മുല്ലപ്പൂ വിപ്ലവവും അതേ തുടർന്ന് രൂപപ്പെട്ട അറബ് വസന്തവും എങ്ങനെ വ്യാഖ്യാനിക്കണം എന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് കേരളത്തിലെ ഏതാണ്ടെല്ലാ മുസ്ലിം സംഘടനകളും മുസ്ലിം സാമുദായിക പാർട്ടിയും. കെ.എം ഷാജി അടക്കമുള്ളവരുടെ ലേഖനങ്ങൾ അറബ് വസന്തത്തിന്റെ മുന്നിൽ നടന്നവർ മുസ്ലിം ലീഗാണ് എന്ന് അവകാശപ്പെടുകയും ജമാഅത്തെ ഇസ്ലാമിക്ക് അതിന്റെ മഹത്വം അവകാശപ്പെടാൻ ഒരു അർഹതയില്ലെന്നും വാദിക്കുമ്പോൾ തന്നെ പിറ്റേ ദിവസം ചന്ദ്രികയിൽ വരുന്ന ലേഖനം. മുല്ലപ്പൂ വിപ്ലവും അതോടനുബന്ധിച്ച് അറബി നാടുകളിൽ ഇടിമുഴക്കം സൃഷ്ടിച്ച് കടന്നുവന്ന അറബ് വസന്തവും പൂർണമായും സയണിസ്റ്റുകളുടെ തിരക്കഥക്കനുസരിച്ച് നടന്ന നാടകം മാത്രമാണെന്നാണ്. ജൂത ബുദ്ധിജീവിയായ ഓഡഡ്യിനോണ്‍ 1982 ഫെബ്രുവരിയില്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളിൽ മുപ്പത് വർഷത്തിന് ശേഷം നടപ്പാക്കിയതിൽ എത്രമാത്രം വിജയിച്ചുവെന്ന കണക്കാണത്രേ ഇപ്പോൾ എടുക്കേണ്ടത്. ജമാഅത്തെ ഇസ്ലാമി ഇതിനെ പുതുപ്രഭാതം എന്ന് വിളിക്കുന്നതിലും ചന്ദ്രിക ലേഖകന് വലിയ പരാതിയുണ്ട്. അദ്ദേഹത്തിന്റെ വരികൾ കാണുക:
1982 ഫെബ്രുവരിയില്‍ ഓഡഡ്യിനോണ്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ 2012 ഫെബ്രുവരിയില്‍ മുപ്പതാം വാര്‍ഷികമാചരിക്കുമ്പോള്‍, അത് നടപ്പാക്കുന്നതില്‍ തല്‍പരര്‍ എത്രത്തോളം വിജയിച്ചുവെന്നാണ് നോക്കേണ്ടത്. വീണ്ടുമൊന്നുണ്ട്, ലാത പോയി മനാത വന്നതു കൊണ്ട് മാത്രം ജാസ്മിന്‍വാദികള്‍ക്ക് പുതു പ്രഭാതമാകുമെന്ന് പറയാനൊക്കുമോ? സിറിയ കഴിഞ്ഞാല്‍ ഇറാനിലും മറ്റെന്തെങ്കിലും ന്യായേനെ, വിപ്ലവമാവര്‍ത്തിച്ചാല്‍ ഇസ്രായേലായിരിക്കും ഗുണംപറ്റികള്‍ എന്ന ലളിത സത്യത്തെ ആര്‍ക്കെങ്കിലും നിഷേധിക്കാനാവുമോ? സമീപ ഭാവിയില്‍, വിപ്ലവ ജ്വാലകള്‍ എല്ലായിടത്തുമെത്തിയേക്കാം; എന്തുമുണ്ടാകാം; രാഷ്ട്രീയമായി അമേരിക്കക്ക് സ്ഥിരമായ ഒരു മിത്രമോ ശത്രുവോ ഒന്നുമില്ല. അത് സയണിസ്റ്റുകള്‍ക്ക് നന്നായറിയാം. സഊദി ഭരണകൂടം ഇന്ന് അമേരിക്കയുടെ രാസവാരിക്കാരാണ്. പക്ഷെ നാളെ, നമ്മുടെ നിശ്ചയ പ്രകാരമല്ലല്ലോ.
ലേഖനത്തിലെ ഈ അവസാന ഭാഗം വായിച്ചാലറിയാം ലേഖകൻ കടുത്ത സന്ദേഹത്തിലാണെന്ന്.
നേരത്തെ ഒരു ബ്ലോഗിൽ സൂചിപ്പിച്ച പോലെ ജമാഅത്തെ ഇസ്ലാമി നാടുനീളെ
'അറബ് വസന്തം: പുതുയുഗത്തിന്റെ പിറവിയാണ്' എന്ന സന്ദേശ സമ്മേളനങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ് അത് ജമാഅത്ത് വിമർശകരായ മതസംഘടനകൾക്കും സാമുദായിക സംഘടനക്കും വല്ലാത്ത അലോസരമുണ്ടാക്കുന്നു. അതിനെതിരെ എങ്ങനെ പ്രതികരിക്കണം എന്നറിയാതെയാണവരുള്ളത്. വിപ്ലവാനന്തരം ശക്തമായ നേതൃത്വം നൽകാൻ കെൽപുള്ള രാഷ്ട്രീയ ഇസ്ലാമിന്റെ ആളുകളെന്ന് പാശ്ചാത്യരും അവരെ ചാണിനു ചാൺ പിൻപറ്റി കേരളത്തിലും ആക്ഷേപിക്കപ്പെട്ടുകൊണ്ടിരുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ അഭാവം നിമിത്തം ദിശാബോധം നഷ്ടപ്പെട്ട രാജ്യങ്ങളെ ചൂണ്ടിക്കാട്ടിയും അതേ പ്രകാരം ഇറാനിൽ അപ്രകാരം സംഭവിച്ചാൽ അത് ഇസ്രായേലിനെയല്ലേ സന്തോഷിപ്പിക്കുക എന്ന മുട്ടുന്യായവുമൊക്കെ പറഞ്ഞ് അറബ് വസന്തത്തെ മൊത്തമായി തെറ്റിദ്ധരിപ്പിക്കുന്നത് വ്യക്തമായ നിലപാടില്ലായ്മയുടെ ഭാഗമാണ്.
ലേഖകൻ തുടക്കത്തിൽ പറഞ്ഞ ഒട്ടേറെ കാര്യങ്ങൾ വസ്തുതാപരം തന്നയായരിക്കാം. കാരണം തങ്ങളുടെ ശിങ്കിടികളായ ഏകാധിപതികളുടെ ഭരണം പോലും സഹിക്കാതെ ഇസ്ലാമിക സമൂഹത്തെ നശിപ്പിക്കാൻ ജൂത സയണിസ്റ്റ് ബുദ്ധി ജീവികൾ ചിന്തിക്കാനും നിർദ്ദേശം അവതരിപ്പിക്കാനും ആസൂത്രണം നടത്താനും തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി എന്നത് വസ്തുത തന്നെയാണ്. എന്നാൽ ഇപ്പോഴുണ്ടായ ആകസ്മിക സംഭവങ്ങളുടെ പിന്നിൽ അവരാണ് എന്നത് തുടർ സംഭവങ്ങൾ വീക്ഷിക്കുമ്പോൾ ആർക്കും മനസ്സിലാക്കിയെടുക്കാൻ സാധിക്കുകയില്ല.
പതിറ്റാണ്ടുകളായി സ്വന്തം തറവാട് സ്വന്തായി രാജ്യത്തെക്കണ്ട് സ്വേഛാധിപത്യ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തിലെ യുവാക്കൾക്ക് തങ്ങളുടെ നാട്ടിലെ അസ്വാതന്ത്ര്യവും അക്രമഭരണവും തിരിച്ചറിയാനും ലോകത്ത് പലഭാഗത്തും ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ സംവിധാനങ്ങളെ മനസ്സിലാക്കാനും പൂർണമായ അവസരമാണ് ഇന്റർനെറ്റ് തുറന്നിട്ട് കൊടുത്തത്. അതോടൊപ്പം അധികാരികളെ ഭയപ്പെടാതെ ഒട്ടൊക്കെ ആശയവിനിമയം നടത്താനുള്ള സാധ്യതയും ഇന്റർ നെറ്റ് നൽകി.

സാഹചര്യങ്ങളൊക്കെ പാകപ്പെട്ട ഈ അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കാനും വിപ്ലവ ജ്വാലയുയർത്താനും ഒരു തീപൊരിമാത്രം മതിയായിരുന്നു. അതാണ് മുഹമ്മദ് ബൂ അസീസിയുടെ ആത്മഹത്യയിലൂടെ സംഭവിച്ചത്. ഇതും ജൂത-സയണിസത്തിന്റെ തിരകഥയനുസരിച്ചാണെന്ന് നമ്മുക്ക് പറയാനാകുമോ?. അതുകൊണ്ട് തന്നെ പറയട്ടെ ജമാഅത്തെ ഇസ്ലാമിക്ക് ഓഡഡ്യിനോണിനെ ഓര്‍മ കാണാത്ത പ്രശ്നമല്ല. മറിച്ച് അപ്രകാരം എഴുതപ്പെട്ട നൂറുകണക്കിന് തിരകഥയനുസരിച്ചല്ല അറബ് വസന്തം അരംഭിച്ചത് എന്ന വ്യക്തമായ തിരിച്ചറിവ് ഒന്നുകൊണ്ട് മാത്രമാണ്, സയണിസ്റ്റ് ഗൂഡാലോചനയും അറബ് വസന്തവും കൂട്ടിക്കുഴക്കാത്തത്. അതോടൊപ്പം സയണിസവും പാശ്ചാത്യനിഗൂഢ ശക്തികളും കയ്യും കെട്ടി നോക്കി നിൽക്കും എന്ന് ജമാഅത്ത് കരുതുന്നില്ല. പക്ഷെ ജനങ്ങളുടെ സ്വാതന്ത്ര്യാഭിലാശങ്ങളെ പിന്തുണക്കാൻ അത്തരം കൃത്രിമമായ ഭയാശങ്കകൾ ജമാഅത്തിനെ പ്രേരിപ്പിക്കുന്നില്ല എന്ന് മാത്രം. ചന്ദിക ലേഖനത്തിന്റെ പ്രസക്തമായ ഭാഗം വായിക്കുക:
Leave a comment