തുനീഷ്യ: പാഠം ഒന്ന്


ഡോ. അബ്ദുസ്സലാം വാണിയമ്പലം
 
തുനീഷ്യയില്‍ ഒക്‌ടോബര്‍ 23 നു നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ അന്നഹ്ദ പാര്‍ട്ടി നേതാവ് റാശിദുല്‍ ഗനൂശി 2008 ഫെബ്രുവരില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യയുടെ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയിരുന്നു. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നു പുറത്തുവന്ന അദ്ദേഹം ഇന്ത്യയിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ പുകഴ്ത്തിപ്പറഞ്ഞു. ''എന്നെക്കുറിച്ച് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ വെച്ചു കൊണ്ട് സൂക്ഷ്മ പരിശോധനക്കു ശേഷമേ പുറത്തുവിടാനാവൂ എന്നവര്‍ എന്നോട് മാന്യമായി പറഞ്ഞു. പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ രഹസ്യാന്വേഷണ വിഭാഗം ലോകത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും  എന്നെ കരിമ്പട്ടികയിലുള്‍പ്പെടുത്തി വിവരം നല്‍കിയിട്ടുണ്ട്. മിക്ക രാജ്യങ്ങളിലും എനിക്കു അതിനാല്‍ തന്നെ പ്രവേശനമില്ല. ഇന്ത്യ അതിലുള്‍പ്പെട്ടില്ലെന്നതില്‍ സന്തോഷമുണ്ട്''.
 
ഇംഗ്ലണ്ടില്‍ നിന്നാണ് അന്ന് ഗനൂശി വന്നത്. 22 വര്‍ഷമായി അദ്ദേഹം ലണ്ടനിലായിരുന്നു. ബിന്‍ അലിയുടെ പട്ടാള കോടതി ജീവപര്യന്തം തടവു വിധിച്ച പശ്ചാത്തലത്തിലായിരുന്നു ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടിയത്. അന്നഹ്ദ പാര്‍ട്ടിക്ക് തുനീഷ്യന്‍ സ്വേഛാധിപത്യം തുടക്കം മുതലേ നിരോധമേര്‍പ്പെടുത്തിയിരുന്നു. 1981 ലാണ് ഗനൂശി മറ്റുള്ളവരുമായി ചേര്‍ന്ന് ഇസ്‌ലാമിക് ടെന്‍ഡന്‍സി മൂവ്‌മെന്റ് രൂപീകരിക്കുന്നത്. മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്നയുടെയും ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ മൗലാനാ മൗദൂദിയുടെയും അള്‍ജീരിയന്‍ ചിന്തകന്‍ മാലിക് ബിന്നബിയുടെയും ചിന്തകളായിരുന്നു ടെന്‍ഡന്‍സിയുടെ ദാര്‍ശനികാടിത്തറ. സംഘടനയുടെ രാഷ്ട്രീയവേദിയായാണ് പിന്നീട് അന്നഹ്ദ രംഗത്ത് വരുന്നത്. സംഘടന അതിവേഗം തുനീഷ്യന്‍ ജനതയില്‍ വേരോടിത്തുടങ്ങിയതോടെ അന്നത്തെ സ്വേഛാധിപതിയും ഇസ്‌ലാംവിരോധിയുമായിരുന്ന പ്രസിഡന്റ് ബുറഖീബ നിരോധമേര്‍പ്പെടുത്തി. 1981ല്‍ ഗനൂശിക്ക് 11 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ക്ഷമാപണം നടത്തിയാല്‍ വിട്ടയക്കാമെന്ന വാഗ്ദാനം അദ്ദേഹം പുഛിച്ചു തള്ളി. 'അല്ലാഹുവാണ, സ്വേഛാധിപതികളോട് ക്ഷമ യാചിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ഈ ജയിലില്‍ നിന്ന് എന്നെ മയ്യിത്ത്കട്ടിലില്‍ കൊണ്ടുപോകുന്നതാണ്' എന്നായിരുന്നു പ്രതികരണം.1987-ല്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലി അധികാരത്തില്‍ വന്നപ്പോള്‍ ഗനൂശിയെ വിട്ടയച്ചെങ്കിലും അതേവര്‍ഷം തന്നെ ജീവപര്യന്തം തടവു വിധിച്ചു. അങ്ങനെയാണ് അള്‍ജീരിയയിലേക്കും പിന്നീട് സുഡാനിലേക്കും നാടുവിട്ട ഗനൂശി അവസാനം ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടുന്നത്.
 
ലണ്ടനില്‍ നിന്നുകൊണ്ട് അദ്ദേഹം ബിന്‍അലിയുടെ സ്വേഛാധിപത്യത്തിനെതിരെയുളള പോരാട്ടം തുടര്‍ന്നു. അന്നഹ്ദയുടെ മുപ്പതിനായിരം പ്രവര്‍ത്തകരെ ബിന്‍അലി ജയിലിലാക്കിയെങ്കിലും പ്രവര്‍ത്തനം നിലച്ചില്ല.
 
അറബ്‌ലോകത്തെ മറ്റേതു സ്വേഛാധിപതിയെയും പോലെ ബിന്‍ അലിയും ഏറ്റവും ഭയപ്പെട്ടത് ഇസ്‌ലാമിനെ തന്നെയായിരുന്നു. പൗരന്മാരുടെ ഇസ്‌ലാമികബോധം തങ്ങളുടെ സ്വേഛാധിപത്യത്തിനു ഏറ്റവും വലിയ ഭീഷണിയായിരിക്കും എന്നവര്‍ക്കറിയാം.  അങ്ങനെയാണ് സകല ഇസ്‌ലാമിക ചിഹ്നങ്ങളെയും നശിപ്പിക്കാന്‍ തന്റെ മുന്‍ഗാമി ബുറഖീബയെപ്പോലെത്തന്നെ ബിന്‍ അലിയും ശ്രമിച്ചത്. സ്ത്രീകള്‍ക്ക് ഇസ്‌ലാമിക വേഷവിധാനം നിരോധിച്ചു. പള്ളിയില്‍ നമസ്‌കരിക്കാന്‍ പ്രത്യേക അനുവാദം വേണമെന്നു നിഷ്‌കര്‍ഷിച്ചു. മദ്യപാനം, വേശ്യാവൃത്തി തുടങ്ങി സകല തിന്മകളുടെയും വാതിലുകള്‍ തുറന്നിട്ടു. പൗരന്മാരെ മയക്കിക്കിടത്തി രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ തീവെട്ടിക്കൊള്ള നടത്തുകയായിരുന്നു ബിന്‍ അലിയും കുടുംബവും. അതിനിടെ തെരഞ്ഞെടുപ്പ് പ്രഹസനങ്ങള്‍ നടത്തി നാലു ഒമ്പതുകളുടെ (99.99%) ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന 'അറബ് ജനാധിപത്യം'  പയറ്റും. എതിര്‍ സ്ഥാനാര്‍ത്ഥിപോലും താന്‍ ബിന്‍ അലിക്കാണ് വോട്ടു ചെയ്തത് എന്ന് പ്രസ്താവനയിറക്കും! വീണ്ടും മത്സരിക്കാന്‍ ഭരണഘടന അനുവദിക്കാതെ വന്നപ്പോള്‍ ഭരണഘടന തന്നെ മാറ്റിയെഴുതിയാണ് അവസാനം അയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
 
ഇതിനിടയിലും അന്നഹ്ദയുള്‍പ്പടെയുള്ള പ്രസ്ഥാനങ്ങള്‍ നിരോധം നിലനില്‍ക്കെത്തന്നെ സാധ്യമായ മാര്‍ഗേണ ജനാധിപത്യ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ സ്വേഛാധിപത്യത്തോടുള്ള അമര്‍ഷം വളര്‍ത്തിക്കൊണ്ടിരുന്നു.
 
ഉന്തുവണ്ടിയില്‍ പച്ചക്കറി കച്ചവടം നടത്തിയിരുന്ന മുഹമ്മദ് ബൂഅസീസി എന്ന സാധാരണക്കാരന്‍, ആ ഉപജീവനമാര്‍ഗവും ബിന്‍ അലി സര്‍ക്കാര്‍ നിരോധിച്ചതില്‍ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ജനുവരി 4ന് സ്വയം തീകൊളുത്തിയതോടെ, തന്റെ ദേഹത്ത് മാത്രമല്ല, ബിന്‍ അലിയുടെ 23 വര്‍ഷം സ്വേഛാധിപത്യത്തില്‍ കഴിയുന്ന ഒരു ജനതയുടെ പ്രതിഷേധത്തിനു മുഴുവനുമാണ് തീ കൊളുത്തിയത്. അങ്ങനെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അത്ഭുതമായി അറബ് വസന്തത്തിന്റെ ആദ്യ ഇടിമുഴക്കം  തുനീഷ്യയില്‍ സംഭവിക്കുന്നതും ബിന്‍ അലിക്ക് നാടുവിടേണ്ടി വന്നതും. റാശിദുല്‍ ഗനൂശി കേരളത്തില്‍ വന്നപ്പോള്‍ അങ്ങനെയൊരു ഇടിമുഴക്കത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ഈജിപ്തിലായിരിക്കും അതിന്റെ തുടക്കം എന്നാണ് പ്രവചിച്ചിരുന്നത്. പക്ഷേ തന്റെ തുനീഷ്യക്കാണതിന്റെ ഭാഗ്യം ലഭിച്ചത്. ഈജിപ്തിലും ലിബിയയിലും സിറിയയിലും യമനിലും ജോര്‍ദാനിലും വമ്പിച്ച ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് തെരുവിലിറങ്ങാന്‍ അറബ് ജനതയെ പ്രചോദിപ്പിച്ചത് തുനീഷ്യന്‍ പോരാട്ടത്തിന്റെ വിജയമായിരിന്നു.
 
വിപ്ലവത്തെ വിജയിപ്പിച്ച തുനീഷ്യന്‍ ജനത ഇപ്പോള്‍ വിപ്ലവവിജയത്തിന്റെ പത്താം മാസം നടന്ന തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കാനവസരം ലഭിച്ചപ്പോള്‍, തുനീഷ്യന്‍ വിപ്ലവത്തിന്റെ മുന്നില്‍ നിന്ന അന്നഹ്ദ പാര്‍ട്ടിക്ക് ഭൂരിപക്ഷം നല്‍കി  മറ്റൊരു പാഠം കൂടി ലോകത്തിനു നല്‍കിയിരിക്കുന്നു. തങ്ങളുടെ സ്വാതന്ത്ര്യപോരാട്ടത്തിനും ഭരണസംവിധാനത്തിനും അടിത്തറയായി നില്‍ക്കാന്‍ കെല്‍പുള്ള പ്രത്യയശാസ്ത്രമായി ഭൂരിപക്ഷവും കാണുന്നത് ഇസ്‌ലാമിനെത്തന്നെയാകുന്നു എന്നതാണ് പാഠത്തിന്റെ മര്‍മം. ആ ഇസ്‌ലാമിനെ പ്രതിനിധീകരിച്ചതുകൊണ്ടാണ് അന്നഹ്ദയെ അവര്‍ വിജയിപ്പിച്ചത്. ആ ഇസ്‌ലാമിനെ പ്രതിനിധീകരിക്കാത്തുകൊണ്ടാണ് അവര്‍ പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും കോണ്‍ഗ്രസ് ഫോര്‍ ദി റിപ്പബ്ലിക്കിനെയും അത്തകാത്തുലിനെയും പരാജയപ്പെടുത്തിയത്. അങ്ങനെ, 1956 മുതല്‍ ബൂറഖീബയും ബിന്‍ അലിയും മാറ്റിനിര്‍ത്തിയിരുന്ന ഇസ്‌ലാമിനെ, കിട്ടിയ ആദ്യ അവസരം ഉപയോഗിച്ച് ജനങ്ങള്‍ തുനീഷ്യന്‍ സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവന്നു. അങ്ങനെയാണ് അന്നഹ്ദ നാല്‍പത് ശതമാനത്തിലേറെ വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തുന്നത്.
 
അന്നഹ്ദയെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇസ്‌ലാമിക രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യാന്‍ പ്രാപ്തമായ പ്രസ്ഥാനമാക്കിയത് അതിന്റെ സ്ഥാപകരിലൊരാളായ റാശിദുല്‍ ഗനൂശിയുടെ ആധുനിക നിലപാടുകളാണ് എന്ന കാര്യത്തില്‍ സംശയമില്ല. പൗരാവകാശങ്ങളുടെ സംരക്ഷണം, സമൂഹത്തിന്റെ പകുതിയും അവശേഷിക്കുന്ന പകുതിയുടെ മടിത്തട്ടും എന്ന അര്‍ഥത്തില്‍ സ്ത്രീക്ക് സമൂഹത്തിലുള്ള ഉന്നതസ്ഥാനം, സ്വേഛാധിപത്യത്തോട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം, ഇസ്‌ലാമിന്റെ പേരിലുള്ള തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ശക്തമായ നിലപാട്, ബഹുസ്വരതയോടുള്ള ആദരവ് തുടങ്ങിയ വിഷയങ്ങളില്‍ ഗനൂശി കഴിഞ്ഞ മൂന്നു ദശകങ്ങളായി മാതൃകാപരമായ നിലപാടുകളാണ് സ്വീകരിച്ചുപോന്നത്. തെരഞ്ഞെടുപ്പിനു മുമ്പും പിമ്പും അന്നഹ്ദ അത്തരം നിലപാടുകള്‍ തന്നെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രദ്ധിച്ചു. ഉള്‍കൊള്ളല്‍ ജനാധിപത്യത്തിലാണ് തങ്ങള്‍ക്ക് വിശ്വാസമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. ഭൂരിപക്ഷം ലഭിച്ചാല്‍ തന്നെയും ഒറ്റക്കു ഭരിക്കാനല്ല, മറ്റുള്ള പാര്‍ട്ടികളെക്കൂടി ഉള്‍ക്കൊള്ളിച്ചു ഭരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. ഫലപ്രഖ്യാപനത്തിനു ശേഷം തങ്ങളുടെ ബദ്ധവൈരികളായ ഇടതുപക്ഷ അള്‍ട്രാസെക്യുലര്‍ പാര്‍ട്ടികളുമായി സഖ്യം പ്രഖ്യാപിച്ചു. തുര്‍ക്കിയിലെ ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയെയാണ് തങ്ങള്‍ മാതൃകയാക്കുക എന്ന് ഗനൂശി വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളെ മക്കന ധരിപ്പിക്കുകയോ മദ്യം നിരോധിക്കുകയോ ടൂറിസത്തിനു വിലക്കേര്‍പ്പെടുത്തുകയോ ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്നും ഇത്തരം കാര്യങ്ങള്‍ നിയമത്തിലൂടെ നടപ്പിലാക്കേണ്ടതാണെന്നു അന്നഹ്ദ വിചാരിക്കുന്നില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വിദേശ ടൂറിസ്റ്റുകളെ തുണിയുടുപ്പിക്കുന്നതിലല്ല  തങ്ങളുടെ മുന്‍ഗണനയെന്നും ദാരിദ്ര്യവും തൊഴിലില്ലായ്മയും നിര്‍മാര്‍ജനം ചെയ്യുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അന്നഹ്ദ പറയുന്നു.
 
നിലപാടുകള്‍ പ്രഖ്യാപനങ്ങളിലൊതുക്കാതെ പ്രവൃത്തിയിലൂടെ കാണിക്കുകയാണ് അന്നഹ്ദ. തെരഞ്ഞെടുപ്പ് പലം വന്നയുടന്‍ ഓഹരിവിപണിയിലുണ്ടായ ഇടിച്ചില്‍ മനസ്സിലാക്കി ഗനൂശി നേരിട്ടുതന്നെ മാര്‍ക്കറ്റിലിടപെടുകയും ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നറിയിക്കുകയും ചെയ്തതോടെ ഓഹരി വിപണി കരകയറി.
 
തുനീഷ്യയില്‍ ദേശീയ ഗവണ്‍മെന്റുണ്ടാക്കുമെന്നും ഭൂരിപക്ഷം ലഭിച്ചാല്‍ പോലും അധികാരം കുത്തകയാക്കിവെക്കില്ലെന്നുമുള്ള അന്നഹ്ദയുടെ പ്രഖ്യാപനം പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിപദത്തിലേക്ക് തങ്ങളുടെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ ഹമാദി അല്‍ ജിബാലിയെ നിര്‍ദേശിച്ച അന്നഹ്ദ രണ്ടാം സ്ഥാനം നേടിയ കോണ്‍ഗ്രസ് ഫോര്‍ ദി റിപ്പബ്ലിക് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി മുന്‍സിഫ് അല്‍ മര്‍സൂഖിയെയോ ഇടതുപക്ഷ പാര്‍ട്ടിയായ അത്തകാത്തുലിന്റെ ജനറല്‍ സെക്രട്ടറി മുസ്ത്വഫ ബ്‌നു ജഅ്ഫറിനെയോ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
 
ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍ കൈവെട്ടുമെന്നും പര്‍ദയണിയിക്കുമെന്നും പറഞ്ഞു പേടിപ്പിച്ച അള്‍ട്രാസെക്യുലറിസ്റ്റുകളുടെ വായടപ്പിക്കുന്ന കാല്‍വെപ്പുകളായിരുന്നു അന്നഹ്ദയുടേത്. തുനീഷ്യക്കകത്തും പുറത്തുമുള്ള ഇസ്‌ലാം വിരോധികളെ ആ നിലപാടുകള്‍ നിരായുധരാക്കി. അന്നഹ്ദയെ താലിബാനായല്ല തങ്ങള്‍ കാണുന്നതെന്ന് സഖ്യത്തിനു തയാറായ പ്രതിപക്ഷപാര്‍ട്ടികള്‍ പ്രസ്താവനയിറക്കി. അമേരിക്കയും യൂറോപ്പും തെരെഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്യാന്‍ നിര്‍ബന്ധിതരായി. യൂറോപ്യന്‍ യൂനിയന്‍ അന്നഹ്ദയെ അഭിനന്ദിക്കുക കൂടി ചെയ്തു.
 
തുനീഷ്യന്‍ ജനത പ്രകടിപ്പിച്ച ജനാധിപത്യബോധത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് യു. എസ്. വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ നടത്തിയത്. തുനീഷ്യന്‍ ഇസ്‌ലാമിസ്റ്റുകള്‍ നേടിയ വിജയത്തെ ഉള്‍ക്കൊണ്ടുള്ള നിലപാടാണ് ഇത്തവണ അമേരിക്ക സ്വീകരിച്ചതെന്നതു ശ്രദ്ധേയമാണ്. 1992ല്‍ അള്‍ജീരിയയില്‍ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് വിജയിച്ചപ്പോള്‍ അതിനെ അട്ടിമറിച്ചതും ഫലസ്ത്വീനില്‍ 2006 ല്‍ ഹമാസിന്റെ വിജയത്തില്‍ ആശങ്ക പ്രകടിപ്പിച്ചതുമുള്‍പ്പടെ ഇസ്‌ലാമിസ്റ്റുകളുടെ മുന്നേറ്റത്തില്‍ ഒട്ടും സഹിഷ്ണുതയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്ന അമേരിക്ക യാഥാര്‍ത്ഥ്യ ബോധത്തിലേക്ക് വരുന്നതിന്റെ സൂചനകളാണിത്.  ഈജിപ്തിലെ ജനകീയവിപ്ലവത്തില്‍ ഇഖ്‌വാന്റെ പങ്കിനെ ഒബാമ എടുത്തുപറഞ്ഞതും അവരുമായി ചര്‍ച്ചക്ക് തയാറാണെന്ന് ഹിലാരി ക്ലിന്റണ്‍ പ്രഖ്യാപിച്ചതും ചേര്‍ത്ത് വായിക്കുക. പാശ്ചാത്യ മാധ്യമങ്ങളും അന്നഹ്ദയുടെ വിജയത്തെ പൊതുവെ പോസിറ്റീവായാണ് വിലയിരുത്തിയത്. അറബ് വസന്തത്തിന്റെ ആദ്യഫലം തന്നെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് അനുകൂലമാണെന്നും ഈജിപ്ഷ്യന്‍ തെരെഞ്ഞെടുപ്പില്‍ ഇത് മുസ്‌ലിം ബ്രദര്‍ഹുഡിന് അനുഗുണമായിത്തീരുമെന്നും വാഷിങ്ടണ്‍ പോസ്റ്റ് വിലയിരുത്തി.
 
ഇനി, കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തിലേറുന്നതോടെ രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മതവും മതേതരത്വവും പരസ്പരം രാജിയാവുന്നതിന്റെ മാതൃക കൂടി തുനീഷ്യ ലോകത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ജനാധിപത്യ-മതേതര ലോകത്ത് മതത്തിന്റെ ചിരസ്ഥായിയായ മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടു തന്നെ സാമൂഹിക വിപ്ലവ പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കാനും മനുഷ്യാവകാശ- സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ന്യൂക്ലിയസായി മതത്തെ സ്വീകരിക്കാനും അതോടൊപ്പം അതേ മതത്തെ കാലത്തിനൊപ്പം സഞ്ചരിപ്പിക്കാനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സാധ്യമാകുമെന്നതാണ് തുനീഷ്യന്‍ തെരഞ്ഞെടുപ്പ് നല്‍കുന്ന ഏറ്റവും ശക്തമായ സന്ദേശം
 
 

 
ഗനൂശി കേരളത്തിന്റെ അതിഥി
 
..... ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര ആഹ്ലാദമുണ്ട്. ഇസ്‌ലാം അതിന്റെ പ്രയാണം ആരംഭിച്ചത് മുതല്‍ തന്നെ ഇന്ത്യക്ക് ആ പ്രയാണപഥത്തില്‍ വലിയൊരു സ്ഥാനമുണ്ടായിരുന്നു. ഇസ്‌ലാമിക ചരിത്രം പഠിക്കുന്ന ഏതൊരു വിദ്യാര്‍ഥിയും ഇസ്‌ലാമിന്റെ കോട്ടകളിലൊന്നായാണ് ഇന്ത്യയെ കണ്ടെത്തുക. ശാഹ് വലിയ്യുല്ലാഹിയെപ്പോലുള്ള പൂര്‍വകാല പണ്ഡിതന്മാര്‍ക്കും മൗലാനാ മൗദൂദി, അബുല്‍ ഹസന്‍ അലി നദ്‌വി, മസ്ഊദ് ആലം നദ്‌വി തുടങ്ങിയ സമകാലികര്‍ക്കും ശിഷ്യപ്പെടാതെ സമകാലിക ഇസ്‌ലാമിന് മുന്നോട്ട് പോവാനാവില്ല.
 
ആഗോള ഇസ്‌ലാമിക പ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് പ്രസ്താവ്യമായ പങ്കാണുള്ളത്. ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനമാണ് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. അവര്‍ക്ക് ഒരാഗോള അജണ്ടയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇഖ്‌വാന് 60 കേന്ദ്രങ്ങളുണ്ട്. ആ പ്രസ്ഥാനം ഇന്ത്യയിലോ പാകിസ്താനിലോ ബംഗ്ലാദേശിലോ ഒരു ശാഖ തുടങ്ങട്ടെ എന്ന് ആലോചിച്ചിട്ടില്ല. കാരണം അവര്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ കാണുന്നത് തങ്ങളെ തന്നെയാണ്.
 
.... ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ നോക്കുക. ഇന്നവ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനങ്ങളായി മാറിക്കഴിഞ്ഞു. ഈ പ്രസ്ഥാനങ്ങള്‍ക്ക് അധികാരം ലഭിച്ചിട്ടില്ല എന്നത് ശരിയാണ്. പക്ഷേ, ജന മസ്തിഷ്‌കങ്ങളിലേക്കും ഹൃദയങ്ങളിലേക്കും കടന്നുചെല്ലാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ഏതൊരു നാട്ടിലെ യൂനിവേഴ്‌സിറ്റിയിലോ ബാര്‍കൗണ്‍സിലിലോ ട്രേഡ് മേഖലകളിലോ പാര്‍ലമെന്റ് മണ്ഡലങ്ങളിലോ സ്വന്തമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇസ്‌ലാമിസ്റ്റുകള്‍ ജയിക്കും എന്നതാണ് സ്ഥിതി. എന്താണിതിന്റെ അര്‍ഥം? ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അവയുടെ അജണ്ട ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നതുതന്നെ.
 
... ഇന്ന് മുസ്‌ലിം ലോകത്ത് അധികാരം മതവിരുദ്ധരായ സെക്യുലരിസ്റ്റുകളുടെ കൈകളിലാണ്. ഈ സെക്യുലരിസം പരാജയപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇന്നതിന് ജനഹൃദയങ്ങളില്‍ സ്ഥാനമില്ലതന്നെ. ഇവരെപ്പറ്റി ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത് അഴിമതിക്കഥകളാണ്. ഭര ണകര്‍ത്താക്കള്‍ കൊള്ളക്കാരായി മാറിയിരിക്കുന്നു. ഇസ്രയേലും അമേരിക്കയുമാണ് അവരുടെ കൂട്ടാളികള്‍. എന്നാല്‍, ഇസ്‌ലാമുമായി ബന്ധപ്പെടുത്തി പറഞ്ഞു കേള്‍ക്കുന്നതോ? നീതി, സ്വാതന്ത്ര്യം, മനുഷ്യാവകാശം, വിമോചനം, അഗതി സംരക്ഷണം എന്നിങ്ങനെ ഉദാത്തമായ പലതും. പാവപ്പെട്ടവരെയും ദുര്‍ബലരെയും ഭരണകൂടങ്ങള്‍ കൈയൊഴിയുമ്പോള്‍ അവര്‍ക്ക് സഹായഹസ്തവുമായി ചെല്ലുന്നത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ്.
 
(കോഴിക്കോട് ഹിറാ സെന്ററില്‍ ക്ഷണിക്കപ്പെട്ട സദസ്സിനെ മുമ്പാകെ ചെയ്ത പ്രസംഗത്തില്‍ നിന്ന്).
 
2008 ഫെബ്രുവരിയില്‍ റാശിദുല്‍ ഗനൂശി കേരളം സന്ദര്‍ശിക്കുകയുണ്ടായി. ശാന്തപുരം അല്‍ജാമിഅയുടെ സനദ്ദാന സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. തുനീഷ്യയില്‍ നിന്ന് പുറത്താക്കപ്പെട്ട് ലണ്ടനില്‍ പ്രവാസ ജീവിതം നയിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം. കോഴിക്കോട് ഹിറാ സെന്ററില്‍ പ്രസ്ഥാന നേതൃത്വത്തെയും പിന്നീട് മാധ്യമ പ്രവര്‍ത്തകരെയും അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. ദല്‍ഹിയിലെ ജമാഅത്ത് കേന്ദ്ര ആസ്ഥാനത്തെ സ്വീകരണ പരിപാടിക്കും ശേഷമാണ് അന്നദ്ദേഹം യാത്ര തിരിച്ചത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 11/20/2011 

തൂനിസ്: തുനീഷ്യയിലെ ജനകീയ സര്‍ക്കാര്‍ രൂപവത്കരണം പുരോഗമിക്കുന്നു. ഇടക്കാല ഭരണകൂടത്തിന്‍െറ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ ധാരണയായി.പ്രധാനമന്ത്രിയായി അന്നഹ്ദയുടെ ഹമാദി ജബലിയേയും പ്രസിഡന്‍റായി  കോണ്‍ഗ്രസ് ഫോര്‍ ദ റിപ്പബ്ളിക്കിന്‍െറ മുന്‍സ്വിഫ് മര്‍സൂഖിയേയും  പാര്‍ലമെന്‍റ് സ്പീക്കറായി അത്തകത്തുലിന്‍െറ മുസ്തഫ ബിന്‍ ജഅ്ഫറിനേയും തെരഞ്ഞെടുക്കാനാണ് സഖ്യകക്ഷികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായത്.അടുത്തയാഴ്ചയോടെ ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് അന്നഹ്ദ വക്താവ് പറഞ്ഞു.
അന്നഹ്ദയുടെ മുതിര്‍ന്ന നേതാവ് ഹമാദി ജബലിയെ പ്രധാനമന്ത്രിയാക്കാന്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നു.217 അംഗ പാര്‍ലമെന്‍റില്‍ അന്നഹ്ദക്ക് 89ഉം കോണ്‍ഗ്രസ് ഫോര്‍ ദ റിപ്പബ്ളിക്കിന് 29ഉം അത്തകത്തുലിന് 21ഉം സീറ്റുകളാണുള്ളത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

സൈഫുല്‍ ഇസ്ലാം പിടിയില്‍


Published on Sat, 11/19/2011 -

 സൈഫുല്‍ ഇസ്ലാം പിടിയില്‍
ട്രിപളി: ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്ലാം ഖദ്ദാഫി പിടിയിലായതായി ഇടക്കാല സര്‍ക്കാറിന്‍െറ സൈനികവൃത്തങ്ങള്‍ അറിയിച്ചു.ദക്ഷിണ ലിബിയയിലെ വാദി അല്‍ഹയാ ജില്ലയിലെ ഉബരിയില്‍നിന്നാണ് നൈജറിലേക്ക് കടക്കാന്‍ ശ്രമിക്കവെ അദ്ദേഹം പിടിക്കപ്പെട്ടത്. സൈഫുല്‍ ഇസ്ലാമിനൊപ്പം അദ്ദേഹത്തിന്‍െറ അംഗരക്ഷകരെയും സൈന്യം പിടികൂടിയിട്ടുണ്ട്.ഇവരെ വടക്കുപടിഞ്ഞാറന്‍ ലിബിയയിലെ സിന്‍താനിലേക്ക് കൊണ്ടുവരുമെന്ന് ഇവിടത്തെ ഫീല്‍ഡ് കമാന്‍ഡര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സൈഫുല്‍ ഇസ്ലാമിനെ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി രാജ്യത്തിനകത്തുതന്നെ വിചാരണ ചെയ്യുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ അലഖി അല്‍ ജസീറയോട് പറഞ്ഞു.വിചാരണ വേളയില്‍ അന്താരാഷ്ട്ര നിരീക്ഷകരുടെ സാന്നിധ്യമുണ്ടാകുന്നത് കാര്യമാക്കുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ, 39കാരനായ സൈഫുല്‍ ഇസ്ലാം ഖദ്ദാഫിക്ക് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ലിബിയയില്‍ നടന്ന മനുഷ്യാവകാശലംഘനങ്ങളെ തുടര്‍ന്നാണ് ഖദ്ദാഫിക്കും അദ്ദേഹത്തിന്‍െറ രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന അബ്ദുല്ല സനൂസിക്കുമൊപ്പം സൈഫുല്‍ ഇസ്ലാമിനും അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്.ഖദ്ദാഫി കൊല്ലപ്പെട്ടതോടെ സൈഫുല്‍ ഇസ്ലാം അന്താരാഷ്ട്ര കോടതിയുടെ വിചാരണ നേരിടുന്നതിനും കീഴടങ്ങുന്നതിനും സന്നദ്ധത അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് പ്രോസിക്യൂട്ടറുമായി അദ്ദേഹത്തിന്‍െറ ദൂതന്മാര്‍ ചര്‍ച്ച നടത്തിയതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാല്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലല്ല, ലിബിയയില്‍തന്നെയാണ് സൈഫുല്‍ ഇസ്ലാമിന്‍െറ വിചാരണ നടക്കേണ്ടത് എന്നായിരുന്നു ലിബിയയിലെ ദേശീയ ഭരണമാറ്റ കൗണ്‍സിലിന്‍െറ നിലപാട്.ഇപ്പോള്‍ ഇദ്ദേഹത്തെ പിടികൂടിയതോടെ രാജ്യത്തിനകത്തുതന്നെ വിചാരണക്കുള്ള സാഹചര്യമാണ് കൈവന്നിരിക്കുന്നത്. സൈഫുല്‍ ഇസ്ലാമിനെ പിടികൂടിയ വാര്‍ത്ത പുറത്തുവന്നതോടെ രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും ആഹ്ളാദപ്രകടനങ്ങള്‍ നടന്നു.

സൈഫുല്‍ ഇസ്ലാമിനെ ലിബിയയില്‍ വിചാരണ ചെയ്യണം -എന്‍.ടി.സി

ട്രിപളി: കൊല്ലപ്പെട്ട ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്ലാമിനെ ലിബിയയില്‍ തന്നെ വിചാരണ ചെയ്യണമെന്ന് ദേശീയ ഭരണമാറ്റ സമിതി (എന്‍.ടി.സി ) ആവശ്യപ്പെട്ടു. സൈഫുല്‍ ഇസ്ലാമിനെ വിചാരണ ചെയ്യാനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ശ്രമം വിജയം കാണാന്‍ പോകുന്നില്ളെന്ന് എന്‍.ടി.സി സൈനിക തലവവന്‍ കേണല്‍ അഹ്മദ് ബനീ പറഞ്ഞു. അദ്ദേഹത്തെ ആദ്യം വിചാരണ ചെയ്യേണ്ടത് ലിബിയയില്‍ വെച്ചാണ്.  ഇവിടെ ചെയ്തുകൂട്ടിയ കാര്യങ്ങളുടെ അനന്തരഫലങ്ങള്‍ അദ്ദേഹം അനുഭവിക്കുക തന്നെ വേണം. ലിബിയയില്‍ കാര്യക്ഷമമായ നീതിന്യായ വ്യവസ്ഥയുണ്ടെന്ന് ലോകജനതയെ ബോധ്യപ്പെടുത്താനുള്ള അവസരമാണിതെന്നും  അഹ്മദ് ബനീ പറഞ്ഞു.
ഇതിനു വിരുദ്ധമായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടത്തുന്ന നീക്കങ്ങള്‍ ലിബിയയുടെ സ്വയംഭരണത്തിന് മേലുള്ള കടന്നുകയറ്റമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

ഖദ്ദാഫി-ഹുസ്നി മുബാറക്-കാന്തപുരം



Kanthapuram -usni Mubarak.JPG
Kanthapuram_Husni.JPG
Kanthapuram_Husni Mub.JPG
Husni Mubarak_Kanthapuram.JPG

Gaddafi_Kanthapuram.JPG

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


അമേരിക്കയുടെ ദുഷ്ടലാക്ക്; ഇസ്രാഈലിന്റെയും

http://www.dubaiskssf.com/2011/01/blog-post_9084.html
പിണങ്ങോട് അബൂബക്കര്‍
ലോകവ്യവസ്ഥകള്‍ നിയന്ത്രിക്കുന്നത് ആര് എന്തൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണെന്ന് സമ്മതിക്കാത്തവരുണ്ടാവില്ല. യു.എസി.ന്റെ സൈനിക, സാമ്പത്തിക താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള ഭരണകൂടങ്ങളെ പ്രതിഷ്ഠിക്കാന്‍ വിപുലപദ്ധതികള്‍ തന്നെ അവര്‍ക്കുണ്ട്.
ഇയ്യിടെ ചില അറബ് രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവങ്ങള്‍ കേവലം ജനാധിപത്യാവകാശങ്ങളുടെ പേരില്‍ മാത്രം കാണാനാവുകയില്ല. അറബ് മുസ്ലിം രാജ്യങ്ങളില്‍ ജനാധിപത്യം ഒട്ടും ഇല്ലെന്ന വിധമാണ് പലമാധ്യമങ്ങളും വിഷയങ്ങളെ സമീപിച്ചത്. മൂന്ന് പതിറ്റാണ്ട് കാലം ഇക്കാര്യങ്ങള്‍ എന്തുകൊണ്ട് ചര്‍ച്ചക്ക് വന്നില്ലെന്ന അന്വേഷണം ഉത്തരമില്ലാതെ അവശേഷിക്കുന്നു.
ടുനീഷ്യയിലെ സൈനുല്‍ആബിദീന്‍ ബിന്‍ അലി, ഈജിപ്തിലെ ഹുസ്നിമുബാറക്, യമനിലെ അലിസാലിഹ്, ലിബിയയിലെ കേണല്‍ മുഅമ്മര്‍ ഗദ്ദാഫി, ജോര്‍ദ്ദാനിലെ തലാല്‍ഹുസൈന്‍, ബഹ്റൈനിലെ ഹമദ് ബിന്‍ ഈസാ, ഇറാനിലെ നജാദ് തുടങ്ങിയവരൊക്കെ പൂര്‍ണ്ണ ഏകാധിപതികളായിരുന്നുവെങ്കില്‍ ഇത്രയും കാലം എന്തുകൊണ്ട് മാധ്യമ വിചാരണകള്‍ ഉണ്ടായില്ല. അന്താരാഷ്ട്ര വേദികളില്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല. ഇടപെടലുകള്‍ നടന്നില്ല.
ഇസ്രാഈലിന്നാവശ്യമുള്ള ഗ്യാസിന്റെ 80 ശതമാനവും നല്‍കുന്നത് ഈജിപ്താണ്. സയണിസ്റ്റ്, താല്‍പര്യങ്ങള്‍ രക്ഷിക്കുന്നവരാണ് ഭരണാധികാരികളിലും പട്ടാളമേധാവികളിലും പലരും തൊഴില്‍രംഗത്ത് വലിയമാന്ദ്യം, ശമ്പള നിരക്ക് നന്നേ കുറവ്, തൊഴില്‍രഹിതരുടെ വലിയ പട പടര്‍ന്ന് പിടിച്ച അഴിമതി, മികച്ച പ്ലാനിംഗിന്റെ അഭാവം, യു.എസി.ന്റെ വന്‍ സാമ്പത്തിക സഹായങ്ങള്‍ കൈപറ്റി സുഖ സുഷുപ്തിയില്‍ കൊട്ടാരവാസികളായി കഴിയുന്നതാണ് പല അറബ് ഭരണാധികാരികള്‍ക്കും സംഭവിച്ച അപചയം.
ഹുസ്നി മുബാറക്കിനെ ഇപ്പോള്‍ കരിംപട്ടികയില്‍ പെടുത്തുന്നവര്‍ അദ്ദേഹത്തിന്റെ പല നല്ലവശങ്ങളും കാണാന്‍ മടിക്കുകയാണ്. അധികമൊന്നും സാമ്പത്തിക ഭദ്രതയില്ലാത്ത ഈജിപ്തിനെ മധ്യപൗരസ്ത്യ നാടുകളുടെ അവസാനവാക്കായി ഉയര്‍ത്തിക്കൊണ്ടുവരാനും അറബ് ലീഗ് ആസ്ഥാനം കൈറോവില്‍ കൊണ്ടുവരാനും അയല്‍പക്കരാഷ്ട്രങ്ങളുമായി സംഘര്‍ഷം പരമാവധി ഒഴിവാക്കി രാജ്യസുരക്ഷയിലൂടെ പൗരന്മാര്‍ക്ക് സമാധാനം ഉറപ്പുവരുത്താനും പരിശ്രമിച്ചിരുന്നത് മുബാറക്കാണ്. എന്നാല്‍ ഭരണകാലത്തിന്റെ ദൈര്‍ഘ്യവും മികച്ച അഡ്മിനിസ്ട്രേറ്റിന്റെ അഭാവവും, ആലസ്യവും, സാമ്രാജ്യത്വ ഇടപെടലുകളും സ്വന്തം പൗരന്മാരുടെ ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിച്ചു നല്‍കാനദ്ദേഹത്തിന്ന് കഴിയാതെവന്ന കാരണങ്ങളാണ്. വീണുകിട്ടിയ വടിയായി കണക്കാക്കി മുസ്ലിം രാജ്യങ്ങളില്‍ ജനാധിപത്യം ഒട്ടുമില്ലെന്ന് പ്രചരിപ്പിക്കുന്നത് സദുദ്ദേശത്തോടെയല്ല എന്നുറപ്പ്.
പതിനെട്ട് ദിവസം നീണ്ടുനിന്ന സമരം എത്ര മാതൃകാപരമാണ്. പ്രാദേശിക നേതൃത്വത്തിന്റെ പക്വമായ സമീപനങ്ങള്‍ പ്രശംസാര്‍ഹമാണ്. അക്രമം, സ്വത്ത് നാശം, കടുത്ത പദപ്രയോഗങ്ങള്‍ ഇതൊന്നുമുണ്ടായില്ല. ലോക പ്രശസ്തനായ അല്‍ബറാദിയെ പോലുള്ളവരുടെ സമീപനങ്ങള്‍ പരിഷ്കൃത സമൂഹത്തിന്റെ പരിഷ്കൃത മുഖം തന്നെയാണല്ലോ പ്രകടമാക്കുന്നത്.
തഹ്രീര്‍ സ്ക്വയറിലെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ സമരക്കാര്‍ സ്വയം നിര്‍വ്വഹിച്ചു. വെള്ളിയാഴ്ച മുസ്ലിം സമരക്കാര്‍ക്ക് ജുമുഅ നിസ്കാരങ്ങള്‍ക്ക് പോകാന്‍ ക്രിസ്ത്യന്‍ സമരയോദ്ധാക്കളും ഞായറാഴ്ച ക്രിസ്ത്യാനികള്‍ക്ക് പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പോകാന്‍ മുസ്ലിംകളും ചെയ്ത് കൊടുത്ത സൗകര്യങ്ങള്‍ മാധ്യമ വാര്‍ത്തയില്‍ പ്രധാന ഇടം നേടിയതുമില്ല.
ഈജിപ്തിലും ടുനീഷ്യയിലും ഇതരരാജ്യങ്ങളിലും അധിവസിക്കുന്നവരില്‍ ഭൂരിപക്ഷം മുസ്ലിംകളാണെങ്കിലും അന്നാടുകളില്‍ മതവര്‍ഗ്ഗീയതകള്‍ ഒരുഘട്ടത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. മുസ്ലിം ബ്രദര്‍ഹുഡ് പോലുള്ള മതാഭിമുഖ്യമുള്ള സംഘടനക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 30 ശതമാനം വോട്ടുകളേ നേടാനായിരുന്നുള്ളൂ. അപ്പോള്‍ പ്രശ്നം മതപരമായിരുന്നില്ല. ഭരണാധികാരികളുടെ വീഴ്ചകള്‍ മാത്രമായിരുന്നു കാരണങ്ങള്‍.
ബഹ്റൈനില്‍ പതിറ്റാണ്ടുകളായി ശിയാസുന്നി ഭിന്നതകള്‍ നിലവിലുണ്ട്. നേരത്തെ അമീരി ഭരണമായിരുന്ന ബഹ്റൈനില്‍ ഇപ്പോള്‍ രാജഭരണമാണ്. ""അല്‍ഖലീഫ'' കുടുംബമാണവിടെ ഭരണം നടത്തുന്നത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലിമെന്റ് നിലവിലുണ്ട്. പൗരന്മാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭ്യമാണ്. വിദ്യാഭ്യാസം, തൊഴില്‍, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ ഒരു പരാതിയുമില്ലാത്തവിധം വന്‍വികസനങ്ങള്‍ നടന്ന രാജ്യം. യു.എസ്.ന്റെ ഏഴാം നാവികപ്പടയുടെ ആസ്ഥാനമെന്ന നിലക്ക് അമേരിക്കക്ക് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ഈ കൊച്ചു ദ്വീപ് സമൂഹം. അമേരിക്കക്കും ഇസ്രാഈലിനും ഒരു പോലെ പ്രാധാന്യമുള്ളതാണ് ഈ രാഷ്ട്രങ്ങള്‍. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പരസ്പരം യുദ്ധമോ, ആഭ്യന്തര യുദ്ധങ്ങളോ ഇവര്‍ സംഘടിപ്പിക്കുന്നത് സ്വാഭാവികം മാത്രം.
യമനില്‍ സാമ്പത്തിക പുരോഗതികള്‍ ഒട്ടും വന്നുതുടങ്ങിയിട്ടില്ല. അയല്‍പക്കത്തുള്ള സമ്പന്ന രാഷ്ട്രങ്ങളില്‍ തൊഴില്‍ ചെയ്തും വ്യാപാരം ചെയ്തുമായിരുന്നു യമനില്‍ കഴിഞ്ഞുകൂടിയത്. ഇറാഖ് യുദ്ധാവസരം സഊദി അറേബ്യക്കെതിരില്‍ നിലപാട് സ്വീകരിച്ചതിനാല്‍ യമനികളെ സഊദി ഒന്നടങ്കം പുറത്താക്കി. ഇത് യമനിന്റെ സാമ്പത്തിക നട്ടെല്ലൊടിച്ചു. തൊഴിലില്ലായ്മ വര്‍ദ്ധിച്ചു. ദരിദ്രരുടെ ശതമാനം 40ലേക്കുയര്‍ന്നു. മികച്ച ഭരണത്തിന്റെയും ആസൂത്രണത്തിന്റെയും അഭാവം ഇരു യമനുകളും ഒന്നിച്ചിട്ടും അവിടെ നിലനിന്നു. പൊതുവെ കാര്‍ഷിക പ്രധാന്യമുള്ള നടാണ് യമന്‍. യു.എ.ഇ. ഉള്‍പ്പെടെയുള്ള സമ്പന്ന രാഷ്ട്രങ്ങളുടെ സഹായങ്ങള്‍ കൊണ്ടാണവര്‍ പല പദ്ധതികളും (സന്‍ആ അണക്കെട്ടുള്‍പ്പെടെ) പൂര്‍ത്തിയാക്കിയത്. പൗരന്മാര്‍ക്ക് മതിയായ ജീവിത സൗകര്യങ്ങള്‍ നല്‍കുന്നതില്‍ യമന്‍ ഭരണകൂടം വിജയിച്ചില്ല. ഈ അനുകൂലഘടകം ഉപയോഗപ്പെടുത്തി അമേരിക്കന്‍ താല്‍പര്യങ്ങള്‍ രക്ഷിക്കുന്ന സാഹചര്യം സൃഷ്ടിക്കാനാണ് യാങ്കികളുടെ നീക്കം.
ലിബിയ, യമന്‍, ഇറാന്‍ തുടങ്ങിയ നാടുകള്‍ പൊതുവില്‍ അമേരിക്കന്‍വിരുദ്ധ പക്ഷത്തും ഇജിപ്ത്, ഗള്‍ഫ് നാടുകള്‍, ടുനീഷ്യ, ജോര്‍ദ്ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ യു.എസ്. പക്ഷത്തുമാണ് നിലകൊണ്ടിരുന്നത്. ഇപ്പോള്‍ ഫലസ്തീനിലും വിപ്ലവകൊടുങ്കാറ്റുകള്‍ ഉയര്‍ന്നു. ഈ ആഭ്യന്തര ശൈഥില്യങ്ങള്‍ യു.എസ്., ഇസ്രാഈല്‍ താല്‍പര്യങ്ങള്‍ക്കാണ് കൂടുതല്‍ ഉപകരിക്കുന്നത്.
ഇസ്രാഈലുമായി ഉണ്ടാക്കിയ കരാര്‍ തുടരുമെന്നും, സൈനിക, സൈനികേതര സഹകരണം ശക്തിപ്പെടുത്തുമെന്നുമാണ് പട്ടാള ഭരണാധികാരികള്‍ പറയുന്ന ഉറപ്പ്. ഇതിന്നര്‍ത്ഥം ഒരു രഹസ്യവും ഇല്ലാത്ത തുറന്ന പ്രതിരോധമാണവര്‍ തുടരുക. യു.എസില്‍ നിന്നും ഇസ്രാഈലില്‍ നിന്നും അവര്‍ക്കൊന്നും മറച്ചുവെക്കാനാവില്ല. ആയുധങ്ങള്‍ പോലും യു.എസ്., ഇസ്രാഈല്‍ ബ്രാന്റുകളായിരിക്കുമെന്ന് വ്യക്തം.
ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട സ്വതന്ത്രനിലപാടുകള്‍ മുളയിലെ നുള്ളി വീണ്ടും യു.എസ്. താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭരണകൂടങ്ങളെ സ്ഥാപിക്കുകയെന്ന ലക്ഷ്യമാണവര്‍ നേടുന്നത്. ഇറാന്‍ മാത്രമാണ് പിടികൊടുക്കാത്ത മുസ്ലിം രാജ്യം. അവിടെ എന്ത് നടക്കുന്നു. എത്രത്തോളം അവര്‍ ശക്തിനേടി. സ്വയം വിഭവങ്ങളുടെ അളവും ശേഷിയുമെത്ര ഇതൊന്നും ഇപ്പോഴും യു.എസിനും ഇസ്രാഈലിനും തിട്ടപ്പെടുത്താനായിട്ടില്ല.
ഗള്‍ഫ് രാഷ്ട്രങ്ങളെ അണിനിരത്തി ഇറാഖിനെ നിലംപരിശാക്കിയ ആനന്ദാനുഭവത്തില്‍ നിന്ന് മറ്റൊരു പരീക്ഷണത്തിലാണോ അമേരിക്ക എന്ന് സംശയിക്കണം. മധ്യപരൗസ്ത്യ നാടുകളില്‍ പരക്കെ അരാജകത്വം സൃഷ്ടിച്ചു ആഭ്യന്തരകലഹങ്ങളാല്‍ സ്വയം തകര്‍ന്നു ദുര്‍ബലമായാല്‍ യു.എസിന്റെ പിടി കൂടുതല്‍ മുറുക്കാന്‍ എളുപ്പമാവും.
അറബ് മുസ്ലിം രാജ്യമാണ് അമേരിക്കന്‍ വിപണി. യു.എസ്. ഉല്‍പ്പന്നങ്ങള്‍ പ്രത്യേകിച്ച് ആയുധങ്ങള്‍ വിറ്റഴിക്കാന്‍ മറ്റ് പ്രധാനവിപണി വേറെ ഇല്ല. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊള്ളയടിച്ചു കൊണ്ടുപോകാനും കഴിയുന്നു. ഒരു ഉപകാരവും ഇല്ലാത്തതും എന്നാല്‍ പരസ്പരം കൊന്നുകൂട്ടാന്‍ പറ്റുന്നതുമായ ആയുധങ്ങള്‍ നല്‍കി പകരം എണ്ണയും ഗ്യാസും കൊണ്ടുപോയി യു.എസും ഇസ്രാഈലും വ്യാവസായിക വളര്‍ച്ച ത്വരിതരപ്പെടുത്തുകയാണ്.
പൊതുസമൂഹത്തില്‍ വളര്‍ന്നുവരുന്ന സ്വതന്ത്രചിന്തകളും ധര്‍മ്മ വിചാരങ്ങളും സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി വീണ്ടുമത് അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ച് തിരിച്ചുവിടാനാവുന്നു എന്നതാണ് വൈരുദ്ധ്യവും ഏറെ ഖേദകരവുമായിട്ടുള്ളത്.
പ്രാദേശികവും ദേശീയവുമായ വികാരങ്ങള്‍ ഊതി വീര്‍പ്പിച്ചാണിത് സാധിക്കുന്നത്. സദ്ദാംഹുസൈനെ അന്ധമായ അറബ് ദേശീയതയുടെ വക്താവായി വളര്‍ത്തി യുവാക്കളില്‍ ഒരുതരം അറബ് ദേശീയതാ ജ്വരം വളര്‍ത്തിയെടുത്താണ് സദ്ദാമിനെ പ്രബലപ്പെടുത്തി പിന്നെ ദുര്‍ബലപ്പെടുത്തിയത്. മാധ്യമങ്ങള്‍ പകര്‍പ്പെഴുത്തുകാരാവുന്നു എന്നതും അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍തന്നെ. യാഥാര്‍ത്ഥ്യങ്ങള്‍ ഇനിയും അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്. ജനാധിപത്യം ഒട്ടും ഇല്ലാത്തതല്ല കാരണങ്ങള്‍. ഉള്ള ജനാധിപത്യങ്ങള്‍ യു.എസ്., ഇസ്രാഈല്‍ താല്‍പര്യങ്ങള്‍ക്ക് മതിയാവുന്നില്ലെന്ന തോന്നലുകളാണ് പ്രധാനം
അറബ് വസന്തം : ജമാഅത്തെ ഇസ്ലാമിയുടെ നീക്കം മുതലെടുപ്പിന്ന് :എസ്.വൈ.എസ്
കോഴിക്കോട് : ചില അറബ് രാജ്യങ്ങളില്‍ നടന്ന വിപ്ലവവും തുടര്‍ന്നുണ്ടായ ഭരണമാറ്റവും ഉയര്‍ത്തിക്കാട്ടി ഇന്ത്യയിലും സമാന വിപ്ലവത്തിന് യുവ ജനങ്ങളെ സജ്ജമാക്കാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ പരീക്ഷണം വെല്‍ഫയര്‍ പര്‍ട്ടിയുടെ ഭാവി ലക്ഷ്യം വെച്ചാണെന്ന് സുന്നി യുവജന സംഘം സെക്രട്ടരിമാരായ പി.പി. മുഹമ്മദ് ഫൈസി, ഉമ്മര്‍ ഫൈസി മുക്കം, ഹജി കെ മമ്മദ് ഫൈസി , പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ്ഫൈസി അമ്പലക്കടവ്, കെ.എ.റഹ്മാന്‍ ഫൈസി എന്നിവര്‍ പുറപ്പെടുവുച്ച സം യുക്ത പ്രസ്താവനയില്‍ പറഞ്ഞു.
തഹ്രീര്‍ സ്ക്വയര്‍ സ്വയം വ്ര്ത്തിയാക്കി മാത്രക കാണിച്ച പ്രക്ഷോപകരെ പകര്‍ത്താനല്ല , മറിച്ച് ഹുസ്നി മുബാരക്കെന്ന ഏകാദിപധിയുടെ പ്രതിഭിംബങ്ങളായി ഭരണാധികാരികളെ പരിചയപ്പെടുത്താനാണ് ജമാ അത്ത് ശ്രമം. ഭരണകൂട ഭീകരതയുടെ അടയാളമായി കോടതികളെ പോലും അവതരിപ്പിച്ച് തീവ്ര മനസ്സുകളെ സ്രഷ്ടിക്കനും അവരിലൂടെ രാഷ്ട്രീയ അക്ക സംഖ്യ ഒപ്പിച്ച് രാഷ്ട്രീയ ഇടം നേടാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ നീക്കം പ്രബുദ്ധ കേരളത്തില്‍ വിലപോകില്ലെന്നും, നവ സമൂഹം വഞ്ചിതരാകെരുതെന്നും നേതാക്കള്‍ പറഞ്ഞു.
http://www.dubaiskssf.com/2011/11/blog-post_14.html
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Thu, 09/08/2011 

ലിബിയ വിട്ടുപോകില്ല; നാറ്റോയും എന്‍.ടി.സിയും പരാജയപ്പെടും -ഖദ്ദാഫി
ട്രിപളി: വിമതര്‍ ട്രിപളി പിടിച്ചടക്കിയതിനെ തുടര്‍ന്ന് താനും  കുടുംബവും നൈജറിലേക്ക് പലായനം ചെയ്തുവെന്ന വാര്‍ത്ത മുഅമ്മര്‍ ഖദ്ദാഫി നിഷേധിച്ചു. തന്റെ  പൂര്‍വികരുടെ സ്മരണകള്‍ നിലനില്‍ക്കുന്ന  മണ്ണില്‍നിന്നും വിട്ടുപോകില്ലെന്ന് വ്യാഴാഴ്ച നല്‍കിയ ശബ്ദസേന്ദശത്തില്‍ അദ്ദേഹം പറഞ്ഞു. സിറിയയില്‍നിന്ന്  സംപ്രേഷണം ചെയ്യുന്ന  അല്‍ റായ് ടെലിവിഷനാണ് ഖദ്ദാഫിയുടെ സന്ദേശം പുറത്തുവിട്ടത്.രാജ്യത്ത് നിലയുറപ്പിച്ചിട്ടുള്ള നാറ്റോ സൈന്യത്തെയും നാഷനല്‍ ട്രആന്‍സിഷനല്‍ കൗണ്‍സില്‍ ഭരണകൂടത്തേയും പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ രാജ്യദ്രോഹികളേയും ഭരണം കൈയ്യടക്കാന്‍ ശ്രമിക്കുന്നവരേയും പ്രതിരോധിക്കേണ്ടത് ഒരോ ലിബിയക്കാരന്‍േറയും കടമയാണ്.  തന്റെ സൈനികര്‍ നൈജറിലേക്ക് കടന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഖദ്ദാഫിയുടെ ഭരണസിരാകേന്ദ്രമായ ട്രിപളിയിലെ ബാബുല്‍ അസീസിയയും ജന്മനഗരമായ സിര്‍ത്തും പിടച്ചടക്കി ആഴ്ചകള്‍ പിന്നിട്ടിട്ടും അദ്ദേഹം എവിടെ എന്ന ചോദ്യം അവശേഷിക്കുകയാണ്. ആദ്യം അദ്ദേഹവും കുടുംബവും അല്‍ജീരിയയിലേക്ക് കടന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. മാനുഷികമായ പരിഗണനകളുടെ പുറത്ത് ഖദ്ദാഫിക്ക് സംരക്ഷണം നല്‍കുമെന്ന് അല്‍ജീരിയന്‍ വിദേശകാര്യ മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം 200ഓളം വാഹനങ്ങളിലായി ഖദ്ദാഫി അനുകൂലികള്‍ നൈജറിലേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വാഹനവ്യൂഹത്തില്‍ ഖദ്ദാഫിയും അടുത്ത കൂട്ടാളികളും ഉണ്ടായിരുന്നതായി വാര്‍ത്ത വന്നു. ഇതു സംബന്ധിച്ച് നൈജര്‍ ഭരണകൂടം നടത്തിയ പ്രസ്താവനകളില്‍ വൈരുധ്യമുണ്ടായിരുന്നു. 20 ല്‍കൂടുതല്‍ വാഹനങ്ങള്‍ നൈജറില്‍ പ്രവേശിച്ചിട്ടില്ലെന്ന്   വിദേശകാര്യ മന്ത്രി മുഹമ്മദ് ബാസൂം പറഞ്ഞു. ലിബിയയിലെ ഏതാനും ഖദ്ദാഫി അനുകൂല ബിസിനസുകാര്‍ മാത്രമായിരുന്നു അവര്‍. അവര്‍ക്ക് നൈജറില്‍ സ്വതന്ത്രമായി കഴിയാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നൈജര്‍ നീതിന്യായ വകുപ്പ് മന്ത്രി മര്‍വാ അമാദുവും, സംഘത്തില്‍ ഖദ്ദാഫിയും കൂട്ടരും ഉണ്ടോ എന്ന് വ്യക്തമാക്കിയില്ല. അതേസമയം, നൈജറിലേക്ക് കടന്ന സംഘത്തെ എത്രയും പെട്ടന്ന് തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍.ടി.സി  വക്താവ് പറഞ്ഞു.
ഇപ്പോള്‍ ഖദ്ദാഫിയുടേതായി പുറത്തു വന്ന ശബ്ദസന്ദേശം എവിടെ നിന്നാണെന്ന കാര്യത്തിലും എന്‍.ടി.സിക്ക് വ്യക്തമായ ധാരണയില്ല.
മിസ്‌റതയിലെ ബനീ വലീദില്‍നിന്നാണ് ഖദ്ദാഫി ഓഡിയോ പ്രഭാഷണം നടത്തിയതെന്നാണ് എന്‍.ടി.സി പറയുന്നത്്. ഇവിടെ വിമത സൈന്യം ആക്രമണത്തിനൊരുങ്ങുകയാണ്. ഒരു രക്തച്ചൊരിച്ചിലൊഴിവാക്കി ബനീ വലീദ് പിടിച്ചെടുക്കാന്‍ ഇവിടത്തെ ഗോത്ര തലവന്മാരുമായി എന്‍.ടി.സി നേതൃത്വം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് വിമതപക്ഷം സൈനിക നടപടിക്കൊരുങ്ങുന്നത്. ബനീ വലീദ് കൂടി നിയന്ത്രണത്തിലാകുന്നതോടെ ഖദ്ദാഫി പിടിക്കപ്പെടുമെന്നാണ് എന്‍.ടി.സിയുടെ പ്രതീക്ഷ.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 07/09/2011 -

തന്റെ ഭരണം തകരില്ലെന്ന് ഖദ്ദാഫി
ട്രിപളി: ലിബിയയിലെ തന്റെ ആധിപത്യം അവസാനിക്കാന്‍ പോവുന്നില്ലെന്ന് ലിബിയന്‍ അധിപതി മുഅമ്മര്‍ ഖദ്ദാഫി. ലിബിയന്‍ മണ്ണില്‍ നിന്ന് നാറ്റോ സഖ്യ സേന തിരിച്ച് പോവണമെന്നും തന്റെ സൈന്യത്തെ ആക്രമിക്കുന്നത് നിര്‍ത്തണമെന്നും അനുയായികള്‍ക്കായി പുറത്ത് വിട്ട ഓഡിയോ സന്ദേശത്തില്‍ വെള്ളിയാഴ്ച ഖദ്ദാഫി വ്യക്തമാക്കി.
ജനങ്ങളാണ് ഈ രാഷ്ട്രത്തിന്റെ അടിത്തറ. ഖദ്ദാഫിയല്ല. തന്റെ ഭരണം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് നാറ്റോ കരുതുന്നുണ്ടെങ്കില്‍ അത് അസംബദ്ധമാണെന്നും ലിബിയന്‍ ഭരണാധികാരി കൂട്ടിച്ചേര്‍ത്തു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

ഇല്ലം ചുടുന്ന ഖദ്ദാഫി


Published on Fri, 03/04/2011 

ഇല്ലം ചുടുന്ന ഖദ്ദാഫി
അറബ്‌ലോകത്തെ രണ്ട് ഏകാധിപതികളെ കടപുഴക്കിയെറിഞ്ഞ ജനാധിപത്യ കൊടുങ്കാറ്റില്‍ ആടിയുലയുകയാണ് ലിബിയയിലെ മുഅമ്മര്‍ ഖദ്ദാഫി ഭരണകൂടം. രണ്ടും മൂന്നും വന്‍ നഗരങ്ങളായ ബംഗാശിയും മിസ്‌റതയും കിഴക്കന്‍ പ്രദേശങ്ങളും ഖദ്ദാഫിക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. ഇതില്‍ മിസ്‌റത തിരിച്ചുപിടിക്കാന്‍ ഖദ്ദാഫി രൂക്ഷമായ പോരാട്ടത്തിലാണ്. പ്രക്ഷോഭ കൊടുങ്കാറ്റ് തലസ്ഥാനമായ ട്രിപളിയില്‍ അടിച്ചുവീശിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ 41 കൊല്ലമായി രാജ്യം കൈയടക്കിവെച്ച ഖദ്ദാഫിക്ക് ഫലത്തില്‍ തലസ്ഥാനത്തിനു ചുറ്റുവട്ടത്തുള്ള പടിഞ്ഞാറന്‍ തീരപ്രദേശത്തിന്റെയും തെക്കന്‍ ഭാഗത്തെ മരുഭൂമികളുടെയും നിയന്ത്രണമേയുള്ളൂ.
മന്ത്രിമാരുടെയും നയതന്ത്രപ്രതിനിധികളുടെയും ചില മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെയും പിന്തുണ നഷ്ടപ്പെട്ടുകഴിഞ്ഞ ഈ ഏകാധിപതി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനുള്ള അവസാന ശ്രമത്തിലാണ്. ദേശീയ ടെലിവിഷനിലൂടെ ഖദ്ദാഫി നടത്തിയ പ്രസംഗം അനുനയത്തിന്‍േറതായിരുന്നില്ല. ഒരു തെരുവുഗുണ്ടയുടെ ആക്രോശമായിരുന്നു അത്. കൂട്ടക്കൊല നടത്തിയും അധികാരം സംരക്ഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഈ ഏകാധിപതി, പ്രക്ഷോഭകരെ  തിരഞ്ഞുപിടിച്ച് കൈകാര്യം ചെയ്യുകയോ സുരക്ഷാ ഭടന്മാരെ ഏല്‍പിക്കുകയോ ചെയ്യാന്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കുകയുണ്ടായി. പ്രക്ഷോഭകാരികളെ എലികളോടാണ് ഖദ്ദാഫി ഉപമിച്ചത്. വീടുകളില്‍ ഒതുങ്ങിയിരിക്കാതെ ഈ 'എലികളെ' പിടികൂടാന്‍ തെരുവുകളിലേക്ക് ഇറങ്ങാനായിരുന്നു അനുയായികളോടുള്ള ആഹ്വാനം. രാജ്യത്തെ ഓരോ വീടും കലാപകാരികളില്‍നിന്ന് ശുദ്ധീകരിക്കാന്‍ ആഹ്വാനം ചെയ്തതിലൂടെ തന്റെ അധീശത്വം അംഗീകരിക്കാത്തവരെ ഉന്മൂലനം ചെയ്യുമെന്ന സന്ദേശമാണ് ഖദ്ദാഫി നല്‍കിയത്.
സൈന്യത്തിനു പുറമെ, അഞ്ചു വിമാനങ്ങളിലായി ട്രിപളിയില്‍ ഇറക്കിയ ആഫ്രിക്കന്‍ കൂലിപ്പടയാളികളെ ഉപയോഗിച്ച് നടത്തിയ മനുഷ്യവേട്ടയില്‍ ഇതിനകം ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടതായി ഖദ്ദാഫിയുടെ അടുത്ത സുഹൃത്ത് ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോനി വെളിപ്പെടുത്തിയിരിക്കുന്നു. ഇസ്‌ലാമിസ്റ്റ് ഭീകരരാണ് പ്രക്ഷോഭത്തിനു പിന്നിലെന്നും അന്താരാഷ്ട്രസമൂഹം അത്  തിരിച്ചറിയണമെന്നുമാണ് ബെര്‍ലുസ്‌കോനിയുടെ ആഹ്വാനം. ലൈംഗികാപവാദ നായകനായ ബെര്‍ലുസ്‌കോനി ലിബിയന്‍ ഏകാധിപതിയെ പരസ്യമായി പിന്തുണച്ചിട്ടുമുണ്ട്. അതേസമയം, യുദ്ധക്കുറ്റങ്ങള്‍ക്ക് ഖദ്ദാഫിയെയും കൂട്ടരെയും വിചാരണ ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്. ഖദ്ദാഫിയുടെ മകന്‍ മുഅ്തസിമിന്റെ മേല്‍നോട്ടത്തിലുള്ള ഖമീസ് ബ്രിഗേഡ്‌സാണ് നിഷ്ഠൂരമായ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട 35 പേരുടെ ഖബറടക്കച്ചടങ്ങില്‍ പങ്കെടുത്തവരെയും വെറുതെവിട്ടില്ല. പോയന്റ് ബ്ലാങ്കില്‍ തലക്കു വെടിവെച്ചാണ് നിരായുധരായ ജനങ്ങളെ കൂലിപ്പട്ടാളം നേരിട്ടത്.
ഭരണകൂട ഭീകരതക്കും പൗരാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ പ്രക്ഷോഭം നടത്തിയവരെ രാസായുധങ്ങള്‍ പ്രയോഗിച്ചും വ്യോമാക്രമണങ്ങളിലൂടെയും കൂട്ടക്കൊല ചെയ്ത ഏകാധിപതികള്‍ അറബ്‌നാടുകള്‍ക്ക് അന്യമല്ല. സ്വന്തം പൗരന്മാരെ ഉന്മൂലനം ചെയ്യാന്‍ മടിയില്ലെന്ന് ലോകത്തിനു കാണിച്ചുകൊടുത്തവരാണ് സിറിയയിലെ ഹാഫിസുല്‍ അസദും ഇറാഖിലെ സദ്ദാംഹുസൈനും. രണ്ടുപേരും ജീവിച്ചിരിപ്പില്ല. 1982ല്‍  മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ശക്തികേന്ദ്രമായ ഹാമായില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയപ്രക്ഷോഭം ഹാഫിസുല്‍ അസദ് അടിച്ചമര്‍ത്തിയത് മുപ്പതിനായിരത്തോളം മനുഷ്യരെ കൂട്ടക്കൊല നടത്തിയാണ്. സൈനിക ഭീകരതയില്‍നിന്ന് രക്ഷതേടി പലായനം ചെയ്യുകയായിരുന്ന ജനങ്ങളെ ടാങ്കുകളുമായി ഉപരോധിച്ച് പീഡിപ്പിച്ച് കൊന്നത് 'പിറ്റി ദ നേഷന്‍' എന്ന ഗ്രന്ഥത്തില്‍ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് വിവരിക്കുന്നുണ്ട്.  
കുര്‍ദ് നഗരമായ ഹലബ്ജയില്‍ 1988 മാര്‍ച്ച് 16ന് സദ്ദാംഹുസൈന്റെ നിര്‍ദേശപ്രകാരം ഇറാഖിസൈന്യം നടത്തിയ വിഷവാതക പ്രയോഗത്തില്‍ അയ്യായിരത്തോളം മനുഷ്യരാണ് പിടഞ്ഞുമരിച്ചത്. പതിനായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ദുരന്തത്തിന്റെ ശേഷിപ്പുമായി ഇന്നും ആയിരങ്ങള്‍ ജീവിക്കുന്നു. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന കുര്‍ദിസ്താനിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുകയെന്ന ഉദ്ദേശ്യത്തോടെ നടത്തിയതായിരുന്നു ഈ മനുഷ്യക്കുരുതി. സദ്ദാംവേട്ടയുടെ പേരില്‍ 2004ലുടനീളം ഇറാഖിലെ ഫല്ലൂജയില്‍ അമേരിക്കന്‍സൈന്യം നടത്തിയതും കൂട്ടക്കൊലയായിരുന്നു. 4000ത്തിനും 6000ത്തിനുമിടയില്‍ സിവിലിയന്മാര്‍ ബുഷ് ഭരണകൂടത്തിന്റെ കുരുതിക്ക് ഇരയായി. ഖദ്ദാഫിയെപ്പോലെ പൗരന്മാര്‍ക്ക് വില കല്‍പിക്കാത്ത ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനും സമാനമായ മനുഷ്യവേട്ട അയവിറക്കാനുണ്ട്. സ്വാതന്ത്ര്യവും ജനാധിപത്യവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച വിദ്യാര്‍ഥികളെ 1989 ജൂണ്‍ മൂന്നിന് രാത്രി ബെയ്ജിങ്ങിലെ ടിയനന്‍മെന്‍ സ്‌ക്വയറില്‍ കമ്യൂണിസ്റ്റ്പട്ടാളം ടാങ്കുകളുമായി നേരിട്ടപ്പോള്‍ പൊലിഞ്ഞത് 1300ലേറെ ജീവനുകളായിരുന്നു.
ഹാഫിസുല്‍അസദും സദ്ദാംഹുസൈനും അറബ് ലോകത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനമായ ബഅസ് പാര്‍ട്ടിയുടെ ബാനറില്‍ ഏകാധിപത്യഭരണം നയിച്ചവരായിരുന്നു. ഖദ്ദാഫിയും തന്റെ 'ഗ്രീന്‍ ബുക്കി'ലൂടെ പ്രചരിപ്പിച്ചത് സോഷ്യലിസമായിരുന്നു. അതിന് 'ഇസ്‌ലാമിക് സോഷ്യലിസം' എന്ന പേരും നല്‍കി. 1969 ല്‍ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയപ്പോള്‍ രാജ്യത്തിന്റെ പേരിലും സോഷ്യലിസം കൂട്ടിച്ചേര്‍ത്തു. അധികാരത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ മുസ്‌ലിം ബ്രദര്‍ഹുഡ്, ഹിസ്ബുത്തഹ്‌രീര്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും നിരോധിച്ചു. 1952നു ശേഷം ലിബിയന്‍ജനത വോട്ടുചെയ്തിട്ടില്ല.
ഖദ്ദാഫ എന്ന ചെറുതെങ്കിലും ശക്തരായ ഗോത്രമാണ് ഖദ്ദാഫിയുടേതെങ്കിലും രാജ്യത്തെ ഇരുപതിലേറെ വരുന്ന ഗോത്രങ്ങളുടെ മേല്‍ ആധിപത്യം നേടി. മെഡിറ്ററേനിയന്‍ തീരനഗരമായ സിര്‍തിലെ എണ്ണ സമ്പുഷ്ടമേഖലയിലെ സാന്നിധ്യവും പ്രവാചകന്റെ ഗോത്രപരമ്പരയില്‍പെട്ടവരാണെന്ന അവകാശവാദവുമായിരുന്നു തുരുപ്പുചീട്ട്. പത്തു ലക്ഷത്തോളം അംഗബലമുള്ള വാഫല്ലയെന്ന വലിയ ഗോത്രത്തെയും പണവും പദവികളും നല്‍കി വശത്താക്കി. പുതിയ സാഹചര്യത്തില്‍ വിവിധ ഗോത്രങ്ങള്‍ പിന്തുണ പിന്‍വലിച്ചു തുടങ്ങി. ഗോത്രങ്ങളുടെ പാരാമിലിട്ടറി യൂനിറ്റുകള്‍ സൃഷ്ടിച്ചെടുത്ത ഖദ്ദാഫി, ബദല്‍ശക്തിയായി വളരാതിരിക്കാന്‍ സൈന്യത്തെപ്പോലും ദുര്‍ബലമാക്കി നിര്‍ത്തിയെന്ന് ലിബിയന്‍ വിമതന്‍ നുഅ്മാന്‍ ബന്‍തോമാന്‍ ചൂണ്ടിക്കാട്ടുന്നു.
വലുപ്പത്തില്‍ ആഫ്രിക്കയില്‍ നാലാമതും ലോകത്ത് പതിനേഴാമതുമാണ് ലിബിയ. മറ്റൊരു ആഫ്രിക്കന്‍രാജ്യമായ ഗാബോണില്‍ 1967 മുതല്‍ അധികാരം വാണിരു ഉമര്‍ ബോംഗോ 2009 ജൂണില്‍ പരലോകം പൂകിയതോടെ ഏറ്റവുമധിക കാലം അധികാരത്തിലിരിക്കുന്ന ഏകാധിപതിയെന്ന സ്ഥാനം സ്വന്തമാക്കിയ ഖദ്ദാഫി വിചിത്ര നടപടികളിലൂടെയാണ് വാര്‍ത്തകളില്‍ ഇടം പിടിക്കാറ്. ഗോത്ര സംസ്‌കാരം പേറുമ്പോഴും ആമസോണിയന്‍ ഗാര്‍ഡുകള്‍ എന്ന പേരില്‍ അവിവാഹിതരായ നാല്‍പതു യുവതികള്‍ അടങ്ങുന്ന സുരക്ഷാഗാര്‍ഡുകളുടെ അകമ്പടിയോടെ ഊരുചുറ്റുന്ന ഖദ്ദാഫിയുടെ പല നടപടികളും വിവാദമുണ്ടാക്കിയിട്ടുണ്ട്. ലോക്കര്‍ബി ദുരന്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന ആരോപണമുയര്‍ന്നപ്പോള്‍ 150 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി തടിയൂരാനും ഒടുവില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സ്വന്തക്കാരനാവാനും ഖദ്ദാഫിക്ക് കഴിഞ്ഞു. ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്നതിന്റെ പേരില്‍ 2006വരെ അമേരിക്കയുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നു.
1978ല്‍ ലിബിയയിലേക്കു പോയ ലബനാനിലെ ശിയാ സംഘടനയായ അമലിന്റെ നേതാവ് മൂസ സദ്‌റും രണ്ട് അനുയായികളും ട്രിപളിയില്‍ അപ്രത്യക്ഷരായി. ഇന്നോളം അവരെക്കുറിച്ച വിവരം ലഭ്യമല്ല. മൂസയെ വധിക്കാന്‍ ഖദ്ദാഫിക്ക് ഉദ്ദേശ്യമുണ്ടായിരുന്നതായി സിറിയന്‍ രഹസ്യാന്വേഷണ തലവന്‍ രിഫ്അത് അസദ് പിന്നീട് വെളിപ്പെടുത്തി. ലിബിയന്‍ പത്രപ്രവര്‍ത്തകനും ബി.ബി.സി അറബിവിഭാഗം അനൗണ്‍സറുമായ മുഹമ്മദ് റമദാനെ ലണ്ടനില്‍ വധിച്ചതും ഖദ്ദാഫിയുടെ ഏജന്റുമാരായിരുന്നു. ഹിസ്ബുത്തഹ്‌രീര്‍ ബന്ധമായിരുന്നു കാരണം. ഇസ്‌ലാമിസ്റ്റുകള്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയപ്രവര്‍ത്തകരെ നിഷ്ഠുരമായി പീഡനങ്ങള്‍ക്ക് ഇരയാക്കി. ഇതൊക്കെ അവഗണിച്ച് ഖദ്ദാഫിയുമായി ചങ്ങാത്തം കൂടിയ യു.എസും ബ്രിട്ടനും ഇപ്പോള്‍ ഏകാധിപതിക്കെതിരെ വാളോങ്ങുന്നതു കാണാന്‍ നല്ല ചന്തമുണ്ട്.
മനുഷ്യാവകാശങ്ങളുടെ പരിപോഷണത്തിന് പ്രവര്‍ത്തിക്കുന്ന ലോകനേതാക്കള്‍ക്ക് അവാര്‍ഡ് (അല്‍ ഖദ്ദാഫി ഇന്റര്‍നാഷനല്‍ പ്രൈസ് ഫോര്‍ ഹ്യൂമന്റൈറ്റ്‌സ്) നല്‍കുന്ന തമാശയും വര്‍ഷങ്ങളായി ഖദ്ദാഫി നടത്തി വരുന്നു. നെല്‍സണ്‍ മണ്ടേല മുതല്‍ തുര്‍ക്കി പ്രധാനമന്ത്രി റജബ് തയ്യബ് ഉര്‍ദുഗാന്‍ വരെയുള്ളവര്‍ അവാര്‍ഡ് കൈപ്പറ്റിയിട്ടുണ്ട്.
ഖദ്ദാഫിയുടെ മക്കളിലൊരാളായ സൈഫുല്‍ ഇസ്‌ലാം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ നാലു വര്‍ഷത്തെ പഠന കാലത്ത് തയാറാക്കിയ 428 പേജുകളുള്ള ഗവേഷണ പ്രബന്ധം ആഗോള ഭരണ സ്ഥാപനങ്ങളിലെ ജനാധിപത്യവത്കരണത്തില്‍ സമൂഹത്തിന്റെ പങ്കിനെക്കുറിച്ചാണ്. ജനാധിപത്യ വിരുദ്ധ പ്രവണതകളെ നിശിതമായി വിമര്‍ശിക്കുകയും ജനാധിപത്യമില്ലാത്ത രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഏകാധിപതികളും ജനങ്ങളുടെ പ്രാതിനിധ്യം അവകാശപ്പെടാനാവാത്തവരുമാണെന്ന് സമര്‍ഥിക്കുകയും ചെയ്യുന്നു പ്രബന്ധം. മൂക്കിനുതാഴെ നടക്കുന്നത് കാണാതെ, ഏകാധിപതിയായ പിതാവിനു വേണ്ടി ജനങ്ങള്‍ക്കെതിരെ ടെലിവിഷനിലൂടെ ആദ്യം യുദ്ധപ്രഖ്യാപനം നടത്തിയത് സൈഫായിരുന്നു!
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 03/05/2011 - 

ലണ്ടന്‍: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാര ഭൃഷ്ടനായ ഈജിപ്ത് മുന്‍ പ്രസിഡണ്ട് ഹുസ്‌നി മുബാറക് ലോകത്തെ ഏറ്റവും വലിയ സമ്പന്നനാണെന്ന് ബ്രിട്ടനിലെ ദ ഗാര്‍ഡിയന്‍ പത്രം റിപോര്‍ട്ട് ചെയ്യുന്നു. 7000 കോടി യു.എസ് ഡോളറാണ് മുബാറകിന്റെ സമ്പാദ്യമെന്ന് പത്രം പറയുന്നു.
ധനികരില്‍ മുമ്പനെന്ന് കരുതിയിരുന്ന മെക്‌സിക്കന്‍ ബിസിനസ് രാജാവ് കാര്‍ലോസ് സ്‌ലിമിന്റെ സമ്പാദ്യം 5350 കോടി ഡോളറാണെങ്കില്‍ മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സിന്റെ ആസ്തി 5000 കോടി ഡോളറാണ്. 30 വര്‍ഷം തുടര്‍ച്ചയായി ഈജിപ്ത് ഭരിച്ച മുബാറക് പണം ഇംഗ്ലണ്ടിലേയും സ്വിറ്റ്‌സര്‍ലണ്ടിലേയും ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുകയാണത്രെ. വിദേശ കമ്പനികളുമായുള്ള ബിസിനസ് പങ്കാളിത്തത്തിലൂടേയും നിക്ഷേപത്തിലൂടെയുമാണ് മുബാറക് പണം സമ്പാദിച്ചതത്രെ. കോടീശ്വരന്‍മാരില്‍ കോടീശ്വരനായ ഈ ഏകാധിപതി കാന്‍സര്‍ രോഗത്തിന്റെ പിടിയിലാണ്.

ഹുസ്‌നി മുബാറക്കിന് 4000- 7000 കോടി ഡോളര്‍ ആസ്തി

ഹുസ്‌നി മുബാറക്കിന് 4000- 7000  കോടി ഡോളര്‍ ആസ്തി
കൈറോ: ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ  ആസ്തി 4000 കോടി ഡോളറും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആസ്തി 7000 കോടി ഡോളറുമാണെന്ന് റിപ്പോര്‍ട്ട്. വ്യോമയാന ഉദ്ദ്യോഗസ്ഥാനായിരുന്നപ്പോള്‍ നടത്തിയ മിലിട്ടറി ഇടപാടുകളില്‍ നിന്നുമാണ് സ്വത്തു സമ്പാദ്യമെന്നാണ് റിപ്പോര്‍ട്ട്്.  
യു.കെ, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളിലെ ബാങ്കുകളിലാണ് നിക്ഷേപങ്ങള്‍. ലണ്ടന്‍, പാരിസ്, മാഡ്രിഡ്, ദുബൈ, വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലും മുബാറക്ക് കുടുംബത്തിന് ആസ്തിയുണ്ട്. മുബാറക്കിനും ഭാര്യക്കും രണ്ടു മക്കള്‍ക്കും വിദേശ സമ്പാദ്യവുമുണ്ട്.

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Fri, 03/04/2011

തൂനിസ്: തുനീഷ്യയുടെ മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി നിരോധിച്ചിരുന്ന ഇസ്‌ലാമിക പ്രസ്ഥാനമായ 'അന്നഹ്ദ'ക്ക് പുതിയ ഭരണകൂടം പ്രവര്‍ത്തനാനുമതി പ്രഖ്യാപിച്ചു. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സൈനുല്‍ ആബിദീന്‍ രാജിവെച്ച് പലായനം ചെയ്തശേഷം അധികാരമേറ്റ പുതിയ ഭരണകൂടമാണ് സംഘടനയുടെ നിരോധം പിന്‍വലിച്ചത്. രാജ്യത്തെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ 20 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് 'അന്നഹ്ദ' നേതാവ് റാശിദ് ഗനൂശി തുനീഷ്യയില്‍ തിരിച്ചെത്തിയിരുന്നു.
പ്രക്ഷോഭകര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു അന്നഹ്ദയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം. 1989ലെ പൊതുതെരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമങ്ങള്‍ അരങ്ങേറിയിട്ടും അന്നഹ്ദ രണ്ടാമത്തെ വലിയ കക്ഷിയായി മാറിയിരുന്നു. എന്നാല്‍, വിജയം അംഗീകരിക്കാന്‍ കൂട്ടാക്കാതെ സംഘടനക്ക് സൈനുല്‍ ആബിദീന്‍ ഭരണകൂടം നിരോധമേര്‍പ്പെടുത്തുകയും നേതാക്കളെയും പ്രവര്‍ത്തകരെയും തുറുങ്കിലടച്ച് പീഡിപ്പിക്കുകയുമാണുണ്ടായത്.

ബ്രദര്‍ഹുഡിനെ നിരോധിക്കണം -ഇസ്രായേല്‍

ബ്രസല്‍സ്: മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിക്കണമെന്ന് ഇസ്രായേല്‍ ഈജിപ്തിലെ പുതിയ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ബ്രദര്‍ഹുഡ് തീവ്രവാദ ഗ്രൂപ്പാണെന്നും അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കരുതെന്നും ഇസ്രായേല്‍ വിദേശകാര്യ ഉപമന്ത്രി ഡാനി അയനേണ്‍ ആവശ്യപ്പെട്ടു.

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati