Published on Fri, 12/16/2011

ന്യൂദല്‍ഹി: ഫലസ്തീന് സമ്പൂര്‍ണ രാഷ്ട്രപദവി നല്‍കണമെന്ന ആവശ്യം ആഗോളതലത്തില്‍ കൂടുതല്‍ ശക്തമായി ഉന്നയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നിട്ടിറങ്ങുമെന്ന് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്സ് ദല്‍ഹിയില്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായി ദുരിതജീവിതം നയിക്കുന്ന ഫലസ്തീന്‍ ജനതയോട് ഐക്യപ്പെടാന്‍ ലോകസമൂഹം വൈകിയാണെങ്കിലും തയാറായിരിക്കുകയാണ്. യു.എന്‍ ആസ്ഥാനത്ത് ഫലസ്തീന്‍ പതാക നേരില്‍കാണാന്‍ കഴിഞ്ഞത് ഏറെ സന്തോഷകരമായ അനുഭവമായിരുന്നു.  അടുത്തിടെ, ഫലസ്തീന്‍ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ ആ ജനത ഇന്ത്യയോട് പുലര്‍ത്തുന്ന താല്‍പര്യം ഒരിക്കല്‍കൂടി ബോധ്യപ്പെടുകയും ചെയ്തുവെന്ന് അഹമ്മദ് വിശദീകരിച്ചു.
കിഴക്കന്‍ ജറൂസലേം കേന്ദ്രമായുള്ള ഫലസ്തീന്‍ രാഷ്ട്രംതന്നെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.1975ല്‍ ആദ്യമായി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച അറബിതര രാജ്യംകൂടിയായ ഇന്ത്യ ആ ജനതയുടെ പോരാട്ടങ്ങളോട് എന്നും നിറഞ്ഞ അനുഭാവം പ്രകടിപ്പിച്ചതായും അഹമ്മദ് ചൂണ്ടിക്കാട്ടി. മേഖലയില്‍ സമാധാന സാഹചര്യം ഒരുക്കി സമ്പൂര്‍ണ ഫലസ്തീന്‍ രാഷ്ട്രപദവി നേടുന്നതിനായിരിക്കണം ശ്രമം. ഇസ്രായേലുമായി നല്ല ബന്ധം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്.
സാധ്യമായ എല്ലാ നിലക്കും ഫലസ്തീന്‍ പ്രദേശങ്ങളില്‍ വികസന സഹായം ഉറപ്പുവരുത്താനും ഇന്ത്യ നീക്കം നടത്തുമെന്ന് മന്ത്രി അഹമ്മദ് വ്യക്തമാക്കി. ഇന്ത്യയിലെ പ്രമുഖ അറബ് അംബാസഡര്‍മാരും നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment