-ശുഎെബ് ഹൈതമി വാരാമ്പറ്റ
അറബ് പ്രക്ഷോഭങ്ങളെ മുല്ലപ്പൂവസന്തമെന്ന് വിളിക്കുന്നതിന്റെ ലോജിക് ഇനിയും തിരുത്താത്തവര്‍ വിശദീകരിക്കേണ്ടതുണ്ട്. അറേബ്യന്‍ രാഷ്ട്രീയ, സാങ്കേതിക ശക്തികള്‍ക്കെതിരെ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരക്കഥയെഴുതി വേദിയും വേഷവും തെരഞ്ഞു നടന്നിരുന്ന സയണിസ്റ്റുകളുടെ ബൗദ്ധികശ്രമവും വിജയവുമാണ് തഹ്രീര്‍ ചത്വരത്തിലും ട്രിപ്പോളിയിലും ഏദനിലും സന്‍ആയിലുമെല്ലാം അരങ്ങേറുന്നത് എന്ന് ശരാശരി വിചക്ഷണര്‍ക്ക് സുഗ്രാഹ്യമായി വ്യക്തമാക്കിയിട്ടും ഒട്ടിച്ച്പോയ നോട്ടീസും അച്ചടിച്ച്പോയ അനര്‍ത്ഥങ്ങളും ന്യായീകരിക്കാന്‍ വേണ്ടി അന്ത:ദോഷങ്ങള്‍ വീണ്ടുമാവര്‍ത്തിക്കുമ്പോള്‍ ചരിത്രത്തോട് നീതിപാലിക്കണം; മനഃസാക്ഷിയോടും; ഓര്‍മ്മകള്‍ അഭിനയിക്കുന്നതിനിടെ ചിലതൊക്കെ മറന്നുപോകുന്നുണ്ട്.
ജറൂസലമിലെ ലോക സയണിസ്റ്റ് ഓര്‍ഗനൈസേഷന്‍ 980 നവംബര്‍ പതിനാലിന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ജൂത ബുദ്ധിജീവി ഓഡഡ്യിനോണ്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായി കാണാം. അടിസ്ഥാനപരമായി, അറബ് സാമൂഹിക ഘടനയെ ഭിന്നിപ്പിച്ചും, വംശീയ, കുലഗോത്രപരമായി ശിഥിലകരണമുണ്ടാക്കിയും അറബ് നാടുകളുടെ സംഘടിത ശക്തിയും സാങ്കേതികപുരോഗതിയുമൊക്കെ നിര്‍വീര്യമാക്കുകയെന്നതാണ് ലേഖനത്തിന്റെ കാതല്‍. സാമുവല്‍ ഹണ്ടിംഗ്ടന്റെ സാംസ്കാരിക സംഘട്ടനത്തെക്കാള്‍ പ്രായോഗിക സാധ്യത അന്നുതന്നെ ഓഡഡ്യിനോണിന്റെ ചിന്തകള്‍ക്ക് കല്‍പ്പിക്കപ്പെടുകയും ചെയ്തിരുന്നു. ജനകീയമായ അരക്ഷിതാവസ്ഥകള്‍ ഉണ്ടാക്കി, അധിനിവേശം നടത്തി കെട്ടിടങ്ങളും സമുച്ചയങ്ങളും തകര്‍ത്തെറിയണമെന്ന് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പെ വേദമോതിയതാണെന്ന കാര്യം പ്രസ്താവ്യമാണ്. അമേരിക്കയെ നയിക്കുന്ന തീവ്രവലതുപക്ഷ ക്രിസ്ത്യാനികളെ പ്രലോഭിക്കാന്‍ വേണ്ടി ഇറാഖ്, ഈജിപ്ത്, സിറിയ, സുഡാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ കഷ്ണിച്ചെടുത്ത് ചെറിയ ചെറിയ ക്രിസ്ത്യന്‍ റിപ്പബ്ലിക്കുകള്‍ ഉണ്ടാക്കണമെന്നും ആ ജൂതന്‍ ഉപദേശിച്ചിട്ടുണ്ട്, ഹുസ്നി മുബാറക്കിന്റെ ഈജിപ്തിന്റെ ഒരു ഭാഗം ക്രിസ്ത്യന്‍ കോപ്ടിക് രാജ്യമാകണം എന്നുപോലും പറഞ്ഞിട്ടുണ്ട്. അതാത് പ്രദേശങ്ങളിലെ സ്വാഭാവികമായ രാഷ്ട്രീയ പ്രതിഭാസങ്ങളെ വിരുദ്ധസമരമാക്കി ചിത്രീകരിക്കാന്‍ ഇക്കാലമത്രയും കൊണ്ടുപിടിച്ച ശ്രമങ്ങളും നടന്നിരുന്നു. അറബ് പ്രക്ഷോഭങ്ങള്‍ ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിയകളിലൂടെ സംക്രമണം ചെയ്യപ്പെട്ട കല്‍പ്പിത കഥയായിരുന്നുവെന്ന് വ്യക്തമാണല്ലോ. ഫേസ്ബുക്കിലും ബ്ലോഗിലും ട്വിറ്ററിലും പ്രത്യക്ഷപ്പെടുന്ന അപക്വവും അപകടകരവുമായ രണാഹ്വാനങ്ങളാണ് ഈ സന്ദര്‍ഭത്തിലും നിരത്തുകളില്‍ ചീറ്റിപ്പിടയുന്നത്. അഭ്യസ്തവിദ്യരായ അറബ് യൗവനങ്ങളെ നിരാശാ രോഗത്തിന്റെ വൈറസ് വ്യാപനത്തിലൂടെ ഇ.വുഡുകള്‍ കീഴടക്കുകയായിരുന്നു; വൈകാരികതയുടെ കോളിളക്കത്തില്‍ ഉറവയുടെ ഉല്‍ഭവം നാടകതുല്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. സൈബര്‍ ആഢംബരതയുടെ വക്താക്കളായ ലിബിയയിലെയും ഈജിപ്തിലെയും തൊഴില്‍രഹിതരായ യുവാക്കളെ ഇ.തരംഗങ്ങള്‍ തെരുപ്പില്‍ കയറ്റുകയായിയരുന്നു. ഒരിട, ഹുസ്നിമുബാറക്ക് രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനം നിയന്ത്രിക്കുക പോലും ചെയ്തിരുന്നു. പൊതുവെ, ഏകാധിപത്യ രാഷ്ട്രീയത്തിന്റെയും രാജകുടുംബ വാഴ്ച്ചയുടെയും അനുബന്ധ ഗുണങ്ങള്‍ വികസന രംഗത്ത് മുതല്‍കൂട്ടാണെന്ന് വിശ്വസിച്ചിരുന്ന അറബികളുടെ സൈക്കോളജി ആന്റി നോര്‍മല്‍ പെയ്സിലോടിയതല്ല, ഓടിച്ചതാണ്; ആര്? ഉത്തരം വ്യക്തമാണ്.
എഴുത്തുകാരന്‍ റാന്‍യൂഫ്ഫോയിയുടെ അറസ്റ്റ്. അറബ് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ റാന്‍യൂഫ് ബ്ലോഗില്‍ നിരന്തരമെഴുതിയ ഴൗലൃശഹഹമ എന്ന ആശയക്കൂട്ടായ്മയുടെ പേരിലാണ് കേസ്. വാള്‍സ്ട്രീറ്റിലെ വാര്‍ത്താ വിചാരങ്ങള്‍ ഉണ്ടാക്കിയ അന്താരാഷ്ട്ര നാണക്കേട് ബെയ്ജിംഗില്‍ കൊണ്ടുപോയി കഴുകിവെടിപ്പാക്കാന്‍ അമേരിക്ക ബദ്ധപ്പെടില്ല എന്നാരുകണ്ടു. ഇതിനു തത്തുല്ല്യമായ സംഭവങ്ങള്‍ തന്നെയാണ് അറബ് ലോകത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റാന്‍യൂഫിന്റെ അറസ്റ്റിന്റെ അതെ സമയത്ത് തന്നെ അസര്‍ബൈജാനില്‍, ഏകാധിപതി ഇല്‍ഹാന്‍ അലിയേവിനെതിരെ ബ്ലോഗെഴുത്ത് നടത്തിയെന്നാരോപിച്ച് പത്തൊമ്പത്കാരനായ ജബ്ബാര്‍ സവാല്‍ എന്ന യുവാവും അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. പക്ഷേ, ഇലക്ട്രോണിക് പ്രക്ഷോഭങ്ങളെ ഗവണ്‍മെന്റിന് പിടിച്ച് നിര്‍ത്താനായില്ല. അത്തരം രാസ തരംഗങ്ങള്‍ രംഗബോധമില്ലാതെ ഗതിമാറ്റങ്ങള്‍ക്ക് ചടുലത പകര്‍ന്നു.ജബ്ബാര്‍ സവാലിന്റെ മോചനത്തിന് വേണ്ടി പിന്നീട് ഗ്ലോബല്‍ നെറ്റ്വര്‍ക്ക് ഒന്നിച്ച് ശബ്ദിക്കുന്നതാണ് പിന്നെ കണ്ടത്. ണൃശലേ ളീൃ ഞശഴവsേ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വെബ്സൈറ്റ് പകര്‍ന്നും നുകര്‍ന്നും വിഷയം അന്താരാഷ്ട്ര പ്രശ്നമാക്കി. പക്ഷേ കരങ്ങള്‍ക്ക് പിന്നിലെ കരത്തെ കുറിച്ച് ആരും മിണ്ടിയില്ല.
1982 ഫെബ്രുവരിയില്‍ ഓഡഡ്യിനോണ്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ 2012 ഫെബ്രുവരിയില്‍ മുപ്പതാം വാര്‍ഷികമാചരിക്കുമ്പോള്‍, അത് നടപ്പാക്കുന്നതില്‍ തല്‍പരര്‍ എത്രത്തോളം വിജയിച്ചുവെന്നാണ് നോക്കേണ്ടത്. വീണ്ടുമൊന്നുണ്ട്, ലാത പോയി മനാത വന്നതു കൊണ്ട് മാത്രം ജാസ്മിന്‍വാദികള്‍ക്ക് പുതു പ്രഭാതമാകുമെന്ന് പറയാനൊക്കുമോ? സിറിയ കഴിഞ്ഞാല്‍ ഇറാനിലും മറ്റെന്തെങ്കിലും ന്യായേനെ, വിപ്ലവമാവര്‍ത്തിച്ചാല്‍ ഇസ്രായേലായിരിക്കും ഗുണംപറ്റികള്‍ എന്ന ലളിത സത്യത്തെ ആര്‍ക്കെങ്കിലും നിഷേധിക്കാനാവുമോ? സമീപ ഭാവിയില്‍, വിപ്ലവ ജ്വാലകള്‍ എല്ലായിടത്തുമെത്തിയേക്കാം; എന്തുമുണ്ടാകാം; രാഷ്ട്രീയമായി അമേരിക്കക്ക് സ്ഥിരമായ ഒരു മിത്രമോ ശത്രുവോ ഒന്നുമില്ല. അത് സയണിസ്റ്റുകള്‍ക്ക് നന്നായറിയാം. സഊദി ഭരണകൂടം ഇന്ന് അമേരിക്കയുടെ രാസവാരിക്കാരാണ്. പക്ഷെ നാളെ, നമ്മുടെ നിശ്ചയ പ്രകാരമല്ലല്ലോ.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment