ സാധ്യതയെക്കുറിച്ച ചര്‍ച്ചകളും തുനീഷ്യയിലെ ഗനൂശിയുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമാക്കി. മാത്രമല്ല, ഹസന്‍ ഹനഫിയുടെ 'ഇസ്‌ലാമിക ഇടതുപക്ഷം' എന്ന സംജ്ഞയും മുഅ്തസിലികള്‍ ഏറ്റുപിടിച്ചു. ഹാകിമിയ്യത്ത്, ജാഹിലിയ്യത്ത് ഇവയെക്കുറിച്ച് സയ്യിദ് ഖുത്വ്ബ് നടത്തിയ നിരീക്ഷണങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മുഅ്തസിലികള്‍ ഖുത്വ്ബിനെ തള്ളിക്കളയണമെന്നാണാവശ്യപ്പെട്ടത്. എന്നാല്‍, ഗനൂശി നിരീക്ഷിച്ചത് പത്തൊമ്പത്/ ഇരുപത് നൂറ്റാണ്ടുകളില്‍ ഉയര്‍ന്നുവന്ന ഇസ്‌ലാമിക ചിന്തയെ പരിഗണിച്ചുകൊണ്ടുള്ള വിമര്‍ശനമാണ് കൂടുതല്‍ പ്രസക്തം എന്നാണ്.
 
ഈ ചര്‍ച്ചകളെല്ലാം ഒരു പ്രത്യേക തരത്തിലുള്ള തുനീഷ്യന്‍ നിശ്ചിതത്വത്തെ (specifity) തിരിച്ചറിയാന്‍ ഗനൂശിയെ സഹായിക്കുകയായിരുന്നു. 1970 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ അഞ്ചു കാര്യങ്ങള്‍ ഗനൂശിയുടെ ചിന്തയെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളെയും സ്വാധീനിച്ചിരുന്നതായി അസ്സാം തമീമി പറയുന്നു.
 
ഒന്ന്, 1970-കള്‍ക്ക് ശേഷം തുനീഷ്യയില്‍ ശക്തിപ്പെട്ട ലിബറല്‍ ജനാധിപത്യം.
 
രണ്ട്, 1978-ല്‍ തൊഴിലാളി സംഘടനകളും ഗവണ്‍മെന്റും തമ്മില്‍ നടന്ന സംഘര്‍ഷം.
 
മൂന്ന്, കാമ്പസുകളില്‍ ഇസ്‌ലാമിസ്റ്റുകളും ലെഫ്റ്റിസ്റ്റുകളും തമ്മില്‍ നടന്ന സംവാദങ്ങള്‍.
 
നാല്, ഇറാന്‍ വിപ്ലവം.
 
അഞ്ച്, സുഡാനിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനകത്തുണ്ടായ സാമൂഹിക രാഷ്ട്രീയ ചിന്തകള്‍.
 
ജനാധിപത്യത്തെക്കുറിച്ചുള്ള ഗനൂശിയുടെ കാഴ്ചപ്പാടുകള്‍ ലിബറല്‍ ജനാധിപത്യത്തോടുള്ള വിമര്‍ശനത്തില്‍ നിന്നാണ് രൂപീകൃതമാവുന്നത്. കാരണം, ഏകാധിപത്യത്തേക്കാള്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ സംവദിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായും ഒരു പൊതുമിനിമം പരിപാടി എന്ന നിലയിലും ജനാധിപത്യത്തെ ഗനൂശി കാണുന്നു. 'ഏക' ഇസ്‌ലാമിനെതിരെ ഇസ്‌ലാമിന്റെ വ്യാഖ്യാനപരമായ ബഹുസ്വരതയെ കൂടുതല്‍ ഇടം നല്‍കുന്ന ഒരു 'ഇസ്‌ലാമിക ജനാധിപത്യ വ്യവഹാര'മായി അദ്ദേഹം മുന്നോട്ട് വെച്ചു. ട്രേഡ് യൂനിയനുകളെയും പാര്‍ട്ടികളെയും യോജിപ്പിച്ചു നിര്‍ത്തുന്ന ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിലും ജനാധിപത്യത്തെ കണ്ടു. ട്രേഡ് യൂനിയനുകളെ 1978-ല്‍ ഭരണകൂടം തകര്‍ക്കുന്നതോടുകൂടി അവശേഷിച്ച ഏക 'വിമതസ്ഥലം' പള്ളികളായി മാറി. പരമ്പരാഗത ഇടതുപക്ഷം പള്ളിക്കു പുറത്ത് തകര്‍ന്നടിഞ്ഞപ്പോള്‍ ഗനൂശി തുനീഷ്യയുടെ ഇസ്‌ലാമിക ചരിത്രത്തിലാദ്യമായി പള്ളി മിമ്പറുകളെ ജനാധിപത്യ പുനഃസ്ഥാപനത്തിന്റെ പ്രഭവകേന്ദ്രങ്ങളാക്കി മാറ്റി. പിന്നീട് ഇറാന്‍ ഇസ്‌ലാമിക വിപ്ലവം തുനീഷ്യയില്‍ പുതിയ ആവേശമുണ്ടാക്കി. അറബ് ഏകാധിപതികളെ മറിച്ചിടാന്‍ ഖുര്‍ആനും മസ്ജിദുകളും തന്നെ ധാരാളമാണെന്ന ആത്മവിശ്വാസമാണ് അത് ഗനൂശിക്ക് നല്‍കിയത്. ഖുമൈനി, ബന്ന, മൗദൂദി ത്രയത്തിന്റെ സ്വാധീനം ലോകമെങ്ങും ഗനൂശിക്ക് കാണാന്‍ കഴിഞ്ഞു. എന്നാല്‍ എല്ലാ ആഗോള വൈരുധ്യങ്ങളും അമേരിക്കയിലേക്ക് ചുരുക്കുന്ന ഇറാനെ പിന്നീട് 1990-കളില്‍ ഗനൂശി വിമര്‍ശിക്കുന്നുണ്ട്.
 
1979-ല്‍ സുഡാനില്‍ ഹസനുത്തുറാബിയുടെ നേതൃത്വത്തില്‍ നടന്ന ഇസ്‌ലാമിക ചലനങ്ങളും ഗനൂശിയെ സ്വാധീനിച്ചു. വിശിഷ്യാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് സുഡാനിലെ അനുഭവങ്ങള്‍ ഗനൂശി സ്വാംശീകരിക്കുന്നുണ്ട്. സുഡാനില്‍ നിന്ന് മടങ്ങിവന്ന ഉടനെ 1980-ല്‍ നടത്തിയ പ്രഭാഷണമാണ് അല്‍ മര്‍അ ഫില്‍ ഹറകത്തില്‍ ഇസ്‌ലാമിയ്യ (ഇസ്‌ലാമിക പ്രസ്ഥാനത്തിലെ സ്ത്രീ) എന്ന പുസ്തകമായത്. തന്റെ പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ച് ആത്മവിമര്‍ശനപരമായി തുറന്നു പറയാനും മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഗനൂശി തയാറാവുന്നു.
 
1979- മുതല്‍ അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ പുതിയൊരു സംഘടനയാവുന്നതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. 1981-ല്‍ ബൂറഖീബ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവത്കരിക്കാന്‍ അനുവാദം നല്‍കി. തുടര്‍ന്ന് 1981 ജൂണ്‍ ആറിന് ഇസ്‌ലാമിക് ട്രെന്റ്‌സ് മൂവ്‌മെന്റ് (എം.ടി.ഐ) പിറന്നു. ഒരു മാനിഫെസ്റ്റോയും പുറത്തിറക്കി. ഇതില്‍ ജനാധിപത്യം, അധികാര പങ്കാളിത്തം, ഭരണമാറ്റം, ഇലക്ട്രല്‍ സംവിധാനം ഇവ ഊന്നിപ്പറഞ്ഞു. എന്നാല്‍, സംഘടന രൂപവത്കരിക്കപ്പെട്ട് മാസങ്ങള്‍ക്കുള്ളില്‍ നേതാക്കള്‍ക്കൊപ്പം അഞ്ഞൂറോളം അനുയായികളും ജയിലിനകത്തായി. ഗനൂശി 1981-1984 വരെ ജയിലിലായിരുന്നു. ജയില്‍വാസക്കാലത്താണ് ഗനൂശി തന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെയും പഠനങ്ങളെയും വിമര്‍ശനാത്മകമായി വിലയിരുത്താനാരംഭിച്ചത്.
 
ജയിലിലിരുന്നാണ് ഗനൂശി ഖുര്‍ആന്‍ മനഃപാഠമാക്കിയത്. പിന്നെ തഫ്‌സീറുകള്‍ വായിക്കാന്‍ തുടങ്ങി. ഇബ്‌നു തൈമിയ്യ, ഇമാം ഗസ്സാലി, ഇബ്‌നു റുശ്ദ്, ഇബ്‌നു ഹസം, സമഖ്ശരി, ഇബ്‌നു ആശൂര്‍, ബാഖിര്‍ സദ്ര്‍ തുടങ്ങിയവരെയൊക്കെ വായിച്ചു. മാത്രമല്ല, തുനീഷ്യന്‍ സമൂഹത്തിന്റെ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവയെക്കുറിച്ച് ഒരു കരട് തയാറാക്കി ജയിലിലുള്ള സഹപ്രവര്‍ത്തകരുമായി ചര്‍ച്ചയാരംഭിച്ചു. സ്ത്രീകളെക്കുറിച്ച റജാ ഗരോഡിയുടെ പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. വിവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്നാണ് മാലിക് ബിന്നബിയുടെ ഇസ്‌ലാമും ജനാധിപത്യവും എന്ന പുസ്തകം.
 
ജയിലില്‍ വെച്ചുതന്നെയാണ് Public Liberties in the Islamic State എന്ന പുസ്തകത്തിന്റെ രചനയാരംഭിക്കുന്നത്. ജയിലിലായതിനാല്‍ പുറത്ത് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. മുആദ് അസ്സാബിര്‍ എന്ന തൂലികാ നാമത്തിലാണ് അക്കാലത്തെഴുതിയത്. ഫലസ്ത്വീനെക്കുറിച്ചും ഇറാനെക്കുറിച്ചും ആ പേരില്‍ ലേഖനങ്ങളെഴുതി.
 
'പബ്ലിക് ലിബര്‍ട്ടീസ്' എഴുതിത്തീരുന്നതിന് മുമ്പ് തന്നെ (1984-ല്‍) ഗനൂശി ജയില്‍ മോചിതനായി. അക്കാലത്ത് ലിബറല്‍ ജനാധിപത്യവാദികള്‍ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇസ്‌ലാമിക ജനാധിപത്യത്തിന് കരുത്തില്ല എന്നാണ് വാദിച്ചിരുന്നത്. ഗനൂശിയുടെ പുസ്തകം പ്രസ്തുത വിമര്‍ശനത്തെയാണ് ഖണ്ഡിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യം, മതപരിത്യാഗം തുടങ്ങിയ ലിബറലുകളുടെ സ്ഥിരം ചോദ്യങ്ങളും ഗനൂശി വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. മാത്രമല്ല, ഇതിന്റെ മറവില്‍ പാശ്ചാത്യ വിരുദ്ധത വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തെയും ഗനൂശി വിമര്‍ശിക്കുന്നു. ജയിലില്‍ നിന്നിറങ്ങി പുസ്തകം എഴുതിത്തീര്‍ത്തയുടനെ 1987- ആഗസ്റ്റില്‍ ഗനൂശിയും 89 മുതിര്‍ന്ന നേതാക്കളും വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഗനൂശിയെ ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിച്ചത്. ഇതുകൊണ്ട് കലിയടങ്ങാതെ തുനീഷ്യന്‍ ഏകാധിപതി ബൂറഖീബ ഗനൂശിയെ വധശിക്ഷക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പുനര്‍വിചാരണക്കൊരുങ്ങി. എന്നാല്‍, സൈനുല്‍ ആബിദീന്‍ ബിന്‍ അലി 1987- നവംബറില്‍ ബൂറഖീബയെ സ്ഥാനഭ്രഷ്ടനാക്കുകയും ഗനൂശിയടക്കമുള്ള തടവുകാരെ ജയില്‍ മോചിതരാക്കുകയും ചെയ്തു. 1988-ല്‍ ബിന്‍ അലി ബഹുപാര്‍ട്ടി സംവിധാനം നടപ്പിലാക്കി. പുതിയ സാഹചര്യത്തില്‍ ഇസ്‌ലാമിക ട്രെന്റ്‌സ് മൂവ്‌മെന്റിന്റെ നയപരിപാടികള്‍ പുനരാലോചിക്കുകയും പേര് മാറ്റി ഹിസ്ബുന്നഹ്ദ (Renaissance party) എന്ന പേരില്‍ 1988 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 1989 ഏപ്രിലില്‍ നടന്ന ഇലക്ഷനില്‍ 141 സീറ്റില്‍ 129-ലും അന്നഹ്ദ മത്സരിച്ചു. 15 ശതമാനം വോട്ട് നേടി ഏറ്റവും വലിയ പ്രതിപക്ഷമായി. ബിന്‍ അലിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയാണ് അധികരത്തിലേറിയത്. എന്നാല്‍, ഇലക്ഷനു തൊട്ടു മുമ്പ് കൊടുത്ത ,രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലുള്ള രജിസ്‌ട്രേഷന്‍ പൊതു തെരഞ്ഞെടുപ്പുകാരണം പൂര്‍ത്തിയായിരുന്നില്ല. അതുകൊണ്ടുതന്നെ രാജ്യത്തെ ഏകപ്രതിപക്ഷമെന്ന നിലയില്‍ അന്നഹ്ദ ഒരു ഭീഷണിയാവുമെന്ന് കണ്ട ഭരണകൂടം രജിസ്‌ട്രേഷനുള്ള അപേക്ഷ നിരസിച്ചു.
 
ഗനൂശി പറയുന്നത്, അന്നഹ്ദ മറികടക്കാന്‍ പാടില്ലാത്ത അതിരുകള്‍ മറികടക്കാന്‍ ധൃതി കൂട്ടിയെന്നാണ്. ജനപിന്തുണ ആത്മവിശ്വാസം കൂട്ടി. എന്നാല്‍, സുസ്ഥിരമായ രാഷ്ട്രീയ പോരാട്ടത്തിന് സമയമായിട്ടുണ്ടായിരുന്നില്ലേ എന്ന് തിരിച്ചറിയാന്‍ വൈകി. ഇലക്ഷന്‍ കഴിഞ്ഞ തൊട്ടടുത്ത മാസം (1989 മെയ്) ഗനൂശി രാഷ്ട്രീയ  പ്രവാസിയായി ലണ്ടനിലേക്ക് തിരിച്ചു. ഗനൂശിയുടെ പോക്ക് ബിന്‍ അലിയുടെ പ്രതികാര ദാഹം കൂട്ടി. 1991 ജനുവരിയില്‍ അബ്ദുല്‍ ഫത്താഹ് മോറോയെ അപകീര്‍ത്തി കേസില്‍ കുടുക്കി. 1991 ഫെബ്രുവരിയില്‍ ഭരണ പാര്‍ട്ടി ഓഫീസില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം അന്നഹദക്കാണെന്ന് പറഞ്ഞ് മാധ്യമങ്ങളിലൂടെ സെന്‍സേഷനല്‍ വാര്‍ത്തകള്‍ പുറത്തുവിട്ടു. അന്നഹ്ദ തുനീഷ്യയെ ഒരു മതരാഷ്ട്രമാക്കാന്‍ ആയുധമെടുക്കുന്നുണ്ടെന്ന പ്രചാരണങ്ങള്‍ ഭരണകൂടം തന്നെ ഏറ്റെടുത്തു. ആയിരക്കണക്കിന് അന്നഹ്ദ പ്രവര്‍ത്തകര്‍ ജയിലിലായി. ജയിലിനുള്ളില്‍ വെച്ച് പ്രവര്‍ത്തകരെ ക്രൂരമായി പീഡിപ്പിച്ചു. കസ്റ്റഡി മരണങ്ങള്‍ പതിവായി. നിരവധി പ്രവര്‍ത്തകര്‍ അണ്ടര്‍ഗ്രൗണ്ടിലായി. മിക്ക പ്രവര്‍ത്തകര്‍ക്കും കിഴക്കന്‍ യൂറോപ്പിലേക്ക് പ്രവാസികളായി പോകേണ്ടിവന്നു. അങ്ങനെ അന്നഹ്ദ പ്രവാസികളുടെ പ്രസ്ഥാനമായും പ്രവാസത്തിലുള്ള പ്രസ്ഥാനമായും മാറി.
 
ലണ്ടനില്‍ വെച്ചാണ് ഒരു മുഴുസമയ എഴുത്തുകാരനും പ്രഭാഷകനും എന്ന റോളിലേക്ക് ഗനൂശി മാറുന്നത്. അതിന് മുമ്പ് രാഷ്ട്രീയ പ്രവര്‍ത്തകനും സംഘാടകനും എന്ന നിലയിലുള്ള സമ്മര്‍ദങ്ങളുണ്ടായിരുന്നു. 1993-ല്‍ Public Liberties in the Islamic State എന്ന പുസ്തകം പുറത്തിറങ്ങി. സ്വാതന്ത്ര്യം, പൗരത്വം, അവകാശം, പരമാധികാരം, രാജ്യദ്രോഹം തുടങ്ങിയവയെ ഗനൂശിയുടെ പുസ്തകം സവിസ്തരം പ്രതിപാദിക്കുന്നു. ജനാധിപത്യത്തെക്കുറിച്ചുള്ള ചിന്തകളും പുസ്തകത്തിന്റെ ഭാഗമാണ്. തന്റെ രാഷ്ട്രീയ ജനാധിപത്യ പരീക്ഷണങ്ങളാണ് പുസ്തകത്തിന്റെ ഔട്ട്‌ലൈനെന്നാണ് ഗനൂശി പറയുന്നത്. ജോര്‍ദാനിലും യമനിലും കുവൈത്തിലും ലബനാനിലും മൊറോക്കോയിലും നടക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ജനാധിപത്യ ഇടപെടലുകളെ ഗനൂശി അനുഭാവ പൂര്‍വം വീക്ഷിച്ചു. എന്നാല്‍, ഇത്തരം പരീക്ഷണങ്ങളെ ഏകാധിപതികള്‍ തകര്‍ത്തെറിയുന്നത്- തുനീഷ്യ, അള്‍ജീരിയ, ഇറാഖ്, സുഡാന്‍- വലിയ പ്രശ്‌നമാക്കേണ്ടതില്ലെന്നാണ് 1996-ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കോണമിക്‌സില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ പറഞ്ഞത്. 'അവര്‍ തകര്‍ക്കാന്‍ പറ്റിയ സിദ്ധാന്തത്തിലാണുള്ളത്. അതുകൊണ്ട് തന്നെ ഏകാധിപത്യം തകര്‍ന്നുതരിപ്പണമായിക്കോളും' എന്നാണ് ഗനൂശി പറഞ്ഞത്. ഗനൂശിയുടെ റോള്‍ ചിന്തകന്‍ എന്ന നിലയിലാണോ, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലാണോ എന്ന് നിശ്ചയിക്കാന്‍ പ്രയാസമാണ്. തന്റെ പാര്‍ട്ടിയില്‍ 1995-ല്‍ നടന്ന പ്രസിഡന്റ് ഇലക്ഷനില്‍ അമ്പത്തിരണ്ട് ശതമാനം വോട്ടു നേടിയാണ് ഗനൂശി  പ്രസിഡന്റാവുന്നത്.
 
ഗനൂശിയുടെ അഞ്ചു പ്രധാന നേട്ടങ്ങള്‍ അസ്സാം തമീമിയുടെ പുസ്തകത്തില്‍ ഇങ്ങനെ സംഗ്രഹിക്കുന്നു:
 
ഒന്ന്, ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയില്‍ പൗരസമൂഹത്തിനു നല്‍കിയ പുനര്‍നിര്‍വചനം.
 
രണ്ട്, സെക്യുലറൈസേഷന്റെ പരിമിതിയെ കുറിച്ചുള്ള നിരീക്ഷണങ്ങളും പോസ്റ്റ് സെക്യുലര്‍ സിവില്‍ സൊസൈറ്റിയെക്കുറിച്ചുള്ള നിലപാടുകളും.
 
മൂന്ന്, ജനാധിപത്യവും ഇസ്‌ലാമും തമ്മിലുള്ള ബന്ധം. ഇസ്‌ലാമിനെ ഒരു ജീവിതവഴിയെന്ന നിലയില്‍ കാണുന്നതിന് ജനാധിപത്യ പ്രക്രിയക്കുള്ള പങ്ക്.
 
നാല്, സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചുമുള്ള ഇസ്‌ലാമിക കാഴ്ചപ്പാട്.
 
അഞ്ച്, നവലോകക്രമം എങ്ങനെയാണ് അറബ് പ്രദേശങ്ങളില്‍ ജനാധിപത്യം തടഞ്ഞതെന്ന വിശദീകരണം.
 
അന്വേഷണവും യാത്രയും ഇടപെടലുകളും സമ്പന്നമാക്കിയ ഗനൂശിയുടെ ജീവിതം തന്നെ വലിയൊരു പാഠപുസ്തകമാണ്. അസ്സാം തമീമിയുടെ പുസ്തകം ദീര്‍ഘകാലം ഗനൂശിയുമായുള്ള സഹവാസത്തിലൂടെ ഉണ്ടായതാണ്. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ഗനൂശിയുടെ വ്യക്തിചിത്രമാണ് ഈ വായനയിലൂടെ പരിചയപ്പെടുത്താന്‍ ശ്രമിച്ചത്. ഗനൂശിയുടെ ചിന്തകള്‍ (സെക്യുലറിസം, ജനാധിപത്യം, സിവില്‍ സൊസൈറ്റി, ഇസ്‌ലാമിക രാഷ്ട്രീയം എന്നിവയെ കുറിച്ച്) അധികം പരിചയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. വളരെ എളുപ്പത്തില്‍ അത് സാധ്യവുമല്ല. ഗനൂശിയുടെ ജീവചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് അദ്ദേഹത്തിന്റെ ബൗദ്ധിക ഇടപെടലുകള്‍ വായിക്കേണ്ടതെന്നാണ് മനസ്സിലാവുന്നത്. ലോകത്ത് ഇന്ന് നടക്കുന്ന മാറ്റങ്ങളുടെ ആദ്യ വെടി പൊട്ടിയത് തുനീഷ്യയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ഗനൂശിയെ അവഗണിക്കാന്‍ ആര്‍ക്കും സാധ്യമല്ല. സാഹസികരായ വായനക്കാര്‍ ഗനൂശിയുടെ ചിന്തകളെ അഭിമുഖീകരിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ഒരു നല്ല എഡിറ്റര്‍ പുസ്തകത്തിലെ ആശയങ്ങളുടെ ക്രമീകരണത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ കൂടുതല്‍ വായനക്ഷമമായേനെ. ഇസ്‌ലാമിക ചിന്തയിലെ പുതിയൊരു നാഴികക്കല്ലായി ഗനൂശിയുടെ ബൗദ്ധിക ജീവിതത്തെ നമുക്ക് കാണാന്‍ കഴിയേണ്ടതാണ്.
 
Rachid Ghannouchi: A Democrat within Islamism
 
- Azzam S. Tamimi
 
- Oxford University Press 2001
 
 

 
 

 
റാശിദ് ഗനൂശി പറഞ്ഞത്
 
മുഹമ്മദ് പാറക്കടവ്
 
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തുനീഷ്യയിലെ അന്നഹ്ദ പാര്‍ട്ടി നേതാവ് റാശിദ് ഗനൂശി ശാന്തപുരത്തെയും മറ്റും സന്ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി ഖത്തറിലെത്തിയപ്പോള്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംബന്ധിക്കുകയും സദസ്സുമായി വളരെ സമയം സംവദിക്കുകയും ചെയ്തിരുന്നു. ചടങ്ങിനു മുമ്പ് ടി.കെ ഇബ്‌റാഹീം സാഹിബുമായി സംസാരിക്കുന്നതും ഏറെ നേരം കുത്തിക്കുറിക്കുന്നതും കണ്ടിരുന്നു. എന്നാല്‍, പെരുന്നാളിന് അഞ്ചു ദിവസം മുമ്പ് നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് ദോഹ ഷെറട്ടോണ്‍ ലോബിയില്‍ കാണാന്‍ ചെന്നപ്പോള്‍ ഗനൂശി നല്ല തിരക്കിലായിരുന്നു. ഖത്തര്‍ അമീറിനെയും കിരീടാവകാശിയെയും അറബ് വിപ്ലവങ്ങള്‍ക്ക് ഇന്ധനം പകര്‍ന്ന ഡോ. ഖറദാവിയെയും മറ്റും കണ്ടതിന്റെ പിറ്റേന്നായിരുന്നു കൂടിക്കാഴ്ച. ലോകം മുഴുവന്‍ ശ്രദ്ധിച്ച ഒരു തെരഞ്ഞെടുപ്പില്‍ വിജയം വരിച്ച പാര്‍ട്ടിയുടെ നേതാവിന് ചുറ്റും കാമറയും നോട്ട്പാഡുമായി ചാനലുകാരുടെയും പത്രക്കാരുടെയും നിര. പോരാഞ്ഞിട്ട് വിപ്ലവനായകന് സുരക്ഷ നല്‍കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ പരിസരത്താകെ ജാഗ്രതയോടെ നിലകൊണ്ടിരുന്നു. എന്നാല്‍ ഈ ബദ്ധപ്പാടുകളൊന്നുമില്ലാത്ത ശാന്തമായ മുഖഭാവത്തിലായിരുന്നു ഗനൂശി. പരിചയപ്പെടുത്തിയ ഉടനെ ടി.കെ ഇബ്‌റാഹീം സാഹിബിന്റെയും ഡോ. അബ്ദുസ്സലാമിന്റെയും വിവരങ്ങള്‍ ആരാഞ്ഞു. രണ്ടു മൂന്നു ചോദ്യങ്ങള്‍ക്ക് അവസരം ലഭിച്ചു.
 
തുനീഷ്യ ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം തൊഴിലില്ലായ്മയാണ്. അത് പരിഹരിക്കാനുള്ള തീവ്ര ശ്രമമാണ് ഉടനെ നിലവില്‍ വരാന്‍ പോകുന്ന ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുക. കഴിഞ്ഞ ഭരണകൂടം നടത്തിയ കടുത്ത അഴിമതിയുടെ ഫലമായി രാഷ്ട്രം അഭിമുഖീകരിക്കുന്നത് കനത്ത കെടുതികളാണ്. അതിന് നിവാരണമുണ്ടാക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുക. തെരഞ്ഞെടുപ്പില്‍ നാല്‍പത്തിരണ്ട് ശതമാനം വോട്ടുകള്‍ നേടിയ അന്നഹ്ദയുടെ ജനപിന്തുണ മറ്റു കക്ഷികള്‍ അംഗീകരിക്കുന്നുണ്ട്. ഇപ്പോള്‍ നടന്നത് ഭരണഘടന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് മാത്രമാണ്. ഒരു വര്‍ഷം കഴിഞ്ഞാല്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. തുനീഷ്യയിലെ ഫലം ഈജിപ്തിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്നു ചോദിച്ചപ്പോള്‍ പരിസര രാഷ്ട്രങ്ങളിലെല്ലാം ഇതിന്റെ ശക്തമായ പ്രതിഫലനം കാണും എന്നായിരുന്നു മറുപടി. വിനോദ സഞ്ചാരം, സ്ത്രീസ്വാതന്ത്ര്യം തുടങ്ങിയ മേഖലകളില്‍ ഈ തെരഞ്ഞെടുപ്പ്ഫലം കാരണം രാഷ്ട്രം പിന്നോട്ട് പോകുമെന്ന പ്രചാരണം ചൂണ്ടിക്കാട്ടിയപ്പോള്‍ ഗനൂശി പറഞ്ഞതിങ്ങനെ: ''ഞങ്ങള്‍ ജനങ്ങളുടെ ഭക്ഷണ-വസ്ത്രധാരണ രീതികളില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയോ വ്യക്തിനിയമത്തില്‍ കൈകടത്തുകയോ ചെയ്യില്ല. രാജ്യത്ത് വനിതകളുടെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെടും.''
 
ഡോ. യൂസുഫുല്‍ ഖറദാവിയും അല്‍ജസീറ ചാനലും മാത്രമല്ല, ഖത്തര്‍ ഭരണകൂടം തന്നെയും അറബ് വിപ്ലവങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയിട്ടുണ്ട്. തുനീഷ്യ ഉള്‍പ്പെടെ അറബ് വസന്തം വിജയിച്ച എല്ലാ രാഷ്ട്രങ്ങളിലും വികസന പദ്ധതികള്‍ക്ക് വന്‍ നിക്ഷേപമിറക്കുമെന്ന് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഉറപ്പ് തന്നിട്ടുണ്ട്.
 
തെരഞ്ഞെടുപ്പ് ഫലത്തോട് പാശ്ചാത്യ ലോകത്തിന്റെ പ്രതികരണം എങ്ങനെ എന്ന ചോദ്യത്തിന്, അന്താരാഷ്ട്ര സമൂഹത്തിന്റെ പൂര്‍ണ നിരീക്ഷണത്തില്‍ നടന്ന ഇലക്ഷന്‍ ഫലത്തിനു നേരെ ആര്‍ക്കും കണ്ണടക്കാന്‍ സാധ്യമല്ലെന്നും അതിനാല്‍ അവരുടെ പ്രതികരണം യാഥാര്‍ഥ്യബോധത്തോടെ ഉള്ളതാണെന്നുമായിരുന്നു മറുപടി.
 
തുനീഷ്യന്‍ സേനയും തെരഞ്ഞെടുപ്പ് വിജയത്തില്‍ ഞങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. പഴയ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരോട് പകപോക്കല്‍ നയം സ്വീകരിക്കില്ല. എന്നാല്‍, വ്യക്തിപരമായ കുറ്റങ്ങള്‍ക്കുള്ള വിചാരണ നേരിടേണ്ടിവരും. ഭരണത്തില്‍ ഏതെങ്കിലും സ്ഥാനമോ ഇറാനിലേതുപോലെ ആത്മീയാചാര്യ പദവിയോ അലങ്കരിക്കുമോ എന്ന ചോദ്യം കേട്ട് പുഞ്ചിരിച്ച് പറഞ്ഞു: ''ഇല്ല, തെരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടിയുടെ നേതാവ് മാത്രമായിരിക്കും ഞാന്‍.''
 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 12/04/2011 

 കൈറോ: ദശകങ്ങളായി ഏകാധിപത്യം നിലനിന്ന ഈജിപ്തില്‍ ഇസ്ലാമിക കക്ഷികള്‍ ചരിത്രവിജയത്തിലേക്ക്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍െറ ഒന്നാംഘട്ടം പൂര്‍ത്തീകരിക്കെ മുസ്ലിം ബ്രദര്‍ഹുഡ് രൂപംനല്‍കിയ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി (എഫ്.ജെ.പി) 40 ശതമാനം വോട്ടുകള്‍ കൊയ്ത് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന റെക്കോഡിലേക്ക് കുതിക്കുകയാണ്.
സലഫി ഗ്രൂപ്പായ ‘അന്നൂര്‍’ 25 ശതമാനത്തോളം വോട്ടുകള്‍ നേടിയതായാണ് റിപ്പോര്‍ട്ട്. അതി യാഥാസ്ഥിതിക വിഭാഗമെന്ന് വിശേഷിപ്പിക്കുന്ന സംഘടനയാണ് അന്നൂര്‍. ഇസ്ലാമിക കക്ഷികള്‍ മൊത്തം 65 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കിയപ്പോള്‍ മതേതര വിഭാഗമായി അറിയപ്പെടുന്ന ‘ഈജിപ്ഷ്യന്‍ ബ്ളോകി’ന് 15 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
വോട്ടെടുപ്പിന്‍െറ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാനിരിക്കെ ജനുവരി 11നുശേഷമേ പൂര്‍ണ ഫലം വ്യക്തമാകൂ എന്ന് തെരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഈജിപ്തിന്‍െറ ചരിത്രത്തിലെ ഏറ്റവും നിഷ്പക്ഷമായ തെരഞ്ഞെടുപ്പെന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ബി.ബി.സി നല്‍കിയ വിശേഷണം.
യഥാര്‍ഥ ജനാഭിലാഷം പ്രതിഫലിപ്പിക്കുന്ന ഈ ജനവിധി മാനിക്കാന്‍ മുസ്ലിം ബ്രദര്‍ഹുഡ് പ്രസ്താവനയില്‍ സര്‍വവിഭാഗങ്ങളെയും ആഹ്വാനം ചെയ്തു. ദശകങ്ങളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ബ്രദര്‍ഹുഡ് പ്രസിഡന്‍റ് ഹുസ്നി മുബാറക്കിനെതിരായ ജനകീയ പ്രക്ഷോഭങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Thu, 09/15/2011 

ഇസ്ലാമിക ജനാധിപത്യം നടപ്പാക്കും -അന്നഹ്ദ
തൂനിസ്: ജനകീയ പ്രക്ഷോഭത്തില്‍ ഏകാധിപത്യ ഭരണകൂടം കടപുഴകിയ തുനീഷ്യയില്‍ അടുത്തമാസം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി റാഷിദ് ഗനൂശി നയിക്കുന്ന അന്നഹ്ദ പാര്‍ട്ടി പ്രോഗ്രാം വ്യക്തമാക്കി. 20 ശതമാനത്തിലേറെ വോട്ടുകള്‍ നേടി അന്നഹ്ദ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്ന് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു. സ്വേച്ഛാധിപത്യത്തിനു പകരം രാജ്യത്ത് ഇസ്ലാമിക നിയമങ്ങള്‍ ആധാരമാക്കിയുള്ള ജനാധിപത്യ വ്യവസ്ഥ നടപ്പാക്കുമെന്ന് 50 പേജ് വരുന്ന പ്രകടനപത്രിക വ്യക്തമാക്കി.അന്നഹ്ദ മതസ്വാതന്ത്ര്യവും സ്ത്രീസ്വാതന്ത്ര്യവും അനുവദിക്കില്ളെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ഗനൂശി വ്യക്തമാക്കി. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണം, മതസ്വാതന്ത്ര്യം, സ്ത്രീസ്വാതന്ത്ര്യം തുടങ്ങിയവ പാര്‍ട്ടി പ്രകടനപത്രികയില്‍ എടുത്തുപറയുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.അഴിമതി തുടച്ചുനീക്കുമെന്നും തൊഴിലില്ലായ്മ നിരക്ക് വെട്ടിച്ചുരുക്കുമെന്നും പാര്‍ട്ടി പ്രോഗ്രാം വിശദീകരിച്ച ഗനൂശി വ്യക്തമാക്കി.
ഭരണഘടനാ നിര്‍മാണ സഭ രൂപവത്കരിക്കുകയാണ് അടുത്ത മാസം 23ന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍െറ മുഖ്യ ലക്ഷ്യം.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


തുനീഷ്യയില്‍ അന്നഹ്ദക്ക് വിജയം

തുനീഷ്യയില്‍ അന്നഹ്ദക്ക് വിജയം
തൂനിസ്: തുനീഷ്യയിലെ 217 അംഗ കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ളിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ റാശിദ് ഗനൂശിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക് പാര്‍ട്ടിയായ അന്നഹ്ദ വിജയിച്ചു. ഫലം പ്രഖ്യാപിച്ച സീറ്റുകളില്‍ തങ്ങള്‍ക്ക് 30 ശതമാനം ലഭിച്ചതായി പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം മാനേജര്‍ അബ്ദുല്‍ ഹമീദ് അല്‍ജലാസി അറിയിച്ചു. പ്രമുഖ സംഘടനകളിലൊന്നായ പ്രോഗ്രസിവ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി)  പരാജയം സമ്മതിച്ചിട്ടുണ്ട്. പുതിയ ഭരണഘടനാ നിര്‍മാണ സഭ രൂപവത്കരിക്കുന്നതിന് വേണ്ടിയാണ് തെരഞ്ഞെടുപ്പ്.
അന്നഹ്ദ ദേശീയ തലത്തില്‍ ഏറ്റവും വലിയ കക്ഷിയായിരിക്കുകയാണെന്ന് അല്‍ജലാസി പറഞ്ഞു. എന്നാല്‍, സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഒൗദ്യോഗിക ഫല പ്രഖ്യാപനം നടത്തിയിട്ടില്ല. മുസ്തഫ ബിന്‍ ജഅ്ഫര്‍ നേതൃത്വം നല്‍കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇടതു പാര്‍ട്ടിയായ കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ റിപ്പബ്ളിക്കും അന്നഹ്ദയുടെ പിന്നിലാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു.
അറബ് - ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ട തുനീഷ്യയില്‍ നടന്ന തെരഞ്ഞെടുപ്പ് ചരിത്രപരമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ വിജയം നേടിയ അന്നഹ്ദയാണ് പ്രധാനമന്ത്രിയെ തീരുമാനിക്കുക. ഭരണഘടന മാറ്റിയെഴുതുന്നതുവരെയുള്ള ഇടക്കാല സര്‍ക്കാറിനെയും താല്‍ക്കാലിക പ്രസിഡന്‍റിനെയും അവര്‍ നിയമിക്കും.
ജനകീയ പ്രക്ഷോഭം നടന്ന് 10 മാസത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ് രേഖപ്പെടുത്തിയിരുന്നു.
തുനീഷ്യയില്‍ ഏകാധിപത്യ ഭരണം നടത്തിയ മുന്‍ പ്രസിഡന്‍റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി ജനുവരി 14ന് പലായനം ചെയ്യുകയായിരുന്നു.

Published on Tue, 10/25/2011

തൂനിസ്: ആഫ്രിക്കന്‍ രാഷ്ട്രമായ തുനീഷ്യയില്‍ ഭരണഘടനാ അസംബ്ളിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റ് കക്ഷിയായ ‘അന്നഹ്ദ’ 40 ശതമാനം വോട്ടുകള്‍ നേടിയതായി വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. ഒൗദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവന്നില്ളെങ്കിലും 217 അംഗ സഭയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി അന്നഹ്ദ അംഗീകാരം നേടിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇതേ തുടര്‍ന്ന് 20 ശതമാനം വോട്ടുകള്‍ നേടി രണ്ടാമത്തെ വലിയ കക്ഷിയായ അത്തകത്തുല്‍ (സോഷ്യല്‍ ഫോറം ഫോര്‍ ലേബര്‍ ആന്‍റ് ലിബര്‍ട്ടി), മനുഷ്യാവകാശ പ്രവര്‍ത്തകനായ മുന്‍സിഫ് മര്‍സൂഖി നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ ദ റിപ്പബ്ളിക് (സി.പി.ആര്‍) എന്നിവയുമായി ‘അന്നഹ്ദ’ സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചു. ഈ രണ്ട് സംഘടനകളും അന്നഹ്ദക്ക് പിന്തുണ വാഗ്ദാനം ചെയ്തതോടെ അന്നഹ്ദ സഖ്യം അധികാരത്തിലേറുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ ജനുവരിയില്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനഭ്രഷ്ടനായ പ്രസിഡന്‍റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ ഭരണകാലത്ത് നിരോധിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്ത സംഘടനകളാണ് അന്നഹ്ദ, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, അത്തകത്തുല്‍ എന്നിവ. തീവ്രമതേതരവാദികളായ പ്രോഗ്രസീവ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) 16 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയത്.
ബിന്‍ അലിയുടെ നിയമപാലകരുടെ പീഡനത്തിനിരയായ അന്നഹ്ദ നേതാവ് റാശിദ് ഗനൂശി 22 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ ജനുവരിയിലാണ് ജന്മദേശത്ത് തിരിച്ചെത്തിയത്. തന്‍െറ പാര്‍ട്ടി മതേതര വ്യവസ്ഥയെ അട്ടിമറിക്കുമെന്ന പ്രചാരണങ്ങളെ  ശക്തിയായി നിരാകരിച്ച ഗനൂശി ബഹുസ്വര ജനാധിപത്യത്തിന് കളങ്കംചാര്‍ത്തുന്ന നീക്കങ്ങള്‍ക്ക് ഒരിക്കലും അന്നഹ്ദ കൂട്ടുനില്‍ക്കില്ളെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കി. അന്നഹ്ദ ചരിത്ര വിജയമാണ് കാഴ്ചവെച്ചതെന്ന് മേഖലയിലെ മാധ്യമങ്ങള്‍ വിലയിരുത്തി. മുസ്തഫ ബിന്‍ ജഅ്ഫറാണ് അത്തകത്തുല്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നത്.
സൈനുല്‍ ആബിദീന്‍ സ്ഥാനഭ്രഷ്ടനായ ശേഷം ആരോഗ്യ മന്ത്രിയായി നിയമിക്കപ്പെട്ട ഇദ്ദേഹം ഇടക്കാല പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുമെന്ന് അനൗദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. പാര്‍ലമെന്‍ററി ജനാധിപത്യ വ്യവസ്ഥ നടപ്പാക്കുന്നതിന് സഖ്യം പുതിയ ഭരണഘടന തയാറാക്കും. പുതുയുഗപ്പിറവി വിളംബരം ചെയ്യുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തില്‍ അന്നഹ്ദ പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം ആഹ്ളാദപ്രകടനം നടത്തി.

ജനാധിപത്യത്തിന്‍െറ നിറവും മണവും

ജനാധിപത്യത്തിന്‍െറ  നിറവും മണവും
ജനാധിപത്യത്തില്‍ മുല്ലപ്പുവിന്‍െറ പ്രസക്തിയെന്താണ് ?    ഭരണവിരുദ്ധ പ്രക്ഷോഭത്തിനു തുനീഷ്യക്കാര്‍   ദേശീയ പുഷ്പത്തിന്‍െറ പേരിട്ടതായിരിക്കില്ല.  മുല്ലപ്പൂവിന്‍െറ നറുമണം പോലെ  ജനാധിപത്യ പ്രക്ഷോഭങ്ങള്‍  ലോകം മുഴുവന്‍ വ്യാപിക്കണമെന്ന ആഗ്രഹമായിരിക്കാം അതിനു പിന്നില്‍.  സുഗന്ധവും വെള്ള നിറവുമാണ് ജനാധിപത്യത്തിന്‍േറത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ തര്‍ക്കിച്ചിട്ട് കാര്യമില്ല. മൂന്ന് രാജ്യങ്ങളില്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. അര്‍ജന്‍റിന,ജമൈക്ക, തുനീഷ്യ എന്നിവിടങ്ങളിലായിരുന്നു അത്. അറബ് വസന്തത്തിനു വിത്തിട്ട തുനീഷ്യയായിരുന്നു ഇവയില്‍ ലോക ശ്രദ്ധയാകര്‍ഷിച്ചത്.  സേച്ഛാധിപതിയായ ഭരണാധികാരിയെ പുറത്താക്കി അവര്‍ തന്നെ അടുത്ത ഭരണാധികാരിയെ തെരഞ്ഞെടുക്കുന്ന  മനോഹര കാഴ്ച ജനാധിപത്യത്തില്‍ തന്നെ അപൂര്‍വമായിരിക്കും.
ഞായറാഴ്ച ആരംഭിച്ച പൊതു തെരഞ്ഞെടുപ്പില്‍ 100ലേറെ പാര്‍ട്ടികളും അതിലേറെ വ്യക്തികളും മാറ്റുരക്കുന്നുണ്ട് . 217 അംഗ അസംബ്ളിയില്‍ ഭൂരിപക്ഷം നേടുന്നവര്‍ക്ക് ഇടക്കാല മന്ത്രിസഭ രൂപവത്കരിക്കാം. കൂടാതെ , ഭരണഘടന കരടു നിര്‍മാണത്തില്‍ ശ്രദ്ധേയ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യാം.
മുന്‍ ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ ഭരണത്തില്‍ കൊടിയ പീഢനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന റാശിദ് ഗനൂഷിയുടെ നേതൃത്വത്തിലുള്ള അന്നഹ്ദക്കാണ്  ഏറെ സാധ്യതയെന്ന് അമേരിക്ക പോലും സമ്മതിക്കുന്നു.ജനാധിപത്യത്തിനും സ്ത്രി വിമോചനത്തിനും അണിചേരാന്‍ ആഹ്വാനം ചെയ്തിരുന്ന അന്നഹ്ദയുടെ കീഴില്‍ ഒരുമിക്കാന്‍ തങ്ങള്‍ക്ക് യാതൊരു മടിയുമില്ളെന്ന്  മുല്ലപ്പൂ വിപ്ളവത്തിന് തിരികൊളുത്താന്‍ സ്വയം ആത്മഹുതി ചെയ്ത മുഹമ്മദ് ബൊവാസിയുടെ മാതാവ് പറയുന്നു.
ഇസ്ലാമിക പാര്‍ട്ടിയായ അന്നഹ്ദയുടെ മുഖ്യ  എതിരാളി പ്രോഗസീവ് ഡെമോക്രാറ്റിക്  പാര്‍ട്ടി [പി.ഡി.പി] യാണ്.
അതേസമയം, പോളിങ് ബൂത്ത് അടക്കാനുള്ള സമയം കഴിഞ്ഞിട്ടും തുനിഷ്യന്‍ തെരുവുകളില്‍ നീണ്ട ക്യുവാണുള്ളതെന്ന് എ.്ഫപി. റിപ്പോര്‍ട്ട് ചെയ്യുന്നു.തുടക്കത്തിലേ കനത്ത പോളിങാണുണ്ടായതെണ്  തെരഞ്ഞെടുപ്പ് കമീഷന്‍ സെക്രട്ടറി ജനറല്‍  ബുബ്കര്‍ ബെതബെറ്റിന്‍െറ സാക്ഷ്യം. ലിബിയയില്‍ ഭരണ അസ്ഥിരതയുണ്ടാവുമോയെന്ന ആശങ്കക്കിടെ തുനീഷ്യന്‍ ജനതയുടെ പുതിയ ജനാധിപത്യ വിശേഷങ്ങള്‍ ലോകത്തിനു മാതൃകയാവുകയാണ്.

2012ഓടെ തുനീഷ്യയില്‍ പുതിയ ഭരണഘടന -പ്രധാനമന്ത്രി

തൂനിസ്: തുനീഷ്യയില്‍ 2012ഓടെ പുതിയ ഭരണഘടന നിലവില്‍ വരുമെന്ന് പ്രധാനമന്ത്രി ബാജി ഖാഇദ് സബ്‌സി പറഞ്ഞതായി ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭരണഘടന കൂടുതല്‍ ജനാധിപത്യവത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ്. പുതിയ ഭരണഘടന നിലവില്‍ വരുന്നതോടെ തുനീഷ്യയില്‍ ജനാധിപത്യവും നിയമസംവിധാനവും നിലവില്‍ വരുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഭരണഘടന നിലവില്‍ വന്നതിനു ശേഷം രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുനീഷ്യയില്‍ കനത്ത പോളിങ്

തുനീഷ്യയില്‍ കനത്ത പോളിങ്
തൂനിസ്: അറബ് വസന്തത്തിന് പ്രാരംഭം കുറിച്ച തുനീഷ്യയില്‍ പുതിയ ഭരണഘടനാ നിര്‍മാണ സഭ രൂപവത്കരിക്കുന്നതിനുവേണ്ടി നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വന്‍തോതില്‍ ബൂത്തുകളിലെത്തി. ദശകങ്ങള്‍ ഏകാധിപതിയായി വാണ സൈനുല്‍ ആബിദീന്‍ ബിന്‍ അലി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ ഒമ്പതു മാസം മുമ്പ് (ജനുവരി 14) പലായനം ചെയ്തതോടെ അറബ് ഭൂപടം മാറ്റിവരക്കുന്ന ജനകീയ വിപ്ളവം ഭാഗികമായി സാക്ഷാത്കരിക്കപ്പെടുകയായിരുന്നു. സൈനുല്‍ ആബിദീന്‍ പടിയിറങ്ങിയ ശേഷവും രാജ്യത്ത് സൈന്യവും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു.
ഒടുവില്‍ അന്താരാഷ്ട്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച ഭരണഘടനാ നിര്‍മാണ സഭയിലെ 217 സീറ്റുകളിലേക്ക് ഞായറാഴ്ച പോളിങ് നടന്നു. റാശിദ് ഗനൂശി നേതൃത്വം നല്‍കുന്ന അന്നഹ്ദ എന്ന ഇസ്ലാമിസ്റ്റ് കക്ഷി തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന സൂചന. ബിന്‍ അലിയുടെ ഭരണ കാലത്ത് നിരോധിക്കപ്പെട്ട സംഘടനയാണിത്. മുസ്തഫ ബിന്‍ ജഅ്ഫര്‍ നേതൃത്വം നല്‍കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പ്രോഗ്രസീവ് ഡെമോക്രാറ്റിക് പാര്‍ട്ടി, കോണ്‍ഗ്രസ് ഫോര്‍ ദി റിപ്പബ്ളിക് തുടങ്ങിയ ചില പ്രമുഖ സംഘടനകള്‍ക്കൊപ്പം മുന്‍ ഭരണകൂടത്തെ അനുകൂലിക്കുന്ന വിഭാഗങ്ങളും തെരഞ്ഞെടുപ്പ് യുദ്ധത്തില്‍ പങ്കെടുക്കുന്നു. അന്നഹ്ദയുടെ വിജയം രാജ്യത്തെ ജനാധിപത്യ സ്വാതന്ത്ര്യമുല്യങ്ങളെ തകിടം മറിക്കുമെന്ന പ്രചാരണം റാഷിദ് ഗനൂശി ശക്തിയായി തള്ളിക്കളയുകയുണ്ടായി.
 
സമകാലിക ബഹുസ്വരതയെ മാനിക്കുന്ന സംഘടനയാണ് തന്‍േറതെന്നും സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങളും അവകാശങ്ങളും അനുവദിക്കാന്‍ അന്നഹ്ദ സദാ സന്നദ്ധമായിരിക്കുമെന്നും പ്രചാരണ സമാധാന റാലിയില്‍ അദ്ദേഹം ഉറപ്പു നല്‍കി.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati