December 7th, 2011
Email this page

എസ്സേയ്‌സ് /മുസ്തഫ പി.എറയ്ക്കല്‍

mustafa-p-erakkalകൈ­റോ­യി­ലെ ത­ഹ്‌­രീര്‍ ച­ത്വ­രം വീ­ണ്ടും സ­മ­ര­കേ­ന്ദ്ര­മാ­കു­ന്ന­തി­ന്റെ ഉ­ജ്ജ്വ­ല­മാ­യ കാ­ഴ്­ച­യാ­ണ് ക­ഴി­ഞ്ഞ വാ­രം ലോ­കം ക­ണ്ട­ത്. പ്രക്ഷോ­ഭാ­ന­ന്തരം ആദ്യമായി നട­ക്കുന്ന പാര്‍ല­മെന്റ് തിര­ഞ്ഞെ­ടു­പ്പിന്റെ ഒന്നാം ഘട്ട­ത്തില്‍ ഈജി­പ്ഷ്യന്‍ ജനത ആവേ­ശ­പൂര്‍വം വോട്ട് രേഖ­പ്പെ­ടു­ത്തുന്ന കാഴ്ചയും സമാ­ന്ത­ര­മായി കണ്ടു. മുസ്ലിം ബ്രദര്‍ഹുഡ്മേല്‍ക്കൈ നേടു­മെ­ന്നാണ് വില­യി­രു­ത്തല്‍. ഈ സാഹ­ച­ര്യ­ത്തില്‍ പുതിയ സംഭ­വ­വി­കാ­സ­ങ്ങളെ അല്‍പ്പം കൂടി അടുത്ത് വിശ­ക­ലനം ചെയ്യേ­ണ്ട­തു­ണ്ട്.
ഈ­ജി­പ്­തില്‍ ഹു­സ്‌­നി മു­ബാ­റ­ക്കി­നെ സ്ഥാ­ന­ഭ്ര­ഷ്­ട­നാ­ക്കി­യ ജ­ന­കീ­യ പോ­രാ­ട്ട­ത്തി­ന്റെ പ്ര­തീ­ക­മാ­യി­രു­ന്ന ത­ഹ്‌­രീര്‍ ച­ത്വ­രം വീ­ണ്ടും ജ­ന­നി­ബി­ഡ­മാ­കു­ന്ന­ത് നേ­ടി­യെ­ടു­ത്ത മാ­റ്റ­ത്തി­ന്റെ അര്‍­ഥ­വും അ­ന്ത­സ­ത്ത­യും അ­ട്ടി­മ­റി­ക്ക­പ്പെ­ടു­ന്ന­ത് ത­ട­യാന്‍ വേ­ണ്ടി­യാ­ണ്. വി­പ്ല­വ­ങ്ങള്‍ പാ­ഴാ­ക്കാന്‍ അ­തി­ന്റെ കൂ­ടെ നി­ന്നു പോ­ലും സാ­മ്രാ­ജ്യ­ത്വം ക­രു­ക്കള്‍ നീ­ക്കു­മെ­ന്ന പാഠ­മാ­ണ് ഈ­ജി­പ്­തു­കാര്‍ ഇ­പ്പോള്‍ തി­രി­ച്ച­റി­യു­ന്ന­ത്.
ഈ­ജി­പ്­തി­ന്റെ അ­ധി­നി­വേ­ശവി­രു­ദ്ധ പോ­രാ­ട്ട­ങ്ങ­ളി­ലെ­ല്ലാം ഇ­ത്ത­രം ച­തി­കള്‍ ഉ­ണ്ടാ­യി­രു­ന്നു­വെ­ന്ന­തി­നാല്‍ ച­രി­ത്ര­ബോ­ധ­മു­ള്ള പ്ര­ക്ഷോ­ഭ­കാ­രി­കള്‍­ക്ക് സം­ഭ­വ­ത്തി­ന്റെ ഭീ­തി­ജ­ന­ക­മാ­യ ഗ­തി മ­ന­സ്സി­ലാ­ക്കാന്‍ പ്ര­യാ­സ­മു­ണ്ടാ­കി­ല്ല. സ­ത്യ­ത്തില്‍ ഇ­ത് ഈ­ജി­പ്­തി­ന്റെ മാ­ത്രം ദു­ര­വ­സ്ഥ­യ­ല്ല. എ­വി­ടെ­യൊ­ക്കെ മ­നു­ഷ്യര്‍ സ്വ­യം നിര്‍­ണ­യ­ത്തി­നാ­യി പൊ­രു­തി­യി­ട്ടു­ണ്ടോ അ­വി­ടെ­യൊ­ക്കെ അ­ധി­കാ­ര­വര്‍­ഗം ആ പോ­രാ­ട്ട­ത്തി­ന്റെ ഗു­ണ­ഫ­ലം ക­വര്‍­ന്നെ­ടു­ത്ത് പു­തു­രൂ­പ­ത്തി­ലു­ള്ള അ­ധീ­ശ­ത്വം സ്ഥാ­പി­ക്കാന്‍ ശ്ര­മി­ച്ചി­ട്ടു­ണ്ട്.
ടു­ണീ­ഷ്യ­യില്‍ നി­ന്ന് തു­ട­ങ്ങി­യ പ്ര­ക്ഷോ­ഭ­ക്കൊ­ടു­ങ്കാ­റ്റ് ഈ­ജി­പ­തി­ലേ­ക്ക് പ­ടര്‍­ന്ന­പ്പോള്‍ അ­മേ­രി­ക്ക­യ­ട­ക്ക­മു­ള്ള­വര്‍ ആ­ദ്യം ഹു­സ്‌­നി മു­ബാ­റ­ക്കി­നെ സം­ര­ക്ഷി­ക്കാ­നാ­ണ് തു­നി­ഞ്ഞ­ത്. അ­തില്‍ ഇ­സ്‌­റാ­ഈ­ലി­ന്റെ താ­ത്­പ­ര്യ­മു­ണ്ടാ­യി­രു­ന്നു. ജ­നാ­ധി­പ­ത്യ­ത്തി­നാ­യി നി­ല­കൊ­ള്ളു­ന്നു­വെ­ന്ന് മേ­നി ന­ടി­ക്കു­ന്ന അ­മേ­രി­ക്ക ഈ നി­ല­പാ­ട് കൈ­ക്കൊ­ള്ളു­ന്ന­തി­നെ­തി­രെ ലോ­ക­ത്താ­ക­മാ­നം പ്ര­തി­ഷേ­ധ­മു­യര്‍­ന്നു. സ­ഖ്യ­ക­ക്ഷി­ക­ളാ­യ ബ്രി­ട്ട­നും ഫ്രാന്‍­സും വ­രെ പ്ര­ത്യ­ക്ഷ­ത്തില്‍ പ്ര­ക്ഷോ­ഭ­കാ­രി­ക­ളെ പി­ന്തു­ണ­ച്ചു.
പ്ര­ക്ഷോ­ഭം ല­ക്ഷ്യം ക­ണ്ടേ അ­ട­ങ്ങൂ എ­ന്ന് ഉ­റ­പ്പാ­യ­പ്പോള്‍ അ­മേ­രി­ക്ക­യും നി­ല­പാ­ട് മാ­റ്റി. പ്ര­ക്ഷോ­ഭ­കാ­രി­കള്‍­ക്ക് ‘ഉ­പ­ദേ­ശം’ നല്‍­കാന്‍ പ്ര­തി­നി­ധി സം­ഘ­ത്തെ അ­യ­ച്ചു­കൊ­ണ്ടാ­ണ് അ­മേ­രി­ക്ക ത­ങ്ങ­ളു­ടെ നി­റം മാ­റ്റം ഉ­ദ്­ഘാ­ട­നം ചെ­യ്­ത­ത്. ആ ഉ­പ­ദേ­ശ­ത്തി­ന്റെ ഫ­ല­മാ­ണ് ഇ­പ്പോള്‍ ഈ­ജി­പ്­ത് അ­നു­ഭ­വി­ക്കു­ന്ന­ത്. അ­ധി­കാ­ര കൈ­മാ­റ്റ­ത്തി­ന്റെ ആ­ശ­യ­ക്കു­ഴ­പ്പം ത­ര­ണം ചെ­യ്യാന്‍ സൈ­നി­ക നേ­തൃ­ത്വ­ത്തി­ന്റെ മേല്‍­നോ­ട്ട­ത്തി­ലു­ള്ള സി­വി­ലി­യന്‍ ഭ­ര­ണം എ­ന്ന തീര്‍പ്പ് അ­വ­രു­ടെ­താ­യി­രു­ന്നു.
സു­പ്രീം കൗണ്‍­സില്‍ ഓ­ഫ് ആം­ഡ് ഫോ­ഴ്‌­സസി­ന്റെ ക­ര­ങ്ങ­ളി­ലേ­ക്ക് അ­ധി­കാ­രം വ­ഴു­തി­മാ­റു­ന്ന­താ­ണ് പി­ന്നെ ക­ണ്ട­ത്. മാര്‍­ഷല്‍ തന്‍­ത്വാ­വി­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള സു­പ്രീം കൗണ്‍­സില്‍ ഇ­ട­ക്കാ­ല സി­വി­ലി­യന്‍ സര്‍­ക്കാ­റി­നെ സ­ഹാ­യി­ക്കു­ന്ന­തി­ന് പ­ക­രം ഭ­രി­ക്കു­ക­യാ­ണ് ചെ­യ്­ത­ത്. മാ­സ­ങ്ങള്‍ പി­ന്നി­ട്ട­പ്പോ­ഴും യ­ഥാര്‍­ഥ അ­ധി­കാ­രം കൈ­മാ­റാന്‍ സൈ­നി­ക നേ­തൃ­ത്വം ത­യ്യാ­റാ­യി­ല്ല.
മു­ബാ­റ­ക് പോ­യെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ അ­ദൃ­ശ്യ ഭ­ര­ണം അ­ങ്ങ­നെ സാ­ധ്യ­­മാ­യി. ഇ­സ്സാം ശ­റ­ഫ് വെ­റും പാ­വ പ്ര­ധാ­ന­­മ­ന്ത്രി­യാ­യി അ­ധഃ­പ­തി­ച്ചു. എ­ല്ലാ നിര്‍­ണാ­യ­ക തീ­രു­മാ­ന­ങ്ങ­ളും സൈ­നി­ക നേ­തൃ­ത്വ­ത്തി­ന്റെ­താ­യി­രു­ന്നു. അ­മേ­രി­ക്ക­യ­ട­ക്ക­മു­ള്ള വന്‍­ശ­ക്തി­ക­ളു­മാ­യി ആ­ലോ­ചി­ച്ചാ­ണ് സൈ­ന്യം ക­രു­ക്കള്‍ നീ­ക്കി­ക്കൊ­ണ്ടി­രു­ന്ന­ത്. ര­ണ്ട് മാ­സ­ത്തി­ന­കം പു­തി­യ ഭ­ര­ണ­ഘ­ട­ന­ക്ക് രൂ­പം നല്‍­കു­മെ­ന്നും പു­തി­യ പ്ര­സി­ഡന്റി­നെ തി­ര­ഞ്ഞെ­ടു­ക്കു­മെ­ന്നു­മു­ള്ള സൈ­ന്യ­ത്തി­ന്റെ പ്ര­ഖ്യാ­പ­നം കാ­റ്റില്‍ പ­റ­ന്നു. 2013ലേ പ്ര­സി­ഡന്റ് തി­ര­ഞ്ഞെ­ടു­പ്പ് സാ­ധ്യ­മാ­കു­ക­യു­ള്ളൂ­വെ­ന്നും അ­തു­വ­രെ ഇ­പ്പോ­ഴു­ള്ള സം­വി­ധാ­നം തു­ട­രു­മെ­ന്നു­മാ­ണ് പു­തി­യ പ്ര­ഖ്യാ­പ­നം.

ബ്ര­ദര്‍­ഹു­ഡി­നെ വി­ശ്വ­സിക്കാമോ?

എ­ങ്ങ­നെ­യാ­ണ് ജ­ന­ഹി­ത­ത്തെ അ­ട്ടി­മ­റി­ക്കു­ക­യെ­ന്ന­തി­ന്റെ ക്ലാ­സി­ക്കല്‍ ഉ­ദാ­ഹ­ര­ണ­മാ­യി ഈ­ജി­പ്­ത് മാ­റു­മെ­ന്ന് പ്ര­ക്ഷോ­ഭ­ത്തി­ന്റെ ഘ­ട്ട­ത്തില്‍ ത­ന്നെ വി­ദ­ഗ്­ധര്‍ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രു­ന്നു. പ്ര­ക്ഷോ­ഭ­ത്തില്‍ സൈ­നി­ക നേ­തൃ­ത്വ­ത്തില്‍ ചി­ലര്‍ പ­ങ്ക് ­ചേര്‍­ന്ന­പ്പോ­ഴാ­ണ് ഈ സം­ശ­യം പ്ര­ക­ടി­പ്പി­ക്ക­പ്പെ­ട്ട­ത്.
ഈ സം­ശ­യം ശ­രി­വെ­ക്കു­ന്ന­താ­ണ് ക­ഴി­ഞ്ഞ മാ­സം ഒ­ടു­വില്‍ സു­പ്രീം കൗണ്‍­സില്‍ പു­റ­പ്പെ­ടു­വി­ച്ച രേ­ഖ. രാ­ജ്യ­ത്തി­ന്റെ പ­ര­മോ­ന്ന­ത അ­ധി­കാ­രം സൈ­ന്യ­ത്തി­നാ­യി­രി­ക്കു­മെ­ന്ന് രേ­ഖ അ­സ­ന്ദി­ഗ്­ധ­മാ­യി പ്ര­ഖ്യാ­പി­ക്കു­ന്നു. സൈ­നി­ക ബ­ജ­റ്റി­ന് സി­വി­ലി­യന്‍ സര്‍­ക്കാ­റി­ന്റെ അ­നു­മ­തി ആ­വ­ശ്യ­മി­ല്ലെ­ന്ന് രേ­ഖ പ­റ­യു­ന്നു. സൈ­നി­ക കോ­ട­തി­യാ­യി­രി­ക്കും രാ­ജ്യ­ത്തെ പ­ര­മോ­ന്ന­ത നീ­തി­ന്യാ­യ യൂ­നി­റ്റ്. വി­ചാ­ര­ണ വേ­ണോ വേ­ണ്ട­യോ എ­ന്ന് ആ­ത്യ­ന്തി­ക­മാ­യി തീ­രു­മാ­നി­ക്കാ­നു­ള്ള അ­ധി­കാ­രം സൈ­നി­ക കോ­ട­തി­യില്‍ നി­ക്ഷി­പ്­ത­മാ­യി­രി­ക്കും.
വി­പ്ല­വ­ത്തെ പി­ന്തുണ­ച്ചു­വെ­ന്ന പ്ര­തീ­തി സൃ­ഷ്­ടി­ച്ച അ­തേ സൈ­നി­ക നേ­തൃ­ത്വം പ്ര­ക്ഷോ­ഭ­ത്തില്‍ പ­ങ്കെ­ടു­ത്തു­വെ­ന്ന പേ­രില്‍ ആ­യി­ര­ക്ക­ണ­ക്കി­നാ­ളു­ക­ളെ വി­ചാ­ര­ണ ചെ­യ്­ത് ജ­യി­ലി­ല­ട­ച്ചു­വെ­ന്ന­ത് ഇ­തി­നോ­ട് ചേര്‍­ത്ത് മ­ന­സ്സി­ലാ­ക്കേ­­ണ്ട­താ­ണ്.
മാ­ര­ക­മാ­യ പ­ട്ടാ­ള ഭ­ര­ണ­ത്തി­ന്റെ കേ­ളി­കൊ­ട്ടാ­ണ് ഈ രേ­ഖ­യെ­ന്ന തി­രി­ച്ച­റി­വാ­ണ് പ്ര­ക്ഷോ­ഭ­കാ­രി­ക­ളെ വീ­ണ്ടും ത­ഹ്‌­രീര്‍ ച­ത്ര­ത്തി­ലും അ­ല­ക്‌­സാ­ന്‍ഡ്രി­യ­യി­ലെ തെ­രു­വു­ക­ളി­ലും എ­ത്തി­ച്ച­ത്.
പുതി­യ സ­മ­ര­ത്തോട് മു­ബാ­റക്ക് ഭ­ര­ണ­ത്തി­ലി­രി­ക്കു­മ്പോള്‍ ഇ­ല്ലാ­തി­രു­ന്ന ക്രൗ­ര്യ­മാ­ണ് സൈ­ന്യം പു­റ­ത്തെ­ടു­ത്ത­ത്. 42­പേ­രെ വ­ക­വ­രു­ത്തി. നാ­ടെ­ങ്ങും ബ­ല­പ്ര­യോ­ഗം. ത­ഹ്‌­രീര്‍ ര­ണ്ട് എ­ന്ന് വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ട പ്ര­ക്ഷോ­ഭ­ത്തെ ചോ­ര­യില്‍ മു­ക്കി­ക്കൊ­ല്ലാ­നാ­യി­രു­ന്നു ശ്ര­മം. അ­മേ­രി­ക്ക­യില്‍ നി­ന്നും ബ്രി­ട്ട­നില്‍ നി­ന്നും വെ­ടി­ക്കോ­പ്പു­കള്‍ അ­ട­ങ്ങി­യ ക­പ്പ­ലു­കള്‍ സൂ­യ­സ് വ­ഴി വ­രു­ന്ന­ത് പ്ര­ക്ഷോ­ഭ­കാ­രി­ക­ള്‍ ത­ട­ഞ്ഞു­വെ­ന്ന് റി­പ്പോര്‍­ട്ടു­ണ്ട്. എ­ന്നു­വെ­ച്ചാല്‍ സി­വി­ലി­യന്‍ ഭ­ര­ണ­ം സാ­ധ്യ­മാ­ക്ക­ണ­­മെ­ന്ന് പു­റ­മേ പ­റ­യു­ന്ന ഒ­ബാ­മ ഭ­ര­ണ­കൂ­ടം, പ്ര­ക്ഷോ­ഭം അ­ടി­ച്ച­മര്‍­ത്താന്‍ സൈ­ന്യ­ത്തി­ന് ഒ­ത്താ­ശ ചെ­യ്യു­ന്നു­വെ­ന്നു ത­ന്നെ. മ­ഹ­ത്താ­യ മാ­റ്റം സാ­ധ്യ­മാ­കു­ന്നി­ട­ത്തെ­ല്ലാം ഈ മാ­തൃ­ക പ­യ­റ്റു­മെ­ന്നും ഇ­തില്‍ നി­ന്ന് പാഠം പഠി­ക്കാം.
ഒ­ടു­വില്‍ ഇ­സ്സാം ശ­റ­ഫി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള മ­ന്ത്രിസ­ഭ രാ­ജി­ വെ­ച്ചൊ­ഴി­ഞ്ഞു. ഇ­ത് സൈ­നി­ക സു­പ്രീം കൗണ്‍­സി­ലി­നെ സ­മ്മര്‍­ദ­ത്തി­ലാ­ഴ്­ത്തി­. ­ മു­ബാ­റ­ക്ക് ഭ­ര­ണ­കൂ­ട­ത്തി­ലെ ഉ­ന്ന­ത ഉ­ദ്യോ­ഗ­സ്ഥ­നാ­യി­രു­ന്ന ക­മാല്‍ അല്‍ ഗന്‍­സൗ­രി­യെ പ്ര­ധാ­ന­മ­ന്ത്രി­യാ­യി വാ­ഴി­ച്ചു. നേ­ര­ത്തെ പ്ര­ഖ്യാ­പി­ച്ച പ്ര­കാ­രം ആ­ദ്യ ഘ­ട്ട പാര്‍­ലി­മെന്റ് തി­ര­ഞ്ഞെ­ടു­പ്പ് ന­ട­ക്കു­മ്പോ­ഴും ത­ഹ്‌­രീര്‍ ശാ­ന്ത­മാ­യി­ട്ടി­ല്ല.
ഈ­ജി­പ്ഷ്യന്‍ ജ­ന­ത ആ­വേ­ശ­ക­ര­മാ­യി തി­ര­ഞ്ഞെ­ടു­പ്പില്‍ പ­ങ്കെ­ടു­ത്തു­വെ­ന്ന­ത് ഇ­പ്പോ­ഴു­ള്ള വ്യ­വ­സ്ഥ­യോ­ട് രാ­ജി­യാ­കു­ന്ന­തി­ന്റെ തെ­ളി­വ­ല്ല. മ­റി­ച്ച് സ­മ്പൂര്‍­ണ­മാ­യ സി­വി­ലി­യന്‍ ഭ­ര­ണ­ത്തി­നു വേ­ണ്ടി­യാ­ണ് അ­വ­രു­ടെ വോ­ട്ട്. ത­ഹ്‌­രീ­റില്‍ ത­ടി­ച്ചു­കൂ­ടി­യ ആ­യി­ര­ങ്ങള്‍ ത­ന്നെ­യാ­ണ് പോ­ളിം­ഗ് ബൂ­ത്തില്‍ ജ­ന­ങ്ങ­ളെ എ­ത്തി­ക്കാന്‍ രം­ഗ­ത്ത് ഇ­റ­ങ്ങി­യ­ത്. തി­ര­ഞ്ഞെ­ടു­പ്പ് അ­ട്ടി­മ­റി­ക്കാ­നാ­ണ് ര­ണ്ടാം ത­ഹ്‌­രീര്‍ എ­ന്ന ആ­രോ­പ­ണ­ത്തി­ന് ഇ­തോ­ടെ മു­ന­യൊ­ടി­ഞ്ഞി­രി­ക്കു­ക­യാ­ണ്.
ഒ­ന്നാം ത­ഹ്‌­രീര്‍ പ്ര­ക്ഷോ­ഭ­ത്തില്‍ വ­ള­രെ വൈ­കി മാ­ത്രം പ­ങ്കെ­ടു­ക്കു­ക­യും ഒ­ടു­വില്‍ വി­ജ­യം വ­രി­ച്ച­പ്പോള്‍ മുന്‍ നി­ര­യി­ലേ­ക്ക് നീ­ങ്ങി­നില്‍­ക്കു­ക­യും ചെ­യ്­ത മു­സ്‌­ലിം ബ്ര­ദര്‍­ഹു­ഡ് ര­ണ്ടാം ത­ഹ്‌­രീ­റി­നോ­ട് കൈ­ക്കൊ­ണ്ട സ­മീ­പ­നം പ്ര­ത്യേ­കം വി­ശ­ക­ല­നം ചെ­യ്യേ­ണ്ട­താ­ണ്. വര്‍­ഷ­ങ്ങ­ളാ­യി നി­രോ­ധ­ത്തി­ലൂ­ടെ­യും അ­ടി­ച്ച­മര്‍­ത്ത­ലി­ലൂ­ടെ­യും ക­ട­ന്നു വ­ന്ന ബ്ര­ദര്‍­ഹു­ഡ് (ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍) രാ­ജ്യ­ത്ത് സൃ­ഷ്­ടി­ച്ചെ­ടു­ത്ത കു­റ്റ­മ­റ്റ പാര്‍­ട്ടി സം­വി­ധാ­ന­ത്തി­ന്റെ ആ­ത്മ­വി­ശ്വാ­സ­ത്തോ­ടെ ഫ്രീ­ഡം ആന്‍­ഡ് ജ­സ്റ്റി­സ് പാര്‍­ട്ടി­യു­ടെ ബാ­ന­റില്‍ തി­ര­ഞ്ഞെ­ടു­പ്പ് പോ­രാ­ട്ട­ത്തി­നി­റ­ങ്ങു­മ്പോ­ഴാ­ണ് ര­ണ്ടാം ത­ഹ്‌­രീര്‍ അ­ര­ങ്ങേ­റു­ന്ന­ത്.

ബ്ര­ദര്‍­ഹു­ഡി­നെ വി­ശ്വ­സിക്കാമോ?

വോ­ട്ടെ­ടു­പ്പി­ന് ഒ­രാ­ഴ്­ച മാ­ത്രം ബാ­ക്കി നില്‍­ക്കെ­യാ­ണ് തെ­രു­വു­കള്‍ വീ­ണ്ടും പ്ര­ക്ഷോ­ഭ­ഭ­രി­ത­മാ­യ­ത്. ത­ങ്ങള്‍ മേല്‍­ക്കൈ നേ­ടു­മെ­ന്നു­റ­പ്പു­ള്ള തി­ര­ഞ്ഞെ­ടു­പ്പ് മാ­റ്റി വെ­ക്കേ­ണ്ടി വ­രു­മോ­യെ­ന്ന ഒ­റ്റ­ക്കാ­ര­ണ­ത്താല്‍ ബ്ര­ദര്‍­ഹു­ഡ് ഈ പോ­രാ­ട്ട­ത്തെ ത­ള്ളി­പ്പ­റ­ഞ്ഞു. പ്ര­ക്ഷോ­ഭം ഉ­യര്‍­ത്തി­യ മു­ദ്രാ­വാ­ക്യ­ത്തെ­യാ­ണ് അ­തു വ­ഴി ബ്ര­ദര്‍­ഹു­ഡ് അ­വ­മ­തി­ച്ച­ത്. തി­ര­ഞ്ഞെ­ടു­പ്പ് അ­ട്ടി­മ­റി­ക്കാന്‍ പു­റ­മേ നി­ന്നു­ള്ള­വര്‍ ന­ട­ത്തി­യ ഗൂ­ഢാ­ലോ­ച­ന­യു­ടെ ഫ­ല­മാ­ണ് ര­ണ്ടാം ത­ഹ്‌­രീ­റെ­ന്ന് പ്ര­ച­രി­പ്പി­ക്കാ­നാ­ണ് ഇ­ഖ്‌­വാ­ന്റെ ശ്ര­മം. ഇ­ത് വ­ലി­യ ഇ­ടര്‍­ച്ച­ക­ളി­ലേ­ക്കും ഒ­ത്തുതീര്‍­പ്പി­ലേ­ക്കു­മു­ള­ള വാ­താ­യ­ന­ങ്ങ­ളാ­ണ്. സൈ­ന്യ­ത്തി­ന്റെ മു­ഷ്­കി­ന് മു­മ്പില്‍ കേ­വ­ലം പാര്‍­ലി­മെന്റ­റി സ്വ­പ്‌­ന­ങ്ങ­ളു­ടെ പേ­രില്‍ മു­ട്ടി­ലി­ഴ­യു­ക­യാ­ണ്.
ല­ക്ഷ­ക്ക­ണ­ക്കാ­യ മ­നു­ഷ്യര്‍ തെ­രു­വി­ല­റ­ങ്ങി ജീ­വന്‍ പ­ണ­യം വെ­ച്ച് നേ­ടി­യ സ്വാ­ത­ന്ത്ര്യ­ത്തേ­യും ഭ­ര­ണ­മാ­റ്റ­ത്തേ­യും അ­ട്ടി­മ­റി­ക്കാന്‍ പാ­ശ്ചാ­ത്യര്‍ ത­യ്യാ­റാ­ക്കി­യ പ­ദ്ധ­തി­ക്ക് മു­ന്നില്‍ കീ­ഴ­ട­ങ്ങു­ന്ന ബ്ര­ദര്‍­ഹു­ഡ് ച­രി­ത്ര­പ­ര­മാ­യ ഉ­ത്ത­ര­വാ­ദി­ത്വ­മി­ല്ലാ­യ്­മ­യാ­ണ് കാ­ണി­ക്കു­ന്ന­ത്. ബ്ര­ദര്‍­ഹു­ഡ് പ­ല­പ്പോ­ഴും പ്ര­ദര്‍­ശി­പ്പി­ച്ചി­ട്ടു­ള്ള പാ­ശ്ചാ­ത്യ പ­ക്ഷ­പാ­തി­ത്വം ത­ന്നെ­യാ­ണ് ഇ­വി­ടെ­യും സം­ഭ­വി­ക്കു­ന്ന­തെ­ന്ന് ആ­ഴ­ത്തില്‍ പ­രി­ശോ­ധി­ച്ചാല്‍ മ­ന­സ്സി­ലാ­കും.
ബ്ര­ദര്‍­ഹു­ഡി­ന്റെ രാ­ഷ്­ട്രീ­യ രൂ­പ­മാ­യ ഫ്രീ­ഡം ആന്‍­ഡ് ജ­സ്റ്റി­സ് പാര്‍­ട്ടി ആ­ദ്യ ഘ­ട്ട­ത്തില്‍ 40 ശ­ത­മാ­നം വോ­ട്ട് നേ­ടു­മെ­ന്നാ­ണ് പ്ര­തീ­ക്ഷി­ക്ക­പ്പെ­ടു­ന്ന­ത്. എ­ന്ന് വെ­ച്ചാല്‍ ചെ­റു ഗ്രൂ­പ്പു­ക­ളു­മാ­യി ചേര്‍­ന്ന് ബ്ര­ദര്‍­ഹു­ഡ് ഭ­രി­ക്കു­മെ­ന്ന് ത­ന്നെ. ഇ­വി­ടെ­യാ­ണ് ഇ­സ്‌ലാ­മി­സ്റ്റു­­കള്‍ എ­ന്ന് സ്വ­യം വി­ശേ­ഷി­പ്പി­ക്കു­ന്ന­വര്‍ അ­വ­രു­ടെ ഉ­ത്ത­ര­വാ­ദി­ത്വം നിര്‍­വ­ഹി­ക്കു­മോ­യെ­ന്ന ചോ­ദ്യം ഉ­യ­രു­ന്ന­ത്. സൈ­ന്യ­ത്തി­നെ­തി­രെ ഒ­ര­ക്ഷ­രം മി­ണ്ടാന്‍ അ­വര്‍ ത­യ്യാ­റാ­യി­ട്ടി­ല്ല. മ­റി­ച്ച് പ്ര­ക്ഷോ­ഭ­ത്തി­ന് എ­തി­ര് നി­ന്ന് സൈ­നി­ക നേ­തൃ­ത്വ­ത്തി­ന്റെ അ­നു­ഭാ­വം നേ­ടാ­നാ­ണ് അ­വര്‍ ശ്ര­മി­ച്ച­ത്. മു­ബാ­റ­ക്കു­മാ­രില്‍ നി­ന്ന് ഓ­ടി­യ­ക­ന്ന് മു­ബാ­റ­ക്കു­മാ­രില്‍ ത­ന്നെ എ­ത്തി­ച്ചേ­രു­ന്ന ദു­ര­വ­സ്ഥ­യി­ലേ­ക്കാ­ണ് ബ്ര­ദര്‍­ഹു­ഡി­ന്റെ ഇ­തു­വ­രെ­യു­ള്ള സ­മീ­പ­ന­ങ്ങള്‍ വി­രല്‍ ചൂ­ണ്ടു­ന്ന­ത്.
ബ്ര­ദര്‍­ഹു­ഡി­ന്റെ മു­ന്നേ­റ്റം രാ­ഷ്­ട്രീ­യ ഇ­സ്‌­ലാ­മി­ന്റെ കു­തി­പ്പാ­ണെ­ന്ന് ആ­വേ­ശം കൊ­ള്ളു­ക­യും വി­ശ­ക­ല­നം ചെ­യ്­ത് ആ ധാ­ര­ണ ഉ­റ­പ്പി­ക്കാന്‍ സ്വ­യം പാ­ടുപെ­ടു­ക­യും ചെ­യ്യു­ന്ന­വര്‍ ബ്ര­ദര്‍­ഹു­ഡ് ഈ­ജി­പ്­തില്‍ ഇ­പ്പോള്‍ പ്ര­ഖ്യാ­പി­ച്ച ന­യ­സ­മീ­പ­ന­ങ്ങ­ളി­ലേ­ക്ക് ഒ­ന്ന് ക­ണ്ണ­യ­ക്കു­ന്ന­ത് ന­ന്നാ­യി­രി­ക്കും. ഇ­സ്‌­ലാ­മി­ക മൂ­ല്യ­ങ്ങ­ളില്‍ ഒ­ന്ന് പോ­ലും ത­ങ്ങ­ളു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള ഭ­ര­ണ­കൂ­ടം ന­ട­പ്പാ­ക്കാന്‍ ശ്ര­മി­ക്കി­ല്ലെ­ന്ന് അ­വര്‍ തീര്‍­ത്ത് പ­റ­ഞ്ഞ് ക­ഴി­ഞ്ഞു. മ­ദ്യം പോ­ലും നി­രോ­ധി­ക്കി­ല്ലെ­ന്ന് മാ­ത്ര­മ­ല്ല മ­നു­ഷ്യ­രെ മ­ഹ­ത്താ­യ മൂ­ല്യ­ങ്ങ­ളി­ലേ­ക്ക് ക്ഷ­ണി­ക്കാന്‍ ഒ­രു ന­യ­പ­രി­പാ­ടി­യു­മി­ല്ല.
ഇ­ത് ഈ­ജി­പ്­തി­ലെ മാ­ത്രം കാ­ര്യ­മ­ല്ല. ടു­ണീ­ഷ്യ­യി­ലെ തി­ര­ഞ്ഞെ­ടു­പ്പില്‍ മു­ന്നി­ലെ­ത്തി­യ അ­ന്ന­ഹ്­ദ­യും ഇ­തേ നി­ല­പാ­ടി­ലാ­ണ്. ബ്ര­ദര്‍­ഹു­ഡി­ന്റെ സ­ഹോ­ദ­ര സം­ഘ­ട­ന­യാ­യ അ­ന്ന­ഹ്­ദ ടു­ണീ­ഷ്യ­യില്‍ മു­ല്ല­പ്പൂ വി­പ്ല­വം ന­ട­ക്കു­മ്പോള്‍ മുന്‍ നി­ര­യി­ലു­ണ്ടാ­യി­രു­ന്നി­ല്ല. ബിന്‍ അ­ലി­യു­ടെ പ­ത­നം ഉ­റ­പ്പാ­യ­പ്പോ­ള്‍ രാ­ജ്യ­ത്ത് പ്ര­ത്യ­ക്ഷ­പ്പെ­ട്ട് നേ­തൃ­സ്ഥാ­ന­ത്തേ­ക്ക് ഉ­യര്‍­ന്ന അ­ന്ന­ഹ്­ദ നേ­താ­വ് റ­ശീ­ദ് ഗ­ന്നൗ­ശി ല­ണ്ട­നി­ലാ­യി­രു­ന്നു. ബ്രി­ട്ടന്‍ അ­ഭ­യം നല്‍­കു­ന്നി­ട­ത്ത് ത­ന്നെ അ­ന്ന­ഹ്­ദ നേ­താ­വി­ന്റെ പ­ക്ഷ­പാ­തി­ത്വം വ്യ­ക്ത­മാ­ണ്.
പാ­ശ്ചാ­ത്യര്‍ നല്‍­കു­ന്ന സ­ഹാ­യ­ത്തി­നും അ­ഭ­യ­ത്തി­നും ആ­ശ­യ­പ­ര­മാ­യ പി­ഴ­യൊ­ടു­ക്കേ­ണ്ടി വ­രു­മെ­ന്ന­ത് ച­രി­ത്ര­പ­ര­മാ­യ വ­സ്­തു­ത­യാ­ണ്. അ­ധി­കാ­ര­ത്തി­ലേ­ക്ക് ന­ട­ക്കു­ന്ന ഗ­ന്നൗ­ശി­യു­ടെ മാ­നി­ഫെ­സ്റ്റോ­യി­ലെ പ്ര­ധാ­ന വാ­ഗ്­ദാ­നം ടൂ­റി­സം മെ­ച്ച­പ്പെ­ടു­ത്തു­മെ­ന്നാ­ണ്. പൊ­തു ജീ­വി­ത­ത്തില്‍ മു­സ്‌­ലിം ചി­ഹ്ന­ങ്ങള്‍ തി­രി­ച്ചു പി­ടി­ക്കു­ന്ന­തി­നെ അ­ദ്ദേ­ഹം പി­ന്തു­ണ­ക്കു­ന്നി­ല്ല. അ­വി­ടെ­യും മ­ദ്യം നി­രോ­ധി­ക്കി­ല്ല. വി­ദേ­ശ ടൂ­റി­സ്റ്റു­കള്‍­ക്ക് എ­ല്ലാ സൗ­ക­ര്യ­ങ്ങ­ളും ഒ­രു­ക്കും. ഉ­ദാ­ര­വ­ത്­കൃ­ത പു­ത്തന്‍ സാ­മ്പ­ത്തി­ക ന­യ­ങ്ങള്‍ തു­ട­രും. പ­ടി­ഞ്ഞാ­റന്‍ ശ­ക്തി­ക­ളു­മാ­യി വ­ള­രെ അ­ടു­പ്പം പു­ലര്‍­ത്തു­ന്ന വി­ദേ­ശ ന­യം മു­റു­കെ­പ്പി­ടി­ക്കും.
എ­ന്താ­ണ് ഇ­തി­ന്റെ അര്‍­ഥം? വി­പ­ണി­യു­ടെ ഉ­പ­ക­ര­ണ­ങ്ങ­ളില്‍ വി­ശ്വ­സി­ക്കു­ന്ന, ഇ­സ്‌­ലാ­മി­ന്റെ പേ­രില്‍ അ­റി­യ­പ്പെ­ടു­മ്പോ­ഴും പാ­ശ്ചാ­ത്യ മൂ­ല്യ­ങ്ങ­ളി­ല­ധി­ഷ്­ഠി­ത­മാ­യ ഭ­ര­ണ­കൂ­ടം കെ­ട്ടി­പ്പ­ടു­ക്കാന്‍ കി­ണ­ഞ്ഞ് ശ്ര­മി­ക്കു­ന്ന സം­ഘ­മാ­ണ് ഈ ഇ­സ്‌­ലാ­മി­സ്റ്റു­കള്‍ എ­ന്ന് ത­ന്നെ­യാ­ണ് ആ­ദ്യ­ത്തെ അ­വ­സ­ര­ത്തില്‍ ത­ന്നെ തെ­ളി­യി­ക്ക­പ്പെ­ടു­ന്ന­ത്. അ­തുകൊ­ണ്ട് ഇ­വര്‍ ഭ­ര­ണ­ത്ത­ലേ­റാന്‍ ആ­രു­മാ­യും കൂ­ട്ടു­കൂ­ടും. ഇ­വര്‍ ഭ­ര­ണ­ത്തി­ലേ­റു­ന്ന­തി­നെ പാ­ശ്ചാ­ത്യര്‍ പി­ന്തു­ണ­ക്കും. (സി­റി­യ­യില്‍ ബ്ര­ദര്‍­ഹു­ഡി­ന് ഒ­ത്താ­ശ­കള്‍ ചെ­യ്യു­ന്ന­ത് യു എ­സ് സ്ഥാ­ന­പ­തി­യാ­ണ്). കാ­ര­ണം ഇ­വര്‍ മു­ന്നോ­ട്ട് വെ­ക്കു­ന്ന ഇ­സ്‌­ലാം മു­ഖ്യ­ധാ­ര­ക്ക് പ­റ്റി­യ ഒ­ന്നാ­ണ്.
മു­ഖ്യ­ധാ­ര­യി­ല്‍ ഒ­രു ഇ­രി­പ്പി­ടം കി­ട്ടാന്‍ എ­ന്ത് നീ­ക്കു­പോ­ക്കി­നും ഇ­വര്‍ ത­യ്യാ­റാ­കു­മെ­ന്ന് സാ­മ്രാ­ജ്യ­ത്വ­ത്തി­ന് അ­റി­യാം. ചോ­ദ്യ­മി­താ­ണ്, ത­ഹ്‌­രീര്‍ ച­ത്വ­ര­ത്തില്‍ മി­ടി­ച്ച ഈ­ജി­പ്­തി­ന്റെ മ­ന­സ്സ് തേ­ടി­യ­ത് ഈ നീ­ക്കുപോ­ക്ക് രാ­ഷ്­ട്രീ­യ­മാ­ണോ? ഈ ഭ­ര­ണം പി­ടി­ക്കല്‍ പ്ര­ക്രി­യ­യെ മു­സ്‌­ലിം മു­ന്നേ­റ്റ­ത്തി­ന്റെ ക­ണ­ക്കി­ലെ­ഴു­ത­ണോ? പ­ടി­ഞ്ഞാ­റോ­ട്ട് കൂ­ടു­തല്‍ ചാ­യു­ന്ന ഒ­രു കി­ഴ­ക്ക് എ­ങ്ങ­നെ­യാ­ണ് ബ­ദ­ലാ­കു­ക.
mtsuhafaerrakkal@yahoo.co.in
കടപ്പാട്: സിറാജ്
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment