Published on Sun, 12/11/2011 

 അധ്യക്ഷന്‍ തുനീഷ്യയില്‍ ഇടക്കാല ഭരണഘടനക്ക് അംഗീകാരം
തുനീഷ്യന്‍ പാര്‍ലമെന്‍റ് അധ്യക്ഷന്‍ മുസ്തഫ ബിന്‍ ജഅ്ഫര്‍ വോട്ടെടുപ്പിനിടെ അംഗങ്ങളുമായി ചര്‍ച്ച നടത്തുന്നു
തൂനിസ്: വിപ്ളവാനന്തര തുനീഷ്യയില്‍ ജനാധിപത്യ പ്രക്രിയകള്‍ക്ക് തുടക്കംകുറിച്ച്ഇടക്കാല ഭരണഘടനക്ക് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. അഞ്ചുദിവസം നീണ്ട ചര്‍ച്ചക്കൊടുവിലാണ്, രാജ്യത്ത് പുതിയ ഭരണകൂടം തെരഞ്ഞെടുക്കപ്പെടുന്നതുവരെ നിലനില്‍ക്കുന്ന ഭരണഘടനക്ക് അംഗീകാരം നല്‍കിയത്.217 അംഗ പാര്‍ലമെന്‍റില്‍ 141 പേര്‍ ഭരണഘടനക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 37 അംഗങ്ങള്‍ എതിരഭിപ്രായം പ്രകടിപ്പിച്ചു. പ്രതിപക്ഷത്തെ 39 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇടക്കാല ഭരണഘടനയെക്കുറിച്ച് ചര്‍ച്ച നടന്ന അഞ്ചുദിവസവും പാര്‍ലമെന്‍റ് മന്ദിരത്തിന് പുറത്ത് രാജ്യത്തെ ജനാധിപത്യ പ്രക്രിയകള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ സമാധാനപരമായി മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
ഇടക്കാല ഭരണഘടനക്ക് അംഗീകാരം ലഭിച്ചതോടെ രാജ്യത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനും പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിനും കളമൊരുങ്ങി. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറായിരിക്കും ഒൗദ്യോഗിക ഭരണഘടനക്ക് രൂപം നല്‍കുക.
‘ചരിത്ര നിമിഷം’ എന്നാണ് ഭരണഘടനക്ക് അംഗീകാരം ലഭിച്ചതിനെ പാര്‍ലമെന്‍റ് അധ്യക്ഷന്‍ മുസ്തഫ ബിന്‍ ജഅ്ഫര്‍ വിശേഷിപ്പിച്ചത്. പുതിയ തുനീഷ്യയുടെ തുടക്കമാണിതെന്നും അദ്ദേഹം പാര്‍ലമെന്‍റിലെ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു. പുതിയ നേതൃത്വം തിങ്കളാഴ്ച അധികാരമേല്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിലെ ധാരണയനുസരിച്ച് കോണ്‍ഗ്രസ് ഫോര്‍ ദ റിപ്പബ്ളിക് പാര്‍ട്ടിയുടെ മുന്‍സിഫ് മര്‍സൂഖിയെ പ്രസിഡന്‍റായും അന്നഹ്ദയുടെ ഹമദി ജബലിയെ പ്രധാനമന്ത്രിയായും നിയമിക്കും.
ഭരണഘടനയില്‍ പ്രസിഡന്‍റിനേക്കാള്‍ പ്രധാനമന്ത്രിക്ക് കൂടുതല്‍ അധികാരം അനുവദിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷ കക്ഷികള്‍ വോട്ടിങ് ബഹിഷ്കരിച്ചത്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment