Published on Fri, 12/16/2011
ഡമസ്കസ്: സിറിയക്കെതിരെ യു.എന്‍ രക്ഷാസമിതിയില്‍ റഷ്യ പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിനെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുന്ന പാശ്ചാത്യ ശക്തികള്‍ പ്രമേയത്തെ സ്വാഗതം ചെയ്തു. സിവിലിയന്മാര്‍ക്കു നേരെ നടത്തുന്ന അതിരുവിട്ട അതിക്രമങ്ങള്‍ക്ക് ശക്തമായി അപലപിക്കുന്നതാണ് പ്രമേയം.അക്രമം ആരു നടത്തിയാലും ശിക്ഷ നല്‍കണമെന്ന് പറയുന്നുണ്ടെങ്കിലും ആര്‍ക്കുമേലും ഉപരോധത്തിന് പ്രമേയത്തില്‍ ആഹ്വാനമില്ല. അധികൃതരും പ്രതിപക്ഷവും നടത്തുന്ന അക്രമങ്ങളെ ഒരുപോലെ അപലപിക്കുന്ന പ്രമേയം ആയുധ ഉപരോധവും ആവശ്യപ്പെടുന്നില്ല. സിറിയക്കെതിരെ നടപടിയെടുക്കാന്‍ രക്ഷാസമിതിക്കുമേല്‍ പാശ്ചാത്യര്‍ സമ്മര്‍ദം ചെലുത്തിയപ്പോള്‍ റഷ്യയും ചൈനയും അത് വിറ്റോ ചെയ്തിരുന്നു.
ഒമ്പതുമാസമായി തുടരുന്ന അക്രമങ്ങളില്‍ 5000ല്‍ ഏറെ ആളുകള്‍ കൊല്ലപ്പെട്ടതായി യു.എന്‍ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വിദൂരമല്ളെന്നും രക്ഷാസമിതി ഉടന്‍ ഇടപെടണമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സിറിയയിലേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുള്ളതിനാല്‍ യഥാര്‍ഥ വിവരങ്ങള്‍ ലഭ്യമല്ല.
അതിനിടെ, ഹുംസില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് മടങ്ങിയ പ്രക്ഷോഭകര്‍ക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഡമസ്കസിലുടനീളം രണ്ടുലക്ഷത്തോളം പേര്‍ റാലി നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
സിറിയയിലെ കാനഡക്കാരോട് നാട്ടിലേക്ക് മടങ്ങാന്‍ കാനഡ വിദേശമന്ത്രാലയം അറിയിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ വാഷിങ്ടണും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിരായുധരായ സിവിലിയന്മാര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ട 74 കമാന്‍ഡര്‍മാരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഒമ്പതുമാസമായി തുടരുന്ന അക്രമങ്ങളില്‍ 5000ല്‍ ഏറെ ആളുകള്‍ കൊല്ലപ്പെട്ടതായി യു.എന്‍ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വിദൂരമല്ളെന്നും രക്ഷാസമിതി ഉടന്‍ ഇടപെടണമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സിറിയയിലേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുള്ളതിനാല്‍ യഥാര്‍ഥ വിവരങ്ങള്‍ ലഭ്യമല്ല.
അതിനിടെ, ഹുംസില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് മടങ്ങിയ പ്രക്ഷോഭകര്‍ക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഡമസ്കസിലുടനീളം രണ്ടുലക്ഷത്തോളം പേര്‍ റാലി നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
സിറിയയിലെ കാനഡക്കാരോട് നാട്ടിലേക്ക് മടങ്ങാന്‍ കാനഡ വിദേശമന്ത്രാലയം അറിയിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ വാഷിങ്ടണും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിരായുധരായ സിവിലിയന്മാര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ട 74 കമാന്‍ഡര്‍മാരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Leave a comment