Published on Tue, 11/29/2011
നൈറോബി: സുഡാന് പ്രസിഡന്റ് ഉമര്‍ അല്‍ ബശീറിനെ അധികാരികള്‍ ഉടന്‍ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് (ഐ.സി.സി)കൈമാറണമെന്ന് കെനിയയിലെ ഒരു കോടതി വിധിച്ചു. പടിഞ്ഞാറന്‍ സുഡാനിലെ ദര്‍ഫുറില്‍ നടത്തിയ കൂട്ടക്കൊലയുടെയും യുദ്ധക്കുറ്റങ്ങളുടെയും പേരില്‍ ആരോപണ വിധേയനായ ബാശിറിന് രണ്ടുതവണ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, രണ്ട് അറസ്റ്റും ബാശിര്‍ തള്ളുകയായിരുന്നു.
ദര്‍ഫുറില്‍ രണ്ടുലക്ഷം ആളുകളെങ്കിലും കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് യു.എന്‍ പ്രസിദ്ധീകരിച്ച കണക്കില്‍ പറയുന്നത്. എന്നാല്‍, രാജ്യത്തെ വെട്ടിമുറിച്ച സംഘര്‍ഷങ്ങളില്‍ 10,000 പേര് കൊല്ലപ്പെട്ടുവെന്നാണ് സുഡാന്‍െറ വാദം. ഇതില്‍തന്നെ പലരും പട്ടിണിമൂലമാണ് മരിച്ചതെന്നും പറയുന്നു.
കെനിയന്‍ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന്, 72 മണിക്കൂറിനുള്ളില്‍ രാജ്യം വിട്ടുപോകാന്‍ കെനിയന്‍ അംബാസഡറോട് സുഡാന് അധികൃതര്‍ നിര്‍ദേശിച്ചു.
ഉടന്‍ തന്നെ നൈറോബിയില്‍നിന്ന് തങ്ങളുടെ അംബാസഡറെയും പിന്‍വലിക്കുമെന്നും സുഡാന് അറിയിച്ചിട്ടുണ്ട്.
ദര്‍ഫുറില്‍ രണ്ടുലക്ഷം ആളുകളെങ്കിലും കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് യു.എന്‍ പ്രസിദ്ധീകരിച്ച കണക്കില്‍ പറയുന്നത്. എന്നാല്‍, രാജ്യത്തെ വെട്ടിമുറിച്ച സംഘര്‍ഷങ്ങളില്‍ 10,000 പേര് കൊല്ലപ്പെട്ടുവെന്നാണ് സുഡാന്‍െറ വാദം. ഇതില്‍തന്നെ പലരും പട്ടിണിമൂലമാണ് മരിച്ചതെന്നും പറയുന്നു.
കെനിയന്‍ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന്, 72 മണിക്കൂറിനുള്ളില്‍ രാജ്യം വിട്ടുപോകാന്‍ കെനിയന്‍ അംബാസഡറോട് സുഡാന് അധികൃതര്‍ നിര്‍ദേശിച്ചു.
ഉടന്‍ തന്നെ നൈറോബിയില്‍നിന്ന് തങ്ങളുടെ അംബാസഡറെയും പിന്‍വലിക്കുമെന്നും സുഡാന് അറിയിച്ചിട്ടുണ്ട്.

Tags:
ദക്ഷിണ സുഡാൻ
Leave a comment