islamicplural.gif
അറബ് വിപ്ളവത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്. മുസ്ലിം ബ്രദര്‍ഹുഡ് ഈജിപ്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. ന്യൂസ്ഗ്രാമില്‍ താങ്കള്‍ എഴുതിയ ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ്  ഞാന്‍ ഈ ചോദ്യം ഉന്നയിക്കുന്നത്?'അറബ് വസന്തം' എന്നുപയോഗിക്കാം. ഈ മാറ്റങ്ങളില്‍ ഞാന്‍ സന്തുഷ്ടനാണ്. അധികാരികളുടെ ദുര്‍നടപ്പ് മൂലം അറബ് രാഷ്ട്രീയം അനിസ്ലാമികം എന്നു പറയത്തക്ക വിധത്തിലേക്ക് മാറിയിട്ടുണ്ട്. 'വസന്തം' ഇതിനറുതി വരുത്തിയേക്കാം. എന്നാല്‍ ഈജിപ്തിനെപ്പറ്റി എനിക്ക് പേടിയുണ്ട്. ബ്രദര്‍ഹുഡിന്റെ സാന്നിധ്യം ശക്തമാണവിടെ. മറ്റു രാഷ്ട്രങ്ങളില്‍ താരതമ്യേന മിതവാദികളാണെങ്കിലും ഈജിപ്തില്‍ അവര്‍ റാഡിക്കലുകളാണ്. സലഫികള്‍ എന്നാണവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.
അമേരിക്കന്‍ എഴുത്തുകാരനും സംവിധായകുമായ കംറാന്‍ പാഷയുമായി സംസാരിച്ചപ്പോള്‍ പാശ്ചാത്യ ലോകത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന സൂഫി ചിന്തകളെക്കുറിച്ച് അറിയാനിടയായി. എന്താണ് ഈ ആഭിമുഖ്യത്തിന് കാരണം?
അമേരിക്കന്‍ ബുദ്ധിജീവികള്‍ക്കിടയില്‍ സൂഫിസം സ്വാധീനം ചെലുത്തിത്തുടങ്ങുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതലാണ്. വിശിഷ്ട എഴുത്തുകാരായി ഞങ്ങള്‍ കാണുന്ന ഡേവിഡ് തോഗോ, വാല്‍ഡോ എമേഴ്സണ്‍, ഞങ്ങളുടെ ദേശീയ കവി വാള്‍ട്ട് വിറ്റ്മാന്‍ തുടങ്ങിയവരൊക്കെ സൂഫിസത്തില്‍ ആകൃഷ്ടരായത് ഈ കാലത്താണ്.
ഇന്ന് അമേരിക്കന്‍ സാഹിത്യത്തില്‍ വിറ്റഴിയുന്ന കൃതികളില്‍ പ്രധാനപ്പെട്ടവയാണ് ജലാലുദ്ദീന്‍ റൂമിയുടെ കാവ്യങ്ങള്‍. വേദന തോന്നുന്ന ഒരു കാര്യം, പുതുതലമുറയിലെ പല സൂഫീ പ്രേമികളും ഞാന്‍ നേരത്തെ സൂചിപ്പിച്ച  ടവീുുലൃ ളീൃ ഏീറ ആണ്. ഒരു മിസ്റിക്കല്‍ ഹോബിയുടെ ഭാഗമായിട്ടാണവര്‍ സൂഫിസത്തെ ഇഷ്ടപ്പെടുന്നത്. അതിലൂടെ ഇസ്ലാമിനെക്കുറിച്ചറിയാന്‍ അവര്‍ തുനിഞ്ഞുകാണുന്നില്ല.
പവിത്രമായ ഇസ്ലാമാണ് സൂഫിസം. ശരിയായ മുസ്ലിമിനേ ശരിയായ സൂഫിസം അനുഭവിക്കാനാവൂ. ബഹളമയമായ ലോകത്തില്‍നിന്ന് സുഗന്ധമുള്ള നിശ്ശബ്ദതയിലേക്കുള്ള അനിര്‍വചനീയമായ തീര്‍ഥാടനമാണത്.
പ്രവാചക മതത്തില്‍നിന്നുള്ള വ്യതിചലനമാണല്ലോ ഇസ്ലാമിക് മോഡേണിസം. വഹാബിസത്തെപ്പോലെ തന്നെ മതത്തിന് ഭീഷണിയാണ് ഇവരും. മോഡേണിസത്തെക്കുറിച്ച് താങ്കളുടെ കാഴ്ചപ്പാടെന്താണ്?
ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റഷീദ് രിള എന്നിവരുടെ നേതൃത്വത്തില്‍ വികസിച്ച ഇസ്ലാമിക മോഡേണിസത്തോട് എനിക്ക് വിയോജിപ്പാണ്. സൂഫിസത്തെ കണ്ണെടുത്താല്‍ കണ്ടുകൂടായ്മ, പാരമ്പര്യ ഇസ്ലാമിനോടുള്ള ശത്രുത ഇതൊക്കെ ഈ വിഭാഗത്തിന്റെ മുഖമുദ്രയാണ്. പക്ഷേ പ്രതിപക്ഷത്തെ തഞ്ചം കിട്ടിയാല്‍ ശാരീരികമായി തുടച്ചു നീക്കുന്ന സ്വഭാവം ഇല്ലെന്നതാണ് ഒരാശ്വാസം.
മുസ്ലിംബ്രദര്‍ഹുഡ്, ജമാഅത്തെ ഇസ്ലാമി എന്നിവയെ വിലയിരുത്താന്‍ ശ്രമിച്ചിട്ടുണ്ടോ?
ജമാഅത്തെ ഇസ്ലാമിക്കും മുസ്ലിംബ്രദര്‍ഹുഡിനും സഊദി സഹായം കിട്ടുന്നുണ്ട്. ഇവര്‍ 'ഇസ്ലാമിക രാഷ്ട്ര'ത്തിന് വേണ്ടി പണിയെടുക്കുന്നു എന്നതാണ് വ്യത്യസ്ത ഘടകം.
നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല. ഇക്കഴിഞ്ഞ തുര്‍ക്കി തെരഞ്ഞെടുപ്പില്‍ എ കെ പാര്‍ട്ടിയുമായി മുസ്ലിം ബ്രദര്‍ഹുഡ് സഖ്യത്തിലേര്‍പ്പെട്ടിരുന്നു. അടിയൊഴുക്ക് കണ്ടറിഞ്ഞ് വിത്തെറിഞ്ഞതാണവര്‍. മുഖ്യധാരയില്‍ കയറിപ്പറ്റാനുള്ള വഴി തെരയുകയാണവര്‍. 'മതരാഷ്ട്രവാദം' എങ്ങനെയും നടപ്പിലാക്കണമെന്നതാണവരുടെ അജണ്ട. സഊദിവഹാബികളെപ്പോലെ റാഡിക്കലല്ല അവര്‍ എന്നുമാത്രം.
ഇവരെല്ലാം ഇസ്ലാമിനെ ആധുനികവത്കരിക്കാനും പരിഷ്കരിക്കാനുമാണ് മുഖ്യമായും ശ്രമിച്ചിട്ടുള്ളത്. വാസ്തവത്തില്‍ മുസ്ലിം സമുദായത്തിന്റെ മനോഭാവങ്ങളാണ് പരിഷ്കരിക്കേണ്ടത്. ഇസ്ലാമില്‍ പരിഷ്കരണത്തിന് ചാന്‍സില്ല.
വഹാബിസത്തെ സ്റാലിനിസം, ഫാസിസം, നാസിസം എന്നിവയോട് ചേര്‍ത്തു വയ്ക്കുന്നത് അല്‍പം കടുത്തുപോയോ?ഇത് വെറുതെ കടുപ്പിച്ചതല്ല. ഇരുപതാം നൂറ്റാണ്ടില്‍  ഉരുവം കൊണ്ട ഏകാധിപത്യ പ്രസ്ഥാനങ്ങളോട് വഹാബിസത്തിന് നല്ല ചേര്‍ച്ചയുണ്ട്; ആശയപരമായും ആധിപത്യപരമായും. ചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഗൃഹാതുരത്വത്തെ ആദര്‍ശവത്കരിക്കുകയാണവര്‍ ചെയ്തത്. സ്വയം നെഗളിച്ച് മറ്റുള്ളവരെ മുഴുവന്‍ അപാര ശത്രുതയോടെ അപരവത്കരിക്കുന്നു വഹാബികള്‍. അക്കാരണത്താല്‍ മറ്റുള്ളവരുടെ രക്തം അവര്‍ക്ക് നിഷിദ്ധമല്ല എന്നാണവരുടെ വയ്പ്പ്. പാരമ്പര്യ സുന്നികളെയും സൂഫികളെയും അവര്‍ കൊന്നുതള്ളി.
ഇതുപോലെയായിരുന്നു മുസ്സോളിനി. ഇറ്റലിയില്‍ സോഷ്യലിസ്റുകളെയും ലെഫ്റ്റിസ്റുകളെയും അയാള്‍ ഇരകളാക്കി. ഹിറ്റ്ലര്‍ ജൂതരെ പീഡിപ്പിച്ചു. സ്റാലിന്‍ വിമതരുടെ നാവറുത്തു.
ഈ രക്തദാഹി പ്രസ്ഥാനങ്ങളെക്കാള്‍ ഭീഷണിയാണ് വഹാബിസം. കാരണം ഇരുനൂറു വര്‍ഷം മുമ്പ് അധികമൊന്നും അറിയപ്പെടാത്ത മധ്യ അറേബ്യയില്‍ രൂപം കൊണ്ട വഹാബിസം ഇന്ന് യൂറോപ്പിലും അമേരിക്കയിലുമെല്ലാം ആധിപത്യം നടത്തിത്തുടങ്ങിയിരിക്കുന്നു; പ്രത്യക്ഷമായിത്തന്നെ. എന്നാല്‍ ഫാസിസ്റ് പ്രസ്ഥാനങ്ങള്‍ അധികകാലം കഴിയുംമുമ്പ് തന്നെ പ്രത്യക്ഷത്തില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്.
അനുബന്ധമായി ഒരു കാര്യംകൂടി ചേര്‍ക്കണം. ഫാസിസവും നാസിസവുമെല്ലാം സാമ്രാജ്യത്വത്തോട് ഒട്ടിനിന്നിട്ടുണ്ട്; എല്ലാ കാലത്തും. ആദ്യം ബ്രിട്ടീഷുകാര്‍ക്കൊപ്പവും പിന്നീട് അമേരിക്കയുടെ കൂടെയും. തീര്‍ച്ചയായും വഹാബികളും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധവും പ്രത്യക്ഷമാണ്. ബ്രിട്ടീഷുകാരാണ് അവരെ പോറ്റിയത്. ഇപ്പോള്‍ അവരുടെ കാര്യംനോക്കുന്നത് അമേരിക്കയും.
ബോസ്നിയ, കൊസോവാ, അല്‍ബേനിയ, ചെച്നിയ എന്നിവിടങ്ങളിലേക്കുള്ള വഹാബി കുടിയേറ്റത്തെക്കുറിച്ച് വിശദീകരിക്കാമോ?1992-95 കാലത്ത് നടന്ന ബോസ്നിയന്‍ യുദ്ധവേളയിലാണ് വഹാബികള്‍ അവിടെ തലപൊക്കുന്നത്. എന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞതു പോലെ യുദ്ധത്തില്‍ ഇവരുടെ സാന്നിധ്യം തികച്ചും പ്രതിലോമപരമായിരുന്നു. യുദ്ധം തീര്‍ന്നപ്പോഴായിരുന്നു വാസ്തവത്തില്‍ അവിടെ വഹാബി ജിഹാദ് ആരംഭിച്ചത്. ബോസ്നിയന്‍ മുസ്ലിംകളെ ശുദ്ധീകരിക്കാനെന്ന പേരില്‍ അവര്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ഇവയാണ്: തിരുനബിയുടെയും പുണ്യവാള•ാരുടെയും പേരില്‍ മൌലിദ് പാരായണം ചെയ്യുന്നത് നിഷിദ്ധമാക്കി. മഹാ•ാര്‍ മുഖേന അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് നിരോധിച്ചു. മഖ്ബറകള്‍ തകര്‍ത്തു കളഞ്ഞു. പൌരാണിക സൂഫികളുടെ പുസ്തകങ്ങള്‍ നശിപ്പിച്ചു. എങ്ങനെയുണ്ട് അവരുടെ ജിഹാദ്? എന്നാല്‍ ബോസ്നിയന്‍ മുസ്ലിംകളില്‍ മഹാഭൂരിപക്ഷവും ഈ വികലവാദികള്‍ക്കെതിരെ രംഗത്തുവന്നു. വഹാബി സിദ്ധാന്തങ്ങള്‍ സ്വീകരിക്കാന്‍ അവരൊരിക്കലും തയാറായില്ല. ഇത് തിരിച്ചറിഞ്ഞ് മുസ്ലിം ബ്രദര്‍ഹുഡിന്റെയും വഹാബികളുടെയും ചാര•ാര്‍ ഒരു സൂത്രം പയറ്റി; ബോസ്നിയന്‍ മുസ്ലിം നേതൃത്വത്തെ പണം കൊടുത്ത് വശംവദരാക്കി. എന്നാലിന്ന് മുസ്ലിം നേതൃത്വം കണ്ണു തുറന്നിരിക്കുന്നു എന്നത് ശുഭകരമാണ്. വഹാബികള്‍ മുസ്ലിംകളുടെ ശത്രുക്കളാണെന്ന് ബോസ്നിയന്‍ സുപ്രിം ഉലമാ ഈയിടെ നിരീക്ഷിക്കുകയുണ്ടായി.
1998-99 കാലത്ത് നടന്ന കൊസോവാ യുദ്ധ സന്ദര്‍ഭത്തില്‍ വഹാബികള്‍ അവിടേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചെങ്കിലും തദ്ദേശീയര്‍ ഫലപ്രദമായി പ്രതിരോധിച്ചു. എന്നാല്‍ യുദ്ധാന്തരം ഇവിടേക്കു പതിയെപ്പതിയെ കുടിയേറാന്‍ റാഡിക്കല്‍സ് ശ്രമിക്കുന്നുണ്ട്. അത് കൂടുതലൊന്നും വിജയിക്കാന്‍ ഇടയില്ല. കാരണം കൊസോവാ മുസ്ലിംകള്‍ക്കിടയില്‍ അത്ര അഗാധമായി സൂഫിസം സ്വാധീനം ചെലുത്തിയിട്ടുണ്ട്.
അല്‍ബേനിയയിലും പാരമ്പര്യ മുസ്ലിംകള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്; വഹാബി നീക്കങ്ങള്‍ക്കെതിരെ. എന്നാല്‍ ചില പള്ളികളെങ്കിലും വഹാബി സ്വാധീനവലയത്തില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. കൊച്ചു കൊച്ചു ലഘുലേഖകളിലൂടെ ജിഹാദീ സാഹിത്യം അവര്‍ വ്യാപകമായി വിതരണം ചെയ്യുന്നുണ്ട് ഇവിടെ. പക്ഷേ, ഇവിടെയും സൂഫീ സരണികള്‍ സക്രിയമാണ്. അതിനാല്‍ വഹാബി നുഴഞ്ഞുകയറ്റം അത്രയൊന്നും സുഖകരമാകില്ല.
ചെച്നിയയിലെ സ്ഥിതിയാണ് ദയനീയം. റഷ്യന്‍ അധിനിവേശത്തിനെതിരെ അവിടെയുള്ള മുസ്ലിംകള്‍ ശക്തമായി പൊരുതുന്ന സന്ദര്‍ഭത്തിലാണ് വഹാബീ ഭീകരര്‍ രക്ഷകരുടെ റോളില്‍ വരുന്നത്. ഇംഗുഷേത്യ, ദഗെസ്താന്‍ തുടങ്ങിയ, മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ സാന്നിധ്യമുണ്ട് വഹാബികള്‍ക്കിന്ന്. 1998ന് ശേഷമാണ് ചെച്നിയയില്‍ വഹാബിസം വലിയ വിപത്തായി മാറിയത്. കൊസോവായില്‍ നിന്ന് നിഷ്ക്കാസിതരായ അവര്‍ മികച്ച താവളമായിക്കണ്ട് അങ്ങോട്ടൊഴുകുകയായിരുന്നു. പണവും ആയുധവും ഉപയോഗിച്ചാണ് എല്ലായിടത്തും വഹാബികള്‍ സാധാരണക്കാരെ പ്രലോഭിപ്പിക്കുന്നത്.
വഹാബികളുടെ നുഴഞ്ഞുകയറ്റത്തിന് എല്ലാ അര്‍ഥത്തിലും പിന്തുണയും പ്രോത്സാഹനവും നല്‍കുന്നത് സഊദി ഗവണ്‍മെന്റാണെന്ന് താങ്കള്‍ പറയുന്നു. എന്നിട്ടും അമേരിക്ക സഊദിയുമായി സഖ്യകക്ഷി ബന്ധം തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട്?
ആഗോളതലത്തില്‍ വഹാബി പ്രചരണത്തിന് സഊദി രാജഭരണകൂടം നിര്‍ലോഭമായ പിന്തുണയാണ് നല്‍കുന്നത്. സഊദിയില്‍ നിന്നും യമനില്‍ നിന്നും ലഭിക്കുന്ന ധനസഹായമാണ് അല്‍ഖാഇദയുടെ ഊര്‍ജം.
സെപ്തംബര്‍ പതിനൊന്ന് ആക്രമണത്തിനു പിന്നില്‍ വഹാബികളാണെന്ന ധാരണ വിപുലമായിട്ടും സഊദിയുമായുള്ള സൌഹൃദം യു എസ് ഉപേക്ഷിക്കാതിരിക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. അതില്‍ പ്രധാനം വ്യാപാര സഹകരണമാണ്. സഊദിയില്‍ നിന്ന് ഓയില്‍ ലഭിക്കാത്ത ഒരു ദിവസത്തെക്കുറിച്ചു പോലും യു എസിന് ചിന്തിക്കാനാവില്ല. ഈ സഊദിയുടെ ഔദ്യോഗിക മതമാണ് വഹാബിസം എന്നതിനാല്‍ അമേരിക്കക്ക് ഇടപെടുന്നതിലും പരിമിതിയുണ്ട്.
ഇന്ത്യയിലെ വഹാബി അധിനിവേശത്തെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണങ്ങള്‍ അറിയാന്‍ എനിക്ക് താല്‍പര്യമുണ്ട്?
തീര്‍ച്ചയായും ഇന്ത്യ വഹാബികള്‍ ഉന്നമിടുന്ന ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ്. വഹാബികള്‍, ദയൂബന്ദികള്‍, ജമാഅത്തെ ഇസ്ലാമി- ഇന്ത്യന്‍ മുസ്ലിംകള്‍ ഇന്നഭിമുഖീകരിക്കുന്ന സുപ്രധാനമായ വെല്ലുവിളി ഈ പ്രസ്ഥാനങ്ങളുടെ സാന്നിധ്യമാണ്. ഇസ്ലാമിക സ്ഥാപനങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ വഹാബികള്‍ ഇന്ത്യയില്‍ ശ്രമിച്ചു വരുന്നുണ്ട്. നിങ്ങള്‍ ജാഗ്രത പുലര്‍ത്തണം. എല്ലായ്പ്പോഴും.
മറ്റൊരു പ്രശ്നം കാശ്മീരിലാണ്. പാക്ക് ഗവണ്‍മെന്റിന്റെ സഹായത്തോടെ അവിടെ നിന്നും വഹാബി റാഡിക്കല്‍സ് വലിയ തോതില്‍ കാശ്മീരിലേക്ക് നുഴഞ്ഞുകയറുന്നുണ്ട്. വഹാബികള്‍ക്ക് കായിക പരിശീലനം നേടാനുള്ള ഫലപ്രദമായ താവളമായി കാശ്മീര്‍ ഇന്ന് മാറിയിട്ടുണ്ട്. ഈ പ്രശ്നം അതീവ ഗൌരവത്തോടെ നാം വിലയിരുത്തേണ്ടതുണ്ട്.
ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ മഹേഷ്പ്രഭു താങ്കളുമായി നടത്തിയ ഇന്റര്‍വ്യൂ ഞാന്‍ വായിച്ചിരുന്നു. ആ അഭിമുഖത്തില്‍ പരുഷമായ വാക്കുകളിലാണ് താങ്കള്‍ ഡോ. സാക്കിര്‍ നായിക്കിനെ വിമര്‍ശിച്ചത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താങ്കള്‍ കണ്ട അപകടങ്ങള്‍ എന്തെല്ലാമാണ്?
ഡോ. സാക്കിര്‍ നായിക്ക് മികച്ച പ്രഭാഷകനാണെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ വെറുപ്പ് ഉല്‍പാദിപ്പിക്കുന്നുണ്ട് പലപ്പോഴും അദ്ദേഹം. ഇന്ത്യയിലെ മുഖ്യധാരാ ഉലമാക്കള്‍ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.ഞാനവരെ അഭിനന്ദിക്കുന്നു. നിങ്ങള്‍ക്കറിയുമോ? അല്‍ഖാഇദയെ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട് നായിക്ക്. 9/11നു പിന്നില്‍ ജോര്‍ജ് ബുഷാണെന്നാണ് ഇപ്പോഴും അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ബ്രിട്ടീഷ് കനേഡിയന്‍ ഗവണ്‍മെന്റുകള്‍ അദ്ദേഹത്തിന് വിസ നിഷേധിച്ചതിനെ ഞാന്‍ പൂര്‍ണാര്‍ഥത്തില്‍ സ്വാഗതം ചെയ്യുന്നു.
താങ്കള്‍ ആരംഭിച്ച സ്ഥാപനമാണ് Centre for Islamic Pluralism(CIP). എന്താണ് ഈ മൂവ്മെന്റിന്റെ ലക്ഷ്യം?അമേരിക്കന്‍ അന്തരീക്ഷത്തില്‍ മുസ്ലിംകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, വിവിധ വിഭാഗങ്ങളുമായി സംവാദാത്മക ഇടപെടല്‍ സാധ്യമാക്കുക, വഹാബിസം പോലുള്ള റാഡിക്കല്‍ പ്രസ്ഥാനങ്ങളില്‍ നിന്ന് മുസ്ലിംകളെ സംരക്ഷിക്കുക, ഇസ്ലാമിക പാരമ്പര്യത്തെയും സൂഫിസത്തെയും തനിമയോടെ സംരക്ഷിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
രണ്ടു വിധത്തിലാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും നടത്തിവരുന്നത്. ഒന്ന്, കൃത്യമായ ധാരണയോടുകൂടി പ്രവര്‍ത്തിക്കുന്ന മൂന്ന് വെബ്സൈറ്റുകള്‍ സംഘടനക്കുണ്ട്. www.islamicpluralism.org, www.islamicpluralism.eu, www.islamicpluralism.de. ആര്‍ക്കും സന്ദര്‍ശിക്കാന്‍ പറ്റുംവിധം പ്രവര്‍ത്തനക്ഷമമാണിവ. ഭീകരതയെക്കുറിച്ച് വസ്തുനിഷ്ഠമായ നിരവധി റിപ്പോര്‍ട്ടുകള്‍ ദിനേന ഈ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുന്നു. രണ്ടാമതായി, സിഐപിക്ക് സഊദി ഉള്‍പ്പെടെ ഇരുപത്തിനാല് രാഷ്ട്രങ്ങളില്‍ ഔദ്യോഗിക ലേഖക•ാരുണ്ട്. കൃത്യമായ കണക്കെടുപ്പുകള്‍ അവയുടെ പ്രത്യേകതയാണ്.
വഹാബിസത്തെക്കുറിച്ചാണ് നിങ്ങളുടെ ഗൌരവതരമായ അന്വേഷണങ്ങളധികവും. എന്തെങ്കിലും ഭീഷണികള്‍?
അമേരിക്കയുമായുള്ള ബന്ധത്തില്‍ യാതൊരു കല്ലുകടിയുമുണ്ടാവരുതെന്നാണ് സഊദി അറേബ്യയുടെ നിര്‍ബന്ധം.ആ നിലക്ക് എന്നെയവര്‍ തൊടില്ല.പിന്നെ എന്റെ ജീവിതം ഞാന്‍ അല്ലാഹുവിന് കൊടുത്തതാണ്. ആ സമര്‍പ്പണത്തിന്റെ വാക്കുകള്‍ക്കതീതമായ ശാന്തത-സകീനത്ത്- ഞാന്‍ നുകരുന്നുണ്ട്; 
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment