Published on Sun, 12/04/2011

 കൈറോ: ദശകങ്ങളായി ഏകാധിപത്യം നിലനിന്ന ഈജിപ്തില്‍ ഇസ്ലാമിക കക്ഷികള്‍ ചരിത്രവിജയത്തിലേക്ക്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍െറ ഒന്നാംഘട്ടം പൂര്‍ത്തീകരിക്കെ മുസ്ലിം ബ്രദര്‍ഹുഡ് രൂപംനല്‍കിയ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി (എഫ്.ജെ.പി) 40 ശതമാനം വോട്ടുകള്‍ കൊയ്ത് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന റെക്കോഡിലേക്ക് കുതിക്കുകയാണ്.
സലഫി ഗ്രൂപ്പായ ‘അന്നൂര്‍’ 25 ശതമാനത്തോളം വോട്ടുകള്‍ നേടിയതായാണ് റിപ്പോര്‍ട്ട്. അതി യാഥാസ്ഥിതിക വിഭാഗമെന്ന് വിശേഷിപ്പിക്കുന്ന സംഘടനയാണ് അന്നൂര്‍. ഇസ്ലാമിക കക്ഷികള്‍ മൊത്തം 65 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കിയപ്പോള്‍ മതേതര വിഭാഗമായി അറിയപ്പെടുന്ന ‘ഈജിപ്ഷ്യന്‍ ബ്ളോകി’ന് 15 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
വോട്ടെടുപ്പിന്‍െറ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാനിരിക്കെ ജനുവരി 11നുശേഷമേ പൂര്‍ണ ഫലം വ്യക്തമാകൂ എന്ന് തെരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഈജിപ്തിന്‍െറ ചരിത്രത്തിലെ ഏറ്റവും നിഷ്പക്ഷമായ തെരഞ്ഞെടുപ്പെന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ബി.ബി.സി നല്‍കിയ വിശേഷണം.
യഥാര്‍ഥ ജനാഭിലാഷം പ്രതിഫലിപ്പിക്കുന്ന ഈ ജനവിധി മാനിക്കാന്‍ മുസ്ലിം ബ്രദര്‍ഹുഡ് പ്രസ്താവനയില്‍ സര്‍വവിഭാഗങ്ങളെയും ആഹ്വാനം ചെയ്തു. ദശകങ്ങളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ബ്രദര്‍ഹുഡ് പ്രസിഡന്‍റ് ഹുസ്നി മുബാറക്കിനെതിരായ ജനകീയ പ്രക്ഷോഭങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment