Published on Sun, 12/11/2011

സ്വാലിഹിനെ വിചാരണ ചെയ്യണം -തവക്കുല്‍ കര്‍മാന്‍
നൊബേല്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു
സ്റ്റോക്ഹോം:  അധികാര കൈമാറ്റ ഉടമ്പടിയിലൂടെ രക്ഷപ്പെട്ട യമന്‍ മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സ്വാലിഹിനെ വിചാരണക്കായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കണമെന്ന്  ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്കാര ജേതാവ് തവക്കുല്‍ കര്‍മാന്‍.  ഓസ്ലോയില്‍ നൊബേല്‍ സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തിലാണ് അവര്‍ സ്വരാജ്യത്ത് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്‍െറ (ജി.സി.സി)മധ്യസ്ഥതയില്‍ നടന്ന അധികാര കൈമാറ്റ ഉടമ്പടിയെ വിമര്‍ശിച്ചത്.ഉടമ്പടിയിലൂടെ, രാജ്യത്തെ ജനങ്ങളെ കൊന്നൊടുക്കിയ ഏകാധിപതിക്ക് രക്ഷപ്പെടാന്‍ ഉപകരിച്ചുവെന്ന് കര്‍മാന്‍ പറഞ്ഞു. അറബ് നേതാക്കള്‍ തന്നെ സ്വാലിഹിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കണം. സിറിയയിലും യമനിലും സൈനികാക്രമണങ്ങള്‍ തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടിരിക്കുകയാണ്.ഇപ്പോള്‍ അറബ് ലോകത്തെ സംഭവങ്ങള്‍ സോവിയറ്റ് പതനത്തിന് ശേഷമുള്ള കിഴക്കന്‍ യൂറോപ്പിനെ ഓര്‍മിപ്പിക്കുന്നതായി അവര്‍ നിരീക്ഷിച്ചു. ആല്‍ഫ്രഡ്  നൊബേല്‍ വിഭാവന ചെയ്ത സമാധാന ലോകം ഇനിയും എത്രയോ അകലെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് 2011ലെ മറ്റു നൊബേല്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. രാജാവ്  കാള്‍ ഗുസ്താഫ് 16ാമനാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്.
പുരസ്കാര പ്രഖ്യാപനത്തിന് മൂന്ന് ദിവസം മുമ്പ് അന്തരിച്ച വൈദ്യശാസ്ത്ര നൊബേല്‍ ജേതാവ് ാേല്‍ഫ് സ്റ്റെയിന്‍മാന്‍െറ വിധവ ക്ളോഡിയ സ്റ്റെയിന്‍മാനാണ് അവാര്‍ഡ് സ്വീകരിച്ചത്.അദ്ദേഹം മരിച്ചതറിയാതെയാണ്  നൊബേല്‍ കമ്മിറ്റി പുരസ്കാരം പ്രഖ്യാപിച്ചത്്. സാഹിത്യ നൊബേല്‍  പുരസ്കാര ജേതാവായ സ്വീഡിഷ്  കവി   തോമസ് ട്രാന്‍സ്ട്രോമര്‍  വീല്‍ ചെയറിലാണ് അവാര്‍ഡ് ദാനചടങ്ങിനെത്തിയത്്. 

These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment