ഞായര്‍, 01 ജനുവരി 
യുനൈറ്റഡ് നേഷന്‍സ്: മധ്യപൗരസ്ത്യദേശങ്ങളില്‍ അസാധാരണമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച അറബ്വസന്തം നിലനിര്‍ത്താന്‍ ഊന്നല്‍ നല്‍കുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍.
ജനുവരി ഒന്നു മുതല്‍ സെക്രട്ടറി ജനറല്‍ പദവിയുടെ രണ്ടാം ഊഴത്തിലേക്ക് പ്രവേശിക്കുന്ന മൂണ്‍ പുതുവത്സര സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അറബ് വസന്തം സമ്മാനിച്ച ജനാധിപത്യം സംരക്ഷിക്കാന്‍ സഹായമാകുന്ന പദ്ധതികള്‍ യു.എന്‍ ആവിഷ്കരിക്കും. ‘വാള്‍സ്ട്രീറ്റ് കീഴടക്കല്‍’ പ്രസ്ഥാനം ഉന്നയിച്ച ധനിക-ദരിദ്ര വിടവ് നികത്താനും പദ്ധതികള്‍ തയാറാക്കും.
കാട്ടുതീപോലെ പടര്‍ന്നുപിടിച്ച അറബ്വസന്തമാണ് അമേരിക്കയിലും ഇതര രാജ്യങ്ങളിലും കുത്തകവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പ്രേരണ നല്‍കിയതെന്നും മൂണ്‍ വ്യക്തമാക്കി.
തുനീഷ്യ, ഈജിപ്ത്, യമന്‍, ലിബിയ എന്നീ രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ പിന്തുണ പ്രഖ്യാപിച്ച ബാന്‍ കി മൂണിനെ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ അനുമോദിച്ചിരുന്നു.



Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Fri, 10/21/2011 

ലിബിയക്ക് ചരിത്രപരമായ പരിവര്‍ത്തനത്തിന്‍െറ ദിവസമാണ് ഇതെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ആഹ്ളാദ പ്രകടനങ്ങള്‍ക്കും എല്ലാം നഷ്ടമായവരുടെ ദുഃഖങ്ങള്‍ക്കും നമുക്ക് സാക്ഷ്യം വഹിക്കേണ്ടി വരും. ലിബിയന്‍ ജനതക്ക് ഒറ്റക്കെട്ടായി നില്‍ക്കാനുള്ള അവസരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഏകാധിപത്യത്തിന്‍െറ അവസാനമാണ് ഖദ്ദാഫിയുടെ മരണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍റ് ഹെര്‍മന്‍ വാന്‍ റോംപി പറഞ്ഞു. കാലങ്ങളായി നേരിടുന്ന അടിച്ചമര്‍ത്തലില്‍നിന്ന് ലിബിയന്‍ ജനതയുടെ മോചനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ലിബിയന്‍ ജനതക്ക് മികച്ച ഭാവി കെട്ടിപ്പടുക്കാനുള്ള അവസരമാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
ലിബിയയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുദ്ധം അവസാനിച്ചതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണി പറഞ്ഞു.
എട്ടു മാസത്തിലേറെ നീണ്ടുനിന്ന പോരാട്ടത്തിലെ നിര്‍ണായക ചുവട്വെപ്പാണ് ഖദ്ദാഫിയുടെ അന്ത്യമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് നികോളാസ് സര്‍കോസി പറഞ്ഞു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 05/07/2011

ജറൂസലം:  ഫലസ്തീന്‍ സംഘടനകള്‍ തമ്മില്‍ ഐക്യമുണ്ടായത് ഫലസ്തീന്‍ അതോറിറ്റിക്ക് അവകാശപ്പെട്ട നികുതിവരുമാനം തടഞ്ഞുവെക്കാനുള്ള ന്യായമല്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇസ്രായേല്‍ പ്രധാന മന്ത്രി ബിന്യമിന്‍ നെതന്യാഹുവിനോട് പറഞ്ഞു. നെതന്യാഹുവുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ ഐക്യത്തിനുള്ള യു.എന്‍ പിന്തുണ വ്യക്തമാക്കിയ മൂണ്‍ പുതിയ സാഹചര്യത്തില്‍ സമാധാന ഉടമ്പടിക്കായി ഇസ്രായേല്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന്  പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് കസ്റ്റംസ് നികുതി ഇനത്തില്‍ പിരിച്ച വന്‍തുക ഫലസ്തീന്‍ കൈമാറേണ്ടെന്ന് ഇസ്രായേല്‍ തീരുമാനിച്ചത്. ഫതഹ്-ഹമാസ് ഐക്യം സമാധാനത്തിന് കടുത്ത വെല്ലുവിളിയാണെന്ന നിലപാടിലാണ് ഇസ്രായേല്‍.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


വടക്കന്‍ ആഫ്രിക്കയിലെ ജര്‍മനിയുടെ പ്രവര്‍ത്തനങ്ങളെ ഒബാമ പ്രശംസിച്ചു
വാഷിങ്ടണ്‍:വടക്കന്‍ ആഫ്രിക്കയില്‍ ജനാധിപത്യസംസ്ഥാപനത്തിനായി ജര്‍മനി  നടത്തുന്ന ശ്രമങ്ങളെ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പ്രശംസിച്ചു.ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ നടത്തിയ യു.എസ് സന്ദര്‍ശനത്തിനിടെയാണ് ഒബാമയുടെ ഈ പുകഴ്ത്തല്‍.ലിബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ മാറ്റങ്ങളില്‍ എങ്ങനെ ക്രിയാത്മകമായി ഇടപെടാമെന്നതിനെക്കുറിച്ച് ഇരുരാജ്യനേതാക്കളും ചര്‍ച്ച ചെയ്തതായാണറിയുന്നത്.ആഗോളനേതാക്കളിലൊരാളായാണ് തങ്ങള്‍ ജര്‍മനിയെ കാണുന്നതെന്നും ആ രാജ്യവുമായി എല്ലാകാര്യങ്ങളിലും ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.
ജര്‍മനിയുടെ 7000ത്തിലധികം വരുന്ന സൈന്യത്തെ  വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്രസുരക്ഷ ഉറപ്പിക്കുന്നതില്‍ എന്നും ജര്‍മനി ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും ഒബാമ പ്രസ്താവിച്ചു.അഫ്ഗാനിസ്താനിലെ തീവ്രവാദികളെ നേരിടുന്നതിനായി നിലനിര്‍ത്തിയിരിക്കുന്ന സഖ്യസൈന്യത്തില്‍ 5000ത്തിലധികമാളുകള്‍ ജര്‍മനിയില്‍ നിന്നുള്ളവരാണെന്നും ജര്‍മനിയുടെ വികസനപരമായ എല്ലാ പ്രവൃത്തികളെയും തങ്ങള്‍ ശ്ലാഘിക്കുന്നുവെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Tue, 06/14/2011

ന്യൂയോര്‍ക്: ഗസ്സയില്‍ പകുതിയോളം ജനങ്ങള്‍ തൊഴില്‍രഹിതരായാണ് ജീവിതം തള്ളിനീക്കുന്നതെന്ന് യു.എന്‍. റിപ്പോര്‍ട്ട്. 2010ലെ കണക്കുപ്രകാരം 45.2 ശതമാനമാണ് ഗസ്സയിലെ തൊഴിലില്ലായ്മാ നിരക്ക്. അതേസമയം തൊഴിലെടുക്കുന്നവരുടെ പ്രതിഫലത്തുകയില്‍ വന്‍തോതില്‍ കുറവ് വന്നതായും യു.എന്‍. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗസ്സക്കെതിരെ ഇസ്രായേല്‍ അധികൃതര്‍ നടപ്പാക്കിവരുന്ന  ഉപരോധം മൂലം ഇറക്കുമതിയും കയറ്റുമതിയും സ്തംഭിച്ചതും വ്യവസായശാലകള്‍ സ്തംഭിച്ചതുമാണ് തൊഴില്‍രഹിതരുടെ എണ്ണം പെരുപ്പിച്ചത്.
ഹമാസ് ഭരണത്തിലേറിയതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ ഉപരോധം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയെ ഉപരോധം കഠിനമായി തളര്‍ത്തിയപ്പോള്‍ ഹമാസ് ഭരണകൂടം നിരവധി പേര്‍ക്ക് പൊതുമേഖലയില്‍ തൊഴിലവസരങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഫലസ്തീന്‍ അഭയാര്‍ഥികളെയാണ് ഉപരോധവും തൊഴിലില്ലായ്മയും ഏറ്റവും പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നതെന്ന് യു.എന്‍. റിലീഫ് ഏജന്‍സി വക്താവ് ക്വിസ് ഗണ്ണസ്  പറയുന്നു. ഹമാസിനെ തളര്‍ത്തുകയാണ് ഉപരോധം വഴി ഇസ്രായേല്‍ ലക്ഷ്യം വെക്കുന്നതെങ്കിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഹമാസ് ജനപിന്തുണ നിലനിര്‍ത്തുന്നതായും ക്രിസ് വിശദീകരിച്ചു. ഉപരോധം വഴി ഗസ്സയിലെ ജനതയെ ഒന്നടങ്കം ഇസ്രായേല്‍ ശിക്ഷിച്ചുകൊണ്ടിരിക്കുന്നതില്‍ യു.എന്‍ വൃത്തങ്ങള്‍ ആശങ്ക രേഖപ്പെടുത്തി.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


ലിബിയന്‍ പ്രക്ഷോഭകര്‍ക്കായി ഫ്രാന്‍സിന്റെ ആയുധവര്‍ഷം

ലിബിയന്‍ പ്രക്ഷോഭകര്‍ക്കായി  ഫ്രാന്‍സിന്റെ ആയുധവര്‍ഷം
ട്രിപളി: ലിബിയയിലെ സംഘര്‍ഷബാധിതപ്രദേശങ്ങളില്‍ ആയുധവര്‍ഷം നടത്തിയെന്ന് ഫ്രാന്‍സ് സമ്മതിച്ചതോടെ പ്രക്ഷോഭകരുടെ കൈകളിലേക്ക് മറ്റുരാജ്യങ്ങള്‍ വഴിയെത്തിയ ആധങ്ങളെക്കുറിച്ച് ആഫ്രിക്കന്‍ യൂനിയനില്‍ ആശങ്കയുയരുന്നു.  ലിബിയയില്‍ ഫ്രാന്‍സ് ആയുധവര്‍ഷം നടത്തിയതോടെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ സുരക്ഷിതത്വം അവതാളത്തിലാണെന്ന ആശങ്ക ആഫ്രിക്കന്‍ യൂനിയന്‍ കമീഷണര്‍ ജീന്‍ പിന്‍ഗ് പ്രകടിപ്പിച്ചു.
പ്രക്ഷോഭകര്‍ക്ക് ലഭിച്ചിട്ടുള്ള ആയുധങ്ങള്‍ അല്‍ഖാഇദയുടെ കൈകളിലെത്തുമോയെന്ന സന്ദേഹവും അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചു. ആയുധങ്ങള്‍ അനധികൃതമായി വര്‍ഷിക്കപ്പെട്ടത് തീവ്രവാദസംഘടനയുടെ കൈകളിലെത്തിച്ചേരുമെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സ് നല്‍കിയ ആയുധങ്ങളില്‍ മെഷീന്‍ ഗണ്‍, റോക്കറ്റുകള്‍, ഗ്രനേഡുകള്‍ തുടങ്ങി അത്യാധുനിക ആയുധങ്ങള്‍  ഉള്‍പ്പെടുന്നതായാണ് വിവരം. മുമ്പ് വാര്‍ത്താ ഏജന്‍സികളും 'ലേ ഫിഗാറോ' എന്ന പത്രവും ഫ്രാന്‍സ് ലിബിയയില്‍ ആയുധവര്‍ഷം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലിബിയയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയായ തുനീഷ്യക്കിടയിലുള്ള നാഫ്യൂസ മലനിരകളിലാണ് ആയുധവര്‍ഷം നടന്നത്. ലിബിയയിലെ പ്രക്ഷോഭകര്‍ക്കുമേല്‍ ഖദ്ദാഫി അനുകൂലികള്‍ മേല്‍ക്കോയ്മ നേടുമെന്നുറപ്പായിരുന്നുവെന്നും അതുകൊണ്ടാണ് തങ്ങള്‍ ഭക്ഷണവും വസ്ത്രങ്ങളൂം മരുന്നും മറ്റും വിതരണം ചെയ്തതെന്ന് ഫ്രഞ്ച്‌സേനാ വൃത്തങ്ങള്‍ പറഞ്ഞു. പ്രക്ഷോഭകര്‍ക്ക് സ്വയംരക്ഷക്കായാണ് തങ്ങള്‍ ആയുധങ്ങള്‍ നല്‍കിയതെന്ന് അവര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ മാര്‍ച്ച് 19നാണ് ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ ഖദ്ദാഫിക്കെതിരെ നാറ്റോ സഖ്യസൈന്യം ആക്രമണം ആരംഭിച്ചത്. ഖദ്ദാഫിക്കെതിരായ ജനങ്ങളുടെ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ലിബിയന്‍ ജനതയെ വിട്ടുകൊടുക്കേണ്ടതില്ലെന്ന് യു.എന്‍ പ്രമേയം പാസാക്കിയതിനെ തുടര്‍ന്നായിരുന്നു നാറ്റോ ഫസൈന്യത്തിന്റെ ഇടപെടല്‍.

ഫ്രാന്‍സിന്റെ ആയുധവര്‍ഷം യു.എന്‍ പ്രമേയങ്ങള്‍ക്കെതിര്: റഷ്യ

മോസ്‌കോ: ലിബിയയില്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ആയുധവര്‍ഷം നടത്തിയ ഫ്രാന്‍സിന്റെ നടപടി 1970 ല്‍ യു.എന്‍ സുരക്ഷാ സമിതി സമവായത്തിലൂടെ കൈക്കൊണ്ട പ്രമേയങ്ങള്‍ക്കെതിരെയുള്ള ശക്തമായ ലംഘനമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫ്രഞ്ച് വിദേശമന്ത്രിയായ അലൈന്‍ ജൂപ്പ മോസ്‌കോയിലെത്തുന്നതിന്റെ  ഒരു ദിവസം മുമ്പാണ് സെര്‍ജി ലെവ്‌റോവിന്റെ പ്രസ്താവന. നാറ്റോ സഖ്യസൈന്യം ലിബിയയില്‍ നടത്തിയ ആക്രമണത്തിന് ആയുധവര്‍ഷം നടത്തിയതായി  ബുധനാഴ്ച  ഫ്രാന്‍സ് സമ്മതിച്ചിരുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിച്ചുകൊണ്ട് പ്രക്ഷോഭകര്‍ക്ക് സ്വയം രക്ഷക്കായാണ് തങ്ങള്‍ ആയുധം നല്‍കിയതെന്ന് വ്യാഴാഴ്ച അവര്‍  വ്യക്തമാക്കി.

ഫ്രാന്‍സിന്റെ ആയുധ വര്‍ഷത്തിെനതിെര റഷ്യ

മോസ്‌കോ: ലിബിയയില്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ആയുധവര്‍ഷം നടത്തിയ ഫ്രാന്‍സിന്റെ നടപടി   1970ല്‍ യു.എന്‍ സുരക്ഷാ സമിതി  സമവായത്തിലൂടെ കൈക്കൊണ്ട  പ്രമേയങ്ങള്‍ക്കെതിരെയുള്ള ശക്തമായ  ലംഘനമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ്  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. . ഫ്രഞ്ച് വിദേശമന്ത്രിയായ അലൈന്‍ ജൂപ്പ മോസ്‌കോയിലെത്തുന്നതിന്റെ  ഒരുദിവസം മുമ്പാണ് സെര്‍ജി ലെവ്‌റോവിന്റെ പ്രസ്താവന. നാറ്റോ സഖ്യസൈന്യം ലിബിയയില്‍ നടത്തിയ ആക്രമണത്തിന് ആയുധവര്‍ഷം നടത്തിയതായി  ബുധനാഴ്ച  ഫ്രാന്‍സ് സമ്മതിച്ചിരുന്നു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Thu, 07/07/2011

ലണ്ടന്‍: സിറിയയില്‍ ബശ്ശാര്‍ അല്‍ അസദിന്റെ സൈന്യം രാജ്യത്തെ സിവിലിയന്മാര്‍ക്കെതിരെ നടത്തുന്ന ക്രൂരകൃത്യങ്ങളെ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സിറിയയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് യു.എന്‍ അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ആംനെസ്റ്റി കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൈന്യത്തിന്റെ പീഡനങ്ങളെയും മറ്റും പരാമര്‍ശിക്കുന്ന പല വിവരങ്ങളുമുണ്ട്.  ലിബിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തെല്‍ ഖലാഖില്‍നിന്നും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ആംനെസ്റ്റി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്്.
സിറിയയിലെ പ്രശ്‌നങ്ങള്‍ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പരിഗണനക്ക് വിടണമെന്നും ആംനെസ്റ്റി ആവശ്യപ്പെട്ടു. എന്നാല്‍, സിറിയന്‍ അധികൃതര്‍ ഇതുവരെ ആംനെസ്റ്റി റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Tue, 08/23/2011 

ഡമസ്‌കസ്: സിറിയയില്‍ മാര്‍ച്ചില്‍ പ്രക്ഷോഭമാരംഭിച്ചതിനു ശേഷം 2,200 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി യു.എന്‍ മനുഷ്യാവകാശ സംഘടന മേധാവി നവി പിള്ള പറഞ്ഞു. തിങ്കളാഴ്ച ജനീവയില്‍ തുടങ്ങിയ മനുഷ്യാവകാശ കമീഷന്റെ പ്രത്യേക യോഗത്തിലാണ് അവര്‍ സിറിയയിലെ സൈനിക നടപടികളുടെ രൂക്ഷത വ്യക്തമാക്കുന്ന കണക്കുകള്‍ നിരത്തിയത്.
റമദാനില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 350 വരുമെന്നും അവര്‍ പറഞ്ഞു. സിറിയയിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ ലോകരാജ്യങ്ങളുടെ നിരന്തര ശ്രദ്ധ ആവശ്യപ്പെടുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബശ്ശാറിന്റെ സൈനിക നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉറുഗ്വായ് അംബാസഡര്‍ ലോറ ഡുപെയ് ആണ് സമിതി അധ്യക്ഷന്‍.
നാലിനെതിരെ 33 വോട്ടുകള്‍ക്കാണ് സമിതിയെ നിയോഗിക്കാന്‍ സഭയില്‍ തീരുമാനമായത്.ചൈനയും റഷ്യയും അന്വേഷണ കമീഷനെ നിയോഗിക്കുന്നതിന് എതിരായാണ് വോട്ട് രേഖപ്പെടുത്തിയത്.  ഒമ്പത് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
അതിനിടെ ബശ്ശാറിന്, സൈനിക നടപടികള്‍ അവസാനിപ്പിക്കുമെന്ന തന്റെ വാക്ക് പാലിക്കാനായില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. നേരത്തേ, ബശ്ശാറുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയപ്പോള്‍ സൈനികാക്രമണം അവസാനിപ്പിക്കാമെന്ന് അദ്ദേഹം വാക്കുതന്നിരുന്നു. എന്നാല്‍, ഇപ്പോഴും സിറിയയില്‍ നിന്ന് വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അദ്ദേഹം തന്റെ വാക്ക് പാലിച്ചില്ലെന്നാണ് കാണിക്കുന്നതെന്ന് മൂണ്‍ യു.എന്‍ കാര്യാലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.   
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 08/27/2011 ന്യൂയോര്‍ക്/ട്രിപളി: ലിബിയയില്‍ ജനാധിപത്യ ഭരണക്രമം നടപ്പാക്കുന്നതിനും രാജ്യത്ത് സ്ഥിരത കൈവരുത്തുന്നതിനും ലോക രാഷ്ട്രങ്ങള്‍ മുന്നോട്ടുവരണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. അറബ്ലീഗ്, ആഫ്രിക്കന്‍ യൂനിയന്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സ്, യൂറോപ്യന്‍ യൂനിയന്‍ എന്നീ സംഘടനകളുടെ നേതാക്കളുമായി നടത്തിയ വീഡിയോ സംഭാഷണത്തിലാണ് ലിബിയന്‍ പ്രശ്നത്തില്‍ ലോകരാഷ്ട്രങ്ങളുടെ സഹായം മൂണ്‍ ആവശ്യപ്പെട്ടത്. ‘ലിബിയ നവീനവും  നിര്‍ണായകവുമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ സമയത്ത് അവിടെ സുതാര്യമായ ഭരണമാറ്റം നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്’-മൂണ്‍ പറഞ്ഞു. രാജ്യത്ത് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യം വേണ്ടത് വൈദ്യസഹായവും അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാനുള്ള നടപടികളുമാണ്. അതിനുശേഷം, രാജ്യത്തെ പൊലീസ് സംവിധാനം പുനഃസ്ഥാപിക്കുന്നതിനും തെരഞ്ഞെടുപ്പ് നടത്തുന്നതിനും വേണ്ട സഹായങ്ങളും ലോകരാഷ്ട്രങ്ങള്‍ നല്‍കേണ്ടതുണ്ട് -മൂണ്‍ പറഞ്ഞു.

പ്രക്ഷോഭകരുടെ മുന്നേറ്റത്തില്‍ ആഫ്രിക്കന്‍ യൂനിയന്‍െറ നിലപാടില്‍ മൂണ്‍ ആശങ്ക പ്രകടിപ്പിച്ചു. നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലുമായി (എന്‍.ടി.സി) ആഫ്രിക്കന്‍ യൂനിയന്‍െറ ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപരോധസമയത്ത് ലിബിയയുടെ മരവിപ്പിച്ച 150 കോടി ഡോളറിന്‍െറ ആസ്തി വിട്ടുനല്‍കാനുള്ള തീരുമാനത്തെ മൂണ്‍ സ്വാഗതം ചെയ്തു.   
എന്നാല്‍, ലിബിയന്‍ സമാന്തര ഭരണസമിതിയായ നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിനെ(എന്‍.ടി.സി )പൂര്‍ണമായി അംഗീകരിക്കാന്‍ തയാറല്ളെന്ന് ആഫ്രിക്കന്‍ യൂനിയന്‍ നേതാക്കള്‍ വ്യക്തമാക്കി.  പ്രക്ഷോഭകര്‍ ട്രിപളി പിടിച്ചടക്കിയശേഷം  40ലധികം രാജ്യങ്ങള്‍ എന്‍.ടി.സിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നെങ്കിലും  ആഫ്രിക്കന്‍ യൂനിയന്‍ സമാന്തര സമിതിയെ അംഗീകരിക്കാന്‍ തയാറായിരുന്നില്ല. ഖദ്ദാഫിപക്ഷത്തെ ഉദ്യോഗസ്ഥരെയും മറ്റും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഇടക്കാല ഭരണകൂടത്തെ മാത്രമേ അംഗീകരിക്കുകയുള്ളൂവെന്ന്  ഇത്യോപ്യയില്‍ നടന്ന സമ്മേളനത്തിനുശേഷം ആഫ്രിക്കന്‍ യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. എന്നാല്‍, രാജ്യത്ത് നടക്കുന്ന ജനാധിപത്യ പ്രക്രിയകളെ പിന്തുണക്കുന്നതായും നേതാക്കള്‍ പറഞ്ഞു.
അതിനിടെ, പ്രക്ഷോഭകര്‍ തുനീഷ്യയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റഅ്സ് അജ്ദിര്‍ പിടിച്ചടക്കി. വെള്ളിയാഴ്ച രാത്രിയോടെ ഇവിടെ പ്രവേശിച്ച നൂറോളം വിമത സൈനികര്‍ ഏറ്റുമുട്ടലൊന്നും കൂടാതെതന്നെ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നുവെന്ന് തുനീഷ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഖദ്ദാഫിയുടെ ജന്മനഗരമായ സിര്‍ത്തില്‍ കഴിഞ്ഞ ദിവസം രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നു. ഖദ്ദാഫി സൈന്യം സ്കഡ് മിസൈലുകള്‍ സൂക്ഷിച്ചിരിക്കുന്ന ആയുധപ്പുരകള്‍ക്കു നേരെ വിമതസേന ബോംബാക്രമണം നടത്തി. സിര്‍ത്തിനടുത്ത ബിന്‍ ജവാദ് നഗരത്തിലും വിമതസേന ബോംബാക്രമണം നടത്തി. എന്നാല്‍, പ്രക്ഷോഭകരുടെ നിയന്ത്രണത്തിലായ ട്രിപളിയില്‍ ജനങ്ങള്‍ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാനാവാതെ ബുദ്ധിമുട്ടുന്നതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ ജല, വൈദ്യുതി വിതരണ സംവിധാനങ്ങള്‍ ദിവസങ്ങളായി താറുമാറായി കിടക്കുകയാണ്. നഗരത്തിലെ ആശുപത്രികളില്‍ ആവശ്യത്തിന്  മരുന്നുകളും മറ്റും ലഭ്യമല്ലാതായിരിക്കുന്നു.
അതേസമയം, ഖദ്ദാഫിക്കും കൂട്ടാളികള്‍ക്കുമായുള്ള തിരച്ചില്‍ വിമതസൈന്യം ശക്തമാക്കി. ഖദ്ദാഫിയെയും മക്കളെയും തങ്ങള്‍ വളഞ്ഞുകഴിഞ്ഞെന്നും ഉടന്‍ പിടികൂടുമെന്നും എന്‍.ടി.സിയുടെ നീതിന്യായ വകുപ്പ് മന്ത്രി മുഹമ്മദ് അലാഗി പറഞ്ഞു.  വിമത സൈന്യത്തിനൊപ്പം നാറ്റോ സേനയും ഖദ്ദാഫിക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 09/04/2011 

വാഷിങ്ടണ്‍: യു.എന്‍ അംഗീകാരത്തിനായുള്ള ഫലസ്തീന്‍ അധികൃതരുടെ ശ്രമങ്ങള്‍ക്ക് തടയിടാന്‍ യു.എസ് പുതിയ നീക്കമാരംഭിച്ചു. ഇതിന്റെ ഭാഗമായി, നേരത്തേ നിര്‍ത്തിവെച്ച, ഇസ്രായേലുമായുള്ള സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ ഒബാമ ഭരണകൂടം മുന്‍കൈയെടുക്കുന്നതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സമാധാന ചര്‍ച്ചയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ രാഷ്ട്ര പദവിക്കായുള്ള ശ്രമത്തില്‍നിന്ന് പിന്തിരിപ്പിക്കാനാണ് യു.എസ് നീക്കം.
നേരത്തേ, രക്ഷാസമിതിയില്‍ തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് ഫലസ്തീന്റെ ശ്രമങ്ങളെ ചെറുക്കുമെന്ന് യു.എസ് പറഞ്ഞിരുന്നു.
എന്നാല്‍, ഇത്  യു.എസിന് കൂടുതല്‍ വിമര്‍ശങ്ങളേല്‍ക്കേണ്ടി വരുമെന്നതിനാല്‍   എങ്ങനെയെങ്കിലും അംഗത്വത്തിനുള്ള ശ്രമങ്ങളില്‍നിന്ന് ഫലസ്തീനെ പിന്തിരിപ്പിക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ യൂനിയനും ഫലസ്തീനെ ്പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Thu, 09/15/2011

യുവജനങ്ങളുടെ ജനാധിപത്യ മുറവിളി മാനിക്കണം -മൂണ്‍
യുനൈറ്റഡ് നേഷന്‍സ്: യുവജനങ്ങളുടെ ജനാധിപത്യ മുറവിളി മാനിക്കാന്‍ തയാറാകണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ലോകരാജ്യങ്ങളെ ആഹ്വാനം ചെയ്തു. വിവിധ രാജ്യങ്ങളില്‍ യുവജനങ്ങള്‍ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി പ്രക്ഷോഭം നടത്തിവരുന്ന പശ്ചാത്തലത്തിലാണ് മൂണിന്‍െറ പ്രസ്താവന. ലോക ജനസംഖ്യയില്‍ കാല്‍ഭാഗവും പത്തിനും 24നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരാണെന്നും മെച്ചപ്പെട്ട ജീവിതത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി അവര്‍ ഉയര്‍ത്തുന്ന ശബ്ദം അവഗണിക്കാന്‍ പാടില്ളെന്നും മൂണ്‍ ഉണര്‍ത്തി.ലോക ജനസംഖ്യ അടുത്ത മാസം 700 കോടി എന്ന നാഴികക്കല്ല് താണ്ടുകയാണ്. ഈ സന്ദര്‍ഭത്തില്‍ ദാരിദ്ര്യനിര്‍മാര്‍ജനം, സ്ത്രീകള്‍ക്കെതിരായ ഹിംസകള്‍ തടയല്‍ എന്നിവക്ക് ഊന്നല്‍ നല്‍കണമെന്നും മൂണ്‍ ആഹ്വാനം ചെയ്തു.

അറബ്‌നാടുകളിലെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണ -മൂണ്‍

യു.എന്‍: അറബ് നാടുകളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്കും ജനാധിപത്യരീതിയിലേക്കുള്ള ഭരണമാറ്റ നടപടികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. രണ്ടാമതും യു.എന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാ ക്രമം വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈജിപ്തിലെയും  തുനീഷ്യയിലെയും ഭരണമാറ്റ പ്രക്രിയകള്‍ക്കു വേണ്ട സഹായം വാഗ്ദാനം ചെയ്ത മൂണ്‍ ലിബിയന്‍ പ്രശ്‌നപരിഹാര ശ്രമങ്ങള്‍ക്ക് യു.എന്‍ നേതൃത്വം നല്‍കുമെന്നും പറഞ്ഞു. ആഗോളതലത്തില്‍തന്നെ വിവിധ രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളായിരിക്കും ഈ സമയത്ത് യു.എന്നിന് ഏറ്റെടുക്കാനുള്ള ഏറ്റവുംവലിയ വെല്ലുവിളി. മൂന്നാംലോക രാജ്യങ്ങളുടെ സുസ്ഥിര വികസനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ദാരിദ്ര്യനിര്‍മാര്‍ജനം, ദുരന്തനിവാരണം തുടങ്ങിയ കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Mon, 09/19/2011 

ലണ്ടന്‍: ഫലസ്തീന്റെ യു.എന്‍ അംഗത്വ ശ്രമത്തെ കൂടുതല്‍ ജനങ്ങള്‍  പിന്തുണക്കുന്നതായി സര്‍വേ ഫലം. ബി.ബി. സിയും ഗ്ലോബ ്‌സ്‌കാനും  ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് 49 ശതമാനം ആളുകളും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി അഭിപ്രായപ്പെട്ടത്.
19 രാജ്യങ്ങളിലെ 20,000ആളുകളുടെ അഭിപ്രായങ്ങളെ ആധാരമാക്കിയാണ് സംഘം സര്‍വേ നടത്തിയത്. 21 ശതമാനം ആളുകള്‍ മാത്രമാണ് തങ്ങളുടെ സര്‍ക്കാര്‍ ഫലസ്തീനെ പിന്തുണക്കുന്നതില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടത്.  
യു.എസിലെ 45 ശതമാനം ആളുകളും ഔദ്യോഗിക തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ഫലസ്തീന്  അനുകൂലമായ തീരുമാനമാണെടുത്തത്.
ഇന്ത്യയിലാണ് ഏറ്റവും കുറച്ച് ആളുകള്‍ (32ശതമാനം)  ഫലസ്തീനെ പിന്തുണച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണച്ചത് (90 ശതമാനം) ഈജിപ്തില്‍നിന്നാണ്.
തുര്‍ക്കി (60), പാകിസ്താന്‍ (52), ഇന്തോനേഷ്യ(51), ചൈന (56),ഫ്രാന്‍സ് (54), ജര്‍മനി (53), ബ്രിട്ടന്‍(53)എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ കണക്ക്.
11ശതമാനം ആളുകള്‍ വ്യക്തമായ അഭിപ്രായം പറയാതെ ഒഴിഞ്ഞുമാറിയപ്പോള്‍ 19 ശതമാനം ആളുകള്‍ തങ്ങളുടെ തീരുമാനം രാജ്യത്തെ സര്‍ക്കാറിന് വിട്ടുനല്‍കുകയായിരുന്നു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 10/01/2011

യുനൈറ്റഡ് നാഷന്‍സ്: സ്വതന്ത്ര രാഷ്ട്രമായി ഫലസ്തീനെ അംഗീകരിക്കാന്‍ ലഭിച്ച അപേക്ഷയില്‍ ഐക്യരാഷ്ട്രസഭയുടെ അംഗത്വാനുമതി സമിതി ചര്‍ച്ച ആരംഭിച്ചു. ഫലസ്തീന്‍െറ അംഗത്വത്തിന് പൂര്‍ണ പിന്തുണ ഉണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.മഹ്മൂദ് അബ്ബാസ് കഴിഞ്ഞയാഴ്ചയാണ് യു.എന്‍ അംഗത്വത്തിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 10/01/2011 - 23:23 ( 8 weeks 2 days ago)

പുതിയ ഭരണമാറ്റങ്ങള്‍ക്ക് പിന്നിലും ഗാന്ധിജിയുടെ അഹിംസാ രീതി -മൂണ്‍
ന്യൂയോര്‍ക്: ഈജിപ്ത്, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഏകാധിപത്യ ഭരണകൂടങ്ങള്‍ കടപുഴകുന്നതില്‍ പ്രധാന സഹായമായി വര്‍ത്തിച്ചത് മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍.ഈ രാജ്യങ്ങളിലെ ജനങ്ങള്‍ ഗാന്ധിയന്‍ സമരരീതിയാണ് അവലംബിച്ചത്. തോക്കെടുത്ത് വെടിയുതിര്‍ക്കുന്നതിനുപകരം അവര്‍ ട്വിറ്റര്‍ വഴി സമരസന്ദേശം അയക്കുക മാത്രമാണ് ചെയ്തത്. സമാധാനപരമായ ഭാവി സൃഷ്ടിക്കാന്‍ സമാധാനപരമായ പാത സൃഷ്ടിക്കണം എന്ന സിദ്ധാന്തമാണ് ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ചത്. അദ്ദേഹത്തിന് ലക്ഷ്യവും മാര്‍ഗവും ഒന്നുതന്നെയായിരുന്നു.ഗാന്ധിജയന്തിയുടെ മുന്നോടിയായി യു.എന്നില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് മൂണ്‍ ഗാന്ധിയന്‍ സിദ്ധാന്തങ്ങളുടെ പ്രസക്തി വിശദീകരിച്ചത്. ഭരണാധികാരികളിലും അഹിംസാ സിദ്ധാന്തം സ്വാധീനം ഉളവാക്കിയതായി മൂണ്‍ ചൂണ്ടിക്കാട്ടി. അഹിംസയുടെ കരുത്തിനെ സംബന്ധിച്ച് ശരിയായ ധാരണ സ്വായത്തമാക്കിയിരുന്നതുകൊണ്ടാണ് അദ്ദേഹം കൊളോണിയല്‍ ഭരണത്തിനെതിരെ അഹിംസയുടെ മാര്‍ഗം അവലംബിച്ചത്. ദക്ഷിണാഫ്രിക്കയിലെ ജീവിതാനുഭവങ്ങളില്‍നിന്നാണ് ഗാന്ധിജി ഇത്തരം സിദ്ധാന്തങ്ങള്‍ക്ക് രൂപംനല്‍കിയത്. ഗാന്ധിജിയുടെ സത്യഗ്രഹ സമരരീതി ഇന്നും ഇന്ത്യയില്‍ അവലംബിക്കപ്പെടുന്നതായി ചരിത്രകാരനായ രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടി. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരം ജനലക്ഷങ്ങളെ ആകര്‍ഷിച്ചതിന്‍െറ രഹസ്യം അതാണെന്നും ഗുഹ വിലയിരുത്തി.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Tue, 10/18/2011

വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് പിന്തുണയുമായി മൂണ്‍
യുനൈറ്റഡ് നാഷന്‍സ്: കോര്‍പറേറ്റുകളുടെ ദുരാര്‍ത്തിക്കും സാമ്പത്തിക അസമത്വങ്ങള്‍ക്കുമെതിരെ ‘വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍’ എന്ന പേരില്‍ അമേരിക്കയില്‍ ആരംഭിച്ച പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ രംഗത്തു വന്നു. കുത്തക വിരുദ്ധ സമരം ലോകമാകെ വ്യാപിക്കുകയാണെന്നും പ്രക്ഷോഭകര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍  ഭരണകൂടങ്ങള്‍ തയാറാകണമെന്നും മൂണ്‍ വ്യക്തമാക്കി.
സ്വന്തം ആഭ്യന്തര പ്രശ്നങ്ങള്‍ക്കു ഉപരിയായി ചിന്തിക്കാന്‍ മൂണ്‍ ജി 20 രാജ്യങ്ങളെ ആഹ്വാനം ചെയ്തു. നവംബര്‍ നാലിന് ഫ്രാന്‍സിലെ കാനില്‍ ജി 20 രാഷ്ട്രങ്ങളുടെ ഉച്ചകോടി ചേരാനിരിക്കുകയാണ്. സ്വന്തം ഉത്കണ്ഠകളില്‍ ശ്രദ്ധയൂന്നുന്നതിനു പകരം ആഗോള സമ്പദ്ഘടനയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ യത്നിക്കണമെന്ന് മൂണ്‍ അഭ്യര്‍ഥിച്ചു.
മൊത്തം ആഗോള ഉല്‍പാദനത്തിന്‍െറ 80 ശതമാനവും ജി 20  രാജ്യങ്ങളിലായിരിക്കെ ആഗോള സമ്പദ്ഘടന ശരിപ്പെടുത്താന്‍ ജി 20ന് സവിശേഷ ബാധ്യതയുണ്ട്. സ്വന്തം ജനങ്ങളെ വിശ്വാസത്തിലെടുക്കാനും അവര്‍ തയാറാകണം.
വിട്ടുവീഴ്ചക്ക് തയാറാകാനും പ്രായോഗികമായി നടപ്പാക്കാവുന്ന പദ്ധതികളുമായി രംഗപ്രവേശം ചെയ്യാനും അദ്ദേഹം ജി 20 രാഷ്ട്രങ്ങളെ ഉണര്‍ത്തി.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati