Published on Thu, 12/01/2011ഡമസ്കസ്: സൈനിക നടപടികള്‍ രൂക്ഷമായ സാഹചര്യത്തില്‍ അറബ് ലീഗ് ഉപരോധത്തിന് പിറകെ,  സിറയക്കെതിരെ ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക സമിതിയായ ഒ.ഐ.സിയും(ഓര്‍ഗനൈസേഷന്‍ ഒഫ് ഇസ്ലാമിക് കോഓപറേഷന്‍)രംഗത്ത്.

സിവിലിയന്മാര്‍ക്കെതിരെ ആയുധ പ്രയോഗം നടത്തുന്നത് നിര്‍ത്തിവെക്കണമെന്ന് കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ നടന്ന ഒ.ഐ.സിയുടെ യോഗം ബശ്ശാര്‍ അല്‍ അസദിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് വിദേശ ഇടപെടലുകള്‍ ഇല്ലാതാക്കാന്‍, അറബ് ലീഗ് നിര്‍ദേശങ്ങളോട് സഹകരിക്കുകയാണ് നല്ലതെന്നും ഒ.ഐ.സി തലവന്‍  ഇക്മാലുദ്ദീന്‍ ഇഹ്സാനോഗ്ലു പറഞ്ഞു.
ഒ.ഐ.സിയുടെ പ്രസ്താവനക്ക് പുറമെ, സിറിയന്‍ വിദേശകാര്യ മന്ത്രിയുള്‍പ്പെടെയുള്ള 17 ആളുകള്‍ക്ക് യാത്രാ നിരോധം ഏര്‍പ്പെടുത്തിക്കൊണ്ട് അറബ് ലീഗ് സിറിയക്കെതിരായ ഉപരോധം വ്യാപിപ്പിച്ചു.
അറബ് ലീഗ് ഉപരോധത്തിനുശേഷം, യൂറോപ്യന്‍ യൂനിയനും സിറയക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പെട്രോളിയം കോര്‍പറേഷനുകള്‍ക്കും മറ്റും ഉപരോധം ഏര്‍പ്പെടുത്താനാണ് യൂറോപ്യന്‍ പദ്ധതി.ഇതു സംബന്ധിച്ച് അറബ് ലീഗ് തലവന്‍ നബീല്‍ അല്‍ അറബി യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമായി ബ്രസല്‍സില്‍ കൂടിക്കാഴ്ച നടത്തി.
സിറിയക്കുമേല്‍ അറബ് ലീഗുമായി യോജിച്ച ഉപരോധത്തിനും  യൂറോപ്യന്‍ യൂനിയന്‍ ആലോചിക്കുന്നതായി വിദേശനയ വിഭാഗം കാതറിന്‍ ആഷ്റ്റന്‍ പറഞ്ഞു.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment