നാസര്‍ ഊരകം
 

 

 
അറബ് നാടുകളില്‍ കത്തിപ്പടരുന്ന ഭരണകൂടത്തിനെതിരെയുള്ള വിപ്ലവത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ ചര്‍ച്ചകള്‍ പങ്കുവഹിച്ചതുപോലെ സിനിമകള്‍ക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍, ഇപ്പോള്‍ ലോകത്ത് നടന്നുവരുന്ന ചലിച്ചിത്ര മേളകളിലെ അറബ് വസന്ത സിനിമകളുടെ സജീവത കാണുമ്പോള്‍ വിപ്ലവത്തിന്റെ ചാലകശക്തികളില്‍ സിനിമകള്‍ക്കും പങ്കുള്ളതായി അനുഭവപ്പെടും. വിപ്ലവത്തിനു മുമ്പ് ഏകാധിപതികളുടെ കിരാത മുഖത്തിനു നേരെ ക്യാമറ തിരിക്കാന്‍ അറബ് സിനിമാ പ്രവര്‍ത്തകര്‍ മടി കാട്ടിയെങ്കില്‍ വിപ്ലവാനന്തര ഈജിപ്തിലും തുനീഷ്യയിലും റിലീസാകുന്ന സിനിമകള്‍ക്കധികവും മുല്ലപ്പൂ മണമുണ്ട്.
 
കാലത്തിന്റെ മുദ്രകളാണ് സിനിമകളെങ്കില്‍ അറബ് സിനിമാ പ്രവര്‍ത്തകര്‍ക്കും തങ്ങളുടെ നാടുകളില്‍ നടക്കുന്ന രാഷ്ട്രീയ വിപ്ലവങ്ങളോടെങ്ങനെ മുഖം തിരിക്കാന്‍ കഴിയും?
 
അന്താരാഷ്ട്ര ചലച്ചിത്ര മേളകളെല്ലാം അറബ് പാക്കേജുകളുണ്ടാക്കി അറബ് വസന്ത സിനിമകള്‍ക്ക് വന്‍ പ്രാധാന്യമാണ് നല്‍കുന്നത്. ഈയിടെ സമാപിച്ച ഗോവ, തിരുവനന്തപുരം, ദുബൈ ചലിച്ചിത്ര മേളകളിലെല്ലാം അറബ് വസന്ത സിനിമകള്‍ക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. മൂന്ന് ചലച്ചിത്ര മേളകളിലും പ്രദര്‍ശനത്തിനെത്തിയത് വ്യത്യസ്ത ചിത്രങ്ങളായിരുന്നു എന്നത് അറബ് വസന്തം പ്രമേയമാക്കി ഇറങ്ങിയ സിനിമകളുടെ എണ്ണപ്പെരുപ്പത്തെ സൂചിപ്പിക്കുന്നു.
 
തിരുവനന്തപുരം അന്താരാഷ്ട്ര മേളയില്‍ ഉള്‍പ്പെടുത്തിയ അറബ് പാക്കേജില്‍ രണ്ടും ഗോവ മേളയില്‍ നാലും സിനിമകളെങ്കിലും അറബ് വസന്തത്തിന്റെ ചലനങ്ങളുടെ ദൃശ്യാവിഷ്‌കാരം എന്ന നിലയില്‍ സവിശേഷമാണ്. എട്ടാമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കപ്പെട്ട അഞ്ച് സിനിമകളിലെയും പ്രമേയം അറബ് വസന്തമായിരുന്നു.
 
അര വിപ്ലവം, ജനുവരി ഇരുപത്തഞ്ചിലെ ജനനം, സൂര്യന്റെ ഇന്‍ക്യൂബേറ്റര്‍, തഹ്‌രീര്‍ ലബനാന്‍ സ്‌ക്വയര്‍, ഒരിക്കലും ഭയപ്പെടേണ്ട തുടങ്ങിയവയാണ് ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച മുല്ലപ്പൂ മണമുള്ള സിനിമകള്‍.
 
ഈജിപ്ഷ്യന്‍ സംവിധായകന്‍ അഹ്മദ് റഷ്‌വാന്‍ സംവിധാനം  നിര്‍വഹിച്ച 'ജനുവരി ഇരുപത്തഞ്ചിലെ ജനനം' വിപ്ലവം പൊട്ടിപ്പുറപ്പെട്ട ജനുവരി 25 മുതല്‍ ഹുസ്‌നി മുബാറക് പുറത്തായ മെയ് 27 വരെയുള്ള സംഭവങ്ങളെ വരച്ചിടുകയാണ്. മെയ് 27-ന് വിപ്ലവം അവസാനിക്കുന്നില്ലെന്നും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് അത് മുന്നേറിക്കൊണ്ടിരിക്കുമെന്നും ഓര്‍മിപ്പിക്കാന്‍ സംവിധായകന്‍ മറക്കുന്നില്ല.
 
ഒരു സിനിമ ഒരുങ്ങവെ തഹ്‌രീര്‍ സ്‌ക്വയറില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തെ സംവിധായകന്‍ ഉമര്‍ ഷര്‍ഗാവി സ്വന്തം അനുഭവത്തിലൂടെ വിവരിക്കുകയാണ് 'അര വിപ്ലവം.' കയ്‌റോയിലെ തെരുവുകളില്‍ സാധാരണ ജനങ്ങളുടെ ഭാവ പ്രകടനങ്ങള്‍ ദൃശ്യവത്കരിക്കാന്‍ സംവിധായകന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
 
ലിന മെഹ്ന്നി എന്ന ബ്ലോഗറുടെ കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ തുനീഷ്യന്‍ വിപ്ലവത്തെ അവതരിപ്പിക്കുകയാണ് 'ഒരിക്കലും ഭയപ്പെടേണ്ട' എന്ന ചിത്രത്തിലൂടെ സംവിധായകന്‍ മുറാദ് ബിന്‍ ശൈഖ്. ബിന്‍ അലിയുടെ പുറത്താക്കല്‍ വരെയുള്ള തുനീഷ്യയിലെ സംഭവ വികാസങ്ങളെ വിവിധ കോണുകളില്‍ ചിത്രീകരിക്കുന്ന ചിത്രം ബിന്‍ അലിയുടെ തിരോധനത്തോടെ ഒരിക്കലും ഭയപ്പെടേണ്ടെന്ന് ആശ്വസിപ്പിക്കുന്നു.
 
തിരുവനന്തപുരം ചലിച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട അറബ് സിനിമകളില്‍ ശ്രദ്ധേയമായത് തുനീഷ്യയില്‍ നിന്ന് ഇല്യാസ് ബഖര്‍ സംവിധാനം ചെയ്ത റുഷ് പരോള്‍ ആണ്. അറബ് വിപ്ലവത്തിന് നിമിത്തമായ തുനീഷ്യയിലെ മുഹമ്മദ് ബൂ അസീസി വിപ്ലവത്തിന് തിരികൊളുത്തിയത് മുതല്‍ പ്രസിഡന്റ് ബിന്‍ അലിയുടെ പുറത്താക്കല്‍ വരെ ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്.
 
ഈജിപ്തില്‍ നിന്നുമുള്ള 'തഹ്‌രീര്‍ 2011', 'ദ ഗുഡ്, ദ ബാഡ് ആന്റ് ദ പൊളിറ്റീഷ്യന്‍' ഡോക്യുമെന്ററി വിപ്ലവത്തെ കൂടുതല്‍ ആഴത്തില്‍ സ്പര്‍ശിക്കുന്നു.
 
വിപ്ലവങ്ങള്‍ക്ക് കാതോര്‍ക്കുന്ന മോറോക്കോ, ജോര്‍ദാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. ദി എന്‍ഡ് (മൊറോക്കോ), ഇവിടെ മഴ പെയ്യുമ്പോള്‍ (ലബനാന്‍) തുടങ്ങിയ ചിത്രങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു.
 
എന്നാല്‍ ഏകാധിപത്യ ഭരണകൂടങ്ങളെ താങ്ങിയിരുന്നവര്‍ തന്നെയാണ് വിപ്ലവാനന്തര അറബ് ലോകത്തെ സിനിമകളുടെയും പിന്നിലെന്നത് നല്‍കുന്ന അപകട സൂചനകളെയും കാണാതിരുന്നുകൂടാ.
 
സിനിമകള്‍ക്ക് പ്രമേയപരമായ ദൗര്‍ബല്യങ്ങളുണ്ടെങ്കിലും റിയലിസ്റ്റിക്ക് സമീപനത്തിലൂടെയുള്ള അവതരണ മികവ് കൊണ്ട് അറബ് ചിത്രങ്ങള്‍ വേറിട്ടു നിന്നു. ഇക്കാലത്ത് ഫലസ്ത്വീനില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു രാഷ്ട്രീയം കൈകാര്യം ചെയ്തിരുന്നത്. മറ്റു അറബ് സിനിമകള്‍ പ്രണയവും കുടുംബ പ്രശ്‌നങ്ങളുമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഭരണകൂടങ്ങള്‍ അറബ് ദേശീയതയുടെ പേരില്‍ മുന്നോട്ടു  വെച്ച സാംസ്‌കാരിക നിയന്ത്രണങ്ങളാണ് അരാഷ്ട്രീയ സിനിമകള്‍ നിര്‍മിക്കാന്‍ അവര്‍ നിര്‍ബന്ധിതരായത്.
 
അറബ് രാജ്യങ്ങളിലെ ജനകീയ മുന്നേറ്റം സിനിമകളുടെയും വസന്തത്തിന് കാരണമായിട്ടുണ്ടെന്നാണ് വിപ്ലവാനന്തര ഈജിപ്തിലെയും തുനീഷ്യയിലെയും സിനിമകളുടെ പ്രളയം ബോധ്യപ്പെടുത്തുന്നത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Fri, 03/11/2011 -

സാമൂഹിക മാധ്യമങ്ങള്‍ ജനകീയ വിപ്ലവങ്ങളില്‍ ഇടപെടുമ്പോള്‍
ബോസ്റ്റണിലെ പ്രശസ്ത എഴുത്തുകാരിയും ബ്ലോഗറും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ജില്ലിയന്‍ യോര്‍ക്ക്  ഈജിപ്ത്, തുനീഷ്യ വിപ്ലവങ്ങളില്‍ സാമൂഹിക മാധ്യമങ്ങള്‍ വഹിച്ച പങ്കിനെ വിലയിരുത്തി അല്‍ജസീറയില്‍ എഴുതിയ ലേഖനം.
2009ലെ വേനല്‍ക്കാലത്ത്  ഇറാനിലുണ്ടായ ഗ്രീന്‍ മൂവ്‌മെന്റിനെ 'ട്വിറ്റര്‍ വിപ്ലവം' എന്ന പേരില്‍ നാം വിളിച്ചു. അന്ന് ഇറാനിലുണ്ടായ ചലനങ്ങള്‍ നിയന്ത്രിക്കുന്നതിലും ഉത്തേജിപ്പിക്കുന്നതിലും ട്വിറ്റര്‍ വഹിച്ച പങ്കിനെ അനുസ്മരിച്ചായിരുന്നു ഇത്. ഇന്ന് 2011ന്റെ ആദ്യപാദങ്ങളില്‍ ലോകത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ അധികാരി വര്‍ഗത്തിനെതിരെ ജനകീയ വിപ്ലവങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങള്‍ സമ്മതിക്കുന്നു,  അവ സമരായുധങ്ങളാണ്് . ഫേസ്ബുക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവ ഈജിപ്ത്-തുനീഷ്യ വിപ്ലവങ്ങളില്‍ വഹിച്ച നിസ്തുലമായ പങ്ക് നാം കണ്ടു. ഇത്തരം സാമൂഹിക മാധ്യമങ്ങള്‍ വിപ്ലവത്തില്‍ വഹിച്ച പങ്കിനെ ഒരു പിശുക്കുമില്ലാതെ പുകഴ്ത്തുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഉത്സാഹം കാണിച്ചു. ഇത്തരം മാധ്യമങ്ങളില്‍നിന്ന് വിപ്ലവമുഖത്തുണ്ടാകുന്ന വിപത്തുകള്‍ മറച്ചുകൊണ്ടു തന്നെ.
ഈ മാധ്യമസാഹസികതകള്‍ ചില അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതിന്റെ   ഉദാഹരണമാണ് അസര്‍ബൈജാനില്‍ ഫേസ്ബുക് വഴി രാജ്യത്ത് വിപ്ലവാഹ്വാനം നടത്തിയ ആള്‍ അറസ്റ്റിലായ  സംഭവം. തുനീഷ്യയില്‍ വിപ്ലവമുഖത്തു നിന്നവരുടെ ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ നശിപ്പിക്കപ്പെട്ടു.
ജനകീയ വിപ്ലവങ്ങള്‍ ആരംഭിച്ചു തുടങ്ങിയ മൊറോക്കോയില്‍ തങ്ങളുടെ ഫേസ്ബുക്-ട്വിറ്റര്‍ അക്കൗണ്ടുകളില്‍  ആരോ നുഴഞ്ഞുകയറിയതായി ജനങ്ങള്‍ പരാതിപ്പെടുന്നു. ഒന്നുറപ്പാണ്- ഒന്നുകില്‍ സര്‍ക്കാറോ, അല്ലെങ്കില്‍ സര്‍ക്കാറനുകൂലികളോ മാത്രമേ ഇങ്ങനെ ചെയ്യൂ.
ഈജിപ്തില്‍ മുബാറക്കിനെതിരെ ജനങ്ങള്‍ നടത്തിയ വിപ്ലവം വിജയിച്ചിരുന്നില്ലെങ്കില്‍..? നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?  വിപ്ലവകാരികള്‍  കൃത്യമായ അഡ്രസ്സോടെ മുബാറക്കിനും ഭരണത്തിനുമെതിരെ ഫേസ്ബുക്കിലിട്ട ഫോട്ടോകളും ചുവരെഴുത്തുകളും അവര്‍ക്കു തന്നെ പാരയായി മാറിയേനെ. വിപ്ലവമുഖങ്ങളില്‍ സജീവമായിരുന്ന വാര്‍ത്താ ഏജന്‍സിയുടെയും സര്‍ക്കാറിന്റെ ഏറാന്‍മൂളികളായ മാധ്യമങ്ങളുടെയും കാമറക്കണ്ണുകളില്‍ പതിഞ്ഞ ഫോട്ടോയിലെ മുഖങ്ങള്‍ തേടി ഭരണകൂട ഭീകരത നാലുപാടും പാഞ്ഞേനെ. മുഖസാദൃശ്യമുള്ളവനെപ്പോലും ചവിട്ടിയരച്ചേനെ. അങ്ങനെ നോക്കിയാല്‍ ഫേസ്ബുക്കിലിടുന്ന ഓരോ ഫോട്ടോയിലെയും ആളുകളെ ഈജിപ്തിലെ പട്ടാളവും പൊലീസും വേട്ടയാടാതിരിക്കില്ലായിരുന്നു. ഫേസ്ബുക്കിന്റെ കാണാപ്പുറത്ത് അജ്ഞാതനായിരുന്ന് ചുവരെഴുത്തു നടത്തുന്നവനെയും ഭരണകൂടം കണ്ടെത്തുകയും ചവിട്ടിയരക്കുകയും ചെയ്യുമെന്നുറപ്പാണ്. ഇതിനൊരുദാഹരണമാണ് 2008ല്‍ മൊറോക്കോ രാജകുമാരനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്കിലെഴുതിയ ഫുവാദ് മുര്‍തസയെ പൊലീസ് പിടികൂടിയത്. ഇയാളുടെ മേല്‍വിലാസം തങ്ങള്‍ അധികൃതര്‍ക്കു കൊടുത്തതല്ലെന്ന് ഫേസ്ബുക്കധികൃതര്‍ അന്ന് പറഞ്ഞിരുന്നു. സൂക്ഷ്മ പരിശോധനയിലൂടെ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. ഫേസ്ബുക് വഴി നിങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നുവെന്നത് അതിന്റെ ഗുണമോ, ദോഷമോ ആകാം. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി  അജ്ഞാതരോട് നടത്തുന്ന ചാറ്റിങ്ങിലും ശ്രദ്ധിക്കാന്‍ ഏറെയുണ്ട്.
 സുഹൃത്തുക്കളെ സ്വീകരിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് സാമൂഹിക പ്രവര്‍ത്തകരാണ്. തങ്ങളുടെ പ്രത്യേക ലക്ഷ്യത്തിനായി ഇവര്‍ ആളുകളെ പെട്ടെന്ന് വിശ്വാസത്തിലെടുക്കുകയും അപകടങ്ങളില്‍ ചെന്ന് ചാടുകയും ചെയ്യുന്നു. ഫേസ്ബുക് ഉപയോഗിക്കുന്നവരില്‍ മിക്കവരും നിങ്ങള്‍ നടത്തിയ യാത്രയുടെ വിവരങ്ങളും ഫോട്ടോകളും ഇടുന്നത് ചിലപ്പോള്‍ നിങ്ങളെ തന്നെ കുരുക്കിലാക്കാന്‍ പര്യാപ്തമായിരിക്കും. സ്വന്തം രാജ്യത്തെ പൗരന്മാരെ രാജ്യവും നിങ്ങളുടെ തന്നെ സുഹൃത്തുക്കളും ഒറ്റിക്കൊടുക്കുന്ന കാലം അതിവിദൂരമല്ല.
സാമൂഹിക മാധ്യമങ്ങള്‍ വഴി സംഭവിക്കുന്ന അപകടങ്ങളും നേട്ടങ്ങളും തുലാസില്‍ വെച്ചാല്‍ ഭാരക്കൂടുതല്‍ നേട്ടങ്ങള്‍ക്കായിരിക്കുമെങ്കിലും അപകടങ്ങളെ കാണാതിരുന്നുകൂടാ. ഞാനിതെഴുതിയതിനാല്‍ വിപ്ലവരംഗത്തുനിന്ന് സാമൂഹിക മാധ്യമങ്ങള്‍ പിന്‍വലിയരുത്. സമരപാതയില്‍ മുന്നേറുമ്പോള്‍ സുരക്ഷിതപാത സ്വീകരിക്കുക.

ഈജിപ്തില്‍ 'ഫേസ്ബുക്'ശിശു

ബോസ്റ്റണ്‍ :    ഈജിപ്ഷ്യന്‍ ദമ്പതികള്‍ തങ്ങളുടെ പെണ്‍കുഞ്ഞിന് 'ഫേസ്ബുക് ' എന്ന് പേരുനല്‍കി. ഹുസ്‌നി മുബാറക്കിന്റെ ഏകാധിപത്യ സര്‍ക്കാറിനെതിരെ നടന്ന പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച സോഷ്യല്‍നെറ്റ്‌വര്‍ക്കായ ഫേസ്ബുക്കിനോടുള്ള സ്‌നേഹപ്രകടനമായാണ് അവര്‍ ശിശുവിന് ഈ പേരു നല്‍കിയത്. ജമാല്‍ ഇബ്രാഹീം എന്ന 20 കാരനാണ് ആദ്യത്തെ പെണ്‍കുഞ്ഞിന് ഫേസ്ബുക്കിന്റെ പേരു നല്‍കിയത്. ജനകീയസമരത്തിലൂടെ മുബാറക്കിനെ തിരിച്ചിറക്കിയതില്‍ ജനങ്ങളോടുള്ള ആദരസൂചകമായാണ് ഈ പേര് കുട്ടിക്ക് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈജിപ്തില്‍ ഇപ്പോള്‍ 50 ലക്ഷം ഫേസ്ബുക് ഉപഭോക്താക്കളുണ്ട്. 

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 08/06/2011 - 

മുബാറക്കിന്റെ വിചാരണയില്‍  ഇസ്രായേല്‍ മാധ്യമങ്ങള്‍ക്ക് അമര്‍ഷം
കൈറോ: ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്തായ ഈ ജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ വിചാരണയില്‍ ഇസ്രായേല്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിരാശയും അസംതൃപ്തിയും. ലോകരാഷ്ട്രങ്ങളും മുഖ്യധാരാ മാധ്യമങ്ങളും പ്രസ്ഥാനങ്ങളുമെല്ലാം ബുധനാഴ്ച ആരംഭിച്ച വിചാരണയെ ചരിത്രപ്രധാന സംഭവമായി അടയാളപ്പെടുത്തുമ്പോഴാണ് ഒരു വിഭാഗം ഇസ്രായേല്‍ മാധ്യമങ്ങള്‍ വിചാരണക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.ഇസ്രായേലിലെ പ്രമുഖ വാര്‍ത്താ നെറ്റ്‌വര്‍ക്കായ 'ചാനല്‍ 10 ന്യൂസ്' ആണ് വാര്‍ത്തകളിലും വിശകലനങ്ങളിലുമായി വിചാരണയെ കടുത്ത അനീതിയായി അവതരിപ്പിച്ചത്. ബുധനാഴ്ച വിചാരണ ആരംഭിക്കുന്നതിന്റെ മുമ്പ് മുബാറക് അനുകൂലികളുടെ പ്രകടനങ്ങളും പ്രതികരണങ്ങളും മാത്രമാണ് ചാനലില്‍ സംപ്രേഷണം ചെയ്തത്.  മുബാറക്കിന്റെ 'ദയനീയാവസ്ഥ' കണ്ട് പൊട്ടിക്കരയുന്ന ഒരു സ്ത്രീയെ ചാനല്‍ ആവര്‍ത്തിച്ചു കാണിക്കുകയുണ്ടായി. രാജ്യത്തെ പ്രക്ഷോഭം വിജയിക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അവരുടെ നേതാവിനെ കുരുതികൊടുക്കുകയാണെന്നാണ് വിചാരണയെ അപലപിച്ചുകൊണ്ട് ചാനല്‍ ലേഖകന്‍ സ്‌വി യെഹ്‌സ്‌കേലി അഭിപ്രായപ്പെട്ടത്.
മറ്റൊരു  ഇസ്രായേല്‍ ചാനലായ ചാനല്‍ 2 അതിന്റെ റിപ്പോര്‍ട്ടില്‍ കൂടുതലായും ശ്രദ്ധിച്ചത് മുബാറക്കിന്റെ രോഗവിവരങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുന്നതിലായിരുന്നു. മുബാറക്കിന് ലഭിക്കേണ്ട മാനുഷിക പരിഗണന ലഭിച്ചില്ലെന്ന് പ്രമുഖ ദിനപത്രമായ 'മആരിവ്' അഭിപ്രായപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ ദിനപത്രമായ 'യദിയൂത്ത് അഹ്‌റുനൂത്തും' വിചാരണ നടപടികളെ അപലപിച്ചു.
എന്നാല്‍, ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ ബുധനാഴ്ചത്തെ വിചാരണ നടപടികളുടെ വിശദാംശങ്ങളോരോന്നും  അതീവ പ്രാധാന്യത്തോടെ അവതരിപ്പിച്ചു.
ഒരു ചരിത്ര നിമിഷത്തെ രേഖപ്പെടുത്തുന്ന ജാഗ്രത ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ പാലിച്ചതായി മാധ്യമ നിരൂപകനായ റാണാ ഖസ്ബക് പറയുന്നു. സ്വകാര്യ  ഉടമസ്ഥതയിലുള്ള അല്‍ തഹ്‌രീറിന്റെയും ഭരണകൂടത്തിന്റെ കീഴിലുള്ള അല്‍ അഖ്ബാറിന്റെയും വ്യാഴാഴ്ചയിലെ മുന്‍ പേജുകള്‍ ഏതാണ്ട് ഒരുപോലെയായത് യാദൃച്ഛികമല്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
'ഈജിപ്ഷ്യന്‍ ഫറോവ കൂട്ടിലായി' എന്നാണ് അല്‍ തഹ്‌രീര്‍ തലവാചകം നല്‍കിയത്;അല്‍ അഖ്ബാര്‍, ' മുബാറക്ക് കൂട്ടിലായി, വിപ്ലവം വിജയിച്ചു' എന്നും. അല്‍ അഖ്ബാര്‍ ഒരു പടികൂടി മുന്നില്‍ കടന്ന് മുബാറക്കിനൊപ്പം വിചാരണ നേരിടുന്ന മുന്‍ ആഭ്യന്തര മന്ത്രിയെ 'കൊലയാളി'യെന്നും ജമാല്‍ മുബാറകിനെ 'ആര്‍ത്തിയുള്ളവന്‍' എന്നുമാണ് വിശേഷിപ്പിച്ചത്.  
രാജ്യത്തെ മിക്കവാറും എല്ലാ പത്രങ്ങളും വിചാരണയില്‍ അതീവ സന്തോഷം രേഖപ്പെടുത്തിയുള്ള മുഖപ്രസംഗം പ്രസിദ്ധീകരിച്ചു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Thu, 08/11/2011 

പുത്തന്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കും -കാമറണ്‍
ലണ്ടന്‍: ബ്രിട്ടീഷ് ജനജീവിതം അഞ്ച് ദിവസത്തോളം സ്തംഭിപ്പിച്ച ലഹളകള്‍ക്കൊടുവില്‍ പുതുകാല സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വ്യക്തമാക്കി. ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ നവീന മാധ്യമങ്ങള്‍ വഴിയാണ് ലഹളക്കാര്‍ തെരുവുകളില്‍ ജനങ്ങളെ സംഘടിപ്പിച്ചത് എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരം ഇന്റര്‍നെറ്റ് പ്രചാരണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യം ബ്രിട്ടീഷ് ഭരണകൂടം പരിഗണനയിലെടുത്തതെന്ന് ലഹളയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന അടിയന്തര ചര്‍ച്ചയില്‍ കാമറണ്‍ വിശദീകരിച്ചു. ലഹളസമയത്ത് തെരുവുകളില്‍ നന്നേ കുറച്ചേ പൊലീസ് ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ അക്രമം നിയന്ത്രിക്കുന്നതില്‍ നിയമപാലകര്‍ക്ക്  വേണ്ടത്ര വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രശ്‌നത്തെ രാഷ്ട്രീയപ്രതിഷേധമായി കാണാനാകില്ലെന്നും കൊള്ളയും കൊള്ളിവെപ്പും അക്രമങ്ങളുമാണ് അരങ്ങേറിയതെന്നും വിശദീകരിച്ച കാമറണ്‍ ഇതിനകം 1200 പേരെ അറസ്റ്റ് ചെയ്തതായും പാര്‍ലമെന്റിനെ അറിയിച്ചു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


ഡോ. ദാവൂദ് അബ്ദുല്ല
 
പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെ മിഡിലീസ്റ്റ് നയത്തില്‍ ചില സ്വരചേര്‍ച്ചയില്ലായ്മകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ലിബിയയിലെ സായുധ ഇടപെടല്‍ അതിനെ കൂടുതല്‍ വ്യക്തമായി ഉയര്‍ത്തി കാണിക്കുകയുണ്ടായി. നാറ്റോ നേതൃത്വത്തിലുള്ള ഉപരോധത്തിന് അമേരിക്ക കേവലം പരിമിതമായ സഹായം മാത്രമാണ് നല്‍കിയത്. എന്നാല്‍, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ്, ഈയിടെ പ്രതിരോധ ബജറ്റ് കുറച്ചതിന്റെ പേരില്‍ യൂറോപ്പിനെ വിമര്‍ശിക്കുകയും ചെയ്തു. ലിബിയയുടെ വിഷയത്തില്‍ മാത്രമല്ല ഈ സ്വരചേര്‍ച്ചയില്ലായ്മ; മിഡിലീസ്റ്റ് വിഷയത്തിലുമുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി അമേരിക്ക കുറച്ചു കൂടി പ്രായോഗികമായ സമീപനം പുലര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, ബ്രിട്ടന്‍ പഴയ കടുത്ത നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.
 
ഏറെകാലത്തെ വിദ്വേഷാധിഷ്ഠിത സമീപനത്തിന് ശേഷം, ഒബാമ ഭരണകൂടം ഇപ്പോള്‍ മുസ്‌ലിം ബ്രദര്‍ഹുഡുമായും അതിന്റെ കണ്ണികളുമായും സംഭാഷണത്തിലേര്‍പ്പെടാന്‍ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ മാസങ്ങളിലൊന്നില്‍ 'ബാഡ് ബസ്റ്റി'ലെ സംസാരത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍, കഴിഞ്ഞ അഞ്ച്-ആറ് വര്‍ഷമായി പരിമിതമായ ബന്ധമാണ് മുസ്‌ലിം ബ്രദര്‍ഹുഡുമായി പുലര്‍ത്തിയതെന്നും മേഖലയിലെ പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ തുറവുള്ള സംഭാഷണങ്ങള്‍  അമേരിക്ക ആഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കുകയുണ്ടായി. അത്തരം ഒരു ബന്ധം തുനീഷ്യയിലെ 'അന്നഹ്ദ' പാര്‍ട്ടിയുമായി അവര്‍ രൂപപ്പെടുത്തുന്നുണ്ട്.
 
ഈജിപ്തിലെ ബ്രദര്‍ഹുഡിന്റെ കാര്യത്തില്‍ സൂക്ഷ്മാര്‍ഥത്തിലുള്ള ഈ ദിശാമാറ്റം കാണുമ്പോള്‍ തന്നെ, ഫലസ്ത്വീന്‍ വിഷയത്തില്‍ അത് സംഭവിക്കുന്നില്ല. അവിടെ അമേരിക്ക ഇരട്ടത്താപ്പ് നയമാണ് പിന്തുടരുന്നത്. ഒരു പക്ഷേ, അതിന് രണ്ട് കാരണങ്ങളുണ്ടായേക്കാം. ഒന്നുകില്‍ അമേരിക്കന്‍ നയത്തിലുള്ള ഇസ്രയേല്‍ അനുകൂല ലോബിയുടെ സ്വാധീനമാകാം. അല്ലെങ്കില്‍ ഹമാസുമായുള്ള ചര്‍ച്ചകള്‍ക്ക് പെന്റഗണിന്റെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തടയിടുകയാവാം.
 
ബുഷ് ഭരണകൂടത്തിന്റെ കാലത്ത് അമേരിക്ക ഹമാസിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനും സൈനികമായി പരാജയപ്പെടുത്താനുമാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, 2006-'07 കാലഘട്ടത്തില്‍ ഈ നയം പരാജയപ്പെടുകയും ഹമാസ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യുകയും ചെയ്തു. പിന്നെ ഗസ്സയിലെ ആ ഭരണകൂടത്തെ അട്ടിമറിക്കാനാണ് അമേരിക്ക ശ്രമിച്ചത്. എന്നാല്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍, നശിപ്പിക്കാനോ അവഗണിക്കാനോ ആവാത്ത ശക്തിയായാണ് ഹമാസിനെ പരിഗണിച്ചിരുന്നതെന്ന് സെന്‍ട്രല്‍ കമാന്റ് തലവന്‍ ജനറല്‍ ഡേവിഡ് പെട്രോസ് 2010 ജനുവരിയിലെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തൊട്ടടുത്ത മാസം തന്നെ അമേരിക്കന്‍ വിദേശകാര്യ വക്താവായ റേച്ചല്‍ ഷില്ലര്‍, ഹമാസ് വക്താവ് ഉസാമ ഹംദാന്റെ കൂടെ ദോഹയില്‍ അല്‍ജസീറ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക്ക് സ്റ്റഡീസിന്റെ ഒരു വേദിയില്‍ ഒന്നിച്ചു പ്രത്യക്ഷപ്പെടുകയുണ്ടായി.
 
മിഡിലീസ്റ്റില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ ബ്രിട്ടീഷ്-അമേരിക്കന്‍ നിലപാടുകളിലെ സ്വരചേര്‍ച്ചയില്ലായ്മ മറനീക്കി പുറത്തുകൊണ്ടുവന്നു. ബ്രിട്ടീഷുകാര്‍ പ്രായോഗിക നിലപാടിന്റെ പേരില്‍ ലോക പ്രശസ്തരാണെങ്കിലും, നിലവിലെ ഭരണകൂടം ആദര്‍ശ ശാഠ്യത്താല്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള നിലപാടില്‍ പരാജയപ്പെടുകയാണ്. ബ്രിട്ടീഷ് സഖ്യഭരണകൂടത്തില്‍ തന്നെ രണ്ട് അധികാര കേന്ദ്രങ്ങളുണ്ട്. ഒന്ന്, പ്രധാനമന്ത്രി കാമറൂണിന്റെ മേല്‍ നിര്‍ണായക സ്വാധീനമുള്ള, ക്യാബിനറ്റിലെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന നവ യാഥാസ്ഥിതികര്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാനും ലിബറല്‍ ഡെമോക്രാറ്റിക് നേതാക്കളും ഉള്‍ക്കൊള്ളുന്ന മറ്റൊരു ധാരയാണ് രണ്ടാമത്തേത്. ബ്രിട്ടന്റെ പുതിയ ഭീകരവിരുദ്ധ പോളിസികള്‍ രൂപപ്പെടുന്നത് ഈ ധാരകള്‍ക്കിടയിലാണ്. നവയാഥാസ്ഥിതികരെ സംബന്ധിച്ചേടത്തോളം അവര്‍ പാന്‍ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളായി പരിഗണിക്കുന്ന ബ്രദര്‍ഹുഡിന്റെയും ഹമാസിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സ്വാധീനത്തെ ദുര്‍ബലപ്പെടുത്തുക എന്നത് വളരെ സുപ്രധാനമാണ്. ഈയൊരു 'ആദര്‍ശ' ഭാരം കൊണ്ടാണ്, മുബാറക്കിന്റെ പതനാനന്തരം ഈജിപ്ത് സന്ദര്‍ശിച്ച ഡേവിഡ് കാമറൂണ്‍ ബ്രദര്‍ഹുഡ് പ്രതിനിധികളെ കാണാന്‍ വിസമ്മതിച്ചത്. ഈജിപ്തിലെ പുതിയ ജനാധിപത്യ മാറ്റങ്ങള്‍ക്ക് പിന്നിലെ വലിയൊരു ശക്തിയായ ബ്രദര്‍ഹുഡുമായി അടുക്കാനുള്ള അവസരമാണ് അദ്ദേഹം നഷ്ടപ്പെടുത്തിയതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുകയുണ്ടായി. വലിയൊരു തെറ്റിദ്ധാരണയെയും തെറ്റായ വായനയെയുമാണ് ഇത് സൂചിപ്പിക്കുന്നത്. കാമറൂണും അദ്ദേഹത്തിന്റെ നവയാഥാസ്ഥിതിക സഖ്യവും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഈജിപ്ഷ്യന്‍ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ സംഘമായി മുസ്‌ലിം ബ്രദര്‍ഹുഡ് നിലനില്‍ക്കുക തന്നെ ചെയ്യും.
 
തുര്‍ക്കിയിലെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയൊഴികെ, മേഖലയിലെ മുഴുവന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടും കടുത്ത വെറുപ്പും വിദ്വേഷവുമാണ് ബ്രിട്ടീഷ് ഗവണ്‍മെന്റിന്. ഇസ്രയേലിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതാവായ ശൈഖ് റാഇദ് സ്വലാഹിന്റെ അറസ്റ്റും തടവും ബ്രിട്ടീഷ് നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
 
ഫത്ഹ്-ഹമാസ് ഐക്യകരാര്‍ ഒപ്പ് വെക്കുന്ന സന്ദര്‍ഭത്തില്‍ ചില യൂറോപ്യന്‍ നേതാക്കളും നയതന്ത്രജ്ഞരും ഹമാസുമായി നല്ല നിലയിലുള്ള സഹവാസം ആവശ്യപ്പെടുകയുണ്ടായി. അതിനു വേണ്ടി അവര്‍ യൂറോപ്യന്‍ യൂനിയന്നും പ്രസിഡന്റ് ബറാക് ഒബാമക്കും തുറന്ന കത്തെഴുതുകയുണ്ടായി. ഹമാസിനെ അവഗണിച്ചുകൊണ്ട് മേഖലയില്‍ യാതൊരു സമാധാന പ്രവര്‍ത്തനവും സാധ്യമാവില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു. ഇനിയും പടിഞ്ഞാറ് ഈ നിലപാട് തുടരുകയാണെങ്കില്‍, മേഖലയിലെ പ്രത്യേകിച്ച് ഫലസ്ത്വീനിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നും മുന്നറിയിപ്പ് നല്‍കി.
 
ഇനിയും ബ്രിട്ടീഷ് ഭരണകൂടം ഇസ്രയേല്‍ അനുകൂല ലോബിയുടെ ഉപജാപങ്ങള്‍ക്ക് വശംവദരാവുകയാണെങ്കില്‍, ബ്രിട്ടന്റെ അന്താരാഷ്ട്ര പ്രതിഛായക്കും താല്‍പര്യങ്ങള്‍ക്കും മിഡിലീസ്റ്റിലും മുസ്‌ലിം ലോകത്തും അത് വലിയ ആഘാതമേല്‍പിക്കും. കാമറൂണിനും സഹയാത്രികര്‍ക്കും ഇനിയെങ്കിലും, തങ്ങള്‍ കുരങ്ങ് കളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കണം.
 
മിഡിലീസ്റ്റില്‍ ഉയരുന്ന പ്രധാന മുദ്രാവാക്യങ്ങളില്‍ ഒന്ന്, 'മാറുക, അല്ലെങ്കില്‍ മാറ്റപ്പെടുക' (change or be changed) എന്നതാണ്. മേഖലയിലെ ജനങ്ങള്‍ ഇനിയും പടിഞ്ഞാറ് തങ്ങളുടെ നയങ്ങള്‍ മാറ്റുന്നതും നോക്കി കാത്തിരിക്കുകയില്ല.  അവര്‍ പുതിയൊരു ജീവിതക്രമം കെട്ടിപ്പടുക്കുന്ന സുപ്രധാന ഘട്ടത്തിലെത്തി നില്‍ക്കുന്ന പുതുശക്തികളാണ്. അവര്‍ക്ക് അവരുടെ രാജ്യങ്ങളുടെ വളര്‍ച്ചയിലെ യഥാര്‍ഥ പങ്കാളികളെ കണ്ടെത്താന്‍ സാധിക്കുകതന്നെ ചെയ്യും. ചരിത്രവും നീതിയും എപ്പോഴും ജനപക്ഷത്തായിരിക്കുമെന്ന് ഓര്‍ക്കുക.
 
(മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്റെ വക്താവാണ് ലേഖകന്‍. ലണ്ടനില്‍ സ്ഥിരതാമസം)
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


റഫീഖ് ഹബീബ്

വരുംകാലങ്ങളില്‍ പടിഞ്ഞാറ് എങ്ങനെയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സമീപിക്കുക?
ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള അവരുടെ സമീപനത്തില്‍ സംശയത്തിന്റെയും ആശയ കുഴപ്പത്തിന്റെയും ഘടകങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, മാറ്റത്തിന്റെ ഒരു ഘട്ടം നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നു. അത് പടിഞ്ഞാറന്‍ നയനിലപാടുകളെ ഒരു ചെറിയ കാലത്തേക്കെങ്കിലും വ്യത്യസ്തമാക്കിയേക്കും. ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള സമീപനത്തില്‍ പടിഞ്ഞാറിന് സുവ്യക്തവും ദീര്‍ഘ കാലാടിസ്ഥാനത്തിലുമുള്ള ഒരു സ്ട്രാറ്റജി ഇല്ല. പടിഞ്ഞാറന്‍ പോളിസി പ്രധാനമായും ആഗ്രഹിക്കുന്നത്, അറബ് മുസ്‌ലിം മേഖലകളില്‍ അവരുടെ താല്‍പര്യങ്ങളുടെ സംരക്ഷണമാണ്. അതവര്‍ ഉറപ്പ് വരുത്തുന്നത് രാഷ്ട്രീയാധിപത്യം പുലര്‍ത്തിയും ഇസ്രയേല്‍ എന്ന അധിനിവേശ രാഷ്ട്രത്തെ സംരക്ഷിച്ചും മേഖലയിലെ അറബ് പ്രഭു-രാജാക്കന്മാരുമായി കൂട്ടുകൂടിയുമാണ്.
എന്തുതന്നെയായിരുന്നാലും, പടിഞ്ഞാറന്‍ വിദേശനയത്തിന്റെ ലക്ഷ്യങ്ങള്‍ നേടാനുള്ള ഏറ്റവും അനുയോജ്യമായ വഴികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന നയ നിര്‍മാതാക്കളുടെ നിലപാടുകളിലെ മാറ്റത്തിനനുസരിച്ച് പടിഞ്ഞാറിന്റെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള നയവും മാറിക്കൊണ്ടിരിക്കുകയാണ്. ഇത് തെളിയിക്കുന്നത് പടിഞ്ഞാറ് അവരുടെ വിദേശനയത്തിന്റെ ലക്ഷ്യപ്രാപ്തിക്ക് തടസ്സമാകുന്ന, അതിനാല്‍ തന്നെ അനിവാര്യമായും നിയന്ത്രിക്കേണ്ട ഭീഷണിയായി ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്.
ജോര്‍ജ് ബുഷ് ജൂനിയറിന്റെ കാലത്ത്, പ്രത്യേകിച്ച് സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണാനന്തരം പടിഞ്ഞാറ്  എല്ലാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും അവരുടെ ഒന്നാമത്തെ ശത്രു എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഈ പോളിസി വലിയൊരു വിഭാഗം പൊതുജനത്തിനിടയില്‍ വിരോധത്തിന്റെയും വിസമ്മതത്തിന്റെയും സംഘട്ടനത്തിന്റെയും മാനസികാവസ്ഥയാണ് വളര്‍ത്തിയത് എന്ന് വ്യക്തമായി തുടങ്ങിയത് മുതല്‍ പടിഞ്ഞാറ് തീവ്രവാദ-മിതവാദ പ്രസ്ഥാനങ്ങളെ വേര്‍തിരിച്ചു കാണാന്‍ ആരംഭിക്കുകയും അതനുസരിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. സാവകാശത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള ഇടപെടലിന് ഇത് കൃത്യമായ ഒരു രൂപം പകര്‍ന്നു നല്‍കുകയുണ്ടായി.
ഇസ്‌ലാമിക പ്രവണതകളുടെ
പുനഃസംഘാടനം
ഇസ്‌ലാമിക പ്രവണതകളുടെ രൂപവത്കരണത്തില്‍ ഒരു പ്രധാന ഘടകമാകാനും അങ്ങനെ രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും ഈ പ്രവണതകളെ സ്വാധീനിക്കാനും തുടക്കം മുതലേ പടിഞ്ഞാറ് ശ്രമിക്കുന്നുണ്ട്. ഇത് ഇസ്‌ലാമിക ലോകത്തിന്റെ ചുറ്റുപാടുകളിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഗതിയിലും കാതലായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമായി. പക്ഷേ, ഈ ഇടപെടലുകള്‍ കൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സ്വാധീനിക്കുക എളുപ്പമല്ലെന്ന് പടിഞ്ഞാറന്‍ നയനിര്‍മാതാക്കള്‍ മനസ്സിലാക്കിയിരുന്നു. അങ്ങനെയാണ് അവര്‍ക്ക് വേണ്ടി പ്രത്യേക സങ്കല്‍പങ്ങളും മാതൃകകളും രൂപകല്‍പന ചെയ്യാന്‍ തുടങ്ങിയത്. ആ പടിഞ്ഞാറന്‍ മാതൃകകളോടുള്ള തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ മുഴുവന്‍ പ്രസ്ഥാനങ്ങളുടെ മേലും അവര്‍ സമ്മര്‍ദം ചെലുത്തി. ഈ ചട്ടക്കൂടില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ- ഒന്നുകില്‍ സ്വയം പാശ്ചാത്യരുടെ ശത്രുവാണെന്ന് പ്രഖ്യാപിക്കുക, അല്ലെങ്കില്‍ അവരുടെ മിത്രമാണെന്ന് തുറന്നു പറയുക. അറബ് ലോകത്തെ വിവിധ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി വ്യത്യസ്ത മാതൃകകളാണ് അവര്‍ ഉണ്ടാക്കിവെച്ചത്. അവ പടിഞ്ഞാറിന്റെ മിത്രങ്ങള്‍/ ശത്രുക്കള്‍ എന്ന വിഭജനത്തിനകത്ത് തന്നെ വ്യത്യസ്ത തട്ടുകള്‍ രൂപപ്പെടുത്തി.
ഈ പടിഞ്ഞാറന്‍ നയം, മിത്രം/ശത്രു എന്ന സങ്കുചിത വിഭജനത്തില്‍ പരിമിതപ്പെടാതെ വ്യത്യസ്ത മാതൃകകള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അവയുടെ പ്രതിനിധാനങ്ങളാണ് താഴെ:
1. ഇസ്‌ലാമിക ശത്രു (Islamic enemy):
അല്‍ഖാഇദ ശൃംഖല, അഫ്ഗാന്‍ താലിബാന്‍, പാകിസ്താന്‍ താലിബാന്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ വിഭാഗം. അമേരിക്കയുടെയും പടിഞ്ഞാറിന്റെയും മുഖ്യ ശത്രുക്കളായി കണക്കാക്കപ്പെടുന്ന ഈ വിഭാഗം പടിഞ്ഞാറിന്റെ പിന്തുണയോടെ ബറാക് ഒബാമയുടെ പോളിസിയുടെ ഫലമായാണ് രൂപപ്പെടുന്നത്. എല്ലാ അമേരിക്കന്‍ വിരുദ്ധ സൈനിക സഖ്യങ്ങളും, അമേരിക്കന്‍ സഖ്യരാഷ്ട്രങ്ങളോട് എതിരിടുന്ന വിഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പാകിസ്താന്‍ ഭരണകൂടം പാകിസ്താന്‍ താലിബാന്‍ മൂവ്‌മെന്റിനെതിരെ തുടങ്ങിവെച്ച യുദ്ധം ഈ വിഭാഗത്തെ എതിരിടുന്നതിന്റെ ഭാഗമാണ്. സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണവുമായി അതിന് യാതൊരു ബന്ധവുമില്ല. എന്നാല്‍ പാകിസ്താന്‍ താലിബാന്‍, അഫ്ഗാന്‍ താലിബാനെയും അല്‍ഖാഇദ ശൃംഖലയെയും പിന്തുണക്കുന്നു എന്ന കാരണത്താലാണ് ഈ പടനീക്കം. ഭാവിയില്‍ ഒരു ആഭ്യന്തര യുദ്ധത്തിന് തന്നെ കാരണമായേക്കാവുന്ന ഈ നീക്കത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല. ഈ യുദ്ധം അമേരിക്കന്‍ സഖ്യ രാജ്യങ്ങളോട് പൊരുതുന്ന അമേരിക്കന്‍ വിരുദ്ധ ജിഹാദി പ്രസ്ഥാനങ്ങള്‍ക്കെതിരായിട്ടാണ് ആരംഭിച്ചിട്ടുള്ളത്. ആയുധമുപയോഗിച്ചും തീവ്രവാദത്തെ പ്രയോജനപ്പെടുത്തിയും പൊരുതുന്ന രണ്ടുതരം ശത്രുക്കളെയാണ് ഇവിടെ വര്‍ഗീകരിക്കുന്നത്. മറ്റുള്ള വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി 'ഇസ്‌ലാമിക ശത്രുക്കളു'ടെ ഈ ഇനം വിപുലപ്പെടുത്താനും സാധ്യതയുണ്ട്.
2. ഇസ്‌ലാമിക വേരുകളുള്ള
മതേതര സഖ്യങ്ങള്‍:
മതേതര സഖ്യത്തിനു കീഴില്‍ രാഷ്ട്രീയ മണ്ഡലം കണ്ടെത്തുന്ന എല്ലാ ഇസ്‌ലാമിക സംഘങ്ങളും വ്യക്തികളും ഉള്‍ക്കൊള്ളുന്നതാണ് ഈ വിഭാഗം. മതേതരത്വമാണ് ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ഏറ്റവും മികച്ച രൂപമെന്ന പടിഞ്ഞാറന്‍ ബോധത്തിലാണ് ഇത് രൂപംകൊള്ളുന്നത്. എന്നാല്‍, പൊതു-രാഷ്ട്രീയ മേഖലകളിലുള്ള ഏത് മതേതര സമീപനവും തങ്ങളുടെ സാംസ്‌കാരിക നൈതിക വ്യതിരിക്തത നിലനിര്‍ത്തുന്നതിന് പകരം പടിഞ്ഞാറന്‍ രാഷ്ട്രീയ ബോധത്തെയാണ് ത്വരപ്പെടുത്തുന്നത്. മോഡേണ്‍ സ്റ്റേറ്റിന്റെ മതേതര മാനദണ്ഡങ്ങള്‍ അംഗീകരിക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ യഥാര്‍ഥത്തില്‍ പടിഞ്ഞാറന്‍ രാഷ്ട്രീയ ഉപാധികള്‍ക്കാണ് അടിമപ്പെടുന്നത്. അവിടെ 'സാംസ്‌കാരിക വൈവിധ്യങ്ങള്‍' എന്ന പേരില്‍ പ്രതിഫലിക്കുന്നത് പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുഗുണമായ, എന്നാല്‍ പടിഞ്ഞാറന്‍ രാഷ്ട്രീയ മാതൃകകള്‍ അംഗീകരിക്കുന്ന സാംസ്‌കാരിക നൈതിക വൈവിധ്യങ്ങള്‍ മാത്രമാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയ മാതൃകകളിലൊന്നാണ് തുര്‍ക്കിയിലെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി). അത് ഇസ്‌ലാമിസ്റ്റുകളാല്‍ രൂപവത്കരിക്കപ്പെട്ട മതേതര പാര്‍ട്ടിയാണ്. അല്ലെങ്കില്‍ ഇസ്‌ലാമിക പ്രാമാണിക (source of authority) പിന്‍ബലമെന്നതിലുപരി ഇസ്‌ലാമിക വേരുകളുള്ള ഒരു പാര്‍ട്ടിയാണ്. ഇത്തരം പാര്‍ട്ടികളാണ് 'ഇസ്‌ലാമിക ശത്രു' എന്ന വിഭാഗത്തില്‍ നിന്ന് ഭിന്നമായി പടിഞ്ഞാറുമായി സഖ്യം സാധ്യമായ പാര്‍ട്ടികള്‍ക്ക് ഉദാഹരണം.
3. ഭീകരവാദത്തെ എതിരിടുന്ന ഇസ്‌ലാമിസ്റ്റ് സഖ്യം:
മറ്റൊരു ഇസ്‌ലാമിക പാര്‍ട്ടിയെ എതിരിടാന്‍ വേണ്ടി, പ്രത്യേക ഉപാധികളോടു കൂടി പടിഞ്ഞാറ് ഈ വിഭാഗവുമായി സഖ്യത്തിലേര്‍പ്പെടുന്നു. ഇതാണ് സോമാലിയയില്‍ സംഭവിച്ചത്. അവിടെ ഏതാനും മാസങ്ങള്‍ ഭരിച്ച ഇസ്‌ലാമിക് കോര്‍ട്ട് മൂവ്‌മെന്റുമായി അതേ പാതയിലുള്ള മറ്റൊരു പാര്‍ട്ടിക്കെതിരെ പടിഞ്ഞാറ് സഖ്യപ്പെടുകയുണ്ടായി. അതിന്റെ ഫലമായി പടിഞ്ഞാറന്‍ പിന്തുണയുള്ള സോമാലിയന്‍ പ്രസിഡന്റ് ശൈഖ് ശരീഫ് ശൈഖ് അഹ്മദും ഇസ്‌ലാമിക് കോര്‍ട്ട് മൂവ്‌മെന്റിലെ തന്നെ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന താഹിര്‍ അവാസും (Tahir Awas) തമ്മില്‍ ഏറ്റുമുട്ടാന്‍ തുടങ്ങി. ശരീഫ് ശൈഖ് അഹ്മദ് ഒരിക്കലും മതേതരത്വത്തെ പിന്തുണച്ചിരുന്നില്ല. എന്നിട്ടും പടിഞ്ഞാറ് അദ്ദേഹത്തെ പിന്തുണക്കുകയും ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കാന്‍ അനുവദിക്കുകയും ഇസ്‌ലാമിക എതിരാളിക്കെതിരെ പോരാടാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. ഒരു ഇസ്‌ലാമിക ഭരണകക്ഷിയെയും ഇസ്‌ലാമിക എതിരാളിയെയുമാണ് ഇവിടെ നാം കാണുന്നത്. ഈ പടിഞ്ഞാറന്‍ പോളിസി, ഒരു 'ഭീകരവാദ പ്രസ്ഥാനത്തെ' അവരേക്കാള്‍ മിതവാദികളെന്ന് പടിഞ്ഞാറ് മനസ്സിലാക്കുന്ന മറ്റൊരു സംഘത്തെ കൊണ്ട് നശിപ്പിക്കാനുള്ളതാണ്. അഫ്ഗാനിലെ മുജാഹിദീന്‍ മൂവ്‌മെന്റിനു സംഭവിച്ച അതേ ദാരുണ പര്യവസാനം തന്നെയായിരിക്കും ഇവിടെയും സംഭവിക്കുക. സോവിയറ്റ് യൂനിയന്‍ പിന്‍വാങ്ങിയ ശേഷം ഈ മിലിറ്റന്റ് ഗ്രൂപ്പുകളെ തമ്മിലടിപ്പിക്കുകയായിരുന്നല്ലോ. ചില ഉപാധികളോടെ ഇസ്‌ലാമിസ്റ്റുകളെ ഒപ്പം നിര്‍ത്തുന്നതിന് ഉദാഹരണമാണ് ഇറാഖിലെ ഇസ്‌ലാമിക് പാര്‍ട്ടി. അമേരിക്കന്‍ അധിനിവേശക്കാലത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സന്നദ്ധമായതിനാലാണ് ഇസ്‌ലാമിക് പാര്‍ട്ടിക്ക് ഈ ഔദാര്യം.
4. ഇസ്രയേലിനെ അംഗീകരിക്കല്‍ ഉപാധിയായി വരുന്നവ
ഫലസ്ത്വീനിലെയും ലബനാനിലെയും പ്രതിരോധ പ്രസ്ഥാനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഹമാസിന് രാഷ്ട്രീയ ഇടപെടലും അധികാരവും അനുവദിക്കണമെങ്കില്‍ ഇസ്രയേല്‍ അധിനിവേശ രാഷ്ട്രത്തിന്റെ നിലനില്‍പിനെ അംഗീകരിക്കുന്ന പോളിസി അവര്‍ സ്വീകരിക്കണമെന്ന് പടിഞ്ഞാറ് ആവശ്യപ്പെട്ടിരുന്നു. ഹമാസിന്റെയും മുഴുവന്‍ ഫലസ്ത്വീന്‍ ജനതയുടെയും നിലനില്‍പിന്റെ തന്നെ അടിസ്ഥാന ഘടകമായ പ്രതിരോധത്തെ അടിയറവ് പറയിക്കാനുള്ള വിലപേശലാണിത്. അതിനാല്‍ തന്നെ ഇത്തരം വിലപേശലുകളും തന്ത്രങ്ങളും വിജയിക്കാന്‍ പോകുന്നില്ല. കാരണം, ഇവ അംഗീകരിക്കുന്നത് ഹമാസിനും ഹിസ്ബുല്ലക്കും ആത്മഹത്യ ചെയ്യുന്നതിനു തുല്യമാണ്.  ഹമാസ് നയരൂപവത്കരണത്തിന്റെ ഈ അടിസ്ഥാന ഘടകങ്ങള്‍ വേണ്ടെന്നുവെക്കുകയാണെങ്കില്‍, ആ പ്രസ്ഥാനം അപ്രത്യക്ഷമാവുകയും വലിയൊരു ശൂന്യത സൃഷ്ടിക്കപ്പെടുകയും ചെയ്യും. മറ്റാരോ ഒക്കെയാവും ആ ശൂന്യത നികത്തുക.
പടിഞ്ഞാറ് വിചാരിക്കുന്നത്, മതേതര പോരാട്ട പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ചതെല്ലാം ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്കും സംഭവിക്കും എന്നാണ്. ആ ധാരണ വലിയൊരു മണ്ടത്തരം മാത്രമാണ്. എന്തെന്നാല്‍, മതേതര പോരാട്ട പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ നിലപാടുകളും അടിത്തറ തന്നെയും എളുപ്പത്തില്‍ മാറ്റിപ്പണിയാന്‍ സാധിക്കും. കാരണം, ആ പ്രസ്ഥാനങ്ങളുടെ അടിത്തറ കേവലം രാഷ്ട്രീയ കാഴ്ചപ്പാടുകളാണ്. എന്നാല്‍, ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനങ്ങളുടെ നിലപാടുകള്‍ മതകീയവും സാംസ്‌കാരികവുമായ അടിത്തറകളില്‍ കെട്ടിപടുക്കപ്പെട്ടതാണ്. അതൊരിക്കലും ജനതക്ക് നിയന്ത്രിക്കാനോ മാറ്റാനോ സാധിക്കുകയില്ല. അതിനാല്‍ തന്നെ, ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനങ്ങളോടുള്ള പടിഞ്ഞാറന്‍ നയം ദൂഷിത വലയത്തില്‍ പെട്ട് അങ്ങുമിങ്ങും കറങ്ങിക്കൊണ്ടിരിക്കുകയേ ഉള്ളൂ. ഇരു വിഭാഗവും തമ്മില്‍ സംഭാഷണങ്ങള്‍ നടക്കുമെങ്കിലും, ധാരണകളിലെത്താനുള്ള സാധ്യതകള്‍ കുറവായിരിക്കും. എന്നിരുന്നാലും ഈ സംഭാഷണങ്ങള്‍ താല്‍ക്കാലികമായ ചില ധാരണകള്‍ക്ക് വഴിയൊരുക്കിയേക്കും. ഇത്തരം സംഭാഷണങ്ങള്‍  തുടരുന്നത് സാവകാശത്തില്‍ അവരുടെ സമീപനങ്ങളെ മൃദുലപ്പെടുത്തിയേക്കാം എന്ന പ്രതീക്ഷ ബാക്കിവെക്കുന്നുണ്ട്. അത് വലിയ മാറ്റങ്ങളിലേക്ക് നയിച്ചേക്കാമെന്നും.
5. അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടവര്‍
ഈ വിഭാഗത്തില്‍ പെട്ട പ്രസ്ഥാനങ്ങള്‍ക്ക് ഉദാഹരണമാണ് അറബ് മുസ്‌ലിം രാജ്യങ്ങളില്‍, പ്രത്യേകിച്ച് ഈജിപ്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ബ്രദര്‍ഹുഡ്. അവിടെ ഒരു ഇസ്‌ലാമിക പ്രസ്ഥാനവും അധികാരത്തിലെത്തുന്നത് പടിഞ്ഞാറ് ഇഷ്ടപ്പെടുന്നില്ല. ഇസ്‌ലാമികമായ പ്രതലമുള്ള ഏത് ഇസ്‌ലാമിക പ്രസ്ഥാനത്തിനും പടിഞ്ഞാറുമായി സഖ്യത്തിലേര്‍പ്പെടുന്നത് സ്വീകാര്യവുമല്ല. പക്ഷേ, പടിഞ്ഞാറ് ഒരിക്കലും ഇസ്‌ലാമിക പാര്‍ട്ടികളോട് പൂര്‍ണ സംഘട്ടനത്തിന്റെയും ഏറ്റുമുട്ടലിന്റെയും ഒരു നിലപാട് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ, മതേതരവത്കരിക്കപ്പെടാന്‍ സാധ്യമല്ലാത്ത മുസ്‌ലിം ബ്രദര്‍ഹുഡ്, ഇസ്രയേല്‍ അധിനിവേശ രാഷ്ട്രം നിയമാനുസൃത അസ്തിത്വമല്ലെന്ന അതിന്റെ നിലപാട് മാറ്റാന്‍ തയാറാവാത്തേടത്തോളം അവരോടുള്ള പടിഞ്ഞാറിന്റെ നിലപാട് ഇതു തന്നെയായി തുടരും. മുസ്‌ലിം ബ്രദര്‍ഹുഡ് ഐക്യ ഫലസ്ത്വീന്‍ എന്ന വിശാല സങ്കല്‍പവും മുന്നോട്ട് വെക്കുന്നുണ്ട്. സംഘട്ടനത്തിന്റെയും ഏറ്റുമുട്ടലിന്റെയും പാത സ്വീകരിക്കുന്നതിന് പകരം, അത്തരം പ്രസ്ഥാനങ്ങള്‍ക്ക് ലഭിക്കാനിടയുള്ള പുറം അധികാരങ്ങള്‍ നിയന്ത്രിക്കുക എന്നതായിരിക്കും അപ്പോള്‍ പടിഞ്ഞാറിന്റെ നയം. അങ്ങനെയാണ് അധികാരത്തിലെത്തുന്നത് തടയുന്ന നയം രൂപപ്പെടുന്നത്. എന്നാല്‍, ഒരു അനിവാര്യത എന്ന നിലക്ക് അത്തരം പ്രസ്ഥാനങ്ങളുടെ പൊതു പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു.
മുകളില്‍ പരാമര്‍ശിച്ചതനുസരിച്ച്, സായുധ ശത്രു, മതേതരത്വത്തോട് സഖ്യപ്പെടുന്നവര്‍, ഇസ്‌ലാമിക തീവ്രവാദത്തെ എതിരിടുന്ന താല്‍ക്കാലിക മിതവാദ സഖ്യങ്ങള്‍, സമീപനം മാറ്റണമെന്ന് ആഗ്രഹിക്കുന്ന ഇസ്‌ലാമിക പ്രതിരോധ ശക്തികള്‍, മതേതരവത്കരിക്കാന്‍ കൂട്ടാക്കാത്തതിനാല്‍ അധികാരത്തില്‍ മാറ്റിനിര്‍ത്തപ്പെട്ട ഇസ്‌ലാമിസ്റ്റുകള്‍ എന്നിങ്ങനെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ തരം തിരിക്കാം. എന്നാല്‍, വളരെ പ്രധാനപ്പട്ട ഒരു കാര്യം ഈ തരംതിരിവിനോ സങ്കല്‍പത്തിനോ യാതൊരു അടിസ്ഥാനവുമില്ല എന്നതാണ്. സമയാനുസൃതം ഇത് മാറിക്കൊണ്ടിരിക്കും. അതോടൊപ്പം ഈ പോളിസി, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍  അകല്‍ച്ച വര്‍ധിപ്പിക്കുകയും അവരില്‍ മതേതരത്വത്തെ അംഗീകരിക്കുന്നവര്‍ക്ക് ഒരു രാഷ്ട്രീയ കക്ഷി എന്ന അര്‍ഥത്തില്‍ അധികാരം നല്‍കാമെന്ന് പ്രലോഭിപ്പിക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കന്‍ ആധിപത്യത്തോടും സഖ്യ രാഷ്ട്രങ്ങളോടും പോരാടുന്നവര്‍ക്കെതിരെ സൈനിക സഹായം നല്‍കുക എന്നതും ആ പോളിസിയുടെ ഭാഗമാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ അകല്‍ച്ച വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍, പ്രസ്ഥാനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നത സൃഷ്ടിക്കാനും അത് സംഘട്ടനത്തിലേക്ക് വഴിമാറാനും കാരണമാക്കിയേക്കും. അങ്ങനെ ഇത്തരം പ്രസ്ഥാനങ്ങള്‍ അവരറിയാതെ തന്നെ പടിഞ്ഞാറിനു വേണ്ടി പരസ്പരം യുദ്ധം ചെയ്യുന്നവരായി മാറുന്നു.
പടിഞ്ഞാറിന് ഏറ്റവും സങ്കീര്‍ണമായത് ഫലസ്ത്വീനിലെ പ്രതിരോധ പ്രസ്ഥാനങ്ങളുമായുള്ള സംഭാഷണം തന്നെയായിരിക്കും; പ്രത്യേകിച്ച് ഹമാസുമായി. ഈ സംഭാഷണങ്ങളുടെ ലക്ഷ്യം ഒരു ജൂത രാഷ്ട്രമെന്ന നിലയില്‍ ഇസ്രയേലിനെ അവരെക്കൊണ്ട് അംഗീകരിപ്പിക്കുക എന്നതാണ്. അതിക്രമം, ഭീകരത എന്നൊക്കെ പേര് വിളിച്ച് ഈ പ്രതിരോധത്തെ തകര്‍ക്കലും പടിഞ്ഞാറിന്റെ ലക്ഷ്യമാണ്. അതിനാല്‍ തന്നെ ഈ പ്രതിരോധ പ്രസ്ഥാനങ്ങളുമായുള്ള സംഭാഷണ ഫലങ്ങളാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള പടിഞ്ഞാറന്‍ സമീപനത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഏറ്റവും സുപ്രധാന ഘടകം. അതൊരുപക്ഷേ, ഇവരോടുള്ള പടിഞ്ഞാറന്‍ നയങ്ങളെ തന്നെ തിരുത്തിക്കാന്‍ ഇടയാക്കുകയും ചെയ്‌തേക്കും.
വിവ: കെ.ടി ഹാഫിസ്
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


റഹീം ഓമശ്ശേരി26.2.2011
``എന്നെ ഗ്വാണ്ടനാമോയിലെ കല്‍തുറങ്കില്‍ അടച്ചത്‌ എന്നോടുള്ള വിദ്വേഷം കൊണ്ടായിരുന്നില്ല, അല്‍ജസീറയെന്ന മാധ്യമത്തെ ഭീകര ശൃംഖലയില്‍ പെടുത്തി തകര്‍ക്കാനായിരുന്നു. എന്നാല്‍ അതിന്‌ ഞാന്‍ നല്‍കേണ്ടിവന്ന വില എന്റെ ജീവിതമായിരുന്നു.'' ഗ്വാണ്ടനാമോ തുറുങ്കില്‍ വര്‍ഷങ്ങളോളം ജീവഛവമായി കഴിയേണ്ടിവന്ന അല്‍ജസീറ ക്യാമറാമാന്‍ സാമി അല്‍ഹാജിന്റേതാണ്‌ ഈ വാക്കുകള്‍. അഫ്‌ഗാനിലെ അമേരിക്കന്‍ നരനായാട്ട്‌ ലോക മനസ്സാക്ഷിക്ക്‌ മുമ്പില്‍ ഒപ്പിയെടുത്ത്‌ നല്‍കിയ സമീപകാലത്തെ സാഹസിക ക്യാമറാമാന്മാരിലൊരാളായിരുന്നു സാമി അല്‍ഹാജ്‌. അല്‍ജസീറയുടെ സ്റ്റാര്‍ റിപ്പോര്‍ട്ടറായി അറിയപ്പെട്ട തൈസീര്‍ അല്ലൂനിയെ പോലുള്ളവരുടെ വാര്‍ത്തകള്‍ക്ക്‌ ദൃശ്യാവിഷ്‌കാരം നല്‍കിയിരുന്ന സാമിയെ അമേരിക്കന്‍ സേന പിടികൂടുകയായിരുന്നു. തന്റെ അഞ്ചു വര്‍ഷത്തിലധികം നീണ്ട ഗ്വാണ്ടനാമോ ജീവിതം അല്‍ജസീറയിലെ അവതാരകന്‍ മുഹമ്മദ്‌ ക്രീഷാനുമായി പങ്കിട്ടപ്പോള്‍, ഒരു പക്ഷേ സാമിയേക്കാള്‍ വിങ്ങിപ്പൊട്ടിയത്‌ മുഹമ്മദായിരിക്കുമെന്ന്‌ തോന്നുന്നു. അത്രക്കായിരുന്നു അദ്ദേഹം സഹിച്ച പീഡനം.
അതെ, അല്‍ജസീറ വീണ്ടും രാഷ്‌ട്രങ്ങളുടെ ഗതി നിര്‍ണയിക്കുന്നു. ഈജിപ്‌തെന്ന അറബ്‌ രാജ്യങ്ങളുടെ തലസ്ഥാനത്തിന്റെ വിധിയാണ്‌ അല്‍ജസീറ ഏറ്റവും അവസാനമായി മാറ്റി എഴുതിയത്‌. കഴിഞ്ഞ ഒരു മാസം കൊണ്ട്‌ രണ്ട്‌ രാഷ്‌ട്രങ്ങളിലെ കുലപതികളെ തുടച്ചുമാറ്റാന്‍ ഒരു ചാനല്‍ പ്രധാന പങ്കുവഹിച്ചുവെന്നത്‌ അത്ഭുതമായി മാറുകയാണ്‌.
തുനീഷ്യയില്‍ ബിന്‍ അലിയുടെ പതിറ്റാണ്ടുകള്‍ നീണ്ട ഏകാധിപത്യ ഭരണത്തില്‍ വിറങ്ങലിച്ചു പോയ അന്നാട്ടുകാരുടെ പ്രതീക്ഷകള്‍ക്ക്‌ മുളവെച്ചത്‌ അല്‍ജസീറ അതിന്റെ ദൗത്യ നിര്‍വഹണം ആരംഭിച്ചപ്പോഴാണ്‌. മുഹമ്മദ്‌ ബൂഅസീസിയെന്ന ബിരുദധാരിയായ ചെറുപ്പക്കാരന്‍ ഉമ്മാക്ക്‌ ചോര കൊണ്ട്‌ എഴുതിവെച്ച മരണക്കുറിപ്പ്‌ ഏറ്റെടുത്തുകൊണ്ടാണ്‌ അല്‍ജസീറ തുനീഷ്യയിലെ പ്രയാണം ആരംഭിക്കുന്നത്‌. ജനങ്ങളുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും നിരാകരിച്ചുകൊണ്ടുള്ള ബിന്‍ അലിയുടെ കിരാത ഭരണത്തിന്റെ നേര്‍ ചിത്രം അല്‍ജസീറ ലോകത്തിന്‌ മുമ്പില്‍ എത്തിക്കുകയായിരുന്നു. തുനീഷ്യയില്‍ തന്നെയുള്ള ജനങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം പാരമ്യതയിലെത്തിയെന്നറിയുന്നത്‌ ജസീറ വഴിയാണ്‌. അതുകൊണ്ടാണ്‌ റാശിദുല്‍ ഗനൂശി ജസീറയുടെ പങ്കിനെ ഏറെ പ്രശംസിച്ചതും.
തുനീഷ്യയില്‍ തുടക്കമിട്ടത്‌ ഏകാധിപതികളുടെ കൊട്ടാരങ്ങളെ തകര്‍ത്തെറിഞ്ഞ്‌ മുന്നോട്ടു കുതിക്കുമെന്ന്‌ വിവരമുള്ളവര്‍ അന്ന്‌ തന്നെ പ്രവചിച്ചിരുന്നു. അല്‍ജസീറയുടെ രണ്ടാമത്തെ ദൗത്യം ഈജിപ്‌തിലായിരുന്നു. മൂന്ന്‌ വര്‍ഷം മുമ്പ്‌ ഫലസ്‌ത്വീനില്‍ നടന്ന ഗസ്സ കൂട്ടക്കൊലയും ഉപരോധവും ചര്‍ച്ച ചെയ്യാന്‍ അറബ്‌ ലീഗ്‌ അടിയന്തര യോഗം ദോഹയില്‍ വിളിച്ചുചേര്‍ക്കാന്‍ ഖത്തര്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു (അറബ്‌ ലീഗിന്റെ ആസ്ഥാനമാണ്‌ ഈജിപ്‌ത്‌). എന്നാല്‍ ഹുസ്‌നി മുബാറക്കും മഹ്‌മൂദ്‌ അബ്ബാസും അടങ്ങിയ ഇസ്രയേല്‍ പിണിയാളുകള്‍ അത്തരത്തിലുള്ള നീക്കങ്ങള്‍ തടയാനാണ്‌ ശ്രമിച്ചത്‌. എന്നാല്‍ ഖത്തര്‍ പിന്നോട്ട്‌ പോയില്ലെന്ന്‌ മാത്രമല്ല, തങ്ങള്‍ക്ക്‌ കിട്ടാവുന്നവരെ വിളിച്ചുകൂട്ടി ഫലസ്‌ത്വീനികള്‍ക്ക്‌ ഐക്യദാര്‍ഢ്യവും സഹായവും പ്രഖ്യാപിച്ചു. വിരോധാഭാസമെന്ന്‌ പറയട്ടെ, ഫലസ്‌ത്വീനു വേണ്ടി നടന്ന ചര്‍ച്ച പൊളിക്കുന്നതിന്‌ പ്രസ്‌തുത രാഷ്‌ട്രത്തിന്റെ പ്രസിഡന്റ്‌ തന്നെ നേതൃത്വം കൊടുത്തതായി ഖത്തര്‍ തെളിവ്‌ സഹിതം അല്‍ജസീറ വഴി പുറത്തുവിട്ടു. മഹ്‌മൂദ്‌ അബ്ബാസിന്റെ ഈ നിലപാടിനെ ഖത്തര്‍ രൂക്ഷമായി വിമര്‍ശിക്കുകയുമുണ്ടായി. ഹുസ്‌നി മുബാറക്കിന്റെ പിന്തുണയോടെയായിരുന്നു മഹ്‌മൂദ്‌ അബ്ബാസ്‌ അത്തരമൊരു നീക്കം നടത്തിയത്‌. ഇക്കാര്യവും അല്‍ജസീറ അന്ന്‌ പുറത്തുവിട്ടിരുന്നു.
ഹുസ്‌നി മുബാറകിന്റെ പൊയ്‌മുഖം ലോകത്തിന്‌ മുന്നില്‍ തുറന്നു കാണിക്കുകയെന്ന ശ്രമകരമായ ജോലിയാണ്‌ കഴിഞ്ഞ ഒരു മാസം അല്‍ജസീറ ചെയ്‌തതെന്ന്‌ പ്രമുഖ ഈജിപ്‌ഷ്യന്‍ മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റുമായ ഹഫ്‌മീ ഹുവൈദി പറഞ്ഞു. ജനാധിപത്യത്തിന്റെ പേര്‌ പറഞ്ഞ്‌ പതിനായിരക്കണക്കിന്‌ ജനങ്ങളെയാണ്‌ ഹുസ്‌നി മുബാറകിന്റെ പോലീസും പട്ടാളവും കഴിഞ്ഞ ദിവസം വരെയും പീഡിപ്പിച്ചത്‌. മുസ്‌ലിം ബ്രദര്‍ഹുഡ്‌ പ്രവര്‍ത്തകരെയും നേതാക്കളെയും തെരഞ്ഞുപിടിച്ച്‌ ജയിലിലടച്ചു. ഈ സംഭവങ്ങള്‍ മാസങ്ങളായി അല്‍ജസീറയിലെ `അതിരുകളില്ലാതെ' എന്ന പരമ്പരയില്‍ പ്രശസ്‌ത അറബ്‌ കോളമിസ്റ്റും അല്‍ജസീറ ടീമില്‍ അംഗവുമായ അഹ്‌മദ്‌ മന്‍സൂര്‍ അവതരിപ്പിച്ചുവരികയായിരുന്നു. ഈജിപ്‌തിലെ ജമാല്‍ അബ്‌ദുന്നാസിറിന്റെ കാലം മുതലുള്ള ഉന്നത പട്ടാള ഉദ്യോഗസ്ഥരുമായി അദ്ദേഹം നടത്തി വന്ന അനുഭവ വിവരണങ്ങളടങ്ങിയ അഭിമുഖങ്ങള്‍ ഹുസ്‌നി മുബാറകിനെ നേരത്തെ തന്നെ അരിശം കൊള്ളിച്ചിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 25-നാണ്‌ ഈജിപ്‌തില്‍ പ്രക്ഷോഭകര്‍ കയ്‌റോയിലെ തഹ്‌രീരി സ്‌ക്വയറില്‍ ഒത്തുകൂടി പ്രതിഷേധത്തിന്‌ തിരികൊളുത്തിയത്‌. അതിന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെഇന്റര്‍നെറ്റിലൂടെയും ഫേസ്‌ബുക്ക്‌ അടക്കമുള്ള വെബ്‌ സൗഹൃദ കൂട്ടായ്‌മയിലൂടെയും ഹുസ്‌നി മുബാറകിന്റെ കുടുംബാധിപത്യവും ക്രൂരതയും ചര്‍ച്ചയായിക്കഴിഞ്ഞിരുന്നു. പല സന്ദര്‍ഭങ്ങളിലായി ഹുസ്‌നി മുബാറകിന്റെയും സൈന്യത്തിന്റെയും ക്രൂരത കാരണം നാടുവിടേണ്ടിവന്ന ഈജിപ്‌തുകാരുമായി ബന്ധപ്പെട്ട്‌ നടത്തിയ അഭിമുഖങ്ങള്‍ പ്രതിഷേധത്തിന്‌ ആക്കം കൂട്ടി. അല്‍ജസീറ ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. ബ്രിട്ടനില്‍ നിന്ന്‌ അബ്‌ദുല്‍ ബാരി അത്വ്‌വാന്‍ അടക്കമുള്ള പ്രമുഖരുമായി നടത്തിയ ചര്‍ച്ചകള്‍ പ്രതിഷേധക്കാര്‍ക്ക്‌ ആവേശം പകര്‍ന്നു.
തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ക്കെതിരെ പോലീസ്‌ സേനയുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങള്‍ തല്‍സമയം പ്രേക്ഷകരിലെത്തിച്ചപ്പോള്‍ പ്രതിഷേധത്തിന്റെ വീറും വാശിയും വര്‍ധിച്ചു. ആള്‍ക്കൂട്ടത്തിലേക്ക്‌ കടന്നുകയറിയ പോലീസ്‌ വാഹനം വഴിയിലുള്ളവരെ തട്ടിത്തെറിപ്പിച്ചാണ്‌ മുന്നോട്ട്‌ നീങ്ങിയത്‌. ഇത്‌ കാണുന്നവര്‍ക്ക്‌ അടങ്ങിയിരിക്കാന്‍ കഴിയുമായിരുന്നില്ല. ഹുസ്‌നി മുബാറകിന്റെ വൈസ്‌ പ്രസിഡന്റ്‌ ഉമര്‍ സുലൈമാന്‍ രാഷ്‌ട്രത്തെ അഭിമുഖീകരിച്ച്‌ നടത്തിയ പ്രസംഗം സംപ്രേക്ഷണം ചെയ്യുമ്പോള്‍ തന്നെ പോലീസിന്റെ ഈ ക്രൂരതയും സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരുന്നു. മൂന്ന്‌ പതിറ്റാണ്ട്‌ ഭരണം നത്തിയിട്ടും ഒന്നും ചെയ്യാതിരുന്ന മുബാറക്‌ നാലു മാസം കൊണ്ട്‌ എന്ത്‌ ചെയ്യുമെന്നാണ്‌ ജനം പ്രതീക്ഷിക്കുന്നതെന്ന്‌ അല്‍ജസീറ ആവര്‍ത്തിച്ച്‌ ചോദിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ മുബാറകും ഉമര്‍ സുലൈമാനും പല തരത്തിലുള്ള കമ്മിറ്റികള്‍ പ്രഖ്യാപിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തെങ്കിലും എല്ലാം വെള്ളത്തില്‍ വരച്ചതുപോലെ ആയിത്തീരുന്നതാണ്‌ കണ്ടത്‌. അതിനിടെ കയ്‌റോയിലെ അല്‍ജസീറ ആസ്ഥാനം അധികൃതര്‍ അടച്ചുപൂട്ടുകയും ആറ്‌ പ്രതിനിധികളെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. എന്നാല്‍ ഒളിക്യാമറകളുടെ സഹായത്തോടെയും മൊബൈല്‍ ദൃശ്യങ്ങള്‍ എടുത്തും വിവരങ്ങള്‍ അപ്പപ്പോള്‍ ജനങ്ങളിലെത്തിക്കാന്‍ ചാനലിന്‌ സാധിച്ചു. കഴിഞ്ഞ പതിനെട്ട്‌ ദിവസവും മുഴുവന്‍ പരിപാടികളും മാറ്റിവെച്ച്‌ ഈജിപ്‌ത്‌ വിപ്ലവത്തിന്‌ വേണ്ടി നീക്കിവെക്കുകയായിരുന്നു. അതിനിടെയാണ്‌ എഴുപത്‌ ബില്യന്‍ ഡോളറിന്റെ ആസ്‌തി ഹുസ്‌നി മുബാറകിനും കുടുംബത്തിനും വിവിധ ബാങ്കുകളിലുണ്ടെന്ന ഞെട്ടിക്കുന്ന വിവരം അല്‍ജസീറ പുറത്ത്‌ വിടുന്നത്‌. എയര്‍ഫോഴ്‌സില്‍ വെറുമൊരു പൈലറ്റായിരുന്ന മുബാറക്‌ മുപ്പത്‌ വര്‍ഷം കൊണ്ട്‌ വാരിക്കൂട്ടിയ ആസ്‌തിയറിഞ്ഞ്‌ ജനം ഞെട്ടി. തുടര്‍ന്ന്‌ സാമ്പത്തിക വിദഗ്‌ധരെയും നിരീക്ഷകരെയും പങ്കെടുപ്പിച്ച്‌ നടത്തിയ ചര്‍ച്ചകള്‍ മുബാറകിന്റെ പടിയിറക്കം ഉറപ്പിക്കുന്നതായി. ഒരു നിലക്കും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത വിധം ഈജിപ്‌ഷ്യന്‍ ജനതയുടെ മനസ്സില്‍ ഹുസ്‌നി മുബാറക്‌ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പര്യായമായി മാറിക്കഴിഞ്ഞിരുന്നു. ഫെബ്രുവരി പന്ത്രണ്ട്‌ പുലര്‍ച്ചെ ഇന്ത്യന്‍സമയം രണ്ടേകാലിന്‌ നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ താന്‍ രാജ്യത്തിന്‌ ചെയ്‌ത സേവനവും ത്യാഗവും മുബാറക്‌ എണ്ണിപ്പറയാന്‍ തുടങ്ങിയതോടെ `ആരാച്ചാര്‍ നാടു വിടുക' എന്ന്‌ അട്ടഹസിച്ച്‌ ജനം ടെലിവിഷന്‍ സ്‌ക്രീനിനു നേരെ ചെരിപ്പെറിഞ്ഞു. ഇതെല്ലാം തല്‍സമയം സംപ്രേക്ഷണം ചെയ്‌ത അല്‍ജസീറയെ ഈജിപ്‌ഷ്യന്‍ ജനത ഏറ്റെടുക്കുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. തഹ്‌രീര്‍ സ്‌ക്വയറില്‍ അല്‍ജസീറക്ക്‌ വേണ്ടി കൂറ്റന്‍ സ്‌ക്രീനുകള്‍ ഉയര്‍ന്നു. ഹുസ്‌നി മുബാറക്ക്‌ അപഹാസ്യനായി പടിയിറങ്ങുമ്പോള്‍ ഈജിപ്‌ഷ്യന്‍ ജനത ഒന്നാമതായി നന്ദി പറയുന്നത്‌ അല്‍ജസീറയോട്‌ തന്നെ. ജസീറയാകട്ടെ ഏറ്റെടുത്ത ദൗത്യം നിര്‍വഹിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലും.
1996 നവംബറില്‍ ഖത്തറെന്ന കൊച്ചു രാജ്യത്ത്‌ നിന്ന്‌ സംപ്രേക്ഷണം ആരംഭിച്ച ഈ ചാനല്‍ ഇന്ന്‌ അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്നു. അഫ്‌ഗാനിസ്‌താനില്‍ നടന്ന നരനായാട്ട്‌, ഫലസ്‌ത്വീനിലെ നീതിനിഷേധത്തിന്റെ തുല്യതയില്ലാത്ത ക്രൂരതകള്‍, ഇറാഖിലെ മനുഷ്യത്വഹീനമായ അരുംകൊലകള്‍, തുനീഷ്യയിലെ അവകാശ നിഷേധത്തിന്റെ നേര്‍ചിത്രങ്ങള്‍ ഇവയെല്ലാം ഈ ചാനല്‍ ഏറ്റെടുക്കുകയായിരുന്നു.
അടിച്ചര്‍മത്തപ്പെട്ടവന്റെയും നീതിനിഷേധിക്കപ്പെട്ടവന്റെയും മുറവിളിയായി അത്‌ മാറി. മാധ്യമങ്ങള്‍ക്ക്‌ ഇങ്ങനെയും സാധിക്കുമെന്ന്‌ അല്‍ജസീറ ലോകത്തിന്‌ കാണിച്ചുകൊടുത്തു. രാഷ്‌ട്രങ്ങളുടെ അതിര്‍വരമ്പുകളെ മറികടന്ന്‌ അറബിയിലും ഇംഗ്ലീഷിലും സംഭവങ്ങള്‍ പച്ചയായി അവതരിപ്പിക്കാന്‍ അതിന്‌ കഴിഞ്ഞു. അതുകൊണ്ടാണല്ലോ ജൂനിയര്‍ ബുഷ്‌ `ഈ ചാനല്‍ ഭീകരത പരത്തുന്നു, നമുക്കതിനെ ഇല്ലായ്‌മ ചെയ്യേണ്ടിവരു'മെന്ന്‌ തന്റെ ശിങ്കിടി ടോണി ബ്ലയറിനോട്‌ പറഞ്ഞത്‌. ഖത്തറെന്ന, ഭൂപടത്തില്‍ പൊട്ട്‌ പോലെ കാണപ്പെടുന്ന, ജനസംഖ്യ ലക്ഷങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒരു രാജ്യത്ത്‌ നിന്ന്‌ സര്‍വാധിപത്യത്തിന്റെ നെറുകയിലിരിക്കുന്നവര്‍ക്ക്‌ ഉള്‍ക്കിടിലം സൃഷ്‌ടിക്കുന്ന അല്‍ജസീറ ഒരു അത്ഭുതം തന്നെയാണ്‌. ജനാധിപത്യ സംവിധാനങ്ങള്‍ക്ക്‌ വലിയ പ്രാധാന്യമില്ലാത്ത ഗള്‍ഫ്‌ രാഷ്‌ട്രങ്ങള്‍ക്കിടയില്‍ നിന്ന്‌ ഒരു സ്വതന്ത്ര ചാനല്‍ എങ്ങനെ ജന്മം കൊണ്ടുവെന്നത്‌ ഇനിയും മനസ്സിലാകാത്ത കാര്യമാണ്‌. `അഭിപ്രായം, ഇതരന്റെയും' എന്ന പ്രഖ്യാപനവുമായാണ്‌ ചാനലിന്റെ രംഗപ്രവേശം. സ്വന്തം അഭിപ്രായങ്ങളേക്കാള്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കാന്‍ അല്‍ജസീറക്കായി. തങ്ങള്‍ പ്രക്ഷേപണം ചെയ്‌ത വാര്‍ത്തകളെ ഒരിക്കലും അത്‌ തള്ളിപ്പറഞ്ഞില്ല. മാത്രമല്ല, ചാനല്‍ കെട്ടിപ്പടുക്കുന്നതില്‍ സ്‌തുത്യര്‍ഹമായ പങ്ക്‌ വഹിച്ച വ്യക്തിയെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയപ്പോള്‍ മാറ്റിയിരിത്തുകയും ചെയ്‌തു.
യുദ്ധ സന്ദര്‍ഭങ്ങളില്‍ അഫ്‌ഗാനിലെ വാര്‍ത്തകള്‍ പുറംലോകം അറിഞ്ഞിരുന്നത്‌ അല്‍ജസീറയിലൂടെ മാത്രമായിരുന്നു. താലിബാന്‍ ഭരണകൂടം തങ്ങളുടെ വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കുന്നതിന്‌ സ്വീകരിച്ച മാധ്യമവും അല്‍ജസീറ തന്നെ. ഉസാമാ ബിന്‍ലാദിന്‍, അയ്‌മന്‍ സവാഹിരി, മുല്ല ഉമര്‍ തുടങ്ങിയവരൊക്കെ അല്‍ജസീറയിലൂടെ കയറിയിറങ്ങി. അമേരിക്കക്കും സഖ്യ സേനക്കുമുള്ള കൊട്ടുകളും മുന്നറിയിപ്പുകളും വെളിച്ചം കണ്ടതും അല്‍ജസീറയില്‍ തന്നെ. ഇത്‌ തെല്ലൊന്നുമല്ല അമേരിക്കന്‍ പടയെ ചൊടിപ്പിച്ചത്‌. അല്‍ജസീറയാകട്ടെ തങ്ങളുടെ ദൗത്യം തുടരുകയും ചെയ്‌തു. ഇത്രമാത്രം ധൈര്യം അല്‍ജസീറക്ക്‌ എവിടെ നിന്നാണ്‌ കിട്ടിയതെന്ന്‌ ചോദിക്കുന്നവരും ധാരാളം.
അല്‍ജസീറ ഒരു സംഭവമാവുകയാണ്‌. നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന മാധ്യമ രാജാക്കന്മാരെ വിറളി പിടിപ്പിച്ച്‌ ഈ ചാനല്‍ കുതിക്കുകയാണ്‌. മറ്റൊരു അറബ്‌ രാഷ്‌ട്രത്തിനും ചെയ്യാന്‍ കഴിയാത്ത ദൗത്യം ഏറ്റെടുത്ത്‌ കൊണ്ട്‌ അതിന്റെ പ്രയാണം തുടരുന്നു. നാളെ ഏത്‌ രാജ്യത്തിന്റെ നെറികേടാണ്‌ അത്‌ പുറത്തുകൊണ്ടുവരികയെന്ന്‌ എല്ലാവരും ഭയപ്പെടുന്നു. ഫലസ്‌ത്വീനിലെ അബ്ബാസ്‌ ഭരണകൂടം ഇസ്രയേലുമായി ഉണ്ടാക്കിയ രഹസ്യ ചര്‍ച്ചകളുടെ രേഖകള്‍ ചാനല്‍ പുറത്ത്‌ വിട്ടിരിക്കുകയാണ്‌. പ്രസിഡന്റിന്റെ ഓഫീസ്‌ ചുമതലയുള്ള സാഹബ്‌ അരീഖാത്തിന്‌ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ രാജിവെക്കേണ്ടിവന്നിരിക്കുന്നു. അടുത്ത ഊഴം മഹ്‌മൂദ്‌ അബ്ബാസിന്റേതാകുമോ? അതോ അള്‍ജീരിയയിലെ അബ്‌ദുല്‍ അസീസ്‌ ബൂതഫ്‌ലീഖയോ, യമനിലെ അലി സ്വാലിഹോ....? ഡോ. യൂസുഫുല്‍ ഖറദാവി അഭിനന്ദിച്ചതുപോലെ, വാഹ്‌ ജസീറ, ഏറ്റെടുത്ത ദൗത്യവുമായി മുന്നോട്ട്‌ കുതിക്കുക.
rahimomassery@hotmail.com

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 02/26/2011 

ബെയ്ജിങ്:  ജനാധിപത്യത്തിന് പാതയൊരുക്കാനുള്ള മുല്ലപ്പൂ വിപ്ലവത്തിന്റെ ഗന്ധം ചൈനയിലേക്കും പടരുന്നുവെന്ന സൂചന ലഭിച്ചതോടെ ചൈന ഇന്റര്‍നെറ്റിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ചൈനയിലെ ഇന്റര്‍നെറ്റ് പോര്‍ട്ടലില്‍ ഇപ്പോള്‍ ഈജിപ്ത്, മുല്ലപ്പൂ വിപ്ലവം, ഹിലരി ക്ലിന്റണ്‍ തുടങ്ങിയ വിവരങ്ങള്‍  തിരഞ്ഞാല്‍ ഫലമില്ല. മാത്രമല്ല, യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് കരുതുന്ന ചൈനയിലെ  യു.എസ് അംബാസഡര്‍ ജോണ്‍ ഹണ്ട്‌സ്മാന്റെ പേരു തിരഞ്ഞാലും കാണാന്‍ സാധിക്കില്ല.
ചൈനീസ് ഭാഷയിലുള്ളതും യു.എസില്‍ നിയന്ത്രിക്കുന്നതുമായ ഒരു വെബ്‌സൈറ്റില്‍ മുല്ലപ്പൂ വിപ്ലവത്തിനായി അണിചേരാന്‍ ആഹ്വാനമുണ്ടായതിനെ തുടര്‍ന്നാണ് ചൈന ഇന്റര്‍നെറ്റുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
ബെയ്ജിങ്ങിലെ ഒരു തെരുവില്‍ വിപ്ലവകാരികളോടൊപ്പം ഹണ്ട്‌സ്മാനെ കണ്ടതുകൊണ്ടാണ് അദ്ദേഹത്തിന് ഇന്റര്‍നെറ്റില്‍ 'ഊരുവിലക്ക്' കല്‍പിച്ചത്. അദ്ദേഹം അബദ്ധവശാല്‍ പ്രക്ഷോഭകാരികള്‍ക്കരികെ എത്തിച്ചേര്‍ന്നതാണെന്ന്  യു.എസ് പറയുന്നുണ്ടെങ്കിലും ടിയാനന്‍മെന്‍ സ്‌ക്വയറിന് വളരെയടുത്തു നിന്ന് അദ്ദേഹം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നുണ്ട്.

മുല്ലപ്പൂ വിപ്ലവം ചൈനയില്‍ വിജയം വരിക്കില്ലെന്ന് അധികൃതര്‍

പശ്ചിമേഷ്യയില്‍ ഏകാധിപത്യ ഭരണകൂടങ്ങളെ താഴെയിറക്കാന്‍ തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തിന്റെ അലയൊലികള്‍ ചൈനയില്‍ ചെന്നണയാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് അധികൃതരുടെ പ്രതികരണം. എതിരഭിപ്രായക്കാരെ ജയിലിലടച്ചും പൗരാവാകശലംഘനങ്ങള്‍ നടത്തിയും  സര്‍വാധിപത്യ രീതികള്‍ തുടരുന്ന ചൈനയില്‍ ഭരണപരിഷ്‌കരണത്തിനുവേണ്ടി പ്രക്ഷോഭാഹ്വാനം മുഴങ്ങുന്നുണ്ട്.  ഓണ്‍ലൈനിലൂടെയും മറ്റും പ്രവഹിക്കുന്ന പ്രക്ഷോഭ ആഹ്വാനങ്ങള്‍ക്കനുസരിച്ചുള്ള പ്രകടനങ്ങളൊന്നും  ചൈനയില്‍ ഉണ്ടായില്ല. എങ്കിലും രാജ്യത്ത്  കരുതല്‍ തടങ്കലും വാര്‍ത്താ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രക്ഷോഭസമരങ്ങള്‍ക്ക് തെരുവിലിറങ്ങിയവര്‍ പട്ടാളത്തിന്റെ ഉരുക്കുമുഷ്ടിയില്‍ പിന്തിരിഞ്ഞു. നിരവധിപേര്‍ അറസ്റ്റിലായി. പ്രധാന നഗരങ്ങളില്‍ കൂടുതല്‍സുരക്ഷാ വിഭാഗങ്ങളെ അണിനിരത്തിയിട്ടുണ്ട്.

ചൈനയിലും വിപ്ലവക്കാറ്റ്: ഇല്ലെന്ന് ചൈന

ചൈനയിലും വിപ്ലവക്കാറ്റ്:  ഇല്ലെന്ന് ചൈന
ബെയ്ജിങ് : പശ്ചിമേഷ്യയില്‍ അലയടിക്കുന്ന ജാസ്മിന്‍ വിപ്ലവത്തിന്റെ മണം ചൈനയിലേക്കും കടക്കുന്നു. ഓണ്‍ലൈനിലൂടെയും മറ്റും ്രപവഹിക്കുന്ന ്രപക്ഷോഭ ആഹ്വാനങ്ങള്‍ക്കനുസരിച്ചുള്ള ്രപകടനങ്ങളൊന്നും ചൈനയില്‍ ഉണ്ടായില്ല. എങ്കിലും രാജ്യത്ത് കരുതല്‍ തടങ്കലും വാര്‍ത്താ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്്. ്രപക്ഷോഭസമരങ്ങള്‍ക്ക് തെരുവിലിറങ്ങിയിറങ്ങവര്‍ പട്ടാളത്തിന്റെ ഉരുക്കുമുഷ്ടിയില്‍ പിന്തിരിഞ്ഞു.
അതേസമയം ജനകീയ്രപക്ഷോഭം ചൈനയില്‍ അസാധ്യമാണെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസ് മേധാവി ഷാവോ കിഷെങ് ്രപസ്താവിച്ചു. തുനീഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ ്രപക്ഷോഭങ്ങളില്‍ സര്‍ക്കാര്‍ താെഴ ഇറങ്ങിയതു േപാലൊരു ജനകീയസമരത്തില്‍ ഈ സര്‍ക്കാര്‍ താെഴ ഇറങ്ങുമെന്ന് കരുതുന്നത് വിഡഢിത്തമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ചൈനയിശല സംഭവവികാസങ്ങളെപ്പറ്റി 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati