ടി. മുഹമ്മദ് വേളം
മാധ്യമം ആഴ്ചപ്പതിപ്പ്

വിപ്ലവം ഇപ്പോള്‍ തോക്കിന്‍ കുഴലിലൂടെയല്ല വരുന്നത്. അത് മുല്ലപ്പൂവായി വിരിയുകയാണ്. അത് കാടുകളില്‍ പതുങ്ങിയിരിക്കുന്നതിനുപകരം തെരുവില്‍ നൃത്തംചെയ്യുകയാണ്, നമസ്കരിക്കുകയാണ്. വെള്ളിയാഴ്ച പ്രാര്‍ഥനയിലെ പ്രഭാഷണം നടത്തുകയും കേള്‍ക്കുകയുമാണ് ചില സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍. അധികാരത്തില്‍നിന്ന് താഴെയിറക്കപ്പെട്ടു, അവിടങ്ങളില്‍ ജനാധിപത്യ ഭരണകൂടങ്ങളോ താല്‍ക്കാലിക ഭരണസംവിധാനങ്ങളോ നിലവില്‍ വന്നു എന്ന് മാത്രമല്ല അറബ്വസന്തത്തെ ചരിത്രപ്രധാനമാക്കിത്തീര്‍ക്കുന്നത്. അപ്രമാദിത്വത്തോടെ നിലനില്‍ക്കുന്ന നിരവധി ധാരണകള്‍ക്ക് ഈ വിപ്ളവം പരിക്കേല്‍പിക്കുന്നുണ്ട്. നിരവധി പുനരാലോചനകള്‍ അറബ് വിപ്ളവം ലോകത്തോടാവശ്യപ്പെടുന്നുണ്ട്. അറബ് ഇസ്ലാം സമൂഹങ്ങള്‍ ഒന്നുകില്‍ ഇര അല്ളെങ്കില്‍ അക്രമിയെന്ന ദ്വന്ദ്വത്തില്‍നിന്നും പുറത്തുകടന്ന് ക്രിയാത്മകമായ സ്രഷ്ടാവ്, പങ്കാളി എന്ന നിലയിലേക്ക് തങ്ങളുടെ സ്ഥാനത്തെ ലോകത്തിനുമുന്നില്‍ നേടിയെടുക്കുകയാണ്.
അറബ്വസന്തത്തെക്കുറിച്ച ചര്‍ച്ച അറബ് സമൂഹത്തെക്കുറിച്ച മാത്രം ചര്‍ച്ചയല്ല. അത് കേരളത്തെക്കുറിച്ച ചര്‍ച്ചകൂടിയാണ്. കാരണം, ദേശീയത, മതേതരത്വം, സ്ത്രീസ്വാതന്ത്ര്യം, തീവ്രവാദവിരുദ്ധത മുതലായ നമ്മുടെ പൊതുമണ്ഡലത്തിലെ പ്രധാന വ്യവഹാരങ്ങളുമായി ചില സംവാദങ്ങള്‍ ഈ വിപ്ളവം മുന്നോട്ടുവെക്കുന്നുണ്ട്. അത് ഏറ്റെടുക്കാനുള്ള ധീരത അല്ളെങ്കില്‍ ചരിത്രബോധം നമ്മുടെ വൈജ്ഞാനിക സാംസ്കാരിക സമൂഹം പ്രകടിപ്പിക്കേണ്ടതുണ്ട്. അറബ് സമൂഹത്തിലെ ഈ സംഭവവികാസത്തിന് മുമ്പുള്ള കാര്യങ്ങളില്‍ ഒരു സമൂഹമെന്ന നിലക്ക് നാം നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നു. ആ നിലപാടുകളുടെ രാഷ്ട്രീയവും നൈതികതയുമാണ് ഇപ്പോള്‍ ചോദ്യംചെയ്യപ്പെടുന്നത്.
മതത്തെ ആരാധനക്ക് പുറത്തുള്ള ജീവിതത്തില്‍നിന്നും മാറ്റിനിര്‍ത്തുന്ന മതേതരത്വം മനുഷ്യന് നന്മകള്‍ ചുരത്തുമെന്നും ആരാധനകള്‍ക്കപ്പുറം ജീവിതത്തില്‍ ഇടപെടുന്ന മതം മനുഷ്യന് ദുരിതങ്ങളായിരിക്കും നല്‍കുക എന്ന വിശ്വാസത്തിന്‍െറ പുറത്താണ് നമ്മുടെ പൊതുമണ്ഡലംതന്നെ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. അറബ്നാടുകളിലെ പുതിയ മാറ്റത്തോടെയെങ്കിലും ഇതിനെതിരായ ചില വസ്തുതകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ബര്‍ലിന്‍ മതിലിന്‍െറ തകര്‍ച്ച ഭൗതികവും ആശയപരവുമായ മതില്‍ത്തകര്‍ച്ചയായിരുന്നുവെങ്കില്‍ അറബ് വിപ്ളവം ആശയപരമായ ഒരു മതില്‍ത്തകര്‍ച്ചയാണ്.
മുല്ലപ്പൂവിപ്ളവം പൊട്ടിപ്പുറപ്പെട്ട തുനീഷ്യ ഏറ്റവും ഭീകരമായ മതവിരുദ്ധത അടിച്ചേല്‍പിക്കപ്പെട്ട രാജ്യമാണ്. തുനീഷ്യയില്‍ മാത്രമല്ല, ഈജിപ്്തിലും യമനിലുമെല്ലാം മതേതരത്വത്തിന്‍െറ ചെലവിലും ന്യായത്തിലുമാണ് അറബ് ഭരണാധികാരികള്‍ എല്ലാ പൗരാവകാശങ്ങളെയും അടിച്ചമര്‍ത്തി ഇക്കാലംവരെ നിലനിന്നിരുന്നത്. അവിടങ്ങളില്‍ ഏറ്റവും വലിയ ചെറുത്തുനില്‍പ് കഴിഞ്ഞ അര മുക്കാല്‍ നൂറ്റാണ്ടുകാലം നടത്തിപ്പോന്നത് ആത്മീയ രാഷ്ട്രീയത്തിന്‍െറ വക്താക്കളായിരുന്നു. മതേതരത്വം വിമോചനവും മതം അടിമത്തവും എന്ന സൂത്രവാക്യം അറബ് ആഫ്രിക്കന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളവുമെങ്കിലും നേരെ തിരിച്ചായിരുന്നു. തുനീഷ്യയില്‍ താഴെ ഇറക്കപ്പെട്ട ബിന്‍ അലിക്കും അദ്ദേഹത്തിന്‍െറ മുന്‍ഗാമി ബുര്‍ഗീബകും ഈജിപ്തിലെ ഹുസ്നിമുബാറക്കും അദ്ദേഹത്തിന്‍െറ മുന്‍ഗാമികളായ അന്‍വര്‍ സാദത്തും ജമാല്‍ അബ്ദുന്നാസിറും മതേതരത്വത്തിന്‍െറ കറതീര്‍ത്ത പ്രതീകങ്ങളാണ്. തുനീഷ്യയില്‍ ഇപ്പോള്‍ അധികാരത്തില്‍ വന്ന അന്നഹ്ദയുടെ നേതാവ് റാഷിദുല്‍ ഗനൂഷിയും ഈജിപ്തിലെ പഴയ ഭരണകൂടങ്ങളുടെ യഥാര്‍ഥ പ്രതിപക്ഷമായ ബ്രദര്‍ഹുഡും സാമ്പ്രദായിക വ്യവഹാരങ്ങളില്‍ മതമൗലികവാദത്തിന്‍െറ പ്രതീകങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ മൂന്നാം ലോകരാജ്യങ്ങളില്‍ നടത്തിയ കോളനിവാഴ്ചക്ക് ചില താത്ത്വിക അടിത്തറകള്‍ ഉണ്ടായിരുന്നു. അതേപോലെ സാമ്രാജ്യത്വ പിന്‍ബലത്തോടെ അറബ് ആഫ്രിക്കന്‍ നാടുകളില്‍ നിലനിന്നുപോന്ന മര്‍ദകപ്രത്യയശാസ്ത്രമായിരുന്നു ആത്മീയ രാഷ്ട്രീയത്തിനെതിരായ തീവ്ര മതേതരത്വം. അവിടങ്ങളില്‍ ഇത്തരം ഭരണകൂടങ്ങള്‍ തകരുമ്പോള്‍ ഭരണകൂടം മാത്രമല്ല തകരുന്നത്, ഭരണകൂട പ്രത്യയശാസ്ത്രംകൂടിയാണ്. അതുകൊണ്ടാണ് വിപ്ളവാനന്തരം തുനീഷ്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആ ജനത ‘അന്നഹ്ദ’ എന്ന മതമൗലികവാദം ആരോപിക്കപ്പെട്ട്, ഇത്രയും കാലം നിരന്തരം അടിച്ചമര്‍ത്തപ്പെട്ട സംഘടനക്ക് മുന്‍തൂക്കം നല്‍കിയത്. കാരണം, അവരെ അടിച്ചമര്‍ത്തിയത് മതവിരുദ്ധതയായിരുന്നെങ്കില്‍ അവരുടെ ചെറുത്തുനില്‍പുകളെ നയിച്ചത് മതമായിരുന്നു.
2001ല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ പൊടുന്നനെ സംഭവിച്ച ഒരു മുന്നേറ്റമാണിതെന്ന് മനസ്സിലാക്കുന്നത് അങ്ങേയറ്റം ചരിത്രവിരുദ്ധമായിരിക്കും. ഈ രാജ്യങ്ങള്‍ സ്വതന്ത്രമായതുതന്നെ തദ്ദേശീയ കൊളോണിയലിസത്തിന്‍െറ കൈകളിലേക്കായിരുന്നു. പട്ടാളമായിരുന്നു ഈ ആഭ്യന്തര കൊളോണിയലിസത്തിന്‍െറ കൈയാളുകള്‍. ജനാധിപത്യ അവകാശങ്ങളുടെ നിരന്തരലംഘനത്തിന്‍േറതാണ് ഈ ഭരണകൂടങ്ങളുടെ ചരിത്രം. എന്നാല്‍, ബ്രദര്‍ഹുഡും സമാന സംഘടനകളും സമാധാനപരമായ രീതിയില്‍ അതിനെ നിരന്തരം ചെറുത്തുകൊണ്ടിരുന്നു. ആ മുക്കാല്‍ നൂറ്റാണ്ടുകളോളം വരുന്ന ചെറുത്തുനില്‍പുകളുടെ മൂലധനത്തിലാണ് അറബ് വിപ്ളവം ഉണ്ടായത്.
സഹനത്തിന്‍െറ കൊടുമുടികള്‍ താണ്ടിക്കൊണ്ട് ഈ ചെറുത്തുനില്‍പുകള്‍ നടക്കുമ്പോള്‍ പ്രബുദ്ധമായ ഒരു ജനത എന്ന നിലക്ക് നാം എവിടെയായിരുന്നു? നമ്മുടെ സാമൂഹികപ്രസ്ഥാനങ്ങള്‍ ഏതുപക്ഷത്തായിരുന്നു എന്നാലോചിക്കേണ്ടതാണ്. 1966ല്‍ സാഹിത്യനിരൂപകനും ഖുര്‍ആനിന് സൗന്ദര്യാത്മക വ്യാഖ്യാനം എഴുതിയ പണ്ഡിതനും നിരവധിഗ്രന്ഥങ്ങളുടെ കര്‍ത്താവും ബ്രദര്‍ഹുഡിന്‍െറ സംഘാടകരില്‍ ഒരാളുമായിരുന്ന സയ്യിദ് ഖുതുബിനെ ജമാല്‍ അബ്ദുന്നാസിറിന്‍െറ ഭരണകൂടം ‘വഴിയടയാളങ്ങള്‍’ എന്നപേരില്‍ മലയാളത്തിലടക്കം വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു പുസ്തകത്തിന്‍െറ പേരില്‍ കഴുമരത്തിലേറ്റി. ആ രക്തമാണ്, അത്തരം നിരവധി രക്തസമര്‍പ്പണമാണ് ഇപ്പോള്‍ മുല്ലപ്പൂവായി വിടര്‍ന്ന് പരിലസിച്ചത്. പുസ്തകം ആധുനികമായ ഒരു സാംസ്കാരിക രൂപമാണ്. പ്രബുദ്ധതയുടെ ചിഹ്നമാണ്. സംവാദത്തിനുള്ള ക്ഷണമാണ്. വിയോജിപ്പിനുള്ള സാധ്യതയാണ്. സയ്യിദ് ഖുതുബ് ആരുടെയും ഒരുതുള്ളി ചോരയും ചിന്തിയിട്ടില്ല. ആരുടെയും ചോരക്കുവേണ്ടി കൊലവിളി നടത്തിയിട്ടില്ല. പകരം ‘ഇസ്ലാമിലെ സാമൂഹികനീതി’പോലെ സാമൂഹിക- സാമ്പത്തിക സമത്വത്തിന്‍െറ ദൈവശാസ്ത്രം വാദിച്ചുറപ്പിച്ച ഗ്രന്ഥത്തിന്‍െറ രചയിതാവാണ് അദ്ദേഹം. ഖുര്‍ആനിന്‍െറ അലൗകിക സംഗീതത്തെ, ദിവ്യമായ കവിതയെ ഇത്രയേറെ ആസ്വദിപ്പിച്ച മറ്റൊരു ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം ഈ കുറിപ്പുകാരന്‍െറ ഓര്‍മകളുടെ ഷെല്‍ഫില്‍ ഏതായാലും ഇല്ല. പുസ്തകത്തിന് ജീവന്‍ വിലയായി കൊടുത്ത എഴുത്തുകാരനാണ് സയ്യിദ് ഖുതുബ്.
അന്ന് നമ്മള്‍, നമ്മുടെ ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങള്‍ ഏതു പക്ഷത്തായിരുന്നു? നമ്മുടെ രാഷ്ട്രീയ ഭാവുകത്വം അന്ന് നാസറിനെ ആഘോഷിക്കുകയായിരുന്നു. നാസറായിരുന്നു നമുക്ക് താരം. മൂന്നാം ലോകത്തിലെ പുതിയ ജനാധിപത്യത്തിന്‍െറ ജനനായകന്‍ നെഹ്റു, ടിറ്റോ, നാസര്‍ അച്ചുതണ്ടിനെ ആഘോഷിക്കുകയായിരുന്നു നാം. സയ്യിദ് ഖുതുബ്, നാസര്‍ എന്ന മതേതര ജനാധിപത്യവാദിയാല്‍ കൊലചെയ്യപ്പെടേണ്ട, കൊലചെയ്യപ്പെടാവുന്ന ഒരു ഭീകരന്‍ മാത്രമായിരുന്നു. അതല്ളെങ്കില്‍, നാം അറിയുകപോലും ചെയ്യേണ്ടതില്ലാത്ത ഒരാളായിരുന്നു.
1984ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരളത്തിലെ, ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന് കൊടുത്ത ഒരു ഉപദേശം ഇങ്ങനെ വായിക്കാം: ‘‘എന്‍െറ അഭിപ്രായത്തില്‍ ജാതിയെയും മതത്തെയും ആസ്പദമാക്കി പ്രത്യേകമായി നിലനിന്നിരുന്ന നിയമങ്ങള്‍ക്ക് മുതലാളിത്തത്തിന്‍െറയും അതിന്‍െറതന്നെ ഭാഗമായ സോഷ്യലിസത്തിന്‍െറയും ഉയര്‍ച്ചയോടുകൂടി പ്രസക്തി ഇല്ലാതായിട്ടുണ്ട്. അതുകൊണ്ടാണ് മുക്കാല്‍ നൂറ്റാണ്ട് മുമ്പ് തുര്‍ക്കിയില്‍ തുടങ്ങി സാമൂഹികപരിഷ്കാരപരമായ നിയമനിര്‍മാണങ്ങള്‍ ബലത്തില്‍ വന്നത്. കേരളമടക്കം ഇന്ത്യയിലാകട്ടെ, നായര്‍,നമ്പൂതിരി മുതലായ വിവിധ ജാതികള്‍ക്ക് വെവ്വേറെ നിയമമുണ്ടായിരുന്നത് ഏകീകരിച്ച് ഒരു ഹിന്ദുകോഡ് നിലവില്‍ വന്നിരിക്കുന്നു. അത് മുസ്ലിം സമുദായത്തിലും അധികം ചെല്ലുന്നതിനുമുമ്പ് വരുമെന്നാണ് എന്‍െറ വിശ്വസം.’’
മതനിയമങ്ങള്‍ക്ക് എതിരായ ബലപ്രയോഗം തുര്‍ക്കിക്കുശേഷം ഏറ്റവും തീവ്രമായി നടന്ന രാജ്യമാണ് തുനീഷ്യ. പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കുന്നത് നിയമപരമായി വിലക്കപ്പെട്ട രാജ്യത്തെ, രാജ്യങ്ങളെ ജനവിഭാഗങ്ങള്‍ക്ക് മാതൃകയായി നിര്‍ദേശിക്കാന്‍ ഒരു ജനാധിപത്യവാദിക്ക് എങ്ങനെ കഴിയും. ഇ.എം.എസ് മാതൃകയായി സമര്‍പ്പിച്ച തുര്‍ക്കിയില്‍ മതവിരുദ്ധ പട്ടാള സ്വേച്ഛാധിപത്യത്തെ ഉര്‍ദുഗാന്‍െറ നേതൃത്വത്തിലുള്ള എ.കെ പാര്‍ട്ടി മറികടന്നുകഴിഞ്ഞിരിക്കുന്നു. തുര്‍ക്കിയില്‍ ഇപ്പോള്‍ ശരീഅത്ത് വേണ്ടവര്‍ക്ക് അതനുസരിച്ചും വേണ്ടാത്തവര്‍ക്ക് അതില്ലാതെയും ജീവിക്കാവുന്ന മതം വാഗ്ദാനം ചെയ്യുന്ന ജനാധിപത്യമാണ് പുലരുന്നത്. അതോടൊപ്പം പുതിയ ഭരണകൂടം സാമ്രാജ്യത്വത്തിനും സയണിസത്തിനും എതിരെ പഴയ ഭരണകൂടങ്ങളുടെ റാന്‍മൂളി നയത്തിന് തീര്‍ത്തും എതിരായ നിലപാടുകള്‍ സ്വീകരിക്കുന്നു. മതത്തിന്‍െറ വിമോചനപരതയെ, നൈതികബോധത്തെ തുര്‍ക്കി ഇപ്പോള്‍ രാഷ്ട്രീയമായി ആവിഷ്കരിക്കുകയാണെന്നര്‍ഥം. ഏറ്റവും ഭീകരമായി കൊളോണിയന്‍ സെക്കുലറിസം നടപ്പാക്കപ്പെട്ട രാജ്യങ്ങളില്‍തന്നെയാണ് ഏറ്റവും ആദ്യം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ അധികാരത്തില്‍ എത്തുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. 1984-86 കാലത്തെ ശരീഅത്ത് വിവാദത്തില്‍ ഏറ്റവും വലിയ മാതൃകയായി സെക്കുലര്‍ സമൂഹം മുസ്ലിം സമൂഹത്തിനുമുന്നില്‍ നിര്‍ദേശിച്ച രണ്ട് രാഷ്ട്രസമൂഹമാതൃകകളായിരുന്നു തുര്‍ക്കിയും തുനീഷ്യയും. ആ മതേതരത്വത്തിന്‍െറ തിണ്ണബലം കൊടിയ സ്വേച്ഛാധിപത്യമായിരുന്നു. അതിനെ താങ്ങിനിര്‍ത്തിയിരുന്നത് സാമ്രാജ്യത്വമായിരുന്നു. മതം ആശയപരമായും പ്രായോഗികമായും ചെറുത്തുനില്‍ക്കുകയായിരുന്നു. മതത്തെ പ്രതിനിധാനംചെയ്യുക എന്നതുതന്നെ അവിടങ്ങളില്‍ ചെറുത്തുനില്‍പായിരുന്നു. പക്ഷേ, നമുക്ക് മതം, പ്രത്യേകിച്ച് സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള മതം വെറുക്കപ്പെടേണ്ടതും മര്‍ദക മതേതരത്വം ഹസ്തദാനം ചെയ്യപ്പെടേണ്ട സുഹൃത്തുമായിരുന്നു.
അറബ് രാഷ്ട്രീയത്തിന്‍െറ പൂക്കാലം അഹിംസാത്മകമായതും യാദൃച്ഛികമല്ല. ഈ ആഭ്യന്തര കൊളോണിയലിസത്തിനെതിരെ ഈജിപ്തിലെ ബ്രദര്‍ഹുഡും മറ്റ് അയല്‍രാജ്യങ്ങളിലെ സമാന പ്രസ്ഥാനങ്ങളും നടത്തിക്കൊണ്ടിരുന്ന ചെറുത്തുനില്‍പുകള്‍ ഏകപക്ഷീയ സമാധാനത്തില്‍ അധിഷ്ഠിതമായിരുന്നു. അതൊരിക്കലും ഭീകരവാദത്തിനെതിരായ അമേരിക്കന്‍ പ്രചാരണ യുദ്ധത്തിന്‍െറയോ മതേതരസമ്മര്‍ദത്തിന്‍െറയോ ഫലമായി ഉണ്ടായതല്ല. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ തുടക്കംമുതല്‍ അവരുടെ റഫറന്‍സുകള്‍ മുന്നില്‍വെച്ചെടുത്ത തീരുമാനമായിരുന്നു അത്. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ഗുരുവെന്ന് വിശേഷിപ്പിക്കാവുന്ന ഭീകരവാദത്തിന്‍െറ മാസ്റ്റര്‍ ബ്രെയ്ന്‍ എന്ന് എതിരാളികള്‍ വിശേഷിപ്പിക്കുന്ന അബുല്‍ അഅ്ലാ മൗദൂദി സായുധ വിപ്ളവത്തിലൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനു നല്‍കിയ മറുപടി സിയാവുദ്ദീന്‍ സര്‍ദാര്‍ ഉദ്ധരിക്കുന്നുണ്ട്:
‘‘നാം സ്വീകരിക്കേണ്ട ശരിയായ പാത അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല’’ എന്നായിരുന്നു ഒരു നിമിഷംപോലും സംശയിക്കാതെയുള്ള അദ്ദേഹത്തിന്‍െറ മറുപടി. ‘‘അത്തരം ഒരു നയം എന്തെങ്കിലും ഗുണം ചെയ്യുന്നതിനുപകരം അത്യന്തം ഹാനികരമായി പതിക്കും. സായുധ വിപ്ളവത്തിലൂടെ നിങ്ങള്‍ക്ക് ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍തന്നെ ഇസ്ലാമിക രീതിയില്‍ രാഷ്ട്രത്തിന്‍െറ ഭരണകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. കാരണം വളരെ ലളിതം, സമൂഹവും സമൂഹത്തിലെ വിവിധവിഭാഗങ്ങളും ഇസ്ലാം ഉന്നംവെക്കുന്ന ധാര്‍മിക പരിവര്‍ത്തനത്തിന് സജ്ജമായിട്ടുണ്ടാവില്ല. അധികാരം പിടിച്ചടക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ മറ്റുള്ളവരുടെ മുന്നിലും സായുധവിപ്ളവം തുറന്നുകിടക്കുന്നുണ്ട്. അപ്പോള്‍ മുസ്ലിം രാജ്യങ്ങള്‍ വിപ്ളവങ്ങളുടെയും പ്രതിവിപ്ളവങ്ങളുടെയും ഗൂഢാലോചനകളുടെയും പ്രതിഗൂഢാലോചനയുടെയും ദൂഷിതവലയത്തില്‍ അകപ്പെടലായിരിക്കും ഫലം. മാത്രവുമല്ല, സായുധവിപ്ളവം നടത്തണമെങ്കില്‍ ഗൂഢസംഘങ്ങളുടെ രീതിയില്‍ നിങ്ങളുടെ പ്രസ്ഥാനത്തെ നിങ്ങള്‍ക്ക് സംഘടിപ്പിക്കേണ്ടിവരും. അതിന് അതിന്‍േറതായ ചില പെരുമാറ്റരീതികളുണ്ട്, അത്തരം സംഘങ്ങള്‍ വിയോജിപ്പിനെയും ഭിന്നവീക്ഷണങ്ങളെയും പൊറുപ്പിക്കുകയില്ല. വിമര്‍ശശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടും. അതിന്‍െറ അഭാവത്തില്‍ തുറന്ന ചര്‍ച്ചകള്‍ തടസ്സപ്പെടും. രഹസ്യസംഘടനകളുടെ ആന്തരയുക്തി ആവശ്യപ്പെടുന്ന മറ്റൊരു സംഗതികൂടിയുണ്ട്. ചതി, കള്ളം, വ്യാജവത്കരണം, രക്തച്ചൊരിച്ചില്‍ തുടങ്ങി ഇസ്ലാം അനുവദിക്കാത്ത പലതും പ്രവര്‍ത്തകര്‍ക്ക് അതനുവദിച്ചുകൊടുക്കും എന്നതാണത്. വെടിയുണ്ടയിലൂടെ നിലവില്‍വരുന്ന ഒരു വ്യവസ്ഥ വെടിയുണ്ടയിലൂടെ മാത്രമേ നിലനിര്‍ത്താന്‍ കഴിയൂ എന്നത് അതിന്‍െറ സഹജപ്രകൃതമാണ്. സമാധാനപരമായി ഇസ്ലാമിക വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തെ അസാധ്യമാക്കുന്ന ഒരു കാലാവസ്ഥ ഇത് സൃഷ്ടിക്കും.’’
ഈ അക്രമരഹിതനിലപാടിന്‍െറ കാരണങ്ങള്‍ തീര്‍ത്തും അവരുടേത് തന്നെയായിരുന്നു. അതിന്‍െറ അച്ചുതണ്ട് ധാര്‍മികതയാണ്. അഹിംസയുടെ നൂറ്റാണ്ടോളം വരുന്ന ഈ പോരാട്ട നിക്ഷേപമാണ് അറബ് രാഷ്ട്രീയ വിപ്ളവത്തെ രക്തരഹിതമായ പൂക്കാലമാക്കിയത്.
ഇതിനിടയില്‍ സായുധലൈന്‍ സംബന്ധിയായി ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കകത്ത് പല സംവാദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ചില ഗ്രൂപ്പുകള്‍ തെറ്റിപ്പിരിഞ്ഞുപോകുന്നുണ്ട്. അപ്പോഴെല്ലാം മാതൃപ്രസ്ഥാനങ്ങള്‍ ഈ നിലപാടില്‍ ഉറച്ചുനിന്നു. സായുധലൈന്‍ സ്വീകരിച്ച ചില ഗ്രൂപ്പുകള്‍ ഈജിപ്തില്‍ വിപ്ളവത്തിന്‍െറ ഒന്നുരണ്ടുവര്‍ഷം മുമ്പ് തങ്ങളുടെ വഴിയെക്കുറിച്ച് മതപരമായി പുനരാലോചനകള്‍ നടത്തുകയും അത്തരം ആഭ്യന്തരചര്‍ച്ചകളുടെ രേഖകള്‍ പബ്ളിക്കില്‍ പ്രസിദ്ധീകരിക്കുകയും അക്രമരാഹിത്യത്തിന്‍െറ വഴിയിലേക്ക് തിരികെ പോരുകയും ചെയ്തിട്ടുണ്ട്.
വിപ്ളവം ബഹുവചനമാണ് എന്നതാണ് ഈ മുല്ലപ്പൂവുകള്‍ സുഗന്ധംപരത്തി പറയുന്നത്. ഇടതുപക്ഷവും ഇസ്ലാമിസ്റ്റുകളും ലിബറല്‍ സെക്കുലറിസ്റ്റുകളും നവ സാമൂഹിക ഗ്രൂപ്പുകളും എല്ലാം ഒത്തുചേര്‍ന്നതിന്‍െറ ഫലമാണ് ഈ ചരിത്രസംഭവം. അറബ് ആഫ്രിക്കന്‍ നാടുകളില്‍ ഇസ്ലാമിസ്റ്റുകളുമായി സഹകരിക്കുകയില്ലായെന്ന് ഏതെങ്കിലും സാമൂഹിക പ്രസ്ഥാനങ്ങള്‍ തീരുമാനിച്ചാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെക്കുറിച്ച് ഒ.വി. വിജയന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ: ‘‘എങ്കില്‍ ചരിത്രത്തിന്‍െറ പുറമ്പോക്കില്‍ പ്രകടനം നടത്താനായിരിക്കും അവര്‍ക്ക് വിധി.’’
മുതലാളിത്തത്തിന്‍െറ അതേസമീപനം മറ്റുപല കാര്യങ്ങളിലെന്നപോലെ മത-സാമൂഹിക- രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കാര്യത്തിലും സ്വീകരിച്ചു എന്നതാണ് കമ്യൂണിസ്റ്റുകള്‍ക്കും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും സംഭവിച്ച അബദ്ധം. വികസനത്തിന്‍െറ കാര്യത്തില്‍ മുതലാളിത്തത്തില്‍നിന്ന് വ്യത്യസ്തമായ ഒരു കമ്യൂണിസ്റ്റ് തനതുസമീപനം വികസിപ്പിക്കാന്‍ കഴിയാതെപോയതാണ് സോവിയറ്റ് യൂനിയന്‍െറ തകര്‍ച്ചക്കുതന്നെ കാരണമായതും പിന്നീട് പരിസ്ഥിതി പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്നതില്‍നിന്നും കമ്യൂണിസ്റ്റുകളെ തടഞ്ഞതും. അതുപോലെ ആത്മീയ രാഷ്ട്രീയത്തിന്‍െറ കാര്യത്തിലോ അത്തരം അടിസ്ഥാനങ്ങളുള്ള പ്രസ്ഥാനങ്ങളുടെ കാര്യത്തിലോ മുതലാളിത്തത്തില്‍നിന്ന് വ്യത്യസ്തമായ തനതു കമ്യൂണിസ്റ്റ് ശൈലി വികസിപ്പിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ട്, ഇസ്ലാമിസ്റ്റുകളും സാമ്രാജ്യത്വവും തമ്മിലുള്ള, ഇസ്ലാമിസ്റ്റുകളും ഏകാധിപതികളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഏകാധിപത്യത്തിന്‍െറയും സാമ്രാജ്യത്വത്തിന്‍െറയും പക്ഷത്ത് അവര്‍ക്ക് നില്‍ക്കേണ്ടിവന്നു. അവര്‍ നടത്തിയ തിരുത്തലിന്‍െറ ഫലവും വിളംബരവുമാണ് അറബ് വിപ്ളവം.
അറബ് പത്രപ്രവര്‍ത്തകര്‍ ഫഹ്മീ ഹുവൈദി ചൂണ്ടിക്കാട്ടിയ കാര്യം കേരളത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണങ്ങള്‍ക്ക് സാധ്യതയുള്ളത് ഒരു ആദര്‍ശവിഭാഗത്തിലെ മിതവാദഗ്രൂപ്പും തീവ്രവാദഗ്രൂപ്പുകള്‍ക്കുമിടയിലല്ല, വ്യത്യസ്ത ആദര്‍ശവിഭാഗങ്ങളുടെ മിതവാദികള്‍ക്കിടയിലാണ്. നമുക്കിടയില്‍ സംവാദങ്ങള്‍ നടക്കുന്നത് ഒരു ആദര്‍ശ പ്രത്യയശാസ്ത്രത്തിനകത്തെ തീവ്രധാരകളും മിതധാരകളും തമ്മിലാണ്, അതല്ളെങ്കില്‍ എല്ലാ ആദര്‍ശങ്ങളും മാറ്റിവെച്ചുകൊണ്ടുള്ള ജീര്‍ണതകളുടെ ഒത്തുചേരലാണ്. 21ാം നൂറ്റാണ്ട് ആദര്‍ശാധിഷ്ഠിത മിതവാദങ്ങളുടെ നൂറ്റാണ്ടാവാന്‍തന്നെയാണ് സാധ്യതയെന്നാണ് പുലരികണ്ടിട്ട് തോന്നുന്നത്.
അറബ്വസന്തത്തെക്കുറിച്ച ചര്‍ച്ച അറബ് സമൂഹത്തെക്കുറിച്ച മാത്രം ചര്‍ച്ചയല്ല. അത് കേരളത്തെക്കുറിച്ച ചര്‍ച്ചകൂടിയാണ്. കാരണം, ദേശീയത, മതേതരത്വം, സ്ത്രീസ്വാതന്ത്ര്യം, തീവ്രവാദവിരുദ്ധത മുതലായ നമ്മുടെ പൊതുമണ്ഡലത്തിലെ പ്രധാന വ്യവഹാരങ്ങളുമായി ചില സംവാദങ്ങള്‍ ഈ വിപ്ളവം മുന്നോട്ടുവെക്കുന്നുണ്ട്. അത് ഏറ്റെടുക്കാനുള്ള ധീരത അല്ളെങ്കില്‍ ചരിത്രബോധം നമ്മുടെ വൈജ്ഞാനിക സാംസ്കാരിക സമൂഹം പ്രകടിപ്പിക്കേണ്ടതുണ്ട്. അറബ് സമൂഹത്തിലെ ഈ സംഭവവികാസത്തിന് മുമ്പുള്ള കാര്യങ്ങളില്‍ ഒരു സമൂഹമെന്ന നിലക്ക് നാം നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നു. ആ നിലപാടുകളുടെ രാഷ്ട്രീയവും നൈതികതയുമാണ് ഇപ്പോള്‍ ചോദ്യംചെയ്യപ്പെടുന്നത്.
മതത്തെ ആരാധനക്ക് പുറത്തുള്ള ജീവിതത്തില്‍നിന്നും മാറ്റിനിര്‍ത്തുന്ന മതേതരത്വം മനുഷ്യന് നന്മകള്‍ ചുരത്തുമെന്നും ആരാധനകള്‍ക്കപ്പുറം ജീവിതത്തില്‍ ഇടപെടുന്ന മതം മനുഷ്യന് ദുരിതങ്ങളായിരിക്കും നല്‍കുക എന്ന വിശ്വാസത്തിന്‍െറ പുറത്താണ് നമ്മുടെ പൊതുമണ്ഡലംതന്നെ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. അറബ്നാടുകളിലെ പുതിയ മാറ്റത്തോടെയെങ്കിലും ഇതിനെതിരായ ചില വസ്തുതകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ബര്‍ലിന്‍ മതിലിന്‍െറ തകര്‍ച്ച ഭൗതികവും ആശയപരവുമായ മതില്‍ത്തകര്‍ച്ചയായിരുന്നുവെങ്കില്‍ അറബ് വിപ്ളവം ആശയപരമായ ഒരു മതില്‍ത്തകര്‍ച്ചയാണ്.
മുല്ലപ്പൂവിപ്ളവം പൊട്ടിപ്പുറപ്പെട്ട തുനീഷ്യ ഏറ്റവും ഭീകരമായ മതവിരുദ്ധത അടിച്ചേല്‍പിക്കപ്പെട്ട രാജ്യമാണ്. തുനീഷ്യയില്‍ മാത്രമല്ല, ഈജിപ്്തിലും യമനിലുമെല്ലാം മതേതരത്വത്തിന്‍െറ ചെലവിലും ന്യായത്തിലുമാണ് അറബ് ഭരണാധികാരികള്‍ എല്ലാ പൗരാവകാശങ്ങളെയും അടിച്ചമര്‍ത്തി ഇക്കാലംവരെ നിലനിന്നിരുന്നത്. അവിടങ്ങളില്‍ ഏറ്റവും വലിയ ചെറുത്തുനില്‍പ് കഴിഞ്ഞ അര മുക്കാല്‍ നൂറ്റാണ്ടുകാലം നടത്തിപ്പോന്നത് ആത്മീയ രാഷ്ട്രീയത്തിന്‍െറ വക്താക്കളായിരുന്നു. മതേതരത്വം വിമോചനവും മതം അടിമത്തവും എന്ന സൂത്രവാക്യം അറബ് ആഫ്രിക്കന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളവുമെങ്കിലും നേരെ തിരിച്ചായിരുന്നു. തുനീഷ്യയില്‍ താഴെ ഇറക്കപ്പെട്ട ബിന്‍ അലിക്കും അദ്ദേഹത്തിന്‍െറ മുന്‍ഗാമി ബുര്‍ഗീബകും ഈജിപ്തിലെ ഹുസ്നിമുബാറക്കും അദ്ദേഹത്തിന്‍െറ മുന്‍ഗാമികളായ അന്‍വര്‍ സാദത്തും ജമാല്‍ അബ്ദുന്നാസിറും മതേതരത്വത്തിന്‍െറ കറതീര്‍ത്ത പ്രതീകങ്ങളാണ്. തുനീഷ്യയില്‍ ഇപ്പോള്‍ അധികാരത്തില്‍ വന്ന അന്നഹ്ദയുടെ നേതാവ് റാഷിദുല്‍ ഗനൂഷിയും ഈജിപ്തിലെ പഴയ ഭരണകൂടങ്ങളുടെ യഥാര്‍ഥ പ്രതിപക്ഷമായ ബ്രദര്‍ഹുഡും സാമ്പ്രദായിക വ്യവഹാരങ്ങളില്‍ മതമൗലികവാദത്തിന്‍െറ പ്രതീകങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ മൂന്നാം ലോകരാജ്യങ്ങളില്‍ നടത്തിയ കോളനിവാഴ്ചക്ക് ചില താത്ത്വിക അടിത്തറകള്‍ ഉണ്ടായിരുന്നു. അതേപോലെ സാമ്രാജ്യത്വ പിന്‍ബലത്തോടെ അറബ് ആഫ്രിക്കന്‍ നാടുകളില്‍ നിലനിന്നുപോന്ന മര്‍ദകപ്രത്യയശാസ്ത്രമായിരുന്നു ആത്മീയ രാഷ്ട്രീയത്തിനെതിരായ തീവ്ര മതേതരത്വം. അവിടങ്ങളില്‍ ഇത്തരം ഭരണകൂടങ്ങള്‍ തകരുമ്പോള്‍ ഭരണകൂടം മാത്രമല്ല തകരുന്നത്, ഭരണകൂട പ്രത്യയശാസ്ത്രംകൂടിയാണ്. അതുകൊണ്ടാണ് വിപ്ളവാനന്തരം തുനീഷ്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആ ജനത ‘അന്നഹ്ദ’ എന്ന മതമൗലികവാദം ആരോപിക്കപ്പെട്ട്, ഇത്രയും കാലം നിരന്തരം അടിച്ചമര്‍ത്തപ്പെട്ട സംഘടനക്ക് മുന്‍തൂക്കം നല്‍കിയത്. കാരണം, അവരെ അടിച്ചമര്‍ത്തിയത് മതവിരുദ്ധതയായിരുന്നെങ്കില്‍ അവരുടെ ചെറുത്തുനില്‍പുകളെ നയിച്ചത് മതമായിരുന്നു.
2001ല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ പൊടുന്നനെ സംഭവിച്ച ഒരു മുന്നേറ്റമാണിതെന്ന് മനസ്സിലാക്കുന്നത് അങ്ങേയറ്റം ചരിത്രവിരുദ്ധമായിരിക്കും. ഈ രാജ്യങ്ങള്‍ സ്വതന്ത്രമായതുതന്നെ തദ്ദേശീയ കൊളോണിയലിസത്തിന്‍െറ കൈകളിലേക്കായിരുന്നു. പട്ടാളമായിരുന്നു ഈ ആഭ്യന്തര കൊളോണിയലിസത്തിന്‍െറ കൈയാളുകള്‍. ജനാധിപത്യ അവകാശങ്ങളുടെ നിരന്തരലംഘനത്തിന്‍േറതാണ് ഈ ഭരണകൂടങ്ങളുടെ ചരിത്രം. എന്നാല്‍, ബ്രദര്‍ഹുഡും സമാന സംഘടനകളും സമാധാനപരമായ രീതിയില്‍ അതിനെ നിരന്തരം ചെറുത്തുകൊണ്ടിരുന്നു. ആ മുക്കാല്‍ നൂറ്റാണ്ടുകളോളം വരുന്ന ചെറുത്തുനില്‍പുകളുടെ മൂലധനത്തിലാണ് അറബ് വിപ്ളവം ഉണ്ടായത്.
സഹനത്തിന്‍െറ കൊടുമുടികള്‍ താണ്ടിക്കൊണ്ട് ഈ ചെറുത്തുനില്‍പുകള്‍ നടക്കുമ്പോള്‍ പ്രബുദ്ധമായ ഒരു ജനത എന്ന നിലക്ക് നാം എവിടെയായിരുന്നു? നമ്മുടെ സാമൂഹികപ്രസ്ഥാനങ്ങള്‍ ഏതുപക്ഷത്തായിരുന്നു എന്നാലോചിക്കേണ്ടതാണ്. 1966ല്‍ സാഹിത്യനിരൂപകനും ഖുര്‍ആനിന് സൗന്ദര്യാത്മക വ്യാഖ്യാനം എഴുതിയ പണ്ഡിതനും നിരവധിഗ്രന്ഥങ്ങളുടെ കര്‍ത്താവും ബ്രദര്‍ഹുഡിന്‍െറ സംഘാടകരില്‍ ഒരാളുമായിരുന്ന സയ്യിദ് ഖുതുബിനെ ജമാല്‍ അബ്ദുന്നാസിറിന്‍െറ ഭരണകൂടം ‘വഴിയടയാളങ്ങള്‍’ എന്നപേരില്‍ മലയാളത്തിലടക്കം വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു പുസ്തകത്തിന്‍െറ പേരില്‍ കഴുമരത്തിലേറ്റി. ആ രക്തമാണ്, അത്തരം നിരവധി രക്തസമര്‍പ്പണമാണ് ഇപ്പോള്‍ മുല്ലപ്പൂവായി വിടര്‍ന്ന് പരിലസിച്ചത്. പുസ്തകം ആധുനികമായ ഒരു സാംസ്കാരിക രൂപമാണ്. പ്രബുദ്ധതയുടെ ചിഹ്നമാണ്. സംവാദത്തിനുള്ള ക്ഷണമാണ്. വിയോജിപ്പിനുള്ള സാധ്യതയാണ്. സയ്യിദ് ഖുതുബ് ആരുടെയും ഒരുതുള്ളി ചോരയും ചിന്തിയിട്ടില്ല. ആരുടെയും ചോരക്കുവേണ്ടി കൊലവിളി നടത്തിയിട്ടില്ല. പകരം ‘ഇസ്ലാമിലെ സാമൂഹികനീതി’പോലെ സാമൂഹിക- സാമ്പത്തിക സമത്വത്തിന്‍െറ ദൈവശാസ്ത്രം വാദിച്ചുറപ്പിച്ച ഗ്രന്ഥത്തിന്‍െറ രചയിതാവാണ് അദ്ദേഹം. ഖുര്‍ആനിന്‍െറ അലൗകിക സംഗീതത്തെ, ദിവ്യമായ കവിതയെ ഇത്രയേറെ ആസ്വദിപ്പിച്ച മറ്റൊരു ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം ഈ കുറിപ്പുകാരന്‍െറ ഓര്‍മകളുടെ ഷെല്‍ഫില്‍ ഏതായാലും ഇല്ല. പുസ്തകത്തിന് ജീവന്‍ വിലയായി കൊടുത്ത എഴുത്തുകാരനാണ് സയ്യിദ് ഖുതുബ്.
അന്ന് നമ്മള്‍, നമ്മുടെ ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങള്‍ ഏതു പക്ഷത്തായിരുന്നു? നമ്മുടെ രാഷ്ട്രീയ ഭാവുകത്വം അന്ന് നാസറിനെ ആഘോഷിക്കുകയായിരുന്നു. നാസറായിരുന്നു നമുക്ക് താരം. മൂന്നാം ലോകത്തിലെ പുതിയ ജനാധിപത്യത്തിന്‍െറ ജനനായകന്‍ നെഹ്റു, ടിറ്റോ, നാസര്‍ അച്ചുതണ്ടിനെ ആഘോഷിക്കുകയായിരുന്നു നാം. സയ്യിദ് ഖുതുബ്, നാസര്‍ എന്ന മതേതര ജനാധിപത്യവാദിയാല്‍ കൊലചെയ്യപ്പെടേണ്ട, കൊലചെയ്യപ്പെടാവുന്ന ഒരു ഭീകരന്‍ മാത്രമായിരുന്നു. അതല്ളെങ്കില്‍, നാം അറിയുകപോലും ചെയ്യേണ്ടതില്ലാത്ത ഒരാളായിരുന്നു.
1984ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരളത്തിലെ, ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന് കൊടുത്ത ഒരു ഉപദേശം ഇങ്ങനെ വായിക്കാം: ‘‘എന്‍െറ അഭിപ്രായത്തില്‍ ജാതിയെയും മതത്തെയും ആസ്പദമാക്കി പ്രത്യേകമായി നിലനിന്നിരുന്ന നിയമങ്ങള്‍ക്ക് മുതലാളിത്തത്തിന്‍െറയും അതിന്‍െറതന്നെ ഭാഗമായ സോഷ്യലിസത്തിന്‍െറയും ഉയര്‍ച്ചയോടുകൂടി പ്രസക്തി ഇല്ലാതായിട്ടുണ്ട്. അതുകൊണ്ടാണ് മുക്കാല്‍ നൂറ്റാണ്ട് മുമ്പ് തുര്‍ക്കിയില്‍ തുടങ്ങി സാമൂഹികപരിഷ്കാരപരമായ നിയമനിര്‍മാണങ്ങള്‍ ബലത്തില്‍ വന്നത്. കേരളമടക്കം ഇന്ത്യയിലാകട്ടെ, നായര്‍,നമ്പൂതിരി മുതലായ വിവിധ ജാതികള്‍ക്ക് വെവ്വേറെ നിയമമുണ്ടായിരുന്നത് ഏകീകരിച്ച് ഒരു ഹിന്ദുകോഡ് നിലവില്‍ വന്നിരിക്കുന്നു. അത് മുസ്ലിം സമുദായത്തിലും അധികം ചെല്ലുന്നതിനുമുമ്പ് വരുമെന്നാണ് എന്‍െറ വിശ്വസം.’’
മതനിയമങ്ങള്‍ക്ക് എതിരായ ബലപ്രയോഗം തുര്‍ക്കിക്കുശേഷം ഏറ്റവും തീവ്രമായി നടന്ന രാജ്യമാണ് തുനീഷ്യ. പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കുന്നത് നിയമപരമായി വിലക്കപ്പെട്ട രാജ്യത്തെ, രാജ്യങ്ങളെ ജനവിഭാഗങ്ങള്‍ക്ക് മാതൃകയായി നിര്‍ദേശിക്കാന്‍ ഒരു ജനാധിപത്യവാദിക്ക് എങ്ങനെ കഴിയും. ഇ.എം.എസ് മാതൃകയായി സമര്‍പ്പിച്ച തുര്‍ക്കിയില്‍ മതവിരുദ്ധ പട്ടാള സ്വേച്ഛാധിപത്യത്തെ ഉര്‍ദുഗാന്‍െറ നേതൃത്വത്തിലുള്ള എ.കെ പാര്‍ട്ടി മറികടന്നുകഴിഞ്ഞിരിക്കുന്നു. തുര്‍ക്കിയില്‍ ഇപ്പോള്‍ ശരീഅത്ത് വേണ്ടവര്‍ക്ക് അതനുസരിച്ചും വേണ്ടാത്തവര്‍ക്ക് അതില്ലാതെയും ജീവിക്കാവുന്ന മതം വാഗ്ദാനം ചെയ്യുന്ന ജനാധിപത്യമാണ് പുലരുന്നത്. അതോടൊപ്പം പുതിയ ഭരണകൂടം സാമ്രാജ്യത്വത്തിനും സയണിസത്തിനും എതിരെ പഴയ ഭരണകൂടങ്ങളുടെ റാന്‍മൂളി നയത്തിന് തീര്‍ത്തും എതിരായ നിലപാടുകള്‍ സ്വീകരിക്കുന്നു. മതത്തിന്‍െറ വിമോചനപരതയെ, നൈതികബോധത്തെ തുര്‍ക്കി ഇപ്പോള്‍ രാഷ്ട്രീയമായി ആവിഷ്കരിക്കുകയാണെന്നര്‍ഥം. ഏറ്റവും ഭീകരമായി കൊളോണിയന്‍ സെക്കുലറിസം നടപ്പാക്കപ്പെട്ട രാജ്യങ്ങളില്‍തന്നെയാണ് ഏറ്റവും ആദ്യം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ അധികാരത്തില്‍ എത്തുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. 1984-86 കാലത്തെ ശരീഅത്ത് വിവാദത്തില്‍ ഏറ്റവും വലിയ മാതൃകയായി സെക്കുലര്‍ സമൂഹം മുസ്ലിം സമൂഹത്തിനുമുന്നില്‍ നിര്‍ദേശിച്ച രണ്ട് രാഷ്ട്രസമൂഹമാതൃകകളായിരുന്നു തുര്‍ക്കിയും തുനീഷ്യയും. ആ മതേതരത്വത്തിന്‍െറ തിണ്ണബലം കൊടിയ സ്വേച്ഛാധിപത്യമായിരുന്നു. അതിനെ താങ്ങിനിര്‍ത്തിയിരുന്നത് സാമ്രാജ്യത്വമായിരുന്നു. മതം ആശയപരമായും പ്രായോഗികമായും ചെറുത്തുനില്‍ക്കുകയായിരുന്നു. മതത്തെ പ്രതിനിധാനംചെയ്യുക എന്നതുതന്നെ അവിടങ്ങളില്‍ ചെറുത്തുനില്‍പായിരുന്നു. പക്ഷേ, നമുക്ക് മതം, പ്രത്യേകിച്ച് സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള മതം വെറുക്കപ്പെടേണ്ടതും മര്‍ദക മതേതരത്വം ഹസ്തദാനം ചെയ്യപ്പെടേണ്ട സുഹൃത്തുമായിരുന്നു.
അറബ് രാഷ്ട്രീയത്തിന്‍െറ പൂക്കാലം അഹിംസാത്മകമായതും യാദൃച്ഛികമല്ല. ഈ ആഭ്യന്തര കൊളോണിയലിസത്തിനെതിരെ ഈജിപ്തിലെ ബ്രദര്‍ഹുഡും മറ്റ് അയല്‍രാജ്യങ്ങളിലെ സമാന പ്രസ്ഥാനങ്ങളും നടത്തിക്കൊണ്ടിരുന്ന ചെറുത്തുനില്‍പുകള്‍ ഏകപക്ഷീയ സമാധാനത്തില്‍ അധിഷ്ഠിതമായിരുന്നു. അതൊരിക്കലും ഭീകരവാദത്തിനെതിരായ അമേരിക്കന്‍ പ്രചാരണ യുദ്ധത്തിന്‍െറയോ മതേതരസമ്മര്‍ദത്തിന്‍െറയോ ഫലമായി ഉണ്ടായതല്ല. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ തുടക്കംമുതല്‍ അവരുടെ റഫറന്‍സുകള്‍ മുന്നില്‍വെച്ചെടുത്ത തീരുമാനമായിരുന്നു അത്. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ഗുരുവെന്ന് വിശേഷിപ്പിക്കാവുന്ന ഭീകരവാദത്തിന്‍െറ മാസ്റ്റര്‍ ബ്രെയ്ന്‍ എന്ന് എതിരാളികള്‍ വിശേഷിപ്പിക്കുന്ന അബുല്‍ അഅ്ലാ മൗദൂദി സായുധ വിപ്ളവത്തിലൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനു നല്‍കിയ മറുപടി സിയാവുദ്ദീന്‍ സര്‍ദാര്‍ ഉദ്ധരിക്കുന്നുണ്ട്:
‘‘നാം സ്വീകരിക്കേണ്ട ശരിയായ പാത അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല’’ എന്നായിരുന്നു ഒരു നിമിഷംപോലും സംശയിക്കാതെയുള്ള അദ്ദേഹത്തിന്‍െറ മറുപടി. ‘‘അത്തരം ഒരു നയം എന്തെങ്കിലും ഗുണം ചെയ്യുന്നതിനുപകരം അത്യന്തം ഹാനികരമായി പതിക്കും. സായുധ വിപ്ളവത്തിലൂടെ നിങ്ങള്‍ക്ക് ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍തന്നെ ഇസ്ലാമിക രീതിയില്‍ രാഷ്ട്രത്തിന്‍െറ ഭരണകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. കാരണം വളരെ ലളിതം, സമൂഹവും സമൂഹത്തിലെ വിവിധവിഭാഗങ്ങളും ഇസ്ലാം ഉന്നംവെക്കുന്ന ധാര്‍മിക പരിവര്‍ത്തനത്തിന് സജ്ജമായിട്ടുണ്ടാവില്ല. അധികാരം പിടിച്ചടക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ മറ്റുള്ളവരുടെ മുന്നിലും സായുധവിപ്ളവം തുറന്നുകിടക്കുന്നുണ്ട്. അപ്പോള്‍ മുസ്ലിം രാജ്യങ്ങള്‍ വിപ്ളവങ്ങളുടെയും പ്രതിവിപ്ളവങ്ങളുടെയും ഗൂഢാലോചനകളുടെയും പ്രതിഗൂഢാലോചനയുടെയും ദൂഷിതവലയത്തില്‍ അകപ്പെടലായിരിക്കും ഫലം. മാത്രവുമല്ല, സായുധവിപ്ളവം നടത്തണമെങ്കില്‍ ഗൂഢസംഘങ്ങളുടെ രീതിയില്‍ നിങ്ങളുടെ പ്രസ്ഥാനത്തെ നിങ്ങള്‍ക്ക് സംഘടിപ്പിക്കേണ്ടിവരും. അതിന് അതിന്‍േറതായ ചില പെരുമാറ്റരീതികളുണ്ട്, അത്തരം സംഘങ്ങള്‍ വിയോജിപ്പിനെയും ഭിന്നവീക്ഷണങ്ങളെയും പൊറുപ്പിക്കുകയില്ല. വിമര്‍ശശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടും. അതിന്‍െറ അഭാവത്തില്‍ തുറന്ന ചര്‍ച്ചകള്‍ തടസ്സപ്പെടും. രഹസ്യസംഘടനകളുടെ ആന്തരയുക്തി ആവശ്യപ്പെടുന്ന മറ്റൊരു സംഗതികൂടിയുണ്ട്. ചതി, കള്ളം, വ്യാജവത്കരണം, രക്തച്ചൊരിച്ചില്‍ തുടങ്ങി ഇസ്ലാം അനുവദിക്കാത്ത പലതും പ്രവര്‍ത്തകര്‍ക്ക് അതനുവദിച്ചുകൊടുക്കും എന്നതാണത്. വെടിയുണ്ടയിലൂടെ നിലവില്‍വരുന്ന ഒരു വ്യവസ്ഥ വെടിയുണ്ടയിലൂടെ മാത്രമേ നിലനിര്‍ത്താന്‍ കഴിയൂ എന്നത് അതിന്‍െറ സഹജപ്രകൃതമാണ്. സമാധാനപരമായി ഇസ്ലാമിക വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തെ അസാധ്യമാക്കുന്ന ഒരു കാലാവസ്ഥ ഇത് സൃഷ്ടിക്കും.’’
ഈ അക്രമരഹിതനിലപാടിന്‍െറ കാരണങ്ങള്‍ തീര്‍ത്തും അവരുടേത് തന്നെയായിരുന്നു. അതിന്‍െറ അച്ചുതണ്ട് ധാര്‍മികതയാണ്. അഹിംസയുടെ നൂറ്റാണ്ടോളം വരുന്ന ഈ പോരാട്ട നിക്ഷേപമാണ് അറബ് രാഷ്ട്രീയ വിപ്ളവത്തെ രക്തരഹിതമായ പൂക്കാലമാക്കിയത്.
ഇതിനിടയില്‍ സായുധലൈന്‍ സംബന്ധിയായി ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കകത്ത് പല സംവാദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ചില ഗ്രൂപ്പുകള്‍ തെറ്റിപ്പിരിഞ്ഞുപോകുന്നുണ്ട്. അപ്പോഴെല്ലാം മാതൃപ്രസ്ഥാനങ്ങള്‍ ഈ നിലപാടില്‍ ഉറച്ചുനിന്നു. സായുധലൈന്‍ സ്വീകരിച്ച ചില ഗ്രൂപ്പുകള്‍ ഈജിപ്തില്‍ വിപ്ളവത്തിന്‍െറ ഒന്നുരണ്ടുവര്‍ഷം മുമ്പ് തങ്ങളുടെ വഴിയെക്കുറിച്ച് മതപരമായി പുനരാലോചനകള്‍ നടത്തുകയും അത്തരം ആഭ്യന്തരചര്‍ച്ചകളുടെ രേഖകള്‍ പബ്ളിക്കില്‍ പ്രസിദ്ധീകരിക്കുകയും അക്രമരാഹിത്യത്തിന്‍െറ വഴിയിലേക്ക് തിരികെ പോരുകയും ചെയ്തിട്ടുണ്ട്.
വിപ്ളവം ബഹുവചനമാണ് എന്നതാണ് ഈ മുല്ലപ്പൂവുകള്‍ സുഗന്ധംപരത്തി പറയുന്നത്. ഇടതുപക്ഷവും ഇസ്ലാമിസ്റ്റുകളും ലിബറല്‍ സെക്കുലറിസ്റ്റുകളും നവ സാമൂഹിക ഗ്രൂപ്പുകളും എല്ലാം ഒത്തുചേര്‍ന്നതിന്‍െറ ഫലമാണ് ഈ ചരിത്രസംഭവം. അറബ് ആഫ്രിക്കന്‍ നാടുകളില്‍ ഇസ്ലാമിസ്റ്റുകളുമായി സഹകരിക്കുകയില്ലായെന്ന് ഏതെങ്കിലും സാമൂഹിക പ്രസ്ഥാനങ്ങള്‍ തീരുമാനിച്ചാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെക്കുറിച്ച് ഒ.വി. വിജയന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ: ‘‘എങ്കില്‍ ചരിത്രത്തിന്‍െറ പുറമ്പോക്കില്‍ പ്രകടനം നടത്താനായിരിക്കും അവര്‍ക്ക് വിധി.’’
മുതലാളിത്തത്തിന്‍െറ അതേസമീപനം മറ്റുപല കാര്യങ്ങളിലെന്നപോലെ മത-സാമൂഹിക- രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കാര്യത്തിലും സ്വീകരിച്ചു എന്നതാണ് കമ്യൂണിസ്റ്റുകള്‍ക്കും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും സംഭവിച്ച അബദ്ധം. വികസനത്തിന്‍െറ കാര്യത്തില്‍ മുതലാളിത്തത്തില്‍നിന്ന് വ്യത്യസ്തമായ ഒരു കമ്യൂണിസ്റ്റ് തനതുസമീപനം വികസിപ്പിക്കാന്‍ കഴിയാതെപോയതാണ് സോവിയറ്റ് യൂനിയന്‍െറ തകര്‍ച്ചക്കുതന്നെ കാരണമായതും പിന്നീട് പരിസ്ഥിതി പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്നതില്‍നിന്നും കമ്യൂണിസ്റ്റുകളെ തടഞ്ഞതും. അതുപോലെ ആത്മീയ രാഷ്ട്രീയത്തിന്‍െറ കാര്യത്തിലോ അത്തരം അടിസ്ഥാനങ്ങളുള്ള പ്രസ്ഥാനങ്ങളുടെ കാര്യത്തിലോ മുതലാളിത്തത്തില്‍നിന്ന് വ്യത്യസ്തമായ തനതു കമ്യൂണിസ്റ്റ് ശൈലി വികസിപ്പിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ട്, ഇസ്ലാമിസ്റ്റുകളും സാമ്രാജ്യത്വവും തമ്മിലുള്ള, ഇസ്ലാമിസ്റ്റുകളും ഏകാധിപതികളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഏകാധിപത്യത്തിന്‍െറയും സാമ്രാജ്യത്വത്തിന്‍െറയും പക്ഷത്ത് അവര്‍ക്ക് നില്‍ക്കേണ്ടിവന്നു. അവര്‍ നടത്തിയ തിരുത്തലിന്‍െറ ഫലവും വിളംബരവുമാണ് അറബ് വിപ്ളവം.
അറബ് പത്രപ്രവര്‍ത്തകര്‍ ഫഹ്മീ ഹുവൈദി ചൂണ്ടിക്കാട്ടിയ കാര്യം കേരളത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണങ്ങള്‍ക്ക് സാധ്യതയുള്ളത് ഒരു ആദര്‍ശവിഭാഗത്തിലെ മിതവാദഗ്രൂപ്പും തീവ്രവാദഗ്രൂപ്പുകള്‍ക്കുമിടയിലല്ല, വ്യത്യസ്ത ആദര്‍ശവിഭാഗങ്ങളുടെ മിതവാദികള്‍ക്കിടയിലാണ്. നമുക്കിടയില്‍ സംവാദങ്ങള്‍ നടക്കുന്നത് ഒരു ആദര്‍ശ പ്രത്യയശാസ്ത്രത്തിനകത്തെ തീവ്രധാരകളും മിതധാരകളും തമ്മിലാണ്, അതല്ളെങ്കില്‍ എല്ലാ ആദര്‍ശങ്ങളും മാറ്റിവെച്ചുകൊണ്ടുള്ള ജീര്‍ണതകളുടെ ഒത്തുചേരലാണ്. 21ാം നൂറ്റാണ്ട് ആദര്‍ശാധിഷ്ഠിത മിതവാദങ്ങളുടെ നൂറ്റാണ്ടാവാന്‍തന്നെയാണ് സാധ്യതയെന്നാണ് പുലരികണ്ടിട്ട് തോന്നുന്നത്.

Leave a comment