Published on Tue, 12/13/2011 

മോണ്‍സെഫ് മര്‍സൗക്കി ടുണീഷ്യന്‍ പ്രസിഡന്റ്
ടുണിസ് : വിമത നേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മോണ്‍സെഫ് മര്‍സൗക്കി ടുണീഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ദശാബ്ദക്കാലമായി പാരീസിലായിരുന്ന മര്‍സൗക്കി ജനുവരിയില്‍ മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ ജനാധിപത്യ പ്രക്ഷോഭത്തിലൂടെ പുറത്താക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് ടൂണിഷ്യയില്‍ തിരിച്ചെത്തിയത്.
217 അംഗ അസംബ്ലിയില്‍ 153 വോട്ടുകളോടെയാണ് മര്‍സൗക്കി തെരഞ്ഞെടുക്കപ്പെട്ടത്. ടൂണീഷ്യയുടെ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുകയാണ് മര്‍സൗക്കിയുടെ ആദ്യ ചുമതല.
എന്നില്‍ വിശ്വാസമര്‍പ്പിച്ച് എനിക്ക് വോട്ടു ചെയ്ത അസംബ്ലിയിലെ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും അതോടൊപ്പം തന്നെ എനിക്ക് വോട്ടു ചെയ്യാതിരുന്നവര്‍ എനിക്ക് തന്ന സന്ദേശത്തെ സ്വീകരിക്കുന്നുവെന്നും മര്‍സൗക്കി പറഞ്ഞു. തന്റെ സര്‍വ്വശക്തിയും ഉപയോഗിച്ച് ടൂണിഷ്യന്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോക്ടറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മര്‍സൗക്കിയെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിന്‍ അലിയെ എതിര്‍ത്തതിന് 1994ല്‍ തടവിലാക്കിയിരുന്നു. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നാലു മാസത്തിനു ശേഷം വിട്ടയച്ചെങ്കിലും നിര്‍ബന്ധപൂര്‍വ്വം ഫ്രാന്‍സിലേക്കു നാടുകടത്തുകയായിരുന്നു. പിന്നീട് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണു നാട്ടില്‍ തിരിച്ചെത്തിയത്. രാജ്യത്ത് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ആദ്യ പ്രസിഡന്റാണ് മര്‍സൗക്കി.
 
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment